ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്നേഹപൂർവ്വം ചില കാര്യങ്ങൾ
ഷാജൻ സ്കറിയ
ഈ കുറിപ്പെഴുതാൻ തുടങ്ങുന്നതിന് മുൻപ് എനിക്കേറ്റവും പ്രിയപ്പെട്ട പത്ര പ്രവർത്തകരിൽ ഒരാൾ വിളിച്ചു. നിങ്ങൾ എന്തിനാണ് ഷാജൻ, ഇങ്ങനെ ആത്മപീഡനം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യത്തിൽ ഇതൊരു ആത്മ പീഡനം തന്നെയാണ്. ഒരു പത്രപ്രവർത്തകൻ ആണ് എന്ന് അഭിമാനത്തോടെ എപ്പോഴും പറയുന്ന ഞാൻ എന്റെ സഹപ്രവർത്തകരുമായി യുദ്ധം ചെയ്യുന്നത് അനീതിയാണ് എന്നറിയാം. ഒരു ധാർമ്മിക പോരാട്ടം എന്ന നിലയിൽ ഇതിനെ ഏറ്റെടുക്കാൻ ഞാൻ ഒരു മദ്യ വിരുദ്ധൻ പോലും അല്ല. എന്നാൽ ഞാൻ ഒരു തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആണെന്ന് സംഘടിതമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ മിണ്ടാതിരുന്നാൽ ചിലരെങ്കിലും തെറ്റിദ്ധരിക്കില്ലെ എന്ന ചോദ്യത്തിന് മുൻപിൽ നിശബ്ദനാകാൻ സാധിക്കുന്നില്ല.
അതുകൊണ്ട് തന്നെ ഈ കോളം ഞാൻ ആരംഭിക്കന്നത് ആരോടെങ്കിലും യുദ്ധം ചെയ്യാനോ ആരെയെങ്കിലും വെല്ലു വിളിക്കാനോ അല്ല. പ്രത്യുത സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രം. എന്ന് മാത്രവുമല്ല പത്രക്കാർക്കെതിരെ മറുനാടൻ യുദ്ധം ചെയ്യുന്നു എന്ന് സൂചന ലഭിച്ചപ്പോൾ അനേകം പേരാണ് ദുരന്തജീവിതത്തിന്റെ കഥകളുമായി ഞങ്ങളെ ബന്ധപ്പെട്ടത്. വളരെ കുറച്ച് കച്ചവടക്കാർ മാദ്ധ്യമ പ്രവർത്തകന്റെ വേഷം അണിഞ്ഞ് നടത്തുന്ന കൂട്ടിക്കൊടുപ്പുകളുടെ കഥ പറഞ്ഞ് പത്രക്കാർ എന്ന ഒരു വിഭാഗത്തെ സമൂഹത്തിൽ അവഹേളിക്കാൻ എനിക്ക് താല്പര്യം ഇല്ല. അതേ സമയം വ്യക്തി എന്ന നിലയിലും പത്ര പ്രവർത്തകൻ എന്ന നിലയിലും എന്നെ ആക്രമിക്കുന്നവർക്ക് മറുപടി പറഞ്ഞില്ലെങ്കിൽ അത് മറുനാടൻ മലയാളിയോട് ചെയ്യുന്ന ദ്രോഹം ആകും എന്നത് കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. എനിക്കെതിരെ തലസ്ഥാനത്തെ ഒരു വിഭാഗം പത്രപ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രധാന ആരോപണങ്ങൾക്ക് മറുപടി പറയുക മാത്രമാണ് എന്റെ ലക്ഷ്യം.
മാതൃഭൂമി ചാനൽ ലേഖകൻ വി എസ് മാർഷൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് തന്നെ തുടങ്ങാം. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ഇന്നലെ മറുനാടൻ എഡിറ്റോറിയലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസ്സ് ക്ലബിനെ കുറിച്ചുള്ള വാക്കുകൾക്ക് ഇനി പ്രത്യേകം മറുപടിയുടെ ആവശ്യം ഇല്ല.
