സൂക്ഷിക്കൂ...നിങ്ങൾ എടിഎം കാർഡ് ഉടമയെങ്കിൽ ഇക്കാര്യങ്ങൾ മറക്കരുത് ! ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർ ഉരച്ചെടുക്കാൻ അധികം സമയം വേണ്ടെന്നത് എപ്പോഴും ഓർത്തോളൂ; മാഗ്‌നറ്റിക്ക് സ്ട്രിപ്പ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിനെ കുറിച്ച് ഇനിയും ഒന്നുമറിഞ്ഞില്ലേ ? കേട്ടത് പലതും ശരിയെന്ന് കരുതി വിഡ്ഢികളാകരുത്; ഓരോ എടിഎം ഉടമയും അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി 'എടിഎം മണിച്ചെപ്പ്' ഇതാ
തോമസ് ചെറിയാൻ.കെ
ബാങ്ക് അക്കൗണ്ട് എന്ന മണിച്ചെപ്പിന്റെ താക്കോലായ എടിഎം കാർഡുകൾ കൈവശമുള്ളവരാണ് നാം ഏവരും. പണം ആവശ്യമുള്ളപ്പോൾ അതുമായി അടുത്തുള്ള എടിഎം കൗണ്ടറിൽചെന്ന് കാർഡുരച്ച് കോഡും നൽകി ഒറ്റവലി. സംഗതി കഴിഞ്ഞു. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള കാശുമെടുക്കാം. ബാലൻസ് നോക്കുന്നത് മുതൽ അക്കൗണ്ട് ട്രാൻസ്ഫർ വരെയുള്ള കാര്യങ്ങൾ അവിടെ ഭദ്രം. ഇതിന് പുറമേ ക്യാഷ് ഡെപ്പോസിറ്റിങ് മെഷീൻ (സിഡിഎം) വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യവും ബാങ്കുകൾ ഇത്തരം കൗണ്ടറുകളിൽ ക്രമീകരിച്ച് കഴിഞ്ഞു. പഴ്‌സിൽ പണത്തിന്റെ ഭാഗം ഒഴിഞ്ഞ് കിടക്കാൻ തന്നെ കാരണം ഈ ഇത്തിരികുഞ്ഞൻ കാർഡാണ് എന്നതിൽ തർക്കമില്ല.
ഈ കാർഡിനെ ബാങ്ക് കാർഡ്, എംഎസി,ക്ലയന്റ് കാർഡ്, കീ കാർഡ്, ക്യാഷ് കാർഡ് എന്നൊക്കെ പറയാറുണ്ട്. ഇന്ന് വ്യാപാര സ്ഥാപനങ്ങളിൽ പോയാൽ പോലും പണം പഴ്‌സിൽ കരുതേണ്ട ആവശ്യമില്ല. കടയിലുള്ള സ്വൈപിങ് മെഷീനിൽ ഉരച്ച ശേഷം പാസ്‌വേർഡും സാധനം വാങ്ങിയ / സേവനത്തിന്റെ തുക കൂടി ടൈപ്പ് ചെയ്തുകൊടുത്താൽ സംഗതി കഴിഞ്ഞു.
എടിഎം നമ്മുടെ ബാങ്കിങ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തെ ഓരോ വ്യക്തിയുടെയും പഴ്‌സിൽ ഇടം നേടുകയും ചെയ്തിട്ട് ഏതാനും വർഷം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മിക്കവർക്കും അറിയില്ല. എടിഎം തട്ടിപ്പുകളുടെ എണ്ണം വർധിച്ചു വരുന്നതും നാം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. മാഗ്നറ്റിക്ക് സ്ട്രിപ്പ് ഉള്ള കാർഡുകൾ മാറ്റി പകരം ചിപ്പ് ഘടിപ്പിച്ചവ ഉപയോഗിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് പിന്നാലെ വന്ന ആശയക്കുഴപ്പങ്ങളും ചെറുതല്ല.
