അഭിനനന്ദൻ വർത്തമനെ നിങ്ങൾ മോചിപ്പിച്ചു; പക്ഷേ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അറസ്റ്റിലായ സഞ്ജീവ് ഭട്ട് എവിടെ? 20 വർഷം മുമ്പത്തെ കേസിൽ അറസ്റ്റ് ചെയ്തിട്ട് എവിടെയാണ് മോദി സർക്കാറിന്റെ കടുത്ത വിമർശകനെ പാർപ്പിച്ചിരിക്കുന്നത്? പാക്കിസ്ഥാൻ പോലും കാണിച്ച ദയ ഒരു ഇന്ത്യക്കാരനുനേരെ രാജ്യം കാണിക്കാത്തതെന്ത്; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി വീണ്ടും സേവ് സഞ്ജീവ് ഭട്ട് കാമ്പയിൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഭിനന്ദൻ വർത്തമൻ എന്ന ധീര വൈമാനികനെ മോചനത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പം മോദി സർക്കാർ കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റുചെയ്ത സഞ്ജീവ് ഭട്ട് എവിടെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ. സേവ് സഞജീവ് ഭട്ട് എന്ന പേരിൽ നവമാധ്യമങ്ങളിൽ നടക്കുന്ന കാമ്പയിനും ഇതോടെ ശക്തിയാർജ്ജിച്ചിട്ടുണ്ട്. മോദി സർക്കാറിന്റെ കടുത്ത വിമർശകനായ സഞ്ജീവ് ഭട്ടിനെ 20 വർഷം മുമ്പ് നടന്ന കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷം ആഗസ്തിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സഞ്ജീവ് ഭട്ട് എവിടെയാണെന്നോ അദ്ദേഹത്തെ പൊലീസും ഭരണകൂടവും എന്തുചെയ്തെന്നോ ഇപ്പോഴും ആർക്കും അറിയില്ല. ജയിലാണെന്ന് പറയുന്നതല്ലാതെ അദ്ദേഹം എവിടെയാണെന്ന കാര്യം സ്വന്തം കുടുംബത്തിൽ നിന്ന് പോലും പൊലീസ് മറച്ചു വെക്കുകയാണ്.
2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. കലാപത്തിൽ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി ഭട്ട് സുപ്രിംകോടതിയിൽ മോദിക്കെതിരെ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 2015ൽ ഇന്ത്യൻ പൊലീസ് സർവീസിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു.എന്നിട്ടും മതിയാകാതെയാണ് 22 വർഷം പഴക്കമുള്ള കേസിൽ കുറ്റം ചുമത്തി സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.1998 ൽ അഭിഭാഷകനെതിരെ ക്രിമിനൽ കേസ് കെട്ടിച്ചമച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ഭട്ടിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
2011 ൽ ആയിരുന്നു സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിക്ക് യഥാർത്ഥത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്. സുപ്രീം കോടതിയിൽ ഭട്ട് സമർപ്പിച്ച സത്യവാങ്മൂലം ഗുജറാത്ത് സർക്കാരിനെ മാത്രമല്ല, രാജ്യത്തെ പോലും ഞെട്ടിച്ച ഒന്നായിരുന്നു.ഗുജറാത്ത് കലാപത്തിന് മുമ്പ്, നരേന്ദ് മോദി സർക്കാർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു എന്നായിരുന്നു സത്യവാങ്മൂലത്തിൽ സഞ്ജീവ് ഭട്ട് പറയുന്നത്. ഗോധ്ര കൂട്ടക്കൊലയിൽ പ്രതികാരം ചെയ്യാൻ ഹിന്ദുക്കളെ അനുവദിക്കണം എന്ന് ആ യോഗത്തിൽ സർക്കാർ നിർദ്ദേശം നൽകിയെന്നും സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇത് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
ഇതുമാത്രമല്ല, വേറെയും ഉണ്ട് കാരണങ്ങൾ സഞ്ജീവ് ഭട്ട് മോദിയുടെ ശത്രുവാകാൻ. 2002 ൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരമാർശങ്ങൾ നടത്തിയെന്ന് ആക്ഷേപമുണ്ടായി. ഇതേക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടി.എന്നാൽ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നും രേഖകളില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പ്രസംഗത്തിന്റെ ശബ്ദരേഖ കമ്മീഷന് നൽകി. ഇതേതുടർന്ന് സഞ്ജീവ് ഭട്ടിനെയും ആർ ബി ശ്രീകുമാറിനെയും സർക്കാർ ഇന്റലിജൻസ് ബ്യൂറോയിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്തു. പൊലീസ് ട്രെയിനിംങ് കോളെജിലേക്കായിരുന്നു സഞ്ജീവ് ഭട്ടിനെ സ്ഥലം മാറ്റിയത്.പിന്നീട് സബർമതി ജയിൽ സുപ്രണ്ടായി നിയമിതനായ സഞ്ജീവ് ഭട്ടിനെ രണ്ട് മാസത്തിനകം വീണ്ടും സ്ഥലം മാറ്റി. അന്തേവാസികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. 2007 ൽ ഭട്ടിന്റെ ബാച്ചിലുണ്ടായിരുന്നവർക്കെല്ലാം ഐജിമാരായി സ്ഥലകയറ്റം ലഭിച്ചപ്പോൾ അദ്ദേഹത്തിന് എസ്പിയായി തുടരേണ്ടി വന്നു.
