രതിയുടെ സുവിശേഷങ്ങൾ
ഷാജി ജേക്കബ്
യേശുക്രിസ്തു കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവും ജനപ്രിയതയുള്ള കഥാപാത്രം മഗ്ദലനമറിയമാണ്. കാലങ്ങളായി പാശ്ചാത്യ കലാ, സാഹിത്യഭാവനകളെ ഇളക്കിമറിക്കുന്ന നിരവധി രചനകൾക്കു പ്രചോദനമായ പ്രമേയമാണ് യേശുവും മഗ്ദലിനയും തമ്മിലുള്ള ബന്ധത്തിലെ സന്ദിഗ്ദ്ധതകൾ. യേശുവും മഗ്ദലിനയും തമ്മിലുണ്ടായിരുന്നത് ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ലെന്നും മഗ്ദലിനയെ യേശു വിവാഹം കഴിക്കുകയും അവളിൽ കുഞ്ഞുങ്ങളുണ്ടാവുകയും അതുവഴി തന്റെ വംശപരമ്പരയുടെ ഒരു രക്തരേഖ (Blood line) രൂപപ്പെടുത്തുകയും ചെയ്തുവെന്നുമുള്ള മിത്തിൽ നിന്നാണ് 'ഡാവിഞ്ചികോഡ്' എന്ന ഏറ്റവും പ്രസിദ്ധമായ സമീപകാല ജനപ്രിയനോവലുകളിലൊന്നിന്റെ പിറവി. 'ഡാവിഞ്ചികോഡി'നു മുൻപും പിൻപുമായി എത്രയെങ്കിലും കൃതികൾ (ശില്പം, ചിത്രം, സാഹിത്യം, സിനിമ..) ഈ വിഷയം ആവിഷ്ക്കരിക്കുന്നവയായുണ്ട്. ലിയോനാർഡോ ഡാവിഞ്ചിയും കസാൻദ്സാക്കിസും സറമാഗുവും ആൻഡ്രുവെബറും... ഇവയ്ക്കൊപ്പം ഡസൻകണക്കിനു പുസ്തകങ്ങൾ മഗ്ദലിനയുടെ ജീവിതവും 'ചരിത്ര'വും ചർച്ചചെയ്യുന്നു.മഗ്ദലിന, വേശ്യയായിരുന്നുവെന്നും അല്ലെന്നുമുള്ള തർക്കം പോലെതന്നെ പ്രസിദ്ധമാണ് മഗ്ദലിന യേശുവിന്റെ ഭാര്യയായെന്നും ഇല്ലെന്നുമുള്ള തർക്കവും. തന്റെ നോവലിന്റെ ആഖ്യാതാവായ ലക്ഷ്മിയെ മഗ്ദലിനയുടെ ആത്മീയപിന്തുടർച്ചക്കാരിയാക്കി മാറ്റിക്കൊണ്ടാണ് രതീദേവി ഈ വിഷയത്തിന്റെ ചർച്ച ഏറ്റെടുക്കുന്നത്. ഒപ്പം, ക്രിസ്തുവിന്റെ ക്രൂശാരോഹണവും അനന്തര ജീവിതവും സംബന്ധിച്ചുണ്ടായ കുപ്രസിദ്ധമായ ചില വ്യാഖ്യാനങ്ങളും.
1896-ൽ' മഗ്ദലനമറിയത്തിന്റെ സുവിശേഷം' കണ്ടുകിട്ടിയതോടെ പ്രാചീന സഭാചരിത്രത്തിൽ സ്ത്രീകളുടെ പങ്കും സ്ഥാനവും സംബന്ധിച്ച പുതിയ പഠനശാഖകൾ തന്നെ രൂപംകൊണ്ടു. ബെയ്ജന്റ്, ലീ, ലിങ്കൺ എന്നിവർ ചേർന്നെഴുതിയ 'ഹോളിബ്ലഡ്', 'ഹോളിഗ്രെയ്ൽ', അന്റിമർജനന്റെ 'ദ വുമൻ ജീസസ് ലവ്ഡ്', ജയ്ൻ ഷാബെർഗിന്റെ 'ദ റിസറക്ഷൻ ഓഫ് മേരിമഗ്ദലിൻ', എസ്തെർ ദബോയറുടെ 'മേരി മഗ്ദലിൻ: ബിയോണ്ട് ദ മിത്ത്' എന്നിങ്ങനെ നിരവധി കൃതികൾ മഗ്ദലനമറിയത്തിന്റെ ജീവിതവും 'ചരിത്ര'വും ക്രിസ്തുവിന്റെ ജീവിതത്തിനും 'ചരിത്ര'ത്തിനും സമാന്തരമായി കണ്ടെത്തുന്നു.
