സരിതക്കു വേണ്ടിയും ഒരിറ്റ് കണ്ണീർ; ഇത് ആഭാസന്മാരുടെയും ലൈംഗിക മനോരോഗികളുടെയും അനിവാര്യ വിധി; ഇവൾ പൊളിച്ചടുക്കിയത് ഇര തലതാഴ്‌ത്തി കരയുകയും വേട്ടക്കാരൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി; ചരിത്രത്തിൽ വീണ്ടും താത്രിയുടെ ചിരി
കെ വി നിരഞ്ജൻ
94-ലെ എസ്.എസ്.എൽ.എൽസി പരീക്ഷയിൽ 600-ൽ 535 മാർക്കുവാങ്ങി ഉയർന്ന ഡിസ്റ്റിംങ്ങ്ഷനിൽ ജയിച്ച ഒരു പാവം സുന്ദരിക്കുട്ടി. അതും കണക്കിനും സയൻസിനും 95 ശതമാനം മാർക്കോടുകൂടി. അധികം ആരോടും സംസാരിക്കപോലുമില്ലാത്ത ഈ കൊച്ചുമിടുക്കി കലകളിലും, പ്രസംഗത്തിലും മാത്രമല്ല സയൻസ് എക്‌സിബിഷൻപോലുള്ളവയിലും നന്നായി തിളങ്ങുമായിരുന്നു. അങ്ങനെയൊരു ബ്രൈറ്റ് സ്റ്റുഡന്റിനെ ഇന്ന് നാം കാണ്ടേണ്ടത് ഡോക്ടറായോ, ഐ.ടി പ്രൊഫഷണൽ ആയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉന്നതമായ നിലയിലോ ആയിരിക്കണം. പക്ഷേ കാലത്തിന്റെ കാവ്യ നീതി ഇങ്ങനെയായിരുന്നു.
ആ കുട്ടിയാണ് ഇന്ന് കേരള രാഷ്ട്രീയത്തെ സ്വന്തം പാവാടച്ചരടിലിട്ട് അമ്മാനമാടുന്ന സാക്ഷാൽ സരിത എസ്. നായർ! എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയതിന് എം എൽ എ ശോഭനാജോർജിൽനിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയ തങ്ങളുടെ ആ ഭാവി വാഗ്ദാനമാണ് ഇന്ന് ഈ നിലയിൽ എത്തിയതെന്ന് ഓർക്കുമ്പോൾ ചെങ്ങന്നൂരിലെ അദ്ധ്യാപികമാർക്കും അയൽവാസികൾക്കും ഒരേപോലെ അമ്പരപ്പാണ്.
ഈ സംഭോഗ കഥകളുടെയും നീണ്ട സ്മാത്തവിചാരങ്ങൾക്കൊടുവിലും ആരും ചിന്തിക്കുന്നില്ല. എങ്ങനെ നമ്മുടെ കേരളത്തിൽ ഒരു സരിതാ നായർ ഉണ്ടായി. എവിടെയാണ് അവൾക്ക് ജീവിതം കൈവിട്ടുപോയത്? തനിക്ക് എന്തായാലും ഒരു ചുക്കുമില്ലെന്നമട്ടിൽ ചാനലുകളിൽ ഉരുളക്കുപ്പേരിപോലെ കത്തിക്കയറുമ്പോഴും സൂക്ഷിച്ചുനോക്കിയാൽ ഉള്ളിന്റെ ഉള്ളിൽ ആ പഴയ പെൺകുട്ടി കരയുകയാണെന്ന് കാണാം.
