വീണ ജോർജ്ജ് മുത്തൂറ്റിന്റെയോ ഓർത്തഡോക്സ് സഭയുടെ സ്പോൺസേഡ് സ്ഥാനാർത്ഥിയോ? എന്തുകൊണ്ടാണ് ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥി ജയിക്കേണ്ടത് ഒരു അത്യാവശ്യം ആവുന്നത്?
ഷാജൻ സ്കറിയ
ഈ ലേഖകൻ ഈ ലേഖകനെ കുറിച്ച് സ്വയം വിലയിരുത്തുന്നത് ഒരു നിഷ്പക്ഷൻ ആണ് എന്നാണ്. നിഷ്പക്ഷത എന്നത് ഏറ്റവും വലിയ കള്ളം ആയതിനാൽ ഇത് ആരെങ്കിലും വക വച്ച് തരും എന്ന് എനിക്ക് തന്നെ വിശ്വാസം ഇല്ല. എങ്കിലും എന്റെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കാൻ എനിക്ക് അധികാരം ഉണ്ടല്ലോ. ഞാൻ നിഷ്പക്ഷൻ ആണ് എന്ന് കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഇവിടെ പ്രസക്തം രാഷ്ട്രീയം ആയതുകൊണ്ട് ജയിക്കണം എന്നും തോല്ക്കണം എന്നും ഞാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ എല്ലാ മുന്നണിയിലും ഉണ്ട് എന്നത് തന്നെയാണ്. ഉദാഹരണത്തിന് ബിജെപി അക്കൗണ്ട് തുറക്കുന്നതിനെ എല്ലാ പുരോഗമന വാദികളും എതിർക്കുമ്പോൾ പുരോഗമന വാദി എന്ന് സ്വയം മാർക്കിടുന്ന ഈ ലേഖകന് അങ്ങനെ ഒരു വിശ്വാസം ഇല്ല. എന്ന് മാത്രമല്ല നേമത്ത് രാജഗോപാൽ തന്നെയാണ് ജയിക്കേണ്ടത് എന്ന വിശ്വാസക്കാരനുമാണ്.
ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, ആലപ്പുഴ തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.
ഈ ലേഖനത്തിന്റെ വിഷയം ഓ രാജഗോപാലോ മറ്റുള്ളവരോ അല്ല, വീണാ ജോർജ് ആണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുഡിഎഫ് മണ്ഡലങ്ങളിൽ ഒന്നും നായർ വോട്ടുകളുടെ ബലത്തിൽ മാത്രം വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്ന മണ്ഡലവുമായ ആറന്മുളയിൽ വീണ ജോർജ് ജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ ഞാൻ ആളല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ആരെല്ലാം തോറ്റാലും ഏത് മുന്നണി അധികാരത്തിൽ വന്നാലും വീണ ജോർജ് ജയിക്കണം എന്ന ആഗ്രഹം എനിക്കുണ്ട്. വീണ എന്റെ സുഹൃത്തായതുകൊണ്ടല്ല ഈ ആഗ്രഹം. എന്റെ സുഹൃത്തുക്കളായ ഒരു ഡസനോളം പേരെങ്കിലും മത്സര രംഗത്തുള്ളപ്പോൾ എനിക്ക് വീണയോട് പ്രത്യേക സ്നേഹം തോന്നേണ്ട കാര്യമില്ലല്ലോ.
വീണ അന്തസുള്ള ഒരു സ്ത്രീയായത് തന്നെയാണ് എന്റെ ആഗ്രഹത്തിന്റെ പ്രധാന കാരണം. അപ്പോൾ ഒരു ചോദ്യം വരും, വേറെ അന്തസുള്ള സ്ത്രീകൾ ഇല്ലേ എന്ന്? തീർച്ചയായും ഉണ്ടാവും. പ്രത്യേകിച്ച് വളരെക്കാലമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ. കെ ആർ ഗൗരിയമ്മയെ പോലെയുള്ള സ്ത്രീകൾ ജനപ്രതിനിധികളായിന്നു എന്ന് ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ അവസരം കിട്ടുന്ന ഭൂരിപക്ഷം സ്ത്രീകളും ആരുടെയെങ്കിലും ഏറാന്മുളികളും രാഷ്രീയ വളർച്ചയ്ക്കുവേണ്ടി സ്വന്തം നിലപാട് വ്യക്തിത്വവും പണയം വെയ്ക്കുന്നവരുമാണെന്ന് മറുന്നുകൂടാ. യുവജനപ്രതിനിധിയായ രാഹുൽ ഗാന്ധിയുടെ
പ്രതിനിധിയായി മന്ത്രിയായ പി കെ ജയലക്ഷ്മി ഇന്നുവരെ സ്വന്തമായി ഒരു വരി ഉച്ഛരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സ്ത്രീപീഡനം കേസിൽ ഇരയ്ക്ക് പകരം പീഡകനൊപ്പം നിന്ന വനിതാ നേതാക്കൾ ഉണ്ട് രണ്ട് മുന്നണികളിലും.ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, മാരാരിക്കുളത്ത് തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.
