കാടിന്റെ ദൃശ്യജീവിതം
ഷാജി ജേക്കബ്
പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫി (Nature and wildlife photography) പോലെ ദൃശ്യവൽക്കരണത്തിന്റെ സാങ്കേതിക-കലാസാധ്യതകൾ ഇത്രമേൽ വിസ്മയകരമാംവിധം ഉപയോഗപ്പെടുത്തുന്ന മാദ്ധ്യമ മേഖല മറ്റൊന്നില്ല. 1888കളിലാരംഭിച്ച നാഷണൽ ജിയോഗ്രഫിക് മാഗസിൻ എന്ന വിശ്വവിഖ്യാതമായ പ്രസിദ്ധീകരണം (പിന്നീട് സൊസൈറ്റിയും) ജോർജ് ഷിറാസിന്റെ ചിത്രങ്ങളിലൂടെ 1906ൽ തുടക്കമിട്ട ഈ ഫോട്ടോഗ്രാഫിക് വിപ്ലവം ഫോട്ടോജേണലിസത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഇന്നും. ഈ മാദ്ധ്യമവിസ്മയത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ ചരിത്രമാകട്ടെ അച്ചടിയിൽനിന്ന് ടെലിവിഷനിലേക്കും നവമാദ്ധ്യമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഫോകസ് കമ്പനി നാഷണൽ ജിയോഗ്രഫിക് മാഗസിൻ സ്വന്തമാക്കിയതിനെത്തുടർന്ന് 2002 ലാണ് നാഷണൽ ജിയോഗ്രഫിക് ചാനൽ നിലവിൽ വരുന്നത്. പക്ഷെ അതിനു മുൻപുതന്നെ 1985ൽ ഡിസ്‌കവറി ചാനലും 2001 ൽ അവരുടെതന്നെ ചാനലായ അനിമൽ പ്ലാനറ്റും സംപ്രേഷണമാരംഭിച്ചിരുന്നു. പ്രകൃതി-വന്യജീവി-ശാസ്ത്ര-സാങ്കേതിക-പര്യവേക്ഷണ-വിജ്ഞാന-ഡോക്യുമെന്ററികളിലൂടെ ഈ ചാനലുകൾ നടത്തുന്ന മാദ്ധ്യമ ഇടപെടലുകളും സൃഷ്ടിക്കുന്ന മാദ്ധ്യമവിസ്മയങ്ങളും പ്രാഥമികമായും ശ്രദ്ധിക്കുന്നത് അവയുടെ ദൃശ്യവൽക്കരണത്തിന്റെ അത്ഭുതകരമായ പ്രൊഫണലിസത്തിലാണ്.
അഗ്നിപർവത മുഖങ്ങളിലും ധ്രുവപ്രദേശങ്ങളിലും സമുദ്രാന്തർഭാഗങ്ങളിലും മഹാഗിരിശൃംഗങ്ങളിലും മരുപ്പരപ്പുകളിലും കൊടും വനാന്തരങ്ങളിലും വിദൂര ജനപദങ്ങളിലും നിന്ന് ഈ മാസികയും ചാനലുകളും എത്തിക്കുന്ന ദൃശ്യാനുഭവങ്ങളുടെ ലോകം ഒന്നു വേറെതന്നെയാണ്. നിശ്ചലവും ചലിതവുമായ കാമറയുടെ സാങ്കേതികത, കല, മാദ്ധ്യമപരത എന്നിവ ന്യൂസ് ഫോട്ടോഗ്രഫിയിലോ സിനിമയിലോപോലും ഇത്രമേൽ ചേർന്നിണങ്ങുന്നില്ല എന്നതാണ് വാസ്തവം. പ്രകൃതി-വന്യജീവി ചിത്രീകരണത്തിന്റെ ദൃശ്യ-വാങ്മയങ്ങൾ തീർക്കുന്ന ഒരു അത്ഭുതലോകം തന്നെയാണ് അവ തുറന്നിടുന്നത്.
