ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? മറുനാടൻ എഡിറ്ററുടെ പരമ്പര തുടരുന്നു
ഷാജൻ സ്‌കറിയ
എനിക്കെതിരെ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയും ഞാൻ പ്രതിരോധവുമായി രംഗത്തിറങ്ങുകയും ചെയ്ത സമയം. ലണ്ടനിൽ ബിസിനസ്സ് ചെയ്യുന്ന തൊടുപുഴ സ്വദേശിയായ ഒരു മലയാളി എന്നെ ടെലിഫോണിൽ വിളിക്കുന്നു. ഇപ്പോൾ ഞങ്ങൾ നടത്തുന്ന ചാരിറ്റി അപ്പീലിലെ നാല് നിസ്സഹായരെ സഹായിക്കാനായി മൂന്ന് ലക്ഷം രൂപ തരണമെന്നുണ്ട് എന്ന് പറയാൻ ആയിരുന്നു ആ വിളി. ബിസിനസ്സ് വളർച്ചയ്‌ക്കൊപ്പം പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അനേകം കാര്യങ്ങൾ ചെയ്യുന്ന ആ സേവനത്തിന്റെ പേരിൽ പേരും പെരുമയും ആഗ്രഹിക്കാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്നെ വിളിച്ചത്. ബ്രിട്ടീഷ് മലയാളി മാസം തോറും നടത്തുന്ന ചാരിറ്റി അപ്പീലിൽ സാധാരണ മറ്റ് യുകെ മലയാളികളെ പോലെ സഹായം ചെയ്യുന്ന വ്യക്തിയായിരുന്നു ഇദ്ദേഹവും. എന്നാൽ ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളോടുള്ള വെല്ലുവിളിയായിക്കൂടി കരുതിയാണ് ഇങ്ങനെ ഒരു സഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്.
ഈ തുക അടക്കം ഓണ സമയത്ത് ശേഖരിച്ച 12 ലക്ഷം രൂപ ഈ ദിവസങ്ങളിൽ ഞങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്രരായ നാല് രോഗികൾക്കായി കൈമാറുകയാണ്. ഒരാൾക്ക് മൂന്ന് ലക്ഷം രൂപ വീതം. ഈ കൈമാറ്റം ബ്രിട്ടീഷ് മലയാളി നടത്തുന്ന ആദ്യത്തെ സാമ്പത്തിക സഹായം അല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന, ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ദരിദ്രർക്ക് വീട് വച്ച് നൽകാനും ഭൂമി വാങ്ങാനും ചികിത്സയ്ക്ക് തുക ചെലവഴിക്കാനും ഒക്കെയായി ഏതാണ്ട് രണ്ട് കോടി രൂപയാണ് കഴിഞ്ഞ രണ്ട് വർഷക്കാലം ഞങ്ങൾ നൽകിയത്, ബ്രിട്ടീഷ് മലയാളിയുടെ സാധാരണ വായനക്കാരെ പോലെ മാസം വെറും പത്ത് പൗണ്ട് (ഏകദേശം 1000 രൂപ) മാത്രമാണ് ഞാൻ സംഭാവന ചെയ്യുന്നത്. ബാക്കി തുക മുഴുവൻ ഞാൻ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ വായനക്കാരുടെ സംഭാവന ആണ്.
ഞാനും ബ്രിട്ടീഷ് മലയാളിയും തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞാൽ ഈ വായനക്കാർ ഒരിക്കലും അംഗീകരിക്കില്ല. കാരണം ഇത്രയും സുതാര്യമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഒരു പക്ഷെ ലോകത്ത് അധികം ഉണ്ടാവില്ല. വർഷത്തിൽ മൂന്ന് തവണ എങ്കിലും പണം സംഭാവന ചെയ്യുന്നവർ എല്ലാം ഈ ചാരിറ്റിയിലെ അംഗങ്ങൾ ആണ്. ഇവർക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അയച്ച് കൊടുക്കും. ഓരോ അപ്പീലും നടക്കുമ്പോൾ കിട്ടുന്ന പണത്തിന്റെ കണക്ക് വ്യക്തമാക്കി ബാങ്ക് സ്റ്റേറ്റുമെന്റുകൾ പ്രസിദ്ധീകരിക്കും. ചാരിറ്റിയുടെ പ്രവർത്തന ചെലവിലേക്ക് ഒരു നയാ പൈസ പോലും എടുക്കുകയില്ല. ആ ചെലവുകൾ ട്രസ്റ്റികൾ സ്വന്തം കയ്യിൽ നിന്നും എടുക്കണം. ട്രസ്റ്റികളായി തെരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങൾ വോട്ടിട്ട് ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് പുതിയ അപ്പീൽ സ്വീകരിക്കുന്നതും പണം വിതരണം ചെയ്യുന്നതും. ഓഡിറ്റ് ചെയ്ത അക്കൗണ്ട് കൃത്യമായി ബ്രിട്ടീഷ് ചാരിറ്റി കൗൺസിലിൽ സമർപ്പിച്ച് അംഗീകാരം നേടാറുണ്ട്.
