പുരുഷ ഇസ്ലാമിനെതിരെ ഒരു തടസ്സഹർജി
ഷാജി ജേക്കബ്
ഭാര്യയുടെ ആർത്തവദിവസങ്ങളിൽ തന്റെ ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ മതവിശ്വാസിയായ മുസ്ലിം പുരുഷൻ എന്തുചെയ്യണം? ആത്മനിയന്ത്രണം അനാവശ്യമാണ്. സ്വയംഭോഗവും വേശ്യയെ പ്രാപിക്കുന്നതും ഹറാമായതിനാൽ അയാൾക്കു പോംവഴി ഒന്നേയുള്ളു. മറ്റൊരു സ്ത്രീയെക്കൂടി ഭാര്യയാക്കി അവളെ പ്രാപിക്കുക. അവൾക്കും ആർത്തവം വരുമ്പോഴോ? മറ്റൊരാളെ ഭാര്യയാക്കുക. അങ്ങനെ ഒരു ഭോഗയന്ത്രമായി മാറുന്ന പുരുഷന് ഓരോ മാസത്തിലും നാലാഴ്ച പ്രാപിക്കാൻ നാലു ഭാര്യമാർ വരെയാകാം എന്നാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെപ്പോലുള്ള മതപണ്ഡിതരുടെ തീർപ്പ്. ഒരേസമയംതന്നെ ഇവർക്ക് ആർത്തവമായാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ച് മുസിലിയാർ ഒന്നും പറയുന്നില്ല. ഭോഗവസ്തുവായി മാത്രം ഭാര്യയെയും ഭോഗയന്ത്രമായി ഭർത്താവിനെയും കാണുന്ന ഈ ദാമ്പത്യദർശനം തന്നെയാണ് ബഹുഭാര്യാത്വത്തെ ന്യായീകരിച്ചു പുസ്തകമെഴുതുകയും പ്രസംഗം നടത്തുകയും ചെയ്യുന്ന മുജാഹിദ് നേതാവായ സുഹൈർ ചുങ്കത്തറയുടെയും വാദത്തിലുള്ളത്. ചുങ്കത്തറ പറയുന്നു:
“ഒരുപാട് പെണ്ണുങ്ങൾ. അവരെ നമ്മൾ എന്തുചെയ്യണം? വൈക്കം മുഹമ്മദ് ബഷീർ ചോദിച്ചമാതിരി മണ്ണെണ്ണയൊഴിച്ച് ചുട്ടുകരിച്ച് കൊല്ലുകയോ? അല്ല. അവർ മനുഷ്യരാണ്.
നമുക്ക് നമ്മുടെ ഭാര്യയെ, കരയുമ്പോൾ ആശ്വസിപ്പിക്കാം. എന്നാൽ, വിവാഹജീവിതം സ്വപ്നം കാണുകയും പിന്നീട് സ്വപ്നം കാണുന്നതുപോലും നിർത്തുകയും ചെയ്തിട്ട് കഴുക്കോലെണ്ണിക്കഴിയുന്ന, ജ്യേഷ്ഠത്തിയുടെ ഭർത്താവും ജ്യേഷ്ഠത്തിയും ജീവിതം ആസ്വദിക്കുമ്പോൾ, സഹോദരൻ ജീവിതമാസ്വാദിക്കുമ്പോൾ, ഈ എന്റെ മുൻപിലിരിക്കുന്ന വിവാഹിതരായ എല്ലാ ആളുകളും ജീവിതം ആസ്വദിക്കുമ്പോൾ, ഈ ദാമ്പത്യജീവിതത്തിന്റെ കണികപോലുമാസ്വാദിക്കാതെ ജീവിതത്തിന്റെ പുറമ്പോക്കിൽ കഴിയുന്ന, വേദനിക്കുന്ന, കരയുന്ന, കഷ്ടപ്പെടുന്ന, നെടുവീർപ്പിടുന്ന പതിനായിരക്കണക്കിനു പെണ്ണുങ്ങളുടെ പ്രശ്‌നത്തിനെന്തു പരിഹാരം? വേദനിക്കുന്നൊരു പെണ്ണിനെ നമുക്കാശ്വസിപ്പിക്കാം, ഭക്ഷണമില്ലെങ്കിൽ കൊടുക്കാം. വീടില്ലെങ്കിൽ ഉണ്ടാക്കിക്കൊടുക്കാം. മരുന്നു നല്കാം, വസ്ത്രം നല്കാം, ജോലിനല്കാം, എല്ലാം നല്കാം. പക്ഷേ, നമസ്‌കരിക്കുന്ന, നോമ്പുനോല്ക്കുന്ന, സക്കാതുകൊടുക്കുന്ന, പടച്ചവനെ പേടിക്കുന്ന ഒരു പുരുഷന് അവളുടെ കൂടെപ്പോയി ഒരു രാത്രി കിടന്ന് അവളുടെ ലൈംഗികദാഹം തത്കാലത്തേക്കു തീർക്കാൻ സാധ്യമല്ലല്ലോ. എങ്കിൽ മറ്റൊരു പരിഹാരവും ലോകത്താർക്കും നിർദ്ദേശിക്കുവാൻ കഴിയില്ലാത്ത നിർണ്ണായകമായൊരു ദശാസന്ധിയിൽ പടച്ചതമ്പുരാൻ നല്കുന്ന പരിഹാരമത്രേ ബഹുഭാര്യാത്വം”.
