സരിതയുടെ സാരിത്തുമ്പിനെ കുറിച്ച് വാർത്ത എഴുതാൻ മറുനാടന് ഇനിയും നാണമില്ലേ? സരിത - സുനിത സംഭാഷണം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്? മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആക്കി പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത്
ഷാജൻ സ്കറിയ
സരിതയെ ആഘോഷമാക്കിയവരുടെ കൂടെ ഞങ്ങളും ഉണ്ട്. കൈരളി പീപ്പിൾ ചാനൽ ആദ്യം പുറത്ത്കൊണ്ടുവന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ പുറംലോകത്ത് എത്തിച്ച ആദ്യ മാദ്ധ്യമം ആയിരുന്നു മറുനാടൻ. പിന്നീട് എത്രയോ നാളുകൾ കഴിഞ്ഞാണ് ദേശാഭിമാനി പോലും ഈ വാർത്ത ഏറ്റെടുത്തത്. എന്നാൽ ജയിലിൽ നിന്നും ഇറങ്ങിയ സരിത തന്റെ ബ്ലാക്ക്മെയിൽ രാഷ്ട്രീയം കയ്യിലെടുത്തപ്പോൾ സരിതയുടെ പ്രസ്താവനകളും വാർത്തകളും കരുതലോടെ വേണമെന്ന നിലപാടായിരുന്നു ഞങ്ങളുടേത്. സരിത എന്ന സാമൂഹ്യ വിപത്തിനെ ഒരു സംഭവമാക്കി മാറ്റാൻ കുറേ പത്രപ്രവർത്തകർ ബോധപൂർവ്വം ശ്രമിച്ചിരുന്നത് അവർ അറിയാതെ പെട്ടുപോയ ഏതോ ബ്ലാക്ക്മെയിൽ സാഹചര്യത്തിൽ നിന്നായിരിക്കാം എന്നു ഞങ്ങൾ ഭംഗ്യന്തരേണ പലതവണ സൂചിപ്പിച്ചിരുന്നു. ഒരു നാലാംകിട ക്രിമിനലിന്റെ വാക്കുകൾക്ക് യാതൊരു പ്രസക്തിയും നൽകേണ്ടതില്ല എന്ന ഉറച്ച ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടാണ് സരിത സിനിമയിൽ അഭിനയിക്കുന്നു, സരിത ചാനൽ അവതാരികയാകുന്നു തുടങ്ങിയ പിആർ വാർത്തകൾ തമസ്കരിക്കുകയും സരിതയെ ചർച്ചയ്ക്ക് വിളിച്ച ചാനൽ സിംഹങ്ങളുടെ തൊലിയുരിഞ്ഞ് കാട്ടാൻ ഞങ്ങൾ തയ്യാറാകുകയും ചെയ്തിരുന്നത്. മറുനാടനിലൂടെ ചിലത് വെളിപ്പെടുത്തണം എന്നു പറഞ്ഞ് ഇടക്കാലത്ത് സരിത സമീപിച്ചപ്പോഴും ഞങ്ങൾ വേണ്ട എന്നു വയ്ക്കുകയായിരുന്നു. ആദ്യകാലത്ത് മറ്റ് പത്രങ്ങളോടൊപ്പം സരിതക്കഥകൾ നന്നായി വിളമ്പിയ ശേഷം തന്നെയായിരുന്നു ഈ ഉറച്ച തീരുമാനം എന്നു മറക്കരുത്. അതിന്റെ ഭാഗമായി ഞങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകളും ലേഖനങ്ങളും സരിതയെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇന്നേവരെ സരിത ഏതെങ്കിലും ഒരു മാദ്ധ്യമത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അത് മറുനാടനെതിരെ മാത്രമാണ് എന്നത് ഈ പ്രകോപനത്തിന്റെ അടയാളമായി നിലനിൽക്കുകയും ചെയ്യുന്നു. ഫോണിൽ ഈ ലേഖകനേയും മറുനാടനിലെ ചില ലേഖകരേയും ഒട്ടേറെ തവണ സരിത ചീത്ത വിളിച്ചിട്ടുണ്ട്. അത്തരം ചില ലേഖനങ്ങളുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- കൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക
- സരിത തെളിയിച്ചു; കേരളം ലൈംഗിക ഭിക്ഷക്കാരുടെ നാടുതന്നെ! മാദ്ധ്യമങ്ങൾ പബ്ബും ഡാൻസ് ബാറുകളും നടത്തുന്ന കാലം വരുമോ? പുതിയ ഭീഷണിയായി പഞ്ചാരക്കെണി വരുന്നു; വർത്തമാന കേരളം നമ്മളോട് പറയുന്നത്
- വാട്സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് സരിതയുടെ അറിവോടെ? അഭിഭാഷകനെതിരെയുള്ള പരാതിയും ഗൂഢാലോചനയുടെ ഭാഗം: സരിതയുടെ നീക്കത്തിൽ ഭയന്ന് ചങ്കിടിപ്പോടെ നേതാക്കൾ