ലോകോത്തര നിലവാരമോ പ്രസിദ്ധിയോ പിടിച്ചുപറ്റിയ പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ഡോക്യുമെന്ററി നിർമ്മാതാക്കളും ഇന്ത്യയിലും കേരളത്തിലും ഇല്ലെന്നുതന്നെ പറയാം. മേല്പറഞ്ഞ മാസികയ്‌ക്കോ ചാനലുകൾക്കോ വേണ്ടി ഇന്ത്യയിലെത്തുന്ന ഫോട്ടോഗ്രാഫർമാരും സാഹസികരായ ഡോക്യുമെന്ററി നിർമ്മാതാക്കളും അവതാരകരും ഏതാണ്ടൊന്നടങ്കം വിദേശികളാണ്. എങ്കിലും നമുക്കുമുണ്ട് പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫിയിൽ കഴിവുതെളിയിച്ച ചുരുക്കം ചില വനസഞ്ചാരികളും ഗവേഷകരും. അവരിലൊരാളാണ് എൻ.എ. നസീർ. കേരളത്തിൽ നിന്നുണ്ടായ ഏറ്റവും പ്രശസ്തനായ പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫറാണ് നസീർ. ഡിജിറ്റൽ കാമറകൾ എല്ലാവരെയും ഫോട്ടോഗ്രാഫറന്മാരാക്കിയ ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെന്നല്ല നാളിതുവരെയും ഇത്രമേൽ വായിക്കപ്പെടുകയും കാണപ്പെടുകയും ചെയ്ത വന്യജീവി മാദ്ധ്യമപ്രവർത്തനം മലയാളത്തിൽ മറ്റൊരാൾ നടത്തിയിട്ടില്ല.
നാലു ഘടകങ്ങളാണ് നസീറിന്റെ പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫിയെ ജനപ്രിയവും കലാത്മകവും അതിലുപരി കാലികപ്രസക്തവുമാക്കുന്നത്. ഒന്ന്, മൂന്നുപതിറ്റാണ്ടിലധികമായി നസീർ തുടർന്നുവരുന്ന നിരന്തരമായ വനയാത്രകളുടെയും ഫോട്ടോഗ്രഫിയുടെയും പരിസ്ഥിതി രാഷ്ട്രീയം. അസാമാന്യമായ പ്രകൃതി-പരിസ്ഥിതി ബോധവും പ്രതിബദ്ധതയുമുള്ള സഞ്ചാരിയും അസാധാരണമായ പ്രണയം വനത്തോടു പ്രകടിപ്പിക്കുന്ന സൗന്ദര്യാരാധകനുമാണ് നസീർ. അതുകൊണ്ടുതന്നെ തന്റെ എണ്ണമറ്റ കാനനയാത്രകളിൽ ഒരുതരം അവധൂത വ്യക്തിത്വം വെളിപ്പെടുത്തുംവിധം അഹിംസാത്മകമാണ് നസീറിന്റെ സമീപനങ്ങൾ. പ്രാഥമികമായും താനൊരു വന്യജീവി ഫോട്ടോഗ്രഫറല്ല, കൊതിതീരാത്ത വനസഞ്ചാരിയും കാടിന്റെ കാമുകനുമാണെന്ന് നസീർ ആവർത്തിച്ചു പറയും.
