ലോകമെങ്ങും തരംഗം ആയപ്പോഴും ബാഹുബലി യുകെയിൽ റിലീസ് ചുരുക്കം തിയറ്ററുകളിൽ മാത്രം; മിക്കയിടത്തും കാണികൾ സെൻസർഷിപ്പിനെ ചൊല്ലി ബഹളം; പലയിടത്തും നടന്നത് സ്വകാര്യ ഷോകൾ; ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ള; വിഷു റിലീസ് നടത്തിയ മലയാള ചിത്രങ്ങളും പടക്കം പോലെ പൊട്ടുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോകമെങ്ങും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഒരൊറ്റ കാര്യമേ സംസാരിക്കാനുള്ളൂ. വ്യാഴാഴ്ച മുതൽ ലോകമെങ്ങും തേരോട്ടം തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തന്നെ. ലോകത്തെ ഓരോ രാജ്യങ്ങളിലും ബാഹുബലി നേടുന്ന തകർപ്പൻ റെക്കോർഡ് കളക്ഷനുകളെ കുറിച്ച് വാർത്തകൾ എത്തികൊണ്ടിരിക്കെ അക്കൂട്ടത്തിൽ തൽക്കാലം യുകെ സ്ഥാനം പിടിക്കുന്നില്ല. ചിത്രത്തിന്റെ പ്രീമിയർ ഷോ പോലും ലണ്ടനിൽ രാജ്ഞിക്കു വേണ്ടി നടത്തും എന്ന് അറിയിച്ചിരുന്ന ബാഹുബലി ടീം എന്തുകൊണ്ടാണ് ചിത്രത്തിന് ബോക്സ് ഓഫിസ് റിലീസ് നടത്താൻ തയ്യാറാകാതിരുന്നത് എന്നും വ്യക്തമല്ല.
അതും ചിത്രത്തിന്റെ ആഗോള റിലീസിന്റെ ഭാഗമായി കുവൈറ്റിൽ അടക്കം ചിത്രം വ്യാഴാഴ്ച മുതൽ പ്രദർശനം നടന്ന സാഹചര്യത്തിൽ ബോളിവുഡ് ചിത്രങ്ങൾക്ക് വൻ വിപണിയുള്ള ബ്രിട്ടനിൽ ഛിത്രം വിട്ടുനിൽക്കുന്നത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ട്വിറ്റർ അടക്കം സമൂഹ മാധ്യമങ്ങളിൽ ചിത്രം എപ്പോൾ പ്രദർശനത്തിന് എത്തും എന്നതാണ് ആരധകർ ബാഹുബലി ടീമിനോട് ചോദിക്കുന്നത്.
അതിനിടെ യുകെയിലെ മിക്ക നഗരങ്ങളിലുംകഴിഞ്ഞ രണ്ടു ദിവസവും സ്വകാര്യമായി ഷോ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഉൾപ്പെടുത്തി പ്രദർശനത്തിന് എത്തിയത്. സ്വകാര്യ വ്യക്തികൾ വാടകക്ക് എടുത്തു ചിത്രം പ്രദർശിപ്പിക്കുക ആയിരുന്നു. ഇക്കാരണത്താൽ തന്നെ ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ളയും നടന്നു. പലയിടത്തും പല തരത്തിലായിരുന്നു നിരക്ക്. ചില സ്ഥലങ്ങളിൽ 25 പൗണ്ട് ഈടാക്കിയപ്പോൾ തിരക്ക് കുറഞ്ഞിടത്തു 20 പൗണ്ടായിരുന്നു നിരക്ക്. കുട്ടികൾക്ക് 15 പൗണ്ട് നിരക്കിലുമാണ് ടിക്കറ്റ്.