ഈവിധം, ബഹുഭാര്യാത്വം എന്ന ആചാരത്തെ ന്യായീകരിച്ചും മതാനുഷ്ഠാനത്തോടു ചേർത്ത് മഹത്വീകരിച്ചും മുഹമ്മദ്‌നബിക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു എന്നതിനാൽ ഈ ഏർപ്പാട് ഖുറാനികമാണെന്നു വിശദീകരിച്ചും കാന്തപുരവും കെ ഉമ്മർ മൗലവിയും ചുങ്കത്തറയും മറ്റും മറ്റും ഉയർത്തുന്ന കാഴ്ചപ്പാടിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനുള്ളിൽ സ്ത്രീ അനുഭവിക്കുന്ന മറ്റനവധി പിഡനങ്ങൾക്കെതിരെയും അസാധാരണമാംവിധം പ്രജ്ഞയുള്ള സാമൂഹ്യവിമർശനങ്ങളാണ് എം.എൻ. കാരശ്ശേരിയുടെ ഈ പുസ്തകം ഉന്നയിക്കുന്നത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി കേരളീയ പൊതുസമൂഹത്തിൽ ഏറ്റവും ആർജ്ജവത്തോടെ മുഴങ്ങുന്ന മതേതര-ദേശീയ ഇസ്ലാമിന്റെ പ്രാതിനിധ്യസ്വരങ്ങളിലൊന്നാണ് കാരശ്ശേരിയുടേത്. ശരി-അത്ത് വിവാദത്തിലും ചേകന്നൂർ മൗലവി കേസിലും ബാബ്‌റിമസ്ജിദ് സംഭവത്തിലും തൊട്ട് ഏറ്റവുമൊടുവിൽ രൂപംകൊണ്ട ഇസ്ലാം സ്വത്വസംവാദത്തിൽ വരെ കേരളീയ മുസ്ലിങ്ങൾക്കിടയിൽ നിന്നുയർന്നുകേട്ട ഏറ്റവും മാനവികവും ജനാധിപത്യപരവും പുരോഗമനപരവുമായ ശബ്ദം കാരശ്ശേരിയുടേതാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി കേരളീയ പൊതുസമൂഹത്തിൽ ഏറ്റവും ആർജ്ജവത്തോടെ മുഴങ്ങുന്ന മതേതര-ദേശീയ ഇസ്ലാമിന്റെ പ്രാതിനിധ്യസ്വരങ്ങളിലൊന്നാണ് കാരശ്ശേരിയുടേത്. ശരി-അത്ത് വിവാദത്തിലും ചേകന്നൂർ മൗലവി കേസിലും ബാബ്‌റിമസ്ജിദ് സംഭവത്തിലും തൊട്ട് ഏറ്റവുമൊടുവിൽ രൂപംകൊണ്ട ഇസ്ലാം സ്വത്വസംവാദത്തിൽ വരെ കേരളീയ മുസ്ലിങ്ങൾക്കിടയിൽ നിന്നുയർന്നുകേട്ട ഏറ്റവും മാനവികവും ജനാധിപത്യപരവും പുരോഗമനപരവുമായ ശബ്ദം കാരശ്ശേരിയുടേതാണ്. മക്തിതങ്ങളിൽ തുടങ്ങി ചേകന്നൂർ മൗലവിയിലവസാനിച്ച കേരളീയ മുസ്ലിം നവോത്ഥാന പ്രതിനിധാനങ്ങളുടെ തുടർച്ചയിൽ, ഹമീദ് ചേന്ദമംഗലൂരിനൊപ്പം, മൂന്നാമതൊരാളില്ലാതെ കാരശ്ശേരി ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളീയസമൂഹത്തിൽ ഇസ്ലാമിനും ഇതര സമുദായങ്ങൾക്കുമിടയിൽ മാനവികതയുടെ ഒരു കാവൽപ്പാലം നിരന്തരം പണിതുകൊണ്ടേയിരിക്കുന്നു. ഈ കുറിപ്പെഴുതുന്ന ദിവസങ്ങളിൽപോലും ‘മാതൃഭൂമി’ തുറന്നിട്ട ഇസ്ലാമിന്റെ പേരിലുള്ള ഒരു മാദ്ധ്യമസംവാദത്തിൽ ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളത് കാരശ്ശേരിയാണ്. ഇക്കാലമത്രയും ആഗോള, ദേശീയ, കേരളീയ മുസ്ലിം ജീവിതത്തിന്റെ ആഭ്യന്തരജീർണ്ണകൾക്കും രാഷ്ട്രീയ വിപര്യയങ്ങൾക്കും മതമൗലികവാദങ്ങൾക്കുമെതിരെ നിരന്തരമെന്നോണം പോരാടിക്കൊണ്ടേയിരിക്കുന്ന കാരശ്ശേരി ആഗോളതലം മുതൽ പ്രാദേശികതലംവരെയുള്ള ‘രാഷ്ട്രീയ ഇസ്ലാമി’ന്റെ ആഭ്യന്തരവും ബാഹ്യവുമായ ഒരു പ്രതിസന്ധിയിലും കക്ഷിചേരാതിരുന്നിട്ടില്ല. ചേകന്നൂരിന്റെ രക്തം, വർഗീയതക്കെതിരെ ഒരു പുസ്തകം, ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹർജി, ഇസ്ലാമികരാഷ്ട്രീയം വിമർശിക്കപ്പെടുന്നു എന്നിങ്ങനെ അൻപതോളം ഗ്രന്ഥങ്ങൾ രചിച്ച കാരശ്ശേരിയുടെ ഏറ്റവുമൊടുവിലത്തെ പുസ്തകമാണ് ‘പിടക്കോഴി കൂവരുത്!’ ഉമ്മമാർക്കുവേണ്ടി കാരശ്ശേരി മലയാളി മുസ്ലിങ്ങൾക്കും പൊതുസമൂഹത്തിനും മുന്നിൽ സമർപ്പിച്ച സങ്കടഹർജിയുടെ തുടർച്ചയാണ് ഒരർഥത്തിൽ ഈ പുസ്തകം. കാരണം പുരുഷ ഇസ്ലാമിനെതിരെയുള്ള ഒരു കുറ്റവിചാരണയാണ് ‘പിടക്കോഴി കൂവരുത്’.
