ഉറപ്പ് നൽകിയത് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും വിരമിക്കൽ മത്സരം കളിപ്പിക്കുമെന്ന്; ടെസ്റ്റ് ജയിച്ചിട്ടും 'ക്രിക്കറ്റ് ദൈവങ്ങൾ' കണ്ണു തുറുന്നില്ല; കാത്തിരുന്ന് മടുത്ത് ആരോടും ഒന്നും ചോദിക്കാതെ വിരമിക്കൽ പ്രഖ്യാപനം; ഈഡനിൽ അത്ഭുത വിജയമൊരുക്കിയ ദ്രാവിഡിനേയും ലക്ഷ്മണിനേയും പോലെ ഏകദിനത്തിലെ പോരാളിയും ക്രീസ് വിടുന്നു; അപൂർവ്വ രോഗത്തെ പൊരുതി തോൽപ്പിച്ചപ്പോഴും കനൽ മനസ്സിൽ സൂക്ഷിച്ചത് വെറുതെയായി; ഇന്ത്യൻ ക്രിക്കറ്റിലെ പോരാളി യുവരാജിനോട് ബിസിസിഐ കാട്ടിയത് നീതികേട് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: എന്തുകൊണ്ട് അർഹിച്ച ഒരു വിടവാങ്ങൽ മത്സരം യുവിക്ക് ലഭിച്ചില്ല? വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ അതിനുള്ള ഉത്തരം യുവരാജ് സിങ് തന്നെ നൽകി. യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും തനിക്ക് വിരമിക്കൽ മത്സരം കളിക്കാൻ അവസരം നൽകുമെന്ന് ബി.സി.സിഐ അറിയിച്ചിരുന്നു. എന്നാൽ യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും മത്സരം ലഭിച്ചില്ല. ഇങ്ങനെയൊരു മത്സരം വേണമെന്ന് പറഞ്ഞ് താൻ ക്രിക്കറ്റ് ബോർഡിനെയോ ഉദ്യോഗസ്ഥരെയോ സമീപിച്ചിട്ടില്ലെന്നും യുവരാജ് വ്യക്തമാക്കി. ഇതോടെ തന്നെ ആരോ വിരമിക്കൽ മത്സരത്തിൽ യുവരാജ് കളിക്കരുതെന്ന നിർബന്ധം പ്രകടിപ്പിച്ചിരുന്നുവെന്ന സംശയമാണ് ഉയരുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവ്രാജ് സിങ് . 2000 മുതൽ 2017 വരെ നീണ്ട 17 വർഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. ഫോം അലട്ടിയതു കൊണ്ടായിരുന്നു ഇത്. വിരമിക്കൽ സംബന്ധിച്ച തീരുമാനമെടുക്കാൻ യുവി ബി.സി.സിഐയെ സമീപിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അർഹമായ വിരമിക്കൽ മത്സരത്തിനായിരുന്നു ഇത്. എന്നാൽ എന്തുകൊണ്ടോ ബിസിസിഐ അതിന് തയ്യാറായില്ല. ഇതോടെ യുവി വിടവാങ്ങി.
ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിർണായ സാന്നിധ്യമായത് യുവിയായിരുന്നു. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങൾ കളിച്ച യുവി 8701 റൺസെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റൺസ് നേടി. 58 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1177 റൺസാണ് സമ്പാദ്യം. ഇത്തരത്തിലൊരു താരമാണ് അർഹിക്കുന്ന വിടവാങ്ങൽ മത്സരമില്ലാതെ വിരമിക്കുന്നത്. ചിലർക്ക് യുവിയോട് താൽപ്പര്യക്കുറവുണ്ട്. ഇന്ത്യയുടെ നായകനായി യുവി മാറാത്തതും ഇതുകൊണ്ട് മാത്രമാണ്. വികാരത്തോടെ കളിയേയും കളിക്ക് പുറത്തെ കാര്യങ്ങളേയും നോക്കി കാണുന്നതാണ് യുവിയെ പലർക്കും പിടിക്കാത്തതിന് കാരണം. അതു തന്നെയാണ് വാർത്താ സമ്മേളനത്തിലേക്ക് യുവിയുടെ വിരമിക്കൽ ഒതുങ്ങിയതും.
