ഹിംസയുടെ വേദാന്തം
ഷാജി ജേക്കബ്
മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കുന്നത്. പ്രസാധകർ, നിരൂപകർ, മാദ്ധ്യമങ്ങളിലെ പ്രചാരകർ തുടങ്ങിയവരുടെ പിന്തുണയോടെ തന്റെ സർഗജീവിതം എഴുത്തുകളത്തിൽ സമർഥമായി കരുനീക്കുന്നതിൽ മീരയ്ക്കുള്ള വൈഭവം മറ്റൊരു മലയാളി എഴുത്തുകാരിക്കുമില്ല. ഭാവനയുടെ പരപ്പിൽ, ഭാഷയുടെ തളിർപ്പിൽ, മീരയ്ക്കു സമകാലികരാരും ഭീഷണിയുമല്ല. മാദ്ധ്യമപ്രവർത്തനവും സാഹിത്യപ്രവർത്തനവും തമ്മിൽ കഴിഞ്ഞ നാലുനൂറ്റാണ്ടായി നിലനിൽക്കുന്ന ഉറ്റ സൗഹൃദത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് മീരയുടെ ഇടം. സാഹിത്യവും സിനിമയും ടെലിവിഷനും; ഫീച്ചറും അഭിമുഖവും കഥയും തിരക്കഥയും നോവലും - ഓരോ മാദ്ധ്യമത്തിലും രചനയിലും മീരയ്ക്കു സ്വന്തമായൊരു കയ്യൊപ്പുകാണും. 'ആരാച്ചാർ' ആ കയ്യൊപ്പിന് തൂക്കുകയറിലെ കുടുക്കിന്റെ ആകൃതി നിർമ്മിച്ചുനൽകിയിരിക്കുന്നു.
ആധുനികാന്തരം മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിലൊന്നാണ് 'ആരാച്ചാർ'. ആന്ദ് സൃഷ്ടിച്ച ചരിത്രാഖ്യായികകളുടെ പരമ്പരയാണല്ലോ ആധുനികാന്തര മലയാളനോവലിന്റെ ഏറ്റവും ദീപ്തമായ മുഖം. ആരാച്ചാരും മറ്റൊരു താവഴിയിലല്ല രൂപംകൊണ്ടിട്ടുള്ളത്. ചരിത്രവും മിത്തും ഭൂതകാലത്തെയെന്നപോലെ വർത്തമാനകാലത്തെയും പ്രശ്നവൽക്കരിക്കുന്നതിന്റെ ഭാവനാഭൂപടമാണ് ഈ നോവൽ. ബംഗാളിനോവലുകളുടെ ഭൂമിശാസ്ത്രം മാത്രമല്ല, ഭാഷാ, ജീവിതസംസ്കാരങ്ങളും അസ്ഥിവരെ തുളഞ്ഞിറങ്ങിയ കൃതി. സമീപകാല ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനപരമായ മൂല്യസംഘർഷങ്ങളിലൊന്നിന്റെ നേർചരിത്രം. വാർത്താടെലിവിഷൻ മനുഷ്യജീവിതത്തിൽ നടത്തുന്ന മ്ലേച്ഛവും ഹീനവുമായ കടന്നുകയറ്റങ്ങളുടെ കുറ്റവിചാരണ. എല്ലാറ്റിനുമുപരി ഒരു സ്ത്രീക്കുമാത്രമറിയാവുന്ന അവളുടെ ആത്മാനുഭവങ്ങളുടെയും പുരുഷ - പൊതു- സാമാന്യബോധത്തിനു പിടിതരാത്ത കാമനകളുടെയും തുറന്നെഴുത്ത്. മനുഷ്യജീവിതത്തിന്റെ മുഴുവൻ പ്രാണസഞ്ചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന ഹിംസയുടെ വേദാന്തം.മാദ്ധ്യമപ്രവർത്തനവും സാഹിത്യപ്രവർത്തനവും തമ്മിൽ കഴിഞ്ഞ നാലുനൂറ്റാണ്ടായി നിലനിൽക്കുന്ന ഉറ്റ സൗഹൃദത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് മീരയുടെ ഇടം. സാഹിത്യവും സിനിമയും ടെലിവിഷനും; ഫീച്ചറും അഭിമുഖവും കഥയും തിരക്കഥയും നോവലും - ഓരോ മാദ്ധ്യമത്തിലും രചനയിലും മീരയ്ക്കു സ്വന്തമായൊരു കയ്യൊപ്പുകാണും. 'ആരാച്ചാർ' ആ കയ്യൊപ്പിന് തൂക്കുകയറിലെ കുടുക്കിന്റെ ആകൃതി നിർമ്മിച്ചുനൽകിയിരിക്കുന്നു.
