ഉസ്താദ് തുപ്പിയ വെള്ളം കുടിക്കുന്നവർ; കൃപാസന പത്രം അരച്ചുകലക്കി ദോശക്കൊപ്പം ചമ്മന്തി മുക്കി കഴിക്കുന്നവർ; താനേ ആടുന്ന ക്ഷേത്ര മണിയും താനേ നീങ്ങുന്ന പൂക്കളവും കണ്ട് അമ്പരക്കുന്നവർ; ഉത്തരേന്ത്യയിലെ തവളക്കല്യാണത്തെയും ഗോമാതാ പ്രേമത്തെയും ട്രോളുന്ന മലയാളി എന്തേ ഇങ്ങനെ; ഈ 'നവോത്ഥാന'കാലത്തും എന്തുകൊണ്ടാണ് നാം ആർക്കും പറ്റിക്കാവുന്ന സമൂഹമായി മാറുന്നത്?
എം റിജു
ഉസ്താദ് മുന്നിൽ ഒന്ന് തുപ്പിക്കിട്ടാനായി വെള്ളവുമായി കാത്തുനിൽക്കുന്നവർ! കോഴിക്കോട്ടെ ഒരു വ്യാപാര പ്രമുഖന്റെ മകളുടെ വിവാഹ സൽക്കാര രാത്രിയിൽ അൽപ്പം വൈകിയെത്തിയതായിരുന്നു പ്രമുഖ ഉസ്താദ്. വന്നപ്പോൾ തന്നെ കൈ മുത്തലുമായി അനുയായികളുടെ ആഘോഷം. ( പണ്ടൊരിക്കൽ ഇത്തരമൊരു സന്ദർഭത്തിൽ 'ഉസ്താദ് ക്ഷീണിതനാണ്, ഇനി മുതൽ കൈമുത്തേണ്ടവർ, മുത്തിയവരുടെ കൈ മുത്തിയാൽ മതിയെന്നാണ്' അനൗൺസ്മെന്റ് വന്നത്. അനുഗ്രഹം നെറ്റ്വർക്ക് മാർക്കറ്റിങ്ങോ ചെയിൻ റിയാക്ഷേനോ പോലെ വരുന്ന കാലം.) ഭക്ഷണം കഴിച്ച് ഉസ്താദ് ഒന്ന് വിശ്രമിക്കാനായി അകത്ത് കയറിയതേയുള്ള ഉള്ളൂ അപ്പോഴെക്കും തുപ്പലിന് ആവശ്യക്കാരുടെ നീണ്ട നിരയെത്തി. അതിൽ എംഎസ്സിയൊക്കെ എടുത്ത പെൺകുട്ടികളൊക്കെയുണ്ട്. കുറച്ചുനേരം മന്ത്രിച്ച് ഉസ്താദ് മൂന്ന് തുപ്പാണ്. നിധികിട്ടിയ സന്തോഷത്തോടെയാണ് ഈ തുപ്പൽ വെള്ളം കൊണ്ടുപോകുന്നത്. ഇനി ഇത് സർവരോഗത്തിനുമുള്ള ഔഷധമാണത്രേ. ( ശാസ്ത്രജ്ഞന്മാർ ഏറെ കഷ്ടപ്പെട്ട് ആന്റിബയോട്ടിക്കുകൾ ഒക്കെ കണ്ടുപിടിച്ചത് വെറുതെയായി. ഉസ്താദിന്റെ തുപ്പലിന്റെ രോഗശാന്തി സാധ്യത അവർ തീരെ അവഗണിച്ചു!)
ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ പ്രശ്നമാണേ? ഈയിടെ കേരളം ആഘോഷിച്ച ഒന്ന് രണ്ട് വാർത്തകൾ നോക്കുക. കൃപാസനം എന്നുപേരിലുള്ള ഒരു പത്രം അരച്ചുകലക്കി ദോശക്കൊപ്പം ചമ്മന്തി കൂട്ടിക്കഴിച്ചാണ് ഒരു യുവതി ആശുപത്രിയിൽ ആയത്. മകളുടെ വിവാഹം നടക്കാനായി അമ്മ മകൾ അറിയാതെ പത്രം അരച്ചുകലക്കി കൊടുക്കുകയായിരുന്നു. അവസാനം കൃപാസനം ജോസഫ് അച്ചൻ തന്നെ നേരിട്ട് പറഞ്ഞിട്ടും വിശ്വാസികൾ കൂട്ടാക്കിയില്ല. അതാണ് ഒരു അന്ധവിശ്വാസത്തെ അഴിച്ചുവിട്ടാലുള്ള പ്രശ്നം. പിന്നെ അഴിച്ചുവിട്ടവർക്കുപോലും അത് തിരിച്ചെടുക്കാനാവില്ല. താനേ ആടുന്ന ക്ഷേത്ര മണിയും, താനേ നീങ്ങുന്ന പൂക്കളവുമായിരുന്നു പ്രബുദ്ധകേരളത്തിന്റെ ലേറ്റസ്റ്റ് ട്രെൻഡിങ്ങ്.