2017-ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലായിരുന്നു ഇത്. ഫോം പുലർത്താൻ കഴിയാത്തതു കൊണ്ട് കളിക്കാനായില്ല. ഏകദിന-ട്വന്റി ട്വന്റി ലോകകപ്പുകൾ ഇന്ത്യയ്ക്ക് നൽകിയ താരമാണ് യുവരാജ്. അത്തരത്തിലൊരു പ്രതിഭയ്ക്കാണ് വിരമിക്കൽ മത്സരം കിട്ടാതെ പോകുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറെ ചർച്ചയാകുന്നുമുണ്ട്. അതേസമയം വിടവാങ്ങൽ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദർ സെവാഗ് പങ്കുവെച്ചു.എന്നാൽ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവി എസ് ലക്ഷ്മണും രാഹുൽ ദ്രിവിഡിനും അർഹിച്ച വിടവാങ്ങൽ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ അപ്രമാദിത്വത്തെ തകർത്തതുകൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനലെ ലക്ഷ്മണിന്റെ ഇരട്ട ശതകമാണ്. ആദ്യ ഇന്നിങ്‌സിൽ മികവ് കാട്ടാനാവാത്ത ഇന്ത്യയെ ഓസ്‌ട്രേലിയ ഫോളോ ഓൺ ചെയ്യിച്ചു. വിജയം മാത്രം മുന്നിൽ കണ്ടായിരുന്നു ഇത്. എന്നാൽ കൊൽക്കത്തയിൽ ദ്രാവിഡും ലക്ഷ്മണും മതിൽ തീർത്തു. ഉജ്ജ്വല ഇന്നിങ്‌സുകളിലൂടെ ഓസ്‌ട്രേലിയയെ തകർത്ത് ആരും പ്രതീക്ഷിക്കാത്ത വിജയം നൽകി. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായി ഇന്ത്യ മാറിയത്. ഇതിന് തുല്യമായിരുന്നു നാറ്റ് വെസ്റ്റ് ഏകദിനത്തിലെ ഇന്ത്യ വിജയം. ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് കൈഫും യുവരാജും നേടി തന്നെ വിജയം. അതായത് ഇന്ത്യൻ ക്രിക്കറ്റിന് അസുലഭ നിമിഷം സമ്മാനിച്ച ദ്രാവിഡും ലക്ഷ്മണും യുവിയും വിടവാങ്ങൽ മത്സരമില്ലാതെ കളിക്കളത്തിൽ നിന്ന് വിടവാങ്ങി.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് യുവ്രാജ് സിങ് തിങ്കളാഴ്ച തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നയാൾ 17 വർഷം നീണ്ട തന്റെ കരിയർ അവസാനിപ്പിച്ചിരിക്കുന്നു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് യുവി വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. എക്കാലവും ഇന്ത്യൻ ക്രിക്കറ്റിലെ എക്സ് ഫാക്ടറായിരുന്നു യുവ്രാജ് സിങ്. ബാറ്റു കൊണ്ടായാലും പന്തുകൊണ്ടായാലും ഒരൊറ്റ ഓവർ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുണ്ടായിരുന്ന താരം. സൗരവ് ഗാംഗുലിയുടെ ശ്രദ്ധ തന്നെയാണ് യുവിക്കും ടീമിലേക്ക് വഴിതുറന്നത്. സഹീർ ഖാൻ, ഹർഭജൻ, സെവാഗ് ആ പട്ടികയിലേക്ക് യുവിയുടെ പേര് എഴുതിച്ചേർക്കപ്പെടുന്നത് 2000-ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിൽ ഫൈനലിൽ ശ്രീലങ്കയെ തകർത്ത് കിരീടം നേടിയ ടീമിലെ നിർണായക ഘടകം യുവിയായിരുന്നു. 203 റൺസും 12 വിക്കറ്റുകളുമായി യുവി ടൂർണമെന്റിന്റെ താരമായി.
കെനിയയിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിലായിരുന്നു യുവിയുടെ അരങ്ങേറ്റം. കരുത്തരായ ഓസീസിനെതിരേ നടന്ന ആദ്യ മത്സരത്തിൽ തന്നെ മഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലെസ്പിയും അണിനിരന്ന പേസ് ആക്രമണത്തെ തെല്ലും കൂസാതെ നേരിട്ട ആ ചെറുപ്പക്കാരൻ 84 റൺസാണ് അടിച്ചുകൂട്ടിയത്. തന്റെ പ്രതിഭയെന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്ത ഇന്നിങ്സ്. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി തന്നെ മാറ്റി മറിച്ചു.
സച്ചിന് വിടവാങ്ങൽ സമ്മാനമായി ലോകകപ്പ്
2007 ഏകദിന ലോകകപ്പിന്റെ നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വർഷത്തെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു. സീനിയർ താരങ്ങളെല്ലാം മാറിനിന്ന ആ ടൂർണമെന്റിൽ പുതിയ നായകൻ എം.എസ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തിയപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു യുവി. ഈ ടൂർണ്ണമെന്റിൽ ഏവരും കരുതിയത് യുവി ക്യാപ്ടനാകുമെന്നായിരുന്നു. എന്നാൽ നറുക്ക് വീണത് ധോനിക്കും. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിൽ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ മുഴുവൻ പന്തും സിക്സർ പറത്തിയ യുവി പുതു ചരിത്രമെഴുതി. ഓസീസിനെതിരായ സെമിയിൽ യുവി 30 പന്തിൽ നിന്ന് അഞ്ചു വീതം സിക്സും ബൗണ്ടറികളും സഹിതം അടിച്ചുകൂട്ടിയത് 70 റൺസ്. 15 റൺസിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം. അങ്ങനെ കലാശ പോരാട്ടം. അവിടേയും ജയം ഇന്ത്യയ്ക്ക്.
