മെയ് മാസത്തിലെ തുറന്നെഴുത്തുകൾ: ആർത്തവവും ചില സദാചാര ചിന്തകളും; ഡോ. സിന്ധു ജോയി എഴുതുന്നു..
'രൂപി കൗർ' ഈയിടെയായി നവമാദ്ധ്യമങ്ങൾ ഏറെ ചർച്ചചെയ്തുകൊണ്ടിരി ക്കുന്ന ഒരു വ്യക്തി. വാട്ടർലൂ സർവ്വകലാശാലയിൽ വിഷ്വൽ റൈറ്റിങ് കോഴ്സ് ചെയ്യുന്ന കവിയും കലാകാരിയുമായ ഇന്ത്യകാരി. പഠനത്തിന്റെ ഭാഗമായി ടൊറോന്റോയിൽ താമസിക്കുന്നു. തന്റെ കോഴ്സിന്റെ ഭാഗമായി ആർത്തവത്തെ സംബന്ധിക്കുന്ന ഫോട്ടോ സീരിസിന് വേണ്ടി എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു എന്നതിന്റെ പേരിൽ അവരത് നീക്കം ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായതിനെ തുടർന്ന് ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടു.
സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തി കളുടെയോ സ്വയം പീഡിപ്പിക്കുന്ന ചിത്രങ്ങളോ, നഗ്നചിത്രങ്ങളോ ഒക്കെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയിൽ വരുന്നതെന്നി രിക്കേ ഒരു സ്ത്രീ പൂർണ്ണമായും വേഷം ധരിച്ച് രക്തം പുരണ്ട ബെഡ്ഷീറ്റിൽ കിടക്കുന്ന ചിത്രങ്ങൾ നീക്കം ചെയ്യേണ്ട കാര്യം എന്താണെന്നായിരുന്നു രുചിയുടെ ചോദ്യം. ആർത്തവചക്രം സ്ത്രീയുടെ ജീവിതത്തിലെ സാധാരണ സംഭവമാ ണെന്നും അതിൽ മാറ്റി നിർത്താനോ ലജ്ജിക്കാനോ ഒന്നുമില്ലെന്ന് സമൂഹത്തെ മനസ്സിലാക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും രുചി പറയുന്നു.
രൂപിയുടെ പോസ്റ്റിലെ വരികൾ ഇതായിരുന്നു: ''നന്ദി ഇൻസ്റ്റഗ്രാം എന്റെ ചിത്രങ്ങൾ വിമർശിക്കാനും ചർച്ച ചെയ്യപ്പെടാനും ആഗ്രഹിച്ചതുപോലെ തന്നെയായി നിങ്ങളുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ കൊച്ചു കുട്ടികളെ പോലും അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലുള്ള നിരവധി അക്കൗണ്ടുകളും ഫോട്ടോകളുമുണ്ട്. സ്ത്രീകളെ മനുഷ്യരായിപോലും കണകാക്കാത്തതിന് നന്ദി''. രൂപിയുടെ പ്രതിഷേധം ഫലം കണ്ടു. നിരവധി ആളുകൾ അവർക്കനു കൂലമായി പ്രതികരിക്കാൻ തുടങ്ങിയതോടെ ക്ഷമാപണം നടത്തികൊണ്ട് ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിന് പുനഃസ്ഥാപിക്കേണ്ടി വന്നു.
രൂപിയുടെ കാര്യം ഇവിടെ പറയേണ്ടിവന്നത് ഇതിന് സമാനമായ ഒരനുഭവം എനിക്കും ഉണ്ടായതുകൊണ്ടാണ്. കഴിഞ്ഞ ദിവസം ആർത്തവമാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ ഏറെക്കുറെ അമ്പരിപ്പിക്കുന്നവയായിരുന്നു. ചിലരത് പരസ്യമായി പറയാൻ ധൈര്യം കാണിച്ചപ്പോൾ ഇൻബോക്സിലൂടെ വന്ന മെസ്സേജുകൾ ദീർഘമായി ചിന്തിപ്പിക്കുകയും ഇത്തരമൊരു തുറന്നെഴുത്തിലേക്ക് നയിക്കുകയുമായിരുന്നു. നിമിഷനേരം കൊണ്ട് ഫേസ്ബുക്കിലതൊരു വലിയ സദാചാരപ്രശ്നമായി മാറുകയും ചെയ്തു.
വാസ്തവത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ മൂടിവെയ്ക്കപ്പെടേണ്ട ഒന്നാണോ ആർത്തവം? അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ നികൃഷ്ടമായ ഒരു രോഗമാണോ? അത് സ്ത്രീയുടെ ഒരു ശാരീരികാവസ്ഥയാണ്. ഈയിടെയായി ഫേസ്ബുക്കിലും, സാമൂഹിക മാദ്ധ്യമങ്ങളിലുമൊക്കെ ഈ വിഷയത്തിൽ നടക്കുന്ന തുറന്ന ചർച്ചകൾ എന്റെ ഈ വരികൾക്ക് കരുത്ത് പകരുന്നുണ്ട്.
