വീരോചിത പോരാട്ടവുമായി ദീപക് ചാഹർ; തുണയായി ഭുവനനേശ്വർ; 'കൈവിട്ട കളി' ചാഹർ - ഭുവി കൂട്ടുകെട്ടിൽ തിരിച്ചുപിടിച്ച് ഇന്ത്യ; ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി യുവനിര; മൂന്നാം ഏകദിനം 23ന്
സ്പോർട്സ് ഡെസ്ക്
കൊളംബൊ: രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഇന്ത്യൻ യുവനിര പരമ്പര സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ ലങ്ക ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
ഏഴ് വിക്കറ്റിന് 193 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് വാലറ്റത്ത് പൊരുതിയ ദീപക് ചാഹറാണ് വിജയത്തിലെത്തിച്ചത്. ഇന്ത്യൻ പേസ് ബോളിങ്ങിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ചവർ ബാറ്റിങ്ങിലെ മുൻനിര പോരാളികളായി മാറിയ ആവേശപ്പോരാട്ടത്തിൽ, ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച ദീപക് ചഹാർ പുറത്താകാതെ 69 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി.
82 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് ചഹാറിന്റെ ഇന്നിങ്സ്. ഇതിനു മുൻപ് ചഹാറിന്റെ ഉയർന്ന സ്കോർ വെറും 12 റൺസ് മാത്രം. അതി സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളെ അതി സുന്ദരമായി മറികടന്നാണ് ചഹാർ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ചഹാറിന് ഉറച്ച പിന്തുണയുമായി ഭുവനേശ്വർ കുമാർ 28 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസുമായി പുറത്താകെ നിന്നു. പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 84 റൺസ്!
276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തി.ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹർ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും 35 റൺസ് എടുത്ത കൃണാൽ പാണ്ഡ്യയുടേയും ഇന്നിങ്സുകൾ ഇന്ത്യൻ ജയത്തിൽ നിർണായകമായി.
ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണെടുത്തത്. അർധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയുടെയും മികവിലാണ് ലങ്കൻ പട ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ചമിക കരുണരത്നെയും ഓപ്പണർ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.
276 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും നൽകിയത്. ആദ്യ ഓവറിൽ തുടർച്ചയായി മൂന്നു പന്തുകളിൽ ബൗണ്ടറി നേടി ഷാ വരവറിയിച്ചു. എന്നാൽ മൂന്നാം ഓവറിലെ അവസാന പന്തിൽ ഷായെ ക്ലീൻ ബൗൾഡാക്കി ഹസരംഗ മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. 11 പന്തുകളിൽ നിന്നും 13 റൺസ് മാത്രമാണ് ഷായ്ക്ക് നേടാനായത്.
ഷായ്ക്ക് പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാൻ കിഷനും പിടിച്ചുനിൽക്കാനായില്ല. ഒരു റൺസ് മാത്രമെടുത്ത താരത്തിന്റെ വിക്കറ്റ് പിഴുത് കസുൻ രജിത ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യ അഞ്ചോവറിൽ 39 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. കിഷന് പകരമായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് നായകൻ ശിഖർ ധവാൻ ടീം സ്കോർ എട്ടോവറിൽ 50 കടത്തി.
വളരെ സൂക്ഷിച്ചുകളിച്ച ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹസരംഗ വീണ്ടും ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. 12-ാം ഓവറിലെ അവസാന പന്തിലാണ് ധവാൻ പുറത്തായത്. 38 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 29 റൺസാണ് താരം നേടിയത്. ധവാൻ പുറത്താകുമ്പോൾ വെറും 65 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായത്.
ധവാന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. യാദവും പാണ്ഡെയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യൻ സ്കോർ മുന്നോട്ടുനയിച്ചു. 15.3 ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. സൂര്യകുമാർ ആക്രമിച്ച് കളിച്ചപ്പോൾ ശ്രദ്ധയോടെയാണ് മനീഷ് പാണ്ഡെ ബാറ്റ് വീശിയത്.
എന്നാൽ 18-ാം ഓവറിൽ നിർഭാഗ്യവശാൽ മനീഷ് പാണ്ഡെ പുറത്തായി. ഹിറ്റ് വിക്കറ്റായാണ് താരം പവലിയനിലേക്ക് മടങ്ങിയത്. 31 പന്തുകളിൽ നിന്നും മൂന്ന് ബൗണ്ടറിയടക്കം 37 റൺസ് പാണ്ഡെ നേടി. അതേ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പൂജ്യനാക്കി മടക്കി ശ്രീലങ്കൻ നായകൻ ദാസൺ ശനക ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ 115 ന് മൂന്ന് എന്ന നിലയിൽ നിന്നും 116 ന് അഞ്ച് എന്ന സ്കോറിലേക്ക് ഇന്ത്യ വീണു.
ഹാർദിക്കിന് പകരം ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് ശ്രദ്ധയോടെ കളിക്കാൻ ആരംഭിച്ചു. 27-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാർ ഏകദിനത്തിലെ തന്റെ ആദ്യ അർധസെഞ്ചുറി സ്വന്തമാക്കി. 42 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. എന്നാൽ അർധശതകം നേടിയതിനുപിന്നാലെ താരം പുറത്തായി. സന്ദകനാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 44 പന്തുകളിൽ നിന്നും ആറുബൗണ്ടറികളുടെ സഹായത്തോടെ 53 റൺസെടുത്താണ് താരം മടങ്ങിയത്. ഇതോടെ ഇന്ത്യ പരാജയം മണത്തു.
