സ്ട്രോ ഡോഗ്സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ; ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്ട്രോ ഡോഗ്സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഹിറ്റായി തിയേറ്റുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ കോപ്പിയടിയാണോ എന്ന ആരോപണത്തിൽ മനസ്സുതുറന്ന് ഫഹദ് ഫദസിലും സംവിധായകൻ അമൽ നീരദും. 1971ൽ ഇറങ്ങിയ സ്ട്രോ ഡോഗ്സ് എന്ന അമേരിക്കൻ ചിത്രത്തിന്റെ കോപ്പിയടിയാണ് വരത്തൻ എന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെയാണ് ഇരുവരും പ്രതികരിച്ചത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൽ നീരദും ഫഹദ് ഫാസിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
'സ്ട്രോ ഡോഗ്സ് കണ്ടവർക്ക് സത്യം എന്താണെന്ന് മനസ്സിലാവുമെന്ന് ഫഹദ് പറഞ്ഞു. സ്ട്രോ ഡോഗ്സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ല. ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും. വരത്തൻ തന്നെ മൂന്നുവർഷം കഴിഞ്ഞ് വേറെ തരത്തിൽ പറയാൻ കഴിയും''. ഈ വിഷയത്തിൽ തർക്കിക്കാൻ താത്പര്യമില്ലെന്നും ഫഹദ് പറഞ്ഞു.'സ്ട്രോ ഡോഗ്സ് എന്നെ സ്വാധീനിച്ചിട്ടുണ്ട, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാൽ ആ സിനിമയാണോ വരത്തൻ എന്ന് ചോദിച്ചാൽ അല്ല. സാം പെർക്കിൻസിന്റെ വലിയ ആരാധകനാണ് ഞാൻ. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പുംഏറ്റുവാങ്ങിയ വ്യക്തിയാണ് സാം പെർക്കിൻസ്. എന്റെ സിനിമയുടെ പേരിൽ അദേഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്''. അമൽ നീരദ് പറയുന്നു.ഐശ്യര്യ ലക്ഷമി, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കോപ്പിയെന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ അതിനിശിതമായ വിമർശനമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. അമേരിക്കൻ ചിത്രത്തിന്റെ ത്രെഡ് ഉപയോഗിച്ച് വേറിട്ടൊരു ചിത്രമൊരുക്കുകയോ, അതിന്റെ പ്രമേയം കടം കൊണ്ട് മലയാളത്തിൽ മറ്റൊരു ചിത്രമൊരുക്കുകയോ ആയിരുന്നില്ല അമൽ നീരദ് ചെയ്തത്. അമേരിക്കൻ ചിത്രം പങ്കുവെച്ച ചോദ്യങ്ങളും കഥാപാത്രങ്ങളുടെ മാനസിക ഘടനയും സിനിമയിൽ നിന്ന് പുറത്തുവരുന്ന അർത്ഥതലങ്ങളുമടക്കം മലയാളത്തിലേക്ക് പകർത്തുകയായിരുന്നു സംവിധായകൻ.
ഇനി രണ്ട് സിനിമകളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും നോക്കാം. ജോലി സംബന്ധമായ ചില തിരിച്ചടികൾക്ക് ശേഷം വിദേശ നഗരത്തിൽ വാസം അവസാനിപ്പിച്ച് ഫഹദിന്റെ എബിയും ഐശ്യര്യയുടെ പ്രിയാപോളും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണ്. പ്രിയയുടെ പപ്പയുടെ കേരളത്തിലെ പതിനെട്ടാം മൈൽ എന്ന ഗ്രാമത്തിലെ തോട്ടത്തിലുള്ള ഒറ്റപ്പെട്ട വസതിയിലേക്കാണ് അവർ താമസിക്കാൻ എത്തുന്നത്. പപ്പയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പതിനെട്ടാം മൈലിലേക്കുള്ള തിരിച്ചുവരവ് ഐശ്വര്യയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ്. എന്നാൽ ഗൃഹാതുരത്വം എന്ന വാക്ക് പോലും എബിക്ക് പരിചിതമല്ല. ആ വാക്ക് പറയാൻ തന്നെ എന്തൊരു പാട് എന്നാണ് അയാൾ ചോദിക്കുന്നത്. അയാൾ പൂർണ്ണമായും നഗരത്തോട് ചേർന്ന് നിന്ന് ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. ജോലിയിലുണ്ടായ തിരിച്ചടികളും മറ്റുമാണ് ഭാര്യയ്ക്കൊപ്പം ഗ്രാമത്തിലേക്ക് പോകാൻ അയാളെ പ്രേരിപ്പിക്കുന്നത്.
