ഉടുതുണി പോലും എടുക്കാതെയുള്ള ആ മഹായാത്ര എപ്പോഴാണ്? അദാനിക്കും ഷിബു ബേബി ജോണിനും ആ വിധി തീർപ്പിന് മുൻപിൽ എന്തു ചെയ്യാൻ പറ്റും? ലക്ഷ്മി നിനക്ക് വേണ്ടി പൊഴിക്കാൻ ആകെയുള്ളത് രണ്ടു തുള്ളി കണ്ണുനീർ മാത്രം
ഷാജൻ സ്കറിയ
അകാലത്തിലുള്ള ഓരോ മരണവും വേദനിപ്പിക്കുന്നതാണ്. അപരിചിതനാണ് മരിച്ചതെങ്കിലും വിവരം അറിയുമ്പോൾ ഹൃദയം ഒരു നൊമ്പരപ്പൂവ് വിടർത്തും. കൊലപാതകങ്ങളുടെ വാർത്ത കേൾക്കുമ്പോൾ ഒരു കാരണവുമില്ലാതെ മരണത്തോട് മല്ലിട്ട അപരിചിതന്റെ രൂപം മനസ്സിൽ തെളിയും. ആത്മഹത്യ ആണെങ്കിൽ എന്തായിരുന്നിരിക്കണം ആ മുഖത്തിനു പിന്നിൽ ഒളിപ്പിച്ചു വച്ച വേദന എന്നോർത്താവും സങ്കടപ്പെടുക. സാരമില്ല എന്നൊരു വാക്കു പറയാൻ ദൈവം നമ്മളെ ഓർമ്മിപ്പിച്ചിരുന്നെങ്കിൽ എന്നു ഓർത്തു പോകും. ഈ മരണങ്ങൾ എല്ലാം വലിയൊരു ഓർമ്മപ്പെടുത്തലായി മാറുമ്പോഴും ഏറെ വ്യാകലപ്പെടുക അപ്രതീക്ഷിതമായുള്ള മറ്റ് മരണങ്ങൾ ആണ്.
ഒരുപാട് സ്വപ്നങ്ങൾ കണ്ടുകൊണ്ടുള്ള ഒരു ജീവിതം പൊടുന്നനെ അങ്ങ് നിൽക്കുമ്പോൾ ജീവിതത്തിന്റെ നിർത്താത്ത ഒരു കടലിരമ്പും പോലെ വന്നു കാതിൽ മുഴങ്ങും. ഇന്നു ഈ നിമിഷം ഒന്നു മറഞ്ഞു വീണു അവസാനിക്കാവുന്നതാണ് ജീവിതം. ഇരിക്കുന്ന കസേര ഒടിഞ്ഞു വീണു അതിന്റെ കമ്പി കയറി മരിക്കാം. വഴിയെ നടന്നു പോകുമ്പോൾ നില തെറ്റിയ ഒരു വാഹനം ഇടിച്ചു കൊല്ലപ്പെടാം. കാൽ വഴുതി വീണും വെള്ളത്തിലോ അഗ്നിയിലോ വിഴുങ്ങപ്പെട്ടും ഒക്കെ മരണം സംഭവിക്കാം. പെട്ടന്നൊരു ദിവസം ഹൃദയം അങ്ങ് പണി മുടക്കാം. തലച്ചോറിലേക്കുള്ള ഞരമ്പു പൊട്ടി പോകാം. ക്യാൻസറിന്റെ മാരക വേദന കടിച്ചു തിന്നാം. അങ്ങനെ അങ്ങനെ ഓർത്താൽ ഒരു ഉൾക്കിടിലം മാത്രമുള്ള എത്രയോ സാധ്യതകൾ.
