ചോര വീണ തെരുവോരങ്ങൾ
ആദ്യത്തെ അടി മണിയൻ പിള്ള (ടി.കെ.ബാലകൃഷ്ണൻ നായർ) യുടെ നെറുകം തലയ്ക്കായിരുന്നു.
ആ ലാത്തി ഒടിഞ്ഞു. രണ്ടുമൂന്നിഞ്ച് നീളത്തിൽ തല പൊട്ടി. ലാത്തിയുടെ ഒരു കഷണവും ചോരയിൽ മുങ്ങിയ കുറെ മുടിയിഴകളും കൂടി എന്റെ തോളിലേയ്ക്കു വീണു.
മണിയൻ പിള്ളയോടു തൊട്ടുരുമ്മിയാണ് ഞാനിരുന്നത്. അതിനടുത്തായി ആനിക്കാട്ടുകാരൻ നാരായണൻ കുഞ്ഞി, പിന്നെ അടൂപ്പറമ്പിൽ നിന്നും വന്ന കൊച്ചുമുഹമ്മദ്, പെരുമ്പിള്ളിച്ചിറയിലുള്ള നെല്ലിശ്ശേരി വീട്ടിലെ മുഹമ്മദ്, അടൂപ്പറമ്പിലെത്തി മെച്ചിക്കുളത്തു നിന്നും വിവാഹം ചെയ്ത് അവിടെ താമസമാക്കിയ ആളാണ്.
ഇരുപത്തെട്ടുപേരാണ് ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നത്. ലീഡർ മണിയൻ പിള്ളയാണ്.
70 ലെ ട്രാൻസ്പോർട്ട് സമരം 614 പേരെ പിരിച്ചു വിട്ടതിനെതിരെ സിപഐ(എം) ആഹ്വാനം ചെയ്ത പിക്കറ്റിങ്. ഞങ്ങളിരുന്നത് കെഎസ്ആർടിസിയുടെ മൂവാറ്റപുഴ ബസ് സ്റ്റാന്റിനു മുമ്പിലെ റോഡിനു നടുക്ക്.
സ.പി.എം.മക്കാരിന്റെ ബാച്ച് വെള്ളൂർക്കുന്നത്തും സ.ടി.എം.മീതിയന്റെ നേതൃത്വത്തിലുള്ള സഖാക്കൾ കച്ചേരിത്താഴത്തുമാണ് അണിനിരന്നത്.
അന്നുണ്ടായിരുന്ന വലിയ ആൽമരത്തിന്റെ പൊട്ടിപ്പൊളിഞ്ഞ തറയിലെ ഒരു കല്ലിൽ സ.എസ്തോസ് കയറി നിന്നു.
സമരത്തിന്റെ ആവശ്യകത വിശദീകരിച്ചു. വന്നവരെ മൂന്നു ബാച്ചായി പേരു വിളിച്ച് മാറ്റി നിർത്തി നിർദ്ദേശങ്ങൾ തന്നു.
'സഖാക്കളെ ഇതു വെറുതെയൊരു പിക്കറ്റിംഗല്ല. പൊലീസുകാരു വന്നു ആംഗ്യം
കാണിക്കുമ്പോഴെ എഴുന്നേറ്റു പോകുന്ന ഒന്നല്ല. പരസ്പരം കൈകോർത്ത് റോഡിനു നടുവിലിരിക്കണം. ഒരു വണ്ടിയും കടത്തിവിടരുത്. പൊലീസ് ബലപ്രയോഗം നടത്തട്ടെ അവരടിക്കട്ടെ ആകാവുന്നത്ര നമുക്കുപിടിച്ചു നിൽക്കാനാവണം.'
എസ്തോസിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ കൈകോർത്ത് നല്ല ഉശിരോടെ എരിപൊരി മുദ്രാവാക്യങ്ങളുമായി റോഡിൽ കുത്തിയിരുന്നു.
ഇരുപത്തെട്ടു പേരേയുള്ളെങ്കിലും ഒരു രണ്ടായിരം പേരുടെ ചൂടും ചൂരുമായി ഞങ്ങൾ പൊലീസിനെ വെല്ലുവിളിച്ചു.
പൊലീസുകാർ പത്തുനാല്പതു പേരുണ്ടാവും. കൊന്നേ അടങ്ങൂ എന്ന വാശിയിലായി അവരും.
ആ സമയത്താണ് സമരപോരാളികളിൽ ഒരാളുടെ കാലിൽ മസിലുകേറിയത്. ആ സഖാവ് വാവിട്ടു കരഞ്ഞു. അയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാലുപേർ ചേർന്ന് എടുത്തുപൊക്കി. രണ്ടുപേർ യാതൊരാവശ്യവുമില്ലാതെ സഹായികളായി അവർക്കൊപ്പം കൂടി.
