കേസിന്റെ കാര്യമറിയാൻ മൈലനെ കാണാനെത്തി; ജ്യോതിഷിയെ കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി സഹായിച്ച പതിനാലുകാരിയെ ഒപ്പം കൂട്ടി; അറിയപ്പെടാത്ത രഹസ്യത്തിൽ രണ്ടു മക്കളെന്ന് വെളിപ്പെടുത്തിയ ജയ മാത്യു; തീപ്പട്ടി കമ്പനിയിലെ തങ്കമ്മയുടെ മകന്റെ തന്തയില്ലാത്തവൻ എന്ന പരിഹാസത്തെ കുറിച്ചുള്ള അന്വേഷണം എത്തിയതും ആക്ഷൻ ഹീറോയിൽ; വല്ല്യച്ഛനാകാൻ മാത്രമല്ല മക്കളാകാനും തർക്കങ്ങൾ അനവധി; മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ വില്ലത്തരങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ കൃഷ്ണൻ നായർ എന്ന ജയൻ കാലത്തിന്റെ തിരശീലയിൽ മറഞ്ഞിട്ട് 37 വർഷമായി. 1980 നവംബർ 16ന് 41ാം വയസ്സിൽ ജയൻ കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണ വേളയിൽ ഹെലികോപ്ടർ അപകടത്തിലാണ് മരിച്ചത്. പ്ക്ഷേ യുവതലമുറയ്ക്കും ജയൻ മരിക്കാത്ത ഓർമ്മയാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും വിവാദങ്ങൾ ഒഴിയാത്തത്.
മലയാളി യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവാത്ത ഒരു തരംഗം ഉണ്ടാക്കാൻ ഈ അനശ്യര താരത്തിന് സാധിച്ചു. 1939 കൊല്ലത്തെ കേവള്ളിയിൽ ജനിച്ച ജയൻ പതിനഞ്ച് വർഷത്തോളം നേവിയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നേവി ജീവിതത്തിന് ശേഷം 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര അരങ്ങിലെത്തിയത്. വില്ലൻ വേഷങ്ങളിലൂടെ തുടക്കം ഗംഭീരമാക്കിയ അദ്ദേഹം തുടർന്ന് ആക്ഷൻ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം ഇത്തരം സംഘടന രംഗങ്ങൾ അഭിനയിക്കാറുള്ളത്. അതായിരുന്നു മരണത്തിലേക്ക് ജയനെ കൊണ്ടു പോയതും.
ഇന്നും ജയൻ ആരാധകരുടെ മനസ്സിൽ താരമാണ്. ജയന്റെ മരണത്തിന് ശേഷം ജനിച്ച പുതു തലമുറ പോലും ജയന്റെ രീതികൾ പിന്തുടരുന്നു. 1974 മുതൽ 80 വരെയുള്ള ആറ് വർഷം കൊണ്ട് ഒരു തമിഴ് ചിത്രമടക്കം 116 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഐ വി ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന ചിത്രം ജയനെ കൂടുതൽ ജനകീയനാക്കി. ചിത്രത്തിലെ ചടുലമായ ഇംഗ്ലീഷ് ഡയലോഗുകൾ തിയേറ്ററുകളെ ഇളക്കിമറിച്ചു. ജയന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും കഥകൾ പുറത്തുവന്നിരുന്നു. സഹതാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംശയങ്ങൾ. ഇതിന് പുറമേയായിരുന്നു ജയന്റെ അവകാശത്തിന് വേണ്ടിയുള്ള തർക്കങ്ങൾ. ഇപ്പോൾ വല്യച്ഛനെ ചൊല്ലിയുള്ള തർക്കമാണ് ചൂടുപിടിക്കുന്നത്.
