നവകേരളത്തിന്റെ പൊയ്മുഖങ്ങൾ
കോരസൺ വർഗീസ്
ഒരു സുഹൃത്തിനു വേണ്ട അത്യാവശ്യം മരുന്ന് വാങ്ങാനാണ് നാട്ടിൽ വന്നപ്പോൾ ഡോക്ടറിനെകാണാൻ പോയത്. സുഹൃത്തിനു അത്രക്ക് വിശ്വാസം ഉള്ള ഡോക്ടർ ആയതിനാൽ കുറെ ഏറെഅന്വേഷിച്ചാണ് സ്ഥലം കണ്ടു പിടിച്ചത്. എവിടേക്കോ പോകാനിറങ്ങിയ ഡോക്ടർ കാര്യങ്ങൾഅറിഞ്ഞു യാത്ര ഒഴിവാക്കി എന്നെ കാണാൻ തയ്യാറായി. പാരമ്പര്യമായി കിട്ടിയആയുർവേദവും പഠിച്ചെടുത്ത അലോപ്പൊതിയും സംയുക്തമായി പരീക്ഷിക്കുന്ന ഒരുഡോക്ടർ എന്ന് കേട്ടപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ താല്പര്യപ്പെട്ടു.
മരുന്ന് അവിടെത്തന്നെ തയ്യാറാക്കാനുള്ള നിർദ്ദേശം കൊടുത്ത സമയത്തു ചികിത്സാരീതിയെക്കുറിച്ചും, പിന്നെ സ്വന്തമായുള്ള ആശുപത്രി നടത്തിപ്പിനെക്കുറിച്ചും വാചാലമായിസംസാരിച്ചു. ഡോക്ടർ ദമ്പതികൾക്ക് വേറെ രണ്ടു ഇടങ്ങളിലായി ക്ലിനിക്കുകൾ ഉണ്ട്. സംഭാഷണം പതുക്കെ കേരളത്തിന്റെ സമകാലിക പ്രശ്ങ്ങളിലേക്കു കടന്നു. വളരെഭംഗിയായി സംസാരിക്കാൻ കഴിയുന്ന ചാരുത ഉള്ള ഡോക്ടർ ആയതിനാലും വിവിധവിഷയങ്ങളെക്കുറിച്ചു കുറെ വ്യക്തിപരമായ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നതിനാലുംഅങ്ങനെ മണിക്കൂർ കടന്നു പോയത് അറിഞ്ഞില്ല.
ഡോക്ടറിന്റെ നെറ്റിയിലെ വലിപ്പമുള്ള പൊട്ടും മുറിയിലെ കർപ്പൂരത്തിന്റെ ഗന്ധവും, നേരെവിഷയങ്ങൾ ആദ്ധ്യാത്മീക തലത്തിലേക്കായി. ബ്രാഹ്മണ ആചാരങ്ങളും അവയുടെആഴത്തിലുള്ള ചിന്തകളും വിശദീകരിക്കുമ്പോൾ, അമ്പലങ്ങളിൽ ഇവ വിശദീകരിക്കുവാൻക്ഷണിക്കാറുണ്ട് എന്നും പറഞ്ഞു. അങ്ങനെ ഒരു മേൽത്തരം സംഘപരിവാറുകാരിയായിമുദ്രകുത്തപ്പെടുകയും അതിന്റെ പേരിൽ വണ്ടിതടയുകയും കൂവിവിളിക്കയും ഒക്കെഇടക്കിടെ ഉണ്ടാവാറുണ്ട് എന്നും പറഞ്ഞു.
