പ്രതിമാസം എട്ട് ലക്ഷം ലാഭം നേടുന്ന സാധാരണ വീട്ടമ്മയുടെ വിജയകഥ! ചെറു സംരംഭത്തിലെ ഉത്പന്നങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതിന് മുൻപ് ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; കുറഞ്ഞ ചെലവിൽ തുടങ്ങി ലക്ഷങ്ങൾ കൊയ്യണമെങ്കിൽ മനസിൽ വേണ്ട പ്ലാനുകളെ പറ്റി ധാരണയുണ്ടോ ? ഹരിയാനയിലെ സോണിപാടത്ത് നിന്നുള്ള സാധാരണക്കാരി വീട്ടമ്മ ഫ്ളിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായി മാറിയ കഥ
തോമസ് ചെറിയാൻ കെ
സാങ്കേതിക വിദ്യയുടെ വിപ്ലവം ഇന്നിന്റെ ലോകത്തിന് നൽകിയ ജീവവായുവാണ് ഇന്റർനെറ്റ്. കറണ്ടില്ലാതെ ഇരിക്കാൻ വയ്യെന്ന് പറയുന്ന കാലമൊക്കെ കടന്നു പോയിട്ട് നാളേറെയായി. ഇപ്പോൾ സ്മാർട്ട് ഫോണിൽ ചാർജ് കുറഞ്ഞാൽ, വൈഫൈയ്ക്ക് റെയ്ഞ്ച് കുറഞ്ഞാൽ അപ്പോൾ തുടങ്ങും 'നെഞ്ചത്തടിയും നിലവിളിയും'. ഇന്റർനെറ്റ് എന്ന മാന്ത്രിക വലയ്ക്കുള്ളിൽ ലോകത്തെ ഒതുക്കിപിടിച്ചപ്പോൾ കച്ചവടം മുതൽ കല്യാണം വരെ 'ഓൺലൈനായി' മാറി. ഹാ..ആദ്യം പറഞ്ഞ വാക്കിൽ തൂങ്ങിപ്പിടിച്ചാൽ തന്നെ പറയാൻ ഒരുപാടുണ്ട്. കച്ചവടം...വെറും കച്ചവടമല്ല ഓൺലൈൻ കച്ചവടം.
ഓൺലൈനിലൂടെ വീടും കാറും വരെ വാങ്ങാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് നാളെറെയായി. അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. എന്നാൽ മൊട്ടു സൂചി മുതൽ ഏക്കർ കണക്കിന് ഭൂമി വരെ ഒറ്റവിരലിൽ ഡീൽ ആക്കുന്ന സ്മാർട്ട് കമ്പോളത്തിലേക്ക് ചാടാൻ കാത്തിരിക്കുന്ന കച്ചവടത്തിലെ പുതുമണവാളന്മാരും മണവാട്ടിമാരും കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്. ഓൺലൈൻ കച്ചവടമെന്നാൽ അങ്ങനെ പെട്ടന്നൊരു ദിവസം തുടങ്ങാവുന്ന ഒന്നല്ല. അതിന് കൃത്യമായ പ്ലാനിങ്ങ് ആവശ്യമാണ്. ഇല്ലെങ്കിൽ സംഗതി തവിടുപൊടിയാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഓൺലൈൻ വ്യാപാരത്തിലെ നിയമങ്ങളും സാങ്കേതിക തലത്തിലെ രീതികളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇത്തരം ബിസിനസുകൾ തുടങ്ങുന്നതിന് മുൻപ് ഈ മേഖലയിൽ വിജയം കൊയ്തവരോട് വിശദാംശങ്ങൾ തേടി പ്ലാനുണ്ടാക്കുന്നത് ഏറെ സഹായകരമാവും. ഓൺലൈൻ വിപണിയിലേക്ക് ചുവട് വയ്ക്കുന്നവർക്ക് പ്രാഥമികമായി ലഭിക്കേണ്ട ചില ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ മണിച്ചെപ്പലുള്ളത്.
