സിക്സ് പാക്കൊക്കെ പോയി വയറുന്തിയിട്ടും പാവങ്ങളുടെ മമ്മൂട്ടി ഇടിവെട്ടാകുന്നു; പെരുച്ചാഴിയും വില്ലാളിവീരനും കണ്ട് വട്ടു പിടിച്ചവർക്ക് വെള്ളിമൂങ്ങ ആവേശമാകുന്നു.
എം മാധവദാസ്
'മംഗ്ലീഷും', 'ഹായ് ഐ ആം ടോണിയും', 'പെരുച്ചാഴിയും', 'വില്ലാളിവീരനും' പുറമെ അടുത്തകാലത്തായി ഒന്നുരണ്ട് ടീവി സീരിയലും കണ്ടുപോയതുമൂലമുണ്ടായ മാനസിക ആഘാതംകാരണം ഇനി ഇത്തരം കലാപരിപാടികൾക്കില്ലെന്ന് തീർത്തും തീരുമാനിച്ചിരിക്കെയാണ് നമ്മുടെ 'വെള്ളിമൂങ്ങ' പാറിപ്പറന്നുവന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ കയറിയതാണെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെ മികച്ച ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം ഒരുക്കാൻ നവാഗതനായ ജിബു ജേക്കബിനായി. ഒരു നീണ്ട ഇടവേളക്കുശേഷമാണ് പ്രേക്ഷകർ ഒരു പടം കണ്ട് സംതൃപ്തിയോടെ തിരച്ചുവരുന്നത്. അതും 'ടമാർ പടാറൊക്കെ' കണ്ട് ജനം തീയേറ്റിന് തീവെയ്ക്കാനൊരുങ്ങുന്ന ഇക്കാലത്ത്. കാശുമുടക്കി സിനിമകാണുന്ന സാധാരണക്കാരന് ഈ ചിത്രത്തിൽ പൈസ വസൂലാവുമെന്ന് ഉറപ്പിച്ചുപറയാം.
ദീർഘകാലത്തിനുശേഷം നായകനായി തിരിച്ചത്തെിയ ബിജുമേനോൻ ഈ സിനിമയിൽ അക്ഷരാർഥത്തിൽ ആടിത്തകർക്കയാണ്. നോട്ടത്തിലും ചിരിയിലും എന്തിന് ഒരു മൂളലിൽപോലും നർമ്മംകൊണ്ടുവന്ന് ഇടിവെട്ടാവുകയാണ് നമ്മുടെ മേനോൻകുട്ടി. ഒരുകാലത്ത് പാവങ്ങളുടെ മമ്മൂട്ടിയെന്ന ഇമേജുള്ള, കേരളത്തിലെ ഫ്യൂഡൽ പുരുഷ സങ്കൽപ്പത്തിനുചേർന്ന ഉത്തമ ശരീര ഘടനയുള്ള ബിജുമേനോൻ അൽപ്പകാലത്തെ വനവാസത്തിനുശേഷം ഹ്യൂമറിന്റെ ട്രാക്കിൽ കയറിയാണ് തിരച്ചുവന്നത്. പഴയ സിക്സ്പാക്ക് മോഡൽ ബോഡിയിൽനിന്ന് വയറുന്തിയ രൂപമായിട്ടും പക്ഷേ അന്നു കിട്ടിയതിനേക്കാൾ ജനപിന്തുണയും ആരാധനയും ബിജുവിന് കിട്ടുന്നുണ്ട്. ഒട്ടും സംശയിക്കേണ്ട, സൂപ്പർ താരപദവിയിലേക്കുതന്നെയാണ് ഈ 'മധ്യവയസ്കന്റെയും' യാത്ര. മോഹൻലാലിനെപ്പോലെ ഒറ്റക്ക് പ്രകടനം നടത്തി ഒരു ചിത്രത്തെ ഹിറ്റാക്കാൻ കഴിയുമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. ദിലീപിന്റെയും, മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയുമെല്ലാം ചിത്രങ്ങൾ അടിക്കടി എട്ടുനിലയിൽ പൊളിയുന്ന ഇക്കാലത്ത് ബിജുവിനെപ്പോലുള്ള മൂന്നാം നിരക്കാർ, മാരത്തോൺ ഓടി ഒന്നാമതത്തെുകയാണ്. മലയാള സിനിമയുടെ താര സമവാക്യങ്ങൾ അടിമുടിമാറുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആത്യന്തികമായി ഈ ചത്രം മുന്നോട്ടുവെയ്ക്കുന്നത്.