വിദ്യാഭ്യാസപരമായും സാമൂഹികപരമായും കേരളം ഏറെ മുന്നേറിയെന്ന് പറയുന്ന കാലത്താണ് ഇത്തരം അസംബന്ധ നാടകങ്ങൾ നടക്കുന്നതെന്ന് ഓർക്കണം. ഗണപതി വിഗ്രഹങ്ങൾ പാൽകുടിക്കുന്നതിന്റെ പേരിലും, തവളക്കല്യാണത്തിന്റെ പേരിലും, പശുവിനെ മാതാവായി കരുതുന്നതിന്റെ പേരിലുമൊക്കെ ഇതരസംസ്ഥാനക്കാരെ നിരന്തരം ട്രോളുന്ന മലയാളികൾക്ക് ഇതെന്താണ് പറ്റുന്നത്. ഉത്തരേന്ത്യയിലെയോ ദക്ഷിണേന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ സാക്ഷരതാ നിരക്കും, സാമൂഹിക പുരോഗതിയും വെച്ച് നോക്കുമ്പോൾ അത് ഒരു അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ സമൂഹമായതിൽ അദ്ഭുതമില്ല. പശു പൂജക്കും മറ്റും സാംസ്കാരികപരമായ കാരണങ്ങൾ കൂടിയുണ്ട്. പക്ഷേ കേരളത്തിലോ?
'വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ' അടുത്തകാലത്ത് ആഘോഷിച്ച വാർത്തകളാണ് താനെ ആടുന്ന ക്ഷേത്രമണിയും, തിരുവോണ ദിവസം ക്ഷേത്രത്തിൽ ഇട്ട പൂക്കളം തെന്നിമാറിയതും. ലക്ഷങ്ങളാണ് ഇതൊക്കെ വിശ്വസിക്കുന്നത്. സമ്പൂർണ്ണ സാക്ഷരനെന്നും പ്രബുദ്ധനെന്നും അഭിമാനിക്കുന്ന അവൻ തന്റെ യുക്തിബോധം എവിടെയാണ് പണയംവെച്ചത്; ഈ 'നവോത്ഥാന' കാലത്തും എന്തുകൊണ്ടാണ് നാം ആർക്കും പറ്റിക്കാവുന്ന സമൂഹമായി മാറുന്നത്?
താനേ ആടുന്ന മണിയും തെന്നി നീങ്ങുന്ന ക്ഷേത്ര പൂക്കളവും
മതങ്ങൾ എക്കാലവും ശക്തമായി ഉപയോഗിച്ചിരുന്ന ഉപകരണം തന്നെയായിരുന്നു വിശ്വാസ നേർ സാക്ഷ്യങ്ങൾ. ആധുനികതയും ശാസ്ത്ര സാങ്കേതിക വിദ്യയും ഇവയെല്ലാം ലോകത്തുനിന്ന് ഒരു വിധം പമ്പ കടത്തിവരികയാണ്. ഉദാഹരണമായി വൈദ്യതി വന്നതോടെ ഒടിയന്റെയും ചാത്തന്റെയും കാലം കഴിഞ്ഞുവെന്ന് പറഞ്ഞ പോലെ. പക്ഷേ കേരളത്തിലേക്ക് നോക്കുക. ഇത്തരം ആർക്കും പൊളിക്കാവുന്ന വിശ്വാസ സാക്ഷ്യങ്ങൾ പോലും വൻ തോതിൽ അംഗീകരിക്കപ്പെടുന്നു.