ഓൺലൈൻ ബിസിനസ് ഒരു തിരിഞ്ഞ് നോട്ടം
ഓൺലൈൻ വെബ്സൈറ്റുകൾ വഴി കച്ചവടം നടത്തുന്നതാണ് സംഗതി എന്ന കാര്യം ലളിതമായി ഏവർക്കും അറിയാമല്ലോ. ഒരു അംഗീകൃത വെബ്സൈറ്റ് വഴി ചെറുകിട കച്ചവടക്കാർ മുതൽ വമ്പൻ കോർപ്പറേറ്റുകൾക്ക് വരെ സാധനങ്ങൾ വിൽക്കാനുള്ള അവസരമാണ് ഇവിടെ വമ്പൻ കച്ചവടമായി മാറുന്നത്. കോടികൾ മറിയുന്ന ഈ കമ്പോളത്തിലേക്ക് നിങ്ങളുടെ ഉൽപന്നവും എത്തിക്കാൻ സാധിക്കും. അതിന് വലിയ പ്രയാസമുണ്ടാകില്ലെങ്കിലും വമ്പൻ മത്സ്യങ്ങൾക്ക് മുൻപിൽ നമ്മുടെ ചെറുമീനിനെ ആളുകൾ ശ്രദ്ധിക്കണമെങ്കിൽ മികച്ച മുന്നൊരുക്കങ്ങൾ തന്നെ വേണം. അതിന് സംരംഭകൻ തന്റെ ആശയം എങ്ങനെ മനസിൽ ചിന്തിക്കുന്നു എന്ന കാര്യം വരെ ബിസിനസിന്റെ വളർച്ചയെ ബാധിക്കുന്ന ഒന്നാണ്.
നിങ്ങൾ എന്ത് ഉൽപന്നമാണോ വെബ്സൈറ്റിലൂടെ വിതരണം ചെയ്യാൻ പോകുന്നത് അതിനെ ആദ്യം പൂർണമായി അറിയുക എന്നതാണ് ആദ്യത്തേത്. ഉൽപന്നത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം. ചകിരി വിൽക്കുന്ന ആൾ അറിഞ്ഞിരിക്കേണ്ട കാര്യമാവില്ല ഉണക്കചെമ്മീൻ വിൽക്കുന്ന ആൾ അറിയേണ്ടത്. വെബ്സൈറ്റിലൂടെ സാധനം വിൽപനയ്ക്ക് എത്തും മുൻപ് ഇടനിലക്കാരനായി നിൽക്കുന്ന സെല്ലറിന് പൂർണമായും നിങ്ങളിൽ വിശ്വാസം ജനിക്കത്തക്ക വിധം നിങ്ങൾ ഇതിൽ ആഴത്തിൽ പഠിച്ചിരിക്കണം. ഉൽപന്നത്തിന് ഇടുന്ന പേര് വരെ മറ്റ് ബ്രാൻഡുകളോട്് കിടപിടിക്കുന്നതാണെങ്കിൽ നിങ്ങൾ പകുതി രക്ഷപെട്ടു. കാരണം മനസിൽ പതിയുന്ന പേരിനെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരസ്യ മാർഗങ്ങൾ നിങ്ങളെ അതിവേഗം സഹായിക്കുമെന്നുറപ്പ്.
അടുത്ത പ്രധാനകാര്യമാണ് ഓൺലൈൻ വിഭവശ്രോതസുകളെ കൃത്യമായി ഉപയോഗിക്കുക എന്നത്. സമൂഹ മാധ്യമങ്ങൾ ഇന്ന് ഒരു ഉൽപന്നത്തിന് നൽകുന്ന പ്രമോഷൻ ചെറുതല്ല. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമൂഹ മാധ്യമങ്ങൾ വഴി മികച്ച പരസ്യത്തിനുള്ള വകുപ്പാണ് സൈബർ ലോകം തുറന്ന് വയ്ക്കുന്നത്. ആശയം എന്നത് ഉൽപന്നം ആകുമ്പോൾ തന്നെ സമൂഹ മാധ്യമത്തിൽ സംഗതി വൈറലാക്കാൻ മറക്കരുത്. ഗ്രൂപ്പുകളും പേജുകളും തന്നെ ഇതിന് വലിയ രീതിയിൽ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇത് ആരംഭിക്കും മുൻപ് ഉൽപന്നത്തിന് കൃത്യമായ മേൽവിലാസം വേണം.
