ലക്ഷ്യമിട്ടത് ചാലക്കുടിയിൽ പാവപ്പെട്ടവർക്കുള്ള ആശുപത്രി; ദുഃഖം ഉള്ളിലൊതുക്കി മകൾ പരീക്ഷ എഴുതിയത് അച്ഛനു കൊടുത്ത വാക്ക് പാലിക്കാൻ; മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു; കലാഭവൻ മണിയുടെ ഭാര്യയ്ക്ക് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
എന്താണ് കലാഭവൻ മണിക്ക് സംഭവിച്ചത്? വ്യക്തമായ ഉത്തരം ആർക്കും പറയാൻ കഴിയുന്നില്ല. പക്ഷേ അഭ്യൂഹങ്ങൾക്ക് കുറവൊന്നുമില്ല. ഈ സാഹചര്യത്തിലാണ് കലാഭവൻ മണിയുടെ ഭാര്യ നിമ്മി വനിതയോട് മനസ്സ് തുറക്കുന്നത്. മരണത്തിന്റെ സത്യം എന്തായാലും പുറത്തുവരണമെന്നാണ് നിമ്മിയുടെ ആഗ്രഹം. അത് തന്നെയാണ് വനിതയോട് പങ്കുവയ്ക്കുന്നത്. അതിനൊപ്പം കുടുംബവുമായി ഒരു പ്രശ്നവും കലാഭവൻ മണിക്ക് ഉണ്ടായിരുന്നില്ലെന്നും നിമ്മി പറയുന്നു.
പൊതുസ്ഥലത്തെങ്ങും മണി കുടുംബസമേതം പ്രത്യക്ഷപ്പെടാറില്ലായിരുന്നു എന്ന ചോദ്യത്തിന് നിമ്മിയുടെ മറുപടി ഇങ്ങനെ- അതെനിക്ക് ഇഷ്ടമില്ലാത്തുകൊണ്ടായിരുന്നു. ആദ്യമായി ഞങ്ങൾ ഒരുമിച്ച് ലൊക്കേഷനിലൊക്കെ പോകുമായിരുന്നു. പിന്നെപ്പിന്നെ എനിക്കുതന്നെ ബോറടിക്കാൻ തുടങ്ങി. ഒന്നുകിൽ ലൊക്കേഷനിൽ പോയി വെറുതെയിരിക്കണം. അല്ലെങ്കിൽ റൂമിലിരിക്കണം. പിന്നെ മോളുണ്ടായപ്പോൾ ഞാൻ തന്നെ പറഞ്ഞു. ഇനി പരിപാടിക്കൊന്നും ഞാനില്ല. മോളേയും നോക്കി ഞാൻ ഇവിടെത്തന്നെ കഴിഞ്ഞോളാമെന്ന്. അവധിക്കാലത്ത് മിക്കവാറും വിദേശത്തുപോകും. അതിനൊക്കെ മോളുടെ ഇഷ്ടമാണ് നോക്കിയിരുന്നത്. വിദേശത്തുപോകുമ്പോഴേ ആൾക്കൂട്ടമില്ലാതെ മണിച്ചേട്ടനെ കാണാൻ കഴിയൂ. ഞാനും മോളും അങ്ങനെയൊക്കെ പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. പക്ഷേ, ഈ അടുത്തൊന്നും വിദേശത്ത് പോയില്ല. ഞങ്ങൾ വയനാട്ടിൽ പോയിരുന്നു. നാലഞ്ചു ദിവസം ഞങ്ങൾ വയനാട്ടിലുണ്ടായിരുന്നു. അന്ന് തിരക്കൊന്നുമില്ലാതെ അവിടെ നിന്നു. പിന്നെ മോൾക്ക് സ്ക്കൂളിലെ പഠിത്തം കളഞ്ഞിട്ട് ടൂറിനു പോകുന്നതൊന്നും ഇഷ്ടമല്ല. ഇപ്രാവശ്യം വയനാട്ടിൽ പോയപ്പോൾ തന്നെ അവളു പ്രശ്നമുണ്ടാക്കി. പത്താം ക്ലാസ്സാണ് എന്നൊക്കെ പറഞ്ഞ്.
