രാഷ്ട്രീയക്കാരുടെയും മതവിഭാഗങ്ങളുടെയും ജാഥകൾ നല്ലതാണ്; മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടി മനസിലാക്കിയാൽ: മോഹൻലാലിനു പറയാനുള്ളത്
തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികളുടെയും മതവിഭാഗങ്ങളുടെയും ജാഥകളും ആഘോഷങ്ങളും സാധാരണ മനുഷ്യർക്കു തടസം സൃഷ്ടിക്കുന്നതാകരുതെന്നു സൂപ്പർ താരം മോഹൻലാൽ. തന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പിലാണു മോഹൻലാൽ ജാഥകളെക്കുറിച്ചു പറയുന്നത്.
നേരുന്നു ശുഭയാത്രകൾ എന്ന തലക്കെട്ടിലാണു മോഹൻലാലിന്റെ കുറിപ്പ്. 'രാഷ്ട്രീയമായാലും മതമായാലും എല്ലാ ഘോഷയാത്രകളും റോഡിലൂടെയാണ് എന്നത് നമ്മുടെ കാഴ്ചയായിട്ട് ഒരുപാട് കാലമായി. ഇപ്പോൾ അത് കൂടിവരുന്നതായിട്ടാണ് കാണുന്നത്. അല്ലെങ്കിൽ തന്നെ നമ്മുടെ റോഡുകൾ വളരെ ചെറുതാണ്. അതിൽ വെറുതെ നിന്നാൽ മതി ഗതാഗതം സ്തംഭിക്കാൻ'.- മോഹൻലാൽ പറയുന്നു.
'എത്രമാത്രം ബുദ്ധിമുട്ടിയാണ് സാധാരണക്കാരനായ ഒരു മലയാളി കൃത്യസമയത്ത് ഓഫിസിലും, കുട്ടികൾ സ്കൂളിലും, മറ്റു പലവിധ ജോലിക്കാർ അവരുടെ ജോലിസ്ഥലങ്ങളിലും എത്തുന്നത് എന്ന് എത്രയോ തവണ റോഡിൽ കുടുങ്ങി ഷൂട്ടിങ്ങിന് വൈകിയെത്തുന്ന എനിക്കറിയാം. അതുണ്ടാക്കുന്ന മാനസിക സമ്മർദമെത്രയാണ്. സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവുമെത്രയാണ്. ഊർജ നഷ്ടമെത്രയാണ്'-മോഹൻലാൽ ചോദിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുംവിധത്തിലാകണം ജാഥകളും ആഘോഷവുമെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം ഇങ്ങനെ:
കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്തിന് ഒരനുഭവമുണ്ടായി. തന്റെ കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കാനായി അയാൾ കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോകുകകയാണ്. പിറ്റേന്ന് രാവിലെയാണ് ചോറൂണ്. സന്ധ്യകഴിഞ്ഞ സമയം. പെട്ടെന്നാണ് വഴിയിലൊരിടത്ത് യാത്ര തടയപ്പെട്ടത്. അയാൾ കാര്യം അന്വേഷിച്ചു. അയ്യപ്പൻ വിളക്കാണ്. ഒന്നര മണിക്കൂറിലധികം കാത്തിരുന്നിട്ടും വാഹനങ്ങളുടെ നിര മുന്നോട്ടു നീങ്ങിയില്ല. സഹിക്കെട്ട് പുറത്തിറങ്ങി പരിപാടിയുടെ വോളണ്ടിയർമാരോട് അയാൾ ഇതെപ്പം തീരും എന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു. ഇത് തീരണമെങ്കിൽ ചുരുങ്ങിയത് നാലു മണിക്കൂർ എങ്കിലുമെടുക്കും. അയാൾ മറ്റൊരു വഴിയിലൂടെ യാത്ര തിരിച്ചുവിട്ടു. എങ്ങിനെയൊക്കെയോ എന്റെ സുഹൃത്തും അയാളുടെ പ്രായമായ അച്ഛനും അമ്മയും പാതിരാത്രി കഴിഞ്ഞപ്പോൾ പാലക്കാട്ടെത്തി.
പിന്നീട് ഇതിനെപ്പറ്റി അയാളോട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡായിരുന്നു അത്. ദുബായിലേക്കും മറ്റും എത്രയോ വിമാനങ്ങൾ പോകുന്ന സമയമാണ്. എത്ര പേർക്ക് വിമാനയാത്ര നഷ്ടപ്പെട്ടിരിക്കും? അറിയില്ല.
ഞാനിത് പറയാൻ കാരണം വരും മാസങ്ങൾ രാഷ്ട്രീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികൾ നടക്കാൻ പോകുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജാഥകൾ കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉൽസവങ്ങൾ, നേർച്ചകൾ, പള്ളിപ്പെരുന്നാളുകൾ എല്ലാം ഈ മാസങ്ങളിലാണ്. ഇവയെല്ലാം നല്ലതുതന്നെ, നടക്കേണ്ടതുമാണ്. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ നമ്മുടെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും, അമ്പലത്തിന്റെയും പള്ളികളുടെയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുത്. നിങ്ങളുടെ യാത്രകളും ഉൽസവങ്ങളും നേർച്ചകളും കാരണം അവരുടെ വഴി തടയപ്പെടരുത്.
