മക്ബത്ത്= ചന്തു + ലേഡീ മക്ബത്ത് = ഉണ്ണിയാർച്ചയും കുട്ടിമാണിയും + രാജാവ് = ആരോമൽ: വീരം; നമ്മുെട മണ്ണിൽ നിദ്ര കൊള്ളുന്ന ശ്രേഷ്ഠമായ പാരമ്പര്യം ലോകത്തിലെ മറ്റൊരു ക്ലാസികുമായി ചേർത്തു വായിക്കുന്നതാണു വീരം; രണ്ടു നൂറ്റാണ്ടുകളിലെ സമാനത; സംവിധായകൻ ജയരാജ് മനസ് തുറക്കുമ്പോൾ
മറുനാടൻ ഡെസ്ക്
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയരാജിന്റെ 35 കോടി ബജറ്റിൽ ഒരുക്കിയ വീരം. വടക്കൻ പാട്ടിലേക്ക് ഷേക്സ്പിയറിന്റെ മാക്ബത്ത് കടന്നുവരുമ്പോൾ പിറവിയെടുത്ത സിനിമ. വീരം എന്നാൽ അതു മക്ബത് ആണ്. നവരസങ്ങളിലെ വീരത്തെ, വീര രസത്തെ ഷേക്സ്പിയർ നാടകമായ മക്ബത്തിലൂടെ ആവിഷ്കരിക്കുന്നതാണു വീരം. ഷേക്സ്പിയർ നാടകങ്ങൾ എഴുതി കാലത്തിലേക്കു നടന്നിട്ട് എത്രയോ കൊല്ലങ്ങളായിരിക്കുന്നു. എന്നിട്ടും ആ നാടകങ്ങൾ അന്നും ഇന്നും പ്രസ്കതമാണ്. അവയിലെ അന്തസത്ത ഇന്നും ശക്തമാണ്. ഷേക്സ്പിയർ നാടകങ്ങളിൽ ഏറ്റവും ശക്തമായതാണു മക്ബത്. ഞാൻ ഈ പ്രമേയം തിരഞ്ഞെടുക്കുവാൻ കാരണം അതുമാത്രമല്ല, ലോക പ്രശസ്തരായ സംവിധായകർ ഏറ്റവും കൂടുതൽ അഡോപ്റ്റ് ചെയ്തിട്ടുള്ളത് മക്ബതിൽ നിന്നാണ്. അകിരാ കുറസോവ ഉൾപ്പെടെയുള്ള പ്രതിഭാധനരെല്ലാം മക്ബത്തിനെ ആസ്പദമാക്കി സിനിമകളൊരുക്കിയിട്ടുണ്ട്. കാലത്തിനെ അതിജീവിക്കുവാൻ മക്ബത്തിനു സാധിക്കുന്നതു കൊണ്ടാണത്. സംവിധായകൻ ജയരാജ് പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജ് ചിത്രത്തെക്കുറിച്ച് മനസു തുറക്കുന്നത്.
ലോകം കണ്ട ഏറ്റവും ശക്തമായ രണ്ടു കഥാപാത്രങ്ങൾ, മക്ബത്തും ലേഡീ മക്ബത്തും. അവരുടെ ജീവിതം എന്നെന്നും പ്രസക്തമാണ്. മാനവികതയിൽ എന്നും നിലനിൽക്കുന്ന അത്യാർത്തിയും അതിമോഹവും അതുവഴി ആവർത്തിക്കപ്പെടുന്ന തെറ്റുകളും, പിന്നീടതിന്റെ പാപബോധത്തിൽ അനാഥമാക്കപ്പെടുന്ന ജന്മങ്ങളും എന്നെന്നുമുണ്ട്. മക്ബത്തിനേയും ലേഡീ മക്ബത്തിന്റെയും പോലെ. നമുക്കുമുണ്ട് സമാനമായ കഥാന്തരീക്ഷം. അതാണു ചന്തു. ലേഡീ മക്ബത്തിനു പകരം കുട്ടിമാണിയും. അധികാരത്തിനായി തന്റെ പ്രിയപ്പെട്ട രാജാവിനേയും അതിനു പിന്നാലെ സംശയം തോന്നുന്നവരെയെല്ലാവരേയും കൊന്നൊടുക്കുവാൻ മക്ബത്തിനെ പ്രേരിപ്പിക്കുന്നത് ലേഡീ മക്ബത്ത് ആണ്. ഇവിടെ തെറ്റുകളിലേക്കും അനാവശ്യ ചിന്തകളിലേക്കും ചന്തുവിനെ തള്ളിവിടുന്നതും രണ്ടു സ്ത്രീകളാണ്. ഉണ്ണിയാർച്ചയും കുട്ടിമാണിയും.