എന്നാൽ സെൻസർ നിയമം അനുസരിച്ചു 15 വയസ്സിൽ താഴെ ഉള്ളവർക്ക് ചിത്രം കാണാൻ അനുമതി ഇല്ലെന്ന റിപ്പോർട്ട് പുറത്തു വന്നതാകാം പ്രധാന വിതരണക്കാർ ചിത്രത്തെ കൈവിടാൻ കാരണമെന്നും പറയപ്പെടുന്നു. എന്നാൽ ഓരോ പ്രദർശനം വീതം നടന്ന പ്രധാന നഗരങ്ങളിൽ ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായും വിറ്റുപോയതാണ് സൂചനകൾ. അതേ സമയം സ്വകാര്യ ഹാളുകൾ എടുത്തു നടത്തിയ പ്രദർശനത്തിൽ 4സ ഇഫ്റ്റുകളോടെ ചിത്രം ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയും ബാഹുബലി ആരാധകർ പങ്കിടുന്നു.
ടങ്കലും പുലിമുരുകനും ഒക്കെ കൊടികുത്തി വാണ യുകെയിൽ ബാഹുബലിയുടെ രണ്ടാം വരവ് വൻ ആഘോഷം തന്നെ ആകേണ്ടിയിരുന്നു എന്ന ചിന്തയാണ് സിനിമ ആസ്വാദകർ പങ്കിടുന്നത്. ചിത്രം സാങ്കേതിക മേന്മയുടെ അടിത്തറയോടെ ആസ്വദിക്കാൻ സ്വകാര്യ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശങ്ങളിൽ സാധിച്ചില്ല എന്നതാണ് ഈ പരാതിക്കു അടിസ്ഥാനമാകുന്നത്. ഒട്ടു മിക്ക ബോളിവുഡ് ചിത്രങ്ങളും മികച്ച കളക്ഷൻ റെക്കോർഡ് നേടുന്ന ബ്രിട്ടനിൽ ബാഹുബലി ആഘോഷമാക്കാൻ മലയാളി സമൂഹത്തിനും കഴിയാതെ പോയതിന്റെ നിരാശ സിനിമ ആസ്വാദകർക്കിടയിൽ പ്രകടമാണ്.
അയിങ്കരൻ ഉൾപ്പെടെയുള്ള ബിഗ് ബ്രാൻഡ് വിതരണക്കാർ ഉണ്ടായിട്ടും ബാഹുബലിക്ക് യുകെയിൽ സജീവമായി പ്രദർശനം നടത്താൻ കഴിയാതെ പോയതാണ് സിനിമ ബ്രിട്ടനിൽ ചർച്ച ചെയ്യാൻ കാരണമാകുന്നത് എന്നതും ശ്രദ്ധേയം. ബാഹുബലിയുടെ വിദേശ റിലീസ് ആദ്യ പതിപ്പ് വെറും 13 കോടിക്ക് വിറ്റുപോയപ്പോൾ തിയറ്റർ കളക്ഷനായി ലഭിച്ചത് 75 കോടിയാണ്. ഇക്കാരണത്താൽ രണ്ടാം പതിപ്പ് 50 കോടി രൂപയ്ക്കു രണ്ടു വർഷം മുൻപേ വിറ്റുപോയതായും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിട്ടും യുകെ വിപണിയിൽ സിനിമക്ക് എന്തണ് സംഭവിച്ചത് എന്ന് വ്യക്തമല്ല.