മുസ്ലിം സ്ത്രീക്കുവേണ്ടിയുള്ളതാണ് ഇതിലെ ഓരോ രചനയും. ‘സങ്കടഹർജി-’യിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന നിരവധിയായ മതപീഡനങ്ങൾക്കെതിരെ എഴുതിയ കാരശ്ശേരി അതേ പീഡാനുഭവങ്ങളുടെ കൂടുതൽ കാലികവും വ്യാപകവുമായ ദുരവസ്ഥകൾ ചൂണ്ടിക്കാണിച്ച് പുരുഷാധിപത്യവും പൗരോഹിത്യവും കൈകോർക്കുന്ന ഇസ്ലാമിനെതിരെ വിശ്വമാനവികതയുടെ നീതിപീഠത്തിനു മുന്നിൽ മുസ്ലിം സ്ത്രീക്കുവേണ്ടി സമർപ്പിക്കുന്ന ഒരു തടസ്സഹർജിയാണ് ഈ പുസ്തകം. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിലേതുപോലെ, ധാരാളം സ്ത്രീകൾ മുസ്ലിം സമുദായത്തിൽ സ്ത്രീക്കുവേണ്ടി രംഗത്തില്ല. മതാധിപത്യത്തെയും അതിന്റെ പുരുഷ-രാഷ്ട്രീയ താൽപര്യങ്ങളെയും സ്ത്രീയുടെ ശരീരത്തിനും ആത്മാവിനും മേൽ അതു നടത്തുന്ന കയ്യേറ്റങ്ങളെയും വിചാരണചെയ്യാൻ രണ്ടോ മൂന്നോ സ്ത്രീകൾ മാത്രമേ (വി.പി. സുഹ്‌റ, ഖദീജ മുംതാസ്, മൈന ഉമൈബാൻ എന്നിങ്ങനെ) കേരളീയ മുസ്ലിങ്ങൾക്കിടയിലുള്ളു. അതേസമയം, പുരുഷ, പുരോഹിത വക്താക്കളെക്കാൾ ആവേശത്തോടെ തങ്ങളുടെ അടിമത്തം ആഘോഷിക്കുന്ന സ്ത്രീകൾ ഇവിടെ ധാരാളമുണ്ടുതാനും. കാരശ്ശേരിയുടെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സംഗതമാകുന്നത്. ഇസ്ലാമിനെ ചരിത്രനിരപേക്ഷവും മതാത്മകവുമായല്ല, ചരിത്രബദ്ധവും സാമൂഹികവുമായാണ് അദ്ദേഹം കാണുന്നത്. ഇസ്ലാമികമൂല്യങ്ങളെ ദൈവികവും പൗരോഹിത്യപരവുമായല്ല. മാനുഷികവും ജനാധിപത്യപരവുമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ, ‘പ്രബുദ്ധ’കേരളത്തിലിരുന്ന് ബഹുഭാര്യാത്വം, ശൈശവവിവാഹം, മുഖംമൂടുന്ന പർദ്ദ, അറബിക്കല്യാണം, മൈസൂർകല്യാണം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ എഴുതേണ്ടിവരുന്നതിലെ നാണക്കേട് തുറന്നുസമ്മതിച്ചുകൊണ്ടാണ് കാരശ്ശേരി ഈ പുസ്തകം അവതരിപ്പിക്കുന്നത്.