ആദ്യം ആ സംശയം തന്നെ മാറ്റാം....ചിപ്പ് ഘടിപ്പിച്ച എടിഎം
മാഗ്നറ്റിക്സ്ട്രൈപ് മാത്രമുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മാറ്റി ഇഎംവി ചിപ് പിടിപ്പിച്ച കാർഡുകൾ ഉപയോഗിക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാൽ ഇത് 2015 ആഗസ്റ്റിൽ റിസർവ് ബാങ്ക് ഇറക്കിയ നിർദ്ദേശമാണെന്നത് ഓർക്കുക. ബാങ്ക് തട്ടിപ്പുകൾ, പ്രത്യേകിച്ച് മാഗ്നറ്റിക് സ്ട്രൈപ് കാർഡുകളുടെ ക്ലോണിങ് വഴിയുള്ള തട്ടിപ്പുകൾ എന്നിവ രാജ്യത്ത് വർധിച്ച് വന്നതോടയൊണ് ഈ നിർദ്ദേശം ബാങ്കുകൾ ഊർജിതമായി നടത്തി വരുന്നത്. രാജ്യത്തെ എല്ലാ റീജിയൺ റൂറൽ ബാങ്കുകൾക്കും മറ്റ് സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്.
ചിപ്പ് ഘടിപ്പിച്ച കാർഡ് നിർബന്ധമായും ഉപഭോക്താക്കളിൽ എത്തിച്ചിരിക്കണം എന്നത് ബാങ്കുകൾക്കുള്ള നിർദ്ദേശമാണെന്നും ഏവരും ഓർക്കണം. ഉപഭോക്താക്കൾക്ക് ഇഎംവി ചിപ്പും 'പിൻ' സുരക്ഷയുമുള്ള കാർഡുകൾ 2018 ഡിസംബർ 31നുമുൻപു ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാനായിരുന്നു നിർദ്ദേശം. പുതിയ കാർഡിൽ വിവരങ്ങൾ ചിപ്പിൽ സൂക്ഷിക്കുന്നതനാൽ സുരക്ഷ മാഗ്നറ്റിക്ക് സ്ട്രിപ്പ് കാർഡുകളേക്കാൾ കൂടുതലാണ്. സ്വന്തം പേരു പതിക്കാത്ത എടിഎം ഡെബിറ്റ് കാർഡ് ബാങ്ക് ശാഖയിൽ ചെന്നാലുടൻ ലഭിക്കുമെന്ന് മിക്ക ബാങ്കുകളും അറിയിക്കുന്നു. പേരുപതിപ്പിച്ചവ, അപേക്ഷിച്ച് 7 10 ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.
അതേസമയം, പഴയ (ചിപ്പില്ലാത്ത) കാർഡുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് റിസർവ് ബാങ്ക് പറഞ്ഞിട്ടില്ല. ചിപ് കാർഡുകൾ മാത്രമാകുന്നതിനൊപ്പം, രാജ്യത്തെ മൊത്തം എടിഎമ്മുകളും വ്യാപാര കേന്ദ്രങ്ങളിലെയും മറ്റും പോയിന്റ് ഓഫ് സെയ്ൽ (പിഒഎസ്) മെഷീനുകളും ചിപ്പ് കാർഡുകൾ സ്വീകരിക്കാനാകുംവിധം പാകപ്പെടുത്തുകയും വേണം.റിസർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിക്കാൻ വൈകുന്നതിനു ബാങ്കുകൾ നടപടി നേരിടേണ്ടിവന്നേക്കാം. എന്നാൽ ഉപയോക്താക്കൾ ഒട്ടും പേടിക്കേണ്ടതില്ല.
മാത്രമല്ല, വൺ ടൈ പാസ് വേർഡോ (ഒടിപി) മറ്റ് അക്കൗണ്ട് വിവരങ്ങളോ ആരുമായും പങ്കിട്ടിട്ടെല്ലെങ്കിൽ ഉപയോക്താവ് തികച്ചും സുരക്ഷിതനാണ്. കാരണം, ഉപയോക്താവിന്റെ വീഴ്ച കാരണമല്ലാതെ ഉണ്ടാകുന്ന തട്ടിപ്പുകൾ, അതു നടന്നതായി എസ്എംഎസ്/ഇമെയിൽ ലഭിച്ച് മൂന്നു ദിവസത്തിനകം ബാങ്കിനെ അറിയിച്ചിട്ടുണ്ടെങ്കിൽ, ഉപയോക്താവിനല്ല ബാങ്കിനാണ് ഉത്തരവാദിത്തമെന്ന് റിസർവ് ബാങ്ക് 2017 ജൂലൈയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കാർഡ് ഉപയോഗിക്കുന്നതിന് തടസമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.