ചാരിറ്റി തുടങ്ങിയ വർഷം അതിന്റെ ചെയർമാൻ ഞാൻ ആയിരുന്നെങ്കിലും പണം ഉപയോഗിക്കാൻ ഒപ്പിടാൻ അനുവദിച്ചിരുന്ന മൂന്ന് പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. ഈ വർഷവും വെറും ഒരു ട്രസ്റ്റിയായ എനിക്ക് ഒപ്പിടാനോ പണം കൈമാറ്റം ചെയ്യാനോ അധികാരം ഇല്ല. വായനക്കാർ നിർദ്ദേശിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹത ഉണ്ട് എന്ന് തോന്നുന്ന മൂന്നോ നാലോ പേർക്ക് മിക്ക മാസവും സാമ്പത്തിക സഹായം ചെയ്യുകയാണ് ഇതിന്റെ പ്രവർത്തന രീതി. ഏതാനും മാസങ്ങൾക്ക് മുൻപ് ഏഴ് വൃക്ക രോഗികൾക്കായി ശേഖരിച്ച 27 ലക്ഷം രൂപയാണ് ഞങ്ങൾ ശേഖരിച്ച ഏറ്റവും വലിയ തുക.ഒരു കാര്യം കൂടി വ്യക്തമാക്കിയാലേ ഇത് പൂർത്തിയാവൂ. ചാരിറ്റി തുടങ്ങിയ വർഷം അതിന്റെ ചെയർമാൻ ഞാൻ ആയിരുന്നെങ്കിലും പണം ഉപയോഗിക്കാൻ ഒപ്പിടാൻ അനുവദിച്ചിരുന്ന മൂന്ന് പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. ഈ വർഷവും വെറും ഒരു ട്രസ്റ്റിയായ എനിക്ക് ഒപ്പിടാനോ പണം കൈമാറ്റം ചെയ്യാനോ അധികാരം ഇല്ല. വായനക്കാർ നിർദ്ദേശിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹത ഉണ്ട് എന്ന് തോന്നുന്ന മൂന്നോ നാലോ പേർക്ക് മിക്ക മാസവും സാമ്പത്തിക സഹായം ചെയ്യുകയാണ് ഇതിന്റെ പ്രവർത്തന രീതി. ഏതാനും മാസങ്ങൾക്ക് മുൻപ് ഏഴ് വൃക്ക രോഗികൾക്കായി ശേഖരിച്ച 27 ലക്ഷം രൂപയാണ് ഞങ്ങൾ ശേഖരിച്ച ഏറ്റവും വലിയ തുക. 10,000 രൂപ കൊടുത്താലും പത്രങ്ങളിൽ വലിയ വാർത്ത കൊടുക്കുന്നവർക്കിടയിൽ ഞങ്ങളുടെ പ്രതിമാസ ചാരിറ്റിയെ കുറിച്ച് ഇന്നേവരെ ഒരു പത്രത്തിലും വാർത്ത വന്നിട്ടില്ല. അതിനുള്ള ശ്രമം ഞങ്ങൾ നടത്താറില്ല എന്നതാണ് ശരി. സുതാര്യത ഉറപ്പ് വരുത്താൻ ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും വാർത്ത കൊടുക്കാറുണ്ടെങ്കിലും ഇത് വലിയൊരു സംഭവം ആണെന്ന തരത്തിൽ ഞങ്ങൾ ഇതേവരെ പ്രചാരണങ്ങൾ നടത്തിയിട്ടില്ല. ഇപ്പോൾ ഇതേക്കുറിച്ച് എഴുതേണ്ടി വരുന്നതുപോലും തട്ടിപ്പുകാരാണ് എന്ന് ആരോപിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ മാത്രമാണ്.
