കേരളം- ചെകുത്താന്റെ സ്വന്തം നാടോ?
കോരസൺ വർഗീസ്
'കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളിയർ വിശുദ്ധ നാടുകൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം സ്ഥലമായതിനാൽ ഇത്തരം ഒരു വീക്ഷണത്തിൽ കേരളത്തെ കാണാനാവില്ല. എത്രയധികം ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കബറിടങ്ങൾ, പൂരങ്ങൾ, പൊങ്കാലകൾ, ഉത്സവങ്ങൾ, പദയാത്രകർ, കുരിശുകൾ, ധ്യാനകേന്ദ്രങ്ങൾ.... എപ്പോഴും എവിടെ നിന്നും ഉയരുന്ന ഭക്തിഗീതങ്ങൾ, കീർത്തനങ്ങൾ, മണിയടികൾ, സർവ്വം ദൈവമയം'. തീർത്ഥാടകനായി കേരളത്തിൽ പോയി വന്ന ഒരു വൈദികൻ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.
കേരളത്തിന്റെ പുണ്യമുഖം തിരിച്ചറിയാൻ വൈകയതിൽ അദ്ദേഹത്തിനു ഖേദം. ഏതോ ട്രാവൽ പൊമോഷനിങ്ങിൽ കടന്നു വന്നതാണെങ്കിലും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തല വാചകം കേരളത്തിന്റെ വ്യാപാര മുദ്രയായി മാറിക്കഴിഞ്ഞു.
അദ്വൈത സിദ്ധാന്തം പറഞ്ഞുതന്ന ശ്രീ ശങ്കരനും, ഏകമതം മനുഷ്യനെന്നു ചിന്തിപ്പിച്ച ശ്രീനാരണായ ഗുരുവും, ചട്ടമ്പിസ്വാമികളും പിറന്നനാട്! തോമസ് അപ്പോസ്ഥലനും യഹൂദന്മാരും, അറബികളും, പാശ്ചാത്യരും മത്സരിച്ചുകയറിപ്പറ്റിയ ഭൂമി. എന്തിന് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നമ്മുടെ കൊച്ചു കേരളത്തിന്റെ കായലോരങ്ങളെപ്പറ്റി പ്രകീർത്തിച്ചപ്പോൾ കോരിത്തരിക്കാത്ത എത്ര മലയാളികളുണ്ട്?
പക്ഷെ കുറെക്കാലമായി ഈ പണ്യഭൂമിയിൽ നിന്ന് ദൈവങ്ങൾ ജീവനും കൊണ്ട് ഓടി, പാതാളവാസികൾ കയറിപ്പറ്റി വാഴ്ച നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്തൊക്കെ നന്മകൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒന്നും നന്നാകാത്ത അവസ്ഥ! നന്നാകാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വാശിയിലാണ് സമൂഹം. ഇത്രയും ഭീരുക്കളും, തൻകാര്യക്കാരും അവസരവാദികളും, കാപട്യമുള്ളവരും, അഴിമതിക്കാരും, ചൂഷകരും, അക്രമികളും അലസരും വാഴുന്ന ഭൂമി ലോകത്തിൽ വേറെ എവിടെയും കാണില്ല എന്നു തോന്നും ചില ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ.
നാലു പതിറ്റാണ്ടിലേറെ വിദേശവാസത്തിനു ശേഷം സ്വന്തം മണ്ണിലേയ്ക്ക് കുറച്ചുനാൾ ജീവിക്കണമെന്ന മോഹവുമായി ഒരു അമേരിക്കൻ മലയാളി തയ്യാറെടുത്തു. കുട്ടികൾ ഒക്കെ ഒരു നിലയിലായി, വലിയ ബാധ്യതകളും ഇല്ല, നാട്ടിൽ തന്റെ സ്ഥലത്ത് വീടു പണിതു തീർന്നു കിടക്കുകയാണ്. ഭാര്യ ആദ്യം നാട്ടിലെത്തി ക്രമീകരണങ്ങൾ ഒക്കെ ചെയ്തതിന് ശേഷം താൻ വിരമിക്കാം എന്ന തീരുമാനം. അതിരാവിലെ ഭാര്യയുടെ നാട്ടിൽ നിന്നുള്ള ഫോൺ! നിലവിളിയാണ് കേൾക്കുന്നത്. എന്ത് സംഭവിച്ചു എന്നു ചോദിച്ചിട്ടും പൊട്ടിക്കരച്ചിൽ മാത്രം. കരം അടയ്ക്കാൻ ചെന്നപ്പോൾ അവർ കരം എടുക്കുന്നില്ല. സ്ഥലം നമ്മുടെ പേരിലല്ല, വീടും നമ്മുടെ പേരിലല്ല - എന്നൊക്കെപ്പറയുന്നു. അടുത്ത ഫ്ലൈറ്റിൽ യറി നാട്ടിൽ എത്തി. സ്ഥിരമായി കരം അടയ്ക്കാൻ ഏൽപ്പിച്ച സ്വന്തം അനന്തിരവൻ അതു അവന്റെ പേരിലാക്കി മാറ്റിയിരിക്കുന്നു. ആരോടും ചോദിച്ചിട്ടും ആരും വ്യക്തമല്ലാത്ത ജാഗരണങ്ങൾ മൊഴിയുന്നു. എന്തു ചെയ്യണം? ഒന്നും അറിയില്ല. വീട്ടിൽ കടക്കുവാൻ പോലും അനന്തിരവൻ സമ്മതിക്കുന്നില്ല. കയറാവുന്ന ഓഫീസുകൾ മുഴുവൻ കയറി. കാണാവുന്ന നേതാക്കളെ ഒക്കെ കണ്ടു, ആഴ്ചകൾ മാസങ്ങളായി. പിന്നീട് തിരുവനന്തപുരം ഓഫീസുകൾ കയറിയിറങ്ങി കാര്യങ്ങൾ ഒരു വിധം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ അനുഭവം ആർക്കും ഉണ്ടാവരുതെന്ന ആഗ്രഹത്തിൽ ഒരു സംഘടന തന്നെ അദ്ദേഹം രൂപപ്പെടുത്തി. താൻ കടന്നു പോയ വഴിയിൽ തന്നെ സഹായിച്ചവരെ എല്ലാം കൂട്ടി ഒരു പരസ്പരം സഹായ സംഘടന; സുഹൃത്തുക്കളെയും താല്പര്യമുള്ളവരെയും കൂട്ടി വിശദീകരിച്ചു - പ്രസ്ഥാനം സങ്കീർണ്ണമായി മുന്നോട്ട്. പിന്നെയാണ് കേട്ടത്, ചില വിദേശ മലയാളി നേതാക്കൾ ഇടപെട്ട് സംഘടന പൊട്ടിച്ചു എന്ന്.
അല്പം വൈകി രാത്രിയിൽ ഒരു ബന്ധുവിന്റെ ഫോൺകോൾ, സംസാരത്തിലെ പരിഭ്രമം ആകെ ആശങ്കയുണ്ടാക്കി. നാട്ടിൽ രാഷ്ട്രീയ നേതാക്കളെ പരിചയമുണ്ടോ എന്നു അന്വേഷിക്കയാണ്, അദ്ദേഹത്തിന്റെ അനന്തിരവൾ നാട്ടിൽ കുട്ടികളുമായി തനിയെ താമസിക്കുന്നു, ഭർത്താവ് ഗൾഫിലാണ്. രാത്രിയിൽ വീടിനു മുകളിൽ ആരോ കല്ലെറിഞ്ഞു നിരന്തരം പ്രശ്നം ഉണ്ടാക്കുന്നു. സ്ഥലത്തെ പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനം കാണാൻ മറ്റു വഴികൾ തേടുകയാണ്. 'ചാത്തനേറു കണ്ടുപിടിക്കാനുള്ള പരിശീലനം നേടിയ പൊലീസുകാർ കേരളത്തിൽ ഇല്ലത്രേ! മറ്റൊരു വീട്ടിൽ വയോധികയായ അമ്മയും വാല്യക്കാരിയും മാത്രം, മക്കൾ ഒക്കെ വിദേശത്ത്, മണി പത്താകുമ്പോൾ ആരോ ഫോൺ വിളിച്ചുണർത്തും, കുറെ സംസാരിച്ചതിന് ശേഷം തെറിയഭിഷേകം! ശല്യം കൂടിയപ്പോൾ കോളർ ഐഡി വച്ച് ഫോൺ നമ്പർ കണ്ടുപിടിച്ചു. സ്ഥലം പൊലീസിൽ പരാതിപ്പെട്ടു. ഇടവേളയ്ക്കുശേഷം വീണ്ടും തെറിയഭിഷേകം, സ്ഥലത്തെ നേതാക്കളും പത്രക്കാരുമായി ബന്ധപ്പെട്ടു. കൂടാതെ പൊലീസ് സൂപ്രണ്ട്, സ്ഥലം എം എൽ എ തുടങ്ങിയവരുമായി പരാതി പ്രശ്നം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കണ്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടു. വിഷമിക്കണ്ട കൈകാര്യം ചെയ്യാമെന്ന ആശ്വാസ വചനങ്ങൾ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യദർശി, മുഖ്യമന്ത്രിയുമായി നേരിട്ട്, സൈബർ സെൽ - ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്നു തുടങ്ങി കാണപ്പെട്ട, അറിയപ്പെട്ട എല്ലാ സംവിധാനങ്ങളുമായി നിരന്തരം പരാതിയും അന്വേഷണവും - അപ്പോഴും തെറിയഭിഷേകം തുടർന്നുകൊണ്ടേിയരുന്നു. അവസാനം അമ്മ തോറ്റു. താൻ ഏറ്റവും സ്നേഹിച്ചു വിശ്വസിക്കുന്ന ഫോൺ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ചു. ഇനിയും നിന്റെ ആവശ്യമില്ല എന്നലറിയത്രേ. വിധവയും വയോധികരുമായവർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സംവിധാനങ്ങൾ എന്തു പേരിലാണ് അറിയപ്പെടേണ്ടത്?
