സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പെരുംനുണകൾ: മേക്കപ്പ്മാനെ താനല്ല, തന്നെ മേക്കപ്പ്മാനാണു മർദിച്ചത്; സെറ്റിൽവച്ചു ക്ഷമ പറഞ്ഞ മേക്കപ്പ്മാനും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചു; വ്യാജ പ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് പ്രായഗ മാർട്ടിന്റെ പ്രതികരണം
കൊച്ചി: പി.ടി കുഞ്ഞു മുഹമ്മദിന്റെ ' വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് പ്രയാഗ തുറന്നു പറയുന്നു.
'ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാൻ സെറ്റിൽ എത്തി. ചിത്രത്തിൽ ഞാൻ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്ക്അപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വയമോ അല്ലെങ്കിൽ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോൾ പി.ടി സാർ പറഞ്ഞു മുഖം കുറച്ച് ഡൾ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാൻ സാറിനോടു പറഞ്ഞു. അപ്പോൾ സാർ പറഞ്ഞു നമ്മുടെ മേക്ക്അപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടർന്ന് സാറിന്റെ നിർദേശത്തോടെ മേക്ക്അപ്മാൻ എന്റെ മുഖത്ത് മേക്ക്അപ് ചെയ്തോളൂവെന്ന് ഞാൻ പറയുകയും ചെയ്തു. പി.ടി സാറിന്റെ നിർദ്ദേശം അനുസരിച്ച് മേക്ക്അപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, 'നീയൊക്കെ ആരാന്നാ വിചാരം' എന്നൊക്കെ പറഞ്ഞ് അയാൾ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണൻ സാറും ഉൾപ്പടെയുള്ളവർ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പറ്റാത്ത അത്രയും മോശമായി അയാൾ എന്നോടു സംസാരിച്ചു.
ഷൂട്ട് മുടങ്ങേണ്ട എന്നു കരുതി ആ സമയത്ത് താൻ പ്രതികരിച്ചില്ല എന്നും പ്രയാഗ പറയുന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ അമ്മയോടും അച്ഛനോടും ഇക്കാര്യങ്ങൾ പറഞ്ഞെന്നും പ്രയാഗ പറഞ്ഞു. അമ്മയെയും കൂട്ടി അയാളുടെ അടുത്തെത്തിയപ്പോൾ അയാൾ മോശം ഭാഷയിൽ സംസാരിച്ചെന്നും പ്രയാഗ വ്യക്തമാക്കുന്നു. ''അമ്മയോട് അപമര്യാദയായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു 'മിസ്റ്റർ നിങ്ങൾ മര്യാദ പാലിക്കണമെന്ന്'. നിങ്ങൾ അങ്ങനെ സംസാരിച്ചതിന്റെ കാരണം എനിക്കറിയണമെന്നു പറഞ്ഞ് കൈചൂണ്ടി സംസാരിച്ചു. 'നീ കൈ ഒന്നും ചൂണ്ടാൻ നിൽക്കല്ലേ... പ്രയാഗ നീ വെറും ഒരു പെണ്ണാണ്' എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട ഒരു നോട്ടം നോക്കി. 'ഞാൻ നിങ്ങൾക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കിൽ ഞാനിത് എടുത്ത് മാറ്റാൻ പോകുന്നില്ല. ഞാൻ ഒരു പെണ്ണാടോ എന്ന്' അയാളോടു തിരിച്ചു പറഞ്ഞു. അപ്പോഴേക്കും അയാൾ എന്റെ വലതുകൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാൻ നോക്കിയിട്ട് എനിക്കു സാധിച്ചില്ല. ഇതുകണ്ട് അയാൾ എന്റെ ഇടതുകൈയിൽ ഒരു ഇടി തന്നു. അപ്പോഴേക്കും വേറേ രണ്ടു പേർ വന്ന് അയാളെ പിടിച്ചുകൊണ്ടു പോയി. ഇല്ലായിരുന്നേൽ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു. അത്രയ്ക്കു ക്രോധത്തോടെ നിൽക്കുകയായിരുന്നു അയാൾ'-പ്രയാഗ പറയുന്നു.