രണ്ട്, കാടിനെക്കുറിച്ചും കാടിന്റെ ജൈവ-അജൈവ ചേതനകളെക്കുറിച്ചും നസീറിനുള്ള ശാസ്ത്രീയവും ആധികാരികവുമായ ജ്ഞാനം. സസ്യ, ജന്തുലോകങ്ങളെക്കുറിച്ച്, പക്ഷി, മൃഗ, പ്രാണികളുടെ ജീവസന്ധാരണത്തെക്കുറിച്ച്, കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കുറിച്ച്, പുല്ലിനും പുഴുവിനും പുലിക്കും പൂമരങ്ങൾക്കുമുള്ള പ്രാണസഞ്ചാരങ്ങളെക്കുറിച്ച്, പർവതങ്ങൾക്കും താഴ്‌വരകൾക്കും മഴക്കാടുകൾക്കും പുൽമേടുകൾക്കും മുൾക്കാടുകൾക്കും തെളിനീരുറവകൾക്കുമിടയിൽ സഹസ്രകാതങ്ങൾ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് നസീറിനുള്ള തിരിച്ചറിവുകൾ വനപാലകരും വനഗവേഷകരും തോറ്റുപോകുംവിധം വിപുലവും മൗലികവുമാണ്. നിസംശയം പറയാം, പഞ്ചേന്ദ്രിയങ്ങളുംകൊണ്ട് കാടിനെ അറിയുകയാണ് എൻ.എ. നസീർ.
മൂന്ന്, അനന്തവൈവിധ്യമുള്ള ജന്തു, സസ്യ, ഭൂഭാഗങ്ങളെക്കുറിച്ചെഴുതുന്ന കാവ്യാത്മകവും വൈജ്ഞാനികവുമായ നസീറിയൻ വനസാഹിത്യം. കൈവെള്ളയിലെന്നപോലെ പരിചിതമായ പശ്ചിമഘട്ട വനപ്രദേശങ്ങളുടെ അകങ്ങളിലും ആഴങ്ങളിലും നിന്ന് നസീർ കണ്ടെത്തുന്ന മൃഗ-പക്ഷികളുടെ വാങ്മയചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് 'കാടിനെ ചെന്നുതൊടുമ്പോൾ', 'കാടും കാമറയും' എന്നീ പുസ്തകങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മലമുഴക്കി' എന്ന പംക്തിയിൽ എഴുതുന്ന നിരവധിയായ ലേഖനങ്ങളും. സമസ്തവികാരങ്ങളും രസഭാവങ്ങളും കൊണ്ട് മനുഷ്യരെപ്പോലും തോല്പിക്കുന്ന മൃഗപക്ഷിപ്രാണികളുടെ ജീവിതസന്ദർഭങ്ങൾ നസീർ അനുപമമാംവിധം ആർജ്ജവമുള്ള വാക്കുകളിൽ പകർന്നുവയ്ക്കുന്നു. കാടെഴുത്തിന്റെ കഥനസൗഭഗം.
നാല്, വനകാമനകൾക്ക് കൊമ്പും ചിറകും മുളപ്പിക്കുംവിധം മൂർത്തതയുള്ള ദൃശ്യങ്ങളിലൂടെ കാടിന്റെ കഥ പറയുന്ന കാമറയുടെ കല. അതിസാഹസികമാണ് നസീറിന്റെ മിക്ക വനയാത്രകളും. പ്രകൃതിയോടും കാലാവസ്ഥയോടും മാത്രമല്ല, മരണത്തിന്റെ വക്കിലെത്തിക്കുന്ന ആവേശങ്ങളോടും മല്ലടിച്ചുകൊണ്ടാണ് തന്റെ ഓരോ കാനനവാസവും നസീർ മുഴുമിപ്പിക്കുന്നത്. ഒപ്പം, കാമറയുടെ സാങ്കേതികമെന്നപോലെ സർഗാത്മകവുമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഫോട്ടോഗ്രഫിയെ ഒരേസമയംതന്നെ കലയും ജീവിതവുമാക്കി മാറ്റുന്ന അസാധാരണമായ ഒരു ജൈവരാസപ്രക്രിയയ്ക്കു സ്വയം തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നു, നസീർ.
