കാറിടിച്ചു ബായിക്കണ്ണനെ അവർ തെറിപ്പിച്ചു; ആശുപത്രിയിലേക്കു പോകവേ ആംബുലൻസ് ദിശ തെറ്റി പറന്നത് ആകാശത്തിലൂടെ: വ്യർത്ഥമാസത്തിലെ ഒരു കഷ്ട രാത്രിയുടെ കഥ
ഷാജൻ സ്കറിയ
വിജയദശമി പ്രമാണിച്ച് വീണു കിട്ടിയ അവധി ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാം എന്ന് കരുതിയായിരുന്നു നാട്ടിൽ എത്തിയത്. ശബരിമല സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡുകളും വൈദ്യുതി ലൈനുകളും ജല വിതരണവും ഒക്കെ ഭംഗിയാക്കുന്ന തിരക്കിലാണ് ഞങ്ങളുടെ നാടും ഇപ്പോൾ. തലേ ദിവസത്തെ ഉറക്കക്ഷീണം മാറ്റാൻ വേണ്ടി ഒരു ഉച്ചമയക്കത്തിന് ശ്രമിക്കുമ്പോഴാണ് ആദ്യം ഫോൺ വന്നത് ബായിക്കണ്ണന് കാറിടിച്ച് പരിക്കേറ്റ്, ആശുപത്രിയിലേക്ക് പോകുന്നു എന്ന്. ബായിക്കണ്ണൻ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കൃഷിക്കാരനും നാട്ടുകാരുടെ കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്. പഞ്ചായത്ത് പോലും മികച്ച കർഷകനായി ബായിക്കണ്ണനെ തെരഞ്ഞെടുത്തിട്ടുണ്ട്. ശബരിമല പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ലൈൻ മാറ്റുന്ന പരിപാടിയുടെ കോൺട്രാക്റ്റ് എടുത്തിരുന്ന എന്റെ ആത്മ മിത്രം മുണ്ടയ്ക്കനൊപ്പം ലൈൻ പണി ചെയ്യവേ ശബരിമലക്ക് പോകാൻ പാഞ്ഞെത്തിയ ഒരു കാർ ഇടിച്ചു തെറിപ്പിച്ചതാണ് ബായിക്കണ്ണനെ.
മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഓടിക്കിതച്ചെത്തുമ്പോൾ അനേകം പേർ കൂടി നിൽപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ബായിക്കണ്ണന് അപ്പോൾ ബോധം നഷ്ടമായതാണ്. പ്രാധമിക ശുശ്രൂഷകൾക്ക് ശേഷം അസീസിയിലിലെ ആംബുലൻസ് ഡ്രൈവർ ജയിൻ കാഞ്ഞിരപ്പള്ളിയിലെ മേരി ക്യൂൻ ആശുപത്രിയിലേക്ക് ആംബുലൻസ് പായിച്ചു. ഒപ്പം അനേകം നാട്ടുകാരും നീങ്ങി. തലച്ചോറിനുള്ളിൽ ചെറിയ പരിക്കുണ്ട് എന്ന് സ്കാനിംഗിൽ തിരിച്ചറിഞ്ഞതോടെ അവിടെ നിന്നും മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ കാരിത്താസിലേക്ക് പാഞ്ഞു.
