ദേഹത്ത് മുട്ടുകുത്തി നിന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; മുഖത്തടിക്കുകയും മുടി പിടിച്ച് വലിക്കുകയും കട്ടിലിന്റെ അരികിൽ തല പിടിച്ച് ഇടിക്കുകയും ചെയ്തു; എല്ലാം എന്നോടുള്ള സ്നേഹം കൊണ്ട്; ഹണിമൂണിനിടെ ഭർത്താവ് കാട്ടിക്കൂട്ടിയതെല്ലാം മറന്ന് നടി പൂനം പാണ്ഡെ; സാം ബോബെയെ പരാതി നൽകി അകത്താക്കിയെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തത് ജാമ്യത്തിൽ പുറത്തിറങ്ങിയതോടെ
മറുനാടൻ ഡെസ്ക്
ഹണിമൂണിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്ത് നടി പൂനം പാണ്ഡെയും ഭർത്താവ് സാം ബോബെയും. ഹണിമൂൺ ആഘോഷത്തിനിടെ ഭർത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന നടിയുടെ പരാതിയിൽ സാം ബോബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ ഭർത്താവുമായി വീണ്ടും ഒന്നിച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രശ്നം പരിഹരിച്ച് ഒന്നിച്ച കാര്യം താരം അറിയിച്ചത്. അതേസമയം താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെല്ലാം എന്നാണ് ആരാധകർ വിലയിരുത്തുന്നത്. രൂക്ഷവിമർശനമാണ് പൂനത്തിനും സാമിനും എതിരെ ഉയരുന്നത്.
ഗോവയിൽവച്ച് തന്റെ കഴുത്തു ഞെരിച്ചെന്നും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പൊലിസീന് നൽകിയ പരാതിയിൽ പറയുന്നത്. അതിന് തൊട്ടുപിന്നാലെ സാം അറസ്റ്റിലായി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ശനിയാഴ്ച രാത്രിയോടെ പൂനവും ഒന്നിച്ചുള്ള വിവാഹചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരുവിധം എല്ലാം പരിഹരിച്ചുകഴിഞ്ഞു. ഞങ്ങൾ വീണ്ടും ഒന്നിച്ചു. നിങ്ങൾക്ക് ഒരു കാര്യം അറിയാമോ? ഞങ്ങൾ രണ്ടുപേരും പരസ്പരം വളരെ അധികം സ്നേഹിക്കുന്നുണ്ട്. ഭ്രാന്തമായി ഞങ്ങൾ പ്രണയിക്കുന്നു. ഏത് വിവാഹത്തിലാണ് ഉയർച്ചകളും താഴ്ചകളുമില്ലാത്തത് എന്നും സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.
നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായ വാർത്ത വലിയ ചർച്ചയായി മാറിയിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്ച്ച മുമ്പാണ് പൂനവും സാമും വിവാഹിതരായത്. ഗോവയിൽ ഹണിമൂൺ ആഘോഷത്തിനായി പോയ ശോഷമാണ് പൂനം സാമിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. അവിടെവച്ചാണ് സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.അതിന് പിന്നാലെ എന്താണ് തങ്ങളുടെ ഹണിമൂണിനിടെ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൂനം പാണ്ഡെ സംഭവങ്ങൾ വിശദീകരിക്കുന്നത്. ''സാമും ഞാനും തമ്മിൽ വാക്കു തർക്കമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാൻ തുടങ്ങി. എന്റെ കഴുത്ത് ഞെരിച്ചു. ഞാൻ മരിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അവനെന്റെ മുഖത്തടിച്ചു, മുടി പിടിച്ചു വലിച്ചു, കട്ടിലിന്റെ അരികത്ത് എന്റെ തല കൊണ്ട് ഇടിപ്പിച്ചു. എന്റെ ദേഹത്ത് അവൻ മുട്ടുകുത്തി നിന്നു എന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എങ്ങനെയോ അവന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ഞാൻ മുറിയിൽനിന്നും പുറത്തെത്തി. വാതിൽ പുറത്ത് നിന്ന് പൂട്ടി. ഹോട്ടലിലുള്ളവരാണ് പൊലീസിനെ വിളിച്ചത്. അവർ അവനെ പിടിച്ചു കൊണ്ടു പോയി. ഞാൻ പരാതിയും നൽകി." പൂനം പറയുന്നു.
