സ്ത്രീവിരുദ്ധതയിൽ താലിബാനൊപ്പം; ചേകന്നൂർ കേസിൽ ആരോപിതൻ; മുടിപ്പള്ളിയിലൂടെ ആത്മീയചൂഷണം, പുറമെ വിദ്യാഭ്യാസ കച്ചവടവും: എന്നിട്ടും കേരള മുസ്ലീങ്ങൾക്ക് മാതൃക കാന്തപുരമോ!
എം മാധവദാസ്
എതാണ്ട് പത്തിരുപത് വർഷംമുമ്പ് 'ഇസ്ലാം സമാധത്തിന്' എന്ന പ്രമേയവുമായി ഞങ്ങളുടെ കൊച്ചുഗ്രാമത്തിലേക്ക് ഒരു മത സംഘടനയുടെ കാമ്പയിൻ വന്ന കഥയുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളോ മതകാലുഷ്യങ്ങളോ പ്രത്യേകിച്ചില്ലാതെ ശാന്തമായി ജീവിച്ചിരുന്ന നാട്ടുകാരുടെ സമാധാനം മുഴവൻ അതോടെ തകർന്നത് ഈയടുത്തകാലത്തും ഒരു സുഹൃത്ത് അനുസ്മരിച്ചിരുന്നു. സമാധാനസന്ദേശവുമായി എത്തിയ സംഘടനക്കാർക്ക് മൈക്ക് കെട്ടി അലറാനുണ്ടായിരുന്നതു മുഴുവൻ ലോക സമാധാനത്തെക്കുറിച്ചും ശാന്തിയെക്കുറിച്ചൊന്നുമായിരുന്നില്ല. എതിർവിഭാഗത്തെ മൂരിയോടും എരുമയോടുമൊക്കെ ഉപമിക്കാനായിരുന്നു. ('പജ്ജിന്റെ പുജ്ജാപ്പള മാത്രമല്ല മൂരി, മനുജന്മാരുടെ എടേലും കൂറേ മൂരിക്കളുണ്ടെന്ന് 'പ്രത്യേക ശൈലിയിൽ ആ പണ്ഡിതൻ പറഞ്ഞത് കാലമെത്ര കഴിഞ്ഞിട്ടും മനസ്സിൽനിന്ന് മായുന്നില്ല) കുറെ കേട്ടു മടുത്തിട്ടായിരക്കണം, ഒരു കല്ല് പണ്ഡിതൻ പ്രസംഗിക്കുന്ന സ്റ്റേജിനു നേരെ വീണു. പിന്നെ പറയേണ്ട പൂരം. നേരം വെളുത്തപ്പോഴേക്കും കല്ലേറ് വധശ്രമമമായി. പൊലീസ് പിക്കറ്റിങ്ങായി, നിരോധനാഞ്ജയായി. ചുരുക്കിപ്പറഞ്ഞാൽ ഒറ്റ സമാധാനയാത്രകൊണ്ട് ഒരുനാടിന്റെ മുഴുവൻ മനസ്സമാധാനവും പോയിക്കിട്ടി!
കാക്കത്തൊള്ളായിരം മുസ്ലിം സംഘടനകളുടെപേരിൽ മലബാറിൽ ഇടക്കിടെ നടക്കുന്ന കാമ്പയിനുകളിൽ മിക്കതിന്റെയും അവസ്ഥ ഇതുതന്നെയാണ്. എതിർ സംഘടനയെക്കുറിച്ച് പറയുമ്പോൾ അവർക്ക് മുഴുവൻ സഹിഷ്ണുതയും നഷ്ടമാവുന്നു. അതോടെ പണ്ഡിതരുടെ നാക്ക് പി.സി ജോർജിന്റെതിനേക്കാളും മോശമാവും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാന്തപുരം വിഭാഗം സമസ്ത നേതാവും വിഖ്യാത മത പണ്ഡിതനുമായ പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ കുപ്രസിദ്ധമായ പ്രസംഗം. എതിരാളിയാണെന്ന് തോന്നിയാൽ നൂറുവയസ്സുകഴിഞ്ഞ വയോധികനായാലും പീഡനത്തിനിരയായ നാലര വയസ്സുള്ള കുട്ടിയായാലും അവർക്ക് കണക്കാണ്. ഒരു വഷളൻ ചിരിയുമായി അദ്ദേഹം നടത്തുന്ന പ്രസംഗം കേട്ടുനോക്കിയിൽ പുളിവാറൽ ചീന്തി അപ്പോൾതന്നെ ചാട്ടയടിപ്പിക്കാനാണ് തോന്നുക. അതുകേട്ട് ചിരിക്കുന്ന ഒരു സമൂഹത്തിന്റെ മാനസിക നിലയെന്തായിരിക്കും.
