'അയ്യോ..പണം ഞാൻ എവിടുന്ന് കണ്ടെത്തും' ! ശരാശരി വരുമാനത്തിൽ നീക്കിയിരുപ്പുണ്ടാക്കാൻ പെടാപ്പാട് പെടുന്നുണ്ടോ ? ചെലവ് നിയന്ത്രിക്കാൻ പറ്റാതെ കുഴങ്ങി കടം വാങ്ങുന്നത് പതിവായോ ? ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് ആരംഭിക്കുന്നതോടൊപ്പം സാമ്പത്തികമായ ചിട്ട കൈവരിക്കാനുള്ള പൊടിക്കൈകൾ പരീക്ഷിച്ച് തുടങ്ങാം; അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ പദ്ധതികളേയും പരിചയപ്പെടാം
തോമസ് ചെറിയാൻ കെ
പണം..ജീവിക്കാൻ വേണ്ട അത്യാവശ്യമായ സംഗതികളിൽ ഒന്ന്. എന്നാൽ ജീവിതത്തിൽ പണമാണെല്ലാം എന്ന കരുതിയാൽ സംഗതി കൈവിട്ടു പോകും. സാധാരണക്കാരായ ആളുകൾ ഏറ്റവുമധികമുള്ള നമ്മുടെ സമൂഹം ഇന്ന് കൂടുതലായും ജോലി ചെയ്യുന്നത് പ്രൈവറ്റ് മേഖലയിലാണ്.
ജീവിതത്തിന് ഒരു പരിധി വരെ സുരക്ഷിതത്വം തരാത്ത അവസ്ഥയെന്ന് പലരും കരുതുകയും നാളത്തെ ആവശ്യത്തിന് താൻ എന്ത് ചെയ്യും എന്ന് ആശങ്കപ്പെടും വിധം നീക്കിയിരുപ്പ് ഇല്ലാതെ കുഴയുന്ന അവസ്ഥയുമാണ് ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കുന്നത്. കൃത്യമായി പറഞ്ഞാൽ നിക്ഷേപിക്കാൻ മറക്കുകയും ഇന്നിന്റെ ജീവിതത്തിന് ചിട്ട വരുത്താതെ അനാവശ്യമായി ചെലവഴിച്ച് പണം ഇല്ലാത്ത അവസ്ഥ വരുമ്പോൾ ടെൻഷൻ അടിക്കുന്നതുമാണ് ഏവരുടേയും രീതി.
എന്നാൽ ജീവിതത്തിന്റെ 'മണിച്ചെപ്പ്' തകരാതിരിക്കാൻ ചില ചിട്ടകൾ മാത്രം വരുത്തിയാൽ മതിയാകും. ഇതോടൊപ്പം തന്നെ മികച്ച നിക്ഷേപ പദ്ധതികളെയും കുറിച്ച് അറിയുകയും പരീക്ഷിച്ച് തുടങ്ങുകയും ചെയ്താൽ മികച്ച സാമ്പത്തിക ഭദ്രത വേഗം തന്നെ കൈവരിക്കാനും സാധിക്കും.
കുടുംബച്ചെലവ് ...അറിഞ്ഞിരിക്കാൻ ചിലത്
വരുമാനം എത്രയെന്ന് നോക്കാതെ ചെലവ് പെരുപ്പിക്കുന്നതാണ് പല കുടുംബങ്ങളുടേയും സാമ്പത്തിക അടിത്തറയെ തകർക്കുന്നത്. ഹോട്ടൽ ഭക്ഷണം,സിനിമ, ട്രിപ്പ്, ഷോപ്പിങ് എന്നിവയാണ് ചെലവിന്റെ മുഖ്യമായ 'പുഴകൾ'. ഇതിലേക്ക് എടുത്ത് ചാടാതെ ഒരു ഓരം ചേർന്ന് പോയാൽ മാത്രമേ സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കാതെ ഒരു കുടുംബത്തിന് മുന്നോട്ട് പോകാൻ സാധിക്കൂ.
ചെലവ് എന്നത് ഉണ്ടാകുന്നത് തന്നെ രണ്ട് രീതിയിലാണ്. ആവശ്യത്തിനുള്ള ചെലവുകളും അനാവശ്യമായിട്ടുള്ള ചെലവുകളും. ഒരു ശരാശരി കുടുംബത്തിന്റെ ചെലവെടുത്ത് നോക്കിയാൽ അനാവശ്യ ചെലവുകളുടെ കണക്കാവും കൂടുതൽ കാരണം ആവശ്യത്തിനുള്ള ചെലവ് എന്ന് പറയുന്നത് എപ്പോഴും പരിമിതമാണ്.