ഇത്തരമൊരു സന്ദർഭത്തിലും വീക്ഷണത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന കൊടിയ വിവേചനങ്ങളുടെയും വേട്ടയാടലുകളുടെയും പീഡനങ്ങളുടെയും നഖചിത്രങ്ങൾ കോറിയിടുകയാണ് ഈ പുസ്തകത്തിൽ കാരശ്ശേരി. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ, ‘പ്രബുദ്ധ’കേരളത്തിലിരുന്ന് ബഹുഭാര്യാത്വം, ശൈശവവിവാഹം, മുഖംമൂടുന്ന പർദ്ദ, അറബിക്കല്യാണം, മൈസൂർകല്യാണം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ എഴുതേണ്ടിവരുന്നതിലെ നാണക്കേട് തുറന്നുസമ്മതിച്ചുകൊണ്ടാണ് കാരശ്ശേരി ഈ പുസ്തകം അവതരിപ്പിക്കുന്നത്. ‘അവതാരിക-’യിൽ ആനന്ദ് പറയുന്നതുപോലെ, ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇസ്ലാം മധ്യകാല മതവെറികളിലേക്കും കിരാതമായ പൗരോഹിത്യങ്ങളിലേക്കും തിരിച്ചുപോകുന്ന ഭീതിദമായൊരു ദശാസന്ധിയി’ൽ, ഒറ്റപ്പെട്ടതെങ്കിലും കാരശ്ശേരിയുടേതുപോലുള്ള ചില താരസ്വരങ്ങളാണ് മലയാളിയുടെ പൊതുമണ്ഡലത്തെ മതേതരജീവിതത്തിന്റെ സൗന്ദര്യത്തെയും സാധ്യതകളെയും കുറിച്ച് ഓർമ്മിപ്പിക്കുന്നത്. മുഴുവൻ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയപാർട്ടികളും സാംസ്‌കാരിക സംഘടനകളും അക്കാദമിക ബുദ്ധിജീവികളും മാദ്ധ്യമങ്ങളും കൈവിട്ട മുസ്ലിം സ്ത്രീക്കുവേണ്ടി കാരശ്ശേരിയെപ്പോലൊരാൾ സ്വീകരിക്കുന്ന നിലപാടിന്റെ പ്രസക്തിയെന്താണ്? ആനന്ദ് എഴുതുന്നു:
“ഇവിടെയെല്ലാം അനീതിക്കും പുരുഷമേധാവിത്വത്തിനും അധികാരദുഷ്പ്രഭുത്വത്തിനും ഉപോദ്ബലകമായി വ്യക്തികളും മതനേതാക്കന്മാരും പുരോഹിതന്മാരും ഗവൺമെന്റെും കോടതി തന്നെയും ഉദ്ധരിക്കുന്നത് ഖുർ ആനും ഹദീസുകളും ശരീഅത്തും പിന്നെ നിലവിലുള്ള ഇസ്ലാമിക വ്യക്തിനിയമങ്ങളുമാണ്. കാരശ്ശേരി ഇസ്ലാമിന്റെ ചുറ്റുപാടുകളിൽ നിന്നു കൊണ്ടു തന്നെ ഈ തെറ്റുകളെ എതിർക്കുകയാണ്. അനാചാരങ്ങൾക്കു വേണ്ടി നിരത്തപ്പെടുന്ന വാദങ്ങൾ ഒന്നുകിൽ ഖുർ ആനും നബിചര്യകൾക്കും പുറത്താണ്, അല്ലെങ്കിൽ അവയുടെ ദുർവ്യാഖ്യാനങ്ങളാണ് എന്ന് അദ്ദേഹം സമർഥിക്കുന്നു. ഈ നിലപാടിനു കാരണങ്ങളും ന്യായങ്ങളുമുണ്ട് അദ്ദേഹത്തിന്. ഇസ്ലാമിക വ്യക്തിനിയമം നിയമപ്രകാരം പ്രാബല്യത്തിലുള്ള ഒരു രാജ്യത്ത് ഇരകൾക്ക് ആശ്വാസം ലഭിക്കുന്നതിന് ഉള്ളിൽ നിന്നുള്ള ചോദ്യം ചെയ്യലേ പ്രായേണ സാധ്യമാകൂ”.
ഷബാനു മുതൽ മലാലവരെ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് വേട്ടയാടപ്പെട്ട മുസ്ലിം സ്ത്രീയുടെ പ്രതിനിധാനങ്ങളായി ചരിത്രത്തിൽ ഇടംപിടിച്ചവരുടെ പൊതുനിലയോടുള്ള ഐക്യദാർഢ്യമാണ് ഈ പുസ്തകം. ഭരണകൂടങ്ങൾ, പുരോഹിതമതങ്ങൾ, നീതിന്യായാലായങ്ങൾ, തീവ്ര-ഭീകരവാദസംഘടനകൾ, മാദ്ധ്യമങ്ങൾ... ലോകമെങ്ങും നിവർന്നുനിൽക്കുന്ന പുരുഷാധിപത്യസ്ഥാപനങ്ങൾ മുസ്ലിം സ്ത്രീയെ കിരാതമായി വേട്ടയാടുന്നതിനോടാണ് ഈ പുസ്തകം കലഹിക്കുന്നത്. ഉപക്രമം, അധികാരം, വേഷം, വിവാഹപ്രായം, ബഹുഭാര്യാത്വം, കുടുംബം, മാദ്ധ്യമം, പ്രതിബോധം, ഉപസംഹാരം, അനുബന്ധം എന്നിങ്ങനെ പത്തുഭാഗങ്ങളിലായി ഇരുപത്തിനാലു രചനകൾ. കാര്യമായി ചർച്ചചെയ്യപ്പെടാത്തത് വിവാഹമോചനം മാത്രം.