"മിസ്റ്റർ ഷാജൻ, നിങ്ങൾക്കെതിരായ നിരവധി വാർത്തകൾ കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് മെയിലിൽ ലഭിക്കുന്നുണ്ട്. പക്ഷെ ഇന്നുവരെ അത്തരം വാർത്തകൾ പുറത്ത് വിടാതിരുന്നത് തന്നെ പേടിച്ചിട്ടല്ല. ഒരു ഓൺലൈൻ പത്രം നടത്തുന്ന നിങ്ങൾക്കെതിരെ വരുന്ന വാർത്തകൾ നൽകി മുഴുവൻ ഓൺലൈൻ വാർത്തകളെയും മാദ്ധ്യമ പ്രവർത്തകരെയും പൊതു സമൂഹത്തിന് മുന്നിൽ വിശ്വാസ്യതയില്ലാതാക്കരുത് എന്ന് കരുതി മാത്രമാണ്. ഭൂതകാലത്തും വർത്തമാനകാലത്തും താൻ സ്വന്തമാക്കിയ പേരുദോഷം ഞാനായിട്ട് ചാർത്തി തന്നതല്ല. നിങ്ങളുടെ ചെയ്തികൾ മാത്രമാണത്. വന്ന വഴികൾ അത്ര സുതാര്യമല്ലായിരുന്നു എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഒന്നൊന്നായി തിരുവനന്തപുരത്തെ പത്രപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തേണ്ടി വരും" - ഇതായിരുന്നു മാർഷലിന്റെ ഭീഷണി.
ഈ ഭീഷണിക്ക് മുൻപ് മാർഷൽ മറ്റൊരു പ്രസ്താവന കൂടി നടത്തിയിരുന്നു. അതിതായിരുന്നു:
"എന്താണ് പ്രസ്സ് ക്ലബിനോടുള്ള ഷാജൻ സ്കറിയായുടെ കലിപ്പിന് കാരണമെന്ന് തിരക്കി... സ്വന്തം ഭാര്യക്ക് അർജ്ജുന അവാർഡ് കിട്ടാൻ വേണ്ടി മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഏതൊരു ഭർത്താവിനും ശുപാർശ നൽകാം. എന്നാൽ, തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറിയായ സ്പോർട്സ് ലേഖകന് നിങ്ങൾ നൽകിയ ശുപാർശ അദ്ദേഹം ചവറ്റു കൊട്ടയിൽ തട്ടിയെന്ന് കരുതി പ്രസ്സ് ക്ലബിനെതിരെ കള്ളവാർത്ത പടച്ചുവിടാൻ പാടില്ലായിരുന്നു. സ്വന്തം സ്വാർത്ഥതയ്ക്കായി ഈ വൃത്തികേട് കാണിക്കരുതായിരുന്നു. അങ്ങേക്ക് പ്രസ്സ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാകണമെന്ന് മോഹമുണ്ടായതും അന്നത്തെ പ്രസ്സ് ക്ലബ് പ്രസിഡന്റ് അത് അനുവദിക്കാതിരുന്നതും മറ്റൊരു കാര്യം. ഈ ദേഷ്യമെല്ലാം അങ്ങ് തീർത്തത് ഇല്ലാത്ത വാർത്ത നൽകിയാണ്. പ്രസ്സ് ക്ലബിൽ അവിടുത്തെ അംഗങ്ങൾ കള്ള് കുടിക്കുന്നത് അത്ര വലിയ ആനക്കാര്യമല്ലെന്ന് മനസ്സിലായതുകൊണ്ടാണ് ആരും ഇത് ഒന്നാം പേജ് വാർത്തയാക്കി അഹങ്കരിക്കാതിരുന്നത്. അങ്ങ് വിദേശ രാജ്യങ്ങളിൽ ഒരുപാട് തട്ടിപ്പു നടത്തിയതായുള്ള വാർത്തകൾ ഒക്കെ കണ്ടു..കൊള്ളാം അങ്ങ് കഴിവുള്ള മാദ്ധ്യമ മുതലാളിയാണ്..ഒരിക്കലും എന്നെ പോലെയുള്ള ഒരു സാദാ പത്രപ്രവർത്തകന് അങ്ങയെ പോലെ മാദ്ധ്യമശിങ്കം ആകാൻ കഴിയില്ല. പക്ഷെ, നാളെയൊരിക്കൽ മൈക്കും പേനയും താഴെ വച്ച് മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ...ദേ ആ പോകുന്നത് ഒരു കച്ചവടക്കാരനായിരുന്നുവെന്ന് ആരെ കൊണ്ടും പറയിപ്പിക്കില്ല."