സരിതാ നായർമാർ ഉണ്ടാകുന്ന വിധം
മുൻ ലൈംഗികത്തൊഴിലാളിയും ഇന്ന് സെകസ് വർക്കേഴ്‌സിന്റെ പുരോഗതിക്കായുള്ള സംഘടനാ പ്രവർത്തകയുമായ നളിനി ജമീല, അഞ്ചെട്ടുവർഷംമുമ്പ് കേരളത്തെ പടിച്ചുകുലുക്കിയ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്, എന്തിനാണ് താൻ ഈ തൊഴിൽ തെരഞ്ഞെടുത്തതെന്ന്. വീട്ടുജോലിക്കുനിന്നാലും, ഷോപ്പിൽ സെയിൽസ് ഗേളായാലും, മണ്ണുചുമക്കാൻപോയാലും തൊഴിലുടമയായ പുരുഷന് വേണ്ടത് അവളുടെ ശരീരമാണ്. വീട്ടുജോലിക്കുനിന്നാലും, ഷോപ്പിൽ സെയിൽസ് ഗേളായാലും, മണ്ണുചുമക്കാൻപോയാലും തൊഴിലുടമയായ പുരുഷന് വേണ്ടത് അവളുടെ ശരീരമാണ്. തൊഴിൽ സ്ഥിരതക്കും മറ്റുമായി വിവിധ ഘട്ടങ്ങളിൽ അവൾ അർധസമ്മതത്തോടെ ലൈംഗിക ചൂഷണത്തിന് ഇരയായി. അങ്ങനെയാണെങ്കിൽ താരതമ്യേന സുരക്ഷിതവും അധ്വാനംകുറഞ്ഞതും മെച്ചപ്പെട്ടവരുമാനവുമുള്ള ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞാൽ എന്താണ് കുഴപ്പമെന്ന, അല്പം അപകടകരമായ ആശയം അവർ മുന്നോട്ടുവെയ്ക്കുന്നു. സ്വന്തംജീവിതത്തിൽ അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. തൊഴിൽ സ്ഥിരതക്കും മറ്റുമായി വിവിധ ഘട്ടങ്ങളിൽ അവൾ അർധസമ്മതത്തോടെ ലൈംഗിക ചൂഷണത്തിന് ഇരയായി. അങ്ങനെയാണെങ്കിൽ താരതമ്യേന സുരക്ഷിതവും അധ്വാനംകുറഞ്ഞതും മെച്ചപ്പെട്ടവരുമാനവുമുള്ള ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞാൽ എന്താണ് കുഴപ്പമെന്ന, അല്പം അപകടകരമായ ആശയം അവർ മുന്നോട്ടുവെയ്ക്കുന്നു. സ്വന്തംജീവിതത്തിൽ അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. (മലയാളി പുരുഷന്റെ ലൈംഗിക വൈകൃതം പച്ചക്ക് പുറത്തുകൊണ്ടുവന്ന പുസ്തകമായിരന്നു അത്. മദ്യപിച്ചത്തെി രതി വൈകൃതത്തിന് ക്ഷണിക്കുന്ന ഭർത്താവിനെ താങ്ങാനാവാതെ, ഭാര്യമാർ ലൈംഗിക തൊഴിലാളികളെ കാശുതന്ന് കൂട്ടിക്കൊണ്ടുപോയി ഭർത്താവിന് കാഴ്ചവെക്കുന്ന അനുഭവവും അവർ പങ്കുവെക്കുന്നു!)
ഈ എപ്പിസോഡിന്റെ അല്പം വിപുലീകൃതമായ കാര്യമായിരിക്കണം സരിതയുടെ ജീവിതത്തിലും സംഭവിച്ചത്. സരിത ഒരു ലൈംഗികത്തൊഴിലാളിയല്ല. പക്ഷേ ഏത് തൊഴിലെടുക്കുമ്പോഴും സ്ത്രീയുമായി ലൈംഗിക ബന്ധത്തിനുള്ള സാധ്യത പരമാവധി ഉപയോഗിക്കുന്ന കേരളീയ പുരുഷന്റെ ഇരയാണവൾ.
ആജീവനാന്തം തട്ടിപ്പുമായി ജീവിക്കണമെന്ന് ചെറുപ്പത്തിലേ അവൾ തീരുമാനിച്ച് ഉറപ്പിച്ചതൊന്നുമല്ലല്ലോ. വിദ്യാഭ്യാസകാലത്തുതന്നെ പിതാവ് മരണപ്പെടുകയും കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്തില്ലായിരുന്നെങ്കിൽ ആ ജീവിതം ഇങ്ങനെ ആവുമായിരുന്നുന്നില്ല. എൻ.എസ്.എസിൽ ആദ്യം പ്യൂണും പിന്നീട് ക്ലർക്കുമായ സരിതയുടെ പിതാവ് സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കയായിരുന്നെന്നാണ് അറിയുന്നത്. എസ്.എസ്.എൽ.സിയും പോളിടെക്ക്‌നിക്കും (അന്ന് പെട്ടെന്ന് ജോലികിട്ടുമെന്ന് കരുതി പോളിടെക്ക്‌നിക്കിൽ ചേർക്കുന്ന രീതിയുണ്ടായിരുന്നു). നല്ല മാർക്കിൽ പാസായിട്ടും സരിതക്ക് ഒരു ജോലി ലഭിച്ചില്ല. ലക്ഷങ്ങൾ മുടക്കി എൻജിനീയറിങ്ങ് കോളജിൽ ചേർക്കാൻ അവൾക്ക് ആരാണ് ഉള്ളത്. ഒരു പ്രണയത്തിന്റെ പരാജയവും ഇഷ്ടമില്ലാത്ത ആദ്യവിവാഹവും അവളെ മാനസികയായി തകർത്തിരിക്കണം. കോലഞ്ചേരിയിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ ജോലിയാണ് സരിതയെ ആകെ മാറ്റിമറിച്ചത്. രാജാവിന്റെ മകനിൽ മോഹൻലാലിന്റെ ക്ലാസിക് ഡയലോഗുപോലെ ഒരു അഴക്കുചാൽ ചെന്ന് മറ്റൊന്നിൽ ചേരുന്നു. അങ്ങനെ ആകെ മുങ്ങിയാൽ കുളിരില്ലാത്ത അവസ്ഥ. എല്ലാവർക്കും വേണ്ടത് തന്റെ ശരീരമാണെന്നും ശരീരംതന്നെയാണ് തന്റെ മൂലധനമെന്ന് സരിത തിരിച്ചറിഞ്ഞതും ഇക്കാലത്തായിരിക്കണം.