രാഷ്ട്രീയവും സാമൂഹികവും മതപരവുമായ വേദികളിലെ മുസ്ലിം സ്ത്രീയുടെ തികഞ്ഞ അസാന്നിധ്യത്തെയാണ് അധികാരം എന്ന ഭാഗത്ത് കാരശ്ശേരി പ്രശ്‌നവൽക്കരിക്കുന്നത്. അസാന്നിധ്യമെന്നാൽ അധികാരത്തിന്റെ അഭാവംതന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം മതസംഘടനകൾ മുതൽ മുസ്ലിംലീഗിനെപ്പോലുള്ള രാഷ്ട്രീയപാർട്ടികൾവരെ സ്ത്രീയെ സമ്പൂർണ്ണമായും ഒഴിവാക്കിനിർത്തിക്കൊണ്ടാണ് അവയുടെ അധികാരഘടനക്കു രൂപംകൊടുത്തിട്ടുള്ളത്.
‘വേഷം’ എന്ന ഭാഗം രണ്ട് വിഷയങ്ങൾ ചർച്ചചെയ്യുന്നു. ഒന്ന്, പർദ്ദയുടെ സ്ത്രീവിരുദ്ധത. രണ്ട്, സ്ത്രീപീഡനങ്ങൾക്കു പിന്നിലെ കാരണമായി ആരോപിക്കപ്പെടുന്ന സ്ത്രീയുടെ വസ്ത്രധാരണരീതി. പർദ്ദയുടെ മതാത്മകതയും ചരിത്രപരതയും കൂട്ടിയിണക്കി കാരശ്ശേരി ആ വേഷത്തിന്റെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുന്നു. പർദ്ദയുടെ മതരാഷ്ട്രീയത്തെ പുരുഷമതബോധത്തോടുള്ള വിധേയത്വത്തിന്റെയും മതമൗലികവാദപരമായ കണ്ണിചേരലിന്റെയും ഭാഗമായി ന്യായീകരിക്കുന്ന ‘ഇസ്ലാമിക സ്ത്രീവാദി’കളുടെ കാപട്യം തുറന്നുകാണിക്കുന്നു, മറ്റൊരു ലേഖനത്തിൽ കാരശ്ശേരി. “പർദ്ദ മതത്തിന്റെ ചിഹ്നമല്ല, മതരാഷ്ട്രവാദത്തിന്റെ ചിഹ്നമാണ്. അതിനു കേരളത്തിൽ രണ്ടുപതിറ്റാണ്ടിന്റെ ചരിത്രമേയുള്ളു”. യാതൊരു സംശയവും കൂടാതെ കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീയുടെ വസ്ത്രധാരണമാണ് സ്ത്രീപീഡനത്തിനു കാരണമെന്ന കുപ്രസിദ്ധമായ വാദത്തിനെതിരെ അദ്ദേഹം എഴുതുന്നു:
“നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കിൽ നമ്മൾ കെട്ടിയിടാറ് നായയെ ആണ്; മനുഷ്യരെ അല്ല. കണ്ടുപോയാൽ ആക്രമിക്കും എന്നുണ്ടെങ്കിൽ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്; സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിർത്താൻ വഴി നോക്കുന്നതിന് ബദലായി സ്ത്രീയെ പർദകൊണ്ട് മൂടിയിടുന്നത് യുക്തിയല്ല; നീതിയല്ല.”രാജ്യത്തംഗീകരിച്ചിട്ടുള്ള പൊതുനിയമത്തിന്റെ പരിധിയിൽ വ്യക്തിനിയമത്തിന്റെ ആനുകൂല്യമുള്ള തങ്ങൾ വരില്ല എന്നു വ്യാഖ്യാനിച്ചും വാദിച്ചും കൊണ്ടാണ് ബഹുഭാര്യാത്വം, വിവാഹമോചനം തുടങ്ങിയ മുഴുവൻ മേഖലകളിലുമെന്നപോലെ ഇവിടെയും പുരോഹിതനേതൃത്വവും മതയാഥാസ്ഥിതികരും രംഗത്തുവരുന്നത്. ‘ബഹുഭാര്യാത്വ’ത്തിന്റെ ചർച്ചയിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകുന്നുവിവാഹപ്രായമാണ് മറ്റൊരു വിഷയം. രാജ്യത്തംഗീകരിച്ചിട്ടുള്ള പൊതുനിയമത്തിന്റെ പരിധിയിൽ വ്യക്തിനിയമത്തിന്റെ ആനുകൂല്യമുള്ള തങ്ങൾ വരില്ല എന്നു വ്യാഖ്യാനിച്ചും വാദിച്ചും കൊണ്ടാണ് ബഹുഭാര്യാത്വം, വിവാഹമോചനം തുടങ്ങിയ മുഴുവൻ മേഖലകളിലുമെന്നപോലെ ഇവിടെയും പുരോഹിതനേതൃത്വവും മതയാഥാസ്ഥിതികരും രംഗത്തുവരുന്നത്. ‘ബഹുഭാര്യാത്വ’ത്തിന്റെ ചർച്ചയിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകുന്നു. ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയവും മുഖ്യസന്ദർഭവും ബഹുഭാര്യാത്വത്തെക്കുറിച്ച് അടുത്തിടെ ഉയർന്നുവന്ന സംവാദങ്ങളാണ്.