ഇതിനിടയിലാണ് പ്രമുഖ രാഷട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ പേരോടിന്റെ കൂടി നേതാവായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ കേരള മുസ്ലീങ്ങൾക്ക് മാതൃകയായി പുകഴ്ത്തിക്കൊണ്ട് എഴുതിയ ലേഖനവും ഫേസ് ബുക്കിൽ വായിച്ചു. രണ്ടും ചേർത്തുനോക്കിയപ്പോൾ ശരിക്കും ചിരിച്ചുപോയി. എത്ര സമയോജിതമായ പുകഴ്ത്തൽ. പേരോട് ചെറിയൊരു കണ്ണിമാത്രം. ആത്മീയ ചൂഷണം, വിദ്യാഭ്യാസ കച്ചവടം, സ്ത്രീവിരുദ്ധത എന്നിവയൊയൊക്കെ പരിഗണിക്കുമ്പോൾ കാന്തപുരം കേരള മുസ്ലീങ്ങളുടെ മഹത്തായ മാതൃകതന്നെയാണ്.
ചേകന്നൂർ മൗലവിയും അഭിപ്രായ സ്വാതന്ത്ര്യവും
പേരോടിന്റെ കുപ്രസിദ്ധമായ പ്രസംഗവും അതുയർത്തിയ വെറിയും അസഹിഷ്ണുതയും പഴയൊരു കേസാണ് ഓർമ്മിപ്പിച്ചത്. മറ്റാരുമല്ല, നമ്മുടെ ചേകന്നൂർ മൗലവിയെ തന്നെ. നാലര വയസ്സുള്ള ഒരു കുട്ടിയെ ഈ രീതിയിൽ അപമാനിച്ചവരാണോ, സ്വന്തമായി ഒരു കർമ്മശാസ്ത്ര പദ്ധതിയുണ്ടാക്കി സകലരെയും വെല്ലുവിളിച്ച ചേകന്നൂർ മൗലവിയെ വെറുതെ വിടാൻ. ചേകന്നൂരിനോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ അഭിപ്രായം പറയാനും പ്രചരിപ്പിക്കാനും ഭരണഘടനാപരമായ സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. അതിന് ഉന്മൂലനം ഒരു പോംവഴിയല്ല.