താനെ ആടുന്ന മണി എന്നതൊക്കെ കട്ടക്കോമഡിയാണെന്നു പോലും ഇത് ഷെയർ ചെയ്യുന്നവർ ഓർക്കുന്നില്ല. ശാസ്ത്ര പ്രചാരകൻ ബൈജുരാജ് ഈ സംഭവം വിശദീകരിക്കുന്നത് നോക്കുക. 'സാധാരണ മണിയടിക്കുമ്പോൾ ഡിങങ്.... എന്നാകും കേൾക്കുക. എന്നാൽ ഇവിടെ മണിയടി ശബ്ദം ഡിങ്... ഡിങ് എന്ന് പെട്ടെന്ന് നിൽക്കുന്നു. അതിന് അർഥം മണി എവിടേയോ എന്തോ തൊടുന്നു. അതുകൊണ്ടാണ് വൈബ്രേറ്റ് ചെയ്യാൻ കഴിയാത്തത്. ഇതിന് കാരണം ഉള്ളിൽ ഒളിപ്പിച്ചുവച്ച മെക്കാനിസമാകും. ഇത് പോലെ മണി ചരിഞ്ഞാണ് തൂങ്ങി കിടക്കുന്നത്. അതിനർത്ഥം ഇതിനുള്ളിൽ എന്തോ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അത് ഒരുപക്ഷേ മണി ആട്ടാനുള്ള മെക്കാനിസമാകും.നമ്മുടെ സാധാരണ ടോസിലുള്ള മോട്ടോറും ബാറ്ററിയും ഉപയോഗിച്ച് മണി ആട്ടാനുള്ള യന്ത്രം ഉണ്ടാക്കാമെന്ന് വീഡിയോ വിശദീകരിക്കുന്നു. സാധാരണ മണിയടിയും മോട്ടോറും ബാറ്ററിയും ഉപയോഗിച്ചുള്ള മണിയടിയും വിശദീകരിച്ച് കാണുന്നു. ഇങ്ങനെ മോട്ടോർ ഉപയോഗിച്ചുള്ള മണികൾ മാർക്കറ്റിൽ കാണാം'- ബൈജു രാജ് വ്യക്തമാക്കുന്നു. ശൂന്യതയിൽനിന്നും ഒന്നും ഉണ്ടാകുന്നില്ല, എന്ന് പഠിക്കുന്നവർ തന്നെ ഒന്നുമില്ലാതെ ശബ്ദം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതാണ് കഷ്ടം.
തിരുവോണദിനം കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത കീഴൂർ മഹാ ശിവക്ഷേത്രത്തിലെ ദിവ്യാത്ഭുതമായി പ്രചരിക്കപ്പെട്ടത് രാവിലെ ക്ഷേത്ര മുറ്റത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ഇട്ട പൂക്കളം നിരങ്ങി നീങ്ങിയതാണ്. ഇതുസംബന്ധിച്ച് അവിടെ നേരെ പോയി പഠനം നടത്തിയവർ എഴുതിയത് നോക്കുക.- രണ്ടു പൂക്കളത്തിന്റെ ഫോട്ടോയും കാണിച്ച് വ്യത്യാസം വിവരിച്ചു കൊടുത്ത് മാറി നീങ്ങി എന്ന വാദത്തിന് ചിലർ തെളിവ് കൊടുന്നുമുണ്ട്. രണ്ടു വ്യത്യസ്ത നിലയിലുള്ള പൂക്കളത്തിന്റെ ഫോട്ടോ കാണിച്ചാൽ അത് അവർ പറയുന്നതു പോലെ രാവിലെ നോക്കുമ്പോൾ സ്വയം നീങ്ങി മാറി എന്നതിന് തെളിവാകില്ലെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാം.
