വൈശാലിയായത് ഒരു നിയോഗം പോലെ; പതിനാറാം പിറന്നാൾ ദിനം സുപർണയ്ക്കു സമ്മാനിച്ചത് മലയാളത്തിന്റെ സ്നേഹം: സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച് ഭരതന്റെ സ്വപ്ന നായിക
മലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് വൈശാലി. ഭരതൻ എന്ന സംവിധായകന്റെ വശ്യസുന്ദര സിനിമ. മഹാഭാരതത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു കഥാതന്തുവിനെ അഭ്രപാളികളിലെത്തിക്കാൻ ഭരതൻ ഏറെ പണിപ്പെട്ടു. ചിത്രത്തിലെ നായികയ്ക്കായി ഏറെ അലഞ്ഞ സംവിധായകൻ ഒടുവിൽ എത്തിച്ചേർന്നത് മുംബൈയിലാണ്.
മുംബൈയിൽ നിന്നാണ് തന്റെ കഥാപാത്രത്തിന് ആവശ്യമായ രൂപഭംഗിയുള്ള നടിയെ ഭരതൻ കണ്ടെത്തിയത്. പിന്നീട് വൈശാലിയിലൂടെയും ഞാൻ ഗന്ധർവനിലൂടെയുമൊക്കെ മലയാളികളുടെ പ്രിയതാരമായി മാറിയ സുപർണ ഒരു സിനിമാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ മലയാള സിനിമയിലേക്കെത്തിപ്പെട്ട കഥ പറയുന്നു.
തന്റെ പതിനാറാം ജന്മദിനത്തിലാണ് മലയാളത്തിലെ സിനിമാ സംവിധായകൻ മുംബൈയിലെ ഫ്ളാറ്റിൽ എത്തിയതെന്ന് സുപർണ പറയുന്നു. ''തലേദിവസം അച്ഛൻ മുംബെയിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്ഷീണത്തിൽ ഉണരാൻ ഏറെ വൈകി. രാവിലെ എട്ടരേയാടെയാണ് അപരിചിതനായ ഒരാൾ ഫ്ളാറ്റിൽ വന്നത്. കേരളത്തിൽ നിന്നു വന്ന ഫിലിം ഡറയക്ടറാണെന്നും എന്നെ തേടിയാണ് വന്നതെന്നും അദ്ദേഹം പരിചയപ്പെടുത്തി''.
അന്നു വന്ന ആ സംവിധായകൻ ഭരതനായിരുന്നു. അങ്ങനെയൊരു സംവിധായകൻ പോയിട്ടു മലയാളത്തെക്കുറിച്ചുപോലും സുപർണയ്ക്ക് അറിവുണ്ടായിരുന്നില്ല. തനിക്കിപ്പോൾ ആരെയും കാണേണ്ടെന്ന് അന്ന് അമ്മയോട് പറഞ്ഞു. തലേ ദിവസത്തെ പാർട്ടി കഴിഞ്ഞ് എഴുന്നേറ്റിട്ടില്ലെന്നും വിശദ വിവരങ്ങൾ ഫോണിൽ സംസാരിച്ചിട്ട് പിന്നെക്കാണാമെന്ന് അമ്മ പറഞ്ഞെങ്കിലും ഭരതൻ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ കേരളത്തിൽ നിന്ന് ഇത്ര ദൂരം തന്നെ കാണാനായി മാത്രം വന്ന സംവിധായകനെ നിരാശനാക്കേണ്ടതില്ലെന്ന് അമ്മ പറഞ്ഞപ്പോൾ സുപർണ സമ്മതിക്കുകയായിരുന്നു.