ചാലക്കുടിയിൽ പാവപ്പെട്ടവർക്ക് ഒരാശുപത്രി മണിയുടെ ആഗ്രഹമായിരുന്നുവെന്നും നിമ്മി വെളിപ്പെടുത്തുന്നു. അക്കാര്യങ്ങളെല്ലാം മോളോട് പറഞ്ഞിട്ടുണ്ട്. മോള് ഡോക്ടറായിട്ട് ചാലക്കുടിയിൽ ഒരാശുപത്രി കെട്ടണം. അവിടെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ കൊടുക്കണം. പാവപ്പെട്ടവരോട് കാരുണ്യമുള്ള ഡോക്ടറായിരിക്കണം എന്നൊക്കെ മോളോട് പറഞ്ഞിട്ടുണ്ട്. മോൾക്ക് എന്നെക്കാളും അവളുടെ അച്ഛനോടാണ് അടുപ്പം. അതുകൊണ്ട് അച്ഛൻ പറയുന്നതുപോലേ അവൾ ചെയ്യൂ. എല്ലാ ദുഃഖവും ഉള്ളിലൊതുക്കിയാണ് എന്റെ കുഞ്ഞ് പരീക്ഷയെഴുതാൻ പോകുന്നത്. അപ്പോഴൊക്കെ അവൾ പറയുന്നത് അച്ഛനുകൊടുത്ത വാക്ക് പാലിക്കണമെന്നാണെന്നും നിമ്മി വിശദീകരിക്കുന്നു. മറ്റുള്ളവർ പറയുന്നതുപോലെ ദാമ്പത്യത്തിൽ അകൽച്ചയുണ്ടായിരുന്നില്ലെന്ന് ആവർത്തിക്കുന്നുമുണ്ട് കലാഭവൻ മണിയുടെ ഭാര്യ. ഒരിക്കലുമില്ല. അതല്ലേ ഞാൻ പറഞ്ഞത് പറയുന്നവർക്ക് എന്തും പറയാം. സത്യം ഞങ്ങൾക്കറിയാം. ദൈവത്തിനുമറിയാം. മണിച്ചേട്ടൻ മരിച്ചു കിടക്കുന്നതിനടുത്ത് എന്നെ കണ്ടില്ല. ഞാൻ കരയുന്നത് കണ്ടില്ല എന്നൊക്കെയും ചിലർ പറയുന്നത് കേട്ടു. ഒന്നാലോചിച്ചുനോക്കൂ. ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ഏതു ഭാര്യയ്ക്കാണ് ഇങ്ങനെ പോസ് ചെയ്യാൻ സാധിക്കുക. എല്ലാവരും ഫോട്ടോ എടുക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കാൻ പറ്റുകയെന്നും നിമ്മി ചോദിക്കുന്നു.
ജനുവരി ഒന്നാം തീയതി മണിച്ചേട്ടന്റെ ജന്മദിനമായിരുന്നു. അന്നായിരുന്നു ഞങ്ങളുടെ അവസാനത്തെ ആഘോഷം. അന്ന് കേക്ക് മുറിച്ചു. ആ ആഘോഷത്തിന് ഇവിടെ ഒരുപാടുപേർ വന്നിരുന്നു. പിന്നെ ഫെബ്രുവരി നാലിനായിരുന്നു ഞങ്ങളുടെ പതിനേഴാം വിവാഹ വാർഷികം. എന്റെയൊരു അമ്മാവൻ മരിച്ചിട്ട് അന്ന് ഞങ്ങൾ അവിടെപ്പോയി. തിരിച്ചു വന്നപ്പോൾ രാത്രി ചോറ് കഴിക്കണമെന്ന് പറഞ്ഞു. നിറയെ ചോറ് കഴിച്ചിട്ടാണ് അന്ന് ഉറങ്ങാൻ കിടന്നത്. ഫെബ്രുവരി ഇരുപതിനായിരുന്നു വീട്ടിൽ നിന്ന് പോയത്. ഇടയ്ക്ക് രണ്ടുമൂന്ന് പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന് ടെൻഷനാണ്. റിഹേഴ്സലും മറ്റും കാണും. പിന്നെ ചിലപ്പോൾ വിളിക്കാറില്ല. ഞാനും പിന്നെ അതൊന്നും ചോദിക്കാറില്ല. ഇടയ്ക്ക് കയറി ശല്യപ്പെടുത്തേണ്ടെന്ന് കരുതും. ഒരു വീട്ടിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അല്ലാതെ ഒരിക്കലും വഴക്കൊന്നുമുണ്ടായിട്ടില്ലെന്നും നിമ്മി വനിതയോട് വിശദീകരിച്ചു.
വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതിനെ കുറിച്ചും നിമ്മി വിശദീകരിക്കുന്നുണ്ട്. പ്രണയ വിവാഹമായിരുന്നില്ല. പക്ഷേ, ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതിനുശേഷമാണ് വിവാഹം കഴിച്ചത്. ഞങ്ങളുടെ ഒരു ബന്ധുവഴി വന്ന ആലോചനയായിരുന്നു. എന്നെക്കാണാൻ മണിച്ചേട്ടൻ വരുമെന്ന് ബന്ധു പറഞ്ഞു. പക്ഷേ, മണിച്ചേട്ടൻ വീട്ടിൽ വന്നില്ല. അതിനും അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ വന്ന് എന്നെ കണ്ടിട്ടുപോയതിനുശേഷമെങ്ങാനും ഈ വിവാഹം നടക്കാതെ വന്നാൽ ആൾക്കാർ പറയും പണ്ട് കലാഭവൻ മണി കണ്ടിട്ട് ഇഷ്ടപ്പെടാതെ പോയ പെൺകുട്ടിയാണെന്ന്. അങ്ങനെയൊരു പേരുദോഷം എനിക്ക് ഉണ്ടാകേണ്ടെന്ന് കരുതിയാണ് മണിച്ചേട്ടൻ പറഞ്ഞത് വേറെയെവിടെയെങ്കിലും വച്ച് കണ്ടാൽ മതിയെന്ന്. പിന്നെ ഇവിടെ അടുത്തുള്ള കണ്ണമ്പുഴ ക്ഷേത്രത്തിൽ വച്ച് കണ്ടു. ഇഷ്ടമായി എന്നു പറഞ്ഞു പിന്നീടാണ് വിവാഹം ഉറപ്പിക്കലും മറ്റുമൊക്കെ നടന്നത്.
വീട്ടിൽ ഒരിക്കലും മണി കൂട്ടുകാരെ കൊണ്ടുവരുമായിരുന്നില്ലെന്നും നിമ്മി പറയുന്നു. വീട്ടിനകം ബന്ധുക്കൾക്കു മാത്രമുള്ളതായിരുന്നു. പിന്നെ വീടിനു പുറത്തുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലൊന്നും ഞങ്ങൾ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന് അത് ഇഷ്ടവുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു ചില സൗഹൃദങ്ങൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. മൂന്നു മാസം മുമ്പാണ് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത്. അല്ലാതെ രോഗത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും രോഗമുണ്ടോ എന്നു ചോദിക്കുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരു പനി വരുന്നതുപോലും അസ്വസ്ഥതയായിരുന്നു. അസുഖമുള്ള ഒരാളായിട്ട് അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. വീട്ടിൽ വരുമ്പോഴൊന്നും മദ്യപിച്ച് കണ്ടിട്ടില്ല. ബിയർ കുടിക്കാറുണ്ടെന്ന് പറയും. പക്ഷേ, ആഹാരകാര്യത്തിലൊന്നും ചിലപ്പോൾ ഒരു നിയന്ത്രണവും കാണിക്കാറില്ലായിരുന്നു. കൊതി തീരും വരെ ഒന്നും കഴിച്ചിട്ടില്ലാത്ത ആളല്ലേ ഞാൻ. ഇനിയെങ്കിലും കഴിച്ചോട്ടെ എന്നൊക്കെ പറയും. അതുകൊണ്ട് ഞാനൊന്നും പറയാറില്ലെന്നും നിമ്മി വിശദീകരിക്കുന്നു.
മറ്റുള്ളവരെ സഹായിക്കുന്നത് മണിയുടെ രീതിയായിരുന്നു. ഇതിനെ എതിർത്തിട്ടില്ലെന്നാണ് നിമ്മി പറയുന്നത്. ഇന്നേവരെ മണിച്ചേട്ടന് പിറകിലേ ഞാൻ നിന്നിട്ടുള്ളൂ. ഒപ്പം പോലും നടന്നിട്ടില്ല. അദ്ദേഹം എന്തുചെയ്താലും അതുതന്നെയായിരുന്നു എന്റെ ശരി. അല്ലാതെ ഞാനൊരിക്കലും എതിർക്കാൻ പോയിട്ടില്ല. മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു. ആ സമാധാനത്തിന്റെ പങ്കുപറ്റാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂവെന്നും നിമ്മി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്