രാവിലെ ഇട്ട പൂക്കളം രാത്രി എല്ലാവരും പോയ സമയത്ത് സ്ഥലം മാറ്റി ഇടാൻ കേവലം ഒരാൾ മാത്രം മതി. കുറച്ച് പേർ കൂട്ടിനുമുണ്ടെങ്കിൽ വളരെ എളുപ്പം. അപ്പോൾ ഈ ഫോട്ടോകൾ താരതമ്യം ചെയ്ത് വ്യത്യാസം വന്നത് സ്വയം നീങ്ങിയതുകൊണ്ടാണെന്ന് വാദിക്കുന്നതിൽ ഒരർത്ഥവും ഇല്ല. കാരണം ഒരു മനുഷ്യൻ വിചാരിച്ചാൽ അങ്ങനെ ചെയ്യാൻ കഴിയും. ഒരു സുപ്രഭാതത്തിൽ ക്ഷേത്ര കവാടവും ആൽമരവും ഒരു മീറ്റർ ക്ഷേത്രത്തോട് അടുത്ത് വരട്ടെ! .അതാണ് ദിവ്യാൽഭുതം, അത് സമ്മതിക്കാം, അതാണ് ഹീറോയിസം. പിന്നെ, പൂക്കളം തനിയെ നീങ്ങി തൂണിനോട് ചേർന്നമർന്നതാണെങ്കിൽ തൂണിന് മുട്ടുന്ന സ്ഥലത്തെ പൂക്കൾ ഞെരിഞ്ഞു ഉയരേണ്ടതാണ്.അത് സംഭവിച്ചിട്ടില്ല -( ഫോട്ടോ നോക്കുക. ഒരാൾ ഇട്ടത് പോലെ തന്നെയാണ് ഉള്ളത്). നിലവിൽ ഔട്ട് ലൈൻ വരച്ച് ഇട്ട ഒരു പൂക്കളം സ്വയം 1.5 മീറ്റർ മാറി പോയതാണെങ്കിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് പൂക്കളത്തിന് അടിയിൽ ഔട്ട് ലൈൻ കാണുകയില്ല. പൂക്കളം ഇട്ടതിൽ ഒരാളായ, നാട്ടുകാർ കൂടിയായ കളം വരച്ച ആർട്ടിസ്റ്റ് പറയുന്നു നിലവിൽ ഇപ്പോൾ ഉള്ള പൂക്കളം ഞാൻ വരച്ച കളത്തിനെക്കാൾ വലുപ്പകൂടുതൽ ഉള്ളതാണെന്നും പൂക്കളും അതിൽ കൂടുതൽ ഉണ്ട് എന്നും. അദ്ദേഹം ഈ സംഭവത്തിന് ശേഷം പൂക്കളത്തിന്റെ വിസ്തീർണ്ണം അളന്നു കൊണ്ടാണ് ഇത് സ്ഥിരീകരിച്ചത്. രാവിലെ ഇട്ട പൂക്കളം ചിലർ രാത്രി മാറ്റി തൂണിനും ഹോമകുണ്ഡത്തിനും ചേർത്ത് പുതുതായി അതേപോലെ ഇട്ടു. ഇതാണ് ഇവിടെ സംഭവിച്ചത്.
ശാസ്ത്ര പഠനമല്ല ശാസ്ത്രാവബോധം
നോക്കുക, ഇത്തരം ലളിതമായ കാര്യങ്ങളിൽ പോലും കേരളം വീണുപോവുകയാണ്. എന്താണ് കാരണം? എന്തുപഠിച്ചാലും നമ്മുടെ മസിത്ഷകപരമായ നിലപാടുകൾ മാറുന്നില്ല. ഇതിന് പ്രധാന കാരണമായി പറയുന്നത് മതബോധം തന്നെയാണ്. തീർത്തും യുക്തി രഹിതമാണ് മതം. ചെറുപ്പത്തിലെ തന്നെ മതം പിടികൂടുന്ന മസിത്ഷകങ്ങൾ എത്ര വളർന്നാലും അടിസ്ഥാന ക്ഷിപ്രവിശ്വാസ സാധ്യതയിൽ തന്നെ കിടക്കും. പരിണാമ സിദ്ധാന്തം പഠിക്കുമ്പോഴും അവൻ വിശ്വസിക്കുന്നത് മനുഷ്യനെ മണ്ണുകുഴച്ചാണ് സൃഷ്ടിച്ചതെന്നും, ജീവൻ ഊതിക്കേറ്റുക ആയിരുന്നുവെന്നുമുള്ള വിഡ്ഢിത്തങ്ങളാണ്. അതായത് ചെറുപ്പത്തിലെ സെറിബ്രത്തെ പിടികൂടിയ മതാധിഷ്ഠിതമായ അന്ധവിശ്വാസങ്ങൾ, മാടമ്പള്ളിയിലെ മനോരോഗികളെപ്പോലെ ഏത് നിമിഷവും പുറത്തുചാടാം! മറ്റുള്ളവരുടെ മതത്തിലെ അന്ധവിശ്വാസങ്ങളെ ട്രോളുന്നവർ സ്വന്തം വിശ്വാസ സാഹിത്യത്തിലെ പൊട്ടത്തരങ്ങൾ കാണില്ല.