എന്റെ ജീവിതം കൊണ്ട് എന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ചൂണ്ടിക്കാട്ടാൻ ഉള്ളത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന അനേകരുടെ കണ്ണുനീർ ഒപ്പുന്ന ഒരു പ്രസ്ഥാനം ആണ്. ഇപ്പറയുന്നത് പൊങ്ങച്ചം ആണ് എന്നാരെങ്കിലും വിമർശിച്ചാൽ ഞാൻ സഹിച്ചോളാം. മറ്റുള്ളവരോട് നന്മ ചെയ്യാൻ ഉള്ള മനസ്സിനെ പ്രോത്സാഹിപ്പിച്ച് അത് ശേഖരിച്ച് ഏറ്റവും അർഹത ഉള്ളവർക്ക് നൽകാൻ ഒരു നിമിത്തമായി എന്നെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ ഞാൻ ചാരിറ്റിയിൽ നിന്നും പണം അടിച്ചു മാറ്റി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ തലയിൽ ഇടിവെട്ടേൽക്കരുത് എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. ഏറ്റവും സുതാര്യമായി ഏറ്റവും അർഹതപ്പെട്ട തന്റെ ജനതയ്ക്ക് സഹായം ചെയ്യാൻ ഈശ്വരൻ എന്നെ തെരഞ്ഞെടുക്കുകയും അത് ഭംഗിയായി ഞാൻ നിറവേറ്റുകയും ചെയ്യുമ്പോൾ അസത്യം പറഞ്ഞ് എന്നെ അപഹസിച്ചവരോട് ക്ഷമിക്കണമേ ദൈവമേ എന്ന് ഞാൻ മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്. വഴിയിൽ കിടക്കുന്ന ഒരു പഴത്തൊലി മാറ്റി കളയുകയോ തുറന്ന് വച്ചിരിക്കുന്ന ഒരു പബ്ലിക് ടാപ്പ് അടയ്ക്കുകയോ ചെയ്യാത്തവരാണ് എന്നെ ചാരിറ്റി പണം മോഷ്ടിക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നത്. യുകെയിലെ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിൽ നിന്നും ഒരു പൗണ്ട് മോഷ്ടിച്ചാൽ അവിടുത്തെ നിയമങ്ങൾ കുരുക്കിലാക്കുമെന്ന് അറിയാവുന്നവർ തന്നെയാണ് രാവിലെയും വൈകുന്നേരവും മോഷ്ടിച്ചു എന്ന് ആരോപിക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
ബ്രിട്ടീഷ് മലയാളിയുടെ വളർച്ചാഘട്ടത്തിലെ സ്വാഭാവികമായ ഒരു പരിണാമം ആയിരുന്നു ചാരിറ്റി ഫൗണ്ടേഷൻ. അപ്രതീക്ഷിതമായി യുകെയിലെ ഒരു മലയാളി മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവുകളും മരിച്ചയാളുടെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യയ്ക്ക് പിടിച്ചു നിൽക്കാനുള്ള ഫണ്ടും നൽകാൻ വായനക്കാരോട് ബ്രിട്ടീഷ് മലയാളി നടത്തിയ അഭ്യർത്ഥനയിലൂടെയാണ് ചാരിറ്റി പിറക്കുന്നത്. വർഷം തോറും എട്ടും പത്തും മലയാളി മരണങ്ങൾ പതിവാകുകയും അവരെയൊക്കെ സഹായിക്കാൻ ബ്രിട്ടീഷ് മലയാളി നടത്തിയ ഹൃദ്യമായ ഇടപെടൽ വഴി ആ കുടുംബങ്ങളിൽ ഒക്കെ ആശ്വാസം എത്തുകയും ചെയ്തിരുന്നു. 25, 000 പൗണ്ട് വരെ ഇങ്ങനെ ചില കുടുംബങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ദുരരന്തത്തിന് ഇരയാകുന്ന കുടുംബാംഗങ്ങൾക്ക് നേരിട്ടായിരുന്നു വായനക്കാർ പണം നൽകിയിരുന്നത്.