പഴമയുടെ സുഖം, കാരിക്കേച്ചർ ഹാസ്യം
കടുത്ത രാഷ്ട്രീയ പശ്ചാത്തലമുള്ള നാടാണ് കേരളമെങ്കിലും കെ ജി ജോർജിന്റെ പഞ്ചവടിപ്പാലവും, സത്യൻ-ശ്രീനി ടീമിന്റെ സന്ദേശത്തെയും മാറ്റി നിർത്തിയാൽ മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ല. ഈ റേഞ്ചിലേക്കൊന്നും വരില്ലെങ്കിലും കുറിക്കുകൊള്ളുന്ന ചില രാഷ്ട്രീയ പരിഹാസങ്ങൾ നടത്താൻ 'വെള്ളിമൂങ്ങ'ക്കാവുന്നു. സകല തരികിടകളുമറിയാവുന്ന, പ്രായമേറെയായിട്ടും പെണ്ണുകിട്ടാത്ത, ഡെമോക്രാറ്റിക്ക് നാഷണൽ കോൺഗ്രസ് എന്ന ഉത്തരേന്ത്യൻ പാർട്ടിയുടെ നേതാവാണ് ബിജു അവതരിപ്പിക്കുന്ന മാമച്ചൻ. കല്യാണ വീട്ടിൽചെന്നാൽ മണവാളനായും, മരണവീട്ടിൽചെന്നാൽ പെട്ടിയിൽകിടക്കാനും വരെ ശ്രമിക്കുന്ന മാമച്ചൻ നമ്മുടെ കേരളാകോൺഗ്രസ് നേതാക്കളുടെയൊക്കെ തനിപ്പകർപ്പാണ്. മറ്റുപാർട്ടിയിൽചേർന്നാൽ നേതാവാകാൻ കഴിയില്ലെന്നതുകൊണ്ടാണ് അയാൾ ഈ ഉത്തരേന്ത്യൻ പാർട്ടിയുടെ കേരള നേതാവാകുന്നതുതന്നെ. പത്താംക്ലാസും ഗുസ്തിയും മാത്രം കൈമുതലായ ഇയാൾ, തിണ്ണമിടുക്കുകൊണ്ടും കുതന്ത്രങ്ങൾകൊണ്ടും മന്ത്രി വരെയാവുന്നതാണ് കഥ. ഇടതുവലതു മുന്നണികൾ നടത്തുന്ന അവസരവാദത്തിന്റെ തനിനിറം മൂങ്ങ പുറത്തുകാണിക്കുന്നുണ്ട്. എന്നാൽ കാരിക്കേച്ചർപോലെയോ, കാർട്ടൂൺപോലെയൊ ഉള്ള നർമമല്ലാതെ, കടുത്ത അരാഷ്ട്രീയത സിനിമവച്ചു പുലർത്തുന്നില്ല. ( ഡെമോക്രാറ്റിക്ക് നാഷണൽ കോൺഗ്രസ് എന്ന പാർട്ടി പണ്ട് നമ്മുടെ കെ മുരളീധരൻ ഉണ്ടാക്കിയ ഡി ഐ സിയെ ഓർമ്മിപ്പിക്കുന്നു. ഇതുമായി ഇടതുപക്ഷം കൂട്ടുർേചന്നതുവച്ചുനോക്കുമ്പോൾ വെള്ളിമൂങ്ങയിലെ വിമർശനങ്ങൾ പതിരായില്ലെന്ന് അർഥം) ന്യൂ ജനറേഷൻ സിനിമകളിൽ സാധാരണ കാണുന്നതുപോലുള്ള തെറിയഭിഷേകവും, കുടുംബത്തിനൊപ്പം കാണാനാവാത്ത രീതിയിൽ ദ്വയാർഥ പ്രയോഗങ്ങളും ഈ സനിമയിലില്ല. തിരക്കഥാകൃത്ത് ജോജിതോമസ് ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.ബിജുമേനോന്റെ കുടവയർ തടവി സഹോദരന്റെ മകൾ 'ലാലീ ലാലീ പാടുന്ന' സീനൊക്കെയുണ്ട് സിനിമയിൽ. കവിളുന്തിയും കുടവയർ ചാടിയും മുഖത്തെ രക്തപ്രസാദംവറ്റിയും വയോധികരായിട്ടുണ്ടെങ്കിലും നമ്മുടെ താരദൈവങ്ങൾ ഇത്തരമൊരു സ്വയം പരിഹാസത്തിനു നിൽക്കുമോ. 'ഓ ടൈമിങ്ങ്പോയി' എന്ന ബിജുവിന്റെ ഡയലോഗിനൊക്കെ എന്താ പഞ്ച്, എന്താ ചന്തം. ഇനിയും ഘനനം ചെയ്തിട്ടില്ലാത്ത എത്രയോ മുഖഭാവങ്ങൾ എന്നിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കള്ളച്ചിരിയിയുമുണ്ട്.