സൂക്ഷിക്കൂ എടിഎം വഴിയുള്ള തട്ടിപ്പിന്റെ മുഖങ്ങളെ തിരിച്ചറിയൂ
ഡിജിറ്റൽവത്കരണത്തിന്റെ വിപ്ലവം ബാങ്കിങ് മേഖലയിൽ പ്രതിഫലിച്ചതാണ് എടിഎമ്മും ഇന്റർനെറ്റ് ബാങ്കിങ്ങും. ക്യാഷ് ലെസായി ക്യാഷ് ട്രാൻസാക്ഷൻസ് നടത്താമെന്ന അനുഗ്രഹം ഇതിനുണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഡിജിറ്റലായി തന്നെ നാം അറിയാതെ അക്കൗണ്ടിൽ നിന്നും ക്യാഷ് ലെസായിക്കൊള്ളും. എടിഎം മോഷണം വ്യാപകമായ സാഹചര്യത്തിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കു അധിൃതർ നൽകുന്ന ചില സുരക്ഷാ മുന്നറിയിപ്പുകൾ ഓർക്കുന്നത് ഏറെ സഹായകരമാവും.
1. അക്കൗണ്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇ-മെയിലായോ ഫോൺ മുഖാന്തിരമോ ബാങ്ക് അധികൃതർ ആവശ്യപ്പെടില്ല. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകരുത്.
2. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് അപ്ഡേഷൻ എന്നു പറഞ്ഞു നിങ്ങൾക്ക് പരിചയമില്ലാത്ത മേഖലയിൽ നിന്നോ ലിങ്കിൽനിന്നോ കോളുകളോ മെയിലോ വന്നാൽ അവഗണിക്കുക.കാർഡ് നമ്പർ, പിൻ നമ്പർ, സിവിവി, ഡേറ്റ് ഓഫ് ബെർത്ത്, എക്സ്പിയറി ഓൺ കാർഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റമറെ ഭയപ്പെടുത്തിയോ തന്ത്രപരമായോ കൈക്കലാക്കി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ഓർക്കുക.
3. നിങ്ങളുടെ കാർഡിന്റെയോ സ്റ്റേറ്റ്മെന്റിന്റെയോ കോപ്പി മറ്റാർക്കും നൽകരുത്.
4. കാർഡിന്റെ പിൻ നമ്പർ, സിവിവി നമ്പർ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.
5. ട്രാൻസാക്ഷൻ എസ്എംഎസ് എപ്പോഴും ചെക്ക് ചെയ്യുക.
6. നിങ്ങൾ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ/ഇമെയിൽ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ബാങ്കിൽ അറിയിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
7. ഇടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന വൺ ടൈം പാസ്‌വേർഡ് മറ്റാർക്കും നൽകരുത്.
8. നിങ്ങൾ നടത്തുന്ന ഓരോ ഇടപാടുകൾക്കും എസ്എംഎസ് അല്ലെങ്കിൽ ഇ മെയിൽ അറിയിപ്പു വരുന്നുവെന്ന് ഉറപ്പാക്കണം.
9. മറ്റാർക്കും നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ നൽകരുത്.
10. ബാങ്കിന്റെ കസ്റ്റമർകെയർ നമ്പർ എപ്പോഴും കൈവശമുണ്ടായിരിക്കണം.
കാർഡ് സ്വൈപിങ്...സൂക്ഷിച്ചില്ലേൽ പണം ഉരച്ചെടുത്ത് പോകും !
വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോൾ കാർഡ് വഴിയാണ് ഇടപാടുകൾ നടത്തുന്നുവെന്ന് നാം പറഞ്ഞല്ലോ. മിക്കയിടത്തും കാർഡ് സ്വൈപ് ചെയ്യുന്ന വേളയിൽ നാം തന്നെയാണ് നമ്മുടെ പാസ് വേർഡ് ടൈപ്പ് ചെയ്യുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ചിലയിടത്ത് പാസ് വേർഡ് ചോദിച്ചറിഞ്ഞ ശേഷം വൻ പണത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന വാർത്ത മാധ്യമങ്ങളിൽ വരുന്നതും നാം ശ്രദ്ധിക്കണം.