സ്വാഭാവികമായും കേരളത്തിൽ മറ്റൊരു ഫോട്ടോഗ്രാഫർക്കും കഴിയാത്തവിധം കാടിന്റെ തൃഷ്ണാബിംബങ്ങളും ദൃശ്യജീവിതവും പകർത്തിവയ്ക്കുവാൻ, മറ്റൊരു വനയാത്രികനും കഴിയാത്തവിധം കാടിന്റെ ജീവനസംഗീതവും ഹൃദയതാളവും ഒപ്പിയെടുക്കാൻ നസീറിനു കഴിയുന്നു. അച്ചടി മാദ്ധ്യമപ്രവർത്തനത്തിൽ മുൻപൊരിക്കലുമുണ്ടാകാത്ത പ്രാതിനിധ്യം വന്യജീവിറിപ്പോർട്ടിംഗിനും ഫോട്ടോഗ്രഫിക്കും വന്നുഭവിച്ച കാലത്തിന്റെ താരപദവി കൈവരിക്കാൻ അതുവഴി നസീറിനു കഴിയുകയും ചെയ്തു.
മുപ്പത്തിരണ്ടു ലേഖനങ്ങളിലും ഇവയ്ക്കകമ്പടിയാകുന്ന ഫോട്ടോകളിലും കൂടി (അതോ, തിരിച്ചോ?) സഹ്യസാനുക്കളുടെ വനജീവചരിത്രം പൂരിപ്പിക്കുന്ന 'കാടും കാമറയും' എന്ന ഈ പുസ്തകത്തിലും നസീറിനു പറയാനുള്ളതു മറ്റൊന്നല്ല. 'കാടിനെ ചെന്നുതൊടുമ്പോൾ' എന്ന മുൻ പുസ്തകത്തിലേതുപോലെ കാവ്യാത്മകവും വ്യക്ത്യനുഭവതീവ്രവുമല്ല ഈ പുസ്തകത്തിലെ രചനകൾ. പക്ഷെ അവയെക്കാൾ ദൃശ്യസമ്പന്നവും വൈവിധ്യപൂർണവുമാണ് പശ്ചിമഘട്ടത്തിന്റെ പിക്ചർ ആൽബം തന്നെയായി മാറുന്ന 'കാടും കാമറയും'. ഒപ്പംതന്നെ, ഈ പുസ്തകം നിർവഹിക്കുന്ന മറ്റൊരു ദൗത്യം കൂടിയുണ്ട്. അത് വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് അതെപ്പറ്റി നൽകുന്ന നിരവധിയായ നിർദ്ദേശോപദേശങ്ങളും അറിവനുഭവങ്ങളുമാണ്.
വനയാത്രകൾക്കു സഹായകമാകുന്ന വേഷവിധാനങ്ങൾ മുതൽ വനയാത്രകളിൽ പാലിക്കേണ്ട മര്യാദകളും കരുതലുകളുംവരെ; വന്യജീവിഫോട്ടോഗ്രഫിയുടെ സർഗാത്മക സാധ്യതകൾ മുതൽ കാമറകളുടെ സാങ്കേതിക വൈവിധ്യം വരെ ഓരോന്നും നസീർ വിശദമായവതരിപ്പിക്കുന്നു. ഈ ലേഖനങ്ങളുടെ താൽപര്യങ്ങളിലൊന്നായി വനസഞ്ചാരത്തിന്റെ ധാർമികതകൾക്കൊപ്പം വന്യജീവിഫോട്ടോഗ്രഫിയുടെ സാങ്കേതികപാഠങ്ങളും ഗ്രന്ഥത്തിലുടനീളം അണിനിരക്കുന്നു എന്നു ചുരുക്കം.