ഈ അർത്ഥത്തിൽ മാത്രമാണ് ഞാൻ വീണയെ അന്തസുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലപാടും, സാമൂഹ്യ വിഷയങ്ങൾ ശക്തമായി ഇടപെട്ടിട്ടുള്ള ഒരു വനിതയാണ് വീണ ജോർജ്. വീണയുടെ രാഷ്ട്രീയ നിലപാടുകൾ എക്കാലത്തും ഇടത് പുരോഗമന ആശങ്ങളോടും സ്ത്രീകളോടും, ദളിതരോടും പരിസ്ഥിതിയോടും, ദുർബലരോടും ഒക്കെ ചേർന്ന് നിൽക്കുന്നതായിരുന്നു. മനോരമ ചാനലിലും ഇന്ത്യാവിഷനിലും ഒക്കെ ജോലി ചെയ്യുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാദ്ധ്യമ പ്രവർത്തകയാണ് താൻ എന്ന് വീണ പലതവണ തെളിച്ചിരുന്നു. അത്തരം ഒരു സാമൂഹ്യ ബന്ധത്തിന്റെ ഭാഗമായി കൂടിയാണ് വീണ സ്ഥാനാർത്ഥിയായി വരുന്നത്. സ്ത്രീകളോട് അന്തസില്ലാതെ പ്രവർത്തിച്ചു എന്ന ആരോപണം നേരിടുന്ന ആറന്മുള പൈതൃക ഗ്രാമത്തെ ഒരു വിമാനത്താവളത്തിന്റെ പേരിൽ തച്ചുടയ്ക്കാൻ ശ്രമിച്ച ശിവദാസൻ നായരെന്ന നെഗറ്റീവ് രാഷ്ട്രീയക്കാരനെതിരെയുള്ള ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് വീണ എന്ന് പറയാതെ വയ്യ.
നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. എന്നാൽ അതേ പട്ടികയിൽ വീണയെ ഉൾപ്പെടുത്തുന്നത് അനീതിയും അധാർമ്മികവും യുക്തിരഹിതവുമായി മാറും.
മാദ്ധ്യമ പ്രവർത്തക എന്നനിലയിൽ വീണ ജോർജ് ഒരിക്കലും പക്ഷാപാതമായി പെരുമാറിയിട്ടില്ല, റിപ്പോർട്ടർ ചാനലിൽ വീണ ജോലിക്ക് ചേർന്നിട്ട് മാസങ്ങൾ മാത്രം ആയിട്ടുള്ളു. അതിന് മുമ്പ് ഇന്ത്യാവിഷനിലും ടിവിന്യൂവിലും മനോരമയിലും കൈരളിയിലും ഒക്കെ ആയിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്തും വീണ മാന്യത വിട്ടൊരു അക്രമണവും ഒരു നേതാവിനെതിരെയും നടത്തിയിട്ടില്ല. രാഷ്ട്രീയ പക്ഷം ചേർന്ന് നേതാക്കളെ അരിഞ്ഞ് വീഴ്ത്തിയിട്ടില്ല. റിപ്പോർട്ടർ ചാനലിൽ ചേർന്ന ശേഷവും സ്ഥാനാർത്ഥിയാവുക എന്ന ലക്ഷ്യത്തോടെ വീണ മാദ്ധ്യമപ്രവർത്തനം നടത്തി എന്ന് പറയാൻ സാധ്യമല്ല. നികേഷിനെ അടിക്കാൻ ഉപയോഗിക്കുന്ന അതേ വടി കൊണ്ട് വീണ ജോർജിനെയും അടിക്കുന്നത് അനുചിതമാണ് എന്ന് സൂചിപ്പിക്കാൻ ആണ് ഇക്കാര്യം പറഞ്ഞത്.നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല.
വീണയ്ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ കുപ്രചരണം വീണ മുത്തൂറ്റിന്റെ സ്പോൺസേഡ് സ്ഥാനാർത്ഥി ആണെന്നും ഓർത്തോഡോക്സ് സഭയുടെ സ്ഥാനാർത്ഥി ആണെന്നതുമാണ്. വീണ ജോർജ് എന്ന പേര് കേട്ടതുകൊണ്ട് പലരും തെറ്റിദ്ധരിച്ച് നടത്തുന്ന പ്രചരണമാണിത്. തിരുമേനിയുടെ സ്വാധീനം മാറ്റിവച്ച് ശ്രമിച്ചാൽ ഓർത്തഡോക്സ് സഭയ്ക്ക് മൂന്ന് പ്രധാന അധികാരികളാണുള്ളത്. വൈദിക ട്രസ്റ്റി, ആത്മായ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവയാണ് ഈ സ്ഥാനങ്ങൾ. ഇത് മൂന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന പദവികളാണ്. ആത്മായ ട്രസ്റ്റി മുത്തൂറ്റ് ജോർജ്ജും സഭ സെക്രട്ടറി വീണയുടെ ഭർത്താവായ ജോർജുമാണ്. ഈ ഒരു ബന്ധം മാത്രമാണ് രണ്ട് പേരും തമ്മിലുള്ളത്. ഓർത്തഡോക്സ് സഭയിലെ രാഷ്ട്രീയം അറിയാവുന്നവർക്കറിയാം മുത്തൂറ്റ് ജോർജും വീണയുടെ ഭർത്താവ് ജോർജും എന്നും എല്ലാക്കാര്യത്തിലും രണ്ട് തട്ടിലായിരുന്നു എന്ന്. അതുകൊണ്ട് തന്നെ മുത്തൂറ്റുകാരുടെ നോമിനിയാണ് വീണ എന്ന വാദം അർത്ഥശൂന്യം ആകുന്നു.
ഇനി സഭാബന്ധത്തിന്റെ കാര്യം എടുക്കുക. വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്മിനിസ്ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. സഭയുടെ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നത് പലപ്പോഴും സഭയ്ക്ക് ഏറ്റവും താല്പര്യമുള്ള വ്യക്തികളെ ആയിരിക്കും.
വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്മിനിസ്ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. അങ്ങനെ സഭ സ്ഥാനാർത്ഥി ആക്കണമെങ്കിൽ വീണയെ എന്തിന് ചൂണ്ടിക്കാട്ടുന്നു? വീണയുടെ ഭർത്താവിനെ തന്നെ ഉയർത്തിക്കാട്ടാൻ എന്തായിരുന്നു തടസ്സം? വീണയെ ഓർത്തഡോക്സ് സഭയുടെ അക്കൗണ്ടിൽ ആരും പെടുത്തേണ്ട് എന്ന് ചില മെത്രാന്മാർ പരസ്യ പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണയ്ക്ക് പത്തനംതിട്ട മണ്ഡലം നഷ്ടപ്പെട്ടത് സഭ ഉടക്കുമായി രംഗത്ത് വന്നതോടെയായിരുന്നു. ഏതെങ്കിലും ഒരു ഓർത്തഡോക്സ് സഭ സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് തിരുവല്ലയിലെ ജോസഫ് എം പുതുശ്ശേരി ആണ് എന്ന് വ്യക്തമാക്കട്ടെ.
വീണ ജോർജ് സ്ഥാനാർത്ഥിയായത് സാമൂഹ്യ ബോധ്യം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തക എന്ന പരിഗണനകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും ക്രിസ്ത്യൻ വോട്ട് എന്ന ലക്ഷ്യവും സിപിഎമ്മിന് ഉണ്ടായിരുന്നിരിക്കാം. രാജിവച്ച സർക്കാർ ഉദ്യോഗസ്ഥർക്കും എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും റിട്ടയർ ചെയ്ത കോളജ് അദ്ധ്യാപകർക്കും അഭിഭാഷകർക്കും സിനിമാക്കാർക്കും ഒക്കെ സ്ഥാനാർത്ഥിയാവാമെങ്കിൽ അദ്ധ്യാപികയും മാദ്ധ്യമ പ്രവർത്തകയും ആയിരുന്ന വീണ ജോർജ്ജിനും സ്ഥാനാർത്ഥിയാകാം. അന്തസ്സോടെ സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കാനും കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേയ്ക്ക് വരാനും വീണയുടെ സ്ഥാനാർത്ഥിത്വം കാരണമാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന. വീണയെ ജയിപ്പിക്കേണ്ടത് ആറന്മുളയിലെ സ്ത്രീകളുടെ ഉത്തരവാദിത്തം ആണ്. പുരുഷന്മാർ കുത്തകയാക്കി വച്ചിരിക്കുന്ന അധികാര കേന്ദ്രങ്ങളിൽ സ്വന്തം വ്യക്തിത്വമുള്ള സ്ത്രീകൾ കടന്നുവരട്ടെ. അതിനുള്ള ഒരു തുടക്കമായി വീണ മാറട്ടെ എന്നാണ് എന്റെ ആഗ്രഹം.
Stories you may Like
- ഒരാളെയും അറസ്റ്റ് ചെയ്യാതെ ആറന്മുള പൊലീസ്: ഇവിടെ വേറെ നിയമമോ?
- ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ സഞ്ചാരം
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- എസ്എഫ്ഐ നേതാവ് സഹപാഠിയുടെ മൂക്കിടിച്ച് തകർത്തിട്ട് മൂന്നു ദിവസം
- ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്