അവിവാഹിതനായ ജയന്റെ യാഥാർത്ഥ അവകാശിയെ ചൊല്ലിയുള്ള തർക്കം. സീരിയൽ അഭിനേതാവായ ഉമാനായരും ജയന്റെ അനുജന്റെ മകൾ ലക്ഷ്മി ശ്രീദേവിയും തമ്മിലാണ് തർക്കും. അതിനിടെ അവകാശ വാദവുമായി സീരിയൽ നടൻ ആദിത്യനും രംഗത്തുണ്ട്. ജയന് ഒരു സഹോദരൻ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് തന്നെ ജയനെ വല്യച്ഛന് എന്ന് വിളിക്കാൻ തനിക്ക് മാത്രമേ കഴിയൂവെന്നും ലക്ഷ്മി ശ്രീദേവി പറയുന്നു. അങ്ങനെ ജയനെ ചൊല്ലിയുള്ള അവകാശ വാദങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.
വെറ്റില ജ്യോൽസ്യത്തിനെത്തി ജയാ മാത്യുവിനെ പ്രണയിനിയാക്കി
ജയന്റെ ഭാര്യയെന്ന് അവകാശവാദവുമായി നേരത്തെ ഒരു സ്ത്രീ കടന്നുവന്നിരുന്നു. ജയാ മാത്യു. ജയന്റെ രണ്ട് മക്കളെ പ്രസവിച്ചയാളുമാണ് താനെന്നാണ് ജയാ മാത്യു വർഷങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ജയാമാത്യു ദളിത് സമുദായക്കാരിയായിട്ടാണ് വളർന്നത്. തിരുവല്ലയിൽ കടമാംകുളത്ത് താമസിക്കുന്നു. 14മത്തെ വയസിലാണ് ജയനുമായി പരിചയപ്പെട്ടതും ബന്ധപ്പെട്ടതും. ജയയുടെ വളർത്തച്ഛൻ മൈലൻ തിരുവല്ലയിലെ അറിയപ്പെടുന്ന വെറ്റില ജ്യോത്സ്യനായിരുന്നു. കൃഷ്ണൻനായർ എന്ന ജയൻ ഔദ്യോഗിക ജീവിതത്തിലെ ഒരു കേസിന്റെ കാര്യമറിയാനാണ് മൈലനെ സമീപിച്ചത്. കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി കാര്യങ്ങൾ പറയാൻ സഹായിച്ചിരുന്ന, പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്ന ജയയെ ജയന് ഇഷ്ടമായി.
അവർ നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചു. അതിൽ രണ്ടു മക്കൾ ജനിച്ചു. മകളും മകനും. മകൾ വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായി തിരുവല്ലയ്ക്കടുത്ത് താമസിക്കുന്നു.രണ്ടു സിനിമകൾ ഒഴികെ, മറ്റെല്ലാ സിനിമകളുടെ ലൊക്കേഷനുകളിലും ജയനോടൊപ്പം ജയ പോകാറുണ്ടായിരുന്നു എന്നാണ് അവകാശപ്പെട്ടത്. അവസാനമായി അവർ തമ്മിൽ കണ്ടതും ഒരുമിച്ച് ജീവിച്ചതും പീരുമേട്ടിൽ അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിലാണ്. അവിടെനിന്നാണ് കോളിളക്കത്തിൽ അഭിനയിക്കാൻ പോയതും ദാരുണമായ അന്ത്യമുണ്ടായതും. ജയയും സിനിമയിൽ അഭിനയിച്ചിരുന്നു.
ഓടയിൽനിന്ന് എന്ന ചിത്രത്തിലാണ് ജയ ആദ്യമായി അഭിനയിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 210 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ റോളുകളായിരുന്നു. ജയൻ മരിക്കുമ്പോൾ രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗർഭിണിയായിരുന്നു ജയ. ജയന്റെ അമ്മ ജയയെ അംഗീകരിച്ചിരുന്നു. ഒരുലക്ഷം രൂപയും അവർ ജയയ്ക്കു കൊടുക്കുകയുണ്ടായി. തനിക്ക് ജീവിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ജയ പറയുന്നു. അതുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം ജയന്റെ സ്മരണ നിലനിർത്താനും ജീവിക്കാനുമായി ജയൻ ടെയ്ലറിങ് സ്കൂൾ തുടങ്ങുമെന്നും അവർ പറഞ്ഞിരുന്നു.
