'നിറത്തിൽ മുങ്ങിയ ജീവിതം'
കോരസൺ വർഗീസ്
അവിചാരിതമായാണ് ജോസിനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടത്. മാൻഹാട്ടിൽനിന്നും ഒരേ ദിശയിലുള്ള ട്രെയിനിലാണ് ഞങ്ങൾ പതിവായി യാത്രചെയ്യുന്നത്; പരസ്പരം കാണുന്നത് അപൂർവ്വമാണെങ്കിലും വേനൽ ആയിരുന്നതിനാൽ വളരെ കാഷ്വൽ ആയ വസ്ത്രധാരണത്തിലാണ് ജോസിനെകണ്ടത്. സാധാരണ എത്ര വേനലായാലും കോട്ടും ടൈയും ഇല്ലാതെ അദ്ദേഹത്തെ കാണാൻ സാധിക്കുകയില്ലായിരുന്നു. ജോസ് അന്ന് വളരെ അസ്വസ്ഥനായിരുന്നു. കാണുമ്പോൾ ധാരാളം സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ട് അന്ന് വിഷയം മദർ തെരേസയ്ക്ക് ഇന്ത്യയിൽ വച്ച് ആദ്യകാലത്തുണ്ടായ ഒരു അനുഭവമായിരുന്നു.
കുറെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ വഴിയില്ലാതെ വന്നപ്പോൾ മദർ ഒരു കടയിൽ കയറി അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങി. പക്ഷേ പണം കൊടുക്കാൻ നിവൃത്തിയില്ലാതെ പരുങ്ങിയപ്പോൾ കടയുടമ, സാധാനങ്ങൾ തിരികെ വാങ്ങി, മുഖത്തുകാർക്കിച്ചു ഒരു തുപ്പും കൊടുത്തു. തുപ്പൽ തുടച്ചു കൊണ്ട് 'എനിക്കു കിട്ടേണ്ടതു കിട്ടി, നന്ദി' എന്നു കണ്ണടച്ചു തൊഴുതിട്ടു കടന്നു പോയി. ഈ സംഭവം കടയുടമയെ വല്ലാതെ ഉലച്ചു. അയാൾ സാധനം മദർ താമസിക്കുന്നിടത്തു എത്തിച്ചുവെന്നും, ഇന്നും ആ കടയിൽ നിന്നും പതിവായി സാധനങ്ങൾ സിസ്റ്റേർസ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തിൽ എത്തിക്കാറിണ്ട് എന്നും ജോസ് വികാരാധീനനായി പറഞ്ഞു. 'തിക്ത അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സഹിക്കാൻ പഠിക്കുക, അതാണു ആത്മീയത' വെറുതെ കേട്ടുകൊണ്ടിരുന്നുവെങ്കിലും ജോസിന്റെ അസ്വസ്ഥതക്ക് മറ്റെന്തോ കാരണമുണ്ടെന്നു ഞാൻ ശങ്കിച്ചു.
ജോസ് മാൻഹാട്ടിനിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. കെട്ടിടത്തിൽ കയറണമെങ്കിൽ കർശനമായ സുരക്ഷാ പരിശോധന ആവശ്യമാണ്. സ്ഥിരം ജോലി ചെയ്യുന്ന ആളുകൾ ആയതിനാൽ സെക്യൂരിറ്റി, പരിമിതമായ പരിശോധനകൾ നടത്തി സ്നേഹപൂർവ്വമായാണ് ഇടപെടാറുണ്ടായിരുന്നത്. എന്നാൽ അന്നു പതിവിനു വിപരീതമായി, യാതൊരു പരിചയവും ഭാവിക്കാതെ കർക്കശമായി പെരുമാറുകയും സംശയത്തോടെ നോക്കിയുമാണ് ജോസിനെ കയറ്റിവിട്ടത്. അയാളുടെ അപ്രതീക്ഷിതമായ സമീപനമാണ് ജോസിൽ ആത്മനൊമ്പരമുണ്ടാക്കിയത്. കുറച്ച് ഇരുണ്ട നിറമുള്ള ജോസ് പതിവിനു വിപരീതമായി സ്യൂട്ടുധരിക്കാതെ, വെയിൽ കൊണ്ട് അൽപം വിയർപ്പോടെയാണ് നടന്നു വന്നത്. ഇരുണ്ട നിറമുള്ള അമേരിക്കകാരന് ഏതു നിമിഷവും ഇത്തരം തിക്തമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.
