വിപ്ലവം ജയിക്കട്ടെ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ...

കോരസൺ വർഗീസ്
പന്തളം എൻ എസ് എസ് ബോയിസ് സ്കൂളിലെ കെ എസ് യു - എസ്. എഫ്. ഐ സംഘട്ടനങ്ങൾ എഴുപതുകളിൽ ഒരു പുതുമ ആയിരുന്നില്ല. തോരാത്ത സമര ദിവസങ്ങളിൽ എന്തെങ്കിലും പഠിക്കാൻ സാധിച്ചിരുന്നത് അടുത്തുള്ള സ്റ്റുഡന്റസ് സെന്റ്റർ എന്ന ട്യൂഷൻ സ്ഥാപനംകൊണ്ടു മാത്രമായിരുന്നു. സമരങ്ങൾ അങ്ങനെ ആഘോഷപൂർവ്വം കൊണ്ടാടിവന്നു. തന്നെയുമല്ല ഗേൾസ് സ്ക്കൂൾ വിട്ടുവരുന്ന പെൺകുട്ടികളും ഒത്തു ഒരു ക്ലാസ്സിൽ പഠിക്കാനുള്ള ഒരു ത്രില്ലും ഉണ്ടെന്നു കൂട്ടിക്കോ. രണ്ടു കണ്ണുകൾക്കും കാഴ്ച ഇല്ലെങ്കിലും ഒരു പേപ്പർ താഴെ വീണാൽ പോലും കൃത്യമായി ശ്രദ്ധിക്കുന്ന, തെറ്റിയാൽ ചൂരൽ കഷായത്തിനു ഒരു കുറവും വരുത്താതെ, ലോകത്തിന്റെ എല്ലാ ദിശകളും മനസ്സിൽ വരച്ചിടുന്ന ഗോപിസാർ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപകരിൽ ഏറ്റവും മുൻ പന്തിയിലായിരുന്നു. പിന്നെ ഹിന്ദി പഠിക്കാൻ അതിരാവിലെ ശ്യാമളടീച്ചറിന്റെ വീട്ടിൽ പ്രത്യേകം ക്ലാസ്. അൽപ്പം പണച്ചിലവുള്ള ട്യൂഷൻപഠനം ഉണ്ടായിരുന്നതിനാൽ സമര ദിവസങ്ങൾ പഠനത്തെ അത്ര ബാധിച്ചില്ല എന്ന് പറയാം. ശശിയും, വേണുവും രവിയും ജോർജും എല്ലാം ചേർന്ന ക്രിക്കറ്റ് കളിയും കൂട്ടത്തിൽ സമരദിവസങ്ങളെ ഉല്ലാസഭരിതമാക്കി.
.
പന്തളം എൻഎസ്എസ് കോളേജിലെ കലാപരാഷ്ട്രീയം എസ്എഫ്ഐ - കെ.എസ്.യു തമ്മിലായിരുന്നു. ബോറായ ബോയിസ് സ്കൂൾ അന്തരീക്ഷം വിട്ടു, കോളേജിലെ മിശ്രലിംഗ പ്രീഡിഗ്രി, രാഷ്ട്രീയത്തിനു പറ്റിയ അന്തരീക്ഷം ആയിരുന്നു. സഹോദരിമാരോടും ചേച്ചിമാരോടും വോട്ടു ചോദിച്ചു പരിചയപ്പെടാൻ കാട്ടിയ ഉത്സാഹം പറഞ്ഞാൽ മതിയാവുകയില്ല. ട്യൂഷൻ ഉണ്ടായിരുന്നതിനാൽ ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെങ്കിലോ അൽപ്പം കൂടുതൽ സമയം രാഷ്ട്രീയം കളിച്ചതുകൊണ്ടോ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ പോയി. പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
അന്നു എന്നത്തേയും പോലെ തുടങ്ങിയ സാധാരണ അടിപിടിസമരം കൈവിട്ടു പോകുന്നതായാണ് കണ്ടത്. സൈക്കിൾ ചെയിനും കമ്പിയും വടിയുമായി എസ്എഫ്ഐ- കെ.എസ്.യു സമരക്കാർ നെടുകയും കുറുകയും ഓടുന്നു. അത്ര പരിചയമുള്ള സമര മേഖല അല്ലായിരുന്നതിനാലും അടിപിടിയോടു കുറച്ചു ഭയം ഉണ്ടായിരുന്നതിനാലും ദൂരെ നിന്ന് സമര മേഖല വീക്ഷിക്കുകയായിരുന്നു. പെട്ടന്ന് മുകളിലെ നിലയിലുള്ള പ്രിൻസിപ്പലിന്റെ മുറിയിലെ ഗ്ലാസ് ജനലുകൾ പൊട്ടിത്തെറിച്ചു വീഴുന്നു. അവിടെ ആരൊക്കൊയോ ഓടുകയും അടിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു നൂറു വാര അകലെ നിന്ന് കണ്ടു ഭയന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ രക്തത്തിൽ കുളിച്ച ആരെയോ തോളിലേറ്റി കുറച്ചുപേർ ഓടുന്നു. കുറച്ചു പഞ്ഞി ദേഹത്തു അവിടവിടെയായി ചിതറികിടക്കുന്നതിനാൽ ആരാണെന്നോ ഒരു രൂപവും കിട്ടിയില്ല.