അരിങ്ങോടർ ചേകവരുമായിട്ടുള്ള പോര് കഴിഞ്ഞ് തന്റെ മടിയിൽ തളർന്നുറങ്ങുന്ന ആരോമലിനെ,പതിനെട്ടര കളരിയുടെ ചേകവരാകുവാൻ വേണ്ടി കുത്തുവിളക്കുകൊണ്ട് കുത്തിക്കൊന്നുവെന്നു പറയുന്ന ചന്തു. വടക്കൻ പാട്ടിൽ മുഴുവനുള്ളത് ചതിയനായ ചന്തുവാണ്. അരിങ്ങോടരുെട മരുമകളായ കുട്ടിമാണിയാണു ചന്തുവിനെയെല്ലാത്തിനും പ്രേരിപ്പിക്കുന്നത്. ലേഡീ മക്ബത്തിനെ പോലെ. മക്ബത്തിന്റെ പ്രിയപ്പെട്ട രാജാവിന്റെ സ്ഥാനത്ത് ഇവിടെ ആരോമലാണ്. നമ്മുടെ ചിന്തകളിലും കഥകളിലും ഉറങ്ങിക്കിടക്കുന്നൊരു കഥയെ, ലോകം ഒട്ടേറെ ചർച്ച ചെയ്ത മറ്റൊന്നുമായി കൂട്ടിവായിക്കുമ്പോൾ തോന്നുന്ന സമാനതകളാണു ഈ സിനിമയിലേക്കെത്തിച്ചത്. ഇതെന്റെ സ്വപ്നമായിരുന്നു.
മക്ബത്തിനെ പല തലങ്ങളിൽ നിന്നു വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മറ്റു ഭാഷകളിൽ ഒട്ടനവധി ആവിഷ്കാരങ്ങളുണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം വീരം വ്യത്യസ്തമാകുന്നത് ലോകത്തെ തന്നെ വിസ്മയിപ്പിച്ച ആയോധന കലയുടെ ബലം ഈ പ്രമേയത്തിനുണ്ടെന്നാണ്. ലോകത്തിൽ കളരിക്കു ലഭിക്കുന്ന പ്രാധാന്യം ചെറുലതല്ല. ബിസി ആറാം നൂറ്റാണ്ടിൽ തന്നെ നിലനിന്ന അത്രയധികം പുരാതന പാരമ്പര്യമുള്ള കലയിലൂടെയുള്ള കഥപറച്ചിലാണിത്. ലോകത്തിനു തന്നെ അത്ഭുതമാണ് കളരി. ലോകം ആദരിച്ച ഒരു ക്ലാസികൽ നോവലിന്റെ കഥയ്ക്കു സമാനമായി, ലോകത്തെ വിസ്മയിപ്പിച്ച ആയോധനകലയോടു ചേർന്നു നിൽക്കുന്ന മറ്റൊരെണ്ണമുണ്ടെന്ന തിരിച്ചറിവ് അത്ഭുതമല്ലേ.