ഒരുപാടു മരണങ്ങൾക്ക് ഈ ലേഖകൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ചില മരണങ്ങൾ ഹൃദയത്തിന്റെ വാതായനത്തിൽ ഇപ്പോഴും ഓർമ്മ പുതുക്കാൻ കാത്തു നിൽക്കുന്നു. സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ അണലി കടിച്ചു കൊന്ന മനോജിന്റെ നീലച്ച ശരീരം എത്ര കാലം ചെന്നാലും മറന്നു പോവുകയില്ല. ഒന്നു കാണാമടാ എന്നു പറഞ്ഞു വിളിച്ചിട്ടും കാണാൻ പറ്റാതെ പോയ ജിജോ സെബാസ്റ്റ്യൻ എന്ന എരുമേലിക്കാരൻ സഹപാഠി വെള്ളത്തിൽ വീണു മരിച്ചു കിടിക്കുന്നത് അതിനേക്കാൾ ഭയാനകമായി മനസ്സിൽ ഉണ്ട്. ബോബി പോൾ എന്ന കുറവിലങ്ങാട്ടെ പ്രതിഭാധനനായ കൂട്ടുകാരൻ ക്യാൻസർ പിടിച്ചു മരണത്തോടു മല്ലിട്ട ദിനങ്ങൾ ഒപ്പം സഞ്ചരിച്ചതിന്റെ പേടിപ്പിക്കുന്ന ഓർമ്മകളും കൂട്ടിനായുണ്ട്.
ആത്മഹത്യകളും അപ്രതീക്ഷിത മരണങ്ങളും എത്രയോ കണ്ടതാണ്. സുബിൻ എന്ന കൂട്ടുകാരന്റെ ആത്മഹത്യ എങ്ങനെയാണ് മറക്കാൻ കഴിയുന്നത്? മോൻ എന്നു സ്നേഹപൂർവ്വം വിളിക്കുന്ന നാട്ടുകാരനായ ബിനു ഇലക്ട്രിക് ലൈനിൽ ഇരിന്നു മരിച്ചത് മറക്കാൻ സാധിക്കുന്ന ഒരു കാലം ഉണ്ടാകുമോ? കണ്ണാടിക്കൂട്ടിൽ അടച്ച അവന്റെ നിശ്ചല രൂപം നോക്കി ഇരുന്നപ്പോൾ എന്തായിരുന്നിരിക്കാം ഞാൻ ചിന്തിച്ചത് എന്നു ഇപ്പോഴും എനിക്കു പിടി കിട്ടുന്നില്ല. മോൻ ഞങ്ങളുടെ നാട്ടിലെ എല്ലാവരുടെയും മോനായിരുന്നു. ഒരു കയ്യബദ്ധം അവന് നഷ്ടമാക്കിയത് സ്വന്തം ജീവൻ തന്നെയായിരുന്നു. ഇപ്പോഴും തലയിണത്തടം വഴി കാറോടിച്ച് പോകുമ്പോൾ ആ മലമുകളിൽ സെമിത്തേരിയിൽ അന്തിയുറങ്ങുന്ന മോനെ ഓർക്കാതിരിക്കാൻ പറ്റില്ല.
അങ്ങനെ എത്രയെത്ര മരണങ്ങൾ അടുത്തും അകലെയുമായി മനസിനെ വേദനിപ്പിച്ച് കടന്നുപോകുന്നു. അത്തരം ഒരു അപ്രതീക്ഷിത മരണത്തിലേക്കാണ് ഇന്നലെ ഞാൻ മിഴി തുറന്നത്. എന്റെ അപ്പനും അമ്മയ്ക്കും പിറന്ന ഏഴ് മക്കൾക്കുമായി ഉണ്ടായ മക്കൾ അടക്കം 25 പേർ ഒരുമിച്ച് കൂടിയതിന്റെ വിവർണനാതീതമായ ആഹ്ലാദത്തിൽ നിന്നും പടിയിറങ്ങി തലസ്ഥാനത്തേയ്ക്ക് മടങ്ങി എത്തിയപ്പോൾ ആയിരുന്നു ആ ദുരന്ത വാർത്ത എത്തിയത്. ലക്ഷ്മി എന്നു പേരുള്ള തിരുവനന്തപുരം കരമനക്കാരിയായ ഈ 35 കാരിയുടെ മരണം എനിക്ക് ഉണ്ടാക്കിയത് വല്ലാത്തൊരു ഷോക്കായിരുന്നു. രണ്ട് തവണ വഴിയിൽ വച്ച് കണ്ട പരിചയം മാത്രമെ എനിക്കുള്ളു ലക്ഷ്മിയുമായി. എങ്കിലും ലക്ഷ്മിയുടെ തീഷ്ണമായ പുഞ്ചിരി എന്റെ മനസിൽ മായാതെയുണ്ട്. അതുകൊണ്ടാണ് ഇന്നലെ വൈകുന്നേരം കുടുംബസമേതം മരണത്തിന്റെ നെഞ്ചിടിപ്പിൽ കടൽ പോലെ നെഞ്ചിൽ ചുമന്ന് കഴിയുന്ന ഭർത്താവ് അനിലിനെ കാണാൻ വേണ്ടി വെള്ളായണിയിലെ വീട്ടിൽ പോയത്.