2011 ഏകദിന ലോകകപ്പിൽ 90.50 ശരാശരിയിൽ 362 റൺസാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റൺവേട്ടയിൽ ടൂർണമെന്റിൽ എട്ടാമതും വിക്കറ്റ് വേട്ടയിൽ നാലാമതുമായിരുന്നു യുവി. 28 വർഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് അന്ന് വാങ്കഡെയിൽ അവസാനിച്ചത്. സച്ചിൻ തെണ്ടുൽക്കർക്ക് വിടവാങ്ങലിൽ ഇന്ത്യ നൽകിയ സമ്മാനം. അത്തരത്തിലൊരു താരമാണ് അർഹിച്ച വിരമിക്കൽ പോലും കിട്ടാതെ പാഡഴിക്കുന്നത്. പിന്നീടാണ് യുവിയുടെ ജീവിതത്തിൽ വില്ലനായി കാൻസറെത്തുന്നത്.
ബാധിച്ചത് അപൂർവ്വ കാൻസർ
യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളി കാൻസറായിരുന്നു. അപൂർവമായ കാൻസറാണ് യുവിയെ ബാധിച്ചിരുന്നത്. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയിൽ വളർന്ന ട്യൂമറായിരുന്നു വില്ലൻ. ആദ്യം ശ്വാസകോശ കാൻസറാണെന്ന് റിപ്പോർട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമർ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കി.
ലോകകപ്പിനിടെ ശാരീരിത അസ്വസ്തതകൾ യുവിയെ അലട്ടിയിരുന്നു. കാൻസറാണ് എന്ന് അറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും മറ്റ് കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം യുവിക്കൊപ്പം നിന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാർത്ഥിച്ചു. വിദഗ്ധ ചികിത്സകൾക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. ഏവരേയും അത്ഭുതപ്പെടുത്തി യുവി വീണ്ടും ക്രിസലെത്തി. അപ്പോഴും ആ മനസ്സിൽ സ്വപ്‌നങ്ങളായിരുന്നു. നല്ലൊരു വിരമിക്കലിന് പോലും അവസരം നൽകാതെ ക്രിക്കറ്റ് ദൈവങ്ങൾ അതും തകർത്തു. അപ്പോഴും ആരേയും കുറ്റപ്പെടുത്താതെ യുവി കളമൊഴിയുകയാണ്.
യുവരാജ് സിങ്ങിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം
ഇതിഹാസതാരങ്ങളും മുൻ താരങ്ങളുമടക്കം നിരവധി പേരാണ് ഇന്ത്യയുടെ യുവരാജാവിന് ആശംസകളറിയിച്ചത്. ഒന്നര പതിറ്റാണ്ടുകാലം ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ആരാധകരെ ത്രസിപ്പിച്ച താരത്തിനുള്ള ആരാധകരുടെ നന്ദി വാക്കുകളിൽ നിറയുകയാണ് സോഷ്യൽ മീഡിയ. വിരാട് കോലി, കെവിൻ പീറ്റേഴ്സൺ, വിവി എസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്ങ്, ജസ്പ്രീത് ബുംറ, റോബിൻ ഉത്തപ്പ എന്നിങ്ങനെ നിരവധി പേരാണ് യുവിക്ക് ആശംസയുമായെത്തിയത്.
നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് ഓർമ്മകളും വിജയങ്ങളും സമ്മാനിച്ച വ്യക്തിയാണ്. നിങ്ങളെ ഒരിക്കലും മറക്കാനാകില്ല എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും, എപ്പോഴും പ്രചോദനമായിരുക്കും എന്നായിരുന്നു സുരേഷ് റെയ്നയുടെ ആശംസ. യുവിയോടൊപ്പം കളിച്ച നിമിഷങ്ങൾ പങ്കുവെയ്ക്കുന്നതാണ് ലക്ഷ്മൺന്റെ ട്വീറ്റ്. യുവിയോടൊപ്പം ആ 12-ാം നമ്പർ ജഴ്സിയും വിരമിക്കട്ടെയെന്നാണ് ഗംഭീറിന്റെ ട്വീറ്റ്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാനാണ് യുവി. അദ്ദേഹത്തോടുള്ള ആദരമായി 12-ാം നമ്പർ ജഴ്സി ബിസിസിഐ പിൻവലിക്കണം. ഗംഭീർ ട്വീറ്റിൽ പറയുന്നു.
യുവി ആറു സിക്സുകൾ അടിച്ച ഇംഗ്ലീഷ് ബൗളർ സ്റ്റുവർട്ട് ബ്രോഡും ഇന്ത്യൻ താരത്തിന് ആശംസകളുമായെത്തി. 'ഇതിഹാസ താരമേ...ഒഴിവുകാലം ആസ്വദിക്കൂ..' എന്നാണ് ബ്രോഡിന്റെ പോസ്റ്റ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബ്രോഡ് ആശംസകളറിയിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