സാം മുമ്പും പല തവണ അക്രമാസക്തമനായിട്ടുണ്ടെന്നും വിവാഹത്തോടെ അതിന് മാറ്റം വരുമെന്നുമാണ് താൻ പ്രതീക്ഷിച്ചതെന്നും പൂനം പറയുന്നു.. ''പല തവണ ഞാൻ ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും മര്യാദകെട്ട ഒരു ബന്ധമായിട്ടും ഞാനത് തുടർന്നത് ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു എന്ന ധാരണയിലായിരുന്നു. അവന്റെ പൊസസീവ്നെസിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് അവന്റെ ദേഷ്യം പുറത്ത് വരുന്നത്. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിലാണ് വിവാഹിതയായത്. നിർഭാഗ്യവശാൽ അത് ശരിയായ തീരുമാനമായില്ല. പ്രണയം അന്ധമാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് ഞാൻ."- പൂനം പറയുന്നു.
രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. എല്ലായ്പ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ നടിയാണ് പൂനം പാണ്ഡെ.
കാൺപൂർസ്വദേശിനിയായ പൂനം മോഡലിങ്ങിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2014-ൽ നഷാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലൗ ഈസ് പോയിസൻ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടുവെങ്കിലും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
പിന്നീട് വിവാദങ്ങൾ സൃഷ്ടിച്ചാണ് പൂനം ചർച്ചാ വിഷയമാകുന്നത്. 2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകർഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാൽ പൂർണനഗ്നയായി ധോണിയുടെയും കൂട്ടരുടെയും മുന്നിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം നൽകിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടർന്ന് പാതി നഗ്നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ സ്വകാര്യ നഗ്ന വീഡിയോ ഇടയ്ക്കിടെ താരം പുറത്തുവിട്ടിരുന്നു. കൂടാതെ ക്രിസ്മസിന് ജിംഗിൾ ബൂബ്സ് എന്ന പേരിൽ വിവാദവിഡിയോയും സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടി.
സാമൂഹിക മാധ്യമങ്ങളിൽ അർധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഒരിക്കൽ പൂനത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് ഇൻസ്റ്റാഗ്രാമായി പൂനത്തിന്റെ ഇഷ്ടവേദി. തന്റെ നഗ്ന വീഡിയോകളുടെ ടീസറുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചതോടെ ആരാധകരുടെ എണ്ണവും വർധിച്ചു.
പ്ലേ സ്റ്റോറിലെ പൂനം പാണ്ഡെ ആപ്പ് വഴിയാണ് പൂനം വീഡിയോ വിൽക്കുന്നത്. ഈ വീഡിയോയിലെല്ലാം ഒരാളുടെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. അയാളുടെ മുഖം കുറച്ച് കാലങ്ങൾക്ക് മുൻപാണ് പൂനം പുറത്ത് വിട്ടത്. അയാളായിരുന്നു സാം ബോംബൈ. പൂനത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽനിന്ന് കുറച്ച് നാളുകൾക്ക് മുൻപ് ഇവരുടെ കിടപ്പറദൃശ്യങ്ങൾ പുറത്ത് പോയിരുന്നു. പിന്നീട് ആ വീഡിയോ നീക്കം ചെയ്തുവെങ്കിലും അപ്പോഴേക്കും സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും വൈറലായി.
കുറച്ച് കാലങ്ങളായി പൂനത്തോടൊപ്പമാണ് സാം താമസിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്ന പൂനത്തെ വച്ച് അയാൾ പണമുണ്ടാക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. സാമിന്റെ ഭീഷണിയും പീഡനവും സഹിക്കാനാകുന്നില്ലെന്ന് ആരോപിച്ചാണ് പൂനം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
അബുദാബിയിൽ ജനിച്ചു വളർന്ന സാം ബോംബെ 21-ാം വയസ്സിലാണ് ബോളിവുഡ് സിനിമയിലെത്തുന്നത്. പരസ്യ സംവിധായകനായ സാം ബോംബെ ഉർവ്വശി റൗട്ടേല, ദിഷ പട്ടാണി, വിദ്യുത് ജാംവാൽ എന്നിവരെ താരങ്ങളാക്കി മ്യൂസിക് വീഡിയോയും പരസ്യങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നായായി ഓടും എന്നാണ് പൂനം പാണ്ഡെ വാഗ്ദാനം നടത്തിയത്. എന്നാൽ പിന്നീട് ഇത്തരം നിരവധി ചലഞ്ചുകളാമായി രംഗത്തെത്തി. പകുതി നഗ്നായായി എത്തിയ താരത്തിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.
Stories you may Like
- വ്യാജ മരണവാർത്ത, പൂനം പാണ്ഡെയ്ക്ക് രൂക്ഷവിമർശനം
- 'ഞാൻ മരിച്ചിട്ടില്ല'; മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ
- 'വിവാദ നായിക' പൂനത്തിന്റെ മരണവാർത്ത അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ
- ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു
- പൂനം പാണ്ഡെയുടെ മരണ വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങൾ അപ്രത്യക്ഷകർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