പുതുതലമുറസിനിമകളുടെ പാറ്റേണിലല്ല, ക്യാമറമാൻ കൂടിയായ ജിബുജോർജ് ഈ ചിത്രം ഒരുക്കയത്. നേർരേഖയിലെന്നപോലെ കഥപറയുന്ന ആ രീതിയും വ്യത്യസ്തമായി. ന്യൂജറേഷൻ ജാടകളും പ്രേക്ഷകന് ദഹിക്കാത്ത ട്വിസ്റ്റുകളൊന്നും ഈ മൂങ്ങയിലില്ല. ആ മാറ്റവും പ്രേക്ഷകർ പോസറ്റീവായാണ് എടുക്കുന്നത്.
കൊണ്ടും കൊടുത്തും ബിജുവും അജുവും
ബിജുമേനോൻ അജുവർഗീസ് ടീമിന്റെ ഒന്നാന്തരം ടൈമിങ്ങോടെയുള്ള്ള കോമഡി ഡയലോഗുകളും കൗണ്ടറുകളുമാണ് സിനിമയിലെ ഹൈലൈറ്റ്. 'പെരുച്ചാഴിയിൽ' മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ താരപ്രഭയൂടെ വിശ്വരൂപത്തിൽ, പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായ അജുവർഗീസ് വെള്ളിമൂങ്ങയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ( 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിൽ' മമ്മൂട്ടിയോടും, 'പെരുച്ചാഴിയിൽ' മോഹൻലാലിനോടുമുള്ള പേടി മാറിയപ്പോഴേക്കും തന്റെ സീനുകൾ തീർന്നുപോയിയെന്ന് അജു ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു) സാധാരണ നായകനെ വെറുതെ പൊക്കിയടിക്കാനാണ്, ഉപകഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളതെങ്കിൽ, ഇത്തവണയതു മാറുന്നു. കോമഡിയുണ്ടെങ്കിലും നായകന്റെ സുഹൃത്ത് ഇവിടെ കോമാളിയല്ല. താരകേന്ദ്രീകൃതമായി തിരക്കഥയൊരുക്കുന്നതിൽനിന്ന് മാറിചിന്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഇവിടെ പ്രകടമാണ്. ഡൽഹികാണാനായി ബിജുമേനാൻ അജുവിനെകൊണ്ടുപോവുമ്പോഴുണ്ടാവുന്ന കോമഡികളൊക്കെ കാണേണ്ടതുതന്നെയാണ്. പഴയ മോഹൻലാൽ ശ്രീനിവാസൻ ടീമിനെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.
