പണമുള്ളവന് സ്റ്റാർ ഹോട്ടലിൽ മദ്യപിക്കാം; ദരിദ്രന് പൊരിവെയിലിൽ ക്യൂ നിൽക്കാം; മദ്യനയത്തിൽ ഇടത് വലത് സർക്കാരുകൾ ഒന്നാണെന്ന് ജോയി മാത്യു
തിരുവനന്തപുരം: സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ മുഖ്യ പങ്കും മദ്യം വിറ്റാണ് ലഭിക്കുന്നത്. എന്നിട്ടും മദ്യപാനികളെ വെറുക്കപ്പെട്ടവരായി സർക്കാർ കണക്കാക്കുകയാണെന്നും ജോയി മാത്യു പറയുന്നു. മാതൃഭൂമി ഓൺലൈനിൽ എഴുതിയ ലേഖനത്തിലാണ് സർക്കാരിന്റെ മദ്യനയത്തിനെതിരെ ജോയി മാത്യു വിമർശനങ്ങളിച്ചുവിട്ടത്.
സർക്കാർ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ ശമ്പളം വാങ്ങിക്കുന്നത് മദ്യ-ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ തയ്യാറാക്കിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരുവശത്ത് മദ്യം വിപത്താണ് എന്ന് നമ്മളൊക്കെക്കൂടി പ്രചരിപ്പിക്കുക. മറുവശത്ത് വരൂ വരൂ മദ്യം വാങ്ങിക്കൂ എന്നിട്ട് ഞങ്ങൾക്കൊക്കെ ശമ്പളം തരൂ എന്ന് പറയുക, ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് പറയുക! ജോയി മാത്യു ചോദിക്കുന്നു.
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
2013-14ൽ വാണിജ്യനികുതിയിനത്തിൽ 30 ശതമാനവും ലഭ്യമായത് മദ്യവില്പനയിയൂടെയാണ്. 2012-2013 കാലയളവിൽ കേരളത്തിന് മദ്യവില്പനയിലൂടെ ലഭിച്ചത് 7241 കോടി രൂപയാണ്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തിന്റെ 24 ശതമാനവും ലഭ്യമാകുന്നത് മദ്യത്തിൽനിന്നാണെന്ന് കണക്കുകൾ പറയുന്നു. ഇനി ലോട്ടറി എന്ന കച്ചവടത്തിലൂടെയാകട്ടെ 2013-14ൽ 68 ശതമാനം നികുതിയിതരവരുമാനമാണ് സംസ്ഥാനസർക്കാറിന് ലഭിച്ചത്. മദ്യവിൽപ്പനയിലൂടെയും ലോട്ടറിക്കച്ചവടത്തിലൂടെയും ഉണ്ടാക്കുന്ന പണംകൊണ്ടും പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണംകൊണ്ടും മാത്രം പുലർന്നുപോകുന്ന നാടാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. അല്ലാതെ എന്തെങ്കിലും വ്യാവസായിക ഉത്പന്നകയറ്റുമതിയിലൂടെയോ കാർഷികനാണ്യവിളകളിൽനിന്ന് കിട്ടുന്ന പണംകൊണ്ടോ പുലരുന്ന മാമലനാടല്ല കേരളം എന്നാദ്യം മനസ്സിലാക്കുക.
എന്നാൽ, സർക്കാറിന്റെ സാമ്പത്തികനില ഭദ്രമാക്കുന്ന, അല്ലെങ്കിൽ സർക്കാർ ജോലിക്കാരുടെ ശമ്പളം മുടങ്ങാതെ കൊടുത്തുപോരുന്ന മദ്യ ഉപഭോക്താക്കൾക്ക് നമ്മൾ തിരിച്ച് എന്തു ബഹുമാനമാണ് നൽകുന്നത്?
ഉമ്മൻ ചാണ്ടിക്കിട്ടൊരു പണികൊടുത്ത് ആദർശധീരനാകാൻ സുധീരൻ കൊണ്ടുവന്ന ബാർ നിയമത്തെ മലർത്തിയടിച്ച് ഉമ്മൻ ചാണ്ടി സുധീരനേക്കാൾ വലിയ ആദർശവാനായെങ്കിലും പെട്ടത് മാണിയും ബാബുവും ആയിപ്പോയി, കൂടെ ലക്ഷക്കണക്കിന് മദ്യപന്മാരും വഴിയാധാരമായി. ഈ വഴിയാധാരമാക്കപ്പെട്ടവരുടെ വോട്ടുകൂടി ചേർത്താണ് ഇടതുപക്ഷം അധികാരത്തിലേറിയത് എന്നുപറഞ്ഞാൽ അത് തെറ്റാണോ?