മേൽപ്പറഞ്ഞ സിനിമയും ഷോപ്പിങ്ങുമൊക്കെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണെങ്കിലും അതിന്റെ തോത് കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത്തരത്തിൽ ഒന്നോ രണ്ടോ മാസം ചെയ്ത ശേഷം പഴയ കണക്കുകൾ കൂടി എന്ന് എടുത്ത് നോക്കൂ 'ആവശ്യവും' അത്യാഗ്രഹവും തമ്മിലുള്ള ചെലവിന്റെ അന്തരം പെട്ടന്ന് മനസിലാക്കാം. പെട്ടന്ന് ചെലവ് കുറച്ച് സമ്പത്ത് പെരുപ്പിക്കാമെന്നത് ഒരു മിഥ്യാ ധാരണയാണ്. അത് ഗുണത്തേക്കാളുപരി ദോഷം മാത്രമേ ചെയ്യു.
സാമ്പത്തികമായ പ്ലാനിങ്ങിന് ആദ്യം വേണ്ടത് കുടുംബാംഗങ്ങൾ (അത് ദമ്പതിമാർ മാത്രമുള്ളതാകാം) തമ്മിലുള്ള ഒത്തൊരുമയാണ്. ഒരാൾ അറിയാതെ മറ്റൊരാൾ പണം ചെലവഴിക്കാതിരിക്കുക. സാമ്പത്തികമായ അച്ചടക്കം തുടർച്ചയായിരിക്കണമെങ്കിൽ ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് കൃത്യമായ നടപ്പാക്കണം. അത് എല്ലാവർക്കും അംഗീകരിക്കാനും പിന്തുടരാനും സാധിക്കുന്നതാകണം. കടുംപിടുത്തങ്ങൾ പാടില്ലെന്നർത്ഥം.
പണം വിഴുങ്ങുന്ന ഷോപ്പിങ്ങുകൾ
ഷോപ്പിങ്ങിനാണ് ഒരു കുടുംബത്തിൽ കൂടുതലായും പണം ചെലവഴിക്കുന്നത്. കണ്ണിൽ കാണുന്നത് അപ്പോഴത്തെ സന്തോഷത്തിന് വേണ്ടി മാത്രം വാങ്ങിച്ചു കൂട്ടിയ ശേഷം പിന്നീട് പണത്തിന് ആവശ്യം വരുമ്പോൾ കൈയും കാലുമിട്ടടിക്കുന്നത് മിക്ക വീടുകളിലും പതിവ് കാഴ്‌ച്ചയാണ്. ഇതിന്റെ പേരിലുള്ള ടെൻഷനും കലഹവും വേറെ.
ഷോപ്പിങ്ങിന് പോകും മുൻപ് വീട്ടിലിരുന്ന് തന്നെ പട്ടിക തയാറാക്കാം. ആവശ്യമില്ലാത്തവ ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കും. ഇത് പതിവാക്കിയാൽ നാം പോലുമറിയാതെ പണം ചോരുന്ന പ്രവണത ഒഴിവാക്കാം. ഒരു കുടുംബത്തിന് ഓരോ ദിവസവും വരുന്ന വരവും ചെലവും അടക്കമുള്ള കാര്യങ്ങൾ കൃത്യമായി മോണിട്ടർ ചെയ്താൽ ദിവസം വീട്ടിലുണ്ടാകുന്ന അമിത ചെവലുകൾക്ക് തടയിടാം.
എവിടാണ് അമിതമായി ചെലവാകുന്നത് എന്ന് കണ്ട് ഇത് ഒഴിവാക്കിയില്ലെങ്കിൽ ചെയിൻ റിയാക്ഷൻ പോലെ ചെലവുകൾ വർധിക്കുകയേ ഉള്ളൂ. കുടുംബാംഗങ്ങളുടെ സത്യസന്ധതയാണ് ഇതിൽ പ്രധാനം.