സ്വൈപ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കൂ
- നിങ്ങളുടെ കാർഡ് ഒരിക്കലും മറ്റൊരാളുടെ കൈവശം നൽകരുത്.
- വയർലെസ് സ്വൈപിങ്ങ് മെഷീനുകൾ (പിഒഎസ് ടെർമിനലുകൾ) സുലഭമായതിനാൽ നിങ്ങളുടെ അടുത്തേക്ക് മെഷീൻ എത്തിക്കാൻ ആവശ്യപ്പെടാം.
- കാർഡ് നിങ്ങൾ തന്നെ സ്വൈപ്പ് ചെയ്യുക.
- പിൻ നമ്പർ സുഹൃത്തുക്കളോടു പോലും പങ്കുവയ്ക്കാതിരിക്കുക.
- മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൈ കൊണ്ട് മറച്ചുപിടിക്കുക.
- മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക.
- ബാങ്കിൽ നിന്നുള്ള എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തുക. മിനി സ്റ്റേറ്റ്മെന്റും ശ്രദ്ധിക്കുക. സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടുക.
- മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുള്ളർ ഇഎംവി ചിപ്പ് അധിഷ്ഠിത കാർഡ് മാറ്റിവാങ്ങുക. മിക്ക ബാങ്കുകളിലും സൗകര്യം ലഭ്യമാണ്.
ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്നെന്ന വ്യാജേന ഒരു ഫോൺ കോളുകൾ എത്തുന്നതും ഇപ്പോൾ വൻ തട്ടിപ്പിന്റെ വലയായി കഴിഞ്ഞ ഒന്നാണ്. കാർഡ് നമ്പർ മുതൽ സിവിവി നമ്പർ വരെ ഒരു സംശയവും തോന്നാത്ത വിധം നമ്മുടെ കയ്യിൽ നിന്നും വാങ്ങിയ ശേഷം നിമിഷങ്ങൾക്കകം ഇത്തരം സംഘങ്ങൾ പണം അടിച്ചു മാറ്റിയിരിക്കും. ഒരിക്കലും ബാങ്കിൽ നിന്നോ സർക്കാരിൽ നിന്നോ നിങ്ങളുടെ വിവരങ്ങൾ ചോദിക്കാറില്ലെന്നു പലരും മറക്കുന്നതാണ് ഇത്തരം തട്ടിപ്പുകൾ പെരുകുന്നതിന് കാരണം.
എടിഎം കൗണ്ടറിലെ അശ്രദ്ധ മതി മുട്ടൻ പണി കിട്ടാൻ...ഇക്കാര്യങ്ങൾ ഓർക്കൂ
സിസിടിവി ക്യാമറയെ സൂക്ഷിക്കണേ
എടിഎം കൗണ്ടറിനുള്ളിൽ നിങ്ങൾ സ്വീകരിക്കുന്ന അതേ ജാഗ്രത കാർഡ് സ്വൈപ്പ് ചെയ്യുന്നയിടത്തും ആവശ്യമാണ്. പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്കു ചുറ്റുമുള്ളത് നൂറു കണ്ണുകളാണ്. ഇതിനു പുറമേ, സുരക്ഷാ ക്യാമറകളുമുണ്ടാകും. ടൈപ്പ് ചെയ്ത നമ്പർ ഏതാണെന്ന് റെക്കോഡ് ചെയ്ത ക്യാമറ ദൃശ്യങ്ങളിൽ നിന്നു മനസിലാക്കാമെന്ന് ഓർക്കുക. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. പ്രതിവിധിയായി, കൈകൊണ്ട് മറച്ചുപിടിക്കുകയാണ് ഏറ്റവും നല്ലത്.