ഇത്രയും മാർഷൽ പറയുകയും അത് മറ്റ് സഹ പ്രവർത്തകർ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ഈ ലേഖനം പ്രതികരിക്കാതിരുന്നാൽ മറുനാടൻ ടീമിന് തന്നെയും മോശം എന്ന് വിലയിരുത്തപ്പെട്ടതിനാലാണ് ഞാൻ മറുപടിയുമായി രംഗത്ത് വരുന്നത്. പ്രിയപ്പെട്ട മാർഷൽ, എനിക്ക് ഒന്നേ പറയാനുള്ളൂ. ഒരു ഉത്തമ മാദ്ധ്യമ പ്രവർത്തകൻ ഗോസിപ്പുകളുടെ പിന്നാലെ നടക്കേണ്ടയാളല്ല. ആർക്കും ആർക്കെതിരെയും എന്തും പറയാവുന്ന കാലം ആണിത്. പണ്ടൊക്കെ അങ്ങനെ പറയണമെങ്കിൽ നേർക്കുനേർ നിന്ന തെറി വിളിക്കുകയോ ഊമക്കത്ത് എഴുതുകയോ വേണമായിരുന്നു. ഇന്ന് ഫേസ് ബുക്ക് വഴിയും, ഒരു പണിയും ഇല്ലാത്തവർ ആരോടൊക്കെയോ ഉള്ള വൈരാഗ്യം തീർക്കാൻ തുടങ്ങിയ ഓൺലൈൻ പത്രങ്ങൾ വഴിയും എന്തും പറയാം. എന്നാൽ ഉത്തരവാദിത്വം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തകൻ അത്തരം കെണികളിൽ വീഴില്ല. എന്നാൽ ഈ കേട്ട ഗോസിപ്പുകൾ ഒക്കെയാണ് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകൾക്ക് കാരണമെങ്കിൽ താങ്കളുടെ മുൻപിൽ വാർത്തയായി വരുന്ന സാധാരണക്കാരുടെ അവസ്ഥ എന്താകും?
മാർഷൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് ചുവടെ പറയുന്ന ആരോപണങ്ങൾ ആണ്?
- ഭൂതകാലത്തും വർത്തമാനകാലത്തും ഞാൻ ഏറെ പേരുദോഷം കേൾപ്പിച്ചിരിക്കുന്നു.
- എന്റെ വഴികൾ ഒന്നും സുതാര്യമായിരുന്നില്ല.
- എന്റെ ഭാര്യക്ക് അർജ്ജുന അവാർഡ് ലഭിക്കാൻ വേണ്ടി ഞാൻ തലസ്ഥാനത്തെ ഒരു മാദ്ധ്യമ പ്രവർത്തകന് നൽകിയ ശുപാർശ അയാൾ തള്ളിക്കളഞ്ഞിട്ട് വാശി തീർക്കാൻ ഞാൻ പ്രസ്സ് ക്ലബിനെതിരെ വാർത്ത എഴുതി.
- പ്രസ്സ് ക്ലബിലെ ജേർണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ദുഃഖമാണ് വാർത്തകൾക്ക് പിന്നിൽ.
- വിദേശത്തും സ്വദേശത്തുമായി ഞാൻ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.