മറ്റൊരു സുഹൃത്ത് താൻ പ്രിയങ്കരമായി കാത്തുപരിപാലിച്ച പിതൃഭൂമിയിൽ അത്യാടംഭരമായ ഒരു ഭവനം നിർമ്മിച്ചു. അതിന്റെ പാലുകാച്ചു കർമ്മത്തിന് മെത്രാപ്പൊലീത്ത, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രി തുടങ്ങി സമൂഹത്തിൽ ഉന്നതരുടെ ഒരു കൂട്ടം അതിഥികൾ. വൈകുന്നേരമായതിനാൽ കറന്റ്കട്ട് പ്രതീക്ഷിച്ച് ഒരു ജനറേറ്റർ വാങ്ങിച്ചിരുന്നു. കർമ്മം ആരംഭിച്ചപ്പോൾ തന്നെ, കൃത്യമായി കറന്റ് പോയി. ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആകെ ഒരു മിന്നൽ മാത്രം. അവസാനം ജനറേറ്റർ നിർത്തി മെഴുകുതിരി വെളിച്ചത്തിൽ അതിഥികളെ സ്വീകരിച്ചു. പിന്നീടാണ് അറിയുന്നത് പുതിയ ജനറേറ്ററിന്റെ പണം വാങ്ങി ഏതോ റീഫർബിഷ്ടു ജനറേറ്ററാണ് കൊണ്ടു വച്ചിരിക്കുന്നത്. ഔദ്യോഗിക തലത്തിൽ അന്വേഷണം ഉത്തരവിട്ടു. കുറച്ചുനാൾ കഴിഞ്ഞ് സുഹൃത്തിനെ കണ്ടപ്പോൾ തിരക്കി, കാര്യങ്ങൾ എങ്ങനെ? ഔദ്യോഗിക തലത്തിൽ കുറെ ഫോൺകോൾ, വാഗ്ദാനങ്ങൾ, ഉത്തരവുകൾ, മാത്രം ഗതിയില്ലാതെ കൺസ്യൂമർ കോർട്ടിൽ കേസ് വച്ചു. പക്ഷേ പിന്നെ കേട്ടത് ജനറേറ്റർ കമ്പനി സുഹൃത്തിനെതിരെ കേസുകൊടുക്കുകയാണത്രേ.
മറ്റൊരു സുഹൃത്ത് ടൗണിൽ കുറച്ച് സ്ഥലം വിൽക്കാനായി ചുരുങ്ങിയ അവധിയിലെത്തി. കാര്യങ്ങൾ മുറപോലെ നടന്നു, പ്രമാണം എഴുതാനുള്ള ദിവസത്തിനുമുമ്പ് ഒന്നു രണ്ടു വണ്ടി ആൾക്കാർ രാത്രിയിൽ വീട്ടിൽ എത്തി. ഖദർദാരികളും സുമുഖന്മാരുമായ രാഷ്ട്രീയ നേതാക്കളെപ്പോലെയിരുന്നതിനാൽ വീട്ടിൽ കയറ്റി മാന്യമായി സംസാരിച്ചു തുടങ്ങി. പെട്ടന്ന് വന്നവരിൽ നിന്നു ഭീഷണി സ്വരം, സ്ഥലം വിൽക്കാൻ പാടില്ല, അവർ അറിയാതെ ഇതെന്തുകളി? സുഹൃത്ത് പുലിവാലുപിടിക്കാതെ പിറ്റെന്നു തന്നെ സ്ഥലം കാലിയാക്കി.
ഏതൊക്കെയോ ചില അനുഭവങ്ങൾ സുഹൃത്തുക്കൾ പങ്കുവച്ചതാണ്, ഇതിലും എത്രയോ ഭീകരമായ കഥകൾ പറയുവാനുണ്ടാകും? വിദേശ മലയാളികളുടെ പണം മാത്രമേ നാടിനാവശ്യമുള്ളു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ കേളീരംഗമായത് അറിയുന്ന നമുക്ക് ആത്മനൊമ്പരത്തോടെയെ ഈ പുണ്യഭൂമിയെ ഓർക്കുവാനാകൂ. എന്നെങ്കിലും ഒരു തരിച്ചുപോക്കിനായി വെറുതെ കിനാവു കാണുകയാണ്. ഒരു ഗ്രാമവും നമ്മെ കാത്തിരിക്കുന്നില്ല എന്ന സത്യം തിരിച്ചറിയുമ്പോൾ ഒരിറ്റു കണ്ണീർ........
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്