വിശ്രമ ജീവിതത്തിലെ വരുമാനത്തിനായി എന്ത് ചെയ്യും? തുച്ഛമായ ദിവസക്കൂലിയിൽ മുന്നോട്ട് പോകുന്നവർക്ക് പെൻഷൻ എന്നത് സ്വപ്നം കാണാമോ? സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ സ്കീമുകളെ പറ്റി അറിയാം; സർക്കാർ പെൻഷൻ പദ്ധതികൾ വഴി പെൻഷൻ ഉടമയുടെ പങ്കാളിക്കും മക്കൾക്കും ഗുണമുണ്ടോ? വരുമാനം എത്രയാണെങ്കിലും അറിഞ്ഞിരിക്കേണ്ട പദ്ധതികളുണ്ടേ? വിശ്രമ ജീവിതത്തിന് ആവശ്യമായ നിക്ഷേപം ഇപ്പോഴേ തുടങ്ങാം
തോമസ് ചെറിയാൻ കെ
ജോലി ചെയ്യുന്ന കാലത്ത് തങ്ങളുടെ ആവശ്യങ്ങൾ നടത്തിയെടുക്കാനാവും വിധം വരുമാനമുള്ളത് ഏതൊരാൾക്കും നൽകുന്ന സമാധാനം ചെറുതല്ല. അതിനിടയിലും അപ്രതീക്ഷിത ചെലവുകൾ വരികയും കടം എന്നത് അതിഥിയായി ജീവിതത്തിലേക്ക് വരും എന്നതും സംശയമില്ലാത്ത കാര്യമാണ്. എന്നാൽ ഇതിനെയൊക്കെ എങ്ങനെയെങ്കിലുമൊക്കെ കൂട്ടിമുട്ടിച്ച് മുന്നോട്ട് നീങ്ങുന്ന വേളയിൽ വർഷങ്ങൾ കടന്നു പോകുന്നത് നാം അറിയില്ല. പെട്ടന്നൊരു ദിവസം റിട്ടയർമെന്റ് എന്നത് ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യും.
അത് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്ന റിട്ടയർമെന്റ് മാത്രമല്ല പ്രൈവറ്റ് ജോലിയിൽ തുടരുന്നതിൽ നമ്മുടെ കാലം കഴിയുന്നത് മുതൽ ശാരീരികമായ അധ്വാനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവർക്ക് ജോലിക്ക് പോകാൻ സാധിക്കില്ല എന്ന അവസ്ഥയിലേക്ക് നീങ്ങുന്നതും സമാനമായ സാഹചര്യമാണ്.
ഒരു പ്രായം കഴിഞ്ഞാൽ വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോൾ വരുമാനത്തെ പറ്റി ഒരു വിഭാഗം ആളുകൾക്ക് അധികം ആധി പിടിക്കേണ്ട അവസ്ഥ വരില്ല എന്നതും ഇതേക്കുറിച്ച് വല്ലാതെ ചിന്തിക്കേണ്ടി വരുന്നവരുമുണ്ട്. എന്നാൽ റിട്ടയർമെന്റ് പ്രായത്തിന് ഒരു 20 വർഷം മുന്നേ തന്നെ ഇതേക്കുറിച്ച് ചിന്തിക്കുന്നത് ഏറെ നല്ലതാണ്. മാത്രമല്ല ഇന്ത്യയിൽ സർക്കാർ സാധാരണക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ സ്കീമുകളെ കുറിച്ച് അറിയുന്നതും ഏറെ നല്ലതാണ്.
ആദ്യം പ്ലാൻ ചെയ്യേണ്ടത് വിശ്രമകാല ജീവിതത്തെ പറ്റി
നമ്മൾ പ്ലാൻ ചെയ്യുന്ന കാര്യമാവില്ല പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുക. എന്നാൽ കുറച്ചൊക്കെ പ്ലാൻ ചെയ്ത് മുന്നോട്ട നീങ്ങിയാൽ മനസിന് ധൈര്യം ലഭിക്കാനും മനസിലെ പ്ലാൻ നടപ്പിലാക്കാനുള്ള വഴികൾ മുന്നിൽ തെളിയുകയും ചെയ്യും. ജോലി ചെയ്യുന്ന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാണ് മുപ്പതുകളും നാൽപതുകളും. മുപ്പതുകളിലേക്ക് കാലെടുത്ത് വെക്കുമ്പോഴേ വിശ്രമ ജീവിത്തെ പറ്റി ചിന്തിക്കാം. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ പ്ലാനുകളിൽ ചേരാൻ പറ്റിയ പ്രായവും അത് തന്നെയാണ്. ജീവിതത്തിൽ അനുദിനം വേണ്ടി വരുന്ന ചെലവുകൾ എത്രത്തോളം എന്ന് മോണിട്ടർ ചെയ്ത് പോകുന്നത് ഏറെ നല്ലതാണ്.