പശ്ചിമഘട്ടത്തിലുടനീളമുള്ള ഒരു ഡസനോളം വന്യജീവിസങ്കേതങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം നടത്തിയ സഞ്ചാരങ്ങളുടെ ദൃശ്യരേഖകളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളും ചിത്രങ്ങളും. കടുവയെക്കുറിച്ച് കേരളത്തിൽ നിന്നുണ്ടായ, വ്യക്തമായ, ആദ്യചിത്രങ്ങൾ നസീർ സ്വന്തമാക്കിയ പറമ്പിക്കുളം യാത്രയുടെ അനുഭവങ്ങളിലാണ് തുടക്കം. തുടർന്നങ്ങോട്ട് കരടി (പറമ്പിക്കുളം), നീർനായ (പെരിയാർ), മീൻപിടിയൻ മൂങ്ങ (പറമ്പിക്കുളം), മലമുഴക്കി വേഴാമ്പൽ (പറമ്പിക്കുളം), കരിങ്കുരങ്ങ് (പറമ്പിക്കുളം), കാട്ടുകോഴി (പെരിയാർ, ഷോളയാർ), മലയണ്ണാൻ (മുതുമല), കഴുകൻ (നീലഗിരി), മ്ലാവ് (മുണ്ടൻതുറ, മുതുമല), പുള്ളിപ്പുലി (മുതുമല, മസനഗുഡി), പുള്ളിമാൻ (ചിന്നാർ....), ചെങ്കീരി (കൊടൈക്കനാൽ), നീലഗിരി മാർട്ടെൽ (പെരിയാർ), തവളവായൻ പക്ഷിയും കോഴിവേഴാമ്പലും ഉൾപ്പെടെയുള്ള നിരവധി പക്ഷികൾ (തട്ടേക്കാട്), കാട്ടുനായ് (പെരിയാർ), വെള്ളക്കാട്ടുപോത്ത് (ചിന്നാർ), ആന (മുതുമല), രാജവെമ്പാല (തട്ടേക്കാട്), കാട്ടുപന്നി (നിരവധി വനങ്ങൾ), കുറിക്കണ്ണൻ പുള്ള് (വയനാട്), സിംഹവാലൻ കുരങ്ങ് (ആനമല, നെല്ലിയാമ്പതി), വെള്ളിമൂങ്ങ (പെരിയാർ), തീക്കാക്ക (പൂയംകുട്ടി), വരയാട് (ഇരവികുളം, നെല്ലിയാമ്പതി)... എന്നിങ്ങനെ എത്രയെങ്കിലും ജീവികളുടെ പിന്നാലെ രാവും പകലും കാടും മലയും കയറിയിറങ്ങിയലയുകയാണ് നസീറിന്റെ ജീവിതദൗത്യം.
കാടാണ് നസീറിന്റെ കാമനാലോകം. കാമറയും അതിന്റെ കാഴ്ചയും പിന്നീടേവരുന്നുള്ളു. ഓരോ ജീവിയുടെയും വംശചരിത്രവും ഭൂ, കാലാവസ്ഥ ബന്ധങ്ങളും ഇരപിടിയൻ രീതികളും അതിജീവനശേഷികളും പരിസ്ഥിതി പ്രാധാന്യവും ഭാവവൈവിധ്യങ്ങളുമടങ്ങുന്ന ജീവചരിത്രമാണ് ഓരോ ലേഖനവും. അങ്ങേയറ്റം ആർജ്ജവത്തോടെ കാടിനെയും പ്രകൃതിയെയും സസ്യജന്തുസമ്പത്തുക്കളെയും പഞ്ചേന്ദ്രിയങ്ങളും കൊണ്ടടുത്തറിഞ്ഞ്, പശ്ചിമഘട്ടത്തിന്റെ ഹരിതഭൂപടം നമ്മുടെ കാലത്തിനുവേണ്ടി സംക്ഷേപിക്കുകയാണ് സഹ്യന്റെ ഈ മകൻ.
പുസ്തകത്തിൽ നിന്ന്
വെള്ളക്കാട്ടുപോത്ത്
'എഴുപതുവർഷം മുൻപ് ഒരു സായിപ്പ് കണ്ട വെള്ളക്കാട്ടുപോത്തിന്റെ ഒരൊറ്റച്ചിത്രംപോലും എടുക്കുവാൻ പിന്നെ ആരും എത്തിയില്ലേ?'