വല്ലപ്പോഴും അമ്പലത്തിൽ പോയി ശാന്തമായി പോയിരുന്ന ഹിന്ദുവിനെ ആരാണ് ഇങ്ങനെഉണർത്തിയത്?, എന്താണ് ഞങ്ങൾ ഇങ്ങനെ മാറുവാൻ കാരണം എന്ന് ഓരോ കാര്യങ്ങൾപറയുമ്പോൾ ഡോക്ടറിന്റെ കണ്ണുകൾ രൗദ്രമായി ഭാവപരിണാമം പ്രാപിക്കുന്നത്കാണാമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തീക ക്രമീകരണങ്ങൾ മൂലം ബിസിനസ്ആകെ കുഴപ്പമായി, ചില സ്ഥലങ്ങൾ വിൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നതും ഇല്ല. എന്നാലുംരാജ്യത്തിന്റെ മൊത്തമായ നന്മയല്ലേ എന്ന് ചിന്തിച്ചു സഹിക്കുകയാണ്. എന്താ ഒരു പോംവഴി?,ആരാണ് ഉത്തരവാദി എന്ന് അറിയില്ല , പക്ഷെ ഈ കമ്മ്യൂണിസ്റ്റുകൾ ഉള്ളടത്തോളം കാലംകേരളം ഇങ്ങനെ നശിച്ചുപോകയേ ഉള്ളൂ എന്നും പറഞ്ഞു.
കേരളത്തിലെ മതവിശ്വാസികളുടെ ഇടയിൽ ഉടലെടുത്ത അസഹിണുതയുടെ പൊരുൾതേടിഅലയുകയായിരുന്നു. വടക്കേ മലബാറിൽ ഒരു പാക്കിസ്ഥാൻ രൂപപ്പെടുന്നു എന്നതാണോ, റബ്ബർ അച്ചായന്മാർ ബ്ലേഡുകൾ വഴി പണം അടിച്ചു മാറ്റുകയാണോ എന്തെന്നറിയില്ല, എന്തോ അസഹിണുതയുടെ ചൂര് കേരളസമൂഹത്തിൽ അടിക്കുന്നുണ്ട്. ബോധപൂർവ്വമായവകതിരുവാണോ അതോ ആരോ കുത്തിവച്ച മതഭ്രാന്താണോ,സാംസ്‌കാരിക കേരളം തകർച്ചയുടെ വക്കിലാണ് എന്ന് സമ്മതിച്ചേ പറ്റുള്ളൂ.
സവർണ്ണ ഹിന്ദുവികാരം ഭരണകൂട സ്വാധീനത്തിൽ പിടിമുറുക്കിയെന്ന ഉൾഭയത്തിൽരാഷ്ട്രീയ ഇസ്ലാം അതിന്റെ സ്വത്വ ബോധം രൂപപ്പെടുത്തിത്തുടങ്ങി. വേഷത്തിലും ഭാഷയിലുംചിന്തയിലും ഇവ പ്രകടമായി. സമൂഹത്തിലെ വിവിധ നിലകളിൽ വിദ്യാഭ്യാസത്തിൽ ഊന്നൽനൽകി പാശ്ചാത്യ വീക്ഷണങ്ങൾ സുവിശേഷഘോഷക ഘടകമാക്കിയ ക്രിസ്തീയ സഭകളുംപ്രതിരോധത്തിലായി. ഒരു കൂട്ടം ദേശീയ സഭകളെന്നു സ്വയം വിശേഷിപ്പിച്ചു സവർണ്ണഹിന്ദുക്കളോട് ചേർന്ന് നില്ക്കാൻ ശ്രമിച്ചപ്പോൾ, ബാക്കിയുള്ള സഭകൾ അവരുടെനിലനിൽപ്പിനായി പുതിയ പ്രതിരോധ തന്ത്രങ്ങൾ തേടേണ്ടി വരുന്നു.
അനിർവാര്യമായ മാറ്റങ്ങൾക്കു സമരങ്ങൾ വേണ്ടിവരും, ഒപ്പം വൻ ചെറുപ്പുനിർത്തലുകളുംഉണ്ടാവും അങ്ങനെയാണ് ചരിത്രം ഉണ്ടാവുന്നത്. കേരളത്തിലെ സവർണ്ണ ഹിന്ദുക്കളുടെസാമ്പത്തീകത്തകർച്ച പഠനവിഷയമാണ്. അവർ നേരിടുന്ന അരക്ഷിതത്വംഉൾക്കൊണ്ടുകൊണ്ട് ഒരു ഹിന്ദുസത്വരൂപീകരണം ഉണ്ടാവും. ഇതാണ് രാഷ്ട്രീയഹിന്ദുവായി രൂപപ്പെടുന്നത്. അവിടെ മതവിശ്വാസിയായ ഹിന്ദുവിന് സ്ഥാനമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും പണക്കാരാകുന്നതിൽ അസഹിഷ്ണുതയുണ്ട്. ' പഴയനായർതറവാടുകൾ മുടിഞ്ഞ പറമ്പുകളിൽ പുതിയ മാപ്പിളക്കുടികൾ. ഇടിഞ്ഞക്ഷേത്രത്തറകളിൽ മുസ്ലിം പള്ളികൾ ' (കവിയുടെ കാൽപ്പാടുകൾ) കവി പി .കുഞ്ഞിരാമൻനായർ.