ആംബുലൻസിൽ മുണ്ടയ്ക്കൻ അടക്കം ഏഴ് പേർ കൂടി കയറി. ഈ ലേഖകൻ കയറാൻ ശ്രമിച്ചെങ്കിലും പിന്നാലെ കാറിന് പോവാം എന്ന് ചിലർ നിർദ്ദേശിച്ചത് അംഗീകരിക്കുക ആയിരുന്നു. സ്കാനിങ് റിപ്പോർട്ടുമായി കാരിത്താസിൽ ചെല്ലുന്നവരുടെ പിന്നാലെ പതിയെ പോയാൽ മതിയല്ലോ എന്നോർത്ത് ഞങ്ങൾ സാവധാനം ആണ് പോയത്. മഴ നനഞ്ഞ് റോഡ് തെന്നി കിടക്കുക ആയിരുന്നു താനും. പാമ്പാടി എത്തും മുൻപ് മറ്റൊരു ഫോൺ വന്നു. തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ബായിക്കണ്ണനുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് എന്നായിരുന്നു ആ സന്ദേശം. വിളിച്ചത് ആംബുലൻസിന് പിന്നാലെ പോയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്നവരെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. അപ്പോഴേയ്ക്കും നാട്ടിൽ നിന്നും നിലയ്ക്കാത്ത ഫോൺ കോളുകളാണ്. ഞങ്ങളുടെ ഗ്രാമക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അപ്ഡേഷൻ വന്നതോടെ ഗൾഫിൽ നിന്നും വരെയായി നിൽക്കാത്ത കോളുകൾ.പാമ്പാടി എത്തും മുൻപ് മറ്റൊരു ഫോൺ വന്നു. തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ഭായിക്കനുമായി പോയ ആംമ്പുലൻസ് അപകടത്തിൽ പെട്ട് എന്നായിരുന്നു ആ സന്ദേശം. വിളിച്ചത് ആംമ്പുലൻസിന് പിന്നാലെ പോയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു. ആംമ്പുലൻസിൽ ഉണ്ടായിരുന്നവരെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല.ആംബുലൻസിൽ ഉണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിൽ ആക്കിയെന്നാണ് കേട്ട വിവരം. ആകെ തകർന്നു പോയ നിമിഷങ്ങളായിരുന്നു അത്. കണ്ണീരടക്കി പിടിച്ചു ഞങ്ങളും കാർ പായിച്ചു. അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു പാട് നാട്ടുകാർ മഴയത്ത് കൂടി നിൽപ്പുണ്ട്. അപകടത്തിൽ ആംബുലൻസിന്റെ മുൻ ഭാഗം തകർന്ന് പോയിരിക്കുന്നു. ആംബുലൻസിന്റെ ഡോർ തുറന്ന് ബായിക്കണ്ണൻ അടക്കം എല്ലാവരും തെറിച്ചു പോയെന്നും മിക്കവർക്കും ഗുരുതരമായ പരിക്കുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും കിട്ടിയ ഫോണുകളും പേഴ്സുകളും പൊലീസ് എന്നെ ഏല്പിച്ചു. ആംബുലൻസിൽ അവസാന പരിശോധനയക്ക് കയറിയപ്പോൾ ബായിക്കണ്ണന്റെ സ്കാൻ റിപ്പോർട്ട് അവിടെ ഇരിക്കുന്നതേയുള്ളൂ എന്ന് കണ്ടെത്തി.
കാരിത്താസിൽ ചെന്നപ്പോൾ പാതി സമാധാനമായി. കൊല്ലമ്പറമ്പിൽ ടോമി എന്ന ഞങ്ങളുടെ സുഹൃത്തിന് മാത്രമാണ് സാരമായ പരിക്കുള്ളത്. ടോമിയുടെ തലയും മുഖവും പാടെ വികൃതമായി. കൂടെ ഉണ്ടായിരുന്ന മുണ്ടയ്ക്കൻ അടക്കമുള്ളവർക്ക് ചെറിയ പരിക്കുകൾ മാത്രം. എപ്രാൻ എന്ന് വിളിക്കുന്ന സന്തോഷിന്റെ കണ്ണുകൾ പോലും തിരിച്ചറിയാൻ വയ്യാത്തവിധം മുഖം നീരു വച്ചിരിക്കുന്നു. നെറ്റിയിലും കാലിലും ആഴത്തിലുള്ള മുറിവുണ്ട്. അപകടത്തിൽ തെറിച്ചു വീണ നിസ്സഹായനായ ബായിക്കണ്ണന്റെ അവസ്ഥ കൂടുതൽ വഷളായി. പുതിയ സ്കാനിംഗിനായി കയറ്റി കാത്തിരുന്നു.