എന്റെ പേരിനുതാഴെ കമന്റായി ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ചോദിച്ചത് ഇങ്ങനെ: ''ചേഛീ വാട്ട് ഈസ് ആർത്തവം'' ''ഗോ ആൻഡ് ആസ്ക് യുവർ മദർ'' എന്ന് മറുപടിയിട്ടപ്പോൾ പോസ്റ്റും ഡീലിറ്റ് ചെയ്തു അയാൾ ഓടിക്കളഞ്ഞു എന്നത് സത്യം. എന്നാൽ ആ കുട്ടിയുടെ അറിവിലേയ്ക്കായി ആർത്തവം എന്താണെന്ന് വിശദീകരിക്കുകയാണ്.
പെൺകുട്ടി പ്രത്യുൽപ്പാദനശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. അതോടുകൂടി അണ്ഡവിസർജ്ജനം ആരംഭിക്കുകയും ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുകയും വളർച്ചയെത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവമാണ് ആർത്തവം. ഗർഭപാത്രത്തിന്റെ ഉൾപ്പാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി ആർത്തവ രക്തം. സാധാരണ രക്തം തന്നെയാണ് ആർത്തവം കഴിഞ്ഞ് ഇരുപത്തിയെട്ട് ദിവസമാകുമ്പോൾ ഗർഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലായുള്ള എൻഡോമെട്രിയം എന്ന സ്തരം ഈസ്ട്രജൻ പ്രോജസ്ട്രോൺ ഹോർമോണുകളുടെ പ്രവർത്തനഫലമായി കട്ടപിടിച്ചുവരുന്നു. ഇങ്ങനെ കട്ടപിടിക്കുമ്പോൾ പെട്ടെന്ന് പ്രൊജസ്ട്രോൺ നിരക്ക് കുറഞ്ഞുവരികയും ഇതുമൂലം എൻഡോമെട്രിയത്തിന് അവിടെ പിടിച്ചു നിൽക്കാൻ കഴിയാതെ പുറത്തേക്കുവരികയും ചെയ്യുന്നു. ഇങ്ങനെയാണ് ഓരോ മാസവും ആർത്തവരക്തം കാണപ്പെടുന്നത്. ഹോർമോണുകളാണ് ആർത്തവരക്തത്തെ നിയന്ത്രിക്കുന്നത്. ഇത് സ്വാഭാവിക പരിവർത്തനമായതിനാൽ വൈദ്യശാസ്ത്രപരമായി ആർത്തവരക്തം അശുദ്ധരക്തമല്ല. ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്.
സൂപ്പർ മാർക്കറ്റുകളിലും മറ്റും പോകുമ്പോൾ 'സാനിട്ടറി നാപ്കിൻസ്' എടുക്കുന്ന ഭാഗത്ത് എത്തുന്ന സ്ത്രീകൾ തിടുക്കത്തിൽ എന്തോ അപരാധം ചെയ്യുന്നതുപോലെ പാഡും എടുത്ത് വേഗത്തിൽ പോകുന്നത് കാണാൻ ഇടവന്നിട്ടുണ്ട്. എന്തായിരിക്കാം അവരുടെ ആ മാനസികാവസ്ഥ എന്ന് മുൻപും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആർത്തവം ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്ന മാനസിക ധാരണയിൽ നിന്നാകാം ആ പെരുമാറ്റം. കാലം മാറി എന്നും തൊഴിൽ മേഖലയിൽ ഉൾപ്പെടെ സ്ത്രീകൾ മുന്നേറി എന്നൊക്കെ വീരവാദം മുഴക്കുന്ന ഈ കാലഘട്ടത്തിലും സ്വന്തം ശാരീരികാവസ്ഥകൾ ഒളിച്ചുവെയ്ക്കണമെന്ന വാദം എന്നെ അസ്വസ്ഥയാക്കുന്നു.
എല്ലാം മൂടിവെയ്ക്കപ്പെടുന്ന അല്ലെങ്കിൽ മൂടിവെയ്ക്കപ്പെടേണ്ടിവരുന്ന ഒരു സാമൂഹികാവസ്ഥയിൽ നിന്ന് പൊളിച്ചെഴുത്തലുകൾ നടത്താൻ നമുക്കിനിയു മായിട്ടില്ല. 'ആർത്തവം', 'സ്തനം', 'ലിംഗം', 'ലൈംഗികത' തുടങ്ങിയ വാക്കുകളും അവ ചർച്ചചെയ്യപ്പെടുന്നതും അപരാധമാണെന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നു. പലപ്പോഴും എഴുത്തുകളിലും വാക്കുകളിലും 'ലൈംഗികത' എന്ന പദം പോലും ഉപയോഗിക്കാൻ പലരും മടിക്കുന്നു. പകരം ഇംഗ്ലീഷിലെ 'സെക്സ്' എന്ന വാക്ക് ഉപയോഗിക്കുന്നു.
ഈ ഒളിച്ചുവെയ്ക്കലുകളിലാണ് നമ്മുടെ സമൂഹത്തിലെ പല പ്രശ്നങ്ങളും ചുറ്റിപിണഞ്ഞ് കിടക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ന് പിഞ്ചുകുഞ്ഞുങ്ങളിലേക്കും വയോധികരിലേക്കുമൊക്കെ വ്യാപിക്കുമ്പോൾ, ഗാർഹിക പീഡനങ്ങൾ അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് എന്തുചെയ്യാൻ സാധിക്കുന്നു?