അതാത് കാലത്ത് വിലകളിൽ വരുന്ന വ്യത്യാസം ശ്രദ്ധിച്ച് പോയാൽ ഭാവിയിലെ ചെലവ് എത്രത്തോളം ആകുമെന്നും കഴിഞ്ഞു പോകാൻ ശരാശരി എത്രത്തോളം തുക വേണ്ടി വരുമെന്നും നമുക്ക് മനസിലാക്കാൻ സാധിക്കും. ഇപിഎസ് പെൻഷൻ, ഇൻഷുറൻസ്, ജോലി സ്ഥാപനത്തിൽ നിന്ന് പെൻഷൻ ഉണ്ടങ്കിൽ അഥ് തുടങ്ങി കൃഷി, വാടകയിനം എന്നീ രീതിയിൽ കിട്ടുന്ന തുകയടക്കമുള്ളവയാണ് വിശ്രമ കാലത്ത് കൈമുതലായിരിക്കുക. ഭാവിയിൽ ചെലവ് എത്രത്തോളമാകുമെന്ന് അറിയാൻ കുറഞ്ഞത് 6 ശതമാനമെങ്കിലും പണപ്പെരുപ്പം കണക്കാക്കി തുക കണക്കാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.
അതായത് 30 വയസുള്ള ഒരാൾക്ക് ഇപ്പോൾ മാസം എല്ലാം കൂടി കൂട്ടി 50,000 രൂപയുടെ ചെലവുണ്ടെങ്കിൽ 30 വർഷത്തിന് ശേഷം അത് ഏകദേശം 2.87 ലക്ഷം രൂപയായിരിക്കും.
ഇത്തരത്തിൽ പണത്തിന്റെ കാര്യത്തിൽ വ്യത്യാസം വരുമെന്നിരിക്കേ മുന്നോട്ട് പോകുന്ന ഒരോ വർഷവും ഒരു കണക്ക് നോക്കുകയും എത്രത്തോളം മികച്ച നിക്ഷേപമാക്കി മാറ്റാൻ സാധിച്ചെന്നും അമിതമായി എത്രത്തോളം ചെലവ് വന്നുവെന്നും മോണിറ്റർ ചെയ്യാനും ശ്രദ്ധിക്കണം.
സർക്കാർ പദ്ധതികളെ ആദ്യം അറിയാം
ബാങ്ക് സേവിങ്സ് എന്ന രീതിയിലാണ് മിക്കവരും പണം നിക്ഷേപിക്കുന്നതെങ്കിലും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പെൻഷൻ പദ്ധതികളിൽ ചേരുകയാണെങ്കിൽ പെൻഷൻ കാലത്ത് തരക്കേടില്ലാത്ത ഒരു തുക പ്രതിമാസം കൈകളിലെത്തും. എന്നാൽ കണക്ക് കൂട്ടി നോക്കിയാൽ ആവശ്യങ്ങൾ മുഴുവൻ നടത്താനുള്ള തുക ലഭിച്ചില്ലെങ്കിലും അക്കാലത്ത് ലഭിക്കുന്ന വരുമാനത്തോടൊപ്പം അൽപം കൂടി അധികം ലഭിക്കുന്നതിന് വഴിയൊരുക്കും.
പലതുള്ളി പെരുവെള്ളം എന്ന ചൊല്ലിന് ഈ വേളയിലുള്ള പ്രസക്തി പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജന, അടൽ പെൻഷൻ യോജന (എപിവൈ), നാഷണൽ പെൻഷൻ പദ്ധതി (എൻപിഎസ്) എന്നിവയൊക്കെ സർക്കാർ സാധാരണക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ പദ്ധതികളാണ്. അതിനാൽ തന്നെ പണം നിക്ഷേപിച്ചാൽ ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടാകുമോ എന്ന ഭയം വേണ്ട.