അങ്ങനെ ഏഴുപേർ അപ്രത്യക്ഷരായി. ബാക്കി 21 പേരെ പൊലീസ് അച്ചാലും മുച്ചാലും തല്ലി. സ.മണിയൻപിള്ളയുടെ തല തല്ലിപ്പൊളിച്ചു. അടൂപ്പറമ്പിലെ കൊച്ചുമുഹമ്മദിന്റെ കഴുത്തിൽ ചുറ്റിയിരുന്ന തോർത്തുമുണ്ട് വലിയ അപകടം ചെയ്തു. രണ്ടുപൊലീസുകാർ അതിൽ പിടുത്തമിട്ടു. കൊച്ചുമുഹമ്മദിനു അനങ്ങാനായില്ല. ആപാദചൂഡം അടി... തൊഴി... നാരായണൻ കുഞ്ഞിയുടെ തലപൊളിഞ്ഞു രക്തം കീഴോട്ടൊഴുകി, താടിയിൽ നിന്നും ഇറ്റിറ്റു വീണു.
ഞങ്ങൾ നാലുപേർ കൈയോടു കൈ പിടിച്ച് റോഡിൽ കമിഴ്ന്നു കിടന്നു. ആറേഴു പൊലീസുകാർ ഇടംവലം നിന്ന് പാമ്പിനെ തല്ലുംപോലെ തല്ലി.
പൊലീസുകാർ എങ്ങിനെയോ രണ്ടുപേർ നിലംപൊത്തി. ഒരാളുടെ ചുണ്ടുപൊട്ടി. രണ്ടുപല്ലുപോയി. മറ്റെയാളുടെ വലതുകൈയുടെ കൊഴതെറ്റിക്കേറി.
ഞങ്ങളെ 21 പേരെയും പൊക്കിയെടുത്തു വണ്ടിയിൽ കേറ്റാൻ പൊലീസ് നന്നായി പണിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുമ്പിലെ പ്ലാവിന്റെ ചോട്ടിൽ വണ്ടി നിർത്തി. അടിച്ചും തൊഴിച്ചും ഞങ്ങളെ തള്ളി താഴെയിട്ടു.
സ.മണിയൻ പിള്ള വയറുവേദന കൊണ്ട് കിടന്നുപുളഞ്ഞു. ഞങ്ങൾ ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ചലറി. സഖാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാത്ത പൊലീസിനെ എറിയാൻ കല്ലുകൾ തപ്പിയെടുത്തു.
ഒന്നും വേണ്ടി വന്നില്ല. മൂന്നുപൊലീസുകാർ ചേർന്ന് സഖാവിനെ താങ്ങിയെടുത്താശുപത്രീലേയ്ക്കു കൊണ്ടുപോയി.
ആ സമയം സ.ടി.എം.മീതിയന്റെ ബാച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുവന്നു.
പക്വതയില്ലാതെയോ മര്യാദകേടായോ അരവാക്കു പോലും ആരോടും സംസാരിക്കാത്ത വിനയാന്വിതനായ സ.ടി.എമ്മിനെ അതിക്രൂരമായി പൊലീസ് കച്ചേരിത്താഴത്തിട്ടു തല്ലിച്ചതച്ചിരുന്നു. അതു തടയാനെത്തിയ ആഫീസ് സെക്രട്ടറി മാത്തനെയും കണ്ടമാനം തല്ലി.
സ.പി.എം.മക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖാക്കൾക്കാർക്കും തല്ലുകൊണ്ടില്ല. പൊലീസ് അവിടെ മാത്രം സംയമനം പാലിച്ചു. അവരെയെല്ലാവരേയും അറസ്റ്റുചെയ്ത് ഒരു വാനിൽ കയറ്റി ഞങ്ങൾക്കൊപ്പം ഇറക്കിവിട്ടു.
ആരും പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. പൊലീസൊന്നും തരാനും തയ്യാറായില്ല.
ഞങ്ങൾ സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളി ആരംഭിച്ചു.
ട്രാൻസ്പോർട്ട് മന്ത്രി കെ.എം.ജോർജ്ജിനെതിരെ നിലയ്ക്കാത്ത മുദ്രാവാക്യം വിളിയായി.
ഹോ !!! എന്നായിരുന്നു ബഹളം. പൊലീസ് സ്റ്റേഷനും പരിസരവും കിടുങ്ങുവിറച്ചു.