പെട്ടന്ന് പൊലീസും പത്രക്കാരും അങ്ങോട്ട് പോകുന്നത് കണ്ടു, രംഗം അത്ര പന്തിയല്ല എന്ന് കണ്ടു വീട്ടിലേക്കു പോയി. പിറ്റേദിവസം പത്രത്തിൽ നിന്നുമാണ് ഞങ്ങൾ കണ്ടിരുന്ന സംഘട്ടനത്തിന്റെ രവുദ്രത തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ എസ്എഫ്ഐപ്രവർത്തകനായിരുന്ന ഭുവനേശ്വരൻ മരിച്ചു, കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വീണ്ടും പൂർണ്ണമായി ട്യൂഷൻ സ്കൂൾ തന്നെ ശരണം.
കോളേജ് തുറന്നപ്പോൾ എസ്എഫ്ഐ- കെ.എസ്.യു നേതാക്കളിൽ പലരും കോളേജിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അങ്ങനെ പിൻനിരയിൽ നിന്ന വിപ്ലവ വീര്യം ലേശം കുറഞ്ഞ, ഞങ്ങളൊക്കെ കുട്ടിനേതാക്കളായി അറിയപ്പെട്ടുതുടങ്ങി. കെ.എസ്.യു ഇന്ദിര - ആന്തണി എന്ന നിലയിൽ പിളരുകയും അങ്ങനെ അടിയന്തരാവസ്ഥക്ക് ശേഷം വന്ന അടുത്ത യൂണിയൻ ഇലക്ഷനിൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐയൂണിയൻ പിടിച്ചടക്കുകയും ചെയ്തു. ആന്തണികോൺഗ്രസ് കെ.എസ്.യു സ്ഥാനാർത്ഥിയായ ഈയുള്ളവൻ മാത്രം വിജയിച്ചു ഒരു പുതിയ ചരിത്രവും എഴുതിച്ചേർത്തു. ഒറ്റയാൻ പ്രതിപക്ഷമായി കോളേജ് യൂണിയനിൽ പ്രവർത്തിക്കാൻ ശങ്കിച്ചെങ്കിലും എസ്എഫ്ഐക്കാരോട് യോജിച്ചു പോകാൻ ബുദ്ധിമുട്ടു വന്നില്ല. 1977 ലെ എസ്എഫ്ഐകോളേജ് യൂണിയൻ മികച്ചതു തന്നെയായിരുന്നു. ആദർശവും പുരോഗമന ആശയവുമുള്ള ഒരു കൂട്ടം.
രാഷ്ട്രീയത്തിനപ്പുറം ഒരു സൗഹൃദം ഉണ്ടാക്കാൻ സാധിച്ചത് അന്നത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന പന്തളം സുധാകരനും, എസ്എഫ്ഐനേതാവു അജന്താലയം അജിത്കുമാറും (മംഗളം CFO) കൂടിയായിരുന്നു. വൈകുന്നേരങ്ങളിൽ എന്റെ റാലി സൈക്കളിലെ ഫ്രണ്ട് ബാറിൽ പന്തളം സുധാകരനും, പിറകിൽ അജന്താലയം അജിത്കുമാറും യാത്ര ചെയ്യുന്നത് കലാപ കലാലയത്തിൽ ഇങ്ങനെയും ഒരു സാധ്യത ഉണ്ട് എന്നതിന് തെളിവായിരുന്നു. ഞങ്ങൾ മൂവരും ചേർന്ന് അവതരിപ്പിക്കുന്ന കുസൃതികളും ഒട്ടും കുറവായിരുന്നില്ല. കാലം ഏറെ കഴിഞ്ഞിട്ടും ഈ സൗഹൃദങ്ങൾ ഇന്നും തുടരാനാവുന്നുണ്ട്.