''എനിക്ക് മലയാളം തീരെ അറിയില്ല. അതുകൊണ്ട് അഭിനയിക്കാൻ പറ്റില്ല''- എന്ന് ഭരതനെ കണ്ടപാടെ സുപർണ പറഞ്ഞു. ഒരു പിറന്നാൾ ദിവസം നഷ്ടപ്പെട്ടുപോയതിന്റെ പരിഭവവും ആ മറുപടിയിലുണ്ടായിരുന്നു. ഭരതൻ പറഞ്ഞതിനൊന്നും ശ്രദ്ധകൊടുക്കാതെ സുപർണ ഇരിക്കുന്നതുകണ്ടപ്പോൾ അദ്ദേഹം അച്ഛന്റെ നേരെ തിരിഞ്ഞു. ''നോക്കൂ ആനന്ദ്, എന്റെ കയ്യിൽ ഒരു മികച്ച കഥയുണ്ട്. ആദ്യം നിങ്ങൾ ഈ കഥയൊന്ന് കേൾക്കൂ'' എന്ന്.
ഒടുവിൽ അച്ഛൻ സുപർണയോടു പറഞ്ഞതിങ്ങനെയാണ്- ''നിനക്ക് സിനിമ ചെയ്യേണ്ടങ്കിൽ വേണ്ട. നിന്റെ തീരുമാനത്തിൽ ഇടപെടാൻ ഞാനില്ല. പക്ഷേ അത്രയധികം താൽപര്യത്തോടുകൂടിയാണ് അദ്ദേഹം വന്നിട്ടുള്ളത് അതുകൊണ്ട് കഥയൊന്നു കേൾക്കൂ.''
മഹാഭാരത്തിലെ ആ കഥ മുൻപെങ്ങോ കേട്ടിട്ടുണ്ടായിരുന്നുവെന്ന് സുപർണ പറഞ്ഞു. ഒടുവിൽ സിനിമയോടും കഥയോടുമുള്ള ഭരതന്റെ പാഷൻ മനസ്സിലായപ്പോൾ സുപർണ പറഞ്ഞത് ഇങ്ങനെയാണ് ''എനിക്ക് നല്ല കാശ് കിട്ടിയാൽ അഭിനയിക്കാം'' എന്ന്. ഭാഷ പ്രശ്നമാകുമോ എന്നതായിരുന്നു അടുത്ത പേടി. അതൊരു പ്രശ്നമേയല്ലെന്ന് ഭരതൻ ഉറപ്പിച്ചു പറഞ്ഞു. വൈശാലി തന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു എന്നാണ് സുപർണ ഇപ്പോൾ പറയുന്നത്.
സെറ്റിൽ വച്ചാണ് വൈശാലിക്കുവേണ്ടി ഭരതൻ ഏറെ കഷ്ടപ്പെട്ട കാര്യം സുപർണയ്ക്കു മനസിലാകുന്നത്. ''വർഷങ്ങൾക്കു മുമ്പ് ഈ സിനിമയെപ്പറ്റി ആലോചിച്ചപ്പോൾ തന്നെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങൾ അദ്ദേഹം വരച്ചുവച്ചിരുന്നു. ആ രേഖാചിത്രങ്ങൾക്കുപോലും എന്റെ മുഖവുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഭാവനയിൽ കണ്ട കഥാപാത്രങ്ങളുടെ മുഖവുമായി സാമ്യമുള്ളവരെ കണ്ടെത്തുന്നതുവരെ സിനിമ ചെയ്യാതിരിക്കാനുള്ള ഔചിത്യബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലെവിടെയോ ഞാനുണ്ടായിരുന്നു. ആ സിനിമ അത്രയേറെ മനോഹരമാകാനുള്ള ഒരു കാരണവും അതു തന്നെ''- സുപർണ പറഞ്ഞു.