ചെറുപ്പം മുതൽ ആൺകുട്ടിയേയും പെൺകുട്ടിയേയും ക്ലാസ്സ് മുറിയിൽ പോലും വേർതിരിച്ച് ഇരുത്തുന്ന രീതി ഇന്നും തുടരുകയാണ്. സ്ത്രീ അകറ്റി നിർത്തപ്പെടേണ്ടവളാണെന്ന ബോധം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇതുകൊണ്ടാണ് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണ മെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളോട് സന്ധി ചെയ്യാൻ നമ്മുടെ സമൂഹം ഇനിയും മാനസികമായി തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
പരസ്യമായി ഇത്തരം കാര്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും രഹസ്യമായി ഇതെല്ലാം ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. പോൺ സൈറ്റുകളും മറ്റും സേർച്ച് ചെയ്യുന്ന മലയാളികളുടെ ശരാശരി രാജ്യത്തുതന്നെ വളരെ മുൻപന്തിയിലാണെന്ന് ഈയിടെ പുറത്തുവന്ന ഒരു പഠനം വെളിവാക്കുന്നു.
എന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒത്തിരി ആളുകളുടെ സദാചാരചിന്തകളെ മുറിവേൽപ്പിച്ചിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. ''നിങ്ങളെപ്പോലെ ഒരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ് പലരും പ്രതികരിച്ചത്''. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഒരു ശാരീരികാവസ്ഥ തുറന്ന് പറഞ്ഞതാണ് തെറ്റെങ്കിൽ ശരി നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ എന്റെ ശരി ഇതാണ്. എന്റെ വാക്കുകളെ ഞാൻ തെല്ലും ഭയപ്പെടുന്നില്ല. പ്ലാബ്ലോ നെരൂദ പറഞ്ഞതുപോലെ.''എനിക്ക് ആർത്തവം തുടങ്ങുംമുൻപേ അതേക്കുറിച്ച് നാണിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. അതു തുടങ്ങിയപ്പോൾ സമൂഹം അതിന്റെ നാണംകൂടി എന്റെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി, ആർത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവൽക്കരിക്കപ്പെട്ട ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണിക്കാമെങ്കിൽ ആർത്തവം എന്തുകൊണ്ട് മറച്ചുപിടിക്കണം?''നിങ്ങൾക്ക് പൂക്കളെ നുള്ളിയെറിയാൻ സാധിച്ചേക്കാം. പക്ഷേ വസന്തത്തിന്റെ വരവിനെ തടയാനാകില്ല''.
അതുകൊണ്ടുതന്നെ നിങ്ങൾ ഒളിച്ചുവെയ്ക്കാൻ ആഗ്രഹിക്കുകയും പറയാൻ മടിക്കുന്നതുമായ ചില കാര്യങ്ങൾ മറുനാടനിലെ ഈ വേദിയിലൂടെ തുറന്ന ചർച്ചയാക്കാൻ ശ്രമിക്കുകയാണ്.
രൂപി കൗറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന വരികൾ ഇതായിരുന്നു. ''എനിക്ക് ആർത്തവം തുടങ്ങുംമുൻപേ അതേക്കുറിച്ച് നാണിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. അതു തുടങ്ങിയപ്പോൾ സമൂഹം അതിന്റെ നാണംകൂടി എന്റെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി, ആർത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവൽക്കരിക്കപ്പെട്ട ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണിക്കാമെങ്കിൽ ആർത്തവം എന്തുകൊണ്ട് മറച്ചുപിടിക്കണം?
രൂപിയുടെ വാക്കുകൾ നവമാദ്ധ്യമങ്ങളിലും സമൂഹത്തിലും ഒരു തുറന്ന സമരത്തിന്റെ തുടക്കമാകുകയാണ്. ശാരീരികാവസ്ഥകളോടുള്ള രഹസ്യ സമീപനവും മാറ്റിനിർത്തപ്പെടലും ഇല്ലാതാക്കാനുള്ള ശ്രമം. എന്നാൽ രൂപി കൗറിന്റെ വാക്കുകൾ തുറന്ന സമീപനത്തോടെ കാണുവാൻ നമ്മുടെ സമൂഹം തയ്യാറാകുമോ?
Stories you may Like
- 'ആർത്തവ അവധി സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും': സ്മൃതി ഇറാനി
- കണ്ണുരിലെ കല്യാണത്തിന്റെ ലിംഗവിവേചനം വർഗീയമാക്കി ആക്റ്റീവിസ്റ്റ് മൃദുലാദേവി
- ബിന്ദു അമ്മിണി കേരളം വിടുന്നു
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- ഓയൂരിൽ തുമ്പുണ്ടാക്കാൻ അഞ്ചു സ്ക്വാഡുകൾ; തട്ടിക്കൊണ്ടു പോയ കാറും അദൃശ്യം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്