അഭിനന്ദനനെ വിട്ടത് പാക്കിസ്ഥാന്റെ ഔദാര്യമോ ഔന്നത്യമോ അല്ല; അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനുള്ള ചില പൊടിക്കൈകളാണ്; പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്; രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുകയാണ് പാക് തന്ത്രം; ഇന്ത്യ ഇനിയും കൂടുതൽ പേടിക്കാനിരിക്കുന്നതേയുള്ളൂ; സാമ്പത്തികമായി തകർക്കുന്ന യുദ്ധത്തേക്കാൾ അവർ ഇഷ്ടപ്പെടുന്നത് ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽ യുദ്ധം
എം റിജു
മെരുക്കം കുറഞ്ഞ പുലിപ്പുറത്തുള്ള യാത്ര! പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണകൂടങ്ങളെ പ്രശസ്ത എഴുത്തുകാരൻ റോബർട്ട് ഫിസ്‌ക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഏത് നിമിഷമാണ് ജനാധിപത്യത്തെ, മതവും സൈനിക ശക്തിയും ചേർന്ന പുലി കുലുക്കി താഴെയിടുകയെന്ന് അറിയില്ലെന്നാണ് അദ്ദേഹം പാക്കിസ്ഥാന്റെ ചരിത്രം വെച്ച് പറയുന്നത്. മതവും പട്ടാളവും ചേർന്ന മെരുക്കം കുറഞ്ഞ പുലിപ്പുറത്തു തന്നെയാണ് ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും യാത്ര. ഒരു ക്യാപ്റ്റനും അത്രപെട്ടെന്നൊന്നും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ, കഠിനവും സങ്കീർണ്ണവുമാണ് പാക് രാഷ്ട്രീയം. അതിലെ ഒരു ഭേദപ്പെട്ട നേതാവാണ് ഇമ്രാൻ.
മതത്തിന്റെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് തന്റെ രാജ്യം രക്ഷപ്പെട്ട്, ജനാധിപത്യം പുലരണമെന്ന് വിശ്വസിക്കുന്ന ഒരാൾ. അത്തരം ഒരാൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനമാണ്, അഭിനന്ദൻ വർത്തമൻ എന്ന ഇന്ത്യൻ വിങ്ങ് കമാൻഡറെ കൈമാറുകയെന്നത്. ജനീവാ കരാർ അടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങളും, അമേരിക്കയും എന്തിന് ചൈനയും അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ സമ്മർദവുമൊക്കെ, വൈമാനികനെ കൈമാറുന്ന തീരുമാനത്തിൽ എത്തിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവും. പക്ഷേ അതിനെല്ലാം ഉപരിയായി ഒരു 'തെമ്മാടി രാഷ്ട്രം' എന്ന പേര് മായ്ച്ചുകളയാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തന്നെയാണ് ഇതിൽ തെളിഞ്ഞ് നിൽക്കുന്നത്.
പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്ന് ആ രാജ്യത്തിന്റെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. മുമ്പ് നവാസ് ഷെരീഫും വാജ്പേയിയും കൈ കോർത്തതിന് പിന്നാലെയാണ്, ഇന്ത്യയെ ഞെട്ടിച്ച കാർഗിൽ യുദ്ധമുണ്ടായതെന്ന് ഓർക്കണം. മുഷറഫും, ഭൂട്ടോയും, എന്തിന് സിയാവുൽ ഹക്കും വരെയുള്ളവർ എപ്പോൾ സമാധനത്തിനുവേണ്ടി സംസാരിച്ചിട്ടുണ്ടോ, അതിനുശേഷം വലിയ ഭീകരാക്രമണങ്ങളാണ് ഇന്ത്യക്ക് നേരെ ഉണ്ടായത്. അതുകൊണ്ടുതന്നെ ഈ കൈമാറ്റം സമാധാനത്തിന്റെ സൂചനയാണെന്ന് കരുതുന്നവർ വലിയ അബദ്ധത്തിലാണ് പെടുക. ഇന്ത്യ ഇനിയും കൂടുതൽ പേടിക്കേണ്ടിയിരിക്കുന്നു. ഓരോ സമാധാന സൂചനകൾക്കുശേഷവും കടുത്ത കെടുതികളാണ് ആ രാജ്യം ഇന്ത്യക്ക് നൽകിയത്. കാരണം ഒരു പരിധിക്കപ്പുറം പാക്കിസ്ഥാന് മാറാൻ കഴിയില്ല. അടിസ്ഥാനമായി പാക്കിസ്ഥാൻ ഒരു മതാധിഷ്ഠിത രാജ്യമാണ്. പൊടിയിട്ട് എന്തെല്ലാം വാദങ്ങൾ അവതരിപ്പിച്ചാലും കശ്മീർ ഭീകരവാദത്തിലടക്കം മതവൈരം ഒരു പ്രധാന ഘടകമാണ്.
