സർക്കാർ നിലപാടിന് അനുസൃതമായി ദേവാലയം തുറന്നു പ്രവർത്തിപ്പിക്കും; സോഷ്യൽ ഡിസ്റ്റൻസിംഗിന് വേണ്ട സൗകര്യം പള്ളിയിലുണ്ട്; വിശ്വാസികൾക്ക് സഭ സൗകര്യങ്ങൾ ഒരുക്കും; കൊറോണക്കാലം ആയതിനാൽ ആരാധനയിൽ പങ്കുകൊള്ളാൻ നിർബന്ധിക്കില്ല; ഓൺലൈനായി കുർബാന കാണൽ നല്ല കാര്യമല്ല; കാത്തിരിക്കുന്നത് അതിരൂപതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ; ലോക്ക് ഡൗൺ കഴിഞ്ഞതിനാൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാദർ നിക്കോളാസ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം പാളയം മസ്ജിദിനോട് ചേർന്നാണ് പാളയം സെന്റ് ജോസഫ് ചർച്ചും. കൊറോണ കാരണമുള്ള ലോക്ക് ഡൗൺകാരണം ഇതുവരെ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. ആരാധനാലയങ്ങൾ തുറന്നു കിട്ടാൻ വെമ്പുന്ന മനസുമായി വിശ്വാസികൾ കാത്തു കിടക്കവേയാണ് ലോക്ക് ഡൗൺ തീരുന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. കൊറോണയ്ക്ക് ഒപ്പം കൊറോണയെ ജാഗ്രതയോടെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനവും വന്നിരിക്കുന്നത്. പക്ഷെ വിശ്വാസികളെ അമ്പരപ്പിച്ച് തത്ക്കാലം പാളയം മസ്ജിദ് തുറക്കേണ്ടെന്ന തീരുമാനമാണ് പാളയം പള്ളി ഇമാമും പരിപാലന സമിതിയും ചേർന്ന് എടുത്തിരിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തിൽ പള്ളി തുറന്നാൽ അത് ആപത്ക്കരമായിരിക്കുമെന്നു മനസിലാക്കിയാണ് പള്ളി തുറക്കൽ പാളയം പള്ളി ഇമാം വൈകിപ്പിക്കുന്നത്.
കൊറോണ രോഗ പകർച്ചയും അത് കാരണം കേരളത്തിൽ വരുന്ന മരണങ്ങളും കുറഞ്ഞാൽ പള്ളി തുറക്കാം എന്നാണ് എന്നാണ് പാളയം ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട് പറഞ്ഞത്. പാളയം പള്ളിയോടു ചേർന്നാണ് ലത്തീൻ സഭയുടെ പാളയം സെന്റ് ജോസഫ് ചർച്ചും നിലകൊള്ളുന്നത്. സർക്കാർ തീരുമാനം സ്വാഗതം ചെയ്തു ദേവാലയം ആരാധനയ്ക്ക് ആയി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണ് പാളയം സെന്റ് ജോസഫ്സ് ചർച്ച്. ഇതുവരെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എപ്പോൾ സർക്കാർ തീരുമാനം വന്നു. ഇനി ലത്തീൻ അതിരൂപതയിൽ നിന്ന് ബിഷപ്പ് സുസൈപാക്യത്തിന്റെ ചില തീരുമാനങ്ങൾ കൂടി വരാനുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിച്ച് കൊറോണ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുക്കും. പാളയം പള്ളി ഇടവക വികാരി മോൺ.നിക്കോളാസ് മറുനാടനോട് പറഞ്ഞു.
സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ആരാധന നടത്താൻ ഉള്ള സൗകര്യം ഞങ്ങൾ വിശ്വാസികൾക്ക് ലഭ്യമാക്കും. കൊറോണ ആയതിനാൽ വിശ്വാസികൾ പള്ളിയിൽ വരണം എന്ന് ഞങ്ങൾ പറയില്ല. പക്ഷെ വരുന്നവർക്ക് സുരക്ഷിതമായി ആരാധന നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും-നിക്കോളാസ് മറുനാടനോട് പറഞ്ഞു. കൊറോണ ആരാധനാ രീതിയെ മാറ്റി മറിച്ചിട്ടില്ല. ആരാധനാ ക്രമങ്ങൾക്ക് നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ട്. നിലവിൽ ആരാധനയിൽ പങ്കു കൊള്ളണം എന്ന് നിർബന്ധം വരുന്നതിനാലാണ് കുർബാന ഓൺലൈൻ ആയി കാണാൻ അനുവദിക്കപ്പെടുന്നത്. അതൊന്നും കൃസ്തീയ ആരാധന രീതി അനുസരിച്ചും ആരാധനാ ക്രമങ്ങൾ അനുസരിച്ചും ശരിയല്ല-ഫാദർ പറയുന്നു. മറുനാടന് മോൺ.നിക്കോളാസ് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.