എന്നിട്ടും കഴിഞ്ഞ് എട്ട് ദിവസമായി ഞങ്ങൾ സരിതയുടെ സംഭാഷണം സീരിയലൈസ് ചെയ്യുകയായിരുന്നു. ഒട്ടേറെപേർ സരിതയുടെ സാരിത്തുമ്പിന്റെ കഥ പറയുന്ന മാദ്ധ്യമം എന്ന നിലയിൽ ഞങ്ങളെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചു കൊണ്ടിരുന്നു. അരുവിക്കരയിലെ തെരഞ്ഞെടുപ്പിൽ ശബരീനാഥ് നേടിയ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസിദ്ധീകരണം തികച്ചും അപ്രസക്തമായിട്ടും ഞങ്ങൾ ഇത് തുടർന്നത് സരിതയുടെ വെളിപ്പെടുത്തൽ ഇവിടെ എന്തെങ്കിലും മാറ്റം വരത്തും എന്നതുകൊണ്ടല്ല. നേരേ മറിച്ച് സ്വതന്ത്ര മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾ എക്കാലത്തും എടുത്തിരുന്ന ഉറച്ച നിലപാടുകൊണ്ട് മാത്രമാണ്. സരിതയുടെ സംഭാഷണം ഇപ്പോൾ പുറത്ത് വന്നതിന്റെ രാഷ്ട്രീയം നന്നായി മനസ്സിലാക്കി തന്നെയായിരുന്നു ഈ വിഷയത്തെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. സുനിതാ ദേവദാസ് എന്ന മാദ്ധ്യമ പ്രവർത്തക മറുനാടനിൽ ജോലി ചെയ്തിരുന്നതുകൊണ്ടും ഈ സംഭാഷണം നടന്ന സാഹചര്യം ഞങ്ങൾക്കു മുമ്പ് ഉറപ്പായിരുന്നതുകൊണ്ടും കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.
സ്വന്തം കച്ചവടത്തിന് ലാഭം ഉണ്ടാക്കാനായി അവസരം നോക്കി വിവിധ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സരിത നടത്തുന്ന സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും ഇത് തികച്ചും ഭിന്നമാണ് എന്നു തോന്നിയതുകൊണ്ട് കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മറുനാടനുമായി സരിത നടത്തിയ ഒരു അഭിമുഖത്തിൽ ആണ് ഇത്തരം കാര്യങ്ങൾ പ്രചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല(തീർച്ചയായും സരിത കേരളത്തിൽ നിറഞ്ഞു നിന്ന സമയത്ത് ഞങ്ങൾ അവസരം പാഴാക്കുമായിരുന്നില്ല). പ്രതിസന്ധിയിലായ ഒരു സ്ത്രീയെ മനസ്സിലാക്കി മറ്റൊരു സ്ത്രീ നടത്തിയ സംഭാഷണത്തിന്റെ ഭാഗമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് എന്നറിയാതെ നടത്തിയ സംഭാഷണം ആയതുകൊണ്ട് ഇതിലെ വെളിപ്പെടുത്തലുകൾക്ക് സാധാരണ അഭിമുഖങ്ങളേക്കാൾ പ്രസക്തിയുണ്ട് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. സാധാരണക്കാർ ആരാധകരായി കരുതുന്ന നേതാക്കളുടെ യഥാർത്ഥ സ്വഭാവം ആണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്. സ്ത്രീ എങ്ങനെയാണ് നമ്മുടെ ജനപ്രതിനിധികളുടെ മനസ്സിൽ ഇപ്പോഴും ഒരു ഉപഭോഗചരക്ക് മാത്രമായിരിക്കുന്നത് എന്ന് ഇതിലെ പല സംഭാഷണങ്ങളും വ്യക്തമാക്കുന്നു.സ്വന്തം കച്ചവടത്തിന് ലാഭം ഉണ്ടാക്കാനായി അവസരം നോക്കി വിവിധ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സരിത നടത്തുന്ന സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും ഇത് തികച്ചും ഭിന്നമാണ് എന്നു തോന്നിയതുകൊണ്ട് കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മറുനാടനുമായി സരിത നടത്തിയ ഒരു അഭിമുഖത്തിൽ ആണ് ഇത്തരം കാര്യങ്ങൾ പ്രചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല(തീർച്ചയായും സരിത കേരളത്തിൽ നിറഞ്ഞു നിന്ന സമയത്ത് ഞങ്ങൾ അവസരം പാഴാക്കുമായിരുന്നില്ല).