മഗ്ദലിന, വേശ്യയായിരുന്നുവെന്നും അല്ലെന്നുമുള്ള തർക്കം പോലെതന്നെ പ്രസിദ്ധമാണ് മഗ്ദലിന യേശുവിന്റെ ഭാര്യയായെന്നും ഇല്ലെന്നുമുള്ള തർക്കവും. തന്റെ നോവലിന്റെ ആഖ്യാതാവായ ലക്ഷ്മിയെ മഗ്ദലിനയുടെ ആത്മീയപിന്തുടർച്ചക്കാരിയാക്കി മാറ്റിക്കൊണ്ടാണ് രതീദേവി ഈ വിഷയത്തിന്റെ ചർച്ച ഏറ്റെടുക്കുന്നത്. ഒപ്പം, ക്രിസ്തുവിന്റെ ക്രൂശാരോഹണവും അനന്തര ജീവിതവും സംബന്ധിച്ചുണ്ടായ കുപ്രസിദ്ധമായ ചില വ്യാഖ്യാനങ്ങളും.
ഭരണകൂടം കുരിശുമരണം വിധിച്ച യേശു, കല്ലറയിൽനിന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റുവെന്നാണ് സുവിശേഷങ്ങൾ പറയുന്നതും ക്രൈസ്തവർ വിശ്വസിക്കുന്നതും. ക്രിസ്തുവിന്റെ ജീവിതത്തെക്കാൾ പ്രധാനമാണ് അദ്ദേഹത്തിന്റെ മരണം എന്നർഥം. പക്ഷെ കുരിശിൽ മരിച്ചുവെന്നു കരുതി ബന്ധുക്കൾക്കു സംസ്കരിക്കാൻ വിട്ടുകൊടുത്ത യേശുവിന്റെ ശരീരത്തിൽ ജീവനുണ്ടായിരുന്നുവെന്നും മഗ്ദലിനയുൾപ്പെടെയുള്ളവർ ക്രിസ്തുവിന്റെ ശരീരം മാറ്റി, വിലയ്ക്കു വാങ്ങിയ മറ്റൊരു ജഡം പകരം സംസ്കരിച്ചുവെന്നും പിന്നീട് കല്ലറയിൽനിന്ന് അതും മാറ്റി, യേശു ഉയിർത്തെഴുന്നേറ്റുവെന്നു പ്രചരിപ്പിക്കുകയായിരുന്നുവെന്നുമുള്ള കഥകളാണ് രതീദേവി സ്വീകരിച്ചിരിക്കുന്ന രണ്ടാമത്തെ കഥ. മരണത്തിൽനിന്നു രക്ഷപെട്ട യേശു മഗ്ദലിനയോടൊപ്പം ഇന്ത്യയിലേക്കു പോയി ശിഷ്ടകാലം കാശ്മീരിൽ ജീവിച്ചുവെന്നു മാത്രമല്ല, അവിടെത്തെ രാജാവായ ഗോപാനന്ദന്റെ മകൾ യേശുവിനെ സ്വയംവരം ചെയ്തതോടെ അദ്ദേഹം രാജാവായി മാറിയെന്നും കഥ തുടരുന്നു. അതോടെ മഗ്ദലിന സന്യാസിനിയായി ആശ്രമജീവിതം തുടങ്ങി.