താൻ ഇടപെടുന്ന മേഖലയുടെയും ഉന്നയിക്കുന്ന വാദങ്ങളുടെയും അടിസ്ഥാനയുക്തിയിൽ കാരശ്ശേരിക്കു സന്ദേഹങ്ങളേതുമില്ല. അദ്ദേഹം പറയുന്നു:
“ഞാൻ ആവർത്തിക്കുന്നു: ഖുർ ആനിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം എന്ത് എന്നെന്നോടു ചോദിച്ചാൽ - ഞാനത് വായിക്കുന്ന ഒരു വായനക്കാരൻ മാത്രമാണ്. അതിന്റെ പണ്ഡിതനല്ല - എന്റെ വിനീതമായ മറുപടി നീതിയാണ് എന്നാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ സാഹോദര്യം, തുല്യത, നീതി തുടങ്ങിയ മൂല്യങ്ങൾക്ക് വേണ്ടി നിരന്തരം പൊരുതിയ ഒരു പ്രവാചകനെയാണ് ഇസ്ലാമിന് ഉയർത്തിപ്പിടിക്കുവാനുള്ളത്. ആ പ്രവാചകൻ പ്രബോധം ചെയ്ത, അദ്ദേഹത്തിനു വെളിപാടുകളിലൂടെ വന്നുകിട്ടിയ ഒരു ഗ്രന്ഥത്തിൽ, അദ്ദേഹത്തിന്റെ ചര്യകളിൽ, അദ്ദേഹത്തിന്റെ വചനങ്ങളിൽ അന്യായമാണ് എന്നെനിക്കു തോന്നുന്ന കാര്യങ്ങൾ ഉണ്ടാകാൻ പാടുണ്ടോ എന്ന അന്വേഷണമാണ് വാസ്തവത്തിൽ എന്നെ ആധികൊള്ളിക്കുന്നത്.” ആ നീതിക്കുവേണ്ടിയാണ് അദ്ദേഹം ഖുറാനും തന്റെ മതവിശ്വാസവും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ കേരളീയസമൂഹത്തിന്റെ പൊതുനന്മയും ജനാധിപത്യപരമായ നിലനിൽപ്പും അടിസ്ഥാനമാക്കി സ്ത്രീക്കുവേണ്ടി വാദിക്കുന്നത്.
മുസ്ലിം സ്ത്രീ അനുഭവിക്കുന്ന മറ്റൊരു വലിയ അനീതിയിലേക്കാണ് തുടർന്നദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. അറബി-മൈസൂർ കല്യാണങ്ങളിലേക്ക്. പത്തൊൻപതാം നൂറ്റാണ്ടിൽ പോലുമില്ലാത്തവിധം ചൂഷണപരവും ഭീഷണവുമായി മുസ്ലിം സമുദായത്തിൽ തിരിച്ചുവരുന്ന സ്ത്രീവിരുദ്ധമായ അധികാരപ്രയോഗങ്ങളുടെ മറ്റൊരുദാഹരണമാണ് പർദ്ദയും തലാക്കും ശിശുവിവാഹവും ബഹുഭാര്യാത്വവുംപോലെ ഇത്തരം വിവാഹവാണിഭങ്ങളും എന്ന് കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു. ‘അരനൂറ്റാണ്ടായി നമ്മൾ മലയാളികൾ ഓടുന്നത് റിവേഴ്‌സ്ഗിയറിലാണ്’ -അദ്ദേഹം പറയും.
ലൗജിഹാദാണ് മറ്റൊരു വിഷയം. ഹിന്ദു-മുസ്ലിം മതതീവ്രവാദികളുടെ സംയുക്ത സംരംഭമായി രൂപംകൊണ്ട ഒരു മാദ്ധ്യമനാടകമെന്ന നിലയിൽ ലൗജിഹാദിന്റെ സ്ത്രീവിരുദ്ധതയും സാമൂഹ്യ പ്രത്യാഘാതങ്ങളും കാരശ്ശേരി ചർച്ചചെയ്യുന്നു. ലൗജിഹാദ് ഒരു മാദ്ധ്യമസൃഷ്ടി മാത്രമാണോ? കാരശ്ശേരിക്കു സംശയങ്ങളില്ല: “മുസ്ലിങ്ങൾക്കിടയിലെ വർഗീയവാദികൾ ഇങ്ങനെയൊരു പരിപാടി തുടങ്ങുകയില്ലെന്നോ ഹിന്ദുക്കൾക്കിടയിലെ വർഗീയവാദികൾ ഒന്നുമില്ലാതെതന്നെ ഇമ്മാതിരി പ്രചാരവേല നടത്തുകയില്ലെന്നോ ഞാൻ വിചാരിക്കുന്നില്ല”.
