ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല, സിനിമാ ലോകം എന്നെയും; സിനിമകൾ കുറച്ചത് കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ; വാരിവലിച്ച് സിനിമ ചെയ്യാതെ സെലക്ടീവാകാൻ തീരുമാനം: ഗോസിപ്പുകൾക്ക് മറുപടി നൽകി ശ്വേതാ മേനോൻ
തിരുവനന്തപുരം: മലയാള സിനിമയിൽ ഒരു മെഗാതാരം എത്രമാസം സിനിമയിൽ അഭിനയിക്കാതെ വിട്ടുനിന്നാലും ആരാധകർക്കും മറ്റുള്ളവർക്കു യാതൊരു പ്രശ്നമുണ്ടാകാറില്ല. അവരോട് എന്താ സിനിമ അഭിനയം നിർത്തിയോ എന്ന ചോദ്യവും ഉണ്ടാകാറാല്ല. എന്നാൽ, ഈ സ്ഥാനത്ത് ഒരു നായിക നടിയാണെങ്കിൽ ചിത്രം വ്യത്യസ്തമാണ്. സിനിമയിൽ അവസരമില്ല, അഭിനയം നിർത്തി, ഇങ്ങനെ നൂറ് കൂട്ടം ചോദ്യങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരിക. കുടുംബകാര്യം നോക്കാൻ വേണ്ടി അൽപ്പകാലം സിനിമയിൽ നിന്നും വിട്ടുനിന്നതോടെ നടി ശ്വേതാ മേനോനും ഇപ്പോൾ നേരിടുന്നതും ഇത്തരം ചോദ്യങ്ങളുടെ പെരുമഴയാണ്. ശ്വേത സിനിമ നിർത്തിയെന്ന് തന്നെ ഗോസിപ്പുകാർ അടിച്ചുവിട്ടു. എന്നാൽ, ഇത്തരം ആരോപണങ്ങളൊന്നും ശ്വേതയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. രണ്ട് പതിറ്റാണ്ടിലേറെയായി ശ്വേതാ മേനോൻ സിനിമയിൽ എത്തിയിട്ട്. അതുകൊണ്ട് ഇത്തരം ഗോസിപ്പുകളെ എങ്ങനെ നേരിടണമെന്നും ശ്വേതയ്ക്ക് അറിയാം.
സിനിമ ഉപേക്ഷിച്ചോ എന്ന് ചോദിക്കുന്നവരോട് ശ്വേതാ മേനോന് പറയാനുള്ളത് ഇല്ലെന്നാണ്.''ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല. സിനിമാലോകം എന്നെ ഉപേക്ഷിച്ചിട്ടുമില്ല. മനഃപൂർവ്വം സിനിമകൾ കുറച്ചു എന്നു മാത്രം. കുടുംബത്തെ കൂടുതൽ ശ്രദ്ധിക്കാനാണ് സിനിമ കുറച്ചതെന്നും സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ശ്വേതാ മേനോൻ പറഞ്ഞു. തന്റെ അച്ഛൻ നാരായണൻകുട്ടിക്ക് തീരെ സുഖമില്ല. അമ്മ ശാരദാമേനോനെ കൊണ്ടു മാത്രം അച്ഛന്റെ കാര്യങ്ങൾ നോക്കാൻ കഴിയില്ല. അച്ഛനെ രണ്ടു ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകണം. കൃത്യസമയത്തു മരുന്നും ഭക്ഷണവും നൽകണം. ഒരു മകൾ എന്ന നിലയിൽ എന്റെ കടമകളാണ് ഇതൊക്കെ. അതുകൊണ്ടു തന്നെ വാരിവലിച്ച് സിനിമകൾ ചെയ്യേണ്ട എന്നാണ് തീരുമാനം.'- ശ്വേത പറയുന്നു.
ജീവിതത്തിലെ റോൾമോഡൽ അച്ഛനാണെന്നും ശ്വേത പറയുന്നു. ഇന്നു കാണുന്ന ശ്വേതാമേനോനെ ഇങ്ങനെയൊക്കെ ആക്കിയത് അച്ഛൻ മാത്രമാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകളായിരുന്നു താനെന്നും അതുകൊണ്ട് കടമകൾ മറക്കൻ സാധിക്കിലെന്നും ശ്വേത പറയുന്നു. ആ ഒറ്റമോൾ എന്ന കാരണത്താൽ അച്ഛൻ എന്നെ വഷളാക്കി വളർത്തിയിട്ടില്ലെന്നും ശ്വേത പറയുന്നു. എയർഫോഴ്സിൽ ജോലിയുണ്ടായിരുന്ന അച്ഛൻ എല്ലാ പട്ടാളച്ചിട്ടയോടും കൂടി തന്നെയാണ് എന്നെ വളർത്തിയത്.
ആൾക്കാരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണം അതൊക്കെ ഏത് രീതിയിൽ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് അച്ഛൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തന്നിരുന്നു. പതിനഞ്ചുവയസ്സു മുതൽ അച്ഛൻ എനിക്കു നല്ല സുഹൃത്തായിരുന്നു. എന്തും ഏതും തുറന്നുപറയാവുന്ന സുഹൃത്ത്. അന്നു മുതൽ എല്ലാ കാര്യത്തിലും എനിക്ക് എന്റേതായ സ്വാതന്ത്ര്യം നൽകിയിരുന്നു. കുത്തിയിരുന്ന് പഠിക്കാൻ പറഞ്ഞ് ഒരിക്കലും പിറകിൽ നടന്ന് ശല്യം ചെയ്യാറില്ല- ശ്വേത അഭിമുഖത്തിൽ പറഞ്ഞു.