ഗുജറാത്തിൽ മന്ത്രിയായിരുന്ന ഹരൺ പണ്ഡേയുടെ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ മോദിയും അമിത് ഷായും ആവശ്യപ്പെട്ടുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മറ്റൊരു ആരോപണം. ഇങ്ങനെ നിരന്തരം മോദിയുമായി പോരാടി ഒടുവിൽ അദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ഗുജറാത്ത് സർക്കാർ തനിക്കെതിരെ ഉന്നയിച്ച കേസുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം സുപ്രീം കോടിതിയും നിരസിച്ചു
അധികം കാത്തിരിക്കേണ്ടി വന്നില്ല. സഞ്ജീവ് ഭട്ടിലെ ഗുജറാത്ത് സർക്കാർ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അനധികൃതമായി അവധിയെടുത്തു എന്ന് കാണിച്ചായിരുന്നു സസ്പെൻഷൻ. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും കാരണംകാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നു.ഇതിന് ശേഷം 2014 ൽ സഞ്ജീവ് ഭട്ടിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. നേരത്തെ സസ്പെൻഡ് ചെയ്ത അതേ കാരണത്തിന്റെ പേരിൽ തന്നെ ആയിരുന്നു പിരിച്ചുവിടൽ. അതിന് ശേഷം സഞ്ജീവ് ഭട്ട് സോഷ്യൽ മീഡിയയിലൂടെ കേന്ദ്ര സർക്കാരിനേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിക്കാൻ തുടങ്ങി. സഞ്ജീവ് ഭട്ടിന്റെ ട്വിറ്റർ ട്രോളുകൾ പിന്നീട് രാജ്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. നോട്ട് നിരോധനവും ജിഎസ്ടിയും എല്ലാം സഞ്ജീവ് ഭട്ടിന്റെ ട്രോളുകൾക്ക് ഇരകളായി. പെട്രോൾ വിലവർദ്ധനയെ കുറിച്ചും സഞ്ജീവ് ഭട്ട് മോദിയെ പരിഹസിച്ചുകൊണ്ട് ട്രോളുകൾ എഴുതിവിട്ടു. ഇതും മോദിക്ക് വൈരാഗ്യം കൂട്ടിയെന്നാണ് പറയുന്നത്.
.
സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത് ആദ്യമായിട്ടല്ല. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് സാക്ഷിയായി കെഡി പന്ത് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ പേരും ചേർത്തിരുന്നു. എന്നാൽ പന്ത് ഇത് നിഷേധിക്കുകയും ഭട്ടിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ 2011 സെപ്റ്റംബറിൽ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും ആർക്കും അറിയാത്ത സാഹചര്യമാണുള്ളത്. ഒരു ഇന്ത്യക്കാരനോട് പാക്കിസ്ഥാൻ കാട്ടിയ കാരണ്യംപോലും നമ്മൾ സഞ്ജീവ് ഭട്ടിനോട് കാണിക്കുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.
#EnoughIsEnough #JusticeforSanjivBhatt pic.twitter.com/WTmLWwUKyo
— Sanjiv Bhatt (IPS) (@sanjivbhatt) September 16, 2018
Everyone should support Sanjiv bhatt and his family. He is paying the price of speaking the truth abt current government and the disasters
— Sheetal Gadgil (@GadgilSheetal) September 16, 2018
Abhi se?
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