ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ? കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടാവുക എങ്ങനെയാണ്? സുധീരൻ അസുഖം വന്നതിനുശേഷം മദ്യപാനം നിർത്തിയ വ്യക്തിയാണോ? ഇതാ 'ബിജുരമേശ് ബോംബിന്' ശേഷമുള്ള ചില വീണ്ടുവിചാരങ്ങൾ
എം മാധവദാസ്
"ഈച്ച ചാവുമ്പോഴുള്ള വാർത്ത പൂച്ച ചാവുംവരെ; പൂച്ച ചാവുമ്പോഴുള്ള വാർത്ത പട്ടി ചാവും വരെ". ഈ രീതിയിലാണ് കേരളത്തിന്റെ വാർത്താ സംസ്ക്കാരം. പട്ടി ചത്താൽ പിന്നെ പൂച്ചയെ ആരും ഓർക്കാറുമില്ല. ഒരു ദിവസം സരിതയാണ് ഹൂദ് ഹൂദ് കൊടുങ്കാറ്റായി ആഞ്ഞടിക്കയെങ്കിൽ അടുത്ത ദിവസം നിലോഫറായി പി.സി ജോർജായിരിക്കും എത്തുക. ഇടക്ക് ചില പുതിയ സുനാമികളും ഉണ്ടാവും. അതിലൊരാളാണ് ഇപ്പോൾ കേരള മന്ത്രിസഭയെ പിടിച്ചിലുക്കുന്ന, തിരുവനന്തപുരത്തുകാർക്കേവർക്കും അറിയാവുന്ന 'രമേശൻ കൺട്രാക്ടറുടെ' മകൻ ഡോ. ബിജു.
ചാനലുകളിൽ വന്നിരുന്ന് നിർഭയം, യാതൊരു സങ്കോചവുമില്ലാതെ ഒരു അബ്ക്കാരി വർഗീയത പറയുന്നുണ്ടെന്ന് ഒരുസുഹൃത്ത് ഫോൺചെയ്ത് അറിയിച്ചതിന്റെ ഭാഗമായി, അസംബന്ധങ്ങൾ ലൈവായി കാണുമ്പോൾ കിട്ടുന്ന സുഖം ആസ്വദിക്കാനായി, ടെലിവിഷൻ പെട്ടന്ന് ഓണാക്കിയപ്പോഴാണ് ബിജുരമേശ് എന്ന 'വേദനിക്കുന്ന കോടീശ്വരനെ' ആദ്യമായി കണ്ടത്. മദ്യത്തിലെ വർഗീയതയായിരന്നു ബിജുവിന്റെ അന്നത്തെ ലഘുപ്രഭാഷണ വിഷയം. അടച്ചുപൂട്ടിയ 416 ബാറുകളിൽ ഏറെയും ഈഴവരുടെതാണെന്നും കത്തോലിക്കരുടെ ബാറുകൾ തുറന്ന് പ്രവർത്തിക്കയാണെന്നും വിനു. വി. ജോണിനെപ്പോലൊരു പുലിയായ ആങ്കറുടെ മുന്നിൽവച്ച് ബിജു പറയുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നിയത്. 'കച്ചോടം പൂട്ടിയപ്പോൾ വട്ടായിപ്പോയി' എന്ന പാട്ട് അന്വർഥമായതയുപോലെ. ഈ സാക്ഷരസുന്ദര മതേതര കേരളത്തിൽ, എന്തും ഏതും അവസാനം വർഗീയതയിലാണല്ലോ അവസാനിക്കയെന്ന് ചിന്തിച്ചുകൊണ്ടാണ് അന്നുരാത്രി ഉറങ്ങിയത്.