മതേതര സ്വഭാവം വച്ച് പുലർത്തുന്ന കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ അവർണ്ണഹിന്ദുക്കളെ തങ്ങളൂടെ മുതൽകൂട്ടാക്കി നിർത്തി.പാവപ്പെട്ടവന്റെ പാർട്ടിയായിരുന്നുകമ്മ്യൂണിസ്‌റ് പാർട്ടി ഇന്ന് ധനികന്റെ പാർട്ടിയായി, അധികാരത്തിനു പുറമേ പണവുംഅതിന്റെ വ്യവഹാരമാവുകയും ചെയ്തതിന്റെ ദുരന്തവും പ്രകടമാണ്. ദേശീയ തലത്തിൽശോഷിച്ചുപോയ കോൺഗ്രസ് പ്രസ്ഥാനം കേരളത്തിൽ തമ്മിൽത്തല്ലും പാരപണിയുമായിഅർത്ഥമില്ലാത്ത കൂട്ടത്തിന്റെ വേഷപ്പകർച്ചിയിലാണ്. ന്യൂനപക്ഷ പാർട്ടികൾഅധികാരത്തിൽ തങ്ങിനില്ക്കാൻ ഏതു തന്ത്രവും സ്വീകരിക്കാൻ ഒരുങ്ങിയമട്ടിലാണ്. ഇതാണ് ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയനില.
കുറെനാൾ കേരളത്തിനു പുറത്തു താമസിച്ചതിനു ശേഷം തിരികെ എത്തുന്നവർ ഒരു പുതിയകേരളമാണ് കാണുന്നത്. അവിടെ നന്മകൾ കുറവും തിന്മകൾ ഏറെയുമാണ് എന്നാണ്പ്രവാസികൾ മടക്കയാത്രയിൽ മനസ്സിൽ കുറിച്ചിടുന്നത്. എന്താണ് നമ്മുടെ ഈസ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും കേരളത്തെക്കുറിച്ചു സാമൂഹ്യ ചിന്തകർഅന്വേഷിക്കണം.
എത്ര പെട്ടന്നാണ് കേരളം മാറി മറിഞ്ഞത് ! പ്രളയാനാന്തര കേരളം ലോകത്തിനു മുന്നിൽകാട്ടിക്കൊടുത്ത അതിരുകളില്ലാത്ത കരുതലിന്റെയും നന്മകളുടെയും ചിത്രം ഇപ്പോൾഅർത്ഥമില്ലാത്ത ശരണം വിളികളോടെ പരിഹാസപൂരിതമായി. കുറഞ്ഞ കാലത്തിനിടയിൽ നമ്മുടെ സമൂഹത്തിൽ വന്ന നന്മകൾ ഒക്കെ മലവെള്ളപ്പാച്ചിലിൽഒലിച്ചു പോയപോലെ. മതഭ്രാന്തും, അസഹിഷ്ണുതകളും, അരാഷ്ട്രീയതയും, കപടതയും , കച്ചവടസംസ്‌കാരത്തിൽ രൂഢമായ വ്യക്തിബന്ധങ്ങളും, മടുപ്പിക്കുന്ന വർഗ്ഗ വർണ്യ സ്വത്വബോധം, ശിഖിരങ്ങൾ ഇല്ലാത്ത കല്പക വൃക്ഷം പോലെ ആരോടും തൊടാതെ, സ്വന്തം പ്രകാശംതേടി ഉയരത്തിലേക്ക് നീണ്ടു പോകുന്ന സ്വാർത്ഥമായ ജീവിത ശൈലികൾ.