തീപ്പട്ടി കമ്പനിയിലെ തങ്കമ്മയ്ക്കും അവകാശ വാദം
ജയനാണ് തന്റെ അച്ഛനെന്ന് സ്ഥാപിച്ചു കിട്ടാൻ തേവള്ളി പുത്തന്മഠം കുഴയിൽ വീട്ടിൽ മുരളീധരൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതും നേരത്തെ ചർച്ചയായിരുന്നു. വർഷങ്ങൾക്ക് മുമ്പ്. ജയൻ എന്റെ അച്ഛൻ - മുരളി കോടതിയിലേക്ക് എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയിലാണ് മുരളീധരൻ തന്റെ പിതൃത്വം സ്ഥാപിച്ചുകിട്ടാനായി കോടതിയെ സമീപിക്കുന്ന വിവരം പുറത്തറിയുന്നത്. തേവള്ളിയിലുള്ള വീട്ടിൽ ജയന്റെ അമ്മ ഭാരതിയമ്മയുടെ സഹായിയായി കഴിഞ്ഞ തങ്കമ്മയുടെ മകനാണ് മുരളീധരൻ.
''ഞാൻ ജയന്റെ മകനാണെന്ന് എന്നെ അറിയുന്നവർക്കെല്ലാം അറിയാം. എങ്കിലും 'തന്തയില്ലാത്തവൻ' എന്നുള്ള പരിഹാസം കേട്ടുമടുത്തു. എല്ലാം മനസ്സിലൊതുക്കി നടക്കാൻ ഇനി വയ്യ'', നിയമയുദ്ധത്തിനിറങ്ങാനുള്ള സാഹചര്യം മുരളീധരൻ മാതൃഭൂമിയോട് അന്ന് വിശദീകരിച്ചിരുന്നു. മുരളി ജയന്റെ മകനാണെന്ന് അമ്മ തങ്കമ്മയും ആണയിടുന്നു. ''മുരളി ജയന്റെ മോനാണെന്നറിയാവുന്ന ഒത്തിരിപ്പേർ കൊല്ലത്തുണ്ട്. സംശയമുള്ളവർ അവരോട് ചോദിക്കട്ടെ'', അവർ പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലിചെയ്തുവരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കുന്നതും. തുടർന്ന് അവർ ഭാരതിയമ്മയോടൊപ്പം വീട്ടിൽ സ്ഥിരതാമസമായി.
നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നത്. ജയനേക്കാൾ രണ്ട് വയസ്സിന് മൂത്തതായിരുന്നു തങ്കമ്മ. കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നൽകുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയൻ തന്റെ മകനെ അംഗീകരിക്കാൻ തയ്യാറായിരുന്നുവത്രെ. എന്നാൽ ആ സമയത്ത് ജയൻ സിനിമയിൽ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താൻ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറയുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയൻ ഉറപ്പു നൽകിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണത്രെ മരണം വരെ ജയൻ അവിവാഹിതനായി ജീവിച്ചത്.
25 വർഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോൾ ഒരിക്കൽ ജയൻ വിവാഹിതനാകാൻ തീരുമാനിച്ചപ്പോൾ താൻ കൊല്ലം കോടതിയിൽ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ ഓർമ്മിച്ചു. 61കാരിയായ തങ്കമ്മ മകൻ മുരളീധരനോടും കുടുംബത്തോടുമൊപ്പം തേവള്ളി കച്ചേരിക്കുളം പുറമ്പോക്കിലെ ഒരു കുടിലിലാണ് വാർത്ത വരുമ്പോൾ ജീവിച്ചിരുന്നത്. ഇലക്ട്രിക്കൽ ജോലികൾ ചെയ്താണ് മുരളീധരൻ കുടുംബം പുലർത്തുന്നത്. ഭാര്യയുണ്ട്.