അടൽ പെൻഷൻ യോജന (എപിവൈ)
ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർ ചെറുകിട കച്ചവടക്കാൻ തുടങ്ങി ചെറിയ വരുമാനം കൊണ്ട് ജീവിക്കുന്നവർക്ക് വേണ്ടിയുള്ള മികച്ചൊരു പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. 18നും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്ക് ചേരാൻ പറ്റിയ പദ്ധതിയാണിത്. ആദ്യം പദ്ധതിയിൽ ചേരാൻ വരുമാനത്തിന്റെ കണക്ക് സംബന്ധിച്ച് വേർതിരിവുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് എടുത്തു മാറ്റി എന്നത് ആശ്വാസം നൽകുന്ന ഒന്നാണ്. നേരത്തെ പറഞ്ഞത് പോലെ മുപ്പതുകളിൽ ആരംഭിക്കാവുന്ന പദ്ധതിയാണിത്. അതിന് മുൻപേ മികച്ചൊരു വരുമാനമുണ്ടെങ്കിൽ 18 വയസ് പൂർത്തിയായവർക്കും ചേരാം.
അടൽ പെൻഷൻ പദ്ധതിയിൽ ചേരാൻ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, ദേശസാത്കൃത ബാങ്കുകൾ, എന്നിവ മുതൽ സ്വകാര്യ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ അക്കൗണ്ട് ഉള്ളവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാം. ഈ അക്കൗണ്ടിൽ നിന്നും പെൻഷൻ അക്കൗണ്ടിലേക്ക് പണം മാറ്റുന്നതാണ് പദ്ധതി. പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള ആർക്കും ഈ പദ്ധതിയിൽ ചേരാമെങ്കിലും പ്രവാസികൾക്ക് ഇപ്പോൾ ചേരാൻ സാധിക്കില്ല. പ്രവാസി ആകും മുൻപ് ചേർന്നവർക്ക് തുടരാം. ചെറിയ പ്രായത്തിൽ തന്നെ പെൻഷൻ പദ്ധതിയിൽ അംഗമാകുന്നവർക്ക് തവണകളായി അടയ്ക്കേണ്ട തുകയിൽ അത്രയും കുറവ് വരും.
നിലവിലെ കണക്ക് അനുസരിച്ച് പദ്ധതി വഴി പരമാവധി 5000 രൂപ വരെ പെൻഷനായി കിട്ടുമെന്നിരിക്കേ 40 വയസായ ഒരാൾ പ്രതിമാസം 1318 രൂപ അടയ്ക്കേണ്ടി വരുമെന്നും ഓർക്കുക. ഓരോ പെൻഷൻ തുകയ്ക്കും ആവശ്യമായ പ്രീമിയം എത്ര രൂപയാണെന്നു അടൽ പെൻഷൻ യോജനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 80സി പ്രകാരം ആദായ നികുതിയിൽ ഇളവും ലഭിക്കും. 50000 രൂപയുടം അധിക കിഴിവ് കിട്ടും എന്ന കാര്യവും മറക്കരുത്. പദ്ധതിയിൽ ചേരാൻ ബാങ്ക് അക്കൗണ്ട് തന്നെ ധാരാളം. എന്നാൽ ആധാർ നമ്പർ നിർബന്ധമാണെന്നതും മറക്കരുത്. പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന റിട്ടേണും പെൻഷനുമാണ് എപിവൈയുടെ ആകർഷകമായ ഘടകം എന്ന് പറയുന്നത്.
അഥവാ ഇനി പെൻഷൻ പദ്ധതിയിൽ നിന്നും പുറത്ത് പോകാൻ തോന്നിയാൽ എപ്പോൾ വേണമെങ്കിലും ആകാം. ബാങ്കിൽ വന്ന് അപേക്ഷ നൽകിയാൽ തുക പിൻവലിക്കാം. എന്നാൽ സർക്കാർ വിഹിതം എന്തെങ്കിലും പെൻഷൻ പദ്ധതിയിലേക്ക് സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ തുക നിങ്ങൾക്കു തിരികെ ലഭിക്കില്ല. ഇപ്പോഴത്തെ കണക്ക് നോക്കിയാൽ പദ്ധതി വഴി 5000 രൂപയാണ് പരമാവധി തുകയായി ലഭിക്കുന്നത്. എന്നാൽ ഇത് പെൻഷൻ കാലത്ത് അത്ര വലിയ തുകയായിരിക്കില്ല. അതുകൊണ്ട് തന്നെ പരമാവധി തുകയുടെ അളവ് സർക്കാർ കൂട്ടിയേക്കാം. എല്ലാ മസവും അല്ലെങ്കിൽ മൂന്നു മാസത്തിലോ ആറ് മാസത്തിലോ ഒരിക്കൽ പണമടയക്കാൻ അവസരമുണ്ട്.