ജോസ് കേരളത്തിൽ അല്പം പ്രതാപമുള്ള തറവാട്ടുകാരനായിരുന്നതിനാൽ അഭിമാനക്ഷതം വളരെ കൂടുതലായി എന്നു മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. 40 വർഷത്തിനു മുമ്പ് ഒരു വിദ്യാർത്ഥിയായാണ് ജോസ് അമേരിക്കയിൽ എത്തുന്നത്. വെള്ളക്കാർ കൂടുതലുള്ള മുന്തിയ ഒരു സ്ഥലത്താണ് താമസിക്കുന്നത്. കുട്ടികൾ രണ്ടും പഠിച്ച് കോളജിൽ എത്തി. ഇനിയും വലിയ വീടും വിറ്റ് മറ്റൊരിടത്ത് ഒരു ഇടത്തരം വീട് വാങ്ങണം, അല്ലെങ്കിൽ നാട്ടിൽ അടച്ചിട്ടിരിക്കുന്ന തറവാട് വീട് വൃത്തിയാക്കി ഒരു തിരിച്ചുപോക്ക്. എന്തുചെയ്യണമെന്നറിയില്ല, എത്രകാലം കഴിഞ്ഞാലും ഇത്തരം അനുഭവങ്ങൾ അടിക്കടി ഉണ്ടാവുന്നില്ലേ എന്നു ചിന്തിച്ച് ദീർഘനിശ്വാസത്തോടെ ട്രെയിനിന്റെ ശീതികരിച്ച അന്തരീഷത്തിൽ നനുനനുത്ത സീറ്റിൽ മുറുകെപിടിച്ച് വീർപ്പ് മുട്ടിയിരുന്നു. 'ടിക്ക്, ടിക്ക്' ശബ്ദത്തോടെ കണ്ടക്ടർ ടിക്കറ്റുകൾ പരിശോധിക്കുവാനെത്തി. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ അടുത്തടുത്തായാണ് ഇരുന്നത്. ഇരുവരും ടിക്കറ്റുകൾ എടുത്തുകാട്ടി. വെള്ളക്കാരാനായ കണ്ടക്ടർ ജോസിനോട് മാത്രം ടിക്കറ്റ് ഉയർത്തിക്കാട്ടാൻ ആവശ്യപ്പെട്ടു, അതിന്റെ പിറകുവശവും കാട്ടാൻ പറഞ്ഞു. മാത്രമല്ല ഒന്നു സൂക്ഷിച്ചു നോക്കുകയും ചെയ്തിട്ടാണ് കടന്നു പോയത്.
ജോസ് വിഷണ്ണനായി എന്നെ നോക്കി പതറിയ ശബ്ദത്തിൽ പറഞ്ഞു, എന്താ ഇത്? ഇന്ന് എന്റെ ദിവസമാണെന്നു തോന്നുന്നു, അടിക്കടി പുതിയ അനുഭവങ്ങൾ, ഒക്കെ ഞാൻ ഒരു ദിവസം എന്റെ വസ്ത്രധാരണം ഒന്നു മാറ്റിയതേയുള്ളു. ഈ നാട് എന്റെ സ്വന്തമായി ഞാൻ തീർച്ചപ്പെടുത്തിയിരുന്നതാണ്, എന്നിട്ടും പതറിപ്പോകുന്നുവല്ലേ!
പുതുതായി വീടുവാങ്ങി അടുത്തു താമസം തുടങ്ങിയ ഒരു മലയാളി ഡോക്ടറും കുട്ടികളും വീട്ടിലേക്കുകടന്നു വന്നു. പരിചയം പുതുക്കുന്നതിനിടയിൽ ജോലിയും, യാത്രയും ഒക്കെ സംഭാഷണ വിഷയമായി. ഡോക്ടർ പുതിയ തലമുറയിൽ, അമേരിക്കയിൽ ജനിച്ചു, പഠിച്ചു വളർന്നയാളാണ്. യഹൂദന്മാരുടെ മാനേജ്മെന്റിലുള്ള ഒരു വലിയ ആശുപത്രിയിലെ ഒരു വിഭാഗത്തിന്റെ ഡയറക്ടർ എന്ന വാഗ്ദാനം ഉപേക്ഷിച്ച്, സർക്കാറിന്റെ ഒരു സൈനീക ആശുപത്രിയിൽ ജോലി സ്വീകരിച്ചു. സമയവും കാലവും നോക്കാതെ, കുട്ടികളെയും കാണാനാവാതെ യഹൂദനു വേണ്ടി മരിച്ചു ജീവിക്കാൻ ഇനിയും തയ്യാറല്ല എന്നും, അവർ നമുക്കു മുമ്പിൽ ഒരു വര വരച്ചിട്ടുണ്ട്, അതിനു മുകളിലേക്ക് എത്തിനോക്കാൻ സാധിക്കില്ല എന്നും കൂട്ടിച്ചേർത്തു. ഡോക്ടർ ആണെങ്കിലും ഇരുണ്ടനിറം ഒരു വഴിമുടക്കി തന്നെയാണ് അമേരിക്കയിൽ പലയിടത്തും എന്ന് പുതിയ തലമുറയുടെ നാവിൽ നിന്നും കേട്ടപ്പോൾ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടി.