എന്നാൽ ചിത്രം ഹിന്ദി പതിപ്പിന് 15 എ റേറ്റിങ്ങും തമിഴ്, തെലുങ്ക് പതിപ്പിന് 12 വയസ്സിനു മുകളിൽ ഉള്ളവർക്കും സെൻസർ അംഗീകാരം കിട്ടിയത് തിയറ്ററുകളിൽ വ്യാപകമായ കുഴപ്പത്തിനും കാരണമായി. തമിഴ് ചിത്രം കാണാൻ എത്തിയവർക്ക് തെറ്റിദ്ധാരണയുടെ പേരിൽ ലണ്ടൻ സൗത്ത് വുഡ്ഫോർഡ് അടക്കമുള്ള ഓഡിയോൺ തിയറ്ററുകളിൽ നിന്നും കുട്ടികളുമായി പുറത്തിറങ്ങേണ്ടി വന്നു. തിയറ്ററിൽ പകുതിയിലധികം കാണികൾ നിറഞ്ഞ ശേഷമാണു പുറത്തു പോകാൻ നിർദ്ദേശം ലഭിച്ചത്.\
എന്നാൽ തങ്ങൾക്ക് ലഭിച്ച ടിക്കറ്റിൽ 12 എ റേറ്റിങ് ഉള്ളത് ചൂണ്ടിക്കാട്ടിയിട്ടും തിയറ്റർ അധികൃതർ തെറ്റ് സമ്മതിക്കാൻ തയ്യാറായില്ല. നീണ്ട വാഗ്വാദത്തിനു ഒടുവിൽ തിയറ്ററിനു പുറത്തു പോകാൻ എഴുതി നൽകണമെന്നും കാണികൾ വാദിച്ചു. ഒടുവിൽ തെറ്റ് മനസിലാക്കിയ തിയറ്റർ അധികൃതർ അര മണിക്കൂറിനു ശേഷം തെറ്റു സമ്മതിക്കുക ആയിരുന്നു. അപ്പോഴേക്കും ഫിലിം പ്രദർശനം ആരംഭിച്ചാൽ ബാക്കി ഭാഗം കാണാൻ കാണികളും തയ്യാറായില്ല.
ഒടുവിൽ സമാശ്വാസം എന്ന നിലയിൽ ചിത്രം നാളെ കാണുവാനും മറ്റൊരു ചിത്രം യുകെയിലെ ഏതു ഓഡിയോണിലും സൗജന്യമായി കാണുവാനും ഉള്ള സൗകര്യം ഒരുക്കുക ആയിരുന്നു അധികൃതർ. ഏറെ ആശിച്ചു തിയറ്ററിൽ എത്തിയിട്ടും ടിക്കറ്റ് ലഭിച്ച ശേഷം തിയറ്റർ വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായതിൽ നിരാശയോടെയാണ് കാണികൾ വീടുകളിലേക്ക് മടങ്ങിയത്. പലർക്കും നാളെ ചിത്രം കാണാൻ അസൗകര്യം ഉള്ളതിനാൽ പണം മടക്കി വാങ്ങേണ്ടിയും വന്നു.
നിരവധി മലയാളികളും കുട്ടികളുമായി ചിത്രം കാണാൻ എത്തിയിരുന്നു. കഴിഞ്ഞ മാസം എത്തിയ മലയാള ചിത്രം ഇസ്ര അടക്കമുള്ളവയും സമാനമായ പ്രശനം നേരിട്ടിരുന്നു. കുട്ടികളുമായി തിയറ്ററിൽ എത്തുന്നവരാണ് ഭൂരിഭാഗം കാണികളും എന്നത് കൂടിയാകാം വന്മുതൽമുടക്കിൽ ബാഹുബലിയുടെ രണ്ടാം ഭാഗം വ്യാപകമായി തിയറ്ററുകളിൽ ബോക്സ് ഓഫിസ് റിലീസിന് തടസ്സമായതെന്നും കരുതപ്പെടുന്നു.
അതേ സമയം രണ്ടു മാസത്തിനിടയിൽ പത്തോളം മലയാള ചിത്രങ്ങൾയുകെയിൽ പ്രദർശനത്തിന് എത്തിയപ്പോൾ ഒന്നിന് പോലും കാര്യമായ വാണിജ്യ വിജയം നേടാൻ ആയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. ദിലീപ് ചിത്രം ജോർജേട്ടന്റെ പൂരം, മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ്, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, നിവിൻ പോളിയുടെ സഖാവ്, പുതുമുഖ ചിത്രം ഒരു മെക്സിക്കൻ അപാരത എന്നിവയൊക്കെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ ടേക്ക് ഓഫ് മാത്രമാണ് ഇക്കൂട്ടത്തിൽ അൽപ്പമെങ്കിലും ജനശ്രദ്ധ നേടി മടങ്ങിയത്. യുകെ മലയാളികളിൽ ഒട്ടേറെ പേർ അവധിക്കാല യാത്രകളിലും വിഷു ഈസ്റ്റർ പ്രമാണിച്ചു കേരള യാത്രയിലും ആയിരുന്നതും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതിനു പ്രധാന കാരണമാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