വാർഷികമായി പണം അടയ്ക്കാനുള്ള അവസരം ഇപ്പോഴില്ല. മാത്രമല്ല അംഗത്തിന്റെ കാലശേഷം പങ്കാളിക്കും പെൻഷൻ ലഭിക്കും. മാത്രമല്ല അവരുടെ കാലശേഷം നിക്ഷേപമായി എത്രത്തോളം പണമുണ്ടായിരുന്ന അത് അന്തരാവകാശിക്ക് ലഭിക്കുകയും ചെയ്യുമെന്നും ഓർക്കുക.
പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന
തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന (പിഎംഎസ് വൈഎം). കൃത്യമായി വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന വേളയിൽ മാസം തോറും പണമടയ്ക്കുന്നത് വഴി 60 വയസ് പൂർത്തിയാകുന്നതോടെ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. എന്നാൽ അടൽ പെൻഷൻ അടക്കമുള്ളവയിൽ പങ്കാളിയായവർക്ക് ഇതിൽ ചേരാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ ജനസേവാ കേന്ദ്രങ്ങൾ സിഎസ്സി വഴിയാണ് ഈ യോജനയിൽ ചേരാനുള്ള അപേക്ഷ നൽകേണ്ടത്.
നിങ്ങളുടെ തൊട്ടടുത്തുള്ള സിഎസ്സി എവിടെയെന്ന് അറിയാൻ സിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കയറിയാൽ വിവരങ്ങൾ ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിയിൽ ചേരാൻ വേണ്ട സഹായങ്ങൾ ലഭിക്കും. പദ്ധതിയിൽ ചേർന്ന ശേഷം പത്തു വർഷത്തിനുള്ളിൽ നിങ്ങൾ അത് അവസാനിപ്പിച്ചാൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് നിരക്കിൽ പലിശയും അടച്ച തൊഴിലാളി വിഹിതവും ലഭിക്കും. മാത്രമല്ല 10 വർഷം കഴിഞ്ഞ് (60 വയസിന് മുൻപ് ) തുക പൂർണമായും പിൻവലിക്കാൻ സാധിക്കുമെന്നും ഓർക്കുക.
ആധാർ കാർഡും ബാങ്ക് അക്കൗണ്ടുമുണ്ടെങ്കിൽ പദ്ധതിയിൽ ചേരാം. അംഗത്തിന്റെ കാലശേഷം പെൻഷൻ പങ്കാളിക്ക് ലഭ്യമാകുമെന്നും ഓർക്കുക. പദ്ധതിയുടെ ബാക്കി കാര്യങ്ങളെല്ലാം അടൽ പെൻഷനുമായി ഏകദേശം സമാനമാണ്.
നാഷണൽ പെൻഷൻ പദ്ധതി (എൻപിഎസ്)
മറ്റ് പദ്ധതികളെ വെച്ച് നോക്കിയാൽ ഗുണങ്ങളും ദോഷങ്ങളും സമ്മിശ്രമായുള്ള പദ്ധതിയാണിത്. മറ്റ് പെൻഷൻ പദ്ധതികളെ അപേക്ഷിച്ച് നോക്കിയാൽ എത്രത്തോളം രൂപ പെൻഷനായും റിട്ടേണായും കിട്ടും എന്ന് ആരംഭത്തിലേ കണക്കാക്കാൻ കഴിയില്ല. നിക്ഷേപം നടത്തുന്നത് പൂർത്തിയാക്കിയ ശേഷം വിപണിയിലെ മൂല്യമായിരിക്കും എത്ര രൂപയായിരിക്കും പെൻഷൻ കിട്ടുക എന്നത് തീരുമാനിക്കുന്നത്. കരുതലോടെ നിക്ഷേപിച്ചാൽ ഇത് നല്ലതാണ്. എന്നാൽ കണക്ക് കൂട്ടൽ എന്നത് ഇപ്പോഴേ നടക്കില്ല എന്ന് മാത്രമേയുള്ളൂ. എന്നാൽ പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നിക്ഷേപകന് തന്നെ തിരഞ്ഞെടുക്കാം.