ഇനി ശാസ്ത്ര പഠനം ഒന്നും ഇതിന് ഒരു പരിഹാരമാവില്ല. പ്രശസ്ത എഴുത്തുകാരനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ് പറയുന്ന പോലെ ഓരോ വിശ്വാസിയും അവനവന്റെ പുസ്തകങ്ങൾക്ക് സാധൂകരണമാണ് പലപ്പോഴും ശാസ്ത്രത്തിൽ നിന്ന് തേടുക. തേങ്ങയുടക്കാതെയും, ചെറുനാരങ്ങ വെക്കാതെയും റോക്കറ്റ് വിടാൻ പോലും ധൈര്യമില്ലാത്തവരാണ് നമ്മുടെ ശാസ്ത്രജ്ഞർ എന്നോർക്കണം. അതായത് ഒരു പുറം പൂച്ചിന് ശാസ്ത്രം പറയുന്നുവെന്നല്ലാതെ ശാസ്ത്രബോധവും യുക്തിബോധവും ഇവിടെ കുറഞ്ഞു വരികതന്നെയാണ്.
ഈ സത്യം കേരളത്തിലെ പിണറായി വിജയൻ സർക്കാറിന് തീരെ മനസ്സിലായിട്ടില്ല. പൊതുവെ പുരോഗമനത്തിന്റെ പക്ഷത്ത് അണിനിരക്കുന്നുവെന്ന് ഭാവിക്കുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ കടുത്ത അന്ധവിശ്വാസികൾ ആയിരുന്നു കേരളത്തിലെ സിപിഎം അനുഭാവികൾ പോലും. അതിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു ശബരിമല സമരം. ലിംഗ നീതിയെ അനുകൂലിച്ചതിന്റെ പേരിൽ പാർട്ടി വോട്ടുകൾ കുത്തനെ ഒലിച്ചുപോയത് ഓർക്കുക. അതായത് ഉത്തമാ, ശാസ്ത്ര പഠനമല്ല ശാസ്ത്രബോധമെന്ന സയന്റിഫിക്ക് ടെമ്പർ. അത് വളർത്തിയെടുക്കാനുള്ള നടപടികൾക്ക് ശ്രമിക്കാതെ, ഇരുളിന്റെ മറവിൽ തലയിൽ മുണ്ടിട്ട് ലിംഗനീതി നടപ്പാക്കിയാൽ ആശ്ലീലമായിപ്പോകുന്നത് നവോത്ഥാനം എന്നവാക്കാണ്.
ചുരുക്കിപ്പറഞ്ഞാൽ, ശബരിമല സമരവും തുപ്പൽ വെള്ളം കുടിക്കലും, കൃപാസന പത്രം അരച്ചുകലക്കലും, താനേ ആടുന്ന ക്ഷേത്ര മണിയും, താനേ നീങ്ങുന്ന പൂക്കളവുമൊക്കെ ഒറ്റച്ചരക്കാണ്. അശാസ്ത്രീയമായ മതാധിഷ്ഠിതമായ മനസ്സ് എന്നാണ് അതിനുത്തരം. മൂലകാരണമായ മതത്തെ സംരക്ഷിച്ചുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും ശാസ്ത്രബോധമുള്ള ഒരു ജനതയെ വാർത്തെടുക്കാനാവില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നോട്ട് അടിക്കുമ്പോൾ നാം കൂടുതൽ കൂടുതൽ അന്ധവിശ്വാസികൾ ആവുന്നത് ഇതുകൊണ്ടാണ്.
വാൽക്കഷ്ണം: ഇനി കമ്യൂണിസം പോലുള്ള പ്രത്യശാസ്ത്ര പാക്കേജുകൾ അന്ധവിശ്വാസത്തെ നിർമ്മാർജനം ചെയ്യുമെന്ന ധാരണയും വേണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ ഉള്ളത് കമ്യൂണിസ്റ്റ് ചൈനയിലാണ്. സാത്താൻ പൂജതൊട്ട് ഷെങ്ങ്ഫൂയിയിവരെയുള്ള നീണ്ട നിര. അതുപോലെതന്നെ മാർക്വിസിറ്റ് പാർട്ടിയുടെ കോട്ടയായ കണ്ണൂർ ജില്ലയിൽ കാണുന്ന അത്ര അന്ധവിശ്വാസങ്ങൾ നിങ്ങൾക്ക് കേരളത്തിൽ എവിടെയും കാണാൻ കഴിയില്ല. മതേതര വിശ്വാസ പ്രസ്ഥാനങ്ങളും എത്ര കണ്ട് ശാസ്ത്രബോധവും യുക്തിബോധവും ഉയർത്തിപ്പിടിക്കുന്നുവെന്നതും കേരളം ചർച്ചചെയ്യേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്