മാർഷലിന്റെ ആരോപണം കൂടാതെ മറ്റ് ചില മാദ്ധ്യമ പ്രവർത്തകനും ആരോപണങ്ങളുമായി രംഗത്തുണ്ട്. അതിൽ ചിലത് ചുവടെ കൊടുക്കുന്നു.
- ജോബി ജോർജ് എന്നൊരു തട്ടിപ്പുകാരനിൽ നിന്നും ഞാൻ വാർത്ത നൽകാതിരിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി.
- സൗന്ദര്യ മത്സരങ്ങൾ നടത്തി സിനിമ വാഗ്ദാനം നൽകി പെൺകുട്ടികളെ വശീകരിക്കുന്നു.
- ചാരിറ്റി എന്ന പേരിൽ പണപ്പിരിവ് നടത്തുന്നു.
- ഒരു അനാഥാലയത്തിന് വേണ്ടി ചാരിറ്റി എന്ന പേരിൽ പണം പിരിച്ച് ഞാൻ ഉപജീവനം നടത്തി.
- ഡെന്മാർക്കിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ എന്ന് പറഞ്ഞ് യുകെയിലെ ഒരു റുക്രൂട്ട്മെന്റ് ഏജന്റിൽ നിന്നും 35 ലക്ഷം കൈക്കൂലി വാങ്ങി.
- യുകെയിലെ മാന്യനായ ഒരു കോൺഗ്രസ്സ് നേതാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് അയാളുടെ കച്ചവടം പൂട്ടിച്ചു.
ബ്രിട്ടീഷ് മലയാളി എന്ന പേരിൽ ഏഴ് വർഷം മുൻപ് ഞാൻ ആദ്യ ഓൺലൈൻ പോർട്ടൽ തുടങ്ങിയപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന ആരോപണങ്ങളെ സാധാരണഗതിക്ക് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകി എന്റെ വിലപിടിപ്പേറിയ സമയം വൃഥാവിൽ ആക്കുന്നതിനോട് ഞാൻ ഒരു തരത്തിലും യോജിച്ചിട്ടില്ലായിരുന്നു. എന്നു മാത്രമല്ല ഇത്തരം ആരോപണങ്ങൾ ഇതുവരെ ഉയർത്തിയിരുന്നത് തട്ടിപ്പുകാരും വെട്ടിപ്പുകാരും ആയിരുന്നു എന്നത് കൊണ്ട് തന്നെ ആ ആരോപണങ്ങൾ സ്വയം ഇല്ലാതാവുക ആയിരുന്നു. എന്നാൽ കേരളത്തിലെ അറിയപ്പെടുന്ന പത്ര ലേഖകർ ഇത് പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ മറുപടി പറഞ്ഞേ മതിയാവൂ എന്നാണ് ഞാൻ കരുതുന്നത്. രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും ഒക്കെ ചേർന്ന ഒരു മാഫിയ ആയി പ്രവർത്തിക്കുന്ന കേരളത്തിൽ മറുനാടൻ ഒരു ആശ്വാസം ആണെന്ന് കരുതുന്ന അനേകായിരം ജനങ്ങൾ ഉണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ഓരോന്നിനും മറുപടി നൽകുന്നത്.