കാർഡിന്റെ ഡ്യൂപ്പ്! സംഗതി സിമ്പിൾ
എടിഎം തട്ടിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌കിമ്മിങ്ങ്. നിങ്ങളുടെ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റുണ്ടാക്കാനുള്ള കാർഡ് സ്‌കിമ്മറുകളെന്ന് ഉപകരണങ്ങൾ ഇപ്പോൾ ചെറിയ വിലയിൽ ലഭ്യമാണ്. ഇവ എടിഎം കൗണ്ടറുകളിൽ ഘടിപ്പിച്ചും തട്ടിപ്പുകൾ നടന്നിട്ടുണ്ട്. നിങ്ങളുടെ കാർഡ് ഏതെങ്കിലും സാഹചര്യത്തിൽ പ്രധാന സ്വൈപിങ്ങ് മെഷീന് പുറമേ മറ്റേതെങ്കിലും ഉപകരണങ്ങളിൽ സ്വൈപ്പ് ചെയ്യുന്നുണ്ടോയെന്നും ശ്രദ്ധിക്കുക. എടിഎം പിൻ കൂടി ക്യാമറ വഴി ചോർത്തിയാൽ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നു ചുരുക്കം.
കാർഡിന്റെ ഫോട്ടോ പുറത്ത് പോയാൽ
കാർഡ് ഒരു മിനിറ്റിനുള്ളിൽ തിരികെ ലഭിക്കുമല്ലോ എന്നോർത്താണ് പലരും ധൈര്യമായി പിൻ നമ്പർ കൈമാറുന്നത്. ഒന്നാലോചിക്കുക, നിങ്ങളുടെ കാർഡിന്റെ ഇരുവശങ്ങളുടെയും ചിത്രം മൊബൈൽ ക്യാമറയിലൂടെ പകർത്താൻ നിമിഷങ്ങൾ മതി! പേര്, കാർഡ് നമ്പർ, എക്സ്പയറി ഡേറ്റ്, പിറകുവശത്തുള്ള മൂന്നക്ക സിവിവി നമ്പർ എന്നിവ ഇങ്ങനെ ലഭിക്കും, ഇതിനൊപ്പം പിൻ കൂടിയുണ്ടെങ്കിൽ നിങ്ങളുടെ പണമുപയോഗിച്ച് ആർക്കും ഓൺലൈൻ സൈറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങാം!
ഫോണും കാർഡും ഒരുമിച്ച് പോയാൽ
എടിഎം പിൻ നമ്പർ മറ്റാർക്കും അറിയില്ലെന്ന് അഹങ്കരിക്കാൻ വരട്ടെ. നിങ്ങളുടെ കാർഡും അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഫോണും ഒരാൾക്ക് ലഭിച്ചാൽ എളുപ്പത്തിൽ ഇടപാടുകൾ നടത്താനാവും, നിങ്ങൾ പോലും അറിയാതെ. എടിഎം പിൻ ഇല്ലെങ്കിൽ അടുത്ത മാർഗം വൺ ടൈം പാസ്വേഡാണ് (ഒടിപി). ഇകൊമേഴ്സ് സൈറ്റുകളിൽ കാർഡിൽ നോക്കി വിവരങ്ങൾ നൽകിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി കൊടുത്താൽ ഇടപാട് സക്സസ് ആകുമെന്ന് ഓർമിക്കുക. ഇന്റർനെറ്റ് ബാങ്കിങ് ഇല്ലാത്ത അക്കൗണ്ടുകളിൽ പോലും ഈ രീതി പ്രായോഗികമാണ്. ഫോണും കാർഡും ഒരുമിച്ച് മറ്റൊരാൾക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാക്കാതിരിക്കുക.
ഫോൺ അനങ്ങുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ
കാർഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ സംശയകരമായ രീതിയിൽ പ്രവർത്തരഹിതമാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങൾ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വ്യാജരേഖകകൾ ഉപയോഗിച്ച് ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉണ്ടാക്കുക ഇക്കാലത്ത് എളുപ്പമാണത്രേ. പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുപയോഗിച്ചു നടത്തുന്ന ഇടപാടുകളുടെ ഒടിപി അയാളുടെ ഫോണിലേക്കാവും വരുന്നത്. ഉടമയാകട്ടെ എന്തെങ്കിലും സാങ്കേതികകാരണങ്ങളാൽ തന്റെ സിം നിശ്ചലമായതാണെന്നു കരുതിയിരുന്നെന്നു വരാം. സംഭവത്തെക്കുറിച്ചു വ്യക്തത വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