ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?
ഷാജൻ സ്കറിയ
തലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയുമായി തുടങ്ങിയ എന്റെ കുറിപ്പ് ഇന്നും നാളെയുമായി അവസാനിക്കുകയാണ്. പ്രധാനപ്പെട്ട ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി അവശേഷിക്കുന്നത് ഈ പരമ്പരയിലേക്ക് എന്നെ തള്ളിവിട്ട മാതൃഭൂമി ന്യൂസ് ലേഖകൻ മാർഷൽ സെബാസ്റ്റ്യന്റെ രണ്ട് ആരോപണങ്ങൾ മാത്രമാണ്: 'സ്വന്തം ഭാര്യക്ക് അർജ്ജുന അവാർഡ് കിട്ടാൻ വേണ്ടി മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഏതൊരു ഭർത്താവിനും ശുപാർശ നൽകാം. എന്നാൽ, തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയായ സ്പോർട്സ് ലേഖകന് നിങ്ങൾ നൽകിയ ശുപാർശ അദ്ദേഹം ചവറ്റു കൊട്ടയിൽ തട്ടിയെന്ന് കരുതി പ്രസ് ക്ലബിനെതിരെ കള്ളവാർത്ത പടച്ചുവിടാൻ പാടില്ലായിരുന്നു. അങ്ങേക്ക് പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാകണമെന്ന് മോഹമുണ്ടായതും അന്നത്തെ പ്രസ്ക്ലബ് പ്രസിഡണ്ട് അത് അനുവദിക്കാതിരുന്നതും മറ്റൊരു കാര്യം. ഈ ദേഷ്യമെല്ലാം അങ്ങ് തീർത്തത് ഇല്ലാത്ത വാർത്ത നൽകിയാണ്.' ഇതായിരുന്നു മാർഷലിന്റെ തിയറി.
ഈ രണ്ട് കാര്യങ്ങളും പൂർണ്ണമായും അസത്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. അർദ്ധസത്യത്തെ പ്രസ്സ് ക്ലബ്ബ് വിവാദവുമായി കൂട്ടിമുട്ടിച്ചതിന്റെ ക്രെഡിറ്റ് നല്കേണ്ടത് എന്റെ സഹപാഠിയും മലയാള മനോരമയുടെ തിരുവനന്തപുരം ലേഖകനുമായ ജയൻ മേനോനാണ്. ഇതുപത് കൊല്ലം മുൻപ് ഞങ്ങൾ ഒരുമിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്നും ജേർണലിസം പഠിച്ചതാണ്. ജയന്റെ പിതാവ് മനോരമയുടെ അന്നത്തെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററും പ്രഗത്ഭനായ പത്രപ്രവർത്തകനുമായ പി അരവിന്ദാക്ഷൻ സാർ ആയിരുന്നതിനാലും മനോരമയ്ക്ക് കുടുംബസ്നേഹം കൂടുതൽ ഉള്ളതിനാലും ജയൻ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മനോരമ ലേഖകൻ ആയി. എന്നാൽ അരവിന്ദാക്ഷൻ സർ എന്ന മഹാനായ പത്രക്കാരന്റെ വിശ്വാസ്യതയുടെ ഒരു ശതമാനം പോലും മകന് ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വാർത്ത ചോർത്തലിലൂടെ ജയൻ.
ഒരു വൈദികന് കുമ്പസാര രഹസ്യം എന്നതുപോലെ ആയിരിക്കണം ഒരു നല്ല മാദ്ധ്യമപ്രവർത്തകന് വാർത്താ സോഴ്സുകളുടെ സ്വകാര്യത സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുഹൃത്ത് എന്ന നിലയിലും സഹപാഠി എന്ന നിലയിലും ജയന് ചില വാർത്തകളുടെയെങ്കിലും സൂചന നൽകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടൻ എന്നെ വിളിച്ച് ജയൻ പറഞ്ഞത്; 'നീ പറഞ്ഞ് തന്ന വാർത്തകളുടെ എല്ലാം വിവരങ്ങൾ ഞാൻ പരസ്യപ്പെടുത്തും എന്നാണ്. അതിന്റെ ഭാഗമായി ജയൻ നടത്തിയ ആദ്യ ലീക്ക് ആയിരുന്നു എന്റെ ഭാര്യകൂടിയായ അത്ലറ്റ് ബോബി അലോഷ്യസിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതു വഴി ചെയ്തത്. ബോബിയെ അനാവശ്യമായി ഇതിൽ വലിച്ചിഴച്ച ശേഷം സംസാരിച്ചപ്പോൾ ജയൻ പറഞ്ഞത് ഇതൊരു തുടക്കം മാത്രമാണ് നിന്റെ പത്രം പൂട്ടിക്കും വരെ ഞങ്ങൾ 392 പേരും ഒരുമിച്ച് ഉണ്ടാകും എന്നാണ്(തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ 392 അംഗങ്ങളാണുള്ളത്. എന്നാൽ ഇവരിൽ അനേകം പേർ എന്നെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നത് മറ്റൊരു വസ്തുത).