പക്ഷേ പിറ്റേന്ന് ഒരു മുതിർന്ന പത്രപ്രവർത്തൻ പൂട്ടിയ ബാറുകളുടെ ലിസ്റ്റും അതിന്റെ ഉടമകളുടെ പേരും അയച്ചുതന്നപ്പോഴാണ് ബിജു പറയുന്നതിൽ ഭാഗികമായി സത്യമുണ്ടെന്ന് ബോധ്യപ്പെട്ടത്. ഫോർസ്റ്റാർ ഫെസിലിറ്റിയുണ്ടായിട്ടും 'ഈഴവ ബാറു'കൾക്ക് നിലവാരമില്ല. കാലിത്തൊഴുത്തുപോലുള്ള 'കത്തോലിക്കാ ബാർ' നിർബാധം പ്രവർത്തിക്കുന്നുമുണ്ട്. (സത്യത്തിൽ ഇതായിരുന്നു കോടതി കണ്ടെത്തേണ്ട ഭരണഘടനാപരമായ വിവേചന വിഷയം!) പിറ്റേന്നുണ്ട് ബിജു ഒരു ചാനലിൽ വന്നിരുന്ന് കുറേക്കുടി വ്യക്തമായി പറയുന്നു. കേരളാ കോൺഗ്രസ് നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമുള്ള ബാറുകളൊക്കെ തുറന്നെന്നും ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ലെന്നും. അന്ന് തോന്നിയതാണ്, ഈ ബിജു ആള് ചില്ലറക്കാരനല്ലെന്ന്.
അതു ശരിയാണെന്ന് കാലം തെളിയിച്ചു. സരിതയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ ജനം ക്യൂ നിന്ന ഈ നാട്ടിൽ ഇതുപോലൊരു ബോംബ് പൊട്ടിച്ച ബിജുവിനെയും വലിയ താരപദവിതന്നെയാണ് കാത്തിരിക്കുന്നത്. കുറിക്കുകൊള്ളുന്ന രീതിയിൽ കാര്യമാത്ര പ്രസക്തമായി സംസാരിച്ച് മീഡിയയെ നന്നായി മാനേജ്ചെയ്യാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. സ്ഥിരമായി കുറ്റവാളികളെ ചോദ്യംചെയ്യുന്ന പൊലീസുകാർക്ക്, ഒരുത്തൻ മൊഴി നൽകുന്ന ശരീരഭാഷ അവലോകനം ചെയ്താൽ മതി, ഒരു നുണപരിശോധയുടെയും ആവശ്യമില്ലാതെ സത്യം മനസ്സിലാക്കാൻ. സ്ഥിരമായി ഫ്രോഡുകളുടെ പത്രസമ്മേളനങ്ങൾ അറ്റൻഡ്ചെയ്യാൻ വിധിക്കപ്പെട്ട, മാദ്ധ്യമപ്രവർത്തകർക്കും ഈ കഴിവ് കിട്ടും. ആ രീതിയിൽ നോക്കുമ്പോൾ, മന്ത്രി മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ബാറുടമകൾ ഒരുകോടി കൊടുത്തുവെന്നുമുള്ള ബിജുരമേശിന്റെ ആരോപണം അവിശ്വസിക്കേണ്ട കാര്യമില്ല. മറിച്ച് കെ.എം മാണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ശരീരഭാഷ നോക്കുക. അവർ പറയുന്നത് പച്ചക്കള്ളമാണെന്നും എന്തൊക്കെയോ തങ്ങൾക്ക് ഒളിക്കാനുണ്ടെന്നും ഒരു നാർക്കോ അനാലിസ്സ് ടെസ്റ്റുമില്ലാതെ അവരുടെ മുഖവും അഡ്രിനാലിൻ ഗ്രന്ഥികളും ലോകത്തോട് വിളിച്ചു പറയുന്നു.പക്ഷേ അതുകൊണ്ട്മാത്രം ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ.ഫോർസ്റ്റാർ ഫെസിലിറ്റിയുണ്ടായിട്ടും 'ഈഴവ ബാറു'കൾക്ക് നിലവാരമില്ല. കാലിത്തൊഴുത്തുപോലുള്ള 'കത്തോലിക്കാ ബാർ' നിർബാധം പ്രവർത്തിക്കുന്നുമുണ്ട്. (സത്യത്തിൽ ഇതായിരുന്നു കോടതി കണ്ടെത്തേണ്ട ഭരണഘടനാപരമായ വിവേചന വിഷയം!) പിറ്റേന്നുണ്ട് ബിജു ഒരു ചാനലിൽ വന്നിരുന്ന് കുറേക്കുടി വ്യക്തമായി പറയുന്നു. കേരളാ കോൺഗ്രസ് നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമുള്ള ബാറുകളൊക്കെ തുറന്നെന്നും ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ലെന്നും. അന്ന് തോന്നിയതാണ്, ഈ ബിജു ആള് ചില്ലറക്കാരനല്ലെന്ന്.
കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടോ?
പക്ഷേ കോഴക്കാര്യം സത്യമാണ് എന്ന ഒറ്റക്കാരണംകൊണ്ട് ബിജുരമേശടക്കമുള്ളവർ പൊതുസമൂഹത്തിനുമുന്നിൽ പുണ്യാളൻ ചമയാൻ ശ്രമിച്ചാൽ, അതിനെ അവജ്ഞയോടെ തള്ളിക്കളയേണ്ടിവരും. ബാർമുതലാളിമാരെപ്പോലെ ഇത്രക്ക് തട്ടിപ്പും തരികിടയും അറിയുന്ന കള്ളത്തിരുമാലികൾ കേരളത്തിൽ വേറെയുണ്ടോയെന്ന് സംശയമാണ്. വെറും കൃമിയും കീടവുമായിട്ടല്ലാതെ മദ്യപാനിയെ എന്നെങ്കിലും നിങ്ങൾ ഉപഭോക്താവായി കണ്ടിട്ടുണ്ടോ. അളവിലും തൂക്കത്തിലും തൊട്ട് മദ്യത്തിന്റെ നിലവാരത്തിൽവരെ സകലതിലും ഈ ബാറുകളിൽ കൃത്രിമമാണ്. പെഗ്ഗ് അളക്കുന്ന ഗ്ളാസുകൾ അരക്കിട്ട് ഒട്ടിച്ച് ചെറുതാക്കിയാണ് അളവിൽ തട്ടിപ്പ് കാട്ടുക.രണ്ടു പെഗ്ഗ് കഴിഞ്ഞാൽ മാഹിയിൽനിന്നുള്ള ലോക്കൽ ബ്രാൻഡുകളാണ് പൂശുക. തൊട്ടു നക്കാൻ കൊടുക്കുന്ന അച്ചാറ് കാണണം. ലോകത്തിൽ ഇത്രയും ഒരു വൃത്തികെട്ട ഭക്ഷണം ഉണ്ടാവില്ല. ചർദിലും മൂത്രവും മലവും സ്ഖലനാവശിഷ്ടങ്ങളുമൊക്കെയായി അതിഗംഭീരമാണ് ഇവിടങ്ങളിലെ മൂത്രപ്പുര. ഇനി പ്രതികരിച്ചാലോ. ഗുണ്ടകളായിരക്കും നേരിടാൻ വരിക. ശമ്പളക്കുടിശ്ശിക ചോദിച്ചതിനെ കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ബാറിൽ ഒരു സപ്ലയർ പയ്യനെ ഗുണ്ടകൾ തല്ലിക്കൊന്നെന്ന് അഞ്ചാറുവർഷംമുമ്പ് കേട്ടിരുന്നു. ആ വീരന്മാരൊക്കെയാണ് ഇന്ന് ബാർ പൂട്ടിയപ്പോഴുണ്ടായ തൊഴിലാളി ആത്മഹത്യകളുടെ പേരിൽ രംഗത്തത്തെിയിരന്നത്! മുതലാളിമാരുടെ ഈ തൊഴിലാളി സ്നേഹം കാണുന്ന ആരും ഒന്നും കഴിക്കാതെ പൂസായിപ്പോവും.
