Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സുരേഷ് ഗോപീ...താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും; ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ..വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു'; സുരേഷ് ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ

'സുരേഷ് ഗോപീ...താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും; ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ..വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു'; സുരേഷ് ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: 'സുരേഷ് ഗോപി...താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും. ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ, വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു'. നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാവുന്നു. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദാണ് കക്ഷി രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കാതെയും സാംസ്‌കാരിക ഭൂമിയായ തൃശൂരിന്റെ പാരമ്പര്യം ഓർമ്മിപ്പിച്ചും ചോദ്യങ്ങളുന്നയിച്ചുമുള്ള കുറിപ്പ് തന്റെ ഫേസ്‌ബുക്ക് പേജിലിട്ടത്.

ശബരിമല പരാമർശിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് നൽകിയ കലക്ടറുടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെയും വാക്കുകളാൽ അതിരൂക്ഷമായി പ്രസാദ് വിമർശിക്കുന്നു. തൃശൂർ കലക്ടർ ടി.വി.അനുപമ ഐ.എ.എസ് അനുപമ ക്ലിൻസൺ ജോസഫ് ആകുമ്പോൾ എന്ന് തലവാചകമിട്ട കുറിപ്പിൽ അയ്യപ്പന്റെയും കലക്ടർ അനുപമയുടേയും ഫോട്ടോകൾ സഹിതമാണ് മിസ്റ്റർ സുരേഷ് ഗോപി എന്ന് അഭിസംബോധന ചെയ്ത് പ്രസാദ് ചോദ്യങ്ങളുന്നയിക്കുന്നത്. 'എന്റെ അയ്യൻ, നമ്മുടെ അയ്യൻ എന്ന വാക്കിനെ എടുത്ത് പ്രസംഗം മാധ്യമങ്ങളിൽ കാണുകയും കലക്ടറുടെ നോട്ടീസും അതിന് താങ്കളുടെയും അണികളുടെയും പ്രസ്താവനകളും വായിച്ചു. എല്ലാ മണ്ഡലകാലത്തും സാഹചര്യമുണ്ടെങ്കിൽ മാസപൂജക്കും ശബരിമലക്ക് പോകുന്ന ഭക്തനെന്ന നിലയിൽ ഒന്ന് ചോദിക്കട്ടെ, എംപിയെന്ന നിലയിൽ താങ്കൾ ശബരിമലക്കായി എന്ത് ചെയ്തു..?

എന്റെ അയ്യൻ, നമ്മുടെ അയ്യൻ എന്ന പ്രസംഗം ഒന്ന് രാജ്യസഭയിൽ നടത്താമായിരുന്നില്ലേ..? ശബരിമല ആചാര സംരക്ഷണത്തിന് ഓർഡിനൻസിനായി എന്റെ അയ്യൻ എന്ന പ്രസംഗത്തിന്റെ പകുതി ആവേശത്തിൽ കേന്ദ്ര സർക്കാരിന് മുന്നിൽ വായ തുറക്കാമായിരുന്നില്ലേ..? താങ്കളുടെ ആഗ്രഹപ്രകാരം നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ആണ് കലക്ടർ നോട്ടീസ് നൽകിയത്. മറിച്ചാണെങ്കിൽ എന്തിനാണ് നിങ്ങൾ അവരുടെ ജാതിയും മതവും അന്വേഷിച്ച് പോകുന്നത്. താങ്കളുടെ അണികൾ അനുപമ ഐ.എ.എസിന്റെയും അമ്മയുടെയും അച്ഛന്റെയും ജാതി പറയാതെ എന്തിനാണ് ഭർത്താവിന്റെ ജാതി അന്വേഷിച്ച് പോയത്..? എന്തേ നിങ്ങൾ പറയാത്തത്, ഹിന്ദുവിന്റെ മകളാണ്, ഗുരുവായൂർ ഭക്തയുടെ മകളാണ്, ദേവസ്വം ജീവനക്കാരിയുടെ മകളാണ് സുരേഷ്ഗോപിക്ക് നോട്ടീസ് നൽകിയതെന്ന്..? നിങ്ങൾക്ക് വേണ്ടത് കൃസ്ത്യൻ പേരുള്ള ഭർത്താവിനെയാണ്, ലക്ഷ്യം ശബരിമലയുടെ പേരിലുള്ള വർഗീയതയാണ്, നോട്ടം വർഗീയത വളർത്തിക്കിട്ടുന്ന വോട്ടിലാണ്.

