പിതാവ് ചെറുപ്പത്തിൽ മരിച്ചപ്പോൾ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു; പുരയിടത്തിൽ കൃഷി ചെയ്തു ഭക്ഷണവും ഉപ ജീവനവും; പ്രയാസങ്ങൾക്കും പട്ടിണിയുടെ ഓരത്തുകൂടെ ജീവിച്ചപ്പോൾ പാട്ട് എഴുതിപ്പാടിയാണ് ആസ്വദിച്ചു; അനുഭവത്തിൽ നിന്നുള്ള നാടൻപാട്ടെഴുത്ത് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുട ഇടയിൽ ഫോക്ലോറായി; പിൽക്കാലത്ത് സഞ്ചാര സുവിശേഷകനും; എം ഐ വർഗീസ് എന്ന സാധു കൊച്ചുകുഞ്ഞു ഉപദേശിയെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
സാധു കൊച്ചുകുഞ്ഞു ഉപദേശി.. അങ്ങനെ ഒരു പേര് മധ്യ തിരിവിതാംകൂറിന് അപ്പുറത്തുള്ള അധികം ആരും കേൾക്കാൻ സാധ്യത ഇല്ല. ബാല്യകാലത്ത് മനസ്സിൽ കയറിപറ്റിയ രുചി ഓർമ്മകളും, പാട്ട് ഓർമ്മകളും, അനുഭവ ഓർമ്മകളും, കഥകളും, അബോധ മനസ്സിൽ രൂഢമൂലമാകുന്ന ചിലതാണ്. കുട്ടികൾ ആയിരിക്കുമ്പോൾ രുചി മുകുളങ്ങൾ നമ്മുടെ തലച്ചോറീൽ ഓർമ്മകൾ ആയി രേഖപെടുത്തുന്നതുകൊണ്ടാണ് ചെറുപ്പത്തിലേ ഭക്ഷണം എത്ര പ്രായമായാലും ഇഷ്ട്ടപ്പെടുന്നത്. അതുകൊണ്ടാണ് മത്തികറിയും കപ്പ വേവിച്ചതും ഇപ്പോഴും ഇഷ്ട്ടം. അതുപോലെ ഇഷ്ട്ടമുള്ളതാണ് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ :
' കാക്കകളെ വിചാരിപ്പിൻ, വിതയില്ല, കൊയ്തുമില്ല, ദൈവമവാക്കായി വേണ്ടതേകുന്നു.
ലില്ലി പുഷ്പങ്ങൾക്കും അവൻ ശോഭ നൽകുന്നു '
അതുപോലെ വേറൊന്ന്.
' ദുഃഖത്തിന്റ പാന പാത്രം കർത്താവെന്റെ കൈയിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി, ഹാലെലുയ്യ പാടീടും ഞാൻ '
അദ്ദേഹത്തിന്റെ മകൻ മരിച്ചപ്പോൾ എഴുതിയതാണത്.
അത്പോലെ വേറൊന്ന് :
' ആത്മസുഖം പോലെന്തു പാരിൽ,
പരമാത്മ സുഖം പോലെ വേറെന്തു പാരിൽ '
ഇതെല്ലാം നാലാമത്തെ വയസിൽ മനസ്സിൽ കയറിയതാണ്.
അതു കഴിഞ്ഞു ആയിരത്തിൽ അധികം പുസ്തകം വായിച്ചാലും നാലാം വയസിൽ മനസ്സിൽ കയറിയത് ഓർമ്മകളുടെ അടിവാരങ്ങളിൽ സജീവമായിരിക്കും.
അതു കൊണ്ടു ഇന്നലെ സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ കേട്ടാണ് ഉറങ്ങിയത്.
കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റ ആദ്യം മുതൽ വളർന്നുവന്ന ക്രിസ്തീയ ഭക്തി ഗാനങ്ങൾ മലയാള ഭാഷയുടെ വളർച്ചയുടെ അടയാളപ്പെടുത്തലാണ്. അവയിൽ പലതിലും നാട്ടു മൊഴികളും, തമിഴ്, സംസ്കൃതമൊക്കെയുണ്ട്. പക്ഷെ മുഖ്യധാര മലയാള ഭാഷ പഠനത്തിൽ ഇവയൊന്നും കാണാൻ സാധ്യതയില്ല. മണിപ്രവാളം കാണും.
ആറന്മുളക്കു അടുത്തുള്ള കെ വി സൈമണും കൊച്ചു കുഞ്ഞു ഉപദേശിയും കൂട്ട് കാർ ആയിരുന്നെങ്കിലും അവർ രണ്ടു രീതിയിലാണ് എഴുതിയത്. കെ വി സൈമൺ കൂടുതൽ സംസ്കൃത പദങ്ങൾ ഉപയോഗിച്ചു എഴുതിയപ്പോൾ കൊച്ചുകുഞ്ഞു ഉപദേശി അനുഭവത്തിൽ നിന്ന് നാട്ടിലെ പാട്ടുകൾ എഴുതി. പിൽക്കാലത്തു കെ വി സൈമൺ വേദവിഹാരം എഴുതിയ കവി എന്നറിയപ്പെട്ടു.