ബോബി അലോഷ്യസ് എന്ന അത്ലറ്റിനെ ഏറ്റവും നന്നായി അറിയാവുന്ന പത്രപ്രവർത്തകരിൽ ഒരാളാണ് ജയൻ. 14 വർഷം മുമ്പ് ഞാൻ ദീപികയിൽ ജോലി ചെയ്യുമ്പോൾ ബോബിയുടെയും എന്റെയും വിവാഹ വാർത്ത ദീപികയിൽ വരുന്നതിന് മുമ്പ് മനോരമയിൽ എഴുതിയത് ജയൻ ആയിരുന്നു. മറ്റ് പലരെയും പോലെ വാർത്തകൾക്കു വേണ്ടിയോ സ്ഥാനമാനങ്ങൾക്കുവേണ്ടിയോ ബോബി ആരുടെയും പിന്നാലെ പോകാറില്ലെന്നും അതുകൊണ്ട് മാത്രമാണ് അർജുന അവാർഡിന് ഏറ്റവും അർഹത ഉണ്ടായിട്ടും ബോബിക്ക് ഇത് ലഭിക്കാത്തതെന്നും ഏറ്റവും നന്നായി അറിയാവുന്ന പത്രപ്രവർത്തകരിൽ ഒരാൾ കൂടിയാണ് ജയൻ. ബോബിയുമായി ബന്ധപ്പെട്ട വാർത്തകൾ പോലും ഞാൻ അറിയിച്ചിരുന്നത് ബോബിക്ക് ചെയ്യുന്ന എന്തോ ഒരു സഹായമായാണ് ജയൻ കരുതിയിരുന്നത് എന്ന് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ മാത്രമാണ് എനിക്ക് ബോധ്യമായത്. ബോബിയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത് എനിക്ക് ഇഷ്ടമാണെന്നത് സമ്മതിക്കുമ്പോൾത്തന്നെ ഇത്തരം വാർത്തകളിൽ ഒട്ടും ആവേശം കൊള്ളുന്ന വ്യക്തിയല്ല ബോബിയെന്ന് ജയൻ അറിഞ്ഞിരിക്കേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.
ഇത്തവണത്തെ അർജുന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ജയന് ഞാനൊരു ടെസ്റ്റ് അയച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ അർഹത ഉണ്ടായിട്ടും അർജുന അവാർഡ് ലഭിക്കാത്ത ഏക കേരളാ അത്ലറ്റായി ബോബി മാറിയെന്നും ഈ സമയത്തൊരു വാർത്തയ്ക്ക് സാധ്യത ഇല്ലേ എന്നും ചോദിച്ചൊരു ടെക്സ്റ്റായിരുന്നു അത്. ഈ ടെക്സ്റ്റ് തലസ്ഥാനത്തെ പത്രക്കാർക്ക് ഫോർവേഡ് ചെയ്ത് കൊടുത്താണ് ബോബിക്ക് അർജുന അവാർഡിനു ശുപാർശ ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ പ്രസ്സ്ക്ലബ്ബിനോട് വാശി തീർക്കുന്നത് എന്ന കഥ ജയൻ മേനോൻ രൂപം നൽകിയത്.കഴിഞ്ഞ വർഷം സ്പോർട്സ് കൗൺസിലിൽ നിന്നും ബോബി രാജിവച്ച വാർത്ത പ്രസിദ്ധീകരിച്ചത് ജയൻ തന്നെയായിരുന്നു. മനോരമ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് സർവ്വ ചാനലുകളും ബോബിയെത്തേടി എത്തിയിരുന്നു. അവധിയെടുത്ത് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടു വേറൊരു വീട്ടിൽ പോയിരുന്നാണ് ബോബി അതൊഴിവാക്കിയത്. ഇതൊക്കെ അറിയാവുന്ന ജയൻ ബോബിയെക്കുറിച്ച് ഇങ്ങനെ ധരിച്ചു എന്നത് ലജ്ജാവഹമായിത്തന്നെ കരുതട്ടെ. ഇത്തവണത്തെ അർജുന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ജയന് ഞാനൊരു ടെസ്റ്റ് അയച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ അർഹത ഉണ്ടായിട്ടും അർജുന അവാർഡ് ലഭിക്കാത്ത ഏക കേരളാ അത്ലറ്റായി ബോബി മാറിയെന്നും ഈ സമയത്തൊരു വാർത്തയ്ക്ക് സാധ്യത ഇല്ലേ എന്നും ചോദിച്ചൊരു ടെക്സ്റ്റായിരുന്നു അത്. ഈ ടെക്സ്റ്റ് തലസ്ഥാനത്തെ പത്രക്കാർക്ക് ഫോർവേഡ് ചെയ്ത് കൊടുത്താണ് ബോബിക്ക് അർജുന അവാർഡിനു ശുപാർശ ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ പ്രസ്സ്ക്ലബ്ബിനോട് വാശി തീർക്കുന്നത് എന്ന കഥ ജയൻ മേനോൻ രൂപം നൽകിയത്.