സർക്കാർ ഉദ്യോഗസ്ഥരുടെ നിലപാടിൽ വിയോജിക്കാം, മറുപടി പറയാം. നിങ്ങൾ രാഷ്ട്രീയം പറയൂ, നിയമം പറയൂ എന്തിനാണ് അവരുടെയോ ഭർത്താവിന്റെയോ മതത്തെ പറ്റി പറയുന്നത്. ഒരു വ്യക്തി ക്രിസ്ത്യാനിയോ മുസ്ലീമോ ആയി ജനിച്ചാൽ അവർ ഹിന്ദുവിന് എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് എത്ര അപകടകരമാണ്. എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾ ഇതിലൂടെ നൽകുന്നത്. ഇഷ്ട ദൈവത്തിന്റെ പേര് പറയാൻ സാധിക്കാത്ത ജനാധിപത്യം എന്ന് താങ്കൾ പറയുമ്പോൾ, പറയൂ ഇഷ്ടഭക്ഷണം, ഇഷ്ട തൊഴിൽ, ഇഷ്ടമുള്ള കഴിക്കാനുള്ള അവകാശം എല്ലാം ഹനിക്കപ്പെട്ടപ്പോൾ താങ്കൾ എവിടെയായിരുന്നു..? ദയവായി സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ജാതിമത സ്പർദ്ധ വളർത്തരുത്. താങ്കൾ ഏപ്രിൽ 23ന് അഞ്ച് മണിക്ക് മടങ്ങിപ്പോകും.

ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ വർഗീയതയുടെ വരമ്പുകൾ ഇല്ലാതെ ജീവിക്കേണ്ടവരാണെന്ന് കൂടി ഓർമ്മിപ്പിക്കുന്നു. വിവാദ പ്രസംഗത്തിൽ ഇന്നലെ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് കാണിച്ച് സുരേഷ് ഗോപി കലക്ടർക്ക് മറുപടി നൽകിയതിൽ നടപടിക്രമങ്ങളിലാണ്. സമൂഹമാധ്യമങ്ങളിൽ കലക്ടർക്കെതിരെ ഇപ്പോഴും സംഘപരിവാർ സൈബർ ആക്രമണം തുടരുമ്പോഴാണ് സുരേഷ്ഗോപിയോട് ചോദ്യങ്ങളുന്നയിച്ചും തൃശൂരിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയർത്തിയും കലക്ടർ ടി.വി.അനുപമയെയും ശബരിമല ആചാര സംരക്ഷണത്തെ പിന്തുണച്ചുമുള്ളതാണ് പ്രസാദിന്റെ കുറിപ്പ്.

പ്രസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

ടി.വി അനുപമ ഐ.എ.എസ്
അനുപമ ക്ലിൻസൺ ജോസഫ് ആകുമ്പോൾ.

മിസ്റ്റർ സുരേഷ് ഗോപി,

എന്റ അയ്യൻ നമ്മുടെ അയ്യൻ എന്ന പ്രസഗം മാധ്യമങ്ങളിൽ കാണുകയും ബഹു. കളക്ടറുടെ നോട്ടിസും അതിനുള്ള താങ്കളുടെയും അണികളുടെയും പ്രസ്താവനകളും വായിക്കുകയും ഉണ്ടായി.

എല്ലാ മണ്ഡലകാലത്തും സാഹചര്യമുണ്ടങ്കിൽ മാസപൂജക്കും ശബരിമല പോകുന്ന ഭക്തൻ എന്ന നിലക്ക് ചോദിക്കട്ടെ,

താങ്കൾ എംപി എന്ന നിലയിൽ എന്തു ചെയ്തു ശബരിമലക്കായി....?
രാജ്യസഭയിൽ വായ തുറന്നിട്ടുണ്ടോ...?
എന്റ അയ്യൻ നമ്മുടെ അയ്യൻ എന്ന പ്രസംഗം ഒന്നു രാജ്യസഭയിൽ നടത്താർന്നില്ലെ...?