ഇത് കൃത്യമായി ഇ-മെയിൽ അക്കൗണ്ട് അടക്കം സൃഷ്ടിക്കുകയും സംരംഭത്തിന്റെ ആവശ്യത്തിനായി മാത്രം ബാങ്ക് അക്കൗണ്ട് ആദ്യമേ തന്നെ തുടങ്ങുകയും വേണം. ഇത് വൈകിയാൽ നൂലാമാലകൾ ഏറെയാണ്. വിൽപന നടത്തുവാനായി ഇന്ന് ഒട്ടേറെ മുൻനിര ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ ലഭ്യമാണ്. ആമസോൺ, ഫ്ളിപ്പ്കാർട്ട്, സ്നാപ്ഡീൽ, തുടങ്ങി ഒട്ടേറെ ഓൺലൈൻ പ്ലാറ്റ് ഫോമുകളുണ്ട്. ഇവയുടെ ഔദ്യോഗിക വിഭാഗവുമായി ബന്ധപ്പെട്ടാൽ വിൽപന നടത്തുന്നതിനെ പറ്റി വിശദ വിവരങ്ങൾ പറഞ്ഞു തരും. ഇവയ്ക്ക് സെല്ലർ എന്ന ഇടനിലക്കാരുണ്ടെങ്കിലും വിശദവിവരങ്ങൾ കമ്പനിയുടെ വിദഗ്ദ്ധർ വഴി അറിയുന്നതാണ് നല്ലത്.
കാരണം ചതിക്കുഴികൾ ഏറെയുള്ള മേഖലയാണിത്. സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങണമെന്നാണ് ആഗ്രഹമെങ്കിലും അത് നല്ലതാണ്. പക്ഷേ വളർന്ന കച്ചവട സൈറ്റുകൾ വഴി ഉൽപന്നത്തിന് കിട്ടുന്ന വേഗത സ്വന്തം സൈറ്റ് വഴി ആദ്യമേ കിട്ടണമെന്നില്ല. സൈറ്റ് നാലാൾ അറിഞ്ഞു വരുമ്പോൾ തന്നെ അൽപം സമയമെടുക്കും. എന്നാൽ വളർച്ച പതുക്കെ മതിയെന്നും ക്ഷമയും സമയവും ആവോളമുണ്ടെന്നും നിങ്ങളുടെ മനസിലുണ്ടെങ്കിൽ പ്രശ്നമില്ല. സ്വന്തം സൈറ്റ് എന്ന ആശയം നല്ലതു തന്നെ.
'കച്ചവട മത്സര കാഹളം' മുഴക്കുന്നതിന് മുൻപ് ഓർക്കാൻ
കച്ചവടം എന്നത് തുടങ്ങുന്നതിനേക്കാൾ പ്രയാസം അതിനെ കുറിച്ച് കൃത്യമായ ധാരണ ഉള്ളിൽ സൃഷ്ടിക്കുക എന്നതാണ്. പണം എന്ന ലക്ഷ്യം വച്ച് കച്ചവടത്തിനിറങ്ങിയാൽ തോൽവിയായിരിക്കും ഫലം. കാരണം ഒരു കുഞ്ഞ് ജനിച്ചയുടൻ തന്നെ നടക്കുകയല്ല എന്ന സത്യം നാം മറന്ന് പോവരുത്. അതിന് വളരാനുള്ള സമയം കൊടുക്കണം. ബിസിനസ് ആരംഭിക്കാനുള്ള മൂലധനം കൃത്യമായി കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തുക. അത് റിസ്ക് ഉള്ളതായിരിക്കരുത്. ഉദാ: ആകെയുള്ള സമ്പാദ്യമോ നീക്കിയിരിപ്പോ വച്ച് തുടങ്ങരുത്. ചെറിയ തുകയ്ക്ക് ആരംഭിക്കുക. ഒരു ജോലിയോടൊപ്പം ബിസിനസിനെ അതിന്റെ വഴിയിൽ വളരാൻ വിടുന്നത് ഏറെ ഉത്തമമാണ്.
വരുമാനം വന്നു തുടങ്ങുമ്പോൾ കോൺഫിഡൻസ് പെട്ടന്ന് കൂടാതെയിരിക്കുക. അത് ആപത്തിൽ ചാടിക്കും. കുറച്ച് പൈസ വരുന്നത് കണ്ടാൽ കച്ചവടം ഉഷാറാക്കാൻ വമ്പൻ ചെലവുകൾ നടത്തി ഇല്ലാതാകുന്നവരാണ് മിക്കവരും. പണത്തിന്റെ കാര്യത്തിൽ എപ്പോഴും താഴ്ന്ന ലെവലിൽ ആഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യുക. എന്നാൽ അത് വർധിപ്പിക്കാനുള്ള ശ്രമത്തിൽ മുൻപന്തിയിലായിരിക്കുകയും വേണം. മികച്ച ബിസിനസ് വിജയത്തിന് വേണ്ട് അതിബുദ്ധിയല്ല ശരാശരി ബുദ്ധിയാണെന്ന് ഓർമ്മിക്കുക. ആശയം, സാമ്പത്തികം, പ്രവർത്തന രീതി, നിലനിൽപ്പ് എന്നിവയിൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം.