ദോഷൈകദൃക്കുകൾ എല്ലാത്തിനും കുറ്റം കണ്ട് പിടിക്കുമല്ലോ? ഇങ്ങനെ പണം ലഭിക്കുന്നവരോട് ഞാൻ മുടങ്ങാതെ ഒരു വിഹിതം കൈപ്പറ്റുന്നു എന്നായിരുന്നു ബ്രിട്ടീഷ് മലയാളി വിരുദ്ധ ഓൺലൈൻ പത്രങ്ങളുടെ പ്രചാരണം. ഭർത്താവ് അല്ലെങ്കിൽ ഭാര്യ മരിച്ച കുടുംബങ്ങളെ സഹായിക്കാനുള്ള അഭ്യർത്ഥന നടത്തുന്നത് വാസ്തവത്തിൽ അതാതിടങ്ങളിലെ അസ്സോസിയേഷൻ പ്രതിനിധികളാവും. ഇവരുമായി എനിക്കോ ഞങ്ങളുടെ ടീം അംഗങ്ങൾക്കോ യാതൊരു ബന്ധവും ഉണ്ടാവാറില്ല എന്നതാണ് സത്യം. ഒരു കുടുംബം എങ്കിലും അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരുന്നു എങ്കിൽ കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടാവുമായിരുന്നു. വാസ്തവത്തിൽ ഞങ്ങളുടെ അപ്പീൽ വഴി എത്ര പണം ലഭിക്കുന്നുണ്ട് എന്ന് പോലും അറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കാരണം പണം ലഭിച്ചിരുന്നത് ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ടായിരുന്നു.
ഭാര്യയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി അപ്പീൽ വഴി അനേകായിരം പൗണ്ട് ശേഖരിച്ച ശേഷം ആരുമറിയാതെ മൃതദേഹം യുകെയിൽ തന്നെ അടക്കിയ ഒരു ഭർത്താവിന്റെ അനുഭവം ഈ നിലപാടിൽ മാറ്റം ഉണ്ടാക്കണം എന്ന തോന്നൽ ശക്തമാക്കി. മാത്രമല്ല അനേകം വായനക്കാർ കേരളത്തിൽ കണ്ണീരനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ ഒരു വഴി തുറന്ന തരണം എന്നപേക്ഷിച്ച് ബ്രിട്ടീഷ് മലയാളിയെ ഇതിനിടയിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് നിയമപരമായി രജിസ്റ്റർ ചെയ്‌തൊരു ചാരിറ്റിക്ക് രൂപം നൽകിയത്.എന്നാൽ ഇങ്ങനെ കണക്കില്ലാത്ത പണം മരിച്ചയാളുടെ കുടുംബത്തിലേക്ക് എത്തുന്നത് വേറെ ചില ദോഷങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി. ഭാര്യ മരിച്ചാൽ ബ്രിട്ടീഷ് മലയാളി അപ്പീൽ നൽകി കണക്കറ്റ പണം സ്വീകരിച്ച ശേഷം കുഞ്ഞുങ്ങളെ പോലും നോക്കാതെ വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന ചില സംഭവങ്ങൾ അരങ്ങേറി. ഭാര്യയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി അപ്പീൽ വഴി അനേകായിരം പൗണ്ട് ശേഖരിച്ച ശേഷം ആരുമറിയാതെ മൃതദേഹം യുകെയിൽ തന്നെ അടക്കിയ ഒരു ഭർത്താവിന്റെ അനുഭവം ഈ നിലപാടിൽ മാറ്റം ഉണ്ടാക്കണം എന്ന തോന്നൽ ശക്തമാക്കി. മാത്രമല്ല, അനേകം വായനക്കാർ കേരളത്തിൽ കണ്ണീരനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ ഒരു വഴി തുറന്നു തരണം എന്നപേക്ഷിച്ച് ബ്രിട്ടീഷ് മലയാളിയെ ഇതിനിടയിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് നിയമപരമായി രജിസ്റ്റർ ചെയ്‌തൊരു ചാരിറ്റിക്ക് രൂപം നൽകിയത്.
യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി രണ്ട് വൃക്കകൾക്കും രോഗം ബാധിച്ച ഒരു യുവതിയുടെ ചികിത്സാർത്ഥം ശേഖരിച്ച 9000 ത്തിന് മേലെ പൗണ്ടായിരുന്നു ആദ്യത്തെ സംഭാവന. ആദ്യ കാലങ്ങളിൽ മാസം തോറും ഓരോ വ്യക്തികൾ എന്നായിരുന്നു മാനദണ്ഡം. പലർക്കും അർഹതപ്പെട്ടതിൽ കൂടിയ പണം ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഒരു മാസം തന്നെ ഒന്നിലധികം പേരെ സഹായിക്കാനും ലഭിക്കുന്ന തുക തുല്ല്യമായി വീതിച്ച് നൽകാനും തുടങ്ങിയത്. ഒന്നര ആഴ്ച മാത്രം വാർത്തകൾ പ്രസിദ്ധീകരിച്ചാണ് കഴിഞ്ഞ ആഴ്ച നാല് പേർക്ക് വേണ്ടി 12 ലക്ഷം ശേഖരിച്ചത്. ഈ കേസുകൾ മാത്രമല്ല ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പണം കൊടുത്ത് സഹായിച്ചവരുടെ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായിച്ചത് ഇവരെയൊക്കെ
യുകെയിൽ ജീവിക്കുന്ന ഒരു മലയാളി മരിച്ചാൽ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാകും വരെ സൂക്ഷിക്കാനും നാട്ടിൽ എത്തിക്കാനും ഒക്കെയായി ഏറ്റവും കുറഞ്ഞത് 4000 പൗണ്ട് (ഏതാണ്ട് നാല് ലക്ഷം രൂപ) ചെലവ് വരും. മരിച്ചയാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് അതുമല്ലെങ്കിൽ മരിച്ചയാളുടെ സ്ഥലത്തെ മലയാളി അസ്സോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ രേഖാമൂലം ഒരു അപേക്ഷ നൽകിയാൽ പിറ്റേ ദിവസം തന്നെ ആവശ്യമായ ഈ തുക ഞങ്ങൾ വഹിക്കാറുണ്ട്. അതിന് വേണ്ടി പ്രത്യേക ക്രൈസിസ് ഫണ്ട് തന്നെ ഞങ്ങൾ നിലനിർത്തുന്നു. ഇങ്ങനെ ഒരു സുരക്ഷിതത്വം മറ്റേതെങ്കിലും മലയാളി സമൂഹത്തിൽ ഉണ്ടാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നിട്ടും ഇത് തട്ടിപ്പാണ് എന്ന് പറയുന്നവരെക്കുറിച്ച് എന്താണു പറയേണ്ടത്? ഒരു പക്ഷെ ഈ നന്മയുടെ ഗുണം മുഴുവൻ ലഭിക്കാൻ ചിലരെ കൊണ്ട് ദൈവം ഇങ്ങനെ നുണകൾ പറയിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
വാൽക്കഷ്ണം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി സഹായം കൈപ്പറ്റാൻ നിങ്ങൾക്ക് ബ്രിട്ടണുമായി എന്തെങ്കിലും ബന്ധം വേണമെന്നില്ല. നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പുള്ള തീരെ ദരിദ്രമായ സാഹചര്യത്തിൽ ജീവിക്കുന്നവരുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും ഷെയർ ചെയ്തതുകണ്ടോ ആകരുത് അപേക്ഷ. നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പുള്ളതും സർക്കാരോ സന്നദ്ധ സംഘടനകളോ സഹായിക്കാത്തതുമായ തീരെ ദുർബലരായവർക്കാണ് തുക നൽകുന്നത്. നിങ്ങൾക്ക് അറിയാവുന്നത്രയും വിവരം സഹിതം [email protected] എന്ന ഇമെയിലിൽ അയക്കുക. അപേക്ഷ ഫോമും മറ്റും നിങ്ങൾക്ക് ഇമെയിലിൽ ലഭിക്കുന്നതാണ്. വേണ്ടത്ര അന്വേഷണത്തിന് ശേഷം അർഹതയുണ്ട് എന്ന് ഉറപ്പ് ലഭിച്ചാൽ ചെറിയ തുക എങ്കിലും സഹായമായി ലഭിക്കും.
തുടരും.........
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