സിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.

കേരളത്തിലെ എന്തു രാഷ്ട്രീയമാണ് സിപിഐ(എം) സമ്മേളനം ചർച്ചചെയ്തത്? കേരളത്തെ മുക്കി കൊല്ലുന്ന അഴിമതികൾ, വരുമാന മാർഗം കുറഞ്ഞ് കുറഞ്ഞ് ദാരിദ്രരാകുന്ന കർഷകർ, വേരുറപ്പിക്കുന്ന മാവോവാദം, എണ്ണവില കയറിയപ്പോൾ കൂടിയ വിലകയറ്റം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നത്, എണ്ണവിലക്കുറവിന്റെ 80% നേട്ടവും എണ്ണ കമ്പിനികളും സർക്കാരുകളും തട്ടിയെടുത്ത് ജനങ്ങൾക്ക് നക്കാപ്പിച്ച മാത്രം നല്‍കുന്നത്, ഒന്നും ഈ സമ്മേളനം പരിഗണിച്ചില്ല. ഒരു രൂപയുടെ അരിവിതരണം നിലച്ചാൽ അന്നം മുട്ടുകയും പട്ടിണിയിലാവുകയും ചെയ്യുന്ന കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ആഹാരത്തിന്റേയും വിശപ്പിന്റേയും വിഷയം ഈ തൊഴിലാളി പാർട്ടിക്ക് സമ്മേളനത്തിൽ വിഷയമായില്ല. ഗാഡ്ഗിലും കസ്തൂരിരംഗനും വന്നശേഷമുള്ള ആദ്യ സമ്മേളനമായിട്ടും പരിസ്ഥിതി വിഷയത്തിൽ പല വള്ളത്തിലും കാലുചവുട്ടി സമ്മേളനം ഒഴിഞ്ഞുമാറി. ശതകോടികൾ ചെലവിട്ട് നടത്തിയ ഈ സമ്മേളനം കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകിയോ? അതോ ജനങ്ങളുടെ പണവും, സമയവും ഒക്കെ നഷ്ടപ്പെടുത്തുകയാണോ ചെയ്തത്?
ഒരു പൂരത്തിനു കൊടിയേറി, പൂരപ്പറമ്പിലേ എല്ലാ പരിപാടികളും അരങ്ങേറി, അതിഗംഭീരമായി അവസാനിച്ച വെറും ഒരു പൂരക്കാഴ്ചപോലെയായി ഈ സമ്മേളനം. ഒരു പാട് വിഷയങ്ങൾ ഉയർത്തി വെടികൾ പൊട്ടിച്ചെങ്കിലും എല്ലാം കഴിഞ്ഞപ്പോൾ ഒരു പൂരവെടിക്കെട്ട് പോലെ എല്ലാം കഴിഞ്ഞുപോയി. കേരളത്തിലെ ജനത്തിനു ഒരുതരത്തിലും താങ്ങാൻ പറ്റാത്തരീതിയിൽ അനുദിനം കുതിച്ചുകയറുന്ന വൈദ്യുതി നിരക്ക് എന്തുകൊണ്ട് ചർച്ചയായില്ല. കേരളത്തെ ആകമാനം രോഗക്കിടക്കയിലേക്ക് കൊണ്ടുപോകുന്ന മാലിന്യ വിഷയവും നഗരങ്ങളിലേയും, പട്ടണങ്ങളിലേയും കൊച്ചുകൊച്ച് അങ്ങാടികളിലേവരെ വൃത്തികേടും മാലിന്യവും എന്തുചെയ്യണമെന്ന് ഒരു 5 മിനിട്ടെങ്കിലും ചർച്ച ചെയ്യാമായിരുന്നു.
രാജ്യത്തെ ഓരോ കർഷകന്റെ കഴുത്തിലും കുരുക്ക് വീഴുകയും, അവരുടെ ജനാധിപത്യവും, മൗലീകവുമായ അവകാശം കൊന്നുകളയുകയും ചെയ്യുന്ന പുതിയ കൃഷി ഭൂമി ഏറ്റെടുക്കൻ നിയമത്തിൽ ഒരു നയവും പാർട്ടി സ്വീകരിച്ചതായി കണ്ടില്ല. അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് സമരം നടന്നുകൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ് കേരളത്തിൽ സിപിഐ(എം) സമ്മേളനം നടന്നത്. എന്നിട്ടും ജന്മിമാരെ കെട്ടുകെട്ടിച്ച് കൃഷിഭൂമി കർഷകർക്ക് പിടിച്ചുവാങ്ങി നല്കിയ പാരമ്പര്യം ഉള്ള ഈ പാർട്ടിയുടെ പിന്മുറക്കാർ അതൊന്നും ചർച്ചയെ ചെയ്തില്ല.
