'ആ മനുഷ്യന്റെ പേര് പറയുമ്പോഴോ അയാളുടെ മുഖം കാണുമ്പോഴോ ഓർക്കുമ്പോഴോ ഒക്കെ അറപ്പാണ്'; 'അതിനേക്കാളുപരി ഭയചകിതയാവാറുണ്ട്'; 'ഒന്നും ചെയ്യാനാവാതെ തളർന്നു പോവാറുണ്ട്'; 14ാം വയസിൽ പു.ക.സ വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രനിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് യുവ എഴുത്തുകാരി
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: തന്റെ പതിനാലാം വയസിൽ പു.ക.സ വൈസ് പ്രസിഡന്റും ബുക്ക്മാർക്ക് ഭാരവാഹിയുമായ എ ഗോകുലേന്ദ്രനിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് യുവ എഴുത്തുകാരി. പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയാണ് ഗോകുലേന്ദ്രനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ കവിതയുടെയും എഴുത്തിന്റെയും ലോകത്ത് വിഹരിക്കേണ്ട പെൺകുട്ടി ഇത്രയും നാൾ ഭീതിയും അപമാനവും കാരണം ഉൾവലിഞ്ഞ് ജീവിക്കുകയായിരുന്നു എന്നാണ് അനുഭവം വ്യക്തമാക്കുന്നത്.
അന്നത്തെ ആ ദുരനുഭവം മൂലം താൻ ഇന്നു വരെ ജീവിതത്തിൽ നേരിട്ട ഡിപ്രഷനും ട്രോമയും നഷ്ടങ്ങളും ഭയവും പെൺകുട്ടി വിശദീകരിക്കുന്നു. താൻ നേരിട്ട വലിയ മാനസിക സമ്മർദത്തിന്റെ ആഴം മൂലമാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നതെന്നും പെൺകുട്ടി പറയുന്നു. പുരോഗമനം പറഞ്ഞു നടക്കുന്ന ഒരു വൃത്തികെട്ട മനുഷ്യനെ കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്ന് വ്യക്തമാക്കിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. 'ലോൺ ബേഡ്' എന്ന ഐഡിയിൽ നിന്നാണ് കുറിപ്പ്.
2018ലാണ് ആദ്യ സംഭവം. ലൈബ്രറി കൗൺസിലിന്റെയും പു.ക.സ യുടെയും സാഹിത്യ അക്കാദമിയുടെയും എല്ലാം ക്യാംപുകളിൽ സജീവമായി പങ്കെടുത്തിരുന്ന സമയമായിരുന്നു അതെന്ന് പെൺകുട്ടി പറയുന്നു. അതിനു ശേഷം വളരെ പെട്ടെന്നു തന്നെ വേദികളിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. പലരും അതിന് പല വ്യാഖ്യാനങ്ങളുമായി വന്നു. എന്നൽ ഒരു കൊച്ചു പെൺകുട്ടി എന്തുകൊണ്ട് വേദികളെ ഭയക്കുന്നുവെന്ന് ആരും ഒരിക്കലും ചോദിച്ചിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.
'ചുറ്റുമുള്ളവർ കുത്തുവാക്കുകൾ കൊണ്ട് നോവിക്കുമ്പോഴും അതിലും വലിയ വേദനയിൽ കുടുങ്ങിക്കിക്കുകയായിരുന്നു താൻ. ആ മനുഷ്യന്റെ പേര് പറയുമ്പോഴോ അയാളുടെ മുഖം കാണുമ്പോഴോ ഓർക്കുമ്പോഴോ ഒക്കെ അറപ്പാണ്. അതിനേക്കാളുപരി താൻ ഭയചകിതയാവാറുണ്ട്. ഒന്നും ചെയ്യാനാവാതെ തളർന്നു പോവാറുണ്ട്'
'അച്ഛൻ മരിച്ചതിനു ശേഷമുള്ള സമയമാണ് തനിക്കിയാളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അമ്പലപ്പുഴയിൽ നടന്ന ക്യാംപിൽ താൻ ഒരു സുഹൃത്തുമായാണ് പോയത്. അമ്മയും അനിയത്തിയും തങ്ങളെ കൊണ്ടാക്കി. അന്ന് കൈയിൽ ഫോൺ ഇല്ലാത്ത സമയമാണ്. അതു കൊണ്ട് തിരിച്ചു പോരാൻ സമയം അമ്മ വരുമോ എന്ന് ഉറപ്പില്ലാതെ നിൽക്കുകയാണ് ഞങ്ങൾ. ഞങ്ങൾ പോവുന്ന വണ്ടിയിൽ സ്ഥലമുണ്ട്, നീ വന്നോളൂ, പക്ഷേ നിന്റെ ഫ്രണ്ട് വണ്ടി കയറി വന്നോളൂമെന്ന് അയാൾ പറഞ്ഞു. ഞങ്ങൾ ഒരുമിച്ചാണ് വന്നത് അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചേ പോകൂ എന്ന് താൻ മറുപടി പറഞ്ഞു'.