അതിനുശേഷം കെ.എസ്.യു സംയുക്തമായി തിരഞ്ഞെടുപ്പ് നേരിടുകയും കോളേജ് യൂണിയൻ തിരിച്ചു പിടിക്കയും ചെയ്തു. കോളേജ് യൂണിയൻ ആദ്യമായി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ തീരുമാനിച്ചത് പിന്നെയും പ്രശ്നമുണ്ടാക്കി. ചില വർഗ്ഗീയ ഇടപെടലുകൾ മൂലം പ്രിൻസിപ്പൽ ഏക പക്ഷീയമായി പരിപാടി റദ്ദു ചെയ്തു. എന്നാൽ കോളേജ് യൂണിയൻ ഏകകണ്ഠമായി തീരുമാനിച്ച പ്രോഗ്രാമുമായി മുന്നോട്ടു പോയി. യൂണിവേഴ്സിറ്റി അത്ലറ്റിക് സോണൽ മീറ്റിനു വന്ന മറ്റു കോളേജിലെ കുട്ടികളോട് തിരിച്ചു പോകാനും ഇല്ലെങ്കിൽ അത്ലറ്റിക് മീറ്റ് അലമ്പാക്കുമെന്നും വിരട്ടി. മദ്ധ്യസ്ഥ ചർച്ചകൾക്കായി എൻഎസ്എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള , പഞ്ചായത്തു പ്രസിഡന്റ് തങ്കപ്പൻപിള്ള, പ്രിൻസിപ്പൽ പ്രൊഫ.PC മേനോൻ, കോളേജ് യൂണിയൻ ചെയർമാൻ റോയി, സെക്രട്ടറി മോഹനൻ, ഈയുള്ളവനും എൻഎസ്എസ് മന്ദിരത്തിൽ കൂടി. വർഗീയ കാലാപം ഉണ്ടാകുമെന്നു പ്രിൻസിപ്പൽ, അങ്ങനെ ഒന്ന് സംഭവിക്കുകയില്ല എന്ന് എല്ലാ മതവിഭാഗംങ്ങളും ഉണ്ടായിരുന്ന കുട്ടിനേതാക്കൾ. വിഷയം കോളേജിന് പുറത്തും സജീവമായി ആളും പണവും സന്നാഹങ്ങളും വരാൻ തുടങ്ങി.
സമ്മേളനം കോളേജിന് മുന്നിലേക്ക് മാറ്റി. കോളേജ് വിടില്ലെന്ന് പ്രിൻസിപ്പൽ, അവധികൊടുക്കണമെന്നു നേതാക്കൾ. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ കാവൽ നിന്ന കുട്ടികളുടെ പേടി സ്വപ്നം പഞ്ചാരപൊലീസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അജാനബാഹുവിനെ ആരോ പിടിച്ചു തള്ളി. അയാൾ ഒരു വലിയ തടിക്കഷണവും എടുത്തു ജോസിന്റെ തലക്കു അടിക്കാൻ ശ്രമിക്കുന്നു, അങ്ങനെ സംഗതി കൈവിട്ടുപോയി. പിന്നെ അവിടെ നടന്നൊതൊക്കെ തനി കാടത്തരം. പ്രിൻസിപ്പലിന്റെ റൂമിന്റെ ഹാഫ് ഡോർ ഊരിയെടുത്തു, അദ്ദേഹത്തിന്റെ റൂമിൽ ഇരച്ചു കയറി സാധനങ്ങൾ തല്ലി തകർക്കാൻ തുടങ്ങി. അങ്ങനെ കോളേജ് വിട്ടു. ന്യൂഇയർ ആഘോഷവും ഗംഭീരമായിത്തന്നെ നടത്തി. മീറ്റിങ് നടത്തണം എന്ന് പറഞ്ഞു ഗ്രൂപ് ആയി പ്രിൻസിപ്പലിനെ കാണാൻ ഞങ്ങളുടെകൂടെ പോയ പലരും, ഒരു കാരണവശാലും അനുവദിക്കരുത് എന്ന് രഹസ്യമായി പറഞ്ഞിരുന്നതായി പ്രിൻസിപ്പൽ കുറെ നാളുകൾക്കു ശേഷം എന്നോട് പറഞ്ഞതോർക്കുന്നു. അങ്ങനെ രാഷ്രീയത്തിന്റെ ബാലപാഠങ്ങൾ ഞങ്ങൾ ഉൾക്കൊണ്ടു.