ജയനു താല്പര്യം ഉണ്ടെങ്കിൽ ഒരു വാർത്ത ആക്കട്ടെ എന്നു ചിന്തിച്ചുകൊണ്ട് മാത്രമാണ് ഞാൻ ഫോൺ വിളിക്കുകപോലും ചെയ്യാതെ ഒരു ടെക്സ്റ്റ് മെസ്സേജിൽ അവസാനിപ്പിച്ചത്. ഇത് വാർത്തയായി വരണം എന്നെനിക്ക് ആഗ്രഹം ഉണ്ടെന്നായിരുന്നെങ്കിൽ മനോരമയിൽ ജയനേക്കാൾ സ്വാധീനമുള്ള മറ്റു പലരേയും വിളിച്ച് പറഞ്ഞ് എനിക്ക് ചെയ്യിക്കാൻ സാധിക്കുമായിരുന്നു എന്ന് ജയന് അറിയാത്തതല്ല. ഇങ്ങനെയൊരു വാർത്ത വരണമെന്ന് ബോബി ആഗ്രഹിച്ചിരുന്നെങ്കിൽ അതെഴുതാനുള്ള ധാർമ്മികത പുലർത്തുന്നവ തന്നെയാണ് കേരളത്തിലെ ഏതു പത്രവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ നടത്തിയ അധാർമ്മികമായ ഈ കള്ളപ്രചാരണം മലയാള മനോരമയിലെ ഒരു പത്രപ്രവർത്തകന് ചേർന്നതാണോ അല്ലെങ്കിൽ പി.അരവിന്ദാക്ഷന്റെ മകനു ചേർന്നതാണോ എന്ന് ജയൻ മേനോൻ അണ് ചിന്തിക്കേണ്ടത്. താൻ മനോരമയിൽ എഴുതുന്ന റിപ്പോർട്ടുകളാണ് അർജുന അവാർഡിന്റെ ആധാരം എന്ന് ജയൻ ചിന്തിച്ചാൽ ഞാൻ തർക്കിക്കാൻ ഇല്ല.