എന്തുകൊണ്ടാണ് പാക്കിസ്ഥാൻ ഇങ്ങനെയാവുന്നത്?
ഇന്ത്യക്ക് സ്വാതന്ത്ര്യം തരാതിരിക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഒക്കെ പറഞ്ഞിരുന്ന വാദം ബ്രിട്ടീഷുകാർ പോയാൽ അപരിഷ്‌കൃതമായ ഈ രാജ്യം തമ്മിലടിച്ച് നശിക്കും എന്നായിരുന്നു. (ഇന്ത്യയിൽ കടുത്ത ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും അവർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഹരിതവിപ്ലവം നമ്മെ രക്ഷിച്ചു) പക്ഷേ ഇത്തരം വാദങ്ങൾ ഉയർത്തിയവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ പിടിച്ചു നിന്നു. എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ഇതൊരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. സൈന്യവും കോടതിയും പൊലീസുമൊക്കെ സ്വതന്ത്രമാണ്. എന്നാൽ പാക്കിസ്ഥാനിലോ? സൈന്യവും മതനേതാക്കളും തന്നെയാണ് ഇപ്പോഴും അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. വല്ലാതെ മനുഷ്യസ്നേഹിയും സോഷ്യലിസ്റ്റുമായാൽ ഇമ്രാൻ ഖാനെ അവർ വലിച്ചുകീറി താഴെയിടും. രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുക എന്ന തന്ത്രം തന്നെയാണ് ഇമ്രാനും ഇവിടെ പാലിക്കാൻ കഴിയുക.
ജെയ്ഷേ മുഹമ്മദിന്റെയോ, ലശ്ക്കറിന്റെയോ ഒരു ക്യാമ്പ്പോലും നിർത്തലാക്കാൻ ഇമ്രാന് ആവില്ല. പാക് സൈന്യം ഇനിയും ഇവർക്ക് എല്ലാ സഹായവും പരിശീലനവും കൊടുക്കും. കാരണം അവർ നടത്തുന്നത് മതത്തിന്റെ പേരിലുള്ള വിശുദ്ധയുദ്ധമാണ്. മതം പുളയ്ക്കുന്ന ഒരു രാജ്യത്ത് ഒരു ഭരണാധികാരിക്ക് ഇതിലൊന്നും ഒന്നും ചെയ്യാൻ കഴിയില്ല.
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വാക്ക് കടമെടുത്താൽ, ഭീകരത കയറ്റുമതി ചെയ്യാൻ വിധിക്കപ്പെട്ട ജനതയാണ് പാക്കിസ്ഥാൻ. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് വീർപ്പുമുട്ടുന്ന ഒരു മൂന്നാംലോക രാജ്യം. ഇന്ത്യൻ ഗ്രാമങ്ങളേക്കാൾ എത്രയോ ദയനീയമാണ് പാക്ക് ഗ്രാമങ്ങൾ. ലാഹാറിലെ തുകൽ ഫാക്ടറികളിൽ ഇപ്പോളും കൂലി ദിവസവും നാൽപ്പതുരൂപയാണെന്നാണ് ഈയിടെയും ബിബിസി റിപ്പോർട്ട് ചെയ്തത്. (അതിലും കഷ്ടമാണ് പാക്കിസ്ഥാനിൽ നിന്ന് ഭിന്നിച്ചുപോയ ബംഗ്ലാദേശ്. അതാണ് ശരിക്കും ലോകത്തിലെ നരകമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നുണ്ട്.) പാക്കിസ്ഥാനിലെ പ്രധാന കയറ്റുമതിയാണ് തീവ്രവാദം.