കടം നല്ലതല്ല..സാമ്പത്തിക നടത്തിപ്പ് സ്വേച്ഛാധിപത്യമല്ല
കടം വാങ്ങുന്നതും കൊടുക്കുന്നതും അത്ര നല്ല കാര്യമല്ല. ഇത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ്. കടം വാങ്ങിയ ശേഷം ഒറ്റത്തവണയായി കൊടുത്ത് തീർക്കാൻ ശ്രമിക്കുന്ന വ്യഗ്രതയാണ് ഏവരേയും കുരുക്കിൽപെടുത്തുന്നത്. അതുകൊണ്ടാണ് ബാങ്കുകൾ പോലും തവണകളായി അടയ്ക്കാനുള്ള അവസരം നൽകുന്നത്. വീട്ടിൽ പണം കൈകാര്യം ചെയ്യുന്നവരോടാകും കടം തരുമോ എന്ന രീതിൽ ആളുകൾ സമീപിക്കുക. ഇത്തരം അവസരങ്ങളിൽ വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കുക. കാര്യമായ വരുമാനം ഇല്ലാത്ത പക്ഷവും ഇത്തരത്തിൽ തവണകളായി കടം കൊടുത്ത് തീർക്കുന്നതാകും ഉത്തമം. കുടുംബാംഗങ്ങൾ അറിയാതെ പണം കടം കൊടുക്കാതിരിക്കുക.
സേവിങ്സിനായി ശ്രമിച്ചു തുടങ്ങാം.....സുരക്ഷിതമായ നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം
സേവിങ്സ് അക്കൗണ്ട് എന്നതാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന 'മണിച്ചെപ്പ്'. പേരിൽ സേവിങ്സ് എന്നുണ്ടെങ്കിലും ഇത് പേരിൽ മാത്രമാണെന്നും മിക്കപ്പോഴും നാം പണം ചെലവാക്കുന്നതും ഈ അക്കൗണ്ടിൽ നിന്നുമാണെന്നുമുള്ള സത്യം മനസിലാക്കുക. വീട്ടിലെ പ്രായമുള്ള ആളുകൾക്ക് വേണ്ടി വരെ ഒരു തുക മാറ്റി വയ്ക്കുന്നത് മുതൽ ചെലവിനും ഇതിനു പുറമേ ദീർഘകാല നിക്ഷേപമെന്ന വണ്ണം നീക്കി വയ്ക്കുന്ന തുകയുമാണ് യഥാർത്ഥ സേവിങ്സ് എന്ന് പറയുന്നത്.
റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.), ടൈം ഡെപ്പോസിറ്റ്, മാസം തോറും വരുമാനം ലഭിക്കാൻ മന്ത്ലി ഇൻകം അക്കൗണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് എന്നിങ്ങനെ വിവിധ സ്‌കീമുകൾ പോസ്റ്റോഫീസുകളലും ബാങ്കുകളിലുമുണ്ട് ഇത് പ്രയോജനപ്പെടുത്താം. കെ.എസ്.എഫ്.ഇ. പോലെ വിശ്വസിക്കാവുന്ന സ്ഥാപനങ്ങൾ നടത്തുന്ന ചിട്ടി പദ്ധതികളും നല്ലതാണ്. മാസങ്ങളോളം ചെറു തുകയായി നിക്ഷേപിച്ച് സമ്പാദ്യം വർധിപ്പിക്കുന്ന ചിട്ടി കൊണ്ട് മറ്റ് പല ഗുണങ്ങളുമുണ്ട്. പലിശ ലഭിക്കുന്ന ചിട്ടികളുമുണ്ട്. ഓഹരിയിൽ പണം നിക്ഷേപിക്കുന്നതും നല്ലതാണ് പക്ഷേ കൃത്യമായി പഠിച്ചിട്ട് വേണമെന്ന മാത്രം.
ബാങ്ക് നമുക്ക് നൽകുന്ന സേവനങ്ങളായ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്നിവയിലൂടെയുള്ള ചെലവും സൂക്ഷിച്ച് ചെയ്യുക. ക്യാഷ് പെയ്മെന്റാണ് ഏറ്റവും നല്ലത്. കാർഡ് വഴി പണം ചെലവാക്കുമ്പോൾ പണം എണ്ണിക്കൊടുക്കുന്ന ഫീൽ ഉണ്ടാകില്ല. ഇത് ഗുണത്തേക്കാലേറെ ദോഷമേ ചെയ്യൂ. കുട്ടികളുള്ളവർ അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതും നല്ലതാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സ്‌കീമിൽ പണം നിക്ഷേപിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഗുണകരമായ നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം...ആരംഭിക്കാം
നിക്ഷേപ പദ്ധതികളിൽ പലതിലും മിക്കവരും തലവയ്ക്കാത്തത് നികുതി ഭയന്നാണ്. അമിതമായി നികുതി വന്നാൽ തങ്ങളുടെ പണം ആ വഴിക്ക് പോകുമോ എന്ന തെറ്റായ ധാരണയാണ് പണ്ടു മുതൽ തന്നെ പലരേയും ലിക്വിഡ് മണി കൈവശം വയ്ക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്ന്. അവനവന്റെ സാമ്പത്തിക ചുറ്റുപാടും വരുമാനവും എങ്ങനെയെന്ന് കരുതി നിക്ഷേപ പദ്ധതികൾ സ്വീകരിച്ചാൽ അത് ഭാവിയിലേക്കും ഏറെ ഗുണം ചെയ്യും.