ആ വർഷം യൂണിവേർസിറ്റി കലോത്സവം കൊച്ചിയിലെ മറൈൻ ഡ്രൈവിൽ വച്ചായിരുന്നു. യൂണിവേർസിറ്റി യൂണിയൻ എസ്എഫ്ഐനിയന്ത്രണത്തിലായിരുന്നതു കൊണ്ടു എങ്ങനെയും കുഴപ്പം ഉണ്ടാക്കാൻ കെ.എസ്.യു അണികൾ പദ്ധതിയിട്ടിരുന്നു. എന്തു നടന്നാലും മുടിഞ്ഞ കൂകൽകൊണ്ട് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല. കസേരയിൽ എഴുനേറ്റു നിന്ന് കൂകിത്തകർക്കുന്ന ആളിനെ ശ്രദ്ധിച്ചു, ഏതോ സമ്മേളനത്തിൽ വച്ച് പരിചയപ്പെട്ട മാത്യു. കൂക്കിന്റ്റെ മൊത്തക്കച്ചവടം അവൻ ഏറ്റെടുത്തു എന്ന് തോന്നും, ആള് ഒരു സംഭവമായി മാറിക്കൊണ്ടിരുന്നു. ഇടയ്ക്കു വെള്ളം കുടിക്കാൻ കസേരയിൽ നിന്നും താഴെ വന്നപ്പോൾ എന്നെ കണ്ടു. പിന്നെ ആളിന് പെരുത്ത സന്തോഷം, കൂകാൻ എന്നെയും കൂട്ടി. കൂകിയില്ലെങ്കിലും അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ അടുത്തുള്ളതു അവന്റെ കൂകലിനെ ഉത്തങ്കശൃഗത്തിൽ എത്തിച്ചു. ഉച്ച ഊണിനു ഞങ്ങൾ ഒന്നിച്ചു പുറത്തുപോയി.
എവിടുന്നോ പാഞ്ഞു അടുക്കുന്ന സഖാക്കൾ ഞങ്ങളെ വളഞ്ഞു. മാത്യുവിനെ കോളറിൽ പിടിച്ചു വായുവിൽ നിർത്തിയിരിക്കയാണ്. അവന്റെ പോക്കറ്റിലി നിന്നും വിലപിടിപ്പുള്ള ഹീറോപേന വീണു. ഒരു സഖാവ് അത് ചവിട്ടി പൊട്ടിച്ചു. അയാളുടെ ചൂണ്ടുവിരൽ മാത്യുവിന്റെ പള്ളക്ക് കുത്തികയറ്റിയിരിക്കയാണ്. ചുറ്റും കൂടിയിരിക്കുന്ന സഖാക്കളുടെ മുഖഭാവത്തിൽ അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന് തീർച്ചപ്പെടുത്തി. മാത്യു ആലിലപോലെ നിന്ന് വിറക്കയാണ്. ' ഇവിടെങ്ങും ഇനിയും കണ്ടുപോകരുത്, ഇപ്പൊ സ്ഥലം വിട്ടോണം' നേതാവ് ആക്രോശിച്ചു അവന്റെ കണ്ണും ശബ്ദവും അത്ര ഭീകരമായിരുന്നു. തടി കേടാകാതെ ഞങ്ങൾ വണ്ടി കയറി സ്ഥലം കാലിയാക്കി.