എന്നാൽ താലിബാൻ തൊട്ട് അൽഖായിദ വരെയുള്ള എല്ലാ ഭീകരർക്കും ഒത്താശ ചെയ്ത് ഒരു പരുവത്തിൽ ആയിരിക്കയാണ് ജിന്നയുടെ വിശുദ്ധ മണ്ണ്. അവസാനം ഈ ഭീകരരിൽ പലരും പാക്കിസ്ഥാനു നേരെ തിരിഞ്ഞിരിക്കുകയാണ്. കറാച്ചിയിലും, ലാഹോറിലും, പെഷവാറിലുമൊക്കെ ആഴ്ചയ്ക്ക് ഒന്ന് എന്ന നിലയിലാണ് കഴിഞ്ഞ വർഷംവരെ ബോംബ് സ്‌ഫോടനങ്ങൾ നടന്നത്. സുന്നി പള്ളികളിൽ ശിയകൾ ബോംബ് വെക്കുന്നു, വഹാബികളുടെ വീടുകൾക്കുനേരെ പഷ്ത്തൂൺ വംശജർ ആക്രമിക്കുന്നു, അവശേഷിക്കുന്ന ക്രിസ്ത്യാനികളെ ഇവർ എല്ലാവരും കൂടി ഓടിക്കുന്നു. ആര് എങ്ങനെ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് ഒരു പിടിയുമില്ലാത്ത രാജ്യമായാണ് പല വിദേശ മാധ്യമ പ്രവർത്തകരും ഈ രാജ്യത്തെ വിശേഷിപ്പിക്കുന്നത്.
മുഷർറഫിന്റെയും നവാസ് ശരീഫിന്റെയുമൊക്കെ കാലത്ത് പാക്കിസ്ഥാനിലെ ഏറ്റവും പേടിയുള്ള ദിവസമായിരുന്നു വെള്ളിയാഴ്ചകൾ. അന്ന് പള്ളിയിലാണ് മനുഷ്യൻ പൊട്ടിത്തെറിക്കുക. ശിയാക്കളുടെ പള്ളികളിൽ അടിവസ്ത്രത്തിൽ ബോംബുമായി എത്തി നിരവധിപേരെ കാലപുരിക്ക് അയക്കുന്ന സുന്നി ഭീകരർ. പരിക്കേറ്റവരെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയിലും ചാവേർ ബോംബുണ്ടാവും. എന്തിന് മയ്യത്ത് നമസ്‌ക്കാര ചടങ്ങുകിലും പൊട്ടിത്തെറിയുണ്ടായി. ഈ വംശീയ കലാപങ്ങൾക്ക് ഇടയിലാണ്, തീവ്രവാദി സംഘങ്ങളുടെ പരസ്പരമുള്ള പോരാട്ടങ്ങൾ. ലശ്ക്കർ ഇ തയ്യിബയും ജയ്‌ഷേ മുഹമ്മദും പരസ്പരം എതിരാളികളാണ്.ആര് എപ്പോൾ പൊട്ടുമെന്ന് യാതൊരു പിടിയുമില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അതുകൊണ്ടു മാത്രമാണ് അവർ താൽക്കാലികമായെങ്കിലും ഭീകരതയോട് തത്വത്തിൽ വിമുഖത കാട്ടുന്നത്. അല്ലാതെ അത് ലോക സമാധനത്തോടൊ, ഇന്ത്യയോടോ ഉള്ള മമത കൊണ്ടല്ല.
ലശ്ക്കറിന്റെ ഒറ്റുകാരനാണെന്ന് തോന്നിയാൽ ജെയ്‌ഷേ തീർക്കും. തിരിച്ചും. ( ലശ്ക്കറിനെ ഒതുക്കാനാണ് ഐഎസ്‌ഐ സത്യത്തിൽ ജെയ്‌ഷേയെ പ്രോൽസാഹിപ്പിച്ചത്) അതിനുപുറമെയാണ് ബലൂചിസ്ഥാനിലെ ആഭ്യന്തര തീവ്രാദികൾ. ബലൂചിലെ താലിബാനികളും ആ രാജ്യത്തിന് വൻ ഭീഷണിയാണ്. നാലുവർഷം മുമ്പ് പെഷവാറിലെ സ്‌കുളിൽ കയറി കുട്ടികളെ കൊന്ന തീവ്രവാദികളെ ഓർത്തുനോക്കുക. അതായത് ആര് എപ്പോൾ പൊട്ടുമെന്ന് യാതൊരു പിടിയുമില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അതുകൊണ്ടു മാത്രമാണ് അവർ താൽക്കാലികമായെങ്കിലും ഭീകരതയോട് തത്വത്തിൽ വിമുഖത കാട്ടുന്നത്. അല്ലാതെ അത് ലോക സമാധനത്തോടൊ, ഇന്ത്യയോടോ ഉള്ള മമത കൊണ്ടല്ല.
ഇനി പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങളായ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ നോക്കുക. രാജ്യം വിഭജിക്കുമ്പോൾ പാക്കിസ്ഥാനൽ 18 ശതമാനത്തിലേറെയുള്ള ഹിന്ദുക്കൾ ഇന്ന് 0.07 ശതാമാനത്തിലെത്തി. മതനിന്ദാകുറ്റം ചുമത്തി ജയിലടക്കൽ, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റൽ തൊട്ട, വാടകയ്ക്ക് വീട് പോലും കിട്ടാത്ത അവസ്ഥ. ഉയർന്ന വിലയ്ക്ക് അമുസ്ലീങ്ങൾ സാധനം വാങ്ങിക്കണമെന്ന അലിഖിത നിയമം പോലും പലയിടത്തുമുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ട്. ഈയിടെ മതനിന്ദാകുറ്റത്തിൽ നിന്ന് കോടതി മോചിപ്പിച്ച ആസിയാബീവി എന്ന ക്രിസ്ത്യൻ സ്ത്രീയെ തൂക്കിക്കൊല്ലണം എന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് പാക്കിസ്ഥാനിൽ തെരുവിലിറങ്ങിയത്. കുളിക്കടവിലെ സ്ത്രീകൾ തമ്മിലുള്ള ഒരു തർക്കത്തിൽ പ്രവാചകൻ മുഹമ്മദിനെതിരെ എന്തോ പറഞ്ഞുവെന്നതിനാലാണ് മൂന്നു മക്കളുടെ അമ്മയായ ഈ സ്ത്രീയെ തൂക്കാൻ നിശ്ചയിച്ചത്. ആ വിധി തള്ളിക്കളഞ്ഞ പാക് സുപ്രീം കോടതിക്കെതിരെ ആയിരങ്ങളല്ല പതിനായിരങ്ങളാണ് ഉറഞ്ഞു തുള്ളിയത്. ഒരു രീതിയിലാണ് ഒരു ആഭ്യന്തര കലാപത്തിൽ നിന്ന് പാക്കിസ്ഥാൻ രക്ഷപ്പെട്ടത്.