'നിർത്തെടാ പട്ടികളെ' എസ്ഐ അലറി. എസ്ഐയുടെ നേതൃത്വത്തിൽ ഏഴെട്ടുപൊലീസുകാർ ഞങ്ങൾക്കുനേരെ കുതിച്ചെത്തി.
'ആരെടോ താൻ' സ.ടി.എം.മീതിയന്റെ വിശ്വരൂപം ഞാനന്നുകണ്ടു എസ്ഐ നിശബ്ദനായി.
'ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്. കൊള്ളക്കാരല്ല, പിടിച്ചു പറിക്കാരല്ല. ഞങ്ങടെ പത്തറുന്നൂറ് തൊഴിലാളി സഖാക്കളെ നിങ്ങടെ സർക്കാർ പിരിച്ചുവിട്ടു. അതിനെതിരാണീ സമരം, രാവിലെ മുതൽ കണ്ണിൽക്കണ്ട ഓരോ സഖാവിനെയും തല്ലി. പിന്നെ ഞങ്ങളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ഇവിടെ കൊണ്ടുവന്നു തള്ളി. പച്ചവെള്ളം പോലും തരാതെ ഇനീം ഞങ്ങളെ തല്ലാനാണോ ഭാവം എന്നാൽ കാണട്ടെ. തനിക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങളിലൊന്നിനെ തൊട് തൊട്ടാൽ ചത്താലും വേണ്ടില്ല ഞങ്ങള്‍ തിരിച്ചു തല്ലും.'
ഒരു വിദ്യുത്പ്രവാഹം പോലെ ഞങ്ങൾ ആവേശഭരിതരായി.
'ഞങ്ങളെയൊന്നിനെ തൊട്ടെന്നാൽ
നിങ്ങൾ രണ്ടുപേരൊപ്പം വീഴും.
തല്ലാമെങ്കിൽ തല്ലി നോക്ക്.
തിരിച്ചടിക്കും കട്ടായം'
എസ്ഐയും കൂട്ടരും വന്നതുപോലെ തിരിയെ കയറിപ്പോയി. അന്തിവെയിൽ കെട്ടടങ്ങാറായി. സൂര്യൻ പടിഞ്ഞാറേയ്ക്കുള്ള യാത്ര ആരംഭിച്ചു. ലാത്തിയടിയുടെ പൊള്ളൽ വേദനയുടെയും മുറിവുകളുടെ നീറ്റലിന്റെയും ശക്തി കുറഞ്ഞുവന്നു. മൂവാറ്റുപുഴയാറിനെ തഴുകി കടന്നുവന്നൊരു കാറ്റ് സമരസഖാക്കളെ തൊട്ടുരുമ്മി കടന്നുപോയി. നിലയ്ക്കാത്ത മർദ്ദനങ്ങളുടെ പെരുമ്പറയൊച്ചയും പ്രാണൻ തല്ലിപ്പിടിഞ്ഞുള്ള നിലവിളിയും അനേകനാളായി കേട്ടു തഴമ്പിച്ച സ്റ്റേഷന്റെ മുറ്റത്തെ വരിക്കപ്ലാവ് ഞങ്ങളെ നോക്കി ഇലകൾ അനക്കി പുഞ്ചിരി തൂവി.
ഞങ്ങളെ മജിസ്ട്രേറ്റിന്റെ മുമ്പിൽ രാത്രി ഹാജരാക്കി, സബ് ജയിലിൽ റിമാന്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്നും പൊലീസ് പിൻവാങ്ങി. അടിയുടെ പാടും മുറിവുകളും മജിസ്ട്രേറ്റിനെ കാട്ടിക്കൊടുത്ത് പൊലീസിനെതിരെ സ്റ്റേറ്റ്മെന്റു കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ.
'സ്വന്തം ജാമ്യത്തിൽ വിട്ടയക്കുന്നു സമൻസു വരുമ്പോൾ ഹാജരായാൽ മതി.'
റിട്ടയർമെന്റിനു സമയമടുത്ത ഒരു ഹെഡ് കോൺസ്റ്റബിൾ അറിയിച്ചു.
സ.ടി.എം.മീതിയൻ ഒരു ചെങ്കൊടിയേന്തി മുന്നിൽ നിന്നു. ഞങ്ങൾ അതിനുപിന്നാലെ വരിവരിയായി ജാഥയായി കച്ചേരിത്താഴത്തേക്ക് പ്രതിഷേധയോഗത്തിനായി നീങ്ങി. ഞാൻ മുദ്രാവാക്യം വിളിച്ചുകൊടുത്തു. എല്ലാവരും അതേറ്റു വിളിച്ചു.
'ഈങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
രക്തപതാക സിന്ദാബാദ്
മാർക്സിസ്റ്റ് പാർട്ടി സിന്ദാബാദ്'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