പിന്നീട് ക്രീസിലെത്തിയ ദീപക് ചാഹറിനെ കൂട്ടുപിടിച്ച് ക്രുനാൽ പാണ്ഡ്യ രക്ഷകന്റെ ചുമതലയേറ്റെടുത്തു. പതിയേ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിനിടെ ക്രുനാലിനെ പുറത്താക്കി ഹസരംഗ ഇന്ത്യയെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിട്ടു. 54 പന്തുകളിൽ നിന്നും 35 റൺസെടുത്ത താരത്തെ ഹസരംഗ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. ക്രുനാലായിരുന്നു ഇന്ത്യയുടെ അവസാന ബാറ്റിങ് പ്രതീക്ഷ. പിന്നീട് ഒത്തുചേർന്ന ചാഹറും ഭുവനേശ്വർ കുമാറും ചേർന്ന് ഇന്ത്യൻ സ്കോർ 200 കടത്തി.
അവസാന പത്തോവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 67 റൺസാണ് വേണ്ടിയിരുന്നത്. അവിശ്വസനീയമായി ബാറ്റേന്തിയ ദീപക് ചാഹർ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. മോശം പന്തുകൾ പ്രഹരിച്ച് കളിച്ച ചാഹർ അനായാസം സ്കോർ ചലിപ്പിച്ചു. ഭുവനേശ്വർ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു. വൈകാതെ താരം ഏകദിനത്തിലെ ആദ്യ അർധശതകം പൂർത്തിയാക്കി. 64 പന്തുകളിൽ നിന്നുമാണ് ചാഹർ അർധശതകം നേടിയത്.
47-ാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ഭുവനേശ്വർ കുമാർ ഇന്ത്യയുടെ സ്കോർ 250 റൺസിലെത്തിച്ചു. പിന്നീട് ശ്രദ്ധിച്ചുകളിച്ച ഇരുവരും സിംഗിളുകളും ഡബിളുകളുമൊക്കെയായി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ചാഹർ 82 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ പുറത്താവാതെ 69 റൺസും ഭുവനേശ്വർ 28 പന്തുകളിൽ നിന്നും 19 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ഹസരംഗ 10 ഓവറിൽ വെറും 37 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ശനക, രജിത, സന്ദകൻ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചരിത് അസലങ്ക (65), ആവിഷ്ക ഫെർണാണ്ടോ (50), ചാമിക കരുണാരത്നെ (33 പന്തിൽ പുറത്താവാതെ 44) എന്നിവവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. യൂസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫെർണാണ്ടോ- മിനോദ് ഭാനുക (36) സഖ്യം ലങ്കയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർ മിനോദ് ഭനുകയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹൽ ശ്രീലങ്കയുടെ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 36 റൺസെടുത്ത മിനോദിനെ ചാഹൽ മനീഷ് പാണ്ഡെയുടെ കൈയിലെത്തിച്ചു. ആദ്യ വിക്കറ്റിൽ ഫെർണാണ്ടോയ്ക്കൊപ്പം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മിനോദ് ക്രീസ് വിട്ടത്.
തൊട്ടടുത്ത പന്തിൽ ഭനുക രജപക്സയെ പുറത്താക്കി ചാഹൽ ശ്രീലങ്കയെ തകർത്തു. ആദ്യ പന്തിൽ തന്നെ രജപക്സ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ 77 ന് പൂജ്യം എന്ന സ്കോറിൽ നിന്നും 77 ന് രണ്ട് എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണതോടെ ശ്രീലങ്കൻ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. 20.2 ഓവറിൽ ടീം സ്കോർ 100 കടന്നു.
14-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ മിനോദ്, ഭാനുക രാജപക്സ (0) എന്നിവരെയാണ് ചാഹൽ മടക്കിയത്. നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസിൽവ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. ഫെർണാണ്ടോയ്ക്കൊപ്പം നാലാം വിക്കറ്റിൽ 47 കൂട്ടിച്ചേർക്കുകയും ചെയ്തു. ഫെർണാണ്ടോ അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഭുവനേശ്വറിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങി.
വൈകാതെ ധനഞ്ജയയും മടങ്ങി. ചാഹറാണ് ധനഞ്ജയയെ മടക്കിയത്. ക്യാപ്റ്റൻ ദസുൻ ഷനകയും (16), വാനിഡു ഹസരങ്ക (8) ചെറുത്തുനിൽക്കാതെ മടങ്ങി. ചാഹലും ചാഹറും വിക്കറ്റ് പങ്കിട്ടെടുത്തു. കരുണാരത്നെയെ കൂട്ടുപിടിച്് അസലങ്ക നടത്തിയ പോരാട്ടാമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. അവസാനങ്ങളിൽ കരുണാരത്നെ ആഞ്ഞടിച്ചപ്പോൾ സ്കോർ 275ലെത്തി. ഇതിനിടെ ലക്ഷൻ സന്ധാകൻ റണ്ണൗട്ടായി. കഷുൻ രജിത (1) പുറത്താവാതെ നിന്നു.
ചാഹൽ, ഭുവി എന്നിവർക്ക് പുറമെ ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഇസുരു ഉഡാനയ്ക്ക് പകരം കഷുൻ രജിത ടീമിലെത്തി. മലയാളിതാരം സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇടം നേടാനായില്ല. രണ്ടാം ഏകദിനത്തിൽ സഞ്ജു കളിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്ലയിങ് ഇലവനിൽ ഇടം നേടാനായില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്