പിന്നീടാണ് ചക്കിക്കൊത്ത ചങ്കരൻ എന്നപോലെ സരിതയുടെ ജീവിത്തിലേക്ക് ബിജുരാധാകൃഷ്ണനെന്ന ലക്ഷണമൊത്ത ക്രിമിനൽ കടന്നുവരുന്നത്. അപ്പോഴേക്കും സരിത ആദ്യ ഭർത്താവിൽനിന്ന് വിവാഹമോചനവും നേടിയിരുന്നു. ലോകബാങ്ക് ഉദ്യോഗസ്ഥരായിപ്പോലും വേഷമിട്ട് ഇവർ തട്ടിപ്പു നടത്തി. സരിത ആദ്യമായി ജയിലാവുന്നതും ഈ കേസിലാണ്. അവർക്ക് ഒരു കുട്ടി ജനിച്ചതും ജയിലിൽ വച്ചാണ്. അഴിക്കുള്ളിൽനിന്ന് പുറത്തിറങ്ങിയ സരിത ലക്ഷ്മിയായി തിരുവനന്തപുരത്ത് പുനർജ്ജനിച്ചു. പിന്നുടുള്ളതെല്ലാം ആരോടും പ്രത്യേകിച്ച് പറയേണ്ടതലില്ലല്ലോ?
പക്ഷേ ഇവിടെ നാം ശ്രദ്ധിക്കേണ്ടകാര്യം പൊതുപ്രവർത്തകരും സിനിമാനടന്മാരും വ്യവസായികളും അടങ്ങുന്ന നമ്മുടെ പൊതുസമൂഹം ഒരു സ്ത്രീയോട് പൊരുമാറുന്നത് എങ്ങനെയാണ്. കേരളത്തിലേയ്ക്ക് വരുന്ന ഏത് ബിസിനസ് സംരംഭകയും സരിത നൽകിയ പാഠങ്ങൾ ഓർത്തുവെയ്‌ക്കേണ്ടതാണ്.
ആഭാസന്മാരുടെയും ലൈംഗിക മനോരോഗികളുടെയും നാട്!