നാനൂറ്റി അൻപത്തൊന്നുപേരെ തൂക്കിലേറ്റിയ കൊൽക്കൊത്തയിലെ ആരാച്ചാർ ഫണിഭൂഷണൻ ഗൃദ്ധാമല്ലിക്കിന്റെയും മകൾ ചേതനയുടെയും കഥയാണ് ഈ നോവൽ. ഒപ്പം ഗൃദ്ധയുടെ നശിച്ച കുടുംബത്തിന്റെയും. ചേതനയെ ലോകത്തെ ആദ്യ വനിതാ ആരാച്ചാരാക്കി മാറ്റി (മല്ലിക് കുടുംബത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ പിംഗളകേശിനിയെന്ന ആരാച്ചാർ ജീവിച്ചിരുന്നു) തന്റെ മാദ്ധ്യമത്തിന്റെ റേറ്റിങ് ഉയർത്താൻ ശ്രമിക്കുന്ന വാർത്താചാനൽ റിപ്പോർട്ടർ സഞ്ജീവ്കുമാർ മിത്രയാണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം. കൊൽക്കൊത്തയുടെ മനഃസാക്ഷിയെന്നപോലെ ജീവിക്കുന്ന 'ഭവിഷ്യത്' പത്രാധിപർ മാനൊബേന്ദ്രബോസ്, അരയ്ക്കു മുകളിൽ മാത്രം ശരീരവും ജീവിതവുമുള്ള, ചേതനയുടെ സഹോദരൻ രാമുദാ, തൂക്കിലേറ്റാൻ വിധിക്കപ്പെട്ട യതീന്ദ്രനാഥബാനർജി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ വേറെയും.
വധശിക്ഷക്കെതിരെയുള്ള യതീന്ദ്രനാഥബാനർജിയുടെ ദയാഹർജി രാഷ്ട്രപതി കൊള്ളുന്നതിനും തള്ളുന്നതിനുമിടയിലുള്ള ചുരുങ്ങിയ മാസങ്ങളാണ് നോവലിന്റെ പ്രത്യക്ഷകാല പശ്ചാത്തലം. കൊൽക്കൊത്തയിലെ പൊതുസമൂഹവും മാദ്ധ്യമസമൂഹവും നടത്തുന്ന വിധിയെഴുത്തുകളുടെയും ശിക്ഷ നടപ്പാക്കലുകളുടെയും ഒരു സമാന്തരലോകം സ്ഥലപശ്ചാത്തലവും.
മല്ലിക് കുടുംബത്തിന്റെ പുരാണം ചരിത്രവും മിത്തുമായി കൂടിക്കുഴഞ്ഞാവിഷ്കൃതമാകുന്ന ഭൂതകാലത്തിന്റെ ആഖ്യാനമാണ് ഈ നോവലിലെ ഏറ്റവും ഭാവനാസമ്പന്നമായ ഭാഗം. ചേതനയും സഞ്ജീവ്കുമാറും തമ്മിലുള്ള പ്രണയത്തിന്റെയും കലഹത്തിന്റെയും ഔട്ട്ഡോർ ചിത്രീകരണങ്ങൾ ഏറ്റവും മൂർച്ചയുള്ള ഭാഗവും. 'ഗില്ലറ്റിൻ' പോലുള്ള ചെറുകഥകളിൽ മുൻപുതന്നെ മീര പ്രശ്നവൽക്കരിച്ചിട്ടുള്ള ഹിംസയുടെ ചരിത്രപാഠങ്ങൾ ഈ നോവലിന്റെ രാഷ്ട്രീയാന്തർധാരയാകുമ്പോൾ അസാധാരണമാംവിധം ദൃശ്യവൽക്കരിക്കപ്പെടുന്ന ഭാഷയുടെ ആഖ്യാനലാവണ്യം ആരാച്ചാരുടെ വായനാക്ഷമത ഉറപ്പാക്കുന്നു.
