2011ലെ ഇ-മെയിൽ മാനം കാത്തു; കമൽഹാസനും സുരേഷ് ബാലാജിക്കും നന്ദി; ദൃശ്യത്തിന്റെ യഥാർത്ഥ അവകാശി ജിത്തു ജോസഫ് തന്നെ; കോപ്പിയടിയെന്ന ആരോപണത്തെ സംവിധായകൻ മറികടന്നത് എങ്ങനെ?
സാധാരണ ദൃശ്യങ്ങൾ കൊണ്ട് അസാധാരണ അനുഭവങ്ങൾ സമ്മാനിക്കുന്ന ചെറുപ്പക്കാരനാണ് ജിത്തു ജോസഫ് എന്ന സംവിധായകൻ. ആക്സമികമായി സംഭവിച്ചത് പലതും ജിത്തുവിന് ഇന്ന് അനുഭവ പാഠങ്ങളുടെ കൈമുതലാണ്. അതു തന്നെയാണ് കരുത്തും. അന്വേഷണത്തിന്റെ പുത്തിൻ വഴി തെളിച്ച് ദൃശ്യമെന്ന സിനിമയെടുക്കുമ്പോഴും എല്ലാം നന്നാകണമെന്ന് മാത്രമേ ജിത്തു ആഗ്രിഹിച്ചുള്ളൂ. എന്നാൽ കുടുംബത്തിന് പറ്റിയ തെറ്റിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റി റിസ്ക് എടുത്ത ജോർജു കുട്ടി ഹിറ്റായി. സിനിമ അതിലും വലിയ ഹിറ്റ്. മോഹൻലാൽ എന്ന നടന്റെ സാന്നിധമുണ്ടെങ്കിലും കൊച്ചു ചിത്രത്തിന്റെ വലിയ വിജയമായി അത് ആഘോഷിച്ചു. തമിഴ് പതിപ്പിൽ അഭിനയിക്കാൻ സാക്ഷാൽ കമൽഹാസൻ തന്നെ എത്തി. ഇതിനിടെയിലാണ് വിവാദമെത്തുന്നത്.
ജിത്തു ജോസഫിന്റെ കഥ മോഷണമാണെന്ന് വാദമുയർത്തി. സംവിധായകനെ കോടതിയും കയറ്റി. 2013ൽ എഴുതിയ തന്റെ നോവലിന്റെ കോപ്പിയടിയാണ് ദൃശ്യമെന്ന ആരോപണമുയർന്നു. സതീഷ് പോളിന്റെ പരാതിയിൽ വാദം തുടങ്ങി. എങ്ങനെ തന്റെ നിരപരാധിത്വം ജിത്തു ജോസഫ് തെളിയിച്ചുവെന്നതാണ് ദൃശ്യം സിനിമയുടെ ക്ലൈമാക്സിന് കിട്ടിയ കൈയടി ഏറ്റുവാങ്ങാൻ കാരണം. സസ്പെൻസ് ത്രില്ലർ പോലെ ഭാഗ്യം ജിത്തുവിനെ തേടിയെത്തി. ദൈവം കരുതി വച്ചതു പോലൊരു തെളിവ് ജിത്തുവിനെ തേടിയെത്തി. അങ്ങനെ ദൃശ്യം ജിത്തുവിന്റേത് മാത്രമായി. എല്ലാ വിജയങ്ങളുടേയും ഏക അവകാശി. വെള്ളിനക്ഷത്രമാണ് ദൃശ്യത്തിന്റെ കോപ്പിയടിയിലെ കേസിനെ ജിത്തു മറികടന്ന രീതി റിപ്പോർട്ട് ചെയ്തത്.
2011 ലാണ് ജിത്തുജോസഫ് ദൃശ്യത്തിന്റെ തിരക്കഥ സ്വന്തം കൈപ്പടയിൽ പൂർത്തീകരിക്കുന്നത്. പൂർത്തിയായ കയ്യെഴുത്ത് പ്രതി നാട്ടിലെ ഒരു പരിചയക്കാരനെക്കൊണ്ട് ജീത്തു ജോസഫ് ഡിറ്റിപി ചെയ്യിച്ചു. പൂർത്തിയായ ഡിറ്റിപി ഇ-മെയിലിലൂടെയാണ് അയാൾ ജീത്തു ജോസഫിന് അയച്ചുകൊടുത്തത്. ദൈവ നിയോഗവും പേറിയാണ് അന്നയാളുടെ മെയിലിൽ നിന്ന് ആ തിരക്കഥയുടെ ഡിറ്റിപി കോപ്പി ജീത്തു ജോസഫിന്റെ ഇൻബോക്സിലേക്ക് വീണത്. 2011 ഏപ്രിൽ മാസത്തോടെയാണ് ദൃശ്യത്തിന്റെ തിരക്കഥയുടെ കയ്യെഴുത്ത് പ്രതി പൂർണ്ണമായും പൂർത്തിയാകുന്നത്. മെയിലിൽ അറ്റാച്ച് ചെയ്തിരുന്ന ഡിറ്റിപി കോപ്പി പ്രിന്റെടുത്ത് കണ്ടതോടെ ജിത്തുവിന്റെ നിരപരാധിത്വം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു. ജിത്തു കോപ്പിയടിക്ക് ആധാരമാക്കിയെന്ന് ആരോപിക്കപ്പെട്ട നോവൽ പൂർത്തിയാക്കിയത് 2013 ൽ മാത്രമാണ്.