കൊച്ചു കുഞ്ഞു ഉപദേശി പാട്ടുകാരനായി മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുട ഇടയിൽ ഫോക്ലോറായി. പ്രതേകിച്ചു മാർത്തോമാക്കാരുടെ ഇടയിൽ.
ഇലവുംതിട്ട എന്ന ചെറിയ ഗ്രാമത്തിലാണ് ബാല്യ കാലം. എന്നെ വായിക്കാൻ പഠിപ്പിച്ചതും വായിച്ചത് വ്യാഖാനിക്കാൻ പഠിപ്പിച്ചതും സങ്കീർത്തനങ്ങൾ കാണാതെ പഠിപ്പിച്ചതും പാട്ടുകളും സംസ്കൃത ശ്ലോകങ്ങളും പഠിപ്പിച്ചതും നീതിസാരം പറഞ്ഞു തന്നതും എന്റെ അമ്മയുടെ അപ്പനായ പട്ടിരേത്തു ഗീവർഗീസാണ്. എന്റെ ആദ്യ ഗുരു അപ്പച്ചനായിരുന്നു.
കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടാണ് എന്ന് പറഞ്ഞു പാടി പഠിപ്പിച്ചപ്പോൾ ചോദിച്ചു.
'അപ്പച്ച, അതാരാണ്. '?
അന്ന് കേട്ടത് ഇപ്പോൾ പറയാം.
ആറന്മുളക്കു അടുത്തു ഇടയാറന്മുള എന്ന് സ്ഥലത്തു മൂത്താമ്പക്കൽ എന്ന വീട്ടിലെ ആളാണ്..
ജനിച്ചത് 1883 നവംബർ 29 നു. മരിച്ചത് 1945 നവമ്പർ 30 നു. പതിനാലു വയസ്സ് വരെ അടുത്തുള്ള സ്കൂളികളിൽ പഠിച്ചു.
അദ്ദേഹത്തിന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ കുടുംബ ഭാരം ഇരുപത് വയസ്സിന് മുമ്പേ എടുക്കേണ്ടി വന്നു. വളരെ ഇടത്തരം കുടുംബം. അൽപ്പം പുരയിടത്തിൽ കൃഷി ചെയ്തു ഭക്ഷണവും ഉപ ജീവനവും. പക്ഷേ പ്രയാസങ്ങൾക്കും പട്ടിണിയുടെ ഓരത്തുകൂടെ ജീവിച്ചപ്പോൾ പാട്ട് എഴുതി പ്പാടിയാണ് അദ്ദേഹം ആശ്വസിച്ചത്.
മത വിശ്വാസം പാവപ്പെട്ടവർക്ക് ആശ പ്രത്യാശകളാണ്. അനുഭവ നിശ്വാസങ്ങളുടെ ആശ്വാസമാണ്. മാർക്സ് പറഞ്ഞത്പോലെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും അടിച്ചമർത്തപെട്ടവരുടെ നിശ്വാസവുമാണ്.
മതങ്ങളെ മനുഷ്യനെ മയക്കുന്ന കറുപ്പ് ആക്കുന്നത് അധികാര വ്യവസ്ഥാപനങ്ങളാണ്. സംഘടിത മതങ്ങൾ എന്നും രാഷ്ട്രീയ അധികാരത്തിന്റെ അകമ്പടിക്കാരായ വിശ്വാസ പ്രമാണ ആചാരങ്ങളുടെ പുരോഹിത വർഗ്ഗ താല്പര്യങ്ങൾ ആയിരുന്നു.
എന്നാൽ പാവങ്ങളുടെ വിശ്വാസങ്ങൾ അവരുടെ അനുഭവ തലത്തിലെ ആകാംഷകളും കഷ്ടതകളിൽ ആശ്വാസവും സങ്കടങ്ങളിൽ പ്രത്യാശയുമാണ്. അതു പലപ്പോഴും പലർക്കും അന്ധവിശ്വാസങ്ങൾ ആയിരിക്കും. പക്ഷേ ആ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിടത്തോളം കാലം അതു അവരവരുടെ വിശ്വാസങ്ങളാണ്. അതിലെ ശരി തെറ്റുകൾ വേറെയൊരാൾ വിലയിരുത്തിയിട്ട് പ്രതേകിച്ചു കാര്യമില്ല.
അത്കൊണ്ടാണ് വ്യവസ്ഥാപിത മത അധികാര താല്പര്യങ്ങളെയും ആത്മീയ വ്യാപാര വ്യവസായത്തെയും വിമർശിക്കാറുള്ളപ്പോഴും ഓരോ വ്യക്തിയുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നത്.