സരിതയെ ഒരു വ്യവസായ സംരഭകയായി കാണാൻ കഴിയുമോ എന്നത് ഇപ്പോഴും തർക്ക വിഷയമാണ്. ടീം സോളാർ ഒരു സാങ്കല്പിക കമ്പനി മാത്രമായിരുന്നെന്ന് പറയുന്നവരും അങ്ങനെയല്ല ആത്മാർഥമായി സോളാർ പ്ലാന്റുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിച്ച് ഒരു വ്യവസായം കെട്ടിപ്പടുക്കയയായിരുന്നു അവരുടെ ലക്ഷ്യമെന്നും അഭിപ്രായമുള്ളവരുമുണ്ട്. പക്ഷേ ഇവിടെ സരിതതന്നെ പറഞ്ഞ ഒരുകാര്യമുണ്ട്. നമ്മൾ ഒരു രാഷ്ട്രീയക്കാരനെ കാണുന്നു, അതുശരിയാക്കിത്തരാം ഇതു ശരിയാക്കിത്തരാം എന്നൊക്കെ കിഞ്ചന വർത്തമാനം പറഞ്ഞ് അയാൾ കാര്യം നേടുന്നു. ഒരു ഫയൽപോലും അനങ്ങുന്നില്ല! ഉമ്മൻ ചാണ്ടിയുടെ ബഡായികൾകേട്ട് കേരളത്തിലേക്ക് ബിസിനസിനുവരുന്നവർ നമ്മുടെ ഭരണയന്ത്രത്തിന്റെ പൊതു അവസ്ഥകൂടി മനസ്സിലാക്കണം.പച്ചയ്ക്ക് പറയട്ടെ. പണവും പെണ്ണുമില്ലാതെ ഒന്നും നടക്കില്ല എന്ന രീതി നമ്മുടെ കേരളത്തിലടക്കം വന്നുചേർന്നിരക്കുന്നു. അതുകൊണ്ടുതന്നെയാണ് സോളാർകേസ് വെറും പണാപഹരണ കേസല്ലാതാവുന്നതും. ഉഭയ സമ്മത പ്രകാരമുള്ള രതി തെറ്റൊന്നുമല്ല. പക്ഷേ സർക്കാർ ചെലവിൽ നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെന്നപോലെ ഒരു സ്ത്രീയുടെ ശരീരം കൈമാറി ആസ്വദിക്കയാണിവർ. പച്ചയ്ക്ക് പറയട്ടെ. പണവും പെണ്ണുമില്ലാതെ ഒന്നും നടക്കില്ല എന്ന രീതി നമ്മുടെ കേരളത്തിലടക്കം വന്നുചേർന്നിരക്കുന്നു. (പണ്ട് നമ്മുടെ വയലാർ രവി കർണാടകയിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകനായിപോയപ്പോൾ, അവിടുത്തെ കോൺഗ്രസ് നേതൃത്വം വേണ്ടാത്തപണിക്കൊന്നും പോവരുത്, ഒന്നും ശരിയാവിലല്ലെന്ന് വനിതാ സ്ഥാനാർത്ഥി മോഹികളെ ഉപദേശിച്ചത് അങ്ങാടിപ്പാട്ടായിരുന്നു). അതുകൊണ്ടുതന്നെയാണ് സോളാർകേസ് വെറും പണാപഹരണ കേസല്ലാതാവുന്നതും. ഉഭയ സമ്മത പ്രകാരമുള്ള രതി തെറ്റൊന്നുമല്ല. പക്ഷേ സർക്കാർ ചെലവിൽ നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെന്നപോലെ ഒരു സ്ത്രീയുടെ ശരീരം കൈമാറി ആസ്വദിക്കയാണിവർ. ജനങ്ങളുടെ കാശെടുത്ത് സ്റ്റേറ്റ് കാറിൽപോയി, ഔദ്യോഗിക വസതികളിലും എന്തിന് പാർട്ടി ഓഫീസുകളിൽ പോലും ഈ എരപ്പകൾ മദ്യപിച്ച് ഛർദ്ദിച്ചും, ശുക്ല വിസർജനം നടത്തിയും ജനാധിപത്യത്തെ പരിഹസിക്കുന്നു. ആണായിപ്പിറന്ന മാവോയിസ്റ്റുകൾ ആരെങ്കിലും ഈ നാട്ടിൽ ഉണ്ടെിൽ ഈ ആഭാസന്മാരെ '22 ഫീമെയിൽ കോട്ടയം' സിനിമയിൽ ചെയ്തപോലെ ചെയ്യേണ്ടതാണ്.
സരിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഇപ്പോൾ നമുക്കൊക്കെ എകദേശം ഊഹിക്കാവുന്നതാണ്. കെ.സി വേണുഗോപാൽ എന്ന 'രാക്ഷസരാജാവ്', കേന്ദ്ര ഊർജ സഹമന്ത്രിയെന്ന പദവിവച്ച് അത് ശരിയാക്കിത്തരാം, ഇത് ഇങ്ങനെയാക്കാമെന്നൊക്കെ പ്രലോഭനം നൽകി അവളെ ആവോളം ഉപയോഗിക്കുന്നു. ഒരു കാര്യവും നടക്കുന്നില്ല. എല്ലാ പെൺവാണിഭറാക്കറ്റിലുമെന്നപോലെ ഒരു ഘട്ടം കഴിയുമ്പോൾ ആയാൾ മന്ത്രി എ.പി അനിൽകുമാറിനെയോ, അടൂർ പ്രകാശിന്റെ അടുത്തേക്കോ സരിതയെ റഫർചെയ്ത് തടിയൂരുന്നു. അപ്പോഴേയ്ക്കും കടംകയറി വലഞ്ഞ സരിതയാവട്ടെ എന്തു വിട്ടുവീഴ്ചക്കും തയാറാവുന്ന മാനസികാവസ്ഥയിലേക്ക് മാറിയിട്ടുണ്ടാവും. ആലപ്പുഴയിൽ മാത്രംപോരല്ലോ സോളാർ, എല്ലായിടത്തും വേണ്ടെ. അങ്ങനെ ഹൈബി മുതൽ വിഷ്ണുനാഥ് വരെ ഇത് മുതലെടുക്കുന്നു. (സരിതയെ ഒരിടത്ത് എത്തിക്കുന്നതിനെചൊല്ലി ജോപ്പനും ഗൺമാനും തമ്മിൽ അടിവരെ നടന്നതായി പറയുന്നു). പട്ടിണികിടന്ന് തുലയുന്നവർക്ക് ചക്കക്കൂട്ടാൻ കിട്ടിയ അവസ്ഥയാണ് ഇവർക്ക്. എന്നും ഇങ്ങനെ ചാനലിലൊക്കെ വായിട്ടലച്ച് നടക്കുന്നതിനിടയിൽ എന്തെങ്കിലും ഒരു വിനോദം വേണ്ടേ. ഇങ്ങനെ കേട്ടറിഞ്ഞ് തന്റെ മണ്ഡലത്തിലും സോളാർ നടപ്പാക്കണമെന്ന് പറഞ്ഞ് നിരവധി തവണ വിളിച്ചാണ് നമ്മുടെ എ. പി അബദുല്ലക്കുട്ടി സരിതയുടെ ചുണ്ടു വിഴുങ്ങിക്കൊണ്ട് വെപ്രാളം കാട്ടി ബലാത്കാരത്തിന് വേദിയൊരുക്കുന്നത്. പാവം, നിസ്‌ക്കരിക്കാൻ സിപിഐ(എം) സമ്മതിക്കാത്തതിനാൽ ആ പാർട്ടിയിൽ നിന്നും പോയ ദീനിയായ മനുഷ്യനാണ്.
ബാക്ക്‌ലോഗും സംവരണതത്വവും പാലിച്ചില്ലെന്ന പരാതി വേണ്ട. സരിതയുടെ ലിസ്റ്റിൽ സാക്ഷാൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുണ്ട്. പ്രവാചക പരമ്പരയിൽനിന്ന് നേരിട്ടുവന്നതെന്ന് അവകാശപ്പെടുന്ന സാക്ഷാൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ! ലൈംഗികയെ ഒരു പാപമായി കാണാതിരിക്കുകയും താൻ പരിശുദ്ധനാണെന്ന് അവകാശപ്പെടുകയും ചെയ്യാത്ത നടൻ മോഹൻലാലൊക്കെ ഇതിൽ പെട്ടുപോയത് മനസ്സിലാക്കാം. എന്നാൽ സദാ സമയവും ഖുർആനിക ജീവിതം പ്രസംഗിക്കുകയും പരലോകമോക്ഷത്തിനായി ജീവിക്കുകയും ചെയ്യുന്നവരാണ് ബഷീറലി തങ്ങളൊക്കെ. എത്ര പൊള്ളയും കാപട്യവും നിറഞ്ഞ ജീവിതമാണ് ഇവരൊക്കെ നയിക്കുന്നതെന്ന് മനസ്സിലാക്കി തന്നതിന് സരിതയോട് നന്ദി പറയണം. റജീനയെ കഞ്ഞാലിക്കുട്ടി പീഡിപ്പിച്ച കാലത്തെന്നപോലെ ഇപ്പോഴും സമുദായം ബഷീറലി തങ്ങൾക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നു. സരിത ബഷീറലി തങ്ങളെ കാശുകൊടുക്കാതെ പറ്റിച്ചെന്നാണ് ലീഗുകാർ ഇപ്പോൾ പറയുന്നത്. എന്നാൽ സത്യമെന്താണ്. അപ്പോഴേക്കും സാമ്പത്തികമായി നിലയില്ലാ കയത്തിലായ സരിതയാകട്ടെ, ബഷീറലിയുടെ ഇംഗിതത്തിന് വഴങ്ങിയതനാൽ ഇനി ആ കാശ് ചോദിക്കില്‌ളെന്നായിരിക്കും കരുതിയത്. മാത്രമല്ല ബഷീറലിയുടെ സ്വാധീനം വഴി മലപ്പുറം ജില്ലയിലെ പ്രമുഖർ തങ്ങളുടെ ബിസിനസ് പങ്കാളികളാവുന്നതും അവർ സ്വപ്നം കണ്ടിരിക്കും. ഒന്നും നടന്നില്ല. ബഷീറലിയാകട്ടെ കാശ് തിരകെ വാങ്ങിക്കയും ചെയ്തു. ഒരു വെടിക്ക് രണ്ടു പക്ഷി!