പതിനാറാം നൂറ്റാണ്ടാണു ഷേക്സ്പിയർ കാലം. അതിനു മുൻപേ പന്ത്രണ്ടോ പതിമൂന്നോ നൂറ്റാണ്ടിൽ നമ്മുടെ മണ്ണിൽ സമാനമായ മറ്റൊരു കഥ നടന്നുവെന്നതും അത്ഭുതമല്ലേ. ആ യാദൃശ്ചികതയാണു ഞാൻ ലോകത്തോടു പറയുന്നത്.നമുക്കു പരിചിതമായ മലയാളം ഭാഷയിൽ നിന്നു വ്യത്യസ്തമായ പഴയ വടക്കൻ ശൈലിയിലുള്ള സംസാരഭാഷയാണ് സിനിമയ്ക്കുള്ളത്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ഭാഷാശൈലിയുണ്ടെന്നു കേൾക്കുന്നത് നമുക്കും കൗതുകമല്ലേ. മക്ബത്തിലുള്ളതു പോലെ രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങൾ വടക്കൻ കഥയിലുമുണ്ട്. ഉണ്ണി ആർച്ചയും കുട്ടിമാണിയും. ഇവരുടെ മാനസിക തലങ്ങളാണ് മറ്റേ സ്ത്രീ കഥാപാത്രങ്ങളേക്കാൾ സംഘർഷഭരിതവും. അഡാപ്റ്റേഷൻ എന്നതിനപ്പുറം നമ്മുടെ മണ്ണിൽ നിദ്രകൊള്ളുന്ന കഥാതന്തുവിനെ നമ്മുെട ശ്രേഷ്ഠമായ പാരമ്പര്യത്തിലൂടെ ലോകത്തിലെ മറ്റൊരു ക്ലാസികുമായി ചേർത്തുവായിക്കുന്നതാണു വീരം.
സിനിമയുടെ ബജറ്റിന്റെ അറുപതു ശതമാനവും ചെലവിട്ടത് സ്പെഷ്യൽ ഇഫക്ടിനും സാങ്കേതിക മികവിനുമാണ്. ഹോളിവുഡിൽ നിന്നും നാലു പ്രധാനപ്പെട്ട ടെക്നീഷ്യന്മാരെയാണു സിനിമയ്ക്കായി കൊണ്ടുവന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്. ന്യൂസിലൻഡുകാരനായ ഇദ്ദേഹമാണ് ലോകത്തെ വിസ്മയിപ്പിച്ച ലോർഡ് ഓഫ് ദി റിങ്സ്, ഹംഗർ ഗെയിംസ് എന്നീ ചിത്രങ്ങൾക്ക് ആക്ഷനൊരുക്കിയത്. ഗ്ലാഡിയേറ്റർ പോലുള്ള സിനിമളുടെ മേക്കപ്പ് മാനായ ട്രഫർ പ്രൊഡാണ് വീരത്തിന്റെയും അലങ്കാരം. ടൈറ്റാനിക്കിന്റെയും റെവറന്റിന്റെയും കളറിസ്റ്റ് സൂപ്പർവൈസറായ ജഫ് ഓലം, ഹാൻഡ് സിമ്മറിന്റെ അസോസിയേറ്റും ട്രാഫിക്, ഫാന്റം തുടങ്ങിയ സിനിമകൾക്കു സംഗീതമൊരുക്കി ജെഫ് റോണയാണു വീരത്തിലെ ഇംഗ്ലിഷ് ഗാനവും പശ്ചാത്തല ഈണങ്ങളുമൊരുക്കിയത്. നാട്ടിലെത്തി ആറു മാസത്തോളം ഇവർ സിനിമയ്ക്കായി പഠനം നടത്തി. അത്രയേറേ ആത്മാർഥതതയോടെയാണ് ഓരോരുത്തരും സിനിമയുടെ ഭാഗമായത്.