ക്രിസ്തു ഇന്ത്യയിലും കാശ്മീരിലും ജീവിച്ചുവെന്നും അവിടെ മരിച്ച അദ്ദേഹത്തിന്റെ കല്ലറ ഇപ്പോഴും നിലവിലുണ്ടെന്നും പറയുന്ന നിരവധി ഗ്രന്ഥങ്ങൾ ലഭ്യമാണ്. മുപ്പതാം വയസ്സിലാരംഭിക്കുന്ന പരസ്യജീവിതത്തിനു മുൻപ് ഒരു പതിറ്റാണ്ടുകാലം ഇന്ത്യയിൽ ബുദ്ധഭിക്ഷുവായി ജീവിച്ച യേശു ഹിന്ദുസന്യാസിമാരിൽനിന്ന് യോഗവിദ്യകളും മാന്ത്രിക കലകളും ചികിത്സാവിധികളും അഭ്യസിച്ചുവെന്നും കുരിശിൽനിന്നു രക്ഷപെട്ട് വീണ്ടും കാശ്മീരിലെത്തി തുടർജീവിതം നയിച്ചുവെന്നുമാണ് ഈ ഗ്രന്ഥങ്ങൾ പറയുന്നത്. 1887-ൽ റഷ്യക്കാരനായ നിക്കൊളായ് നോട്ടോവിച്ചാണ് ഈ വാദം ആദ്യമുന്നയിക്കുന്നത്. തുടർന്ന് അഹമ്മദിയാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിർസാ ഗുലാം അഹമ്മദ് 'ജീസസ് ഇൻ ഇന്ത്യ' എന്ന ഗ്രന്ഥമെഴുതി. ഹോൾഗർ കെർസ്റ്റിന്റെ 'ജീസസ് ലിവ്ഡ് ഇൻ ഇന്ത്യയാണ്' മറ്റൊരു ഗ്രന്ഥം. ക്രിസ്തുവിന്റെ ഈ കഥകളും മഗ്ദലിനയെക്കുറിച്ചുള്ള നിരവധി കഥകളും തന്റെ നോവലിനാധാരമാക്കുന്നു രതീദേവി. ഒപ്പം, അവയെ സമകാലവൽക്കരിക്കുന്നതിന്റെ ഭാഗമായി ലക്ഷ്മിക്ക് മഗ്ദലിനയുമായുണ്ടാകുന്ന അതീതബന്ധങ്ങളുടെ ചിത്രീകരണവും നടത്തുന്നു.ക്രിസ്തു ഇന്ത്യയിലും കാശ്മീരിലും ജീവിച്ചുവെന്നും അവിടെ മരിച്ച അദ്ദേഹത്തിന്റെ കല്ലറ ഇപ്പോഴും നിലവിലുണ്ടെന്നും പറയുന്ന നിരവധി ഗ്രന്ഥങ്ങൾ ലഭ്യമാണ്. മുപ്പതാം വയസ്സിലാരംഭിക്കുന്ന പരസ്യജീവിതത്തിനു മുൻപ് ഒരു പതിറ്റാണ്ടുകാലം ഇന്ത്യയിൽ ബുദ്ധഭിക്ഷുവായി ജീവിച്ച യേശു ഹിന്ദുസന്യാസിമാരിൽനിന്ന് യോഗവിദ്യകളും മാന്ത്രിക കലകളും ചികിത്സാവിധികളും അഭ്യസിച്ചുവെന്നും കുരിശിൽനിന്നു രക്ഷപെട്ട് വീണ്ടും കാശ്മീരിലെത്തി തുടർജീവിതം നയിച്ചുവെന്നുമാണ് ഈ ഗ്രന്ഥങ്ങൾ പറയുന്നത്.
നസ്രത്തിലെ പ്രഭുകുമാരി മേരിക്ക് റോമാചക്രവർത്തി സീസറിൽനിന്നുണ്ടാകുന്ന അവിഹിതഗർഭത്തിൽ പിറന്ന കുട്ടിയാണ് നോവലിൽ ജീസസ്. ഗർഭിണിയായ മേരിയെ അവളുടെ സംരക്ഷകനായ ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതൻ പ്രായമേറെയുള്ള ജോസഫിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. അമ്മയിൽനിന്ന് വിഷാദരോഗവും അപസ്മാരവും പകർന്നുകിട്ടിയ ദുർബ്ബലനായ കാമുകനും ഭീരുവായ ഭർത്താവുമാണ് ജീസസ്. പ്രണയാതുരയും സ്നേഹസമ്പന്നയുമായ മഗ്ദലിനയെ വിവാഹം ചെയ്ത രാത്രിയിൽതന്നെ അയാൾ ഒളിച്ചോടി ഇന്ത്യയിലെത്തി വർഷങ്ങളോളം ബുദ്ധ, ഹിന്ദു സന്യാസിമാർക്കൊപ്പം കഴിഞ്ഞു. തക്ഷശില സർവകലാശാലയിൽനിന്ന് ജ്യോതിശാസ്ത്രവും പഠിച്ചു. ഇക്കാലത്ത് മഗ്ദലിന നഗരവേശ്യയായി മാറിക്കഴിഞ്ഞിരുന്നു. ഇസ്രയേൽ മുതൽ അറേബ്യ വരെയുള്ള രാജ്യങ്ങളിലെ രാജകുമാരന്മാർ അവളെ സ്വന്തമാക്കാൻ കൊതിച്ചു. തിരികെവന്ന യേശുവിന്റെ പരസ്യജീവിതകാലത്ത് അയാൾ മഗ്ദലിനെ ഭാര്യയായി കണ്ടില്ല. അവൾ പക്ഷെ ജീസസിന്റെ ശിഷ്യയായി ഒപ്പംകൂടി. ഒടുവിൽ കുരിശിൽനിന്നു രക്ഷപെട്ട ജീസസിനൊപ്പം ഇന്ത്യയിലേക്കുപോയ മഗ്ദലിൻ കാശ്മീർ രാജാവ് നൽകിയ ആശ്രമത്തിൽ ജ്ഞാനിയും തപസ്വിയുമായി ജീവിച്ചു. ജീസസ് രാജപുത്രിയെ സ്വന്തമാക്കി, രാജാവായി മാറി. നൂറ്റഞ്ചാം വയസ്സിൽ ഭാര്യയെയും അഞ്ചുമക്കളെയും വിട്ട് സമാധിയായി.