ശബരിമല അചാര സംരക്ഷണത്തിനു
ഓർഡിനസിനായി
'എന്റെ അയ്യൻ, നമ്മുടെ അയ്യൻ' എന്നു പറഞ്ഞുള്ള പ്രസംഗത്തിന്റെ പകുതി ആവേശത്തിൽ കേന്ദ്ര സർക്കാരിനു മുന്നിൽ
വായ തുറക്കാമായിരുന്നില്ലെ അയ്യനുവേണ്ടി...?

താങ്കളുടെ അഗ്രഹ പ്രകാരം തന്നെ
നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ആണ് കളക്ടർ നോട്ടീസ് നൽകിയത്.
മറിച്ചാണങ്കിൽ അതിനു മറുപടി നൽകാൻ നിങ്ങൾ എന്തിനാണ് അവരുടെ ജാതിയും മതവും അന്വാക്ഷിച്ചു പോകുന്നത്.

താങ്കളുടെ അണികൾ
ടി.വി.അനുപമ ഐ.എ.സി ന്റ അമ്മയുടെ യും അച്ചന്റ യും ജാതി പറയാതെ എന്തെ നിങ്ങൾ ഭർത്താവിന്റെ ജാതി അന്വാക്ഷിച്ചു പോയത്.
എന്തെ നിങ്ങൾ പറയാത്തത് ഹിന്ദു വിന്റ മകളാണു ഗുരുവായൂർ ഭക്തയുടെ മകളാണു ദേവസ്വം ജീവനക്കാരിയുടെ മകളാണു സുരേഷ് ഗോപിക്കു നോട്ടീസ് നൽകിയത് എന്ന്..?
നിങ്ങൾക്ക് വേണ്ടത് കൃസ്ത്യൻ പേരുള്ള ഭർത്താവിനെ യാണ്.

ലക്ഷ്യം ശബരിമലയുടെ പേരിലുള്ള വർഗീയതയാണ്
നോട്ടം വർഗീയത വളർത്തി കിട്ടുന്ന വോട്ടിലാണ്.

സർക്കാർ ഉദ്യാഗസ്ഥരുടെ നിലപാടിൽ വിയോജിക്കാം മറുപടി പറയാം പക്ഷെ നിങ്ങൾ രാഷ്ട്രീയം പറയു നിയമം പറയു, എന്തിനാണ് അവരുടെ യോ ഭർത്താവിന്റയോ മതത്തെ പറ്റി പറയുന്നത്.
ഒരു വ്യക്തി കൃസ്ത്യാനി യോ മുസ്ലീ മോ ആയി ജനിച്ചാൽ ജീവിച്ചാൽ അവർ ഹിന്ദുവിനു എതിരാണന്നു വ്യാഖ്യാനിക്കുന്നത് എത്ര അപകടമാണ്, എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾ ഇതിലൂടെ നൽകുന്നത്.

താങ്കൾ പറയുന്നു ഇഷ്ട ദൈവത്തിന്റ പേര് പറയാൻ സാധിക്കാത്ത ജനാധിപത്യം എന്നു
ഇഷ്ട ഭകഷണം, ഇഷ്ട തൊഴിൽ, ഇഷ്ടമുള്ളത് എഴുതാനുള്ള അവകാശം
എല്ലാ ഹനിക്കപ്പെട്ടപ്പോൾ താങ്കൾ എവിടെ യായിരുന്നു.

ദയവായി സംസ്‌ക്കാരിക തൽസ്ഥാനമായ തൃശൂരിൽ ജാതിമത സ്പർദ വളർത്തരുത്.
താങ്കൾ എപ്രിൽ 23 നു 5 മണിക്കു മടങ്ങിപോകും
ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ വർഗീയതയുടെ വരമ്പുകൾ ഇല്ലാതെ ജീവിക്കേണ്ടവർ ആണന്നു കൂടി ഓർപ്പെടുത്തുന്നു.??

എന്ന്,
എ.പ്രസാദ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP