ഒടുവിൽ ഞാനും അറിഞ്ഞു കാവി ഭീകരതയുടെ ദംഷ്ട്ര; ഞാനും എന്റെ കുടുംബവും ഇന്നലെ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഷാജൻ സ്കറിയ
കാവി ഭീകരത അല്ലെങ്കിൽ സംഘപരിവാർ ഭീകരത എന്നത് സോഷ്യൽ മീഡിയയിലെ ഏറ്റവും പരിചിതമായ പദങ്ങളിൽ ഒന്നാണ്. കണ്ണൂരിലെ കൊലപാതകങ്ങളുടെ അനുഭവത്തിലാണ് ഇതു കൂടുതലും കേൾക്കുന്നത്. ഇസ്ലാമിക ഭീകരത കമ്മ്യൂണിസ്റ്റ് ഭീകരത എന്നിവയ്ക്കൊപ്പം തുല്ല്യ പ്രാധാന്യത്തോടെയാണ് ഞാൻ ഈ പദത്തെയും അവഗണിച്ചിരുന്നത്. എല്ലാത്തരത്തിലുള്ള ആശയങ്ങൾക്കും സഹിഷ്ണുതയോടെ അവസരം കൊടുക്കണമെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയായതിനാൽ ഞാൻ ഒരിക്കലും ഇത്തരം പ്രചാരണങ്ങളിൽ വീണു പോയിട്ടില്ല.
മത മൗലിക വാദങ്ങളെ ആശയപരമായി എതിർക്കണം എന്നു വിശ്വസിക്കുമ്പോഴും ഒരാൾക്ക് അയാളുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഏതെങ്കലും ഒരു മൗലികവാദിയുമായി ഇടപെടാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. എന്നാൽ കാവി ഭീകരത അല്ലെങ്കിൽ സംഘ പരിവാർ ഭീകരത എന്നത് ഇന്നലെ ഞാൻ നേരിട്ടു അനുഭവിക്കുകയുണ്ടായി. ഞാൻ ഒരു ഈശ്വര - പ്രകൃതി വിശ്വാസി ആയതുകൊണ്ടാകാം ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നൽ.
ഹർത്താലുകളും ബന്ദും നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആയതിനാൽ അത്തരം ദിവസങ്ങളിൽ വാഹനം ഓടിച്ചു ഒരിക്കൽ എങ്കിലും പുറത്തിറങ്ങുക എന്റെ രീതിയാണ്. സ്വന്തമായി വാഹനം ഓടിക്കാൻ തുടങ്ങിയ അന്നു മുതൽ എല്ലാ ഹർത്താലുകളിലും ഞാൻ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങൾ സ്വയം നിർമ്മിതം ആകണമെന്നും ആരെങ്കിലും അടിച്ചേൽപ്പിക്കണ്ടത് ആയിക്കൂട എന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു നിലപാട് വർഷങ്ങളായി ഞാൻ എടുക്കുന്നത്.
ഹർത്താൽ ദിവസങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞാൽ അവരെ പ്രകോപിപ്പിക്കാതെ സഹിഷ്ണുതയോടെ സംസാരിക്കാനും അവരുമായി ചെറിയ ഒരു ആശയം സംവാദം നടത്താനും ഞാൻ ശ്രമിക്കാറുണ്ട്. ഇത്തരം സംവാദങ്ങളിൽ എല്ലാം തന്നെ വിജയിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർ വീട്ടിൽ ഇരുന്നാൽ ഹർത്താലിന്റെ വാർത്ത വെളിയിൽ അറിയില്ലല്ലോ എന്ന സാമാന്യ യുക്തി മാത്രം മതി എന്റെ വാദം തടയുന്നവർ പൊതുവെ അംഗീകരിക്കാൻ. എന്നാൽ ഇന്നലത്തെ എന്റെ അനുഭവം തിരിച്ചായിരുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ ജോലി ചെയ്യുന്ന മനു എന്നൊരു പയ്യനും ശ്രീകണ്ഠൻ എന്നൊരാളും കുമാർ എന്നൊരാളുമായിരുന്നു കൊലവിളി നടത്തിയത്. രാജേഷ് വിളിച്ചിട്ടും അവർ മുൻപോട്ട് വിടാൻ അനുവദിച്ചില്ല എന്നു മാത്രമല്ല എന്റെ വണ്ടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി കൊണ്ടിരുന്നു.രണ്ട് ദിവസം മുൻപേ ഒരു പ്രധാനപ്പെട്ട ഒരു വാർത്തയുടെ തെളിവ് നൽകാൻ എന്നോട് നേരിട്ടു പൊന്മുടിക്ക് മുൻപുള്ള കല്ലാറിൽ എത്താൻ ഒരാൾ പറഞ്ഞിരുന്നു. പിന്നീട് ഹർത്താൽ പ്രഖ്യാപിക്കുന്നത്. ഹർത്താൽ അവസാനിക്കാൻ ഒന്നര മണിക്കൂർ കൂടി ബാക്കി ഉള്ളപ്പോൾ ഞാൻ ഇന്നലെ കുടുംബത്തെ കൂടി കൂട്ടി പുറപ്പെട്ടു. എന്റെ ആവശ്യം കഴിഞ്ഞാൽ പൊന്മുടി വരെ പോയി മടങ്ങി വരാം എന്നതായിരുന്നു ഉദ്ദേശം. ഒരാഴ്ചയായി പഠിത്തം ഇല്ലാതിരിക്കുന്ന മക്കൾക്ക് ഒരു മാറ്റവും ആവട്ടെ എന്നു കരുതി.