ഇത് പുറത്ത് വന്ന രാഷ്ട്രീയ സാഹചര്യം തികച്ചും സംശയാസ്പദമാണ് എന്നു വിശ്വസിക്കുമ്പോഴും ഇതുവരെ പുറത്തുവന്ന വെളിപ്പെടുത്തലുകളെക്കാളും വിശ്വാസ്യത ഇതിനുണ്ട് എന്നു കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഒന്നാമത് ഇങ്ങനെ ഒരു സംഭാഷണം പുറത്ത് വരാൻ സരിത ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചത്. രണ്ടാമത് ഞങ്ങൾക്ക് നന്നായി അറിയാവുന്ന മാദ്ധ്യമ പ്രവർത്തകയായ സുനിതയാണ് ഈ സംഭാഷണം നടത്തിയത് എന്നതുകൊണ്ട് ഇത് കൂടുതൽ വിശ്വസനീയമായി തോന്നി. മാത്രമല്ല ഈ സംഭാഷണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഭാഗങ്ങളുടെ ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന കാര്യങ്ങൾ ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. വീട്ടിൽ കയറി ചെല്ലുന്നതും ചായകൊടുക്കുന്നതും ഒപ്പം ഉണ്ടായിരുന്നവർ സംസാരിക്കുന്നതും യാത്രയയ്ക്കാൻ പോയപ്പോൾ തൊട്ടടുത്തുള്ള ചിലർ സരിതയെ കാണാൻ എത്തിയതുമൊക്കെയായ സംഭാഷണങ്ങൾ ഇതിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സംഭാഷണത്തെ സരിതയുടെ ഗെയിം പ്ലാനിന് അനുസൃതമായ സാധാരണ അഭിമുഖമായി കൂട്ടിക്കുഴപ്പിക്കേണ്ടതില്ല എന്നു കരുതി ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പ് ലാക്കാക്കി സരിതയുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്ത ദിവസം തന്നെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന ഉറച്ച നിലപാട് ഞങ്ങൾ എടുക്കുകയായിരുന്നു. അതേസമയം റിപ്പോർട്ടർ പുറത്ത് വിട്ട വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ വാർത്ത എഴുതുകയും അതിന്റെ പേരിൽ സുനിതയെ മോശക്കാരിയാക്കാനുള്ള ശ്രമത്തിനെതിരെ നിലപാട് എടുക്കുകയും സുനിത എന്ന മാദ്ധ്യമ പ്രവർത്തകയെ അംഗീകരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ പ്രസിദ്ധീകരിക്കാനായി ഞങ്ങൾ രണ്ടേമുക്കാൽ മണിക്കൂർ നീണ്ട സംഭാഷണം യാതൊരു എഡിറ്റിംഗും കൂടാതെ യൂട്യൂബിൽ ആക്കിയിരുന്നു. എന്നാൽ ഇതേവരെ സ്വന്തം വിവാഹ വീഡിയോ പോലും മുഴുവനായി കാണാൻ ക്ഷമയില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ ഇങ്ങനെയൊരു മുഴുവൻ വീഡിയോ കൊടുത്താൽ അത് ആരെങ്കിലും കാണാനും കേൾക്കാനും ഉള്ള സാദ്ധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞ് ഞങ്ങളുടെ ഡെസ്ക്കിലെ ഏറ്റവും സീനിയറായ ലേഖകൻ രമേഷ്കുമാറിനെ ഇത് മുഴുവൻ കണ്ടു വിവിധ വാർത്തകളാക്കി വിഭജിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. രമേഷ് അത് കേട്ട് എട്ട് ഭംഗിയായി വിഭജിക്കാൻ തീരുമാനിക്കുകയും ഞങ്ങളുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന കണ്ണൻ എട്ട് ഭാഗങ്ങളായി യൂട്യൂബിൽ അപ്ലേഡ് ചെയ്ത് സംപ്രേഷണം നടത്തുകയുമായിരുന്നു.ഇത്തരം ഒരു സംഭാഷണത്തെ സരിതയുടെ ഗെയിം പ്ലാനിന് അനുസൃതമായ സാധാരണ അഭിമുഖമായി കൂട്ടിക്കുഴപ്പിക്കേണ്ടതില്ല എന്നു കരുതി ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പ് ലാക്കാക്കി സരിതയുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്ത ദിവസം തന്നെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന ഉറച്ച നിലപാട് ഞങ്ങൾ എടുക്കുകയായിരുന്നു.
