കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ
തോമസ് ചെറിയാൻ.കെ
മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും നടക്കുന്നത്. ലിമിറ്റഡ് വാലിഡിറ്റി അല്ലാതെയുള്ള ടോപ്പ് അപ്പ് ചെയ്തിട്ടും ഒരു കോൾ വിളിച്ചു കഴിയുമ്പോൾ സംഗതി കാലിയാകും. ശെടാ ഒന്നു രണ്ടു മിനിട്ടല്ലേ സംസാരിച്ചുള്ളൂ എന്നിട്ടും ഈ കാശെവിടെ പോയി എന്ന കാര്യമോർത്താണ് പിന്നെ തല പുകയ്ക്കുക.
താരതമ്യേന ചെറിയ തുകയായത്കൊണ്ട് പൊലീസിൽ പരാതി നൽകാൻ തോന്നില്ല.എന്നാൽ ഇത്തരത്തിൽ ഒരു കൂട്ടം ജനങ്ങളെ ഒന്നിച്ച് പറ്റിക്കാൻ ശ്രമിച്ചാലോ. ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയുന്നതിനായി നമ്മുടെ ടെലികോം കമ്പനികളും സൈബർ പൊലീസ് ഉദ്യോഗസ്ഥരും കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ തട്ടിപ്പുകൾ മുൻകൂട്ടി അറിയാൻ സാധിക്കാത്തതിനാൽ ശ്രദ്ധയിൽപെടാതെ പോകുന്നുണ്ട്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.
അതിനാൽ തന്നെ മൊബാൽ ഫോണിലെ ബാലൻസ് കുറയുന്നുണ്ടോ എന്നറിയാൻ പലകാര്യങ്ങളും നാം ഓർക്കേണ്ടതുണ്ട്. അൺലിമിറ്റ്ഡ് റീച്ചാർജിങ് നടത്തുന്ന നമുക്കിടയിൽ കാർഡുരച്ച് റിച്ചാർജ് ചെയ്യുന്ന പ്രായമേറിയവരാണ് ഇത്തരം തട്ടിപ്പുകൾക്ക് മിക്കവാറും ഇരയാകുന്നത്. അതിനാൽ തന്നെ പ്രായമായവർക്കുൾപ്പടെയുള്ളതാണ് ഇത്തവണത്തെ മണിച്ചെപ്പ്. മൊബൈൽ ബാലൻസ് കുറയുന്നത് തടയാനായി ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. അവയേതെയന്ന് നമുക്കൊന്ന് അറിയാം.
ബൊളീവിയൻ മിസ്ഡ് കോൾ തട്ടിപ്പിനെ മറക്കരുതേ.....
കുറച്ച് മാസങ്ങൾ മുൻപ് നമ്മേ ഏവരേയും ആശങ്കപ്പെടുത്തിയ ഒന്നാണ് ബൊളീവിയൻ മിസ്ഡ് കോൾ തട്ടിപ്പ് എന്നത്. ഈ തട്ടിപ്പിന്റെ ഒരു വിഹിതം ബൊളിവീയയിലെ ഒരു ടെലികോം കമ്പനിക്കും ലഭിച്ചുവെന്നും പിന്നീട് വാർത്തകൾ വന്നിരുന്നു. മിസ്ഡ് കോൾ വരുന്ന മൊബൈൽ നമ്പറുകൾ 'ന്യുവാടെൽ ബൊളീവിയ' എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്്റ്റാഫിന്റെ ഫോണിൽ നിന്നാണ് കോളുകൾ എന്ന് തെളിഞ്ഞെങ്കിലും പിന്നീട് കമ്പനിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല.
സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉൾപ്പെടെ കോളുകൾ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയത്.+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളിൽ നിന്നായിരുന്നു മിസ്ഡ് കോൾ. നമ്പർ കണ്ട് തിരിച്ചു വിളിച്ച പലർക്കും ഫോണിൽ നിന്നും പണം നഷ്ടമാകുകയും തുടർച്ചയായി വിളികൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഫോൺ പരിശോധിച്ച് നോക്കിയപ്പോൾ പണം നഷ്ടപ്പെട്ട് കഴിഞ്ഞാണ് കെണിയിൽ വീണതാണെന്ന് പലരും അറിയുന്നത്.
പൊലീസ് സേനയിലെ തന്നെ കോൺസ്റ്റബിൾമാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ഫോണിൽ നിന്നും വരെ ബാലൻസ് കാലിയായപ്പോൾ കേരലാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പും നൽകുകയും ചെയ്തിരുന്നു. വാട്ട്സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകുന്നതിനും പൊലീസ് മറന്നില്ല.
വിദേശ രാജ്യങ്ങളിൽ നിന്നും വ്യാജ കോളുകൾ വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. +591, +365, +371, +381, +563, +370, പ്ലസ് ടു55 എന്നീ നമ്പറുകളിൽ തുടങ്ങുന്നവയിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുതെന്നും, ഈ വ്യാജ നമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.
മൊബൈൽ ബാലൻസും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
1. മൊബൈൽ റീച്ചാർജ് ചെയ്യുന്നത് എപ്പോഴും കമ്പനി ഔട്ട്ലെറ്റുകളിൽ മാത്രമാക്കുക. അല്ലെങ്കിൽ ചെയ്യുന്ന സ്ഥലം കമ്പനി അനുവാദം നൽകിയിരിക്കുന്ന സ്ഥലമാണോ എന്ന് അറിയാൻ ശ്രമിക്കണം.
2.പരിചയമില്ലാത്ത മൊബൈൽ വാലറ്റ് ആപ്പുകൾ ഉപയോഗിക്കാതിരിക്കുക. അംഗീകൃതവും വിശ്വസനീയവുമായ വാലറ്റുകൾ തന്നെ ഏറ്റവും ഉത്തമം.
3. ഫോണിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ പ്രത്യേകിച്ച് ഹിന്ദി പോലുള്ള ഭാഷകളിൽ വരുന്ന സന്ദേശങ്ങൾ സൂക്ഷിച്ച് മാത്രം ഓക്കെ അല്ലെങ്കിൽ ക്യാൻസൽ ചെയ്യുക. ശ്രദ്ധിക്കാതെ ഒാക്കെ ബട്ടൺ അമർത്തി കാശു പോയ കഥകൾ ഏറെയാണ്.
4. ഫോണിൽ ഡയലർടോൺ പാട്ടുകളാണ് സെറ്റ് ചെയ്യുന്നെങ്കിൽ അത് ഓട്ടോമാറ്റിക്കായി വീണ്ടും സെറ്റ് ആകുന്നുണ്ടോ എന്ന പരിശോധിക്കുക. അല്ലാ എങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ മറക്കരുത്.
5. വിദേശത്ത് നിന്നും വരുന്ന കോളുകൾക്ക് കഴിവതും പ്രതികരിക്കാതിരിക്കുക. അല്ല നിങ്ങളുടെ പരിചയക്കാരാണെങ്കിൽ അത് വീണ്ടും അതേ നമ്പറിൽ നിന്നും തന്നെ ഒന്നിൽ കൂടുതൽ തവണ വിളിക്കാം. ഫേസ്ബുക്ക് വഴിയോ മറ്റോ ഇങ്ങനെയുള്ളവരെ കോൺടാക്റ്റ് ചെയ്ത ശേഷം സാവധാനം മാത്രം ഫോൺ വഴി കോൾ നടത്താൻ ശ്രമിക്കാം.
6. പരിചയമില്ലാത്ത ആപ്പുകൾ ഒഴിവാക്കുക. ഇപ്പോൾ ഇറങ്ങുന്ന ചില ആപ്പുകൾ വഴി മൊബൈൽ ബാലൻസ് കുറയുന്നുവെന്ന് പരാതി വന്നിരുന്നു.