ബിജെപിക്ക് ഏറ്റവും അധികം ശക്തിയുള്ള കുടപ്പനക്കുന്നിൽ നിന്നായിരുന്നു നാലരയോടെ യാത്ര തുടങ്ങിയത്. വിതുരയ്ക്ക് സമീപം തൊളിക്കോട് എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു സംഘം ബിജെപി - ആർഎസ്എസുകാര്‍ വണ്ടിക്ക് മുൻപിലേക്ക് പാഞ്ഞടുത്തു. സാവധാനം എത്തിയ ഞാൻ വണ്ടി നിർത്തി വിൻഡോ താഴ്ത്തിയപ്പോഴേക്കും കാറിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാതെ ചീത്ത വിളിച്ചു കൊണ്ട് ഒരു സംഘം ചുറ്റിനും കൂടി. ഞാൻ സാധാരണ പറയുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു നോക്കി. എന്നാൽ എന്റെ വണ്ടി കത്തിക്കുമെന്നും കൊല്ലുമെന്നുമൊക്കെയായിരുന്നു അവരുടെ ആക്രോശം. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതുകൊണ്ട് സംയമനത്തോടെയാണ് അപേക്ഷിച്ചത്.
ഇതിനിടയിൽ ഒരാൾ വണ്ടിയുടെ ഇടത്ത് വശത്തെ ടയറിന് സമീപം ഇരുന്നു കാറ്റു അഴിച്ചു വിടാൻ ശ്രമിച്ചു. കൂടെ നിന്നവർ എല്ലാം കൂടി അതിനെ ശക്തമായി എതിർത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്നാണ് ഞാൻ കരുതിയത്. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ എന്റെ സുഹൃത്ത് വിവി രാജേഷിനെ ഞാൻ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ ജോലി ചെയ്യുന്ന മനു എന്നൊരു പയ്യനും ശ്രീകണ്ഠൻ എന്നൊരാളും കുമാർ എന്നൊരാളുമായിരുന്നു കൊലവിളി നടത്തിയത്. രാജേഷ് വിളിച്ചിട്ടും അവർ മുൻപോട്ട് വിടാൻ അനുവദിച്ചില്ല എന്നു മാത്രമല്ല എന്റെ വണ്ടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി കൊണ്ടിരുന്നു.
കൊലയാളികൾ എന്നും മനസാക്ഷിയില്ലാത്തവരാണെന്നും ഒക്കെ അനേകം പേർ പറഞ്ഞു കേട്ടിട്ടും സംഘപരിവാറിനെ പറ്റി എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു സങ്കല്പം രാഷ്ട്രനിർമ്മാണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നു മാത്രമായിരുന്നു. എന്നാൽ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി, യാതൊരു കരുണമില്ലാത്തവരുടെ ഒരു കൂട്ടായ്മയാണ് ഇവരെന്ന്.രാജേഷ് പറഞ്ഞിട്ട് ബിജെപിയുടെ അവിടുത്തെ മണ്ഡലം പ്രസിഡന്റ് രതീഷ് മുളയറ എന്നെ ഫോണിൽ വിളിക്കുകയും അവിടുള്ള സംഘപരിവാർ പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഒരു കാരണവശാലും വണ്ടി അനങ്ങാൻ സമ്മതിക്കില്ല എന്ന വാശിയിൽ ആയിരുന്നു അവർ. നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾക്കല്ല സംഘത്തിനാണ് മോശം എന്നൊക്കെ ഞാൻ പറഞ്ഞു നോക്കിയിരുന്നു. ഒരു മാദ്ധ്യമങ്ങളുടെയും പിന്തുണ ഇല്ലാതെയാണ് സംഘം വളർത്തുന്നതെന്നും ഗുണ്ടായിസം തന്നെയാണ് ഞങ്ങളുടെ രീതിയെന്നും വേണമെങ്കിൽ അങ്ങനെ തന്നെ എഴുതിക്കോ എന്നുമൊക്കെ ആയിരുന്നു വെല്ലുവിളി.