25രൂപക്ക് കിട്ടുന്നത് നൂറുരുപക്ക് വിൽക്കാൻ കഴിയുന്ന, ഇത്രയും ലാഭമുള്ള ബിസിനസ് കേരളത്തിൽ ഏതാണുള്ളത്. അല്ലാതെ വെറുതെയാണൊ ഇവർ ഒരു കോടി കൈക്കുലി കൊടുത്തത്. ഇനി കേസുനടത്താനും, മറ്റ് നേതാക്കൾക്ക് കൊടുക്കാനുമൊക്കെയായി പിരിച്ചെടുത്ത 15 കോടിയുടെയും ഭാരം പേറേണ്ടതും പാവം കുടിയന്മാരാണ്. നികുതിവെട്ടിച്ചും മദ്യത്തിൽ കൃത്രിമം കാട്ടിയും ബാറുകാർ അത് ഈടാക്കിക്കോളും. ഇങ്ങനെ കുന്നുകൂട്ടിവച്ചതെടുത്തതാണ് ഇപ്പോൾ മന്ത്രിക്കടക്കം ഇട്ടുകൊടുക്കുന്നതും. അല്ലാതെ ബിജുരമേശടക്കമുള്ളവർ തങ്ങളുടെ തറവാട്ട് സ്വത്തിൽനിന്ന് നയാപൈസ എടുക്കുന്നില്ല. അഞ്ചു കോടി കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ അഞ്ചിരട്ടി മുതലാക്കാൻ അറിയുന്നവരാണിവർ.കേരളത്തിലെ എതാണ്ട് എല്ലാ ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർക്കും അവർ കൊണ്ടുവരുന്ന പരിവാരങ്ങൾക്കും മുറിയും മദ്യവും സൗജന്യമാണെന്ന് ആർക്കാണ് അറിയാത്തത്. പണ്ട് പൊലീസുകാർ പ്രൈവറ്റ് ബസിൽ ടിക്കറ്റെടുക്കാത്തപോലെ ഏക്സൈസുകാർക്ക് വർഷങ്ങളായുള്ള അവകാശമാണിത്. കൃത്യമായി ബാറുകാർ മാസപ്പടി എക്സൈസ് ഓഫീസുകളിൽ എത്തിക്കുന്നുമുണ്ട്.
എക്സൈസുകാരും, രാഷ്ട്രീയക്കാരും, ബാറുടുമകളും ചേർന്ന് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഒരുവലിയ തട്ടിപ്പിന്റെ ഒരറ്റം മാത്രമാണ് ബിജുരമേശ് അറിയാതെ പറഞ്ഞുപോയത്. എന്നാൽ കാര്യങ്ങൾ ഇതിലും എത്രയോ വഷളാണ്. കേരളത്തിലെ എതാണ്ട് എല്ലാ ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർക്കും അവർ കൊണ്ടുവരുന്ന പരിവാരങ്ങൾക്കും മുറിയും മദ്യവും സൗജന്യമാണെന്ന് ആർക്കാണ് അറിയാത്തത്. പണ്ട് പൊലീസുകാർ പ്രൈവറ്റ് ബസിൽ ടിക്കറ്റെടുക്കാത്തപോലെ ഏക്സൈസുകാർക്ക് വർഷങ്ങളായുള്ള അവകാശമാണിത്. കൃത്യമായി ബാറുകാർ മാസപ്പടി എക്സൈസ് ഓഫീസുകളിൽ എത്തിക്കുന്നുമുണ്ട്. (അങ്ങേയറ്റം മാന്യനായ പി.കെ ഗുരുദാസൻ മന്ത്രിയായിട്ടുപോലും ഇത് നിർത്താനായിട്ടില്ല. പിന്നെയാണോ, എട്ടും പൊട്ടും തിരിയാത്തപോലെ സംസാരിക്കുന്ന മന്ത്രി ബാബു!) മണിച്ചന്റെ മാസപ്പടി ഡയറിപോലെ ഒരു ആധുനിക അബ്ക്കാരിയുടെ ഡയറി പുറത്തായാൽ അതോടെ ഉമ്മൻ ചാണ്ടി മന്ത്രിസഭ വീഴും. സമ്മേളനം,തെരഞ്ഞെടുപ്പ് ഫണ്ട്, പ്ലീനം ആനചേനയൊന്നൊക്കെ പറഞ്ഞ് തുക്കടാനേതാക്കൾവരെ കയറിയിറങ്ങുമ്പോൾ ബാർമുതലാളിമാർ എന്തുചെയ്യും. അവർ നന്നായി ചെക്കെുഴിതിക്കൊടുത്തിട്ട്, കുടിയന്റെ പോക്കറ്റടിക്കും. (ഇതുകൊണ്ടൊക്കെയാണ് ബാറിലെ മദ്യത്തിന് വില കുത്തനെ ഉയരുന്നത്. അല്ലാതെ നാം സ്വന്തമായി വാറ്റിക്കുടിക്കയാണെങ്കിൽ പെഗ്ഗിന് പത്തുരൂപപോലും വരില്ല!)