അതിനിടയിൽ ഇന്റേണൽ ഇൻജ്വറി ഒന്നുമില്ല എന്ന് സ്ഥിരീകരിച്ചു കൊണ്ട് ടോമിയുടെ സ്കാനിങ് റിസൽറ്റ് വന്നു. എന്നാൽ രണ്ടാമത്തെ അപകടത്തോടെ ബായിക്കണ്ണന്റെ നില കൂടുതൽ വഷളായി. തലച്ചോറിൽ ഏറെ ക്ഷതങ്ങൾ. അടിയന്തിരമായി ഓപ്പറേഷൻ വേണം. കുടുംബക്കാരിൽ ചിലർ പറയുന്നു വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോകാം എന്ന്. വേണ്ട എന്ത് ശുശ്രൂഷ ആണെങ്കിലും ഇവിടെ മതി എന്ന് ഞങ്ങളും നിർദ്ദേശിച്ചു. വെന്റിലേറ്ററിൽ കയറ്റി തലച്ചോറിന്റെ വെളിയിൽ രക്ത പ്രവാഹം നിർത്താനുള്ള ശസ്ത്രക്രിയ രാത്രി തന്നെ ചെയ്തു. ഇപ്പോഴും ബായിക്കണ്ണന് എന്തു പറ്റും എന്നറിയില്ല. ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥനയോടെ ഉറക്കിളച്ചിരിക്കുകയാണ്.
ആംബുലൻസ് നല്ല സ്പീഡിലായിരുന്നു. മഴ നനഞ്ഞ് കിടക്കുന്ന റോഡിലേക്ക് അപ്രതീക്ഷിതമായി ഒരു ബൈക്ക് കാരൻ കയറി വന്നതാണ് അപകടങ്ങൾക്ക് കാരണം. വാഹനം സൈഡിലേക്ക് വെട്ടിച്ചപ്പോൾ വേഗതയും റോഡിന്റെ നനവും മൂലം പാളി പോയ ആംബുലൻസ് മറിയുക ആയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് തെറിച്ചു വീണു. എല്ലാവരുടെയും ദേഹവും വസ്ത്രങ്ങളും ചോരയിൽ കുതിർത്തിരുന്നു. ബെൽറ്റ് പൊട്ടിച്ചു ബായിക്കണ്ണന്റെ ശരീരവും ദൂരേക്ക് തെറിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യേകം മുൻകൈ എടുത്ത് നിർമ്മിച്ച ബൈപ്പാസിലായിരുന്നു അപകടം. ദേശീയ പാതയെ വെല്ലുന്ന ഈ പുതിയ ബൈപ്പാസിൽ ഇപ്പോൾ അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ അപകടങ്ങളോട് നാട്ടുകാർ കാണിക്കുന്നത് ഒരു പ്രത്യേക നിസ്സിംഗതയാണ്.
ചോര ഒലിപ്പിച്ച് വിറക്കുന്ന കൈകളോടെ ബായിക്കണ്ണനെ വേറെരാളുടെ സഹായത്തോടെ വാരി എടുത്ത് കൈകാണിച്ച വാഹനങ്ങളിൽ ഒന്നും കുറെ നേരത്തേക്ക് നിർത്താതെ പോയ കാര്യം വേദനയോടെയാണ് മുണ്ടക്കയ്ൻ പറയുന്നത്. ഓടി കൂടിയ നാട്ടുകാരും സഹായിക്കാതെ അകലം പാലിച്ചു നിന്നത് ഭയാനകം ആണെന്ന് ഇവർ പറയുന്നു. അനേകം വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ഒന്നു നോക്കുക മാത്രം ചെയ്തു മടങ്ങിയ നിഷ്ഠൂര മനുഷ്യരെ കുറിച്ച് വേദനയോടെയാണ് റോഡുകളിൽ കിടന്നു നിലവിളിച്ചവർ പറയുന്നത്. ഒടുവിൽ അത് വഴി കടുംബസമേതം പോയ ഒരു ഓർത്തഡോക്സ് വൈദികൻ ആയിരുന്നു രക്ഷകനായത്. ബായിക്കണ്ണൻ അടക്കം ഉള്ളവരെ ചെറിയ കാറിൽ ആശുപത്രിയിൽ എത്തിച്ചു വേണ്ട സഹായങ്ങൾ ഒരുക്കിയാണ് വൈദികനും ഭാര്യയും മടങ്ങിയത്. അവർ മടങ്ങുമ്പോഴേയ്ക്കും ഞങ്ങളുടെ വാഹനവും എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