‘പ്രതിബോധം’ എന്ന ഭാഗത്ത്, മലാല, ഇ.എം.എസ്, അസ്ഗർ അലി എഞ്ചിനീയർ, കെ.എ. ജലീൽ എന്നിവരുടെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും എങ്ങനെ മുസ്ലിം സ്ത്രീയുടെ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും വേണ്ടി വിനിയോഗിക്കപ്പെട്ടു എന്നന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. നാലുദേശങ്ങളിൽ, നാലുകാലങ്ങളിൽ, നാലുതലങ്ങളിൽ മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസാവകാശവും സ്വത്തവകാശവും മുതൽ വിവാഹസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും വരെയുള്ളവക്കുവേണ്ടി ഇവർ നടത്തിയ ഇടപെടലുകൾ കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു.
മുസ്ലിം സ്ത്രീജീവിതം സവിശേഷമായി ചർച്ചചെയ്യപ്പെടുന്ന ചില സാഹിത്യകൃതികളുടെ അവലോകനമാണ് അവസാന ഭാഗം. കാശ്മീരിലെ മുസ്ലിം പെൺകുട്ടികൾ പാട്ടുപാടുന്നതിനെതിരെ ഫത്‌വ പുറപ്പെടുവിച്ച പുരോഹിതന്മാർക്കെതിരെ എഴുതിയ, ‘പിടക്കോഴി കൂവരുത്’ എന്ന ലേഖനത്തിൽ, ഈ വിഷയത്തിന്റെ മാത്രമല്ല, ഈ പുസ്തകത്തിന്റെതന്നെയും താക്കോൽവാചകങ്ങൾ കാരശ്ശേരി എഴുതിച്ചേർത്തിരിക്കുന്നു. അത് ഇങ്ങനെയാണ്: “മതമൗലികവാദത്തിന്റെ-അതിന്റെ സൃഷ്ടിയായ മതരാഷ്ട്രവാദത്തിന്റെയും-പ്രമേയം സത്യത്തിൽ മതമല്ല, രാഷ്ട്രീയമാണ്. ഭക്തിയല്ല, അധികാരമാണ്. കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും അധികാരം നേടാനുള്ള പുരോഹിതന്റെ കുടിലമായ നീക്കമാണവ. അതിന് മതത്തിന്റെ പേരിൽതന്നെ മതവിരുദ്ധമായി മുന്നേറാൻ സാധിക്കും.... ഓർത്തിരിക്കുക; ഏതുവിഭാഗത്തിലും മതമൗലികവാദത്തിന്റെ പ്രധാനപ്പെട്ട ഇര സ്വന്തം സമുദായത്തിലെ സ്ത്രീയാണ്”.
നവോത്ഥാന, ആധുനിക കേരളവും അന്നത്തെ മുസ്ലിംസമുദായവും കുഴിച്ചുമൂടാൻ ശ്രമിച്ച അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെയുള്ള ഈ യുദ്ധത്തിൽ കാരശ്ശേരി ഏതാണ്ടൊറ്റയ്ക്കാണ്. എതിർപക്ഷത്താകട്ടെ ഭരണകൂടങ്ങൾ മുതൽ രാഷ്ട്രീയപ്രസ്ഥാനങ്ങളും നീതിപീഠങ്ങളും മതപുരോഹിതന്മാരും എണ്ണമറ്റ മതമൗലികവാദികളുംവരെ അണിനിരന്നിരിക്കുന്നു. കാരശ്ശേരി വലിയൊരു ശരിയാണെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പക്ഷം വിജയിക്കേണ്ടത് നമ്മുടെ കാലത്തിന്റെ മാത്രമല്ല ഭാവിയുടെയും ആവശ്യമാണ്. ഈ പുസ്തകം അതിലേക്കുള്ള ഒരു ചൂണ്ടുവിരലായി മാറുന്നു.
പുസ്തകത്തിൽ നിന്ന്
പർദ്ദയ്ക്കെതിരായ ആശയസമരത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള വിരോധമാണോ? അങ്ങനെയാണെന്ന് പറയുന്നവർ ശ്രദ്ധിക്കണം: കേരളീയ മുസ്‌ലിം സ്ത്രീകൾ നൂറ്റാണ്ടുകളായി അണിഞ്ഞുപോരുന്ന തട്ടം എന്ന ശിരോവസ്ത്രത്തിനെതിരെ ആരും ഒരു സമരവും നടത്തിയിട്ടില്ല.
തട്ടവും ഇന്നത്തെ പർദയും തമ്മിൽ എന്താണ് വ്യത്യാസം?
സ്ത്രീകൾ തല മറയ്ക്കണം എന്ന ഇസ്‌ലാമിക ചിട്ട തട്ടം കൃത്യമായി പാലിക്കുന്നുണ്ട്. അത് ഇവിടത്തെ ഭൂപ്രകൃതിയോടും കാലാവസ്ഥയോടും കൂടുതൽ ഇണങ്ങി നില്ക്കുന്നുണ്ട്. കേരളീയമാണത്. എല്ലാ അർഥത്തിലും മതചിഹ്നമായിരിക്കുമ്പോഴും അതിൽ സ്ത്രീത്വത്തെ നിന്ദിക്കുന്ന യാതൊന്നുമില്ല.