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ എല്ലാ കക്ഷികളേയും ചൂലിനടിച്ചുവാരി കുപ്പയിലെറിഞ്ഞ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം ചർച്ചയെ ചെയ്തില്ല. രണ്ട് വർഷം പ്രായമുള്ള ഒരു പാർട്ടി ഭാരതത്തിന്റെ തലസ്ഥാനം ഏകപക്ഷീയമായി തൂത്തുവാരിയ വീരഗാഥ 50 വർഷം പ്രായമുള്ള സിപിഎമ്മിന് ചർച്ച ചെയ്യാൻ നാണമുണ്ടായിട്ടാണോ? ആം ആദ്മിയെ ചർച്ച ചെയ്തില്ലെങ്കിലും അവരുയർത്തുന്ന രാഷ്ട്രീയം ചർച്ചചെയ്യണമായിരുന്നു. ആപ് പാർട്ടി ചെയ്തുകാണിച്ച വൈദ്യുതി നിരക്ക് കുറയ്ക്കലും വെള്ളക്കരം കുറയ്ക്കലും, സൗജന്യ വെള്ളവും, എല്ലാവർക്കും പാർപ്പിടം, അഴിമതി രഹിതം, പാർട്ടിഫണ്ടുകൾ പരസ്യപ്പെടുത്തൽ എല്ലാം എന്തുകൊണ്ട് സിപിഎമ്മിനും മുന്നോട്ട് വയ്ക്കാമായിരുന്നില്ല?കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി.കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി. നാട്ടുകാർ നല്കിയ പണത്തിനു ചുവപ്പുവിരിച്ചും ചെങ്കടൽ പോലെ ശക്തി പ്രകടനവും അനുയായികൾ തൊണ്ടപൊട്ടുമാറ് എതിരാളികളെ ചീത്തവിളിച്ച് മുദ്രാവാക്യം മുഴക്കിയും മസിലുരുട്ടിയും ഒരു സമ്മേളനവും കൂടി കഴിഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല.
രാജ്യത്തിനകത്തും പുറത്തും ചർച്ചയായ സംഘപരിവാർ സംഘടനകളുടെ ഘർവാപ്സി എന്തുകൊണ്ട് സിപിഐ(എം) സമ്മേളനം ഗൗരമായി എടുത്തില്ല. കേരളത്തിലെ മതേതരത്വത്തിനു എന്നും കാവലായി നിലകൊണ്ട സിപിഐ(എം) ഈ വിഷയത്തിൽ ശക്തമായ നയം സ്വീകരിക്കാതെ ഹൈന്ദവ വോട്ടുകളും ബിജെപിയിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു. ഘർ വാപസിയെ സിപിഐ(എം) സമ്മേളനവും എല്ലും മുള്ളും ഉൾപ്പെടെ മനഃപൂർവം വിഴുങ്ങുകയായിരുന്നു. അങ്ങിനെ മതേതര പാർട്ടിയെന്ന സല്‍പ്പേരും കളഞ്ഞു.
ബാർകോഴയ്ക്കെതിരെ, സമരം നടത്തുമെന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. ഇപ്പോൾ ബാർക്കോഴയെങ്കിൽ നാളെ വേറെയും കോഴകളും തട്ടിപ്പും വരും. സമരം അല്ല ഒരു രാഷ്ട്രീയപാർട്ടിയുടെ മുഖ്യ പരിപാടി. ഈ ആധുനിക കാലത്ത് അഴിമതി തടയാൻ ഇല്ലാതാക്കാൻ സിപിഐ(എം) എന്തെല്ലാം ചെയ്യും എന്ന് പറയണമായിരുന്നു. നമ്മുടെ ഭരണത്തിന്റെ താഴേതലത്തിലുള്ള വില്ലേജ്ജ് ഓഫീസ്, പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, ഈ മൂന്നിടത്തും ഇപ്പോഴും നെറ്റും കൈയിൽ വച്ച് പോയാലേ കാര്യങ്ങൾ നടക്കൂ. പാർട്ടിക്ക് ഈ വിഷയത്തിൽ എന്ത് ചെയ്യാൻ ആകുമെന്ന് പറയാമായിരുന്നു. നടന്ന അഴിമതിക്കെതിരെ സമരം നടത്തിയിട്ടുമാത്രം കാര്യമില്ല, അത് നടക്കാതിരിക്കാൻ വേണ്ടതു ചെയ്യണം. വിലക്കയറ്റത്തിനും, വൈദ്യുതി നിരക്ക് കൂടലിനും എതിരേ സമരമല്ല വേണ്ടത്, തങ്ങൾ അധികാരത്തിൽ എത്തിയാൽ ഇതിൽ എത്ര കുറയ്ക്കും എന്ന് തറപ്പിച്ചു പറയുകയാണ് വേണ്ടത്. കാലത്തിനനുസരിച്ച് കേരളത്തിന്റെ വിഷയവും രാഷ്ട്രീയവും ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന ഗൗരവ വിഷയങ്ങളും ഈ സമ്മേളനം അവഗണിച്ചു.