കേരളത്തിൽ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിലും ആശയം പ്രചരിപ്പിച്ചതിന്റെ പേരിലും ആദ്യമായി രക്തസാക്ഷിയായ ആൾ ഒരു പക്ഷേ ചേകന്നുർ മൗലവി ആയിരിക്കണം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാതായ ദിനം (ചേകന്നൂരിന്റെ തിരോധാനം എന്നാണ് പത്രങ്ങൾ എഴുതുക. ഒരാൾ സ്വയം അന്തർധാനം ചെയ്യുന്നതാണ് തിരോധാനം. ചേകന്നുർ സ്വയം എവിടെയെങ്കിലുംപോയി ഒളിച്ചതല്ല. അതുകൊണ്ടുതന്നെ കാണാതാവൽ എന്നതുതന്നെയാണ് ശരി) അഭിപ്രായ സ്വാതന്ത്ര്യദിനമായി ആചരിക്കണമെന്ന് എം എൻ കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ചേകന്നൂർ കേസ് മറന്നപോലെ തന്നെ സുന്നി ടൈഗർ ഫോഴ്സ് എന്ന കേരളത്തിലെ അറിയപ്പെടുന്ന ആദ്യത്തെ തീവ്രവാദ സംഘടനക്ക് ആരാണ് വളമേകിയതെന്നും അഡ്വ. ജയശങ്കർ വിസ്മരിക്കുന്നു. കേസിൽ കാന്തപുരത്തെ പ്രതിയാക്കണമെന്ന് പറഞ്ഞ് ചേകന്നൂരിന്റെ ഭാര്യ ഹവ്വ ഉമ്മ നൽകിയ ഹരജി കോടതി തള്ളിയത് ശരിതന്നെ. പക്ഷേ അതിന്റെ പിന്നിലുള്ള കളികളൊക്കെ ആർക്കാണ് അറിയാത്തത്. പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ളീഷ് മീഡിയം സ്ക്കൂളിലെ പീഡനക്കേസിലും നിമിഷങ്ങൾക്കുള്ളിൽ അവർ പ്രതിയെ മാറ്റിയത് ഓർക്കുക. ഒരു നിരപരാധിയെ കസ്റ്റഡിയിലെടുത്ത് കുറ്റം അയാളുടെ പിരടിക്കിടാനുള്ള പൊലീസ് ശ്രമം നടക്കാതെ പോയത് മാദ്ധ്യമങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. സമാനതകളില്ലാത്ത ആസൂത്രണവും ബുദ്ധിവൈഭവവും ചേകന്നൂർ കേസിലുണ്ടെന്ന് സിബിഐ തന്നെ സമ്മതിച്ചകാര്യവുമാണ്.
ബോഡി വേസ്റ്റിൽ അവസാനിക്കാത്ത ബിസിനസുകൾ
കേരളത്തിൽ കാന്തപുരം യുഗം തുടങ്ങിയതിന് ശേഷമാണ് മൗലവിമാർ എ.സി കാറുകളിൽ സഞ്ചരിക്കുന്ന കാലം വന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഒ അബ്ദുല്ല ഒരിക്കൽ എഴുതിയത് ഓർത്തുപോവുന്നു. മദ്രസയിലും ദർസിലും കെട്ടിയിട്ട് ജീവിക്കാതെ അറബിവാക്കുകൾകൊണ്ട് പത്തുപുത്തൻ എങ്ങനെയുണ്ടാക്കാമെന്നതിന് സത്യത്തിൽ അദ്ദേഹം മാതൃകയാണ്. ഫണ്ട് പരിക്കാനുള്ള വൈദഗ്ധ്യത്തിൽ ഇ പി ജയരാജൻപോലും കാന്തപുരത്തിന് ശിഷ്യപ്പെട്ടുപോകും. ഇന്ത്യയിലെ ദാരിദ്രവും ന്യൂനപക്ഷ പ്രശ്നങ്ങളും പറഞ്ഞ് കോടീശ്വരന്മാരായ അറബികളെ ചാക്കിലാക്കുകയാണ് ആദ്യ കടമ്പ. ഉസ്താദിലുള്ള വിശ്വാസത്തിൽ ഹിസ്റ്റീരിയ ബാധിച്ച എന്തുംചെയ്യാൻ തയാറുള്ള അണികൾ വേറെയും. കുറ്റം മാത്രം പറയരുതല്ലോ. ചില ഓർഫനേജുകളും മറ്റും സ്ത്യുതർഹമായ വിധത്തിൽ കാന്തപുരം നടത്തുന്നുണ്ട്. ആൾദൈവങ്ങളൊക്കെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾപോലെ. പക്ഷേ അത് ആസ്തിയുടെ എത്രയോ കുറഞ്ഞഭാഗം മാത്രമാണ്. (പക്ഷേ അവിടെയും ലൈംഗിക പീഡനമടക്കമുള്ള പരാതികൾ പലതവണ ഉണ്ടായിട്ടുണ്ട്) കോളജുകളിലും സ്വാശ്രയ സ്ഥാപനങ്ങളിലുമൊക്കെ കോഴയും വിദ്യാഭ്യാസകച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ അതിപ്പോൾ നാട്ടുനടപ്പുപോലെയായതിനാൽ ആരും ഗൗനിക്കാറില്ല. പക്ഷേ ഇതിനെ അഡ്വ ജയശങ്കർ വിദ്യഭ്യാസം വിപ്ലവം എന്ന് പറഞ്ഞതുകൊണ്ടാണിത് എടുത്തു പറയുന്നത്. മതത്തിന്റെയും അനാഥക്കുട്ടികളുടെയും മേമ്പൊടിയുള്ളതിനാൽ വയൽനികത്തിയാലും നിയമംലംഘിച്ചാലും ആരും ചോദിക്കയില്ല. ഏറ്റവും ഒടുവിലായതാ പ്രവാചകന്റെ തിരുകേശമെന്നപേരിൽ വ്യാജ മുടിക്കഷ്ണം ഇറക്കി കോടികളുടെ ബിസിനസാണ് നടത്താൻ തുനിഞ്ഞത്. കോളജുകളിലും സ്വാശ്രയ സ്ഥാപനങ്ങളിലുമൊക്കെ കോഴയും വിദ്യാഭ്യാസകച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ അതിപ്പോൾ നാട്ടുനടപ്പുപോലെയായതിനാൽ ആരും ഗൗനിക്കാറില്ല. പക്ഷേ ഇതിനെ അഡ്വ ജയശങ്കർ വിദ്യഭ്യാസം വിപ്ലവം എന്ന് പറഞ്ഞതുകൊണ്ടാണിത് എടുത്തു പറയുന്നത്. മതത്തിന്റെയും അനാഥക്കുട്ടികളുടെയും മേമ്പൊടിയുള്ളതിനാൽ വയൽനികത്തിയാലും നിയമംലംഘിച്ചാലും ആരും ചോദിക്കയില്ല. ഏറ്റവും ഒടുവിലായതാ പ്രവാചകന്റെ തിരുകേശമെന്നപേരിൽ വ്യാജ മുടിക്കഷ്ണം ഇറക്കി കോടികളുടെ ബിസിനസാണ് നടത്താൻ തുനിഞ്ഞത്. അത് ബോഡിവേസ്റ്റാണെന്ന് (ആ പ്രയോഗത്തിന് പിണറായിയുടെ ചങ്കൂറ്റം സമ്മതിക്കണം) കൈയോടെ പടികൂടിയതോടെ ഇപ്പോൾ അക്കാര്യം മിണ്ടുന്നില്ല. ഇപ്പോൾ മുടിപ്പള്ളിക്കുപകരം കോഴിക്കോട് താമരശ്ശേരിക്കടുത്തെ ഏക്കർകണക്കിന്ന് പറമ്പിൽ കോടികളടെ നോളജ് സിറ്റിയാണ് വരുന്നത്. ഇതിനൊക്കെ പിന്നിലുള്ള റിയൽഎസ്റ്റേറ്റ് ഇടപാടും താൽപ്പര്യവും അടക്കമുള്ളകാര്യങ്ങൾ ആര് അന്വേഷിക്കാൻ.
സ്ത്രീവിരുദ്ധതയിലും മാതൃക ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക്കായിപ്പോയതുകൊണ്ട് ദുർന്നടപ്പ് ആരോപണമുണ്ടായ സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലണമെന്നും പറയുന്നില്ലെന്ന് മാത്രം. കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിലുള്ള 'സിറാജ്' പത്രത്തിൽ സത്രീകളുടെ പടംപോലും പ്രസിദ്ധീകരിക്കാറില്ല! ജീൻസുവിവാദത്തിൽ യേശുദാസിന് പിന്തുണ നൽകിയതുതൊട്ട് സ്ത്രീവിരുദ്ധത എവിടെയുണ്ടോ അവിടെ കാന്തപുരവുമുണ്ടാവും. സ്ത്രീ പുരുഷന്റെ ചൊൽപ്പടിക്ക് അടങ്ങിയൊതുങ്ങി വീട്ടിൽതന്നെ കഴിഞ്ഞുകൊള്ളണം. ഇക്കാര്യത്തിൽ തനി താലിബാൻകാരാണ് ജയശങ്കറിന്റെ മാതൃകാ മുസ്ലീങ്ങൾ.
ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക്കായിപ്പോയതുകൊണ്ട് ദുർന്നടപ്പ് ആരോപണമുണ്ടായ സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലണമെന്നും പറയുന്നില്ലെന്ന് മാത്രം. കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിലുള്ള 'സിറാജ്' പത്രത്തിൽ സത്രീകളുടെ പടംപോലും പ്രസിദ്ധീകരിക്കാറില്ല!
ഇതിനർഥം സമസ്ത ഇ കെ വിഭാഗം പുരോഗമനപരമാണെന്നല്ല. അവരും ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാണ്. മുസ്ലീലിഗിനെയും, സുഡാപ്പികളെയും പറയേണ്ട കാര്യമില്ല. കേരളമുസ്ലീങ്ങൾക്കിടയിൽ മാതൃകയായ സംഘടനകൾ ഒന്നുമില്ലെന്നും ഈ രാജ്യത്തെ പൗരന്മാരായി ജീവിക്കാൻ അതിന്റെ ആവശ്യമില്ലെന്നുമാണ് ഈ ലേഖകന്റെയും അഭിപ്രായം.
അരിവാൾ സുന്നിയിൽനിന്ന് മോദിയിസ്റ്റുകളിലേക്ക്?
പുറമെ പച്ച, മുറിച്ചാൽ ചുവപ്പ്. കാന്തപുരം സുന്നികൾക്ക് അരിവാൾ സുന്നികളെന്ന് ഒരുകാലത്ത് പേരുവരാൻ കാരണവും ഇതുതന്നെ. സമസ്ത ഇ.കെ വിഭാഗത്തോടും അവർ വോട്ടുചെയ്യുന്ന മുസ്ലീലീഗിനോടുമുള്ള എതിർപ്പല്ലാതെ സിപിഎമ്മിനോട് യാതൊരു ആശയപരമായ യോജിപ്പും അവർക്ക് ഉണ്ടായിരുന്നില്ല. പ്രശ്നം കുറച്ചൊക്കെ ആമാശയപരവുമായരുന്നു. ഇടതുമുന്നണി ഭരിച്ചപ്പോൾ ഒരുപാട് സ്ക്കൂളുകളും പ്ളസ്ടുകളും അവർ നേടിയെടുക്കയും ചെയ്തു. പക്ഷേ ഒരു തെരഞ്ഞെടുപ്പിലും ഇന്ന പാർട്ടിക്കാണ് തന്റെ പിന്തുണയെന്ന് കാന്തപുരം വ്യക്തമായും പരസ്യമായും പറയില്ല. ജയിച്ചു കഴിഞ്ഞാൽ അത് തങ്ങളുടെ വിജയമാണെന്ന് അണികളെക്കൊണ്ട് പ്രചരിപ്പിക്കയും ചെയ്യും. പക്ഷേ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി അരിവാൾ സുന്നികളെയും ചാക്കിട്ടു. ഇടതുപക്ഷത്താണെന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ എ.പിക്കാർ യു.ഡി.എഫിന് വോട്ടുചെയ്തു. അതിനുപിന്നിലും പ്രത്യയശാസ്ത്ര പ്രശ്നങ്ങളൊന്നുമല്ല. ഇപ്പറഞ്ഞപോലെ ഓഫറുകൾ തന്നെ. ഇപ്പോഴും കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടെന്താണെന്ന് രഹസ്യമാണ്. ഇതാണ് യഥാർത്ഥ അടവുനയം!ഇനി മോദിയോട് മരിയാദക്ക് നിൽക്കുക. എന്നിട്ട് പരമാവധി പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരിക. ഇതുകേട്ടാൽ തോന്നും മോദി തന്റെ തറവാട്ടിൽനിന്ന് എടുത്താണ് നമുക്ക് പദ്ധതി തരുന്നതെന്നാണ്. നികുതിദായകരായ ഓരോ പൗരന്റെ അവകാശമല്ലേ അർഹമായ കേന്ദ്രവിഹിതം. ആത്മാഭിമാനത്തോടെ അത് ചോദിച്ചവാങ്ങുന്നതിന് പകരം മുട്ടുവളഞ്ഞ് നിൽക്കേണ്ട കാര്യമെന്താണ്. അതിന്റെപേരിൽ മാത്രം പൊറുക്കാനുള്ളതാണോ വർഗീയ കലാപങ്ങളുടെ പാപക്കറ.