ഇനി പറയട്ടേ, കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും കുറ്റകരമാണല്ലോ? നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഒരു കുറ്റകൃത്യം അറിഞ്ഞുകൊണ്ട് മൂടിവെ ക്കുന്നതും കുറ്റകരമാണ്. ആ രീതിയിൽ നോക്കുമ്പോൾ മന്ത്രി മാണിയെപ്പോയെതന്നെ ഈ കേസിൽ കുറ്റവാളികളാണ് ബിജുരമേശും സഹ ബാർമേറ്റ്സും. ഈ കൂട്ട കുറ്റവാളി സംഘത്തെ ഒന്നിച്ചുവേരറുക്കാനുള്ള നടപടികൾ ആലോചിക്കയാണ് ബഹുമാനപ്പെട്ട കോടതി ചെയ്യേണ്ടത്.
സുധീരനും സദാചാര പൊലീസും
ഏതാണ്ട് ഒന്നു രണ്ട് മാസംമുമ്പ് ഏഷ്യാനെറ്റിൽ അവതാരകൻ വിനു വി. ജോണുമായുള്ള വാർത്താ ചർച്ചക്കിടെ ബിജുരമേശ് ഇതുപോലൊരു അടിയടിക്കുന്നത് കണ്ട് സർവരും ഞെട്ടിയിരുന്നു. ടി.എൻ പ്രതാപനൊക്കെ ലൈവിലിരുന്ന് പതിവുപോലെ ആദർശം തട്ടിവിടുമ്പോൾ ബിജു തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധുരൻ മുമ്പ് മദ്യപിച്ചിരുന്ന ആളായിരുന്നെന്നും പിന്നീട് അസുഖം വന്നപ്പോൾ നിർത്തിയതാണെന്നും! തനിക്ക് സുധീരനെ ദീർഘകാലമായി അറിയാമെന്നും ബിജു പറഞ്ഞതോടെ അവതാരകൻ വിനു അടക്കമുള്ള സർവരും പതിറി. അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്ന്, പരിഭ്രമത്തോടെ പറഞ്ഞ് വിനു വിഷയം മാറ്റുകയായിരുന്നു. ഇതുകേട്ടതോടെ അപ്പുറത്ത് ചർച്ചക്കിരിക്കുന്ന ടി.എൻ പ്രതാപൻ അനാവശ്യം പറയരുതെന്നും മറ്റും പറഞ്ഞ് ബഹളമുണ്ടാക്കുന്നതും കണ്ടു. അന്ന് ഇന്നത്തെപോലെ ക്രഡിബിലിറ്റി ബിജുവിന് ഇല്ലാത്തതുകൊണ്ട് ഈ ലേഖകനൊക്കെ കരുതിയത് വിഷയംമാറ്റാനുള്ള ബാറുകാരുടെ സ്റ്റണ്ടാണിതെന്നാണ്.ടി.എൻ പ്രതാപനൊക്കെ ലൈവിലിരുന്ന് പതിവുപോലെ ആദർശം തട്ടിവിടുമ്പോൾ ബിജു തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധുരൻ മുമ്പ് മദ്യപിച്ചിരുന്ന ആളായിരുന്നെന്നും പിന്നീട് അസുഖം വന്നപ്പോൾ നിർത്തിയതാണെന്നും! തനിക്ക് സുധീരനെ ദീർഘകാലമായി അറിയാമെന്നും ബിജു പറഞ്ഞതോടെ അവതാരകൻ വിനു അടക്കമുള്ള സർവരും പതിറി. അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്ന്, പരിഭ്രമത്തോടെ പറഞ്ഞ് വിനു വിഷയം മാറ്റുകയായിരുന്നു
പക്ഷേ ഇപ്പോൾ തിരുഞ്ഞുനോക്കുമ്പോൾ തോനുന്നു മാണിസാറിനോട് ഉന്നയിച്ചതിനേക്കാൾ ഗുരുതരമായ ആരോപണമായിപ്പോയില്ലേ ഇതെന്ന്. കാരണം അമ്മുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തുവന്ന കാലം തൊട്ട് താൻ മദ്യ വിരുദ്ധനായിരുന്നു എന്ന മട്ടലാണല്ലോ സുധീരന്റെ വർത്തമാനങ്ങൾ. മാത്രമല്ല, ഇമേജ് വർധിപ്പിക്കുക എന്ന സുധീരന്റെ ഒറ്റ ഈഗോയാണ,് ഏഴുതൊഴിലാളികളുടെ മരണത്തിന് വരെ ഇടയാക്കിയ ഈ പ്രശ്നങ്ങൾ അത്രയും ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ബിജുവിന്റെ ആരോപണത്തിന് മറുപടിപറയേണ്ട ബാധ്യതയും സുധീരന് ധാർമ്മികമായുണ്ട്.