ബാറുകൾ നിർത്തി, ശരിയാണ് പല ബാറുകൾക്കും നിലവാരമില്ല, ശുചിത്വമില്ല, ചിലതെല്ലാം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളുമാണ്. പക്ഷേ, മദ്യത്തിന് ഇത്രയധികം ഉപഭോക്താക്കളുള്ള കേരളത്തിൽ വിരലിലെണ്ണാവുന്ന റീട്ടെയിൽ ഷോപ്പുകളെ മാത്രം ആശ്രയിച്ചുള്ള കച്ചവടം സൃഷ്ടിക്കുന്നത് ക്രമാതീതമായ തിരക്കും ബഹളവും തന്നെ. അതുമൂലം ദുരിതമനുഭവിക്കുന്നവരോ ഉപഭോക്താക്കളെപ്പോലെതന്നെ സാധാരണക്കാരും പിന്നെ പരിസരവാസികളും (പ്രത്യേകിച്ചും ആഘോഷ, ഹർത്താൽ, ഉത്സവദിനങ്ങളോടനുബന്ധിച്ചും). കോഴിക്കോട് നഗരത്തിലെ വലിയൊരുശതമാനംവരുന്ന മദ്യഉപഭോക്താക്കൾക്ക് ആശ്രയിക്കാനുള്ളത് ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന വെറും നാല് റീട്ടെയിൽ ഷോപ്പുകൾ മാത്രം. നിരത്തിന്റെ അറ്റംവരെയുള്ള നീളൻ ക്യൂ. അതുമൂലം ഉണ്ടാകുന്ന ഗതാഗതതടസ്സങ്ങൾ, മറ്റു ബുദ്ധിമുട്ടുകൾ.
ഒരു ജോലിയും ചെയ്യാതെ വെറുതെ നോക്കിനിന്ന് വേതനം വാങ്ങുന്നവർക്കുവരെ ഇവിടെ സംഘടിക്കാൻ അവകാശമുണ്ട്, വിലപേശലിന് സാധ്യതയുണ്ട്. എന്നാൽ, അസംഘടിതരായ മദ്യ ഉപഭോക്താക്കളുടെ സംഘത്തിന് പ്രതിഷേധിക്കാൻ മാർഗങ്ങളില്ല എന്നതാണ് അവരുടെ ദുരന്തം. ഇതുതന്നെയാണ് ലോട്ടറി ഉപഭോക്താക്കളുടെയും അവസ്ഥ. എന്നാൽ, ഈ അസംഘടിതരുടെ പണമാണ് തങ്ങൾക്ക് ശമ്പളമായി കിട്ടുന്നതെന്ന തിരിച്ചറിവ് എന്നാണ് നമ്മുടെ ഭരണാധികാരികൾക്കുണ്ടാവുക?
മദ്യത്തേക്കാൾ മാരകമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്ര മാന്യമായരീതിയിലാണ് നമ്മുടെ നാട്ടിൽ വിപണനം ചെയ്യുന്നതെന്ന് നോക്കുക. മദ്യ ഉപഭോക്താവിനെ ഇനിയെങ്കിലും ഒരു കസ്റ്റമർ ആയി കാണുക. വെയിലും മഴയിലും നീണ്ട ക്യൂവിൽ അച്ചടക്കത്തോടെ നിൽക്കുന്ന, കൃത്യമായി ചില്ലറവരെ കൈയിൽക്കരുതി ക്ഷമാശീലനായി ജയിലഴിക്ക് തുല്യമായ കൗണ്ടറിനപ്പുറം നിൽക്കുന്ന കസ്റ്റമറും അഴിക്കപ്പുറം ജയിൽ വാർഡറെപ്പോലെ ദയാരഹിതമായ പെരുമാറ്റവുമായി നിൽക്കുന്ന വില്പനക്കാരനും. ഇനിയെങ്കിലും ഒരു അപരാധിയെപ്പോലെ ഉപഭോക്താവിനെ കാണുന്ന രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഇത്രയധികം ഉപഭോക്താക്കളുള്ള ഒരു ഉത്പന്നം വിറ്റഴിക്കാൻ മാർഗങ്ങളില്ല എന്ന് സർക്കാർ പറയുന്നത് മറ്റൊരു ഇരട്ടത്താപ്പാണ്.