ബാങ്ക് നിക്ഷേപം മികച്ചത് തന്നെ
ബാങ്ക് നിക്ഷേപങ്ങൾ എപ്പോഴും സുരക്ഷിതമായ ഒന്നാണ്. സ്വകാര്യ ബാങ്കുകളേക്കാൾ സർക്കാർ മേൽനോട്ടത്തിലുള്ള ബാങ്കുകളാണ് ഏറ്റവുധികം ഗുണം ചെയ്യുക. അഞ്ചു വർഷവും അതിലധികവും ദീർഘകാലാവധിയുള്ള നിക്ഷേപ പദ്ധതികളും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. 80 സി നിയമപ്രകാരം ഇവയ്ക്ക് നികുതി ഇളവ് ലഭിക്കുമെന്ന കാര്യവും മറക്കണ്ട. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ ഉറപ്പ് തരാൻ സാധിക്കുന്ന ഒന്നാണ് ബാങ്ക് നിക്ഷേപങ്ങൾ.
ബാങ്കിൽ നിന്നും പലിശയായി ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധകമാണെന്നും ഓർക്കുക. സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളേക്കാൾ റിക്കറിങ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയാകും നല്ലത്. ഇവയ്ക്ക് താരതമ്യേന മികച്ച പലിശയും ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന പലിശയുള്ള വരുമാനത്തിന് സ്രോതസ്സിൽ നികുതി കിഴിവുണ്ടാകുമെന്നതും മറക്കണ്ട.
ഇൻഷുറൻസ് പോളിസികൾ എന്നത് മികച്ച ഒരു നിക്ഷേപം തന്നെയാണ്. ഇതിന് നികുതി ഇല്ല എന്നതും ഒരു പ്രധാന ആകർഷണമാണ്. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികളുണ്ട്. സ്ഥിര വരുമാനമുള്ളർ ഇൻഷുറൻസ് എന്നത് തീർച്ചയായും എടുത്തിരിക്കേണ്ട ഒന്നു തന്നെയാണ്. ദീർഘകാല നിക്ഷേപമായതിനാൽ ഇത് വട്ടമെത്തുമ്പോൾ പലിശ സഹിതം നല്ലൊരു തുക തന്നെ കൈയിൽ കിട്ടുകയും ചെയ്യും.
വിവിധ തരത്തിലുള്ള പദ്ധതികൾ ഉള്ളതിനാൽ വരുമാനം അനുസരിച്ച കാലാവധി തിരഞ്ഞെടുക്കുക. അല്ല പോളിസി തുക വട്ടമെത്തുന്ന സമയത്ത് മികച്ച രീതിലുള്ള വരുമാനമുണ്ടെങ്കിൽ പോളിസി പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ചില പോളിസികളും ഓൺലൈൻ വഴി ഇൻഷുറൻസ് തരാമെന്ന് പറഞ്ഞ് മാടി വിളിക്കുന്ന കമ്പനികളേയും ശ്രദ്ധിക്കണം.
സുകന്യ സമൃദ്ധി യോജന എന്നത് ഏവരും അറിഞ്ഞിരിക്കേണ്ട നിക്ഷേപ രീതിയാണ് പ്രത്യേകിച്ച് പെൺമക്കൾ ഉള്ളവർ. ഒരു സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്ന ഈ പദ്ധതിക്ക് 80 സി പ്രകാരം ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്ന കാര്യം മറക്കരുത്. കുട്ടികൾക്ക് പത്തു വയസിൽ താഴെ പ്രായമുള്ളപ്പോൾ മുതലാണ് ഇത് തുടങ്ങാൻ പറ്റിയ സമയമെന്ന് വിദഗ്ദ്ധർ പറയുന്നു.