പൗരസ്വാതന്ത്യത്തിന്റെയും അവസരങ്ങളുടേയും നാടാണ് അമേരിക്ക എന്നത് വാസ്തവം തന്നെ. മുൻപ് പറഞ്ഞതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞു തള്ളുവാനും മനസുവരുന്നില്ല. അറുപതുകൾ മുതൽ ലോകത്താകമാനം മാനുഷീക മൂല്ല്യത്തെപ്പറ്റി പാശ്ചാത്യ സംസ്കാര സമൂഹത്തിൽ ഒരു പുതിയ കാഴ്ചപ്പാട് തുകിലുണർത്തിയിരുന്നു. മതേതര സമൂഹം നിലനിൽക്കുമ്പോൾ തന്നെ, വ്യക്തി സ്വാതന്ത്യത്തിന്റെ പവിത്രതയും, ചെറുത്തു നിൽപ്പിന്റെ ശക്തിയും, സമൂഹത്തെ പരസ്പരം മനസ്സിലാക്കുനാനും, നിലനിർത്തുവാനും പ്രേരകമായി. ഇതിനായി കാലങ്ങളായി വിദ്യാഭ്യാസത്തിലും, ധാർമ്മീകത നില നിർത്തുന്ന മത വിശ്വാസത്തിലും കൂടുതൽ സമയവും, ധനവും, പൊതു നിക്ഷേപങ്ങളും എഴുത്തുകളും എല്ലാം ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കയും ചെയ്തു വന്നിരുന്നു.
നാം അറിയാതെ തന്നെ, സമൂഹമായി നാം പരസ്പര വിരുദ്ധമായ വൈകാരികമായ നിലപാടുകൾ (Ambivalence) കാട്ടിത്തുടങ്ങി. ലാഭത്തിൽ മാത്രം ഊന്നൽ നൽകിയ പുതിയ ലോകക്രമങ്ങൾ മൂലം ഒന്നൊന്നായി മനുഷ്യ സമൂഹത്തെ പരിവർത്തനം ചെയ്തുവന്ന സാധ്യതകൾ പടിപടിയായി കൈവിട്ടു. ഇതിന്റെ സംഭാവനയായി പുനർജനിക്കപ്പെട്ട വർഗ്ഗ-വർണ്ണ വ്യതിയാനങ്ങൾ അമേരിക്കയിൽ മാത്രമല്ല, ലോകത്തിലെ പൊതു സമൂഹത്തിന്റെ ഒരു വെല്ലുവിളി ഉയർത്തിരിക്കയാണ്. വിരൽ ചുണ്ടുന്നവനെ ഭസ്മമാക്കി, മാദ്ധ്യമങ്ങളെ അനുസരണയുള്ള ചട്ടുകങ്ങളാക്കി, മത നേതൃത്തത്തിനു മനുഷ്യ ചൂഷണത്തെ ചോദ്യം ചെയ്യാത്ത അധികാരങ്ങളും നൽകി, സഹിഷ്ണത എന്നപദം തന്നെ അപ്രസക്തമാക്കി; നമുക്കു ചുറ്റും നാം അറിയാതെ നരകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യും എന്ന നിസ്സംഗതയോടെ നാം എങ്ങോട്ടോ പോകുന്നു. ഞാൻ ജോസിനെ ഒന്ന് നോക്കി ട്രെയിനിന്റെ വിരസമായ താളത്തിൽ ഇപ്പോഴും ജോസ് വിഷണ്ണനായി ഇരിക്കുന്നു. എവിടേക്കെന്നറിയില്ലല്ലോ ഈ യാത്ര?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