മണിപ്രവാളകാലം തിരിച്ചുവരുമ്പോൾ
മണിപ്രവാള കാലഘട്ടത്തിലും, കുറിയേടത്ത് താത്രിയുടെ കാലത്തുമെല്ലാം നിലനിന്നപോലെ കടുത്ത ലൈംഗിക അരാജകത്വത്തിലൂടെയാണ് കേരളം കടന്നുപോവുന്നത്. ചന്ദ്രകലാധരനേ, ഇന്ദുചൂഡനേ, എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിച്ചുവന്ന് ഹിമാവന്റെ മകളുടെ സ്തനങ്ങളിൽ സദാസമയവും പടിച്ചിരിക്കുന്നവനേയെന്ന് സാക്ഷാൽ പരമശിവനെക്കുറിച്ചുപോലും എഴുതത്തക്കരീതിയിൽ കുത്തഴിഞ്ഞ ലൈംഗികതയുണ്ടായിരുന്ന ഒരു കാലത്തേക്ക് നാം തിരച്ചുപോവുകയാണ്.
സരിത, 53കാരനായ ജോസ് കെ മാണിയെന്ന യുവാവിനെകുറിച്ച് എഴുതിയത് നോക്കുക. ഒരു ടോയ്‌ലറ്റിന്റെ മറവിൽനിന്ന് തന്റെ രഹസ്യാവയവം പുറത്തിട്ട് ഡൽഹിയിലേക്ക് പോരുന്നോവെന്ന് ക്ഷണിക്കുകയാണത്രേ ഇവൻ. അതായത് അഴിമതി വഴികിട്ടിയ കോടികളുടെ സുഖശീതളിമ നമ്മുടെ രാഷ്ട്രീയക്കാരെ കാമഭ്രാന്തന്മാരാക്കി കഴിഞ്ഞിരിക്കണം. എന്ത് പരിപ്പാണ് ആ മനസ്സിൽവേവുന്നതെന്ന് സ്വന്തം ഭാര്യക്കുപോയിട്ട് ഒടേ തമ്പുരാനുപോലും അറിയില്ല. പുരികം വരെ നരച്ച, മന്ത്രി ആര്യാടന്മുഹമ്മദ് ഇരുന്ന ഇരുപ്പിൽ സരിതയുടെ നിമ്‌നോന്നതങ്ങളിൽ പിടിച്ച് ആനന്ദിക്കയാണത്രേ. (നിയമസഭയിലെ എറ്റവും ജൂനിയർമാരായ ഹൈബിയും വിഷ്ണുനാഥും തൊട്ട് ഏറ്റവും സീനിയറായ ആര്യാടനിൽ വരെ എത്തിനിൽക്കുന്ന ലൈംഗികാപവാദം. താത്രീ വിചാരണക്കുശേഷം ശരിക്കും ഒരു അതിശയമാണിത്). എഴുത്തുകാരൻ സക്കറിയ ചൂണ്ടിക്കാട്ടിയപോലെ ശവക്കുഴിയിലേക്ക് എടുത്തുവെക്കുമ്പോഴും ലിംഗോദ്ധാരണം ഉണ്ടാവുന്ന അത്ഭുദ മനുഷ്യർ. ഇനി സരിതയോടുമാത്രമേ അവർ ഈ കളിയെടുക്കൂ എന്നുണ്ടോ. ആര്യാടനടകക്കമുള്ള ഈ പറഞ്ഞ പലരും മുമ്പും ആരോപണ വിധേയരാണ്. ഒരിക്കലും ഇവരെയാന്നും ഫോണിൽകിട്ടില്ലെന്നും സ്ത്രീകൾ വിളിച്ചാൽമാത്രമേ കിട്ടൂവെന്നും പി.സി ജോർജ് ഒരിക്കൽ പറഞ്ഞത് ഓർക്കുക.