കൊൽക്കൊത്തയുടെ ഗലികളും ഘാട്ടുകളും തെരുവുകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും വേശ്യാലയങ്ങളും മുതൽ ടി.വി. സ്റ്റുഡിയോകളും ഹോട്ടലുകളും സൂപ്പർമാർക്കറ്റുകളും ജയിലുകളുംവരെ, ആരാച്ചാർ സൃഷ്ടിക്കുന്ന ഭാവനാഭൂമിശാസ്ത്രം അതിസൂക്ഷ്മമായ ഒരു സ്ഥലപുരാണത്തിന്റെ ഊടുംപാവുമായി മാറുന്നു. മിത്തും ചരിത്രവും ഇടകലരുന്ന രാജഭരണത്തിന്റെയും കൊളോണിയൽ ആധിപത്യത്തിന്റെയും ആധുനിക ബംഗാളിന്റെയും ജീവിതചിത്രങ്ങൾ നോവൽകാല ഭൂപടത്തിൽ വരയുന്നു. മിത്തിക്കൽ കഥാപാത്രങ്ങൾ ചരിത്രകഥാപാത്രങ്ങൾക്കൊപ്പം ബംഗാളിന്റെ ഉൾനാടുകളിലും വയലേലകളിലും രാജകൊട്ടാരങ്ങളിലും തടവറകളിലും റൈറ്റേഴ്സ് ബിൽഡിംഗിലുമൊക്കെ തങ്ങളുടെ ജീവിതം ജീവിച്ചുതീർക്കുന്നു. നാനാതരം ഹിംസകളുടെ സമാന്തരചരിത്രങ്ങൾ ഭരണകൂടത്തിന്റെ ഔദ്യോഗികഹിംസയുടെ രാഷ്ട്രീയത്തെ പൂരിപ്പിക്കുന്നു. വധശിക്ഷക്കനുകൂലവും പ്രതികൂലവുമായ സംവാദങ്ങളും പ്രക്ഷോഭങ്ങളും പൊതുസമൂഹത്തിലും മാദ്ധ്യമങ്ങളിലും ഒരുപോലെ അരങ്ങേറുന്നു.നാനൂറ്റി അൻപത്തൊന്നുപേരെ തൂക്കിലേറ്റിയ കൊൽക്കൊത്തയിലെ ആരാച്ചാർ ഫണിഭൂഷണൻ ഗൃദ്ധാമല്ലിക്കിന്റെയും മകൾ ചേതനയുടെയും കഥയാണ് ഈ നോവൽ. ഒപ്പം ഗൃദ്ധയുടെ നശിച്ച കുടുംബത്തിന്റെയും. ചേതനയെ ലോകത്തെ ആദ്യ വനിതാ ആരാച്ചാരാക്കി മാറ്റി (മല്ലിക് കുടുംബത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ പിംഗളകേശിനിയെന്ന ആരാച്ചാർ ജീവിച്ചിരുന്നു) തന്റെ മാദ്ധ്യമത്തിന്റെ റേറ്റിങ് ഉയർത്താൻ ശ്രമിക്കുന്ന വാർത്താചാനൽ റിപ്പോർട്ടർ സഞ്ജീവ്കുമാർ മിത്രയാണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം.
യതീന്ദ്രനാഥബാനർജിയുടെ തൂക്കിക്കൊലയിൽ നോവൽ അവസാനിക്കുന്നില്ല. എൺപത്തെട്ടാം വയസ്സിൽ സ്വന്തം സഹോദരനെയും അയാളുടെ ഭാര്യയെയും കൊന്ന് ഗൃദ്ധാമല്ലിക് ജയിലിലായി. ആലിപ്പൂർ ജയിലിൽ യതീന്ദ്രനാഥിനെ തൂക്കിലേറ്റി, ചാനൽസ്റ്റുഡിയോയിലെത്തിയ ചേതന, തന്റെ ജീവിതത്തെത്തന്നെ ഒരു കുടുക്കാക്കി മാറ്റി, തന്നെ വഞ്ചിച്ച സഞ്ജീവ്കുമാറിനെ കാമറാക്കും പ്രേക്ഷകർക്കും മുന്നിൽ, തത്സമയം തൂക്കിലേറ്റുന്നു. മനുഷ്യജീവിതത്തിന്റെ അർഥവും മൂല്യവും ഹിംസയുടെ തത്വചിന്തകളുമായി താരതമ്യം ചെയ്യപ്പെടുന്നു, 'ആരാച്ചാരി'ൽ.