ജിത്തുവിന്റെ നിരപരാധിത്വം കോടതിവഴി തെളിഞ്ഞതിനു പിന്നിലും ദൈവം കൈപിടിച്ച് നടത്തിയതുപോലൊരു അത്ഭുതം പ്രവർത്തിച്ചു. ഒരു നിയോഗംപോലെ കമൽഹാസനായിരുന്നു ദൈവത്തിന്റെ കൈ ജിത്തുവിന് നേരെ നീട്ടിയത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന ഘട്ടത്തിലായിരുന്നു തന്റെ നോവലായ 'ഒരു മഴക്കാലത്തിന്റെ' കോപ്പിയടിയാണ് ദൃശ്യമെന്ന ആരോപണവുമായി സംവിധായകൻ കൂടിയായ സതീഷ് പോൾ രംഗത്തു വരുന്നത്. അനിശ്ചിതത്വങ്ങളുടെ നടുക്കുഴിയിലേക്ക് ഏതൊരു സംവിധായകനും വീണു പോയേക്കാവുന്ന സാഹചര്യമായിരുന്നു അത്.
ദൃശ്യത്തിന്റെ അവകാശം മുഴുവൻ നിർമ്മാതാവ് സുരേഷ് ബാലാജി വാങ്ങിയിരുന്നു. കമൽഹാസൻ അഭിനയിക്കുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ചിത്രീകരണത്തിന് തീയതി വരെ നിശ്ചയിക്കപ്പെട്ടിരുന്നു. ജീത്തു ജോസഫ് തന്നെയാണ് പാപനാശത്തിന്റെയും സംവിധാനം നിർവ്വഹിക്കുന്നത്. ഇതിനകം ചിത്രീകരണത്തിന്റെ ഒരുക്കങ്ങൾക്കായി നിർമ്മാതാവ് കുറെയേറെ പണം ചെലവഴിച്ചു കഴിഞ്ഞിരുന്നു. കോടതിയും കേസുമൊക്കെയായാൽ സിനിമയുടെ ചിത്രീകരണം മുടങ്ങാൻ സാധ്യതയുണ്ട്. തമിഴിൽ പല സംവിധായകർക്കും ഇത്തരം സന്ദർഭങ്ങളെ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം പരാതികളെ തുടർന്ന് ചിത്രീകരണം മുടങ്ങുമെന്ന ഘട്ടം വരുമ്പോൾ അതിനകം തന്നെ വളരെയേറെ പണം മുടക്കിക്കഴിഞ്ഞ നിർമ്മാതാവ് പരാതിക്കാരന് ചോദിക്കുന്ന നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുകയാണ് പതിവ്.
ഇതെല്ലാം അറിയാവുന്നതിനാലും ഇത്തരം വ്യാജ പരാതികൾക്കെതിരെ കേസ് നടത്തി പരിചയമുള്ളതിനാലും ഒരു തരത്തിലും ഒത്തുതീർപ്പ് ചെയ്യരുതെന്നും കേസുമായി മുന്നോട്ട് പോയി നിരപരാധിത്വം തെളിയിക്കണമെന്നും ജീത്തു ജോസഫിനോട് പറഞ്ഞത് കമൽഹാസൻ തന്നെയാണ്. ദൃശ്യത്തിന്റെ തിരക്കഥ 2011 ലെ പൂർത്തിയായിരുന്നു എന്ന് തെളിയിക്കാനുള്ള സാധ്യത തുറന്ന് കിട്ടിയത് സുരേഷ് ബാലാജിയുടെ ഒരു ഓർമ്മപ്പെടുത്തലിൽ നിന്നാണ്. 2013 ഫെബ്രുവരിയിൽ ജിത്തു ജോസഫ് സുരേഷ് ബാലാജിക്ക് ദൃശ്യത്തിന്റെ തിരക്കഥയുടെ ഇംഗ്ലീഷ് തർജ്ജിമയുടെ കോപ്പി മെയിൽ ചെയ്തിരുന്നു. കേസായ സമയത്ത് സുരേഷ് ബാലാജിയാണ് അദ്ദേഹത്തിന്റെ ഇൻബോക്സിലുള്ള ഇംഗ്ലീഷ് തർജ്ജിമയെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്. ഈ സമയത്താണ് ജിത്തു ജോസഫ് 2011 ൽ തിരക്കഥയുടെ ഡിറ്റിപി തന്റെ മെയിലിലേക്ക് അയച്ച് കിട്ടിയ കാര്യം ഓർമ്മിച്ചത്.
എന്നാൽ ഇൻബോക്സിൽ തിരഞ്ഞപ്പോൾ അത് ഡിലീറ്റായതായി ജിത്തു മനസ്സിലാക്കി. അങ്ങനെയാണ് ജിത്തു ജോസഫ് ദൃശ്യത്തിന്റെ തിരക്കഥയുടെ ഡിറ്റിപി ചെയ്ത് മെയിൽ ചെയ്തയാളെ ബന്ധപ്പെട്ടത്. ഭാഗ്യത്തിന് അയാളുടെ സെൻഡ് മെയിലിൽ ജീത്തുവിനയച്ച തിരക്കഥയുടെ ഡിറ്റിപി അറ്റാച്ച്ഡായ മെയിൽ ഉണ്ടായിരുന്നു. 2011 ൽ തന്നെ ദൃശ്യത്തിന്റെ തിരക്കഥ പൂർത്തിയായിരുന്നു എന്ന് കോടതിക്ക് ബോധ്യെപ്പട്ടത് ഈ മെയിൽ പരിശോധിച്ചപ്പോഴാണ്. അതോടെ ദൃശ്യത്തിലെ കോടതി വിധി ജിത്തുവിന് അനുകൂലമായി. സിനിമ തിയേറ്ററിൽ നേടിയ കൈയടി കേട്ടപ്പോഴുണ്ടായ ശാന്തത വീണ്ടും ജിത്തുവിനെ തേടിയെത്തി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