ആദ്യ ദിവസം ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. എന്നാൽ അരുവിക്കര ഫലം പുറത്തുവന്നതോടെ ഈ വാർത്ത ഷെയർ ചെയ്യാനോ അതേക്കുറിച്ച് അഭിപ്രായം പറയാനോ കൊടികുത്തിയ മാർക്സിസ്റ്റുകാർക്ക് പോലും താത്പര്യം ഇല്ലാതായി. കമന്റ് ബോക്സിൽ തെറിവിളികൾ നിറഞ്ഞുകൊണ്ടേയിരുന്നു. മറുനാടന്റെ രീതി അനുസരിച്ച് വായനക്കാരിൽ മഹാഭൂരിപക്ഷവും എതിർത്താൽ ഏത് നിലപാടും ഞങ്ങൾ തിരുത്തുക പതിവാണ്. അതുകൊണ്ട് തന്നെ ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത് നിർത്തിയാലോ എന്ന ആലോചനയും സജീവമായി. എന്നാൽ പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിട്ട് നിർത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന അഭിപ്രായവും തെറിപറച്ചിൽ നടക്കുമ്പോഴും വലിയ തോതിൽ ആ വാർത്ത വായിക്കപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യം പരിഗണിച്ച് ഞങ്ങൾ പ്രസിദ്ധീകരണം തുടരുകയായിരുന്നു. എന്നാൽ വായനക്കാർക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷൻ ഞങ്ങൾ റദ്ദ് ചെയ്താണ് ഇത് പ്രസിദ്ധീകരിച്ചത്.
ഈ വാർത്തയെക്കുറിച്ച് മറുനാടനിലൂടെ അഭിപ്രായം പറയാൻ സാധിക്കാതെ വന്നതോടെ മൗലികവാദികളായ കോൺഗ്രസുകാർ ഈ ലേഖകന്റേയും അഭിമുഖകാരിയായ സുനിത ദേവദാസിനേയും ഫേസ്ബുക്കിലും വാട്സാപ്പിലും മെസേജ് ബോക്സിലും തെറിയഭിഷേകം ആരംഭിച്ചു. ഈ ലേഖകനെ സംബന്ധിച്ചിടത്തോളം ഇത് പുത്തരിയല്ലാത്തതിനാൽ കാര്യമായി ഗൗനിച്ചതേയില്ല. എന്നാൽ സുനിതയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഷോക്കായിരുന്നു. കേരളം ചർച്ച ചെയ്യപ്പെടുന്ന വലിയ വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പേരിൽ അഭിനന്ദിക്കപ്പെടും എന്നു കരുതിയിരുന്ന സുനിത അപ്രതീക്ഷിതമായ തെറിവിളികളിൽ പ്രകോപിതയായാണ് പിന്നീട് പെരുമാറിയത്. സംഭാഷണത്തിന്റെ കുഴപ്പമല്ല, അത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ കണ്ടെത്തിയ ആങ്കിളിന്റെ പ്രശ്നമാണ് എന്നായിരുന്നു സുനിതയുടെ ആരോപണം. സംഭാഷണത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കളഞ്ഞു എന്ന ആരോപണവും സുനിത മറുനാടനെതിരെ ഉയർത്തി. സരിതയുമായുള്ള ഒറു സംഭാഷണം പൈങ്കിളിക്കഥ ആകാതിരിക്കില്ല എന്ന യാഥാർത്ഥ്യമാണ് സുനിത വിസ്മരിച്ചത്.