വീട്ടമ്മ നേടുന്നത് പ്രതിമാസം എട്ട് ലക്ഷം...ഊർജ്ജം ലഭിക്കാൻ ഈ വിജയകഥ ഓർമ്മിക്കൂ
ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായി നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്നും ഓൺലൈൻ വ്യാപാര മേഖലയിൽ തങ്കലിപികളാൽ എഴുതിയ പേരാണ് റിതു കൗശിക് എന്ന ഹരിയാന സ്വദേശിനിയായ വീട്ടമ്മയുടേത്. അടുത്തിടെ ഒട്ടുമിക്ക മാധ്യമങ്ങളിലും റിതുവിന്റെ വിജയകഥ വന്നിരുന്നു. എന്നിട്ടും മലയാളികൾക്ക് സുപരിചിതയായി വരുന്നതേയുള്ളൂ റിതുവിനെ. എട്ട് ലക്ഷം രൂപ പ്രതിമാസം ഈ സംരംഭക ഇന്ന് നേടുന്നുവെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ...എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ഓൺലൈൻ ഭീമനായ ഫളിപ്പ കാർട്ടിൽ തന്റെ റിതു കലക്ഷൻസ് എന്ന ഹാൻഡ് ബാഗ് ബിസിനസ് ചിട്ടയോടെ ചെയ്ത് വരികയാണ് ഹരിയാനയിലെ സോണിപടത്ത് നിന്നുമുള്ള ഈ മിടുമിടുക്കി വീട്ടമ്മ.
എന്നാൽ ഈ വിജയത്തിന് പിന്നിൽ വലിയ കഥയുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ മുടങ്ങിയ പഠിത്തം പൂർത്തിയാക്കണമെന്ന ലക്ഷ്യമാണ് റിതു ആദ്യം വിജയകരമായി പൂർത്തിയാക്കിയത്. 2016ൽ ബിരുദം പൂർത്തിയാക്കിയ ശേഷം തന്റെ പ്രിയ ഹോബിയായ ഹാൻഡ് ബാഗ് നിർമ്മാണം എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന ചിന്ത ആരംഭിച്ചു. ഇത് സമീപവാസികളുമായി പങ്കുവെച്ചപ്പോൾ ഓൺലൈൻ വിപണിയിലൂടെ കച്ചവടം നടത്തുന്നതിന്റെ ബാലപാഠങ്ങൾ ലഭിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ഫുൾ സപ്പോർട്ട് കൂടി നൽകിയതോടെ റിതുവിന് ആത്മ വിശ്വാസമേറി. 31ാം വയസിൽ ആരംഭിച്ച റിതുപാൽ കലക്ഷൻസിന് പല പ്രതിസന്ധികൾ നേരിട്ടെങ്കിലും കരുത്തോടെ മുന്നോട്ട് നീങ്ങിയപ്പോൾ എല്ലാ പിന്തുണയുമായി ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ളിപ്പ്കാർട്ട് കൂടെ നിന്നു. ബാങ്ക് വായ്പയ്ക്ക് പകരം സ്വന്തം പേരിലുണ്ടായിരുന്ന ചെറിയ നീക്കിയിരിപ്പ് മൂലധനമാക്കി റിതു തുടങ്ങിയ സംരംഭം പെട്ടന്നാണ് വളർന്നത്. കംമ്പ്യൂട്ടറിലെ അറിവില്ലായ്മയേയും റിതു തോൽപിച്ചു.
കച്ചവടം ആരംഭിച്ച് ഒരു വർഷം അതിനെ വളരാൻ വിട്ടു. ഇതിന് ശേഷം ഒരു ലക്ഷം രൂപയിലധികം വരുമാനം ലഭിച്ചപ്പോൾ റിതു മനസിൽ വിജയമുറപ്പിച്ചു. 200 രൂപയിൽ ആരംഭിച്ച് 1500 രൂപ വരെ വിലവരുന്ന ഹാൻഡ് ബാഗുകൾ വിറ്റ് ഇന്ന് എട്ട് ലക്ഷം രൂപയിലധികമാണ് റിതുവിന്റെ ലാഭം. ദക്ഷിണേന്ത്യയിൽ വിജയം കണ്ട റിതുവിന്റെ സംരംഭം ഇനി ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രതിമാസം 20 ലക്ഷം രൂപയുടെ കച്ചവടം നടത്തണമെന്നാണ് തന്റെ സ്വപ്നമെന്ന് റിതു പ്രത്യാശയോടെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്