അക്കൗണ്ട് ഉടമ ജീവിച്ചിരിക്കുന്ന മുഴുവൻ കാലവും പെൻഷൻ, ഒരു നിശ്ചിത കാലത്തേക്കു മാത്രം പെൻഷൻ (20-25 വർഷത്തേക്ക്), അക്കൗണ്ട് ഉടമയുടെ മരണശേഷം പങ്കാളിക്ക് പെൻഷൻ, ഉടമയ്ക്കും പങ്കാളിക്കും 100% പെൻഷൻ തുടർന്ന് ഇവരുടെ കാലശേഷം, നിക്ഷേപിച്ച തുക അനന്തരാവകാശിക്ക് ലഭിക്കുന്നതടക്കം പണം നിക്ഷേപിക്കുന്നയാൾക്ക് തീരുമാനിക്കാം. വിവാഹം, വിദ്യാഭ്യാസം, ചികിത്സ എന്നീ കാര്യങ്ങൾക്കായി പണം പിൻവലിക്കാനും അവസരമുണ്ട്. 65 വയസ് വരെ പദ്ധതിയിൽ ചേരാൻ അവസരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
എൻപിഎസ് വെബ്സൈറ്റ് വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ പദ്ധതിയിൽ ചേരാൻ സാധിക്കും. അക്കൗണ്ട് ഉടമ മരിച്ചാൽ മുഴുവൻ തുകയും അനന്തരാവകാശിക്ക് പിൻവലിക്കാനും സാധിക്കും. ഒരു വിധം ഉയർന്ന തുകയാണ് നിക്ഷേപമായി അടയ്ക്കുന്നതെങ്കിൽ അത്രയും തന്നെ തുക പെൻഷനായും ലഭിക്കും.
പദ്ധതികൾ ഏറെയുണ്ടെങ്കിലും സ്വന്തം വരുമാനത്തെ പറ്റിയും ഓർക്കാം
വാടക വരുമാനം, സ്വർണം, പിഎഫിൽ നിന്നുള്ള വായ്പ, വ്യക്തിഗത വായ്പ എന്നിവയൊക്കെ റിട്ടയർമെന്റ് കാലത്തേക്ക് കടക്കുന്ന വേളയിൽ മനസിൽ ഓർക്കേണ്ട ഒന്നാണ്. എമർജൻസി ഫണ്ട് എന്നതാണ് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന വേളയിൽ ഓർക്കേണ്ട ഒന്ന്. നമുക്ക് എത്രത്തോളം വരുമാനമുണ്ടെന്ന് കണക്കാക്കി ഒരു നിശ്ചിത തുക എമർജൻസി ഫണ്ട് എന്ന രീതിയിൽ നീക്കിയിരുപ്പ് നിക്ഷേപം നടത്താം. അത് ഒരു പേക്ഷ സേവിങ്സിൽ ആരംഭിച്ച് സ്വർണമായി വരെ മാറ്റി വെക്കുന്നതാകാം. വളരെ വേഗം പണമാക്കി മാറ്റാവുന്ന തരത്തിലുള്ള നിക്ഷേപമായിരിക്കണം ഇവ എന്നത് മാത്രമാണ് പ്രധാനമായും ഓർത്തിരിക്കേണ്ടത്.
പണത്തിന്റെ ആവശ്യം എപ്പോഴും ഉണ്ടാകുന്നത് ഒറ്റ രാത്രികൊണ്ടാണെങ്കിലും അതിനുള്ള ഫണ്ട് ആരംഭിക്കാൻ ഒറ്റ രാത്രികൊണ്ട് സാധിക്കില്ല. അതിനാൽ തന്നെ മക്കളുടെ പേരിൽ വരെ നടത്തുന്ന ചെറു നിക്ഷേപങ്ങൾ പിന്നീട് എമർജൻസി ഫണ്ടിന്റെ ഗുണം തരുമെന്നുറപ്പ്. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ അടക്കമുള്ളവയിൽ നിക്ഷേപം നടത്തിയാൽ അത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടാൻ സാധ്യതയുണ്ടാകില്ല എന്ന കാര്യവും ഓർക്കുക. സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറെ അനുഗ്രഹപ്രദമായ ഒന്നാണ് പിഎഫ് എന്ന് പറയുന്നത്.
പിഎഫിൽ നിന്നും വായ്പ എടുക്കാനുള്ള അവസരമുണ്ടെങ്കിലും അത്തരത്തിൽ വായ്പയെടുത്താൽ പിഎഫ് വിഹിതം വർധിപ്പിച്ച് നികത്താൻ തയാറാകണം. വരുമാനമുള്ള കാലത്ത് മികച്ച നിക്ഷേപ രീതി കണ്ടെത്തുകയും ദീർഘകാലയളവിനുള്ളിൽ ഇത്തരം നിക്ഷേപങ്ങളിൽ നിന്നുള്ള സേവനങ്ങളും ആനുകൂല്യങ്ങളും കൊണ്ട് നമ്മുടെ സാമ്പത്തിക ആവശ്യങ്ങൾ നടപ്പിലാക്കിയെടുക്കാനും സാധിക്കണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്