ലക്ഷ്മി എന്നു പേരുള്ള തിരുവനന്തപുരം കരമനക്കാരിയായ ഈ 35 കാരിയുടെ മരണം എനിക്ക് ഉണ്ടാക്കിയത് വല്ലാത്തൊരു ഷോക്കായിരുന്നു. രണ്ട് തവണ വഴിയിൽ വച്ച് കണ്ട പരിചയം മാത്രമെ എനിക്കുള്ളു ലക്ഷ്മിയുമായി. എങ്കിലും ലക്ഷ്മിയുടെ തീഷ്ണമായ പുഞ്ചിരി എന്റെ മനസിൽ മായാതെയുണ്ട്.അനിൽ ലോ അക്കാദമിയിലെ എന്റെ സഹപാഠിയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഷിബു ബേബി ജോണിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ഇപ്പോൾ വിഴിഞ്ഞത്തെ അദാനി പോർട്ടിന്റെ സോഷ്യൽ റെസ്പോൺസിബിളിറ്റി ഓഫീസറാണ്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ള അനിൽ മുമ്പ് ഐക്യരാഷ്ട്രസഭയിലും ജോലി ചെയ്തിരുന്നു. കേരള യൂണിവേഴ്സിറ്റിയിലെ തന്നെ ഞങ്ങളുടെ ബാച്ചിൽ ഇതുവരെ എല്ലാ വിഷയങ്ങൾക്കും ഒന്നാമതെത്തി ഒന്നാം റാങ്ക് പ്രതീക്ഷനിലനിർത്തുന്ന പ്രഗത്ഭൻ കൂടിയാണ് അനിൽ. ഒരുപാട് ബഹളവും ഒരുപാട് സൗഹൃദങ്ങളും ഒന്നുമില്ലെങ്കിലും അനിലിന്റെ ഉള്ളിലെ സാധാരണക്കാരനായ നല്ല മനുഷ്യനെ ഞാൻ പലതവണ കണ്ടിട്ടുണ്ട്. ഇടവേളകളിൽ അനിലുമായി ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. അനിലിന്റെ പ്രിയതമയാണ് മരണത്തിന് കീഴടങ്ങിയ ലക്ഷ്മി. അനിലിനൊപ്പം രണ്ടുതവണ തലസ്ഥാനത്തെ ചില ഷോപ്പിങ് സെന്ററുകളിൽ വച്ച് കണ്ട പരിചയമാണ് എനിക്ക് ലക്ഷ്മിയുമായുള്ളത്. എന്നാൽ അനിലിന്റെയും മകളുടെയും ആശ്രയം എന്ന നിലയിൽ ആ മരണം താങ്ങാൻ എനിക്ക് കഴിഞ്ഞില്ല.