ബോബി അലോഷ്യസിന് അർജുന അവാർഡിനു എന്തു യോഗ്യതക്കുറവാണ് അങ്ങ് കാണുന്നത്? ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനവും ഒളിമ്പിക്സിൽ പങ്കാളിത്തവും 19 വർഷം തുടർച്ചയായി ദേശീയ റിക്കോർഡും സൂക്ഷിച്ച അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വേറൊരു കായികതാരത്തെ ജയൻ ചൂണ്ടി കാണിച്ചു തരുമോ? കരയാനും കാലിൽ പിടിക്കാനും സ്വാധീനിക്കാനും മിടുക്കും ആത്മാഭിമാനം ഇല്ലായ്മയും ഉള്ള ചിലർ കുറുക്കു വഴിയിലൂടെ അർജുന അവാർഡ് വാങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതു അത്തരത്തിൽ നേടിയെടുക്കേണ്ടത് അല്ല എന്ന് ഉറച്ച് വിശ്വസിച്ച് അന്തസ്സായി മിണ്ടാതിരിക്കുന്നു എന്നതുകൊണ്ട് ബോബിയെ തീരെ അനർഹയായി കരുതരുതെന്ന് ഒരു സ്പോർട്സ് ലേഖകൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കട്ടെ.എന്നാലും ഞാൻ ചോദിച്ചോട്ടേ ജയൻ, ബോബി അലോഷ്യസിന് അർജുന അവാർഡിനു എന്തു യോഗ്യതക്കുറവാണ് അങ്ങ് കാണുന്നത്? ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനവും ഒളിമ്പിക്സിൽ പങ്കാളിത്തവും 19 വർഷം തുടർച്ചയായി ദേശീയ റിക്കോർഡും സൂക്ഷിച്ച അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വേറൊരു കായികതാരത്തെ ജയൻ ചൂണ്ടി കാണിച്ചു തരുമോ? കരയാനും കാലിൽ പിടിക്കാനും സ്വാധീനിക്കാനും മിടുക്കും ആത്മാഭിമാനം ഇല്ലായ്മയും ഉള്ള ചിലർ കുറുക്കു വഴിയിലൂടെ അർജുന അവാർഡ് വാങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതു അത്തരത്തിൽ നേടിയെടുക്കേണ്ടത് അല്ല എന്ന് ഉറച്ച് വിശ്വസിച്ച് അന്തസ്സായി മിണ്ടാതിരിക്കുന്നു എന്നതുകൊണ്ട് ബോബിയെ തീരെ അനർഹയായി കരുതരുതെന്ന് ഒരു സ്പോർട്സ് ലേഖകൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കട്ടെ. അല്ലെങ്കിൽ ബോബിയെക്കാൾ അർഹതയുള്ള ഇതുവരെ അർജുന അവാർഡ് ലഭിച്ചിട്ടില്ലാത്ത ഒരു താരത്തിന്റെ പേര് ജയൻ പറയുമോ? ബോബിയെക്കാൾ അർഹത കുറഞ്ഞ അർജ്ജുന അവാർഡ് ലഭിച്ച അനേകരുടെ പേരുകൾ ഞാൻ ചൂണ്ടിക്കാട്ടാം.
അല്ലെങ്കിൽ വേണ്ട, ഈ വർഷം അർജുന ലഭിച്ച പലരുടെയും പ്രകടനം ജയൻ ഒന്നു പരിശോധിച്ചു നോക്കൂ. എന്നിട്ട് അനർഹയാണെന്ന് ജയൻ വിശ്വസിക്കുന്ന ബോബിയുടെ 18 വർഷത്തെ പ്രകടനങ്ങളും വിലയിരുത്തി നോക്കുക. അപ്പോൾ സ്വയം ഉത്തരം കണ്ടെത്താൻ കഴിയും. എനിക്ക് കിട്ടിയില്ലേയെന്ന് നിലവിളിച്ചുകൊണ്ട് നടക്കുന്നത് ബോബിയുടെ ശീലം അല്ലാത്തതുകൊണ്ട് മാത്രമാണ് ഇത് വിവാദം ആകാത്തത്. ബോബിക്ക് അർജുന കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആളായിട്ടുകൂടി ഞാൻ ഇതിന്റെ പിന്നാലെ നടക്കാത്തത് ബോബിയുടെ രീതി ഇതല്ലാത്തതുകൊണ്ടാണ്. ഇക്കാര്യം ഒന്നും ജയന് അറിയില്ലെങ്കിൽ മനോരമയുടെ സ്പോർട്സ് പേജിന്റെ ചുമതലയുള്ള കെഎൻആർ നമ്പൂതിരിയോട് ചോദിച്ചു നോക്കുക. കേരളത്തിലെ ഏറ്റവും അനുഭവസമ്പന്നനായ നമ്പൂതിരി സാർ പറഞ്ഞ് തരും.