ചന്തുവാകാൻ മലയാളത്തിൽ നിന്നും ഓഡിഷന് ക്ഷണിച്ചപ്പോൾ മുപ്പതോളം അപേക്ഷകൾ കിട്ടിയതാണ്. അതിൽ നിന്നൊന്നും ശരിയാകാതെ വന്നപ്പോഴാണ് അന്വേഷണം കുറച്ചു കൂടി വിപുലമാക്കിയത്. ശാരീരികമായും അഭിനയ മികവിനാലും മുന്നിട്ടു നിൽക്കുന്ന ഒരാൾക്കു വേണ്ടിയുള്ള അന്വേഷണം ബോംബെയിലെ നാടകക്കളരികളിൽ പയറ്റിത്തെളിഞ്ഞ കുനാലിൽ എത്തിച്ചു. അദ്ദേഹം സിനിമയ്ക്കായി എടുത്ത ശ്രമങ്ങൾ എന്നെപ്പോലും അമ്പരപ്പിച്ചു. അത്രയേറെ ആത്മാർഥതയോടെയാണ് ചെയ്തത്. നാടകങ്ങളിൽ അഭിനയിച്ചൊരാൾക്ക് സംഭാഷണങ്ങളെ കാണാതെ പഠിക്കുവാനും ഇത്തരം സിനിമകൾക്കു വേണ്ട ബലം നൽകി ആ സംഭാഷണങ്ങളെ അവതരിപ്പിക്കുവാനും അതിനൊത്ത് മനവും മെയ്യവും കൊണ്ടുവരുവാനും സാധിക്കും എന്നെനിക്കു തോന്നി.
ഈ സിനിമയിൽ അഭിനയിക്കേണ്ട നടിമാർക്കു വേണ്ട പ്രത്യേകതകൾ വച്ച് അന്വേഷണം നടത്തിയപ്പോൾ േകരളത്തിനു പുറത്തു നിന്നാണ് അനുയോജ്യമായവരെ കിട്ടിയത്. മലയാളത്തിൽ നിന്നും നോക്കിയിരുന്നു. സിനിമ മൂന്നു ഭാഷകളിലാണ് ചിത്രീകരിച്ചത്. ഈ നടിമാർക്കു ഇംഗ്ലിഷും ഹിന്ദിയും അറിയാം. പിന്നെ പഠിച്ചെടുക്കേണ്ടത് മലയാള സംഭാഷണങ്ങൾ മാത്രമാണ് എന്നതും ഒരു കാരണമായി.
എനിക്കേറ്റവും ആത്മവിശ്വാസം പകരുന്നത് താരങ്ങളുടെ പ്രകടനമാണ്. ഓരോരുത്തരും മാസങ്ങളാണു സിനിമയുടെ പഠനത്തിനായി മാത്രം ചെലവിട്ടത്. നാട്ടിലെത്തി ആറുമാസത്തോളം കളരി പഠിക്കുവാനും മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഡയലോഗ് കാണാതെ പഠിക്കുവാനും മാത്രം വേണ്ടി വന്നു അവർക്ക്. പിന്നെ ഹോളിവുഡിലും ബോളിവുഡിലും നമ്മുടെ നാട്ടിലും പ്രദർശിപ്പിക്കുന്നുണ്ട്. ഗോൾഡൻഗ്ലോബിലേക്ക് എൻട്രി കിട്ടി. അതെല്ലാം ആത്മവിശ്വാസം നൽകുന്നു. ജയരാജ് പറയുന്നു.
Stories you may Like
- തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
- ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിന് സി ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമായി
- മലയാള സംഗീതലോകത്തെ തകിടം മറിച്ച ജാസി ഗിഫ്റ്റിന്റെ കഥ
- കേരളാ കോൺഗ്രസ് ബി വിട്ട ജില്ലാ പ്രസിഡന്റ് അടക്കം അഞ്ഞൂറോളം പേർ മാണി ഗ്രൂപ്പിൽ
- 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗ'ത്തിലെ ആദ്യ ഗാനം പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