മുന്മന്ത്രി കെ ബി ഗണേശ്‌കുമാർ ഒഴികെയുള്ള ഒരാളും ഉഭയസമ്മതത്തോടെ ഈ ഇടപാട് നടത്തിയതായും കണക്കാക്കാനാവില്ല. ഒന്നോർത്തുനോക്കുക എന്തിനായിരിക്കും സരിത മോഹൻലാലിനെ സമീപിച്ചത്. തൊണ്ണുറു ശതമാനവും ടീം സോളാറിന്റെ ഒരു പരസ്യമുഖമായി നിൽക്കാനുള്ള സാധ്യത അന്വേഷിച്ചായിരിക്കണം. അല്ലെങ്കിൽ എന്തെിലും ഫങ്ഷന് അവരുടെ ഓഫീസിൽ വന്നാൽ അതും വലിയ പബ്‌ളസിറ്റിയാവില്ലേ? എന്നാൽ കാര്യങ്ങൾ ഭംഗിയായി അവസാനിച്ചതോടെ ലാലേട്ടന്റെ ഫോണും വിളിച്ചാൽ കിട്ടാതാവും. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ ഒരൊറ്റ പരസ്യത്തിൽനിന്ന് കിട്ടുന്ന ഒരുകോടിയോളം രൂപ ഒറ്റപ്പടക്കത്തിനിൽനിന്നുമാത്രം നഷ്ടപ്പെടുത്താൻ അദ്ദേഹം തയാറല്ല. ഇത് ലൈംഗിക ചൂഷണമല്ലെങ്കിൽ പിന്നെന്താണ്. പ്രതിപക്ഷം ആവശ്യപ്പെട്ടപോലെ അടിയന്തരമായി സരിതയുടെ കത്ത് പിടിച്ചെുടുത്ത് അതിൽ പരാമർശിക്കുന്നവർക്കെതിരെ ലൈംഗിക ചുഷണത്തിന് കേസെടുക്കയാണ് വേണ്ടത്.
കൊടിയ അഴിമതിയുടെ കഥകളും ഇതിലില്ലേ? കോഴിക്കോട്ടെ ഒരു ഊച്ചാളി കോൺഗ്രസ് നേതാവ് മാത്രമായിരുന്നു അടുത്തകാലംവരെ എൻ.സുബ്രമണ്യൻ. ഒരു നിയമസഭാ സീറ്റുപോലും കിട്ടാതെ അടുത്തകാലംവരെ കോഴിക്കോട്ടങ്ങാടിയിലുടെ തെക്കുവടക്ക് നടന്നയാൾ. ഇന്ന് ഇയാളാണത്രേ കോഴിക്കോട്ടെ കോൺഗ്രസിലെ സാമ്പത്തിക ശക്തികേന്ദ്രം. മേലനങ്ങി ഒരു പണിക്കും പോയിട്ടില്ലാത്ത, താക്കോൽ സ്ഥാനങ്ങളിലൊന്നും ഇതുവരെ എത്തിപ്പെടാത്ത ഇയാൾക്കും എങ്ങനെ കിട്ടി ഇത്ര സമ്പത്ത്. (നേരത്തെ, യുവനേതാവ് ടി സിദ്ദിഖിന്റെ മൊഴിചൊല്ലപ്പെട്ട ഭാര്യയും ഒരു ഫേസ്‌ബുക്കുപോസ്റ്റിലുടെ ഇതേ സംശയം ചോദിച്ചിരുന്നു. ഒരു തൊഴിലും എടുക്കാത്ത സിദ്ദിഖിന് എങ്ങനെ ഇത്ര സ്വത്തുവന്നെന്ന്). ഈ സുബ്രമണ്യനാണ് സരിതയെ ചെന്നൈയിലെ വൻ കിട ഹോട്ടലിൽ കൊണ്ടുപോയെന്ന് ലിസ്റ്റിലുള്ളത്!
വേട്ടക്കാരൻ ഇരയാവുമ്പോൾ?