നോവലിന്റെ ചരിത്രവൽക്കരണമെന്ന നിലയിൽ 'ആരാച്ചാർ' മലയാള ഭാവനയിൽ ഒരു കുതിച്ചുചാട്ടമാണ്. ഭാഷയുടെ ഇന്ദ്രജാലത്തിൽ, കവിതകളായി മാറുന്ന ഒറ്റവരിവാക്യങ്ങളിൽ, കഥപറച്ചിലിന്റെ ഒഴുക്കിൽ, അധ്യായങ്ങളുടെ ഘടനയിൽ, മിത്തുകളുടെ തുടർച്ചയിൽ, ചരിത്രത്തിന്റെ പടർച്ചയിൽ, ഈ നോവൽ നിർമ്മിക്കുന്ന ആഖ്യാനമണ്ഡലം 'അഗ്നിസാക്ഷി'ക്കും 'എന്റെ കഥ'ക്കും 'ആലാഹ'ക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ഭാവനാസമ്പന്നമായ സ്ത്രീ നിർമ്മിതിയാണ്.
അങ്ങേയറ്റം സിനിമാറ്റിക്കാണ് 'ആരാച്ചാരു'ടെ ആഖ്യാനം. അതേസമയംതന്നെ ചേതനയുടെ ആത്മഭാഷണമായി രൂപപ്പെടുന്ന നോവൽ പലപ്പോഴും ആധുനികതയുടെ ലാവണ്യശാസ്ത്രങ്ങളിലൊന്നായ സിനിമാറ്റിക് ആഖ്യാനത്തെ മറികടന്ന് ആധുനികാന്തരതയുടെ ആഖ്യാനപാഠങ്ങളിൽ പ്രമുഖമായ ടെലി-വിഷ്വൽ സ്വഭാവത്തിലേക്കു മാറുകയും ചെയ്യുന്നു. ഏതുനിലയിലും ദൃശ്യാത്മകം.
ഏതാണ്ട് നാൽപതധ്യായംവരെ ഉജ്വലമായി മുന്നേറുന്ന ആരാച്ചാരുടെ രചന, പക്ഷെ പിന്നീടങ്ങോട്ട് അല്പമൊന്നു പതറുന്നു എന്നതും കാണാതിരുന്നുകൂടാ. മുൻപ് എൻ എസ് മാധവന്റെ 'ലന്തൻബത്തേരിയിലെ ലുത്തിനിയകൾ'ക്കു സംഭവിച്ചതുപോലെ, ഒരന്ത്യക്ലേശം ആരാച്ചാരെയും ബാധിച്ചിട്ടുണ്ട്. ടെലിവിഷൻ തുറക്കുമ്പോഴെല്ലാം സഞ്ജീവ്കുമാർമിത്ര പ്രത്യക്ഷനാകുന്നതും അയാളുടെ ഭൂതകാലം മലയാളിയുടേതാക്കാൻ നടത്തുന്ന ശ്രമവും മറ്റും ആരാച്ചാരുടെ അയുക്തികളായി മാറുന്നു. 'ആരാച്ചാരി'ലുടനീളമുള്ള 'അച്ഛൻ' വിളി 'ബാബ' എന്നാക്കി മാറ്റിനോക്കൂ. വ്യത്യാസം അത്ഭുതകരമായിരിക്കും.
ആരാച്ചാർ (നോവൽ)
കെ.ആർ. മീര
ഡി.സി. ബുക്സ്
275 രൂപ
പുസ്തകത്തിൽ നിന്ന്
പിന്നാലെ വന്ന സഞ്ജീവ്കുമാർ ഇരുട്ടിൽ എന്റെ കയ്യിൽ പിടിച്ചുനിർത്തി. നിലവറയിൽവച്ച് കുപ്പിവളക്കഷ്ണങ്ങൾ കുത്തിക്കയറിയ മുറിവുകൾ. പഴുത്തുതുടങ്ങിയ കൈത്തണ്ടയിൽ വിരലുകൾ അമർന്നു. ഞാൻ ഔ എന്നു ഞരങ്ങി. 'എന്റെ പ്രായശ്ചിത്തം....'