ആർക്കും ആരെയും വിശ്വാസമില്ലാത്ത മനുഷ്യക്കൂട്ടം, അതാണിന്ന് കേരളം. നന്മകൾ ചൂണ്ടികാണിച്ചവരെ ഒക്കെ ദൈവങ്ങളാക്കി അവരുടെ ആദർശങ്ങളെ കണ്ണാടിക്കൂട്ടിലിട്ടു ബന്ധിച്ചു. ഒരറ്റം മുതൽ അങ്ങേയറ്റം വരെ തീർത്ഥയാത്രകളും, മലകയറ്റങ്ങളും, നടതുറക്കലുകളും , കുരിശടികളും വമ്പൻ കത്രീഡലുകളും കൊണ്ട് സമൂഹത്തെ മാരക മാനസീക രോഗത്തിനുഅടിമകളാക്കി.
പുതിയ തൊഴിൽ മേഖലകൾ ഒന്നും ഉണ്ടാകാത്ത കേരളത്തിൽ അഭ്യസ്തവിദ്യരായ കൂട്ടംതൊഴിൽതേടി അലയുന്നു. പ്രളയ ദുരന്തന്തിനു പണം ശേഖരിക്കാൻ മന്ത്രിസഭ അടച്ചിട്ടുമന്ത്രിമാർ ആഗോള പിരിവിനായി ഇറങ്ങുന്നു. കൂടുതൽ സമ്മർദത്തിനായി കേന്ദ്രസർക്കാർപിരിക്കാനുള്ള കേരളത്തിന്റെ എല്ലാ പഴുതുകളും അടക്കുന്നു. ഉദാരമായി സംഭാവന നല്കാൻതയ്യാറായ വിദേശ മലയാളികൾ സംശയത്തോടെ പിരിവുകാരെ നോക്കുന്നു. ദേശീയപാർട്ടികളുടെ ഇരട്ടത്താപ്പ് നയം മൂലം, ദൈവത്തിന്റെ പേരിൽ ആരാധനാലയങ്ങളുടെശുദ്ധിക്കും അവകാശത്തിനുമായി എല്ലാം വിട്ടു തെരുവിൽ ഇറങ്ങുന്ന ജനം വിലക്കയറ്റം, ഇന്ധന വില വർധന, തൊഴിൽ, പാർപ്പിടം തുടങ്ങി അത്യാവശ്യ കാര്യങ്ങൾ ഒക്കെഅവഗണിച്ചു ദൈവത്തിനായി പടക്കിറങ്ങുന്നു. പൊതുമുതൽ തല്ലിത്തകർക്കുന്നു. കോടതിയെയും ഭരണകൂടത്തെയും, പൊലീസിനെയും തെറിവിളിച്ചുവെല്ലുവിളിക്കുന്നു. എന്താണിതൊക്കെ എന്ന് കണ്ടു മൂക്കിൽ കൈവച്ച് പകച്ചുനിൽക്കുകയാണ് സാധാരണ മലയാളി.
സമൂഹം എന്നത് കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ പോലെ പ്രകടമായി കാണാവുന്ന ഒരുഅടിസ്ഥാന ഘടകമാണെങ്കിൽ, സംസ്‌കാരം സോഫ്റ്റ്‌വെയർ പോലെ പ്രോഗ്രാമുകളോനിർദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം ആണ്. അത് നിരന്തരം നവീകരിച്ചുകൊണ്ടേഇരിക്കണം. ചില വിശ്വാസങ്ങളും കണക്കുകൂട്ടലുകളും പരിഷ്‌കരിച്ചുകൊണ്ടേയിരിക്കണം. അവ മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറായില്ലെങ്കിൽ നിലനിൽക്കാനാവില്ല. പലതിനെപ്പറ്റിയുംസമൂഹമനസ്സിൽ പല തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്. നമ്മുടെ മുത്തശ്ശന്മാരുടെധാരണകൾ എത്ര വികലമായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു. നാം വലിയസാംസ്‌കാരിക സമ്പന്നരാണ് എന്ന് വീമ്പ്ഇളക്കുമ്പോഴും ജാതിയിലെ വൈവിധ്യം, മതങ്ങൾഒക്കെ ഇന്നും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണ്.