എന്തോ കാര്യത്തിനെന്നു ആര്ക്കും വലിയ നിശ്ചയമില്ല പക്ഷെ പാർട്ടി സംസ്ഥാന പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കെ.എസ്.യു ക്കാര് മുദ്രാവാക്യം വിളിച്ചു വരാന്തകളിൽ കൂടി നടക്കുകയാണ്. ഓരോ ക്ലാസ്സുകളിലായി കയറി ക്ലാസുകൾ നിർത്തുകയായിരുന്നു. കെ.എസ്.യു സമരം പൊളിക്കാനും പണി തരാനുമായി എസ്എഫ്ഐകൂട്ടം കൂടി പുറകെ ഉണ്ട്. മുന്നിൽ നിന്നു സമരം നയിച്ച നേതാക്കൾ ഓരോരുത്തരായി അപ്രത്യക്ഷമായിത്തുടങ്ങി. അപ്പോഴേക്കും മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ലാത്ത അവസ്ഥ! അങ്ങനെ ആ ജോലിയും ഏറ്റെടുത്തു ഒരു നേർത്ത കൂട്ടമായി ക്ളാസ്സുകളിൽ പോകയാണ്. എങ്ങനെയെങ്കിലും കോളേജ് വിടണേ എന്ന് ആത്മാർഥമായി പ്രാത്ഥിച്ചു കൊണ്ട് ഒരു ചെറുകൂട്ടത്തിനെയും കൂട്ടി സമരം നയിക്കുകയാണ്. എന്തിനാണ് കെ.എസ്.യു നേതാക്കൾ അപ്രത്യക്ഷമായത് എന്ന് കുറേക്കാലം കഴിഞ്ഞു എസ്എഫ്ഐയിലുള്ള ഒരു സുഹൃത്ത് ജോസ് പറഞ്ഞാണ് കാര്യം പിടികിട്ടിയത്. അന്ന് ഒരു മേജർ തല്ലിനുള്ള സന്നാഹം ഒരുക്കിയിരുന്നു. മുൻനിരയിൽ നിർദോഷിയായ ഈയുള്ളവൻ മാത്രം ഉള്ളതുകൊണ്ട് അത് അന്നത്തേക്കു ഒഴിവാക്കുകയായിരുന്നത്രെ.
നീണ്ട കുറേ വർഷങ്ങൾക്കു ശേഷം എന്റെ ഒരു പുസ്തകപ്രകാശനം തിരുവനന്തപുരത്തു വച്ച് നടന്നു . കന്നി പുസ്തകമായിരുന്നതിനാൽ സുഹൃത്തുക്കളായ അജന്താലയം അജിത്കുമാറും പന്തളം സുധാകരനുമാണ് ലോക്കൽ സംഘാടകർ. പന്തളത്തുനിന്നും കുറെ സുഹൃത്തുക്കളെ കൂടി കൂട്ടി. ചടങ്ങു കഴിഞ്ഞു അടുത്ത ബാർ ഹോട്ടലിൽ കയറി സുഹൃത്തുക്കൾ എല്ലാം ഒന്ന് മിനുങ്ങി. ഒരു സന്തോഷം ആകട്ടെ എന്ന് കരുതി എല്ലാ ചിലവും ഈയുള്ളവൻ വഹിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അപ്പോൾ ഒരു സഖാവിനു എന്നെ തല്ലിയെ അടങ്ങൂ. എന്താ കാര്യം എന്ന് അറിയില്ല, ഇത്രയും നേരം അടിച്ചു പൊളിച്ചു സന്തോഷമായിരുന്ന കമ്മ്യൂണിസ്റ്റു പ്രവര്ത്തകന് എങ്ങനെ ഞാൻ അമേരിക്കൻ ചാരനും വർഗ്ഗ ശത്രുവായ ബൂർഷ്വായും ആയി മാറിയത് എന്ന് പിടി കിട്ടിയില്ല. ഒരു വിധം മയപ്പെടുത്തി അദ്ദേഹത്തെ മറ്റു സുഹൃത്തുക്കൾ കൊണ്ടുപോയി. ഉള്ളിൽ തുള്ളി വിപ്ലവം ചെന്നാൽ മുഖം നോക്കാതെ പോരാടാനുള്ള ഇച്ഛാശക്തി പഴയ സഖാവിനു ഇപ്പോഴും ഉണ്ട് എന്ന് അന്ന് മനസ്സിലായി.
വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ...
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്