ഇത്രയും ദിവസം പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയിൽ നിന്നുള്ള നിർദ്ദേശത്തെത്തുടർന്നായിരുന്നെന്നും പ്രയാഗ വ്യക്തമാക്കുന്നു. അമ്മ അധികൃതർ തന്നെ പിന്തുണച്ചതുകൊണ്ടും സിനിമയുടെ സംവിധായകന്റെ നിർദ്ദേശം മാനിച്ചതുകൊണ്ടുമാണ് കേസിനു പോകാഞ്ഞതെന്നും പ്രയാഗ പറയുന്നു. ഷൂട്ടിങ് സ്ഥലത്തുവച്ചു തന്നെ മേക്കപ്പ്മാൻ പരസ്യമായി ക്ഷമ പറഞ്ഞതോടെ സംഭവം അവസാനിച്ചതായിരുന്നു. എന്നാൽ താൻ നിയമപരമായി കേസുമായി മുന്നോട്ടു പോകുമെന്ന് മനസിലാക്കിയ മേക്കപ്പ്മാനും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ തനിക്കെതിരേ പോസ്റ്റുകൾ ഇടുകയായിരുന്നെന്നും പ്രയാഗ പറഞ്ഞു.
സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന ആർട്ട് ഡയറക്ടറാണ് താൻ മേക്കപ്പ്മാനെ മർദ്ദിച്ചു എന്നതരത്തിൽ പോസ്റ്റിട്ടത് എന്നും പ്രയാഗ പറയുന്നു. ആകെ തകർന്ന താൻ ഈ വിഷയത്തിൽ മേക്കപ്പ്മാനെതിരേയും തനിക്കെതിരേ വ്യാജവാർത്ത കൊടുത്ത ആൾക്കെതിരേയും കേസ് കൊടുക്കുമെന്ന് സംവിധായകനോടു പറഞ്ഞതായും പ്രയാഗ പറയുന്നു. ഇതിനുശേഷം അമ്മയിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് അവർ പോസ്റ്റ് നീക്കം ചെയ്തിരുന്നു.തന്റെ ഭാഗം ക്ലിയറാക്കേണ്ടത് തന്റെ ആവശ്യമാണെന്നും പ്രയാഗ വ്യക്തമാക്കി. തന്റെ അനുവാദമില്ലാതെ എന്റെ കൈയിൽ കയറിപ്പിടിച്ച് തന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. ഒരു പെൺകുട്ടിക്ക് നേരെയും ഇൻഡസ്ട്രിയിൽ ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കരുത്. ഈ സംഭവം നടന്നതിനു ശേഷവും താൻ ചിത്രത്തിന്റെ ഷൂട്ടുമായി സഹകരിച്ചെന്നും പ്രയാഗ വ്യക്തമാക്കി.
സാഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രയാഗ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലേക്കുയരുന്നത്. ഒരു മുറൈ വന്ത് പാത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ മലയാളത്തിൽ നായികാവേഷം അണിയുന്നത്.സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാനും പ്രയാഗയ്ക്കു കഴിഞ്ഞു. രാംലീല, സ്നേഹപൂർവം മൻസൂർ എന്നിവയാണ് പ്രയാഗയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രങ്ങൾ.
Stories you may Like
- മലയാളി നടി എന്ന നിലയ്ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ?
- ഡാൻസ് പാർട്ടിയിലെ ഗാനങ്ങൾ പുറത്തിറക്കി മമ്മൂട്ടി
- അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ?
- താൻ അടുക്കളയിൽ പോയി പണി എടുത്തില്ലായിരുന്നുവെങ്കിൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ഉണ്ടാവില്ലായിരുന്നു
- സാന്റിയാഗോ മാർട്ടിൻ ഡിഎംകെക്ക് നൽകിയത് 509 കോടി രൂപ!
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