തുടർന്ന് വഴക്കിന് നിൽക്കാതെ ഞാൻ മടങ്ങി പോന്നു. സാധാരണ ഗതിക്ക് അത്യാവശം സ്പീഡിൽ കാറോടിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇന്നെല തൊളിക്കോട് നിന്ന് മടങ്ങിയത് വളരെ പതിയെ കാറോടിച്ചായിരുന്നു. എന്നിട്ടും വഴിയിൽ ഒരു ചെറിയ വളവിൽ വണ്ടി നിയന്ത്രണം വിട്ട് റോഡിന് പുറത്തേയ്ക്ക് തെന്നി മാറി. പുറത്തിറങ്ങി നോക്കിയപ്പോഴാണ് അറിയുന്നത് - വണ്ടിയുടെ കാറ്റ് അവർ അഴിച്ചു വിട്ടിട്ടാണ് എന്നെ പറഞ്ഞയച്ചത് എന്ന്. ഞാൻ പതിവ് പോലെ സ്പീഡിൽ ആയിരുന്നു കാർ ഓടിച്ചിരുന്നതെങ്കിൽ വലിയൊരു അപകടം തന്നെ ഉണ്ടായേനെ എന്നുറപ്പായിരുന്നു. ഒഴിഞ്ഞു പോയത് വലിയൊരു ദുരന്തം തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് എന്നെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്.
ഒരു മാദ്ധ്യമങ്ങളുടെയും പിന്തുണ ഇല്ലാതെയാണ് സംഘം വളർത്തുന്നതെന്നും ഗുണ്ടായിസം തന്നെയാണ് ഞങ്ങളുടെ രീതിയെന്നും വേണമെങ്കിൽ അങ്ങനെ തന്നെ എഴുതിക്കോ എന്നുമൊക്കെ ആയിരുന്നു വെല്ലുവിളി.വണ്ടി മുമ്പോട്ട് കൊണ്ട് പോകാനാവാതെ ഞാൻ മടങ്ങിയപ്പോൾ വിജയികളായി ചിരിച്ച ആ സംഘപരിവാർ അംഗങ്ങളുടെ മുഖത്ത് ഒരു ചിരി ഞാൻ ശ്രദ്ധിച്ചിരുന്നു. കാറ്റു പോയ കാറുമായി പോകുന്ന വഴി വണ്ട് അപകടത്തിൽ പെട്ട് ഉണ്ടാകുന്ന ദുരന്തം മനസിൽ കണ്ടുകൊണ്ടുള്ള ചിരി. അൽപം എങ്കിലും മനുഷ്യത്വും മനസിൽ ഉണ്ടായിരുന്നെങ്കിൽ കാറിലിരുന്ന മൂന്ന് കുഞ്ഞുങ്ങളുടെ മുഖം അവരുടെ ആരുടെ എങ്കിലും മനസിൽ തെളിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? നിഷ്കരുണം വെട്ടുകയും, കുത്തുകയും ചെയ്യാൻ എങ്ങനെയാണ് മനുഷ്യർക്ക് മനസുണ്ടാവുന്നത് എന്നു പലതവണ എന്നോട് തന്നെ ഞാൻ മുമ്പ് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമായി തോന്നി ആ ചിരി.
കൊലയാളികൾ എന്നും മനസാക്ഷിയില്ലാത്തവരാണെന്നും ഒക്കെ അനേകം പേർ പറഞ്ഞു കേട്ടിട്ടും സംഘപരിവാറിനെ പറ്റി എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു സങ്കല്പം രാഷ്ട്രനിർമ്മാണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നു മാത്രമായിരുന്നു. എന്നാൽ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി, യാതൊരു കരുണമില്ലാത്തവരുടെ ഒരു കൂട്ടായ്മയാണ് ഇവരെന്ന്. ഏത് മതത്തിൽ വിശ്വസിച്ചാലും ഏത് സംഘടനയിൽ പ്രവർത്തിച്ചാലും കുരുന്നുകൾ കൊല്ലപ്പെടാൻ സാഹചര്യം ഒരുക്കുന്നത് മനസാക്ഷി മരവിച്ചവർക്ക് മാത്രം പറ്റുന്ന കാര്യമാണ്. എന്റെ വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടയാളെ എനിക്കറിയില്ല. അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ മുഖം മാത്രം ഓർത്തു നോക്കുക. അപ്പോൾ അറിയാം നിങ്ങൾ കാണിച്ച ക്രൂതയുടെ രൂക്ഷത. ദൈവവും, പ്രകൃതിയും നിങ്ങളോട് ക്ഷമിക്കട്ടെ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