വാസ്തവത്തിൽ സുനിത നൽകിയ സംഭാഷണമോ അത് യുട്യൂബിൽ ആക്കിയതോ ഒരിക്കൽ പോലും ഈ ലേഖകൻ കേട്ടിരുന്നില്ല. ഇക്കാര്യം ഞങ്ങളുടെ ന്യൂസ് എഡിറ്റർ രജീഷ് സുനിതയുമായി സംസാരിക്കുകയും അവസാന ദിവസം ആദ്യം മുതൽ അവസാനം വരെയുള്ള മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആയി പുറത്തുവിടുമെന്ന് സമ്മതിക്കുകയും ആയിരുന്നു. ഈ വീഡിയോ ആണ് ഇതിന് ചുവടെ കൊടുത്തിരിക്കുന്നത്.
മറുനാടനെ നന്നായി അറിയാവുന്ന സുനിതയെ പോലെയൊരാൾ മറുനാടൻ വാർത്ത മുക്കി ആരുടേയോ താത്പര്യത്തിനായി പ്രവർത്തിച്ചു എന്നൊക്കെ ആരോപിച്ചതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതിയതും ഈ വീഡിയോ ഒരുമാറ്റവും ഇല്ലാതെ മുഴുവൻ കൊടുക്കുന്നതും. വാർത്ത എഴുതാതിരിക്കാൻ ലക്ഷങ്ങളുമായി മറുനാടൻ ഓഫീസ് കയറിയിറങ്ങുന്നവർ പെരുകുമ്പോൾ എന്തായാലും ഇങ്ങനെ ഒരു സാഹസം ചെയ്യേണ്ട സാഹചര്യം ഞങ്ങൾക്ക് ഇല്ല എന്നു സുനിതയെങ്കിലും അറിയേണ്ടതാണ് എന്നാണ് എന്റെ പക്ഷം.
എന്തുകൊണ്ടാണ് സുനിത ഒന്നര വർഷം ഈ വീഡിയോ കൈവശം വയ്ക്കുകയും അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പു മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നൽകേണ്ടതുണ്ട്. മാദ്ധ്യമവും മറ്റു പത്രങ്ങളും ചാനലുകളും തിരസ്ക്കരിച്ചതുകൊണ്ടാണ് എന്ന് പറയുന്ന സുനിത അറിയേണ്ടത്; ഇത് മറുനാടന് നൽകിയിരുന്നെങ്കിൽ ഞങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമായിരുന്നു എന്നും അങ്ങനെ സംഭവിച്ചാൽ രാഷ്ട്രീയ താൽപര്യമുള്ള റിപ്പോർട്ടറും പീപ്പിളുമൊക്കെ അതേറ്റെടുക്കുമായിരുന്നു എന്നുമാണ്. എന്തുകൊണ്ടാണ് സുനിത അത് മറുനാടന് നൽകാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം സുനിത ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേക്കുറിച്ച് നാളെ എഴുതാം.
കുറിപ്പ്: ഈ വീഡിയോ ഞങ്ങൾക്ക് നൽകിയതിനു ഒരു നയാപൈസ പോലും ഞങ്ങൾ സുനിതയ്ക്ക് നൽകിയിട്ടില്ല. പണത്തിനു വേണ്ടിയാണ് സുനിത ഇത് വെളിപ്പെടുത്തിയതെന്ന് ആരോപിക്കുന്നവർക്ക് വേണ്ടിയാണ് ഇത് പറയുന്നത്. തീർച്ചയായും വാർത്തയോടുള്ള അടങ്ങാത്ത പ്രണയവുമായി നടക്കുന്ന സുനിതയ്ക്ക് ഇത് പ്രസിദ്ധീകരിക്കുന്നതിൽ മറ്റെന്തെങ്കിലും സ്വാർത്ഥ ലാഭം ഉണ്ടായിരുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്