അല്പം പരിഹാസവും അദ്ഭുതവും കലർന്ന സ്വരത്തിൽ എന്റെ സുഹൃത്ത് ജലീൽ ചോദിച്ചു. 2004 ലെ ഒരു ജൂൺമാസമായിരുന്നു അത്. ചിന്നാർ വന്യജീവിസങ്കേതത്തിന്റെ ഇന്റർപ്രെട്ടേഷൻ സെന്ററിനുള്ളിൽ ഫോട്ടോഗ്രാഫ് ഏതുമില്ലാത്ത ഒരു ഒഴിഞ്ഞ ഫ്രെയിമിനു മുന്നിൽ നില്ക്കുകയായിരുന്നു ഞങ്ങൾ. അതിനു ചുവട്ടിൽ 'വെള്ളക്കാട്ടുപോത്ത്' എന്ന് എഴുതിയിരുന്നു.
മൂന്നാർ വൈൽഡ് ലൈഫ് വാർഡനായ ജയിംസ് സക്കറിയ ആവശ്യപ്പെട്ടിട്ടായിരുന്നു ഞങ്ങൾ ചിന്നാറിൽ എത്തിച്ചേർന്നത്. അദ്ദേഹത്തിന് കാട് എന്നു പറഞ്ഞാൽ ജീവിതവും അന്വേഷണവുമായിരുന്നു. അത്യപൂർവ ജീവികളോട് ഒരു പ്രത്യേക മമതതന്നെ അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങളെ വെള്ളക്കാട്ടുപോത്തിന്റെ ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിനായി ക്ഷണിച്ചതും.
ഒരു വെല്ലുവിളിയുടെ അന്വേഷണത്തിലായിരുന്നു ഞങ്ങൾ എത്തിയതും. പതിനേഴു വർഷം മുൻപ് എന്റെ സുഹൃത്തായ മാർക്ക് ദാവിദാറിൽനിന്നുമാണ് ഞാൻ ആദ്യമായി വെള്ളക്കാട്ടുപോത്തിനെക്കുറിച്ചു കേൾക്കുന്നത്. അദ്ദേഹത്തിന്റെ പിതാവായ പ്രസിദ്ധ വന്യജീവി എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ ഇ.ആർ.സി. ദാവിദാർ വെള്ളക്കാട്ടുപോത്തിനെ തേടിപ്പോയ ചരിത്രവും മറ്റും പിന്നീടാണ് ഞാൻ അറിയുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ചിന്നാർ ഉൾപ്പെട്ട താഴ്‌വരയുടെ പേര് 'മഞ്ചംപട്ടി' (ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗത്തിനു മാത്രമാണ് ആ പേര്)വാലി എന്നായിരുന്നു. മഴനിഴൽപ്രദേശമായ അവിടെ ദുർഘടമായ മുൾക്കാടുകൾ നിറഞ്ഞതായിരുന്നു. 1923-ൽ റാണിക്കാർ എന്ന സാഹസികനായ വെള്ളക്കാരൻ മഞ്ചംപട്ടി താഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കൂട്ടം കാട്ടുപോത്തുകളെ കണ്ടു. അതിൽ പകുതിയും വെള്ളനിറമുള്ളവയും! ഈ അദ്ഭുതക്കാഴ്ചയെക്കുറിച്ച് മൂന്നാറിലെ തന്റെ സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞെങ്കിലും അവരാരും അതു വിശ്വസിച്ചില്ല. ദുർഘടംപിടിച്ച ആ വനപ്രദേശത്തേക്ക് അവരാരും ഇറങ്ങിച്ചെല്ലുവാൻ തുനിഞ്ഞതുമില്ല. റാണിക്കാർ വീണ്ടും മഞ്ചംപട്ടി താഴ്‌വരയിലേക്ക് പോയി തിരിച്ചുവന്നത് ഒരു വെള്ളക്കാട്ടുപോത്തിന്റെ വെട്ടിയെടുത്ത തലയുമായിട്ടായിരുന്നു. 