പാളയം മസ്ജിദ് തത്ക്കാലം തുറക്കുന്നില്ല ; പാളയം കത്തീഡ്രൽ തുറന്നു പ്രവർത്തിക്കുമോ?
സർക്കാർ നിലപാടിന് അനുസൃതമായി ദേവാലയം തുറന്നു പ്രവർത്തിപ്പിക്കാം എന്നാണ് ഞങ്ങളുടെ തീരുമാനം. ഇതിനായി ഉച്ചയ്ക്ക് ഒരു പ്രത്യേക മീറ്റിങ് ഞാൻ വിളിച്ച് ചേർത്തിട്ടുണ്ട്. ദേവാലയത്തിൽ ചുമതലകളുള്ള അഞ്ചു പേരുടെ മീറ്റിങ് ആണ് വിളിച്ചു ചേർത്തിട്ടുള്ളത്. കൊറോണ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അതിനുള്ള മാറ്റങ്ങൾ വരുത്തിയാകും ചർച്ച് തുറന്നു പ്രവർത്തിപ്പിക്കുക. സർക്കാർ നിർദ്ദേശങ്ങൾ അപ്പടി പാലിച്ചാകും പള്ളി ആരാധനയ്ക്കായി തുറന്നു കൊടുക്കുക. മുഖ്യമന്ത്രി തന്നെ ചോദിച്ചത് എപ്പോഴാണ് ദേവാലയം തുറക്കാൻ സാധിക്കുക എന്നാണ്. എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ ചർച്ചിൽ ഏർപ്പെടുത്തും.
കൊറോണ പേടിച്ച് വിശ്വാസികൾ എത്തുമോ? കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ കഴിയുമോ?
വിശ്വാസം ഓരോരുത്തരുടെ ജീവിതത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ്. ഞാൻ മനസിലാകുന്നത് അനുസരിച്ച് വിശ്വാസികൾ ദേവാലയത്തിലേക്ക് എത്തുക തന്നെ ചെയ്യും. വിശ്വാസികളുടെ ഭാഗത്ത് നിന്നും ദേവാലയത്തിൽ എത്താത്ത പ്രശ്നം വരില്ല. പക്ഷെ സഭയുടെ ഭാഗത്ത് നിന്നും ദേവാലയത്തിന്റെ ഭാഗത്ത് നിന്നും ഒരു നിർബന്ധവും ആരുടെ നേർക്കും വരില്ല. കഴിയുന്നിടത്തോളം ഭവനങ്ങളിൽ തുടരാനാണു ഞങ്ങൾ അവരോടു ആവശ്യപ്പെടുന്നത്. പക്ഷെ ചെറിയ കുട്ടികളും പ്രായമായവരും എത്തുകയാണെങ്കിൽ ഞങ്ങൾ വേണ്ട മുൻകരുതൽ എടുക്കും. വലിയ വിശാലമായ സ്ഥലമാണ് പള്ളിയുടെ അകത്തുള്ളത്. സോഷ്യൽ ഡിസ്റ്റൻസിംഗിന് വേണ്ട അകലം പാലിക്കാൻ ദേവാലയത്തിന്റെ അകത്ത് സ്ഥലമുണ്ട്. അതിനാൽ സുരക്ഷാക്രമം പാലിക്കാൻ കഴിയും. ഓരോ ബെഞ്ചിലും നമ്പർ ഒക്കെ ഇട്ട് നൽകി വിശ്വാസികളെ പ്രവേശിപ്പിക്കാൻ കഴിയും. ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ദേവാലയത്തിൽ വരണമെന്ന് ഞങ്ങൾ ആരോടും നിർബന്ധിക്കില്ല. ഞങ്ങൾക്ക് നാൽപ്പത്തിയേഴ് കുടുംബ യൂണിറ്റുകൾ ഉണ്ട്. എല്ലാവർക്കും വിവരങ്ങൾ നൽകും. വരുന്നവരുടെ പേര് വിവരങ്ങൾ ഞങ്ങൾ എഴുതിയെടുക്കും. അതിനുസരിച്ചുള്ള സുരക്ഷ ഞങ്ങൾ പാലിക്കും. അതിനുള്ള ഒരു കുറവും ഞങ്ങൾ വരുത്തില്ല.