വേക് ലി എന്ന സാങ്കൽപ്പിക ഇംഗ്ലീഷ് ഗ്രാമമാണ് സ്ട്രോ ഡോഗ്സിന്റെ കഥാപരിസരം. ഇവിടെ നിന്നും അമേരിക്കയിൽ പോയ ഏമി ഗണിതശാസ്ത്രജ്ഞനായ ഭർത്താവുമായി ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതിടത്താണ് കഥ ആരംഭിക്കുന്നത്. ഏമിയുടെ ഭർത്താവ് ഡേവിഡ് ഒരു ആധുനിക നഗരത്തിന്റെ ഉത്പന്നമാണ്. നഗരകേന്ദ്രീകൃത സാമൂഹ്യവിചാരവും അതുളവാക്കുന്ന ജീവിതക്രമവും തൊഴിൽ വിഭജനവും വൈകാരികമായ ചില അവസ്ഥകളും നഗരജീവിതം അയാളിലേക്ക് നിറച്ചിട്ടുണ്ട്. ഗണിതശാസ്ത്ര സംബന്ധിയായ ജോലികൾക്ക് വേണ്ടിയാണ് ഡേവിഡ് ഗ്രാമത്തിലേക്ക് വരുന്നത് തന്നെ.
പച്ചപ്പും തണുപ്പും മഞ്ഞും നിറഞ്ഞ ഗ്രാമം ചിലന്തിയുടെ വലക്കെണ്ണികൾ ഒരുക്കിയാണ് വരത്തനിൽ എബിയെയും പ്രിയയെയും വരവേൽക്കുന്നത്. പ്രിയയെ കാണാൻ ഗ്ലാസ് തിരിച്ചുവെക്കുന്ന ടാക്സി ഡ്രൈവറും പത്രം കൊണ്ട് മുഖം മറച്ച് പ്രിയയെ നോക്കുന്ന ഗ്രാമീണനും ചായക്കടയിലെ കത്തുന്ന നോട്ടങ്ങളിൽ നിന്നും തണുപ്പ് നിറഞ്ഞ ആ നാട് ഒളിപ്പിച്ച വയലൻസിന്റെ ചൂടുള്ള സ്വഭാവം തുടക്കത്തിൽ തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന മലയാള സിനിമയുടെ പതിവ് ശീലത്തെ തച്ചുടച്ചാണ് വരത്തൻ കഥ പറയുന്നത്. മഹാനഗരത്തിൽ നിന്ന് എബിയും പ്രിയയും എത്തുന്നത് തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകളും ജീവിതത്തിലേക്ക് അശാന്തി പടർത്തി കടന്നുവരുന്ന മനുഷ്യരുമൊക്കെയുള്ള ആ ഗ്രാമീണ ജീവിതത്തിലേക്കാണ്.
ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബ കൽപ്പനകളെ അപനിർമ്മിക്കാനുള്ള ശ്രമമാണ് സ്ട്രോ ഡോഗ്സ് നടത്തുന്നതെന്ന് ഈ ചിത്രത്തെക്കുറിച്ച് പഠനം നടത്തിയ ലാസർ ഡിസിൽവ വ്യക്തമാക്കുന്നുണ്ട്. നഗര ഗ്രാമ ദ്വന്ദങ്ങളെ വ്യക്തതയോടെ വിച്ഛേദിച്ച് രണ്ടിടങ്ങളിലെയും മനോനിലകൾ ആഴത്തിൽ പ്രശ്നവത്ക്കരിക്കാനുള്ള ശ്രമം ഈ സിനിമയിൽ കാണാം. ഗ്രാമത്തെ നിഷ്ക്കളങ്കതയുടെ രൂപകമായി കാണുന്നത് നഗര കേന്ദ്രീകൃത വീക്ഷണമാണ്. നഗരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ അനിവാര്യമാക്കിയ ചില സങ്കീർണ്ണ സ്വഭാവ-അനുഭവ പരിസരങ്ങൾ ഗ്രാമങ്ങളിൽ ഇല്ല. എന്നാൽ ഗ്രാമത്തിന്റെ നിഷ്കളങ്കത എന്ന് വിവക്ഷിക്കാനാവില്ല. സങ്കീർണ്ണതയുടെ അഭാവം മാത്രമാണത്. ക്രൂരതയുടെ മറുപുറമായി വേണം നിഷ്കളങ്കതയെ മനസ്സിലാക്കാൻ. ഇത്തരത്തിൽ ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബകൽപ്പനകൾ സ്ട്രോ ഡോഗ്സ് തകർത്തെറിയുന്നു എന്നും ലാസർ ഡിസിൽവ വ്യക്തമാക്കുന്നു. ഈ രണ്ട് സിനിമകളും കൊണ്ടുവരുന്ന പ്രധാനപ്പെട്ടൊരു നിലപാട് ഒന്ന് തന്നെയാവുന്നത് ഇവിടെ വ്യക്തമാണ്.
ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പ്രിയയുടെ ജീവിതത്തിലേക്ക് ഭീതി വിതയ്ക്കുന്നതാണ് വരത്തനിലെ പ്രമേയം. ഇതിൽ ഒരാൾ പ്രിയ തന്റെ മുൻ കാമുകിയാണെന്ന് ഇല്ലാക്കഥ ചമയ്ക്കുകയും ചെയ്യുന്നുണ്ട്. പതിയെ പതിയെ ഇവർ പ്രിയയുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറുകയും ഒടുവിൽ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ഈ രംഗം സിനിമയിൽ വ്യക്തമാക്കുന്നില്ല. പ്രിയ ഭർത്താവിനോട് പറയുന്നതായും കാട്ടുന്നില്ല. പക്ഷെ അവളുടെ രൂക്ഷമായ പ്രതികരണങ്ങളിൽ നിന്ന് കാര്യങ്ങളെല്ലാം വ്യക്തമാണ്.
സ്ട്രോ ഡോഗ്സിൽ നായികയുടെ വീടിന്റെ മേൽക്കൂര ശരിയാക്കാൻ വരുന്നവരാണ് പ്രശ്നക്കാരാവുന്നത്. അതിൽ ഏമിയുടെ പൂർവ്വ കാമുകനുമുണ്ട്. ഇയാളും കൂട്ടുകാരും ജോലിയിൽ ശ്രദ്ധിക്കുന്നതിൽ അധികവും നോട്ടുമൂന്നുന്നത് കൂടുതലും ഏമിയിലാണ്. മലയാളിയുടെ പൊതുബോധം വെച്ച് നായികയുടെ ഇമേജ് സംരക്ഷിക്കാൻ വില്ലൻ പ്രിയ തന്റെ കാമുകിയാണെന്ന് വെറുതെ പറയുമ്പോൾ ഇവിടെ യഥാർത്ഥ കാമുകി തന്നെയാണെന്ന വ്യത്യാസമുണ്ട്.
കഥാന്ത്യത്തിൽ ഏമി പൂർവ്വകാമുകനും അയാളുടെ സുഹൃത്തിനാലും ബലാത്സംഗം ചെയ്യപ്പെടുന്നത് കാട്ടുന്നുണ്ട്. ശക്തമായി എതിർക്കുന്ന ഏമി ഏതോ ഒരവസരത്തിൽ അതിഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ചില സൂചനകളും സംവിധായകൻ കാട്ടുന്നുണ്ട്. എന്നാൽ വരത്തനിൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നേരിട്ട് കാട്ടാതെ ചില സൂചനകൾ മാത്രം നൽകുന്നു. ഇത് കേരളമായതുകൊണ്ട് സ്ട്രോ ഡോഗ്സിലെ നായിക ഇഷ്ടപ്പെട്ടുപോകുന്നതുപോലുള്ള കാര്യങ്ങൾ വരത്തനിലില്ല. കഥാന്ത്യത്തിൽ തങ്ങളുടെ ജീവിതം തകർത്തവരെയും തന്റെടുത്ത് അഭയം തേടിയ കുട്ടിയെയും സംരക്ഷിക്കാനായി ഗ്രാമത്തിലെ വില്ലന്മാരോട് തനിച്ച് ഏറ്റുമുട്ടുകയാണ് വരത്തനിൽ എബി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അയാളുടെ പ്രതികരണം. തിയേറ്ററിൽ കൈയടികളുയരുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെയുള്ളത്. തനിച്ച് നായകൻ വില്ലന്മാരെ തന്ത്രപൂർവ്വം നേരിടുന്നു.
സ്ട്രോ ഡോഗ്സിൽ തീർത്തും നിസ്സഹായനായി നിൽക്കുന്ന നായകൻ ഡേവിഡ് അവസാനം ആളാകെ മാറുന്നു. കഥാന്ത്യത്തിൽ ഗ്രാമം വേട്ടയാടുന്ന ഒരപരിചിതനെ അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ അയാൾ ശ്രമിക്കുന്നു. തന്റടുത്ത് അഭയം തേടിയെത്തിയ ആൾ ഒരു കൊലപാതകിയാണെങ്കിൽ കൂടി അത് ഉറപ്പാക്കേണ്ടത് അക്രമാസക്തരായ ഗ്രാമീണരല്ലെന്ന് അയാൾ തീർച്ചപ്പെടുത്തുന്നു. തുടർന്ന് തന്റെ ബുദ്ധിയാൽ അയാൾ ആ ഗ്രാമത്തെ ഒന്നടങ്കം നേരിടുന്നു. രക്തപങ്കിലമായ കഥാമൂഹൂർത്തം.. ഭ്രാന്തുപിടിച്ച മനുഷ്യരെ ഒറ്റയ്ക്ക് നേരിടുന്ന എബിയും ഡേവിഡും. ഈ രീതിയിൽ ഷോട്ടുകൾവരെ അനുകരിച്ചിട്ടും ക്രെഡിറ്റ് കൊടുക്കാത്തത് ശരിക്കും മോഷണം തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. മാത്രമല്ല ഒരു സിനിമ എന്ന രീതിയിലുള്ള ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ വരത്തനേക്കാൾ ഒരുപിടി മുന്നിലാണ് സ്ട്രാഡോഗ്സ് എന്നു പറയേണ്ടി വരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്