തടയാനാകുന്നതിനു മുമ്പേ അയാൾ എന്റെ കൈകൾ പിടിച്ച് വളകൾ അണിയിച്ചു. പിന്നീട് രണ്ടു കൈത്തലങ്ങളും പിടിച്ചുനിവർത്തി കൈവെള്ളയിൽ മൃദുവായി മീശരോമങ്ങൾ ഉരുമ്മുംവിധം ഉമ്മവച്ച് നടന്നുപോയി. എന്റെ കൈത്തലങ്ങൾ പൊള്ളി, തണുത്തുറഞ്ഞു. നിലത്താകെ വിറയൽ പടർത്തി തെക്കോട്ടുള്ള സർക്കുലാർ ട്രെയിൻ പാഞ്ഞു. ഘാട്ടിലേക്കു പോകാൻ കാത്തുനിൽക്കുകയായിരുന്ന വണ്ടികൾ നീങ്ങി. ഒരു ആംബുലൻസിന്റെ വെളിച്ചത്തിൽ ഞാൻ എന്റെ കൈത്തണ്ടകൾ കണ്ടു. വായിൽ ഉമിനീർ വറ്റി. എല്ലാ മുറിവുകളും പഴുത്തു വിങ്ങി. രക്തച്ചുവപ്പിൽ പച്ചയും വെള്ളയും കല്ലുകൾ പതിപ്പിച്ച മൺവളകൾ. വിലകൊടുത്തു വാങ്ങുന്നതിനു പകരം എന്റെയും വിൽപനക്കാരന്റെയും മുഴുവൻ നഗരത്തിന്റെയും കൺമുമ്പിൽ, മനഃസാക്ഷിക്കുത്തില്ലാതെ മോഷ്ടിച്ചവ.
സഞ്ജീവ്കുമാർ മിത്രയെ മനസ്സിലാക്കാൻ എനിക്കൊരിക്കലും സാധിച്ചില്ല. അയാൾ, ഗംഗയിലെന്നതുപോലെ, സ്വന്തം മാലിന്യങ്ങൾ എന്റെ ശരീരത്തിൽ നിമജ്ജനം ചെയ്തു. സ്വന്തം പുണ്യം ഉറപ്പാക്കിയശേഷം മണ്ണൊലിപ്പുകളെക്കുറിച്ചു വ്യാകുലപ്പെട്ടു. അത്രയേറെ നിന്ദിക്കപ്പെടാൻ എന്തുതെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്കു മനസ്സിലായില്ല. അപമാനവും രോഷവും കൊണ്ട് എനിക്കു ഭ്രാന്തിളകി. പിൽക്കാലത്ത്, അയാളോടു പക വീട്ടിയതിനുശേഷവും ആ ദിവസത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ മൈദാനിൽ ദുപ്പട്ട കഴുത്തിൽ മുറുക്കപ്പെട്ട നിലയിൽ മരിച്ചുകിടന്ന യുവതിയുടേതായി കേട്ട നിലവിളി പോലെ അമാർസാതെ തുമി എരോകോം കൊർത്തേ പരോ നാ എന്നു നിലവിളിക്കാൻ എനിക്കും തോന്നി. നിങ്ങൾ എന്നോടിങ്ങനെ ചെയ്യരുതായിരുന്നു...! (പുറം - 116)
ഝരിഝരി ശബ്ദത്തോടെ മഴക്കാലം പെട്ടെന്നാണ് പൊട്ടിവീണത്. ആകാശം ആസുരശക്തിയോടെ ഭൂമിയിലേക്കു സുതാര്യമായ തൂക്കുകയറുകൾ എറിഞ്ഞു. ബർദ്വാനിൽ ഇടിമിന്നലേറ്റ് റാബിയ ഖാതൂം മരിച്ചു. അവൾക്കു പന്ത്രണ്ടു വയസ്സേയുണ്ടായിരുന്നുള്ളൂ. അവളുടെ കൂടെയുണ്ടായിരുന്ന ഒമ്പതു പെൺകുട്ടികളുടെ ശരീരം പൊള്ളി. അവരെല്ലാം പാവപ്പെട്ടവരുടെ കുട്ടികളായിരുന്നു. മഴയെ ഒരു മറയാക്കി പുലർച്ചെ മുതൽ ഞാൻ മൂടിപ്പുതച്ചു കിടന്നു. തലേന്നു രാത്രി ഞാൻ ഉറങ്ങിയില്ല. കരച്ചിൽ പൊട്ടിയുയരുകയും കണ്ണുനീർ പുറത്തുവരാതെ ഉറഞ്ഞുപോകുകയും ചെയ്തു. മുതിർന്ന പെൺകുട്ടിയായതിനുശേഷം ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കണ്ണുനീരിന്റേതായിരുന്നു. എനിക്കൊരിക്കലും