കൊറോണ ആരാധനാ രീതിയെ മാറ്റിയിട്ടുണ്ടോ?
ആരാധനയെക്കുറിച്ച് പറയുമ്പോൾ സത്യത്തിലും ആത്മാവിലും ആരാധന നടത്തണം എന്നാണ് യേശു പഠിപ്പിച്ചിരിക്കുന്നത്. പിന്നെ നമ്മൾ ദേവാലയത്തിൽ വരുന്നു. ഒരുമിച്ച് കൂടുന്നു. ആരാധന നടത്തുന്നു. സത്യത്തിലും ആത്മാവിലും ജീവിക്കുന്ന മനുഷ്യരുടെ ബലിയർപ്പണം അതാണ് ആരാധന. അത് നടക്കും. അതിൽ സംശയവുമില്ല. ആരാധനാക്രമങ്ങൾ മാറി മറിയുമോ എന്ന് ചോദിച്ചാൽ അതിന്റെ പൊരുൾ മനസിലാകുന്നില്ല സഭയുടേത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാ ക്രമങ്ങളാണ് . അത് അതേപടി തുടരും. ഇപ്പോൾ സർക്കാർ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഞങ്ങൾക്ക് അതിരൂപതയിൽ നിന്നും ചില നിർദ്ദേശങ്ങൾ വരാനുണ്ട്. അത് സൂസൈപാക്യം മെത്രോപൊലീത്ത നൽകുമെന്നാണ് ഞാൻ അറിയുന്നത്. അടിസ്ഥാന പരമായ കാര്യങ്ങളിൽ മാറ്റം ഒന്നുമുണ്ടാകില്ല. സാഹചര്യം അനുവദിക്കാത്തതുകൊണ്ട് ചില കാര്യങ്ങൾ മാറ്റി വയ്ക്കുകയോ ഒക്കെ ചെയ്യാം. ഏറ്റവും വലിയ തിരുനാൾ ആണ് ഈസ്റ്റർ. അത് ഞങ്ങൾ ഇക്കുറി ആഘോഷിച്ചില്ല. അത് സാഹചാര്യം അനുസരിച്ച് മാറ്റി വയ്ക്കുകയോ മറ്റോ ചെയ്യുന്നു. അല്ലാതെ ആരാധനാ ക്രമങ്ങളിൽ ഒന്നും മാറ്റം വരുത്താൻ കഴിയില്ലാ എന്നാണ് മനസിലാക്കുന്നത്.
കുർബാനകൾ വിശ്വാസികൾ ഓൺലൈനിൽ കാണുന്ന രീതിയെ അനുകൂലിക്കുന്നുണ്ടോ?
ഓൺലൈൻ രീതിയിൽ കുർബാന കാണുന്നത് ആരാധനാ ക്രമമനുസരിച്ച് ശരിയല്ല, നല്ല കാര്യവുമില്ല. യേശു ക്രുസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒരു ഹൃദയത്തോടും ഒരു ആത്മാവിനോടും ഒരു വിശ്വാസ സമൂഹമായി ഒരുമിച്ച് നിന്ന് ബലിയർപ്പിക്കുകയാണ്. ദൈവം എന്നെ സ്നേഹിക്കുന്നു, നിന്നെ സ്നേഹിക്കുന്നു, കർത്താവിന്റെ ആലയത്തിലേക്ക് നമുക്ക് പോകാം എന്നവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ച് സങ്കീർത്തന മനോഭാവത്തോടെ ദൈവത്തെ സ്തുതിക്കാൻ വന്ന ഒരു സമൂഹമാണ്. പക്ഷെ ഇപ്പോൾ അത് സാധ്യമല്ലാത്തതുകൊണ്ട് അവർ വീട്ടിലിരുന്നു ആത്മീയമായി അവർ പങ്കു ചേരണമെന്ന് പറയുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോൾ മാത്രം. അല്ലാതെ അതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്നാണു ഞാൻ മനസിലാക്കുന്നത്-മോൺ.നിക്കോളാസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്