മുഴത്തിന് മുഴത്തിന് ആരാധനാലയങ്ങൾ കാരണം റീട്ടെയിൽ ഷോപ്പുകൾ സാധ്യമല്ല എന്ന് പറയുന്നു. ശരിയായിരിക്കാം. എന്നാൽ, അഞ്ചു പൈസ വരുമാനമില്ല എന്നത് പോകട്ടെ ദിനംപ്രതി നഷ്ടം മാത്രം വരുത്തിവെക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂറ്റൻകെട്ടിടങ്ങളും ഓഫീസുകളും നഗരത്തിലും നഗരപ്രാന്തങ്ങളിലും വെറുതെ കിടക്കുന്നു. റീട്ടെയിൽ ഷോപ്പുകൾ അവിടെ തുടങ്ങാമല്ലോ, എറണാകുളം പട്ടണത്തിൽ മദ്യവിൽപ്പനയ്ക്ക് വിശാലമായ സൂപ്പർ മാർക്കറ്റു തന്നെയുണ്ട്. ഇനി അതുമല്ലെങ്കിൽ ഇഷ്ടംപോലെ സ്ഥലസൗകര്യങ്ങളുള്ള പൊലീസ് സ്റ്റേഷനുകൾ, അതും മാതൃകാ സ്റ്റേഷനുകൾ നമുക്കുണ്ടല്ലോ. അവിടെയാകുമ്പോൾ ക്രമസമാധാനപ്രശ്നവും ഉദിക്കുന്നില്ല (മാത്രവുമല്ല തിരക്കുള്ള ദിവസങ്ങളിൽ പൊലീസുകാർ റീട്ടെയിൽ ഷോപ്പുകൾക്കുമുമ്പിൽ കാവൽനിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യാം). ഇതിനൊക്കെ പുറമേ പൊലീസിന്റെ ഒരു നോട്ടവും കൂടിയുണ്ടാവും!
വർഷത്തിൽ 7000 കോടി രൂപയിലധികം വരുമാനമുള്ള മറ്റൊരു ഉത്പന്നവും നമുക്ക് ഇല്ലെന്നിരിക്കെ ഉള്ളത് വിറ്റഴിക്കാൻ സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടാക്കാൻ മടിക്കുന്നതെന്ത്? മദ്യവിരുദ്ധരും ഇസ്ലാമിക് രാജ്യവുമായ യു.എ.ഇ.യിൽ മദ്യഉപഭോക്താക്കളെ കേരളത്തിലെപ്പോലെ യാചകരുടെ മട്ടിലല്ല കാണുന്നത്. അവിടെ മദ്യവില്പനയ്ക്ക് സൂപ്പർ മാർക്കറ്റുകളാണുള്ളത് (കേരളംപോലെ മദ്യം വിറ്റുകിട്ടുന്ന പണംകൊണ്ട് പുട്ടടിക്കുന്നവരല്ല അവിടത്തെ ഭരണാധികാരികൾ എന്നുകൂടി ഓർക്കുക).
പണമുള്ളവന് സ്റ്റാർ ഹോട്ടലിൽ മദ്യപിക്കാം. ദരിദ്രന് പൊരിവെയിലിൽ ക്യൂ നിൽക്കാം. എന്നതായിരുന്നല്ലോ ഉമ്മൻ ചാണ്ടി സർക്കാറിന്റെ ലൈൻ. ഇടതുപക്ഷത്തിന് ഇതിൽനിന്നും വ്യത്യസ്തമായ ഒരു ലൈൻ ഇല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അതിനർഥം കഴിഞ്ഞ യു.ഡി.എഫ്. സർക്കാറും ഇപ്പോഴത്തെ ഭരണകർത്താക്കളും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണ്.
മദ്യം നിരോധിക്കുക എന്ന അപ്രായോഗികതയേക്കാൾ മദ്യം വർജിക്കാൻ തോന്നിപ്പിക്കുന്ന സാമൂഹികസാഹചര്യം സൃഷ്ടിച്ചെടുക്കുകയാണ് ശരിയായ ഇടതുപക്ഷം ചെയ്യേണ്ടത്. അതിനാദ്യം വേണ്ടത് സർക്കാർ വിൽക്കുന്ന ഉത്പന്നം, അത് മരുന്നായാലും മദ്യമായാലും അതിന്റെ ഉപഭോക്താക്കളെ അറവുമാടുകളെപ്പോലെ കാണുന്ന അഹങ്കാരക്കണ്ണട മാറ്റുകതന്നെ വേണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്