ഇങ്ങനെയൊക്കെയായിട്ടും അത്യന്തികമായി സരിത എന്തുനേടി. ഇപ്പോഴും തീരാത്ത ലക്ഷങ്ങളുടെ കടബാധ്യതകൾ. സ്വന്തമായി ഒരു വീടില്ല, വാഹനമില്ല. അടിക്കടി ഡ്രസ്സുമാറുന്നതിനാൽ വലിയ കോടീശ്വരിയാണെന്ന് തോന്നുമെന്നുമാത്രം. അടുത്ത പത്തുപതിനഞ്ച് വർഷത്തേക്കെങ്കിലും തീരാത്ത കേസുകൾ. വാട്‌സ് ആപ്പിലുടെ ലോകം കണ്ട സ്വന്തം നഗ്‌നത. എവിടെതിരഞ്ഞാലും കൊടിയ അപമാനങ്ങൾ. ആരും വീണുപോവുന്ന ഘട്ടത്തിലും അവൾ പിടിച്ചു നിൽക്കുന്നു. (മൊബൈൽ കാമറയുടെ ഒരു ദൃശ്യത്തിന്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യചെയ്യുന്ന കാലത്താണിതെന്ന് ഓർക്കണം). അവളുടെ സ്വത്തുക്കൾ മുഴുവൻ അടിച്ചുകൊണ്ടുപോയെന്ന് ആരോപണമുയർന്ന ശാലുമേനോൽ ആഡംബരവീട്ടിൽ കരിക്ക് സൽക്കരിച്ച് സുഖമായി കഴിയുന്നു.വ്യഭിചാരം, സ്ത്രീ ലൈംഗികത എന്നീ വിഷയങ്ങളിലൊക്കെ പരമ്പാരഗത ധാരണകൾ തകർത്ത് ജീവിക്കുന്ന ഒരു സ്‌പെസിമൻ ആവുകയാണ് അവൾ. ഇര തല താഴ്‌ത്തി കരയുകയും വേട്ടക്കാരനായ പുരുഷൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അവൾ പൊളിച്ചടുക്കി. പക്ഷേ ഒന്നോർക്കണം, വ്യഭിചാരം, സ്ത്രീ ലൈംഗികത എന്നീ വിഷയങ്ങളിലൊക്കെ പരമ്പാരഗത ധാരണകൾ തകർത്ത് ജീവിക്കുന്ന ഒരു സ്‌പെസിമൻ ആവുകയാണ് അവൾ. ഇര തല താഴ്‌ത്തി കരയുകയും വേട്ടക്കാരനായ പുരുഷൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അവൾ പൊളിച്ചടുക്കി. നോക്കുക, പി.കെ കുഞ്ഞാലിക്കുട്ടിയെ ആരെങ്കിലും റജീനയെന്ന് വിളിച്ച് പരിഹസിക്കാറുണ്ടോ. പി.ജെ കുര്യനെ സൂര്യനെല്ലിയെന്നോ, നടൻ ജഗതിയെ വിതുരയെന്നോ വിളിക്കാറുണ്ടോ. പക്ഷേ ആ പറഞ്ഞ പെൺകുട്ടികളെയൊക്കെ കാണുമ്പോൾ ജനം ഇപ്പോഴും ഇവരുടെ പേരുകൾ വിളിച്ച് പരിഹസിക്കും. ആ പരിപാടി ഒറ്റയടിക്ക് മറിച്ചിട്ട സരിതക്ക് പക്ഷേ ഫെമിനിസ്റ്റുകളുടെ പിന്തുണപോലും കിട്ടുന്നില്ല.
ഈ നെഗറ്റിവിറ്റികൾക്കിടയിൽനിന്നുകൊണ്ടും ഒരു താരപദവി അവൾ സൃഷ്ടിച്ചെടുത്തു. (വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെയാണ്. മോണിക്കാ ലെവിൻസ്‌ക്കിയൊക്കെ, ക്ലിന്റൺ അനുഭവങ്ങൾ വിറ്റ് കോടികളാണ് ഉണ്ടാക്കിയത്). ലൈംഗികാക്രമണങ്ങളിൽ തളർന്നില്ല എന്നുമാത്രമല്ല, ഒരുവേള ലൈംഗികതയെ കൗണ്ടർ ആയുധമായും അവൾ ഉപയോഗിച്ചു. രണ്ടു കിഞ്ചനവർത്തമാനം ഒരു സ്ത്രീയിൽനിന്ന് കിട്ടിയാൽ അലിഞ്ഞുപോവുന്ന ശരാശരി പുരുഷന്റെ മനസ്സ് അവർ നന്നായി മുതലെടുത്തു. ലക്ഷങ്ങൾപോയിട്ടും പലരും പരാതി പെടാഞ്ഞതും അതുകൊണ്ടുതന്നെ. തന്നെ ചൂഷണംചെയ്തവരെ ഒരു ലെറ്റർ ബോംബിന്റെ പേരിൽ സരിതയും പേടിപ്പിച്ചു. ഒരു സംശയവും വേണ്ട അതുകൊണ്ടുതന്നെയാണ്, കസ്റ്റമേഴ്‌സിന് കോടികൾ തിരികെകൊടുത്ത് അവർ കേസ് സെറ്റിൽ ചെയ്യുന്നതും.
കുറിയേടത്ത് താത്രിയെ വീണ്ടും ഓർത്തുപോവുന്നു. ഒരു കശ്മല സമൂഹത്തെ അവൾ ഇങ്ങനെയല്ലേ മുൾമുനയിൽ നിർത്തിയത്?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