1929-ൽ ജിം വില്യംസ് എന്ന മറ്റൊരു വെള്ളക്കാരൻ മഞ്ചംപട്ടിയിൽവച്ച് വെള്ളക്കാട്ടുപോത്തിനെ കാണുകയും അക്കാര്യം BNHS-ൽ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. 1951-ൽ ആംഗസ്റ്റ് ഹട്ടൻ എന്ന സ്‌കോട്ടിഷുകാരനും വെള്ളക്കാട്ടുപോത്തിനെ കണ്ട വിവരം റിപ്പോർട്ടു ചെയ്തിരുന്നു. 1979-ൽ ആചഒട ന്റെ സഹകരണത്തോടെ ഇ.ആർ.സി. ദാവിദാർ ഇവയെ അന്വേഷിച്ചു ചെന്നെങ്കിലും അദ്ദേഹത്തിനു കണ്ടെത്താനായില്ല. അക്കാലത്ത് കാട്ടുപോത്തുകളെ ബാധിച്ച ഒരു രോഗത്താൽ അവയൊക്കെ ചത്തൊടുങ്ങിയിരിക്കാം എന്ന നിഗമനത്തിൽ എത്തി. 2000-ൽ അഭിഭാഷകനായ വി. അജിത്തും ചില വന ഉദ്യോഗസ്ഥന്മാരും ചിന്നാറിൽവച്ച് ചെറിയൊരു വെള്ളക്കാട്ടുപോത്തിനെ കണ്ടതായി ആചഒട ൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അധികം വ്യക്തതയില്ലാത്ത ഒരു ചിത്രം അതിനൊപ്പം ഹിന്ദു ദിനപത്രത്തിൽ വരികയും ഉണ്ടായി. ഇത്രയും വിവരങ്ങളാണ് വെള്ളക്കാട്ടുപോത്തിനെക്കുറിച്ച് ഞങ്ങൾക്കു ലഭിച്ചത്.
വഴികാട്ടികളായ വിജയനും ശിവകുമാറും (ഹിൽപുലയാസ്) ചിന്നാറിന്റെ മുൾക്കാടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
2004 ലെ ജൂണിൽ മൂന്നാറിൽ കോരിച്ചൊരിയുന്ന മഴയിൽ കുതിരുമ്പോൾ ചിന്നാർക്കാടുകൾ ഉണങ്ങിവരണ്ട് കിടക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ടു നാളുകൾ വെള്ളക്കാട്ടുപോത്തിനെ തേടിയുള്ള ഒരലച്ചിലായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ പാറക്കെട്ടുകളിലെ ചെറിയ കുഴികളിൽ കെട്ടിക്കിടക്കുന്ന പല നിറങ്ങളിലുള്ള ജലമായിരുന്നു ഞങ്ങളുടെ ശുദ്ധജലം. കൊതുകുകളുടെ കൂത്താടിയും പലജാതി പുഴുക്കളും നിറഞ്ഞ ശുദ്ധജലം! കുളിക്കുന്ന കാര്യം ഞങ്ങൾ മറന്നിരുന്നു. അതിരാവിലെ ഏതെങ്കിലും മലയുടെ ഉച്ചിയിൽ വലിഞ്ഞുകയറും. താഴെ ഏതെങ്കിലും കാട്ടുപോത്തിൻകൂട്ടത്തെ കണ്ടാൽ ഉടനെ അവയ്ക്കു പിന്നാലെ ഇറങ്ങിച്ചെല്ലും, വെള്ളക്കാട്ടുപോത്തിനെ തേടി. ചിന്നാറിലെ മുൾച്ചെടികൾക്ക് ഒരു പ്രത്യേകതയുണ്ട്. അവയ്ക്ക് നമ്മളോട് വല്ലാത്തൊരു സ്‌നേഹമാണ്. നടക്കുന്ന വഴിയിൽ നമ്മുടെ കൈകാലുകളിൽ ചുറ്റിപ്പിടിച്ചു നിർത്തും. നമ്മൾ നീങ്ങുമ്പോൾ അറക്കവാൾകൊണ്ട് ചുറ്റിവലിച്ചപോലെ ആയിരിക്കും വേദന. ആ മുറിവിൽ കൊച്ചുകൊച്ചു മുള്ളുകൾ അതിനകം നിറഞ്ഞുകഴിഞ്ഞിരിക്കും.