കൃഷ്ണൻനായരെ ജയനാക്കിയത് ജോസ് പ്രകാശ്
എഴുപത് എൺപതു കാലഘട്ടത്തിൽ മലയാള സിനിമയുടെ ട്രെൻഡ് തന്നെ മാറ്റിമറിച്ച നടനായിരുന്നു ജയൻ . കൊല്ലം തേവള്ളി ഓലയിൽ പൊന്നച്ചം വീട്ടിൽ കൊട്ടാരം രാമകൃഷ്ണപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച ബിബേബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻനായർ സിനിമയിലെത്തുന്നത് കഠിനപ്രയത്നത്തിലൂടെയാണ്. ഇന്ത്യൻ നേവിയിൽ ബോംബയിൽ സെക്ടറിൽ പെറ്റി ഓഫീസർ ആയി ജോലി ചെയ്തിരുന്ന ജയൻ നേവിയിലെ നാടകങ്ങളിലെ സ്ഥിരം അഭിനേതാവായിരുന്നു. കൊച്ചിൻ നേവിയിൽ സ്ഥലംമാറി എത്തിയതോടെയാണ് കൃഷ്ണൻനായർക്കു കലശലായ സിനിമാമോഹം ഉണ്ടാകുന്നത്. അതിനു കാരണം കൊച്ചിൻ നേവൽ ബേസിനടുത്തു ഡ്രൈ ക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന നടൻ ജോസ് പ്രകാശിന്റെ മകൻ രാജനുമായുള്ള ചങ്ങാത്തമാണ് .
രാജൻ മുഖേന ജോസ് പ്രകാശിനെ പരിചയപ്പെട്ട ജയൻ തന്റെ അഭിനയ മോഹം ജോസ് പ്രകാശിനെ അറിയിക്കുന്നു .അവസരം വന്നാൽ ശരിയാക്കാമെന്ന് ജോസ് പ്രകാശും .അങ്ങനെയാണ് നാടകപ്രവർത്തകനും നാടകസംവിധായകനുമായ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിൽ കൃഷ്ണൻ നായർക്ക് ഒരു പാട്ടു സീനിൽ അഭിനയിക്കാൻ വേഷം ലഭിക്കുന്നത് .ചെറിയ വേഷം ആയിരുന്നെങ്കിലും കൃഷ്ണൻനായർ ആ സീൻ മനോഹരമായി അഭിനയിച്ചു പ്രശംസ നേടി .അതുമലയാള സിനിമയിലെ അന്നുവരെ കാണാത്ത ഒരു താരോദയത്തിനു വഴി തെളിയിച്ചു .തുടർന്ന് ഇതാ ഇവിടെവരെ ,മദനോത്സവം ,ഇതാ ഒരു മനുഷ്യൻ ,തുടങ്ങി നിരവധി സിനിമകളിൽ .വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കൃഷ്ണൻ നായർ മലയാള സിനിമയിൽ ചുവടുറപ്പിച്ചു വരുമ്പോൾ ,കൃഷ്ണൻ നായർ എന്ന പേര് സിനിമയ്ക്ക് ചേരില്ല എന്ന് ജോസ് പ്രകാശ് പറഞ്ഞു.
അങ്ങനെ ജോസ് പ്രകാശ് കൃഷ്ണൻ നായർക്ക് ജയൻ എന്ന് പേരിട്ടു .പിന്നെ ആ പേര് മലയാള സിനിമയുടെ ഗതിമാറ്റിമറിച്ചത് മലയാളികൾ കണ്ടു . കൊല്ലംകാരുടെ കൃഷ്ണൻ നായർ മലയാള സിനിമയുടെ പുരുഷ സൗന്ദര്യത്തിന്റെ ,പൗരുഷത്തിന്റെ പ്രതീകമായി. ജയനായി മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ താരമായി മലയാള സിനിമയെ കൈപ്പിടിയിലൊതുക്കി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്