മഗ്ദലിനയുടെ പിൻഗാമിയായി സ്വയം കരുതുന്ന ലക്ഷ്മി കാശ്മീരിലും കൊച്ചിയിലും തന്റെ ജീവിതം തുടരുന്നു. 'പുരുഷനാൽ എഴുതപ്പെട്ട ചരിത്രത്തിൽ അവനാൽ അപമാനിതയാക്കപ്പെട്ട സ്ത്രീ'യെന്ന നിലയിൽ മഗ്ദലിനയുടെ ആത്മാവ് ലക്ഷ്മിയോടു പറയുന്ന കഥകളാണ് മഗ്ദലിനയുടെ സുവിശേഷങ്ങളായി നോവൽ അവതരിപ്പിക്കുന്നത്. ഒപ്പം, പ്രണയവും രതിയും കാമനകളും സൗഹൃദങ്ങളും ബലാത്സംഗങ്ങളും പീഡനങ്ങളും വിഭ്രമങ്ങളും സ്വപ്നങ്ങളുമൊക്കെയായി ലക്ഷ്മിയുടെ ജീവിതം പൂത്തുലയുന്നു. ലൈംഗികത്തൊഴിലാളികൾക്കും നിരാശ്രയരായ തെരുവുസ്ത്രീകൾക്കും വേണ്ടിയുള്ള ആക്ടിവിസത്തിലൂടെ പഴയ 'വിപ്ലവവീര്യം' തിരിച്ചുപിടിക്കുന്നു. ലക്ഷ്മി. ഇതിനിടെ ഒരു ഡസനോളം പുരുഷന്മാരുമായുള്ള പ്രണയ-ലൈംഗിക-ദാമ്പത്യബന്ധങ്ങൾ. സ്വവർഗരതിയുടെ തിരയിളക്കങ്ങൾ. ലക്ഷ്മിയുടെ രതിനിർവേദങ്ങൾ മഗ്ദലനയുടെ നഗരവേശ്യാജീവിതത്തിന്റെ നിഴൽപോലെ, പ്രണയത്തിലും ലൈംഗികതയിലും ആത്മീയതയുടെ മാനങ്ങൾ തേടുന്നു.
ചരിത്രവും മിത്തും വിശ്വാസങ്ങളും ഐതിഹ്യങ്ങളും സ്വപ്നങ്ങളും വിഭ്രമങ്ങളും ശരീരവും ആത്മാവും കൂട്ടിയിണക്കിയ സ്പിരിച്വൽ ഈറോട്ടിക് രചനയാണ് രതീദേവിയുടെ ഈ നോവൽ. പക്ഷെ, ഭാവനയുടെ ഈ കുത്തൊഴുക്കും വേറിട്ട കഥാതന്തുവും വിവാദങ്ങൾ ഉയർത്തിവിടാവുന്ന ഇതിവൃത്തഘടനയുമൊന്നും ഉദ്ദേശിച്ച ഫലം ചെയ്യാനിടയില്ല. കാരണം അത്രമേൽ വികലമായ ഭാഷയും അത്രമേൽ വിരസമായ ആഖ്യാനവുമാണ് ഈ കൃതിക്കുള്ളത്. ലാംഗ്വേജ് എഡിറ്റിംഗിന്റെയും ലിറ്റററി എഡിറ്റിംഗിന്റെയും ആവശ്യം എന്താണെന്നു തെളിയിക്കാൻ ഇതിനെക്കാൾ മികച്ച ഒരു മാതൃകയില്ല എന്നുതന്നെ പറയണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്