സംഘ ബലങ്ങളിൽ നിന്നും സഭാ ശക്തികളിൽ നിന്നും വഴിമാറി നടന്നു പാട്ടുകൾ പാടി ജീവിതം തന്നെ സുവിശേഷമാക്കിയതുകൊണ്ടാണ് കൊച്ചു കുഞ്ഞു ഉപദേശി വേറിട്ടു നിൽക്കുന്നത്.
അനുഭവങ്ങൾ കൊണ്ടു അന്തരംഗത്തിൽ നിന്ന് പാട്ട് എഴുതി മനോഹരമായി ആത്മാവിനെ തൊട്ട് പാടിയത്.
കഷ്ട്ടവും പട്ടിണിയും വന്നപ്പോൾ, പാടി.
' എന്റെ ദൈവം മഹത്വത്തിൽ ആർദ്രവനായി ജീവിക്കുമ്പോൾ ,
സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻ
ഏതും കാര്യമില്ലന്നെന്റെയുള്ളം ചൊല്ലുന്നു.
ആരുമെനിക്കില്ലന്നോ ഞാൻ ഏകനായി തീർന്നുവെന്നോ
മാനസത്തിൽ ആധി പൂണ്ടു ഖേദിപ്പാൻ,
സാധു അന്ധനായി തീർന്നിടല്ലേ ദൈവമേ '
'ദുഃഖിതനായി ഓടിപ്പോയി മരുഭൂവിൽ കിടന്നാലും
എന്നെയോർത്തു ദൈവദൂതർ വന്നീടും
സ്നേഹ ചൂട്ടോടാപ്പവുമായി വന്നിടും
നാളയെകൊണ്ടൻ മനസ്സിൽ ലവലേശം ഭാരമില്ല'
മനുഷ്യ കഷ്ടതകളുടെ ഇടയിൽ മനസ്സിന്റെ ഉള്ളിൽ നിന്നുള്ള പ്രത്യാശയെന്ന പ്രതീക്ഷയാണ് ഓരോ മനുഷ്യനെയും സങ്കടകടലിൽ നിന്ന് കര കയറാൻ ആത്മ ധൈര്യവും ഉൾബലവും കൊടുക്കുന്നത്. അതു സാധാരണ യുക്തികൊണ്ടല്ല സാധാരണ മനുഷ്യർ നേരിടുന്നത്. ഈ മാനുഷിക അവസ്ഥകൾ എന്നും ഉള്ളതുകൊണ്ടാണ് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ ലക്ഷകണക്കിന് ആളുകളെ മനസ്സിൽ തട്ടി തങ്ങി നിൽക്കുന്നത്. സാധു കൊച്ചു കുഞ്ഞു ഉപദേശി എന്നത് നാട്ടുകാരിട്ട വിളിപ്പേരാണ്. യഥാർത്ഥ പേര്. എം ഐ വർഗീസ് എന്നാണ്. മൂത്താമ്പക്കൽ ഇട്ടി വർഗീസ് എന്നാണ്. അപ്പൻ ഇട്ടി. അമ്മ. മറിയാമ്മ.
അദ്ദേഹം കൂടുതൽ അറിയപ്പെട്ടത് ഒരു സഞ്ചാര സുവിശേഷകനായാണ്. മനോഹരമായി പാട്ട് പാടി പ്രസംഗിച്ചു കാൽനടയായും വള്ളത്തിലും കാളവണ്ടിയിലും സഞ്ചരിച്ച സാധു വായിരുന്നു.
മാർത്തോമാ സഭ അംഗമായിരുന്നുവെങ്കിലും കൂടുതലും സ്വതന്ത്ര സുവിശേഷകനായി ജീവിച്ചു. സ്ത്രീധനത്തിനു എതിരായിരുന്നു. അടിമ വേലക്കും അടിച്ചമർത്തലുകൾക്കും.സമൂഹത്തിൽ വിവേചനം അനുഭവിക്കുന്ന എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം കിട്ടണം എന്നതായിരുന്നു കാഴ്ചപ്പാട്. വളരെ കഷ്ടതകളിലും സങ്കടങ്ങളിലും ജീവിച്ച ആ മനുഷ്യൻ വ്യവസ്ഥാപിത അധികാരത്തിൽ നിന്ന് വഴിമാറി നടന്ന വിശുദ്ധനായിരുന്നു. ഒന്നും സമ്പാദിക്കാതെ പാട്ടുകളുടെ ആശ്വാസവും പ്രത്യാശകളും തിരു ശേഷിപ്പുക്കളായി മലയാളത്തിനും മലയാളിക്കും തന്നേച്ചു പോയ അവധൂതനായിരുന്നു. അതുകൊണ്ടാകും കൊച്ചു കുഞ്ഞു ഉപദേശി മരിച്ചപ്പോൾ പതിനായിരങ്ങൾ കൂടിയത്. കാരണം അത് പോലെയുള്ള പ്രത്യാശയുടെ പാട്ടുകാർ ഭൂമിയിൽ കുറവാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