ഒരു പ്രാവശ്യം യു.ഡി.എഫ് ഭരിച്ചാൽ അടുത്ത ഭരണം കേരളത്തിലെ ജനങ്ങൾ താളത്തിൽ വച്ച് തരുമെന്ന ധിക്കാരത്തിലും അഹങ്കാരത്തിലും മാത്രമാണ് ജനകീയ വിഷയങ്ങളിൽ ബദൽ നിർദ്ദേശിക്കാതിരുന്നത്. കേരളത്തിലെ സമൂഹവിഷയത്തിലും ഒരു ബദൽ പരിഹാര നിർദ്ദേശം സിപിഐ(എം) മുഖ്യ പ്രതിപക്ഷമെന്ന രീതിയിൽ വെയ്ക്കണമായിരുന്നു. കേരളം നേരിടുന്ന വിഷയങ്ങളെ ആധാരമാക്കി അടുത്ത തിരഞ്ഞെടുപ്പിന്റെ നയം രൂപീകരിക്കണമായിരുന്നു. തിരഞ്ഞെടിപ്പിനു തലേ രാത്രി പാര്‍ട്ടി ഓഫീസിൽ വച്ച് കുറെ നേതാക്കൾ തീരുമാനിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് നയം. അത് ജനങ്ങളിൽ നിന്നും രൂപീകരിച്ചെടുക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ വേദി സമ്മേളനത്തിലൂടെ സിപിഐ(എം) കളഞ്ഞു. ചുരുക്കത്തിൽ ജനങ്ങളേയും അവരുടെ വിഷയങ്ങളേയും മറന്ന് നിലവിട്ട് സംസാരിക്കുകയും, പകപോക്കലിന്റേയും ഒക്കെ വേദിയായി സമ്മേളനം. സിപിഐ(എം) പുതിയ കാലഘട്ടത്തിലേക്ക് മാറാനും അതിനേ മാറ്റാനും കൊണ്ടുപോകാനും പഴയ നേതാക്കൾക്ക് അറിയില്ല, കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ റോൾ ഉണ്ടായിരുന്ന ഈ പാർട്ടി ക്ഷയിച്ച്, നശിച്ച് അസ്ഥികൂടമായി നിൽക്കുന്നു എന്നെങ്കിലും ഒന്ന് അഹങ്കാരവും ദുരയും മാറ്റി വച്ച് സമ്മേളനത്തിൽ ചർച്ച ചെയ്തിരുന്നെങ്കിൽ? തകരാൻ തീരുമാനിച്ച് ഉറപ്പിച്ച രീതിയിലാണ് ഈ പാർട്ടിയുടെ പോക്ക്.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം. സംഘടന ഒരു വലിയ കുടുംബമാണ്. വി എസ് അച്യുതാനന്ദൻ രാഷ്ട്രീയം മതിയാക്കി വേലിക്കകത്ത് വീട്ടിൽ കയറ്റുകയാണ് ഇനി ചെയ്യേണ്ടത്. അദ്ദേഹത്തേകൊണ്ട് സിപിഎമ്മിനും കേരളത്തിനും ഇനി കാര്യമായ ഒരാവശ്യവും ഇല്ല. പാർട്ടിയേകൊണ്ട് വി.എസിനും ഇനി ഒന്നും നേടാനില്ല. എല്ലാം അദ്ദേഹം നേടികഴിഞ്ഞിരിക്കുന്നു. കനത്ത അപമാനവും, തോറ്റുമടങ്ങിയതിന്റെ പേരിലും അദ്ദേഹം എല്ലാ സ്ഥാനങ്ങളും ഉടൻ ഉപേഷിച്ച് രാഷ്ട്രീയം തന്നെ വിടണം.
Stories you may Like
- വി എസ് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ജന്മഗൃഹത്തിലേക്ക് മടങ്ങുന്നു
- വി എസ് അച്യുതാനന്ദൻ അത്യാസന്ന നിലയിലെന്ന വാർത്തകൾ തള്ളി അടുപ്പക്കാർ
- സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?
- പ്രായം തളർത്താത്ത രാഷ്ട്രീയ പോരാളി വീണ്ടും സജീവമാകുന്നു
- വി എസ് അച്യുതാനന്ദനെയും എൻ ശങ്കരയ്യയേയും ആദരിച്ച് സീതാറാം യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