'അന്ന് മുതൽ എനിക്കയാളെ പേടിയാണ്. സ്നേഹമോ വാത്സല്യമോ ഒക്കെ ആക്കി തോളിൽ കൈയിടുന്ന അയാളെ ഞാൻ ഭയക്കാൻ തുടങ്ങി. അയാളുടെ ഇടപെടലിൽ പേടിക്കാനുണ്ട് എന്ന് ഞാൻ മനസിലാക്കി. അതിന് മറ്റ് രണ്ട് കാരണം കൂടി ഉണ്ടായിരുന്നു. ഒന്ന് മറ്റൊരു ക്യാംപിൽ വച്ച് എനിക്ക് രണ്ട് പ്രിയപ്പെട്ട ചേച്ചിമാർ ഇയാളെ പറ്റി അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു. ഞാൻ വന്നപ്പോൾ അവർ സംസാരം നിർത്തിയിരുന്നു. എങ്കിലും ഇയാളെ പറ്റിയാണ് സംസാരം എന്ന് എനിക്ക് മനസിലായി. കുട്ടിയാണെങ്കിലും എനിക്കൂഹിക്കാമായിരുന്നു. മറ്റൊന്ന് ഒരു യാത്രയിൽ എന്റെ അടുത്താണ് ഇയാളിരുന്നത്'.
'കൈ അധികമായി എന്റെ ശരീരത്തിലേക്ക് ആയുന്നത് പോലെ എനിക്കാനുഭവപ്പെട്ടു. എല്ലാവരും തിങ്ങിയാനണിരുന്നത് എങ്കിലും മറ്റൊരാളുടെ ശരീരത്തിലേക്ക് കൈ വീഴുന്നതിൽ ഒരു സങ്കോചവും ഇല്ലാതെ ആണ് അയാളിരുന്നത്. കൈയിലിരുന്ന ഫയൽ കൊണ്ട് ഞാൻ അയാളെ തടുത്തു. മറ്റൊരു അവസരത്തിൽ ഒരു കവിത ചൊല്ലിയപ്പോൾ 'വിലപ്പെട്ടതെല്ലാം കവർന്നിട്ടും അവരെന്റെ ഹൃദയത്തെ ഉപേക്ഷിച്ചു' എന്നൊരു വരിയുണ്ടായിരുന്നു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടോ എന്നയാൾ ചോദിച്ചു. അന്ന് എനിക്കതിന്റെ അർഥം മനസിലായിരുന്നില്ല'.
'പിന്നീട് പുസ്തക മേള നടക്കുന്ന സമയം... ആ സംഭവത്തിന് ശേഷം എനിക്ക് നല്ല ഭയമുണ്ടായിരുന്നു. എങ്കിലും എനിക്ക് പിതൃതുല്യനായ ഭദ്രൻ സാറിനെ കാണാൻ ഞാൻ പോയി. അന്നിയാൾ എന്റെ അടുത്ത് വന്ന് സാറാ ജോസഫിനെ പറ്റി പറയാൻ തുടങ്ങി. സ്ത്രീ ശരീരങ്ങളെ പറ്റി സ്ത്രീകൾ എഴുതാൻ മടിക്കുന്നു എന്നും മുല എന്നെഴുതാൻ സ്ത്രീകൾക്ക് മടിയാണെന്നും, സെക്സ് ഒരു പാപമല്ല, കുഞ്ഞായിരുന്നപ്പോൾ ഇയാൾ ഒരു കന്യസ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അതിലൊന്നും ഒരു ആസ്വഭാവികത ഇല്ലായെന്നും പറഞ്ഞു'.
'ആൾക്കൂട്ടത്തിന് നടുവിൽ വച്ച് എന്റെ അടുത്ത് വന്നു ശബ്ദം താഴ്ത്തിയാണ് ഇയാൾ ഇത് പറഞ്ഞത്. എന്റെ കണ്ണെത്തുന്ന ദൂരത്തു എല്ലാവരുമുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാനായില്ല. എനിക്ക് കരച്ചിൽ വന്നു. ആരോടും പറയാൻ ധൈര്യമുണ്ടായിരുന്നില്ല. നാണക്കേടും ഭയവും ആയിരുന്നു. ഞാൻ തുറന്ന് പറഞ്ഞിരുന്നെങ്കിൽ കൂടി ആരും എന്നെ സപ്പോർട്ട് ചെയ്യില്ല എന്ന് ഞാൻ ഭയന്നു. അത് ഭയമായിട്ടല്ല ഒരു വിശ്വാസമായി ഇപ്പോഴുമുണ്ട്. പിന്നീട് ഞാൻ പല ക്യാംപുകളിലും പോകാതെയായി'.
'എല്ലാവരും അഹങ്കാരം ആണെന്ന് പറഞ്ഞു. അങ്ങനെ ഒരിക്കൽ കൂടെ എനിക്കിയാളുടെ അടുത്ത് പോവേണ്ടി വന്നു. ഇയാളുടെ പുസ്തക കടയിൽ. ഉദ്ഘാടനം മുതൽ ഇയാൾ ക്ഷണിക്കുകയാണ്. പക്ഷേ ഭയം കാരണം ഞാൻ മാറി നിന്നു. ഒടുവിൽ എല്ലാവരും എന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടു. ആരോടും തുറന്ന് പറയാൻ നാണക്കേട് കാരണം കഴിഞ്ഞില്ല. ഒറ്റയ്ക്ക് പോവാൻ പേടിയായതിനാൽ ഞാൻ അനിയത്തിയെയും കൂട്ടിയാണ് പോയത്.