സിനിമാ രംഗത്ത് അഭിനയത്തിനും പിന്തുണയായുമായി അച്ഛനുണ്ടായിരുന്നുവെന്ന് ശ്വേത പറയുന്നു. കാമസൂത്രയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് ഏറെ വിമർശനം കേൾക്കേണ്ടി വന്നപ്പോഴും എല്ലാ പിൻതുണയുമായി അച്ഛൻ കൂടെ നിന്നു. അന്നു അച്ഛൻ പറഞ്ഞത് ഇങ്ങനെയാണ്.'ജോലി ചെയ്യുമ്പോൾ ആത്മവിശ്വാസത്തോടെ ആത്മാർത്ഥമായി ജോലി ചെയ്യുക. അവിടെ എന്താണോ വേണ്ടത് അത് നൽകുക. അവിടെ നമ്മൾ കഥാപാത്രം മാത്രമാകുക. തിരിച്ച് വീട്ടിലെത്തുമ്പോൾ കഥാപാത്രത്തെ ഉപേക്ഷിച്ച് ശ്വേതാമേനോനാകുക.'- ഇതായിരുന്നു അച്ഛൻ തനിക്കു നൽകിയ ഉപദേശമെന്നും ശ്വേത വ്യക്തമാക്കി.
ഭർത്താവിനെ കുറിച്ചും ശ്വേതയ്ക്ക് നല്ലകാര്യങ്ങളാണ് പറയാനുള്ളത്. എന്നാൽ, വഴക്കുമുണ്ടാക്കാത്ത ഉത്തമ ഭാര്യാഭർത്താക്കന്മാരല്ല തങ്ങളെന്നും അവർ പറയുന്നു. ചില സമയത്തെ ഞങ്ങളുടെ വഴക്കു കണ്ടാൽ എല്ലാവരും പേടിച്ചുപോകും. ഇപ്പോ അടിച്ചുപിരിഞ്ഞ് ഡൈവേഴ്സിനായി വക്കീലിനെ കാണാൻ പോകും എന്ന് തോന്നും. അത്രയ്ക്ക് മുട്ടൻ വഴക്കായിരിക്കും. അതും വളരെ നിസാരപ്രശ്നങ്ങളുടെ പേരിൽ. എന്നാൽ കുറച്ചുകഴിയുമ്പോൾ കണ്ടുനിന്നവരെ അമ്പരപ്പിച്ചുകൊണ്ട് ഞങ്ങൾ അടയും ചക്കരയുമാകും. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം.- ശ്വേത പറയുന്നു.
മകൾ സബൈനയുടെ കുസൃതികൾ താൻ ഏറെ ആശ്വദിക്കാറുണ്ടെന്നും ശ്വേത പറയുന്നു. അവൾക്കു മൂന്നു വയസാകാൻ മൂന്നുമാസം കൂടിയേയുള്ളൂ. ഇപ്പോൾ തന്നെ കലപിലാ സംസാരം തുടങ്ങിയാൽ പിന്നെ നിർത്തില്ല. സംസാരത്തിൽപോലും എന്റെ അതേ ഗുണം.
അവൾ ശരിക്കും എനിക്കൊരു പാവക്കുട്ടിയാണ്. ചില സമയങ്ങളിൽ ഞാൻ അവളുമായി കളിച്ചിരിക്കുമ്പോൾ ഞാനവളെ കടിക്കും. അന്നേരം അവൾ പറയും ഈ അമ്മയെക്കൊണ്ട് വല്ല്യ ശല്യമാണെന്നൊക്കെ. പിന്നെ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ പങ്കാളിയായി കൂടെ കൂടും.
ഞാൻ അച്ഛനു മരുന്നുകൊടുക്കുകയാണെങ്കിൽ അവൾ വന്നിട്ട് പറയും ഞാൻ മുത്തച്ഛന് മരുന്നുകൊടുക്കാം എന്ന്. ഞാൻ തലേദിവസം എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അവൾ നോക്കിവച്ചിട്ടുണ്ടാകും-താരം പറയുന്നു.
സിനിമയിൽ നിന്നും താൽക്കാലിക അവധിയിലാണെങ്കിലും കുടുംബത്തെ ശരിക്കും ആസ്വദിക്കുകയാണ് ശ്വേത. തിരിച്ചുവരില്ലെന്ന് പറയുന്നവർക്ക് ഉചിതമായ മറുപടി നല്കി ശക്തമായ വേഷത്തിൽ സിനിമയിലേക്ക് എത്തുമെന്നും ശ്വേത പറയുന്നു.
Stories you may Like
- കളിമണ്ണ് സിനിമയ്ക്ക് വേണ്ടിയല്ല ഞാൻ ഗർഭിണിയായത്; ശ്വേത മേനോൻ
- ഗോപിനാഥ് കോഴിക്കോടിനും വിദ്യാധരനും കലാമണ്ഡലം ഉണ്ണികൃഷ്ണനും ഫെല്ലൊഷിപ്പ്
- എന്റെ സഹോദരൻ സുശാന്ത് സിങ് മരിച്ചിട്ട് ഇത് 45-ാം മാസം
- അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
- സംഗീതനിശാ വിവാദം: എ.ആർ റഹ്മാനെ പിന്തുണച്ച് ഗായിക ശ്വേത മോഹൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