കാര്യസാധ്യത്തിനായി ആരെയും കൂട്ടുപിടുക്കുന്ന രീതി പണ്ടേയുണ്ട്. ചേകന്നൂർ കേസ് ആനചേനയാക്കുമെന്നൊക്കെ ബിജെപിക്കാർ പറഞ്ഞുനടക്കുന്ന സമയത്താണ് ഒ രാജഗോപലിന് കാരന്തൂർ സുന്നി മർക്കസിലേക്ക് കൊണ്ടുവന്ന് കാന്തപുരം ഏവരെയും ഞെട്ടിച്ചത്. അതുപോലെതന്നെയുള്ള അടവുനയമാണോ ഇപ്പോൾ മോദിയോടുള്ള മൃദുസമീപനമെന്ന് കണ്ടറിയേണ്ടിയിരക്കുന്നു.
അല്ലെങ്കിലും നടനും എം പിയുമായ ഇന്നസെന്റും നമ്മുടെ ശശി തരൂരും ഉൾപ്പെടെയുള്ളവർ പറയുന്ന പ്രായോഗിക ബുദ്ധിയാണിത്. ഇനി മോദിയോട് മരിയാദക്ക് നിൽക്കുക. എന്നിട്ട് പരമാവധി പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരിക. ഇതുകേട്ടാൽ തോന്നും മോദി തന്റെ തറവാട്ടിൽനിന്ന് എടുത്താണ് നമുക്ക് പദ്ധതി തരുന്നതെന്നാണ്. നികുതിദായകരായ ഓരോ പൗരന്റെ അവകാശമല്ലേ അർഹമായ കേന്ദ്രവിഹിതം. ആത്മാഭിമാനത്തോടെ അത് ചോദിച്ചവാങ്ങുന്നതിന് പകരം മുട്ടുവളഞ്ഞ് നിൽക്കേണ്ട കാര്യമെന്താണ്. അതിന്റെപേരിൽ മാത്രം പൊറുക്കാനുള്ളതാണോ വർഗീയ കലാപങ്ങളുടെ പാപക്കറ. രാജ്യത്ത് കോൺഗ്രസ് നേതാക്കളും ജനതാദളുകാരുമൊക്കെ നേതൃത്വംകൊടുത്ത കലാപങ്ങൾ ഉണ്ടെന്നതും വർഗീയകലാപങ്ങളുടെ കുത്തക സംഘികൾക്ക് മാത്രമല്ലെന്നതും അഡ്വ ജയശങ്കർ പറയുന്നതുപോലെ വസ്തുതയാണ്. പക്ഷേ ഗുജറാത്ത് കലാപത്തെ ഞെട്ടിപ്പിക്കുന്നതും വ്യത്യസ്തമാക്കുന്നതും അതിലെ ഭരണകൂട ഇടപടലാണെന്നത് മറക്കരുത്.
വാൽക്ഷഷ്ണം:ഫേസ്ബുക്കിൽ പ്രചരിക്കുന്ന രണ്ടു ചിത്രങ്ങളും ഇതോടൊപ്പം ഓർക്കട്ടെ. അഡ്വ ജയശങ്കറിനെ, കാക്കി ട്രൗസറിട്ട കെ സുരേന്ദ്രൻ രക്ഷാബന്ധൻ കെട്ടുന്നതും, ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ കൊടി പിടിച്ചുകൊണ്ട് നമ്മുടെ വക്കീൽ നടക്കുന്നതും!
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്