മദ്യപിക്കുകയും മദ്യപിക്കാതിരക്കയും ഒരാളുടെ വ്യക്തിപരമായകാര്യമാണ്. ഒരിക്കൽ മദ്യപിച്ചിരുന്നു എന്ന കാരണം കൊണ്ട് ഭാവിയിൽ ഒരാൾക്ക് മദ്യവിരുദ്ധ നിലപാട് എടുക്കാൻ പാടില്ല എന്നുമില്ല. മാത്രമല്ല, മദ്യപിച്ചിരുന്ന ഒരാൾക്ക്മാത്രമാണ് അതിന്റെ ദൂഷ്യഫലങ്ങൾ നന്നായി അറിയുകയും. പക്ഷേ ഇവിടെ പ്രശ്നം സത്യസന്ധതയുടേതാണ്. താൻ മദ്യം കണ്ടിട്ടുപോലുമില്ല എന്ന രീതിയൽ വ്യക്തി ജീവിതത്തിലെ ഇസ്തരിവടിവുകൾ നിലനിർത്താൻ എല്ലായിപ്പോളും സുധീരൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അത് ശരിയാണെങ്കിൽ ഒരു ഡീ അഡിക്ഷൻ സെന്ററിൽപോയാലും ചികിൽസ കിട്ടാത്ത ലഹരി ഭ്രമമാണത്. എനിക്ക് ഷുഗറാണ് അതിനാൽ വീട്ടിലാരും പഞ്ചസാര കഴിക്കരുതെന്ന കാരണവർ കോംപ്ലക്സ് ഇവിടെ വർക്കൗട്ടാവുന്നു. ഈ ചിന്തയുടെ മറ്റൊരു രീതിയാണ്, കേരളത്തിൽ ഇന്നുകാണുന്ന സദാചാര പൊലീസ്. ഞങ്ങൾക്കില്ലാത്ത ഒരുകാര്യം മറ്റൊരാൾക്ക് കിട്ടുന്നതിലെ ശുദ്ധമായ അസൂയ. അങ്ങനെയല്ലെന്ന് ചെറുപ്പക്കാരെക്കൊണ്ട് പറയിപ്പിക്കണ്ടില്ളെങ്കിൽ, നിജസ്ഥി പറയേണ്ടത് സുധീരൻ തന്നെയാണ്.
വാൽക്കഷ്ണം: ആദ്യം എങ്ങനെയെിലും തട്ടിക്കുട്ടി ഒരു ബാർതുടങ്ങുക. പിന്നെ ജൂവലറിയായി, ആശുപത്രിയായി, സ്വാശ്രയ കോളജായി. കുമിഞ്ഞുകൂടുന്ന പണത്തിൽ കുറച്ച് ജീവകാരണ്യ പ്രവർത്തനങ്ങളിലേക്കും മറ്റും മാറ്റിവച്ച് അബ്ക്കാരിയെന്ന പേര് കളയുക. പിന്നെ, പത്മശ്രീയും അവാർഡുകളുമൊക്കെ നിങ്ങളെ തേടിവരും. അങ്ങനെവരുമ്പോൾ ബിജു രമേശിനെയാക്കെ നാം ആദരിക്കുന്ന കാലം വരും. എന്തുചെയ്യാൻ കേരളമൊരു വെള്ളരിക്കാപ്പട്ടണമായിപ്പോയില്ലേ?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്