രാഷ്ട്രീയമായാലും മതമായാലും എല്ലാ ഘോഷയാത്രകളും റോഡിലൂടെയാണ് എന്നത് നമ്മുടെ കാഴ്ചയായിട്ട് ഒരുപാട് കാലമായി. ഇപ്പോൾ അത് കൂടിവരുന്നതായിട്ടാണ് കാണുന്നത്. അല്ലെങ്കിൽ തന്നെ നമ്മുടെ റോഡുകൾ വളരെ ചെറുതാണ്. അതിൽ വെറുതെ നിന്നാൽ മതി ഗതാഗതം സ്തംഭിക്കാൻ. പിന്നെ നിറയെ വാഹനങ്ങളും, നിയമ ലംഘനങ്ങളും. എത്രമാത്രം ബുദ്ധിമുട്ടിയാണ് സാധാരണക്കാരനായ ഒരു മലയാളി കൃത്യസമയത്ത് ഓഫിസിലും, കുട്ടികൾ സ്കൂളിലും, മറ്റു പലവിധ ജോലിക്കാർ അവരുടെ ജോലിസ്ഥലങ്ങളിലും എത്തുന്നത് എന്ന് എത്രയോ തവണ റോഡിൽ കുടങ്ങി ഷൂട്ടിങ്ങിന് വൈകിയെത്തുന്ന എനിക്കറിയാം. അതുണ്ടാക്കുന്ന മാനസിക സമ്മർദമെത്രയാണ്. സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവുമെത്രയാണ്. ഊർജ നഷ്ടമെത്രയാൺ
ഇതു മാത്രമല്ല കാര്യം. എന്തെല്ലാം പ്രശ്നങ്ങളുമായാണ് ഓരോ മനുഷ്യരും റോഡിലൂടെ യാത്ര ചെയ്യുന്നത്. ജോലി, രോഗങ്ങൾ, മരണം തുടങ്ങി നമ്മുടെ രക്തത്തിൽ ചെന്നു തൊടുന്ന ഒരുപാട് പ്രശ്നങ്ങൾ. അത്തരക്കാരെയാണ് രാഷ്ട്രീയവും മതവും ചേർന്ന് മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് വയ്ക്കുന്നത്. റോ!ഡിലിറങ്ങുന്ന മതങ്ങളോടും രാഷ്ട്രീയത്തോടും സാധാരണക്കാരനായ മനുഷ്യൻ ചോദിക്കുന്നത് ഇതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ വിജയാഹ്ലാദങ്ങൾക്കും മതാഘോഷങ്ങൾക്കും വേണ്ടി ഞാൻ എന്തിനാണ് സഹിക്കുന്നത്? അല്ലെങ്കിൽ എന്റെ യാത്രയെ തടയാൻ നിങ്ങൾക്ക് എന്താണ് അവകാശം? നിങ്ങളാൽ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? ആഘോഷങ്ങൾക്ക് വേണ്ടി പൊതുവായ റോഡുകൾ മുടക്കുന്ന എല്ലാവരും ഈ ചോദ്യത്തിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.
ലോകത്ത് മറ്റൊരിടത്തും സാധാരണക്കാരന്റെ വഴിതടഞ്ഞുകൊണ്ടുള്ള ഇത്തരം ഇടപാട് ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവന്റെ പ്രശ്നങ്ങളെക്കുറിച്ച് അറിയാതിരിക്കുക എന്നത് അടിസ്ഥാനപരമായി സംസ്കാരമില്ലായ്മ തന്നെയാണ്. സംഘബലമുള്ളതു കൊണ്ട് ഒരിക്കലും വ്യക്തിയെ കാണാതിരിക്കരുത്. രാഷ്ട്രീയം ചിന്തയിലും മതം ആരാധനാലയങ്ങളിലുമാണ് വേണ്ടത്. പൊതുവഴിയിലല്ല. ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട് എന്നു പണ്ടുള്ളവർ പറയാറില്ലേ...
അതുകൊണ്ട് റോഡിലൂടെ !സഞ്ചരിക്കുന്ന ഒരു സാധാരണക്കാരനായ ഒരാൾ എന്ന നിലയിൽ എനിക്കിത്രമാത്രമേ പറയാനുള്ളൂ. രാഷ്ട്രീയ ജാഥകളും മതാഘോഷങ്ങളും എല്ലാം നമ്മുക്ക് വേണം. പക്ഷെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയുക എന്ന നന്മയോടെ മാത്രം. മറ്റുള്ളവരെ മാനിക്കുകയെന്ന സംസ്കാരത്തോടെ മാത്രം. അതറിഞ്ഞില്ലെങ്കിൽ പിന്നെയെന്ത് രാഷ്ട്രീയം....മതം... അതുകൊണ്ട് ബഹുമാന്യരായ നിങ്ങളുടെ പരിപാടികൾ നടക്കട്ടെ, ഒപ്പം ഒരുപാട് ജീവിത പ്രശ്നങ്ങളുമായി ജനങ്ങൾ കടന്നു പൊയ്ക്കുള്ളുകയും ചെയ്യട്ടെ. അവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചതുകൊണ്ട് ആരും കേമന്മാർ ആകുന്നില്ല. അവരുടെ വഴി തടയാത്തതുകൊണ്ട് നിങ്ങൾ ചെറിയവരും ആകുന്നില്ല. നിങ്ങളുടെ വലുപ്പം കൂടുകയേ ഉള്ളൂ. ആ വലിപ്പം കേരളത്തിന്റെ കൂടി വലിപ്പമായിരിക്കും.
ശുഭയാത്രകൾ നേർന്നുകൊണ്ട് സ്നേഹപൂർവം മോഹൻലാൽ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