ഈ ആരോപണങ്ങളെക്കുറിച്ച് വിശദമായി തന്നെ മറുപടി നൽകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളിൽ ഓരോ വിഷയത്തെക്കുറിച്ചും എഴുതുന്നതാണ്. എന്നാൽ കൃത്യം മറുപടി ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉണ്ട്. ഭൂതകാലത്തും വർത്തമാനകാലത്തും ഞാൻ ഏറെ പേരുദോഷം കേൾപ്പിച്ചിരിക്കുന്നു എന്നും എന്റെ വഴികൾ ഒന്നും സുതാര്യമായിരുന്നില്ല എന്നുമുള്ള ആരോപണങ്ങൾ ആണിത്. പ്രിയ മാർഷൽ, താങ്കൾക്ക് തെറ്റ് പറ്റി എന്ന് പറയുന്നതിൽ എനിക്ക് നിരാശയുണ്ട്. സത്യത്തിന്റെ വഴിയിലൂടെ അല്ലാതെ ഞാൻ നടന്ന എന്തെങ്കിലും ഒരു കാര്യം നിങ്ങൾക്ക് തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾ പറയുന്നത് ഞാൻ ചെയ്യാം. വെറുതെ ആരോപണം ഉന്നയിക്കാതെ പറയുന്ന കാര്യങ്ങൾ പിന്തുണയ്ക്കുന്ന എന്തെങ്കിലും രേഖകൾ വേണ്ട, ലോജിക് എങ്കിലും നിങ്ങൾ ഹാജരാക്കൂ. എന്നിട്ടാവാം നമുക്ക് സംവാദം. ബ്രിട്ടീഷ് മലയാളി എന്ന പേരിൽ ഞാൻ തുടങ്ങിയ ഓൺലൈൻ പോർട്ടൽ ഉറക്കം കെടുത്തിയ ഒരു സംഘം ആളുകൾ എന്റെ വിശ്വാസ്യത തകർക്കാൻ വരുത്തി തീർക്കുന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത കള്ളക്കഥകളിൽ ഒരു മാദ്ധ്യമ പ്രവർത്തകൻ വീണുപോവുന്നത് എന്റെ ഭൂതകാലത്തേക്കുറിച്ച് യാതൊരു അറിവും താങ്കൾക്ക് ഇല്ലാത്തത് കൊണ്ടാണ് എന്ന് പറയട്ടെ.
വഴിയിൽ കിടന്ന് ഒരു രൂപ കിട്ടിയാൽ അത് പോക്കറ്റിൽ വയ്ക്കുന്നത് പോലും തെറ്റാണ് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ആ പണം അടുത്തുള്ള അമ്പലത്തിലെയോ പള്ളിയിലെയോ നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ഭിക്ഷ യാചിക്കുന്ന ആർക്കെങ്കിലും നൽകുകയോ ചെയ്യാതേ ഉറങ്ങാൻ തയ്യാറാകാത്ത വ്യക്തിയാണ് ഞാൻ. എന്റെ വഴികൾ എന്നും സുതാര്യം ആയിരുന്നു. സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചേ പഠിക്കാവൂ എന്ന് തീരുമാനിച്ച് പത്താം ക്ലാസ്സിൽ പഠനം നിർത്തി കൂലിപ്പണി തുടങ്ങിയ ഒരു സാധാരണക്കാരനായ കൗമാരക്കാരനിൽ തുടങ്ങിയതാണ് എന്റെ ജീവിതം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ ആയിരുന്നില്ല ഞാൻ. കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും പ്രതിസന്ധികളെ മറികടന്നു തന്നെയാണ് കഴിഞ്ഞ 28 വർഷവും ഞാൻ ജീവിച്ചത്.
എന്റെ വഴികൾ സുതാര്യം അല്ല എന്ന് താങ്കൾ കരുതുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്റെ ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തുകയാണ്. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഇടകടത്തി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഗ്രാമത്തിൽ ചെന്ന് വഴിയിൽ കാണുന്ന ആരോടെങ്കിലും എന്നെക്കുറിച്ച് തിരക്കാം. നിങ്ങൾക്ക് എന്റെ ജീവിതത്തിലെ സുതാര്യതയെക്കുറിച്ച് കൃത്യമായി മനസ്സിലാവും. എന്നിട്ടാവാം നമുക്ക് സംവാദം. കൂലിപ്പണി എടുത്ത് കോളേജ് ജീവിതം നടത്തുകയും അടുക്കള പണി ചെയ്ത് ജേർണലിസം പഠിക്കുകയും ചെയ്താണ് ഞാൻ പ്രിയ സ്നേഹിത ഇപ്പോൾ താങ്കളെ വെല്ലു വിളിക്കുന്നത്. ആ വിവരം നാളെ വിശദമായി എഴുതാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്