പൗരബോധമുള്ള ജനാധിപത്യ പ്രക്രിയയിൽ, അടിസ്ഥാന ഘടകമായ നിയമ സംവിധാനങ്ങളും, ഭരണനിർവ്വഹണ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെട്ടാൽ സമൂഹംതാറുമാറാകും. കോടതി പുല്ലാണ് , പൊലീസ് പുല്ലാണ്, രാജി വെക്കൂ പുറത്തു പോകൂ തുടങ്ങിയആരവം എല്ലാ പാർട്ടികളും മതങ്ങളും മാറി മാറി ഉയർത്താൻ തുടങ്ങിയാൽ എന്താണ്‌സമൂഹത്തിന്റെ നിലനിൽപ്പ് ? അരാജകത്വം വിളിച്ചുവരുത്തുകയല്ലേ നമ്മൾ? രാഷ്ട്രീയമുഷ്‌ക്കിനും അഹന്തക്കും മുൻപിൽ മാധ്യമങ്ങൾ വെറും നേരമ്പോക്കു പ്രസ്ഥാനങ്ങൾ ആയിമാറി.
മനുഷ്യപുരോഗതിയിലും ആരോഗ്യ കാര്യങ്ങളിലും, വിദ്യഭ്യാസ നിലവാരത്തിലും, രാഷ്ട്രീയഅവബോധത്തിലും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സമ്പന്നമായ കേരള മോഡൽലോകത്തിനു തന്നെ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ നേട്ടങ്ങൾ ഒന്നുംസാംസ്‌കാരികപുരോഗമനങ്ങളായി മാറാതെ, തമ്മിൽ കലഹിച്ചു അരാഷ്രീയതയുടെ പുതിയമോഡൽ ആയി മാറ്റപ്പെടുന്നത് സാമൂഹിക പ്രതിസന്ധി തന്നെയാണ്. ഇവിടെ നമ്മുടെപൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുകയാണ്.
വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന തീവ്രസമ്മർദത്തിലൂടെ കടന്നുപോകുന്ന മതത്തിന്റെ, വംശസങ്കുചിതത്വത്തെ മറികടക്കാൻ ഒഴിവാക്കലും കടന്നുപോക്കും ചെറുത്തുനിൽപ്പും അല്ല;ഇത്തരം സാമൂഹ്യശാസ്ത്രത്തെ പൂർണമായി ഉൾകൊള്ളുന്ന മതജീവിതത്തിന്റെ പുതിയമാനങ്ങൾ തേടാനാവണം. മധ്യവർഗ്ഗത്തിൽ നിലനിക്കുന്ന തൊഴിലില്ലായ്മയും വർഗ്ഗപരവുംജാതീയവുമായ സാമൂഹിക വിടവും, അസമത്വവും, പ്രതീക്ഷ ഇല്ലായ്മയും, പുറത്താക്കപ്പെടലുംകൊണ്ട് സമൂഹത്തിൽ അസ്വസ്ഥതയും അക്രമണപ്രവണതയും പെരുകുന്നു എന്ന്തിരിച്ചറിയണം. പുതിയ രൂപമാതൃകകൾ അനിർവാര്യമായിരിക്കുന്നു. പുതിയ പോംവഴികൾകണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
ജൈവമായ പുരോഗതിയല്ല കേരളത്തിനുള്ളത്; സ്ഥായിയായ പുരോഗമനപാതയിലല്ല നാംഇപ്പോൾ നിലനിൽക്കുന്നത് എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. പാലങ്ങളും റോഡുകളും നവകേരളത്തിന്റെ അവശ്യ ഘടകമാണ്; എന്നാൽ സാംസ്‌കാരിക പുരോഗതിയിലേക്കുള്ള നടപ്പാതകൾ വെട്ടാതെ ഉറപ്പുള്ള നവകേരളം സാധ്യമാവില്ല. അതിനു തുറന്ന മനസ്സോടെസമുദായങ്ങൾ തമ്മിൽകൂട്ടായ സഹകരണ പ്രക്രിയക്ക് സാംസ്‌കാരിക കേരളം തയ്യാറാവണം. അതാണ് ഇന്ന് കേരള നേതൃത്വത്തോട് കാലം ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