അന്നും ഇയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു- നിന്റെ അനിയത്തി ഇവിടെ ഉണ്ടായിപ്പോയി, അല്ലെങ്കിൽ നിനക്കിവിടുത്തെ സെക്സ് റിലേറ്റഡ് പുസ്തകങ്ങൾ ഞാൻ തന്ന് വിടാമായിരുന്നു എന്ന് പറഞ്ഞു. ഞാൻ തിടുക്കം കൂട്ടി അനിയത്തിയേം കൊണ്ട് പോന്നു. അന്ന് ഞാനൊരുപാട് കരഞ്ഞു. ആരെങ്കിലും എന്നെ മനസിലാക്കുമൊന്ന് ഭയന്ന്. എങ്ങനെ പറയുമെന്ന് അറിയാതെ. ആരെങ്കിലും വിശ്വസിക്കുമോ എന്നറിയാതെ. പിന്നീട് ആരൊക്കെ നിർബന്ധിച്ചിട്ടും ഞാൻ പൊതു വേദികളിൽ ഒഴിവാക്കി- പെൺകുട്ടി പറയുന്നു'.
'ഞാൻ എന്നെയും എന്റെ എഴുത്തിനെയും വെറുത്തു പോയി. ഞാൻ എഴുതാതെയായി. അതിനേക്കാളെല്ലാം എന്നെ അസ്വസ്ഥതപ്പെടുത്തിയത് ആ ഓർമകൾ ആണ്. ആരോ പതിയിരുന്നു സംസാരിക്കുന്നതു പോലെ. ആൾക്കൂട്ടങ്ങളിൽ ബസ് സ്റ്റാൻഡിൽ ഒക്കെ ഇയാളെ കാണുമോ എന്ന് ഞാൻ ഭയന്നു. പുറം ലോകം ഏറെക്കുറെ പൂർണമായും ഞാൻ ഉപേക്ഷിച്ചു. എനിക്ക് ചുറ്റും ഭയം മാത്രം. എനിക്ക് ചുറ്റുമുള്ള ഓരോ ആണുങ്ങളെയും ഞാൻ പേടിച്ചു തുടങ്ങി. അറപ്പ് തോന്നി തുടങ്ങി. ഇതൊക്കെ ഓരോ ദിവസവും കൂടി വന്നു- പെൺകുട്ടി കുറിക്കുന്നു'.
'കുറച്ച് അധിക നേരം ആരെങ്കിലും സംസാരിച്ചാൽ എനിക്ക് പേടിയാണ്. മോശമായിട്ട് ഇടപെടുമോ എന്ന്. ആരെങ്കിലും വയലൻസ് നേരിട്ട് എന്നറിഞ്ഞാൽ ഞാൻ എല്ലാമുപേക്ഷിച്ചു മുറിയടച്ചിരിക്കും ഇപ്പോഴും. പേടികൾ ഓരോ ദിവസവും കൂടി വന്നു. അത്തരം വാർത്തകൾ കേൾക്കുമ്പോൾ ഞാൻ മുഴു ഭ്രാന്തി ആവാറുണ്ട്. ഇത്ര നാളും എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇപ്പോഴാണ് എനിക്കതിനു പറ്റുന്നത്. വൈകാരികമായി പ്രാപ്തയായതുകൊണ്ടല്ല. താങ്ങി നിർത്താൻ കുറച്ച് മനുഷ്യർ ഉറപ്പായും കാണും എന്ന് വിശ്വാസമുള്ളതുകൊണ്ടാണ്. ഒറ്റയ്ക്കല്ല നീയെന്നു പറയാൻ ആരെങ്കിലും ഉള്ളതുകൊണ്ടാണ്'- കൂട്ടിച്ചേർക്കുന്നു.
പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഗോകുലേന്ദ്രനെതിരെ ഉയരുന്നത്. ഇടതുപക്ഷ പുരോഗമനവാദിയെന്ന് അവകാശപ്പെടുകയും പുകസയുടെ സംസ്ഥാന ഭാരവാഹിത്വം വഹിക്കുകയും ചെയ്യുന്നൊരാളുടെ തനി നിറം പുറത്തുവന്നു എന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.
ചെറിയ കുട്ടികളോട് പോലും ലൈംഗികദാഹം കൊണ്ടുനടക്കുകയും മോശമായി പെരുമാറുകയും അവരെ എക്കാലത്തേക്കുമായി ട്രോമയിലേക്കും ഡിപ്രഷനിലേക്കും തള്ളിവിടുകയും ഭാവി തന്നെ അവതാളത്തിലാക്കുകയും ചെയ്യുന്നതിനെതിനെയാണ് ഇടതുപക്ഷ പുരോഗമനം എന്നാണ് നിരവധി പേർ ചോദിക്കുന്നത്. ഗോകുലേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്