തലസ്ഥാനത്തെ ഒരു ബിസിനസ് കുടുംബത്തിലെ ഏക മകളാണ് ലക്ഷ്മി. ഉന്നത ബിരുദം ഉണ്ടായിട്ടും ലക്ഷ്മിക്ക് ഇഷ്ടം കുടുംബം നോക്കുക മാത്രമായിരുന്നു. അനിൽ കോർപ്പറേറ്റ് ജോലിയുടെ തിരക്കിൽ ഓടി നടക്കുമ്പോൾ കുടുംബത്തിന്റെ വിളക്കായി ലക്ഷ്മി തിളങ്ങി നിന്നു. എൽഎൽബിക്ക് പഠിക്കാൻ ചേർന്നതടക്കം അനിലിന്റെ ജീവിതത്തിലെ നിർണായകമായ തീരുമാനങ്ങൾ എല്ലാം ലക്ഷ്മിയുടേത് ആയിരുന്നു. 'ഞാൻ ഒരിക്കലും അവളോട് ഒന്നിനും നോ പറഞ്ഞിരുന്നില്ല... എനിക്ക് ഏറ്റവും വലുത് എന്റെ കുടുംബം ആയിരുന്നു... അവൾ പറയുന്നത് പോലെ ഞാൻ എല്ലാം ചെയ്തു... എന്നെയും എന്റെ മകളെയും ഒരു പോറൽ പോലും ഏൽക്കാതെ അവൾ നോക്കി പോറ്റി... ഈ കാണുന്നതൊക്കെ അവളുടെ സ്വപ്നങ്ങൾ ആണ്. ഇവിടെയെല്ലാം അവളുടെ മണം നിറഞ്ഞ് നൽക്കുകയാണ്... എങ്ങനെയാണ് ഇനി ഞാൻ മുമ്പോട്ട് പോവുക എന്നു എനിക്കറിയില്ല... ഞാൻ ആകെ ഒറ്റപ്പെട്ടുപോയിരിക്കുന്നു...' അനിൽ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു.
വരുന്ന 30 വർഷത്തേക്കുള്ള സ്വപ്നങ്ങൾ അവൾ നെയ്തിരുന്നു. കുഞ്ഞിന്റെ പഠനം മുതൽ കുടുംബത്തിന്റെ അടുത്ത സ്റ്റെപ് വരെ അവൾ ഒരുക്കി ശുശ്രൂഷിച്ചു. കൃത്യമായി എക്സസൈസ് ചെയ്തും ഭക്ഷണത്തിലെ മായങ്ങൾ ഒഴിവാക്കിയും ബദ്ധ ശ്രദ്ധയോടെ അവൾ ആ കൂടൊരുക്കി മുൻപോട്ടു പോയി. കോപ്പറേറ്റ് ലോകത്തിന്റെ തിരക്കുകളിൽ പെട്ട് ഉഴറി മടുത്തു വീട്ടിൽ ചെല്ലുമ്പോൾ ലക്ഷ്മിയുടെ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു അനിലിനു ക്ഷീണം അകറ്റാൻ. 12 കൊല്ലം മാത്രമേ ആ ദാമ്പത്യത്തിന് ദൈവം പക്ഷെ ആയുസ്സ് നൽകിയുള്ളൂ.വരുന്ന 30 വർഷത്തേക്കുള്ള സ്വപ്നങ്ങൾ അവൾ നെയ്തിരുന്നു. കുഞ്ഞിന്റെ പഠനം മുതൽ കുടുംബത്തിന്റെ അടുത്ത സ്റ്റെപ് വരെ അവൾ ഒരുക്കി ശുശ്രൂഷിച്ചു. കൃത്യമായി എക്സസൈസ് ചെയ്തും ഭക്ഷണത്തിലെ മായങ്ങൾ ഒഴിവാക്കിയും ബദ്ധ ശ്രദ്ധയോടെ അവൾ ആ കൂടൊരുക്കി മുൻപോട്ടു പോയി. കോപ്പറേറ്റ് ലോകത്തിന്റെ തിരക്കുകളിൽ പെട്ട് ഉഴറി മടുത്തു വീട്ടിൽ ചെല്ലുമ്പോൾ ലക്ഷ്മിയുടെ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു അനിലിനു ക്ഷീണം അകറ്റാൻ. 12 കൊല്ലം മാത്രമേ ആ ദാമ്പത്യത്തിന് ദൈവം പക്ഷെ ആയുസ്സ് നൽകിയുള്ളൂ. രണ്ടു ദിവസം മുൻപ് രാവിലെ അനിലിനെ ഓഫീസിലേക്ക് വിളിച്ചു ലക്ഷ്മി പറഞ്ഞു നല്ല തലവേദനയുണ്ട്. വരുമ്പോൾ മരുന്നു വാങ്ങി കൊണ്ടു വരണം. അനിൽ മറക്കാതെ മരുന്നുമായി വീട്ടിൽ എത്തി. മകളുമായി അബാക്കസ് പരീക്ഷയുടെ രജിസ്ട്രേഷന് വേണ്ടി പോയി വന്നിട്ടും ആ തലവേദന മാറിയില്ലെന്ന് അവൾ പറഞ്ഞു.
'ഞാൻ ഒരിക്കലും അവളോട് ഒന്നിനും നോ പറഞ്ഞിരുന്നില്ല... എനിക്ക് ഏറ്റവും വലുത് എന്റെ കുടുംബം ആയിരുന്നു... അവൾ പറയുന്നത് പോലെ ഞാൻ എല്ലാം ചെയ്തു... എന്നെയും എന്റെ മകളെയും ഒരു പോറൽ പോലും ഏൽക്കാതെ അവൾ നോക്കി പോറ്റി... ഈ കാണുന്നതൊക്കെ അവളുടെ സ്വപ്നങ്ങൾ ആണ്. ഇവിടെയെല്ലാം അവളുടെ മണം നിറഞ്ഞ് നൽക്കുകയാണ്... എങ്ങനെയാണ് ഇനി ഞാൻ മുമ്പോട്ട് പോവുക എന്നു എനിക്കറിയില്ല... ഞാൻ ആകെ ഒറ്റപ്പെട്ടുപോയിരിക്കുന്നു...'രാത്രി പത്തു മണിയോടെ എനിക്കൊരു കാപ്പി ഇട്ടു തരുമോ എന്നു അവൾ ചോദിച്ചപ്പോൾ ഒരു മടിയും ഇല്ലാതെ കാപ്പി ഇട്ടു കൊടുത്ത അനിൽ പിന്നെ കണ്ടത് തന്റെ മാറിലേക്ക് കണ്ണടച്ചു ചായുന്ന പ്രിയതമയെ ആയിരുന്നു. പിന്നെ ഒരു വിറയൽ മാത്രം. ശ്വാസം നിലച്ച പോലൊരു ഫീലിങ്, സമനില വിട്ട അനിൽ പെട്ടന്ന് സഹോദരനെയും വിളിച്ചു പിആർഎസ് ആശുപത്രിയിൽ എത്തിച്ചു. പ്രഥാമിക പരിശോധനകൾ എല്ലാം കഴിഞ്ഞു ഡോക്ടർ സംഘം പറഞ്ഞത് രക്ഷ വേണ്ട എന്നാണ്, വെന്റിലേറ്ററിന്റെ സഹായത്തോടെ പിറ്റേന്ന് കിംസിലേക്ക് മാറ്റി. പക്ഷെ അന്നു രാത്രിയിൽ അവൾ ഈ ലോകത്തോടു വിട പറഞ്ഞു. എന്താണ് അവളുടെ അസുഖം എന്നു പോലും അറിയാതെയുള്ള യാത്ര. ഒന്നു പൊട്ടിക്കരയാൻ പോലും ആവാതെ തളർന്നിരുന്ന അനിൽ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഒരു സന്ദേശം അയച്ചു - എന്റെ പ്രിയപ്പെട്ടവൾ എന്നെ വിട്ടു പോയി. എന്നിട്ടു അലറി കരയുക ആയിരുന്നു. ഇനി എന്തു ചെയ്യണമെന്നറിയാതെ.
അനിലിന്റെ നിശബ്ദമായ വേദനയ്ക്ക് മുമ്പിൽ ഞാൻ ഇപ്പോൾ നമസ്കരിക്കുകയാണ്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കേണ്ടത്. സാരമില്ല എന്നു പറയാൻ മാത്രം അത്ര സാരമില്ലാത്തത് അല്ലല്ലോ ഈ വേദന. ഞാൻ ഇടയ്ക്കിടെ എന്നെക്കുറിച്ച് ആലോചിച്ചു. പിണക്കങ്ങളും വഴക്കും ഒക്കെയുണ്ടെങ്കിലും ഞങ്ങളിൽ ഒരാൾ ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റുമോ? ഇപ്പോൾ തന്നെ ഏതാണ്ട് മൂന്ന് മാസത്തെ ജോലികൾ പെന്റിങ്ങാക്കി ജീവിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ആ ശ്വാസം അങ്ങ് നിലച്ചാൽ എന്ത് സംഭവിക്കും? ആലോചിക്കാൻ പോലും വയ്യ. മേല്പത്തൂരിന്റെ ജ്ഞാനപ്പാനയിലെ വരികളാണ് കാതിൽ മുഴങ്ങുന്നത്. - ഒരു ഉടുതുണി പോലും എടുക്കാനാവാതെ ശൂന്യമായ ഒരു യാത്ര. എന്തെല്ലാം ഉണ്ടെങ്കിലും എന്താണ്. മരണം ഒരു ഒറ്റുകാരനെപ്പോലെ വന്നു വിളിക്കുമ്പോൾ എല്ലാം വേണ്ടാന്നു വച്ച് പോവേണ്ടി വരില്ലേ? എന്നിട്ടും എന്തൊരു മത്സരബുദ്ധിയാണ്. എന്നിട്ടും എന്തൊരു പകയാണ്. എന്നിട്ടും എന്തൊരു വാശിയാണ്. ആർക്കുവേണ്ടിയാണ് ഇതൊക്കെ?
ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്നത് എന്താണ്? നന്മയിലും കരുണയിലും തീർത്ത പച്ചപ്പുകൾ മാത്രം. ഈ പുതുവത്സരത്തിൽ ഒരു വെളിച്ചമാകാൻ ലക്ഷ്മിയുടെ ബലിദാനം എന്നെ പ്രേരിപ്പിക്കുമോ? ആർക്കെങ്കിലും ഒക്കെ അളവില്ലാതെ നമ്മയുടെ പ്രകാശം ചൊരിയാൻ എനിക്കു സാധിക്കുമോ? നേടിയെടുക്കലുകൾക്കും വെട്ടിപ്പിടിച്ചുനൽകലുകൾക്കും ഇടയിൽ എല്ലാം വിട്ടു കൊടുക്കാൻ എനിക്കു സാധിക്കുമോ? ഒരു ദിവസം ഒരു നന്മ എങ്കിലും ബോധപൂർവ്വം ചെയ്തു മരണത്തിലേക്കുള്ള വർദ്ധിപ്പിക്കാൻ എനിക്കു സാധിക്കുമോ? ഞാൻ ഒന്നു പരീക്ഷിച്ചു നോക്കുകയാണ് നാളെ മുതൽ. തമ്പുരാന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ.
അടിക്കുറിപ്പ്:- ഈ കുറിപ്പ് പൂർത്തിയായപ്പോൾ ഒരു ഫോൺ കാൾ വന്നു. മോഹനൻ ചേട്ടൻ പനയിൽ നിന്നും വീണു മരിച്ചിരിക്കുന്നു. എന്റെ സുഹൃത്തും സുഹൃത്തിന്റെ പിതാവുമാണ് പാറയ്ക്കൽ മോഹനൻ ചേട്ടൻ. നാട്ടിൽ ചെല്ലുമ്പോൾ ഒക്കെ മായം ചേർക്കാത്ത കള്ള് എനിക്ക് പനയിൽ നിന്നും ഇറക്കി സ്നേഹപൂർവ്വം തന്നിരുന്നയാളാണ്. നാട്ടിലെ എന്റെ ഓഫീസിൽ നെറ്റ് ഇല്ലാതെ പോയാൽ ഞാൻ മോഹനൻ ചേട്ടന്റെ വീട്ടിൽ ചെന്നാണ് നെറ്റ് നോക്കിയിരുന്നത്. നേരത്തെ ഞങ്ങളുടെ ഗ്രാമത്തിലെ ഷാപ്പ് നടത്തിയിരുന്നതും മോഹനൻ ചേട്ടനാണ്. ഇന്നു ഒരുക്കാനായി പനയിൽ കയറിയതാണ്, കാൽ വഴുതി വീണത് മരണത്തിലേയ്ക്ക്. മോഹനൻ ചേട്ടന്റെ മകൻ കൊച്ചാപ്പിയുടെ മുഖമാണ് മനസിലേയ്ക്ക് വരുന്നത്. പോസ്റ്റ്മോർട്ടത്തിന്റെയും മറ്റും കാര്യങ്ങൾക്കായി കൊച്ചാപ്പി രണ്ടുമൂന്നു തവണ വിളിച്ചു. മരണമേ എന്താണ് നീ ഇങ്ങനെ എന്റെ ചുറ്റും വട്ടം കറങ്ങുന്നത്. നിന്റെ ലക്ഷ്യം ശരിക്കും ആരാണ്?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്