21 വർഷമാണ് ഇതിന്റെ കാലാവധി. എന്നിരുന്നാലും മകൾക്ക് 18 വയസ് പൂർത്തിയാകുകയും വിവാഹം കഴിയുകയും ചെയ്താൽ ഈ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം തിരികെ എടുക്കാൻ സാധിക്കും. നിലവിൽ ഈ പദ്ധതിക്ക് 8.1 ശതമാനമാണ് വാർഷിക പലിശ നിരക്ക് എന്ന കാര്യം മറക്കണ്ട.
സീനിയർ സിറ്റിസൺസ് സേവിങ്സ് സ്‌കീം മറക്കരുതാത്ത ഒന്നാണ്. ഇതിന്റെ കാലാവധി അഞ്ചു വർഷമാണെങ്കിലും ഇത് വീണ്ടും നീട്ടാവുന്ന ഒന്നാണ്. 55 വയസ് കഴിഞ്ഞവർക്ക് തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിക്കാൻ സാധിക്കുന്ന സ്‌കീമാണിത്. ഈ നിക്ഷേപത്തിന് 8.3 ശതമാനം പലിശ ലഭിക്കുന്നതിനാൽ മറ്റ് നിക്ഷേപ പദ്ധതികളേക്കാൾ മികച്ചതാണെന്നും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രയോജനം ചെയ്യുമെന്നുള്ളതും മറക്കണ്ട.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നത് നിക്ഷേപത്തിന്റെ കാര്യത്തിൽ സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്ന് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന ഒന്നാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്‌കീമിൽ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക നികുതി ഇളവ് ലഭിക്കുന്നമെന്നും മൂന്ന് മാസം കൂടുമ്പോൾ പലിശ നിരക്ക് പുനർനിർണയം ചെയ്യുന്ന പിപിഎഫ് നിക്ഷേപങ്ങൾ ജനുവരി മുതൽ മാർച്ച് വരെ മൂന്ന് മാസ കാലാവധിക്ക് 7.6% വാർഷിക പലിശ നിരക്ക് ലഭിക്കുന്നുവെന്നുള്ളതും മറക്കണ്ട.
പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും തുടങ്ങാവുന്ന പബ്ലിക്ക് പോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും കൂടിയത് ഒന്നര ലക്ഷം രൂപയും നിക്ഷേപിക്കാൻ രൂപയും നിക്ഷേപിക്കാൻ സാധിക്കും. പതിനഞ്ച് വർഷമാണ് നിക്ഷേപ കാലാവധിയെങ്കിലും അഞ്ച് വർഷം കൂടുമ്പോൾ വീണ്ടും സ്‌കീം പുതുക്കാനും സാധിക്കും.
ഓഹരി നിക്ഷേപവും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.ഒരു കമ്പനി രണ്ട് തരത്തിലുള്ള ഓഹരികളാണ് നൽകുന്നത് പ്രിഫറൻസ് ഓഹരികളും ഇക്വിറ്റി ഓഹരികളും. പ്രിഫറൻസ് ഓഹരി ഉടമകൾക്ക് നിശ്ചിതമായ നിരക്കിൽ ഓഹരി ലഭിക്കും കമ്പനി അഥവാ പെളിഞ്ഞെന്ന് പറഞ്ഞാലും ഇവർക്ക് തുക തിരികേ ലഭിക്കും.
അഥവാ ഇനി കമ്പനിക്ക് നഷ്ടത്തിലാണ് ഓടേണ്ടി വരുന്നതെങ്കിൽ ലാഭം ലഭിക്കുന്ന സമയത്ത് മുൻ വർഷത്തെയും ചേർത്ത് നൽകുന്ന പരിപാടിയും പ്രിഫറൻസ് ഷെയറിലുണ്ട്. ഇതരത്തിൽ നഷ്ടമുണ്ടാകാതിരിക്കേണ്ടതിനുള്ള ഷെയറുകളാണ് ക്യുമുലേറ്റീവ് പ്രിഫറൻസ് ഷെയറുകൾ എന്ന് പറയുന്നത്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇക്വിറ്റി ഷെയറുകൾ എന്നത്. ഈ ഓഹരി ഉടമകൾക്ക് മുൻഗണന ലഭിക്കാറില്ല. മുൻഗണനാ ഓഹരി ഉടമകൾക്കും മറ്റ് ധനമിടപാട് നടത്തിയവർക്കും വിഹിതം നൽകി കഴിഞ്ഞ ശേഷം മാത്രമേ ഇക്വിറ്റി ഷെയർ ഉടമകൾക്ക് വിഹിതം ലഭിക്കൂ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