ഇനി മാർഷൽ പറയുന്ന രണ്ടാമത്ത ആരോപണം കൂടി പരിശോധിക്കാം. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ അദ്ധ്യാപകൻ ആകാനുള്ള മോഹം അന്നത്തെ പ്രസ്ക്ലബ്ബ് പ്രസിഡന്റ് തല്ലിക്കെടുത്തിയതിന്റെ വാശി കൂടി എനിക്കുണ്ട് എന്നതാണ് അത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണ് എന്നെനിക്കറിയില്ല. എന്തായാലും അന്നത്തെ പ്രസിഡന്റ് ആയിരുന്ന പ്രദീപ് പിള്ളയോ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന എസ് രാധാകൃഷ്ണനോ ഇത്തരം അൽപ്പത്തരം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതിന്റെ പിന്നിലെ കഥകൂടി പറയാം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് നാലു വർഷം മുമ്പ് ഞാൻ താമസം മാറ്റിയ സമയത്ത് അന്നത്തെ പ്രസ്സ്ക്ലബ്ബിലെ ജേർണലിസം ഡയറക്ടർ ആയിരുന്ന എൻആർഎസ് ബാബു സാറിനെ യാദൃശ്ചികമായി കാണുകയുണ്ടായി. എന്റെ അദ്ധ്യാപകനും ഞാൻ കൊതിയോടെ ആരാധിച്ചിരുന്ന പത്രപ്രവർത്തകനുമാണ് എൻആർഎസ് ബാബു സാർ. കോട്ടയത്തെ മംഗളം ജേർണലിസം സ്കൂളിൽ ഞാൻ നവമാദ്ധ്യമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചപ്പോൾ സാറാണു പറഞ്ഞത് തിരുവനന്തപുരത്ത് ഞങ്ങൾ ഒരു അദ്ധ്യാപകനെ നോക്കുന്നുണ്ട് രണ്ടുമാസം കഴിഞ്ഞുവരാൻ.
അദ്ധ്യാപനത്തോട് എനിക്ക് വലിയ മമത ഉള്ളതുകൊണ്ടും നവമാദ്ധ്യമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കാനുള്ള എന്റെ അർഹതയിൽ എനിക്ക് സംശയമില്ലാത്തതുകൊണ്ടും സാർ പറഞ്ഞത് അനുസരിച്ച് ഞാൻ ഒരിക്കൽ പ്രസ് ക്ലബ്ബിൽ ചെന്നു. എന്നാൽ പ്രസ്സ്ക്ലബ്ബിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് എൻ ആർഎസ്ബാബു സാർ ആ സമയത്ത് ഡയറക്ടർ സ്ഥാനത്തുനിന്നും മാറിയിരുന്നു. പകരം ചുമതലയേറ്റ എസ് രാധാകൃഷ്ണനേയും അന്നത്തെ പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ളയേയും ഞാൻ ചെന്നു കണ്ട് ബാബുസാർ പറഞ്ഞ കാര്യം പറയുകയായിരുന്നു. വിവരം അറിയിക്കാം എന്നവർ പറഞ്ഞതോടെ ഞാൻ മടങ്ങി. വിവരം അവർ അറിയിക്കുകയോ ഞാൻ വിവരം തേടി പോവുകയോ ചെയ്തില്ല എന്നതാണ് സത്യം. അതാണ് ഇപ്പോൾ പ്രസ്ക്ലബ്ബിലെ അദ്ധ്യാപകൻ ആകാനുള്ള മോഹം തകർത്തതിന്റെ വിദ്വേഷം എന്ന തിയറിയുടെ കാരണമായി മാറിയിരിക്കുന്നത്. ന്യായമായ യോഗ്യതകളുള്ള ഒരാൾ എന്ന നിലയിൽ അദ്ധ്യാപകൻ ആകാൻ മോഹിച്ചതും അതേക്കുറിച്ച് തിരക്കിയതും എങ്ങനെയാണ് വലിയ പാപമായി മാറിയതെന്ന് എനിക്കിതുവരെ മനസ്സിലായില്ല. അതായിരുന്നു വാശിയെങ്കിൽ നാല് കൊല്ലം മുമ്പ് ഇതേക്കുറിച്ച് എനിക്കെഴുതാമായിരുന്നല്ലോ? ഒരു മാദ്ധ്യമ പ്രവർത്തക ഈ വിവരം പറഞ്ഞപ്പോൾ ഗുണ്ടാസംഘത്തെ പോലെ നിങ്ങളിൽ ചിലർ നടത്തിയ ആക്രമണത്തോടുള്ള എതിർപ്പായി മാത്രമാണ് ഈ വിഷയത്തിൽ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പലതവണ വ്യക്തമാക്കിയതാണ്. എന്തായാലും ഈ ചർച്ചയിലൂടെ പ്രസ് ക്ലബ്ബിൽ ബാറുണ്ട് എന്ന് സമ്മതിച്ച് തന്നതിന് നന്ദി.
(ഈ ലേഖന പരമ്പര നാളെ അവസാനിക്കും)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്