7. ഫോൺ കുട്ടികളുടെ കൈയിൽ കളിക്കാൻ കൊടുക്കുന്നത്് ഒഴിവാക്കണം. ഇങ്ങനെയും അബദ്ധത്തിൽ കോൾ പോകാം.
8. ഫോണിൽ കോൾ ചെയ്ത ശേഷം കൃത്യമായി കട്ട് ആയോ എന്ന് നോക്കാൻ മറക്കരുത്. ഇത് പലരും വിട്ടു പോകുന്ന ഒന്നാണ്.
9. കൃത്യമായി ബാലൻസും വാലിഡിറ്റിയും പരിശോധിക്കുക. ഇത് ശീലമാക്കുന്നത് നല്ലതാണ്. പലരും ബാലൻ തീർന്നുവെന്ന അറിയിപ്പ് ലഭിക്കുമ്പോഴാണ് അറിയുന്നത്.
10. ഫോൺ കഴിവതും മറ്റാർക്കും ഉപയോഗിക്കാൻ നൽകാതിരിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴിച്ച്.
11. കുറച്ച് നാൾ കൂടുമ്പോൾ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനങ്ങൾ നമ്മൾ അറിയാതെ ആക്ടിവേറ്റ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.
മാൽവെയറുകളേ സൂക്ഷിക്കണേ
ഫോണുകളിൽ കടന്നു കൂടുന്ന മാൽവെയറുകൾ ബാലൻസ് തുക കാർന്നു തിന്നുമെന്ന വിവരം കുറച്ച് നാളുകൾക്ക് മുൻപ് ഐടി ഭീമനായ കാസ്പെർസ്കി പുറത്ത് വിട്ടത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകുന്ന ഫോണുകളിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
സേഫ്കോപ്പി എന്നറിയപ്പെടുന്ന മാൽവെയറായിരുന്നു ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്ന്. ഓൺലൈൻ ബാങ്കിങ്ങിനു ബദലായി മൊബൈൽ അക്കൗണ്ട് ബാലൻസിൽനിന്നു പണം കൈമാറാൻ കഴിയുന്ന ഓപ്പറേറ്റർ ബില്ലിങ് സേവനത്തെയാണു സേഫ്കോപ്പി എന്നറിയപ്പെടുന്ന മാൽവെയർ ആക്രമിക്കുന്നത്. ഇതിന് ലോഗിൻ വേണ്ട എന്നതായിരുന്നു മറ്റൊരു പ്രധാന സംഗതി.
ആപ് തുറക്കുന്നതോടെ ഉപഭോക്താവറിയാതെ ഓപ്പറേറ്റർ ബില്ലിങ് വഴി പണം നഷ്ടമാകുന്നു. ഉപയോഗിക്കുന്നയാൾ അറിയാതെ പല സേവനങ്ങളും തനിയെ സബ്സ്ക്രൈബ് ചെയ്യുകയാണു ഇത്തരം തട്ടിപ്പിന്റെ പതിവ്. ഇത് 47 രാജ്യങ്ങളിലായി 4,800 ഉപയോക്താക്കളെ ഇതു ബാധിച്ചതായാണു സൂചന. ഇത്തരം തട്ടിപ്പുകൾ അധികമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിശ്വാസയോഗ്യമല്ലാത്ത സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കാസ്പെർസ്കി മുന്നറിയിപ്പു നൽകിയിരുന്നു.
Stories you may Like
- വ്യാജരേഖ കേസിൽ കെ വിദ്യയെ ജൂലൈ ആറു വരെ റിമാൻഡ് ചെയ്തു
- വ്യാജ സർട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി കെ. വിദ്യ പിടിയിൽ
- മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, വിദ്യ ഒളിവിൽ
- എത്ര മോശം ദിവസമായാലും ഒരൊറ്റ കിക്ക് മതി എല്ലാം ശരിയാവാൻ!
- കെ വിദ്യ അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്