പത്തുദിനങ്ങൾ കടന്നുപോയി. ആനകൾ, കാട്ടുനായ്ക്കൾ, മയിൽ, മുള്ളൻപന്നി, ചാമ്പമലയണ്ണാനുകളൊക്കെ ക്യാമറയിൽ നിറഞ്ഞു. അനേകം പൂമ്പാറ്റകളും പക്ഷികളും അതോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ, വെള്ളക്കാട്ടുപോത്ത് മാത്രം ഒഴിഞ്ഞുനിന്നു.
അടുത്തനാൾ ഓഹറപള്ളം എന്ന വലിയൊരു ചരുവിൽ ഞങ്ങൾ എത്തി. തലയ്ക്കു മുകളിൽ സൂര്യൻ നിന്നു കത്തിജ്വലിച്ചു. സമയം ഉച്ച 12 മണിയും. ഞങ്ങളുടെ നാലു പേരുടെയും മധ്യാഹ്നാഹാരം രണ്ടു ചെറുനാരങ്ങയും മൂന്നു മാമ്പഴവുമാണ്. കരുതിയിരുന്ന ജലമെല്ലാം എപ്പോഴേ തീർന്നിരുന്നു. ശരീരത്തിൽ വസ്ത്രങ്ങൾ വിയർത്തൊട്ടിക്കിടന്നു. മുറിവുകളിലൊക്കെ വല്ലാത്ത നീറ്റലാണ്. ഒരു ചെറുനാരങ്ങ പകുതി മുറിച്ച് ഞാനും ജലീലും പങ്കിട്ടെടുത്തു. വരണ്ട ചുണ്ടുകൾ ഒന്നു നനയ്ക്കുവാനായിരുന്നു അത്. അപ്പോഴാണ് അങ്ങ് താഴെ ഒരുകൂട്ടം കാട്ടുപോത്തുകൾ മേയുന്നത് കണ്ടത്. ബൈനോക്കുലറിലൂടെ വിജയൻ താഴേക്കു നോക്കി.
'സാറെ വെള്ളക്കാട്ടുപോത്ത്!'
പിന്നെ താഴേക്കൊരു പാച്ചിലായിരുന്നു ഞങ്ങൾ. കാലൊന്നു തെറ്റിയാൽ മതി പൊടികാണില്ല. അതിനിടയിൽ ആ വെള്ളപ്പോത്തിന്റെ ചിത്രങ്ങൾ എടുക്കുവാൻ മറന്നില്ല. താഴെ എത്തിയപ്പോഴേക്കും അവ മുൾക്കാടുകളിലേക്ക് മറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും അവ എന്റെ ക്യാമറയിൽ നിറഞ്ഞിരുന്നു. അത്രയും ദിനങ്ങളിൽ കാട് ഞങ്ങൾക്കു നല്കിയ പാഠങ്ങൾ ഉൾക്കൊണ്ട് അങ്ങ് താഴെ ഒഴുകുന്ന പാമ്പാറിലെ കുളിരാർന്ന ജലം സ്വപ്നംകണ്ട് ഞങ്ങൾ കാടിറങ്ങി.
കാടും കാമറയും
എൻ.എ. നസീർ
മാതൃഭൂമി ബുക്‌സ്
2015, വില: 1000 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