പൊട്ടിക്കരയാൻ സാധിച്ചില്ല. പുലർച്ചെ പാതിയുറക്കത്തിലെന്നവണ്ണം രാമുദാ 'അമാരെ തുമി അശേഷ്കൊരേ' എന്ന വരികൾ മൂളിയപ്പോൾ എനിക്കു വീണ്ടും സമചിത്തത നഷ്ടപ്പെട്ടു. എന്നെ അങ്ങ് അനശ്വരനാക്കിത്തീർത്തിരിക്കുന്നു എന്നർഥം വരുന്ന ആ വരികളിലാണ് ടാഗോറിന്റെ ഗീതാഞ്ജലി ആരംഭിച്ചിട്ടുള്ളത്. ദുഃഖം നിറഞ്ഞ രാത്രികളിൽ അച്ഛൻ തന്റെ മുറിയിൽ ഭിത്തിയിൽ തൂക്കിയിട്ട ചില്ലിട്ട പത്രത്താളുകളിലേക്കു നോക്കിക്കിടന്ന് അതുമുഴുവൻ ഉറക്കെ പാടാറുണ്ടായിരുന്നു.തടയാനാകുന്നതിനു മുമ്പേ അയാൾ എന്റെ കൈകൾ പിടിച്ച് വളകൾ അണിയിച്ചു. പിന്നീട് രണ്ടു കൈത്തലങ്ങളും പിടിച്ചുനിവർത്തി കൈവെള്ളയിൽ മൃദുവായി മീശരോമങ്ങൾ ഉരുമ്മുംവിധം ഉമ്മവച്ച് നടന്നുപോയി. എന്റെ കൈത്തലങ്ങൾ പൊള്ളി, തണുത്തുറഞ്ഞു. നിലത്താകെ വിറയൽ പടർത്തി തെക്കോട്ടുള്ള സർക്കുലാർ ട്രെയിൻ പാഞ്ഞു. ഘാട്ടിലേക്കു പോകാൻ കാത്തുനിൽക്കുകയായിരുന്ന വണ്ടികൾ നീങ്ങി. ഒരു ആംബുലൻസിന്റെ വെളിച്ചത്തിൽ ഞാൻ എന്റെ കൈത്തണ്ടകൾ കണ്ടു. വായിൽ ഉമിനീർ വറ്റി. എല്ലാ മുറിവുകളും പഴുത്തു വിങ്ങി.
'ഈ ജീവിതത്തിന്റെ പാത്രം അങ്ങ് ശൂന്യമാക്കുകയും വീണ്ടും നവചൈതന്യം കൊണ്ട് അതു നിറയ്ക്കുകയും ചെയ്യുന്നു എന്ന വരി പാടുമ്പോൾ അച്ഛനും ഉന്മേഷവാനായി. പക്ഷേ, രാമുദാ തന്റെ കിടപ്പിലായ ശബ്ദത്തിൽ അതു പാടിയപ്പോൾ മ്ലാനതയും ദുഃഖവുമാണ് ഉണർന്നത്. തലയിണയുടെ ഒരുവശത്ത് ഇളകിയ പഞ്ഞി കൂട്ടിത്തയ്ച്ചിടത്തെങ്ങാൻ നഷ്ടപ്പെട്ട സ്വർണനാണയം തടഞ്ഞിരിപ്പുണ്ടോ എന്നു പരിശോധിക്കുകയായിരുന്ന ഥാക്കുമാ തന്റെ വിറയാർന്ന ശബ്ദത്തിൽ 'ആമാർ ശു ധു ഏക്ടിമുഠി ഭരി ദേതച്ഛ ദാൻ ദിവസ...' - രാവും പകലും അങ്ങ് എന്റെ ചെറിയ കൈകൾ നിറയെ സമ്മാനങ്ങൾ നൽകുന്നു - എന്നു രാമുദായുടെ ഗാനത്തിന്റെ തുടർച്ച ആലപിച്ചു. അതോടെ എന്റെ നിയന്ത്രണം വിട്ടു. എല്ലാവരും അറിഞ്ഞോ അറിയാതെയോ എന്നെ മാത്രം പരിഹസിക്കുന്നതുപോലെ അനുഭവപ്പെട്ടു. 'എത്രയോ യുഗങ്ങളായി നിന്റെ ദാനങ്ങൾ എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു' എന്ന അവസാനത്തെ വരി പൂർത്തിയാക്കാൻ അനുവദിക്കാതെ 'കുറച്ചു സ്വസ്ഥത തരുമോ' എന്നു ഞാൻ പൊട്ടിത്തെറിച്ചു. ഥാക്കുമാ ഗാനം നിർത്തി 'നേരം ഉച്ചയായിട്ടും കിടന്നുറങ്ങുന്നോ പെണ്ണുങ്ങൾ' എന്ന് ശകാരിച്ചു. (പുറം - 136).
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്