ഇന്ന് പ്രചാരം നേടികൊണ്ടിരിക്കുന്ന പർദ സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഒരാവരണമാണ്. കണ്ണുകൾ മാത്രം പുറമെയ്‌ക്ക് (അതും ചിലപ്പോൾ വലക്കണ്ണികളിൽ) കാണുന്ന മട്ടിൽ ഒളിച്ചുവെക്കേണ്ട ശരീരം മാത്രമാണ് സ്ത്രീ എന്ന ഹീനമായ നിലപാടിൽ നിന്നാണ് ആ വേഷം പുറപ്പെട്ടു വരുന്നത്. തീർത്തും അനിസ്‌ലാമികമാണത്. പാർസികളുടെ ഗോത്രാചാരങ്ങളിൽനിന്ന് പകർന്ന് കിട്ടിയ വേഷം. ‘തിരശ്ശീല’ എന്നർഥമുള്ള ‘പർദ’ എന്ന വാക്ക് അറബിയല്ല, പാർസിയാണ്. അറബിയിൽ ‘പ’ എന്നൊരക്ഷരം തന്നെയില്ല. മുസ്‌ലിങ്ങളുടെ ഏറ്റവും യാഥാസ്ഥിതികമായ കർമ ശാസ്ത്രഗ്രന്ഥങ്ങളിൽ പോലും സ്ത്രീയുടെ മുഖവും മുൻകൈയും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മറച്ചുവെക്കണം എന്നു മാത്രമേ കൽപ്പിക്കുന്നുള്ളൂ. ആണായാലും പെണ്ണായാലും മൃതദേഹത്തിന്റെ മുഖം മൂടണം എന്ന് മതവിധിയുണ്ട്!
സ്ത്രീവ്യക്തിത്വത്തെ എന്നപോലെ ഇസ്‌ലാമിക പാരമ്പര്യത്തെയും നിന്ദിക്കുന്ന പർദയുടെ പ്രചാരത്തിൽ മതമൗലികവാദത്തിന്റെ സ്ത്രീ വിരുദ്ധമായ കടുംപിടിത്തവും ദേശീയതാവിരുദ്ധമായ ആഗോള മുസ്‌ലിംസമൂഹം എന്ന രാഷ്ട്രീയബോധവും പ്രവർത്തിക്കുന്നുണ്ട്. പർദ ഇന്ന് മതത്തിന്റെ എന്നതിലധികം മതരാഷ്ട്രീയത്തിന്റെ ചിഹ്നമാണ്. ഹിന്ദു തീവ്രവാദത്തോടുള്ള പ്രതികരണം എന്ന് ആ വേഷം വ്യാഖ്യാനിക്കപ്പെടുന്നു. എങ്കിൽ എന്തുകൊണ്ടാണ് പുരുഷവേഷങ്ങളിൽ ഇത്തരം രൂപപ്പകർച്ചകൾ കാണാത്തത്? അവർ കേരളീയമായമുണ്ട് ഉടുക്കുകയും ഉത്തരേന്ത്യൻ വേഷമായ ഷെർവാണി അണിയുകയും പാശ്ചാത്യസൃഷ്ടിയായ കാലുറ ധരിക്കുകയും ചെയ്യുന്നതിന്റെ ന്യായമെന്താണ്? സാംസ്‌കാരികവ്യക്തിത്വം ഉറപ്പിക്കുവാൻ വേണ്ടത് സ്ത്രീത്വത്തെ ആവുന്നത്ര പിന്നോട്ടുതള്ളുകയാണ് എന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? പർദയോടുള്ള എതിർപ്പ് മതത്തോടുള്ള എതിർപ്പല്ല, സ്ത്രീവിരുദ്ധതയോടുള്ള എതിർപ്പാണ്.
ഇവിടെ ശ്രദ്ധേയമായ സംഗതി: കേരളീയ മുസ്‌ലിങ്ങൾ പർദയിലേക്ക് തിരിച്ചുപോവുകയല്ല; പുതുതായി പർദയിലേക്ക് കടന്നുചെല്ലുകയാണ്. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന് ഏറ്റവും ചുരുങ്ങിയത് പത്തു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. അവർക്കിടയിലെ പർദയ്ക്ക് പത്താണ്ടിന്റെ ചരിത്രമേയുള്ളൂ.
പർദ ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയല്ല, അക്ഷരം പഠിക്കാനും സംഘടനാഭാരവാഹിയാകാനും സാമൂഹിക ജീവിതത്തിൽ പങ്കാളിയാകാനും രാഷ്ട്രീയാധികാരം കയ്യാളാനും അവർക്ക് കിട്ടേണ്ട പൗരാവകാശങ്ങൾക്കു വേണ്ടിയാണ് ഏതു സംഘവും ഇന്ന് പോരാടേണ്ടത്.
പിടക്കോഴി കൂവരുത്
എം എൻ കാരശ്ശേരി
മാതൃഭൂമി ബുക്‌സ്
2015, വില:160 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