ഷൂട്ടിംഗിനിടെ വലിയ തോണി വെള്ളത്തിൽ മുങ്ങിയത് അൽപം പരിഭ്രാന്തി പരത്തിയിരുന്നു. തോണിയുടെ ഒരു ഭാഗത്ത് നിന്ന് ചിത്രീകരിക്കേണ്ട രംഗമായിരുന്നു അത്. തോണിയിലുണ്ടായിരുന്നവരെല്ലാം ഒരറ്റത്തേക്ക് നീങ്ങിയതോടെ കനം തൂങ്ങി മറിഞ്ഞു. അധികം ആഴമില്ലാത്ത ഭാഗമായിരുന്നു അത്. വല്ലവിധേനയും കരയിലെത്തിയപ്പോൾ സുപർണ തിരക്കിയത് സിനിമയിൽ തന്റെ അമ്മ വേഷം അഭിനയിക്കുന്ന ഗീതയെയായിരുന്നു. ഷൂട്ടിങ് ഇല്ലാത്തതിനാൽ തോണിയിൽ ഒരു ഭാഗത്ത് സ്വസ്ഥമായി ഉറങ്ങുകയായിരുന്നു ഗീതയപ്പോൾ. അപകടം നടന്നപ്പോൾ സ്വന്തം അമ്മ എവിടെ എന്ന് ചോദിക്കാതെ നീ അന്വേഷിച്ചത് എന്നെയായിരുന്നല്ലോയെന്ന് ഗീത ഇപ്പോഴും പറയുമെന്ന് സുപർണ ഓർക്കുന്നു.
''കുടുംബത്തിന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് തിരിച്ചു വരാൻ നോക്കാതിരുന്നത്. കുട്ടികൾ ജനിച്ചപ്പോൾ അവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അവരെ വിട്ടുപോരാൻ പറ്റുമായിരുന്നില്ല. സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ പിന്നീടും ക്ഷണം വന്നു. അപ്പോഴൊന്നും അത് ഏറ്റെടുക്കാൻ തയ്യാറെടുത്തിരുന്നില്ല''- സുപർണ പറഞ്ഞു.
സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി സജീവമായി ആലോചിച്ച് തുടങ്ങിയിട്ടുണ്ട് സുപർണ. വീണ്ടും സിനിമയിലേക്ക് വരികയാണെങ്കിൽ അത് വ്യത്യസ്തമാകണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. ''പ്രായത്തിനും രൂപത്തിനും യോജിച്ചതാകണം കഥാപാത്രം. എന്തെങ്കിലും പ്രത്യേകത വേണം. ഒരു കാലത്ത് സിനിമയ്ക്കുവേണ്ടി അത്രയും കഠിനാധ്വാനം ചെയ്തതല്ലേ. ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വരിക എന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്''- സുപർണ മനസുതുറന്നു.
ആദ്യ മലയാള ചിത്രമായ വൈശാലിയിലെ നായകനായിരുന്ന സഞ്ജയ് മിത്രയാണ് സുപർണയുടെ ആദ്യ ഭർത്താവ്. 2008-ൽ ഇരുവരും പിരിഞ്ഞു. പിന്നീട് ഡൽഹിയിൽ ബിസിനസ് നടത്തുന്ന രാജേഷ് സവ്ലാനിയെ വിവാഹം കഴിക്കുകയായിരുന്നു. മൂത്ത മകൻ മാനവിന് പതിനാറു വയസായി. രണ്ടാമത്തെയാൾക്ക് 13. ഡൽഹിയിലെ സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. അഭിനയത്തേക്കാൾ പാട്ടിനോടാണ് മക്കൾക്കു താൽപര്യമെന്ന് സുപർണ പറഞ്ഞു.
Stories you may Like
- പ്രഗ്നാനന്ദക്ക് പിന്നാലെ സഹോദരി വൈശാലിയും ഗ്രാൻഡ്മാസ്റ്റർ
- തന്റെ നേട്ടങ്ങൾക്ക് പിന്നിൽ പ്രഗ്നാനന്ദയുടെ പങ്ക് തുറന്നുപറഞ്ഞ് വൈശാലി
- പെൻസിലിൻ കമ്പനിക്കുള്ള ഈടില്ലാ വായ്പയും കരുവന്നൂർ മോഡൽ?
- അനുജത്തിയെ തലയ്ക്കടിച്ചു കൊന്നു; 13കാരിയും ആൺസുഹൃത്തും ബന്ധുവും അറസ്റ്റിൽ
- ദേവസ്വം കൊമ്പൻ ബൽറാമിനെ ഗുരുവായൂരിൽ പ്രതീകാത്മകമായി നടയിരുത്തി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