അക്രമം പാക്കിസ്ഥാന്റെ ജനിതകഗുണം
പറഞ്ഞുവരുന്നത് ഇതാണ്. അക്രമം എന്നത് പാക്കിസ്ഥാന്റെ രക്തത്തിൽ അലിഞ്ഞ ഗുണമാണ്. ജനിതക ഗുണം എന്ന് വേണമെങ്കിൽ പറയാം. മറിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ നോക്കൂ. സംഘികളുടെ ഉപദ്രവം കൂടിയില്ലായിരുന്നെങ്കിൽ ഈ രാജ്യം എത്ര സുന്ദരമാവുമായിരുന്നു. ഇനി സംഘിക്കല്ല ഒരാൾക്കും ഈ രാജ്യത്തെ ഒരു മതത്തിന്റെ കൊടിക്കീഴിൽ ആക്കാൻ കഴിയില്ല. കാരണം നമുക്ക് ഒരു ഉത്തമമായ ഭരണഘടനയുണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് കൂടുതൽ നശിക്കുക ഒരു പ്രയാസവുമുള്ള കാര്യമല്ല. പക്ഷേ ഇന്ത്യക്ക് അങ്ങനെയല്ല. പൊട്ടിത്തെറിച്ച് മുകളിലെത്തിയാൽ നമ്മെ ഒരു സ്വർഗവും കാത്തിരിക്കുന്നില്ല.
പക്ഷേ പാക്കിസ്ഥാൻ ഇപ്പോൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്. ഒന്നാമത്തെ കാരണം ഇന്ത്യയുടെ പകുതിപോലും ആയുധ ശക്തിയില്ല. മറ്റൊന്ന് ആ രാജ്യം സാമ്പത്തികമായി തകരും. മാത്രവുമല്ല, ആര് ആരോടാണ് പോരടിക്കുന്നത് എന്ന് പിടികിട്ടാത്ത രീതിയിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘങ്ങൾ. അതിനിടക്ക് കൂനിൽമ്മേൽ കരുപോലെ എങ്ങനെയാണ് ഒരു യുദ്ധം ചിന്തിക്കാനാവുക.
എന്നാൽ ഭീകരരെ മുൻ നിർത്തിയുള്ള നിഴൽ യുദ്ധത്തിന് ആ പ്രശ്നങ്ങൾ ഒന്നുമില്ല. പാക്കിസ്ഥാൻ എന്നും ആഗ്രഹിക്കുന്നത് അതാണ്. പാക്കിസ്ഥാന്റെ സമാധാന പ്രേമം നമ്മെ കൂടുതൽ ജാഗരൂകരാക്കകുയാണ് വേണ്ടത്. അതുകൊണ്ടാണ് ഇസ്രയേൽ മോഡൽ ഒരു വിങ് ഇന്ത്യയും ഉണ്ടാക്കി, ജെയ്ഷേയുടെ താവളങ്ങൾ സർജിക്കൽ സ്ട്രൈക്കിലൂടെയും മറ്റും തകർക്കുക തന്നെയാണ് പോംവഴിയെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്. ആബാട്ടബാദിൽ ഉറങ്ങിക്കിടന്ന ബിൻ ലാദനെ കടലിൽ ചാരമായി ഒഴുക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞപോലെ.
വാൽക്കഷ്ണം:ജോർജ് ബെർണാഡ് ഷായുടെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്. 'പന്നികളുമായി ഗുസ്തിപിടക്കരുത്. നിങ്ങളുടെ ദേഹത്ത് ചളിയാവും എന്ന് മാത്രമല്ല പന്നി അത് ആസ്വദിക്കുകയും ചെയ്യും'. ഇന്ത്യ എന്തുകൊണ്ട് പാക്കിസ്ഥാനോട് യുദ്ധം ചെയ്യരുത് എന്നതിന്റെ ആദ്യ കാരണമായി പറയാനുള്ളത് ഷായുടെ ഈ ഉപമ തന്നെയാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് കൂടുതൽ നശിക്കുക ഒരു പ്രയാസവുമുള്ള കാര്യമല്ല. പക്ഷേ ഇന്ത്യക്ക് അങ്ങനെയല്ല. പൊട്ടിത്തെറിച്ച് മുകളിലെത്തിയാൽ നമ്മെ ഒരു സ്വർഗവും കാത്തിരിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