ബിജുമേനോന്റെ കുടവയർ തടവി സഹോദരന്റെ മകൾ 'ലാലീ ലാലീ പാടുന്ന' സീനൊക്കെയുണ്ട് സിനിമയിൽ. കവിളുന്തിയും കുടവയർ ചാടിയും മുഖത്തെ രക്തപ്രസാദംവറ്റിയും വയോധികരായിട്ടുണ്ടെങ്കിലും നമ്മുടെ താരദൈവങ്ങൾ ഇത്തരമൊരു സ്വയം പരിഹാസത്തിനു നിൽക്കുമോ. 'ഓ ടൈമിങ്ങ്പോയി' എന്ന ബിജുവിന്റെ ഡയലോഗിനൊക്കെ എന്താ പഞ്ച്, എന്താ ചന്തം. ഇനിയും ഘനനം ചെയ്തിട്ടില്ലാത്ത എത്രയോ മുഖഭാവങ്ങൾ എന്നിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കള്ളച്ചിരിയിയുമുണ്ട്.
നന്നായി കെട്ടിയൊരുങ്ങി നടക്കയെന്നല്ലാതെ ഈ സിനിമയിൽ നടിമാർക്കൊന്നും കാര്യമായൊന്നും ചെയ്യാനില്ല. നടന്മാരുടെ കൂട്ടത്തിൽ ടിനിടോമും, കലാഭവൻ ഷാജോണും, ശശി കലിംഗയും, സുനിൽ സുഖദയെല്ലാം പതിവുപോലെ . സംഗീതത്തിനും പശ്ചാത്തലത്തിനുമൊന്നും യാതൊരു പ്രാധാന്യവുമില്ലാത്ത ഈ സിനിമ ഹാസ്യം ഒന്നുകൊണ്ട് മാത്രമാണ് ജനപ്രിയമാവുന്നതും. മറ്റൊരു രീതിയിൽ പറഞ്ഞാൽ കഥാതിരക്കഥാടീമിനും സംവിധായകനും അവകാശപ്പെട്ടതാണ് ഈ വിജത്തയത്തിളക്കം. കൂതറ താരചിത്രങ്ങൾക്കായി കോടികൾ പൊടിക്കുന്നവർ ഈ യുവപ്രതിഭകളെയൊന്നും കാണാതെപോവരുത്.മോഹൻലാലിനെപ്പോലെ വില്ലനായി വന്ന് മലയാളിയുടെ ഹൃദയം കീഴടക്കിയ നടനാണ് ബിജു. 1995ൽ 'മാന്നാർ മാത്തായി സ്പീക്കിങ്ങിൽ' ജോൺ ഹോനായി ടൈപ്പിലുള്ള വില്ലന് പിന്നീട് മമ്മൂട്ടിയോട് സാദൃശ്യം തോന്നിക്കുന്ന നായകവേഷങ്ങളാണ് കിട്ടിയത്. പിന്നീട്, തന്റെ ഭാര്യയായ സംയുക്തവർമ്മക്കൊപ്പം മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, മഴ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ വേഷമിട്ട രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ, ഇതാ ഒരു ശക്തനായ നടൻ കൂടിയുണ്ടാവുന്നു എന്ന സൂചയുണ്ടായിരുന്നു. എന്നാൽ പിന്നീട് ടൈപ്പ് വേഷങ്ങളിൽ ബിജു തളച്ചിടപ്പെട്ടു.
ബ്രാൻഡ് ബിജുമേനോൻ
മോഹൻലാലിനെപ്പോലെ വില്ലനായി വന്ന് മലയാളിയുടെ ഹൃദയം കീഴടക്കിയ നടനാണ് ബിജു. 1995ൽ 'മാന്നാർ മാത്തായി സ്പീക്കിങ്ങിൽ' ജോൺ ഹോനായി ടൈപ്പിലുള്ള വില്ലന് പിന്നീട് മമ്മൂട്ടിയോട് സാദൃശ്യം തോന്നിക്കുന്ന നായകവേഷങ്ങളാണ് കിട്ടിയത്.പിന്നീട്, തന്റെ ഭാര്യയായ സംയുക്തവർമ്മക്കൊപ്പം മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, മഴ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ വേഷമിട്ട രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ, ഇതാ ഒരു ശക്തനായ നടൻ കൂടിയുണ്ടാവുന്നു എന്ന സൂചയുണ്ടായിരുന്നു.
എന്നാൽ പിന്നീട് ടൈപ്പ് വേഷങ്ങളിൽ ബിജു തളച്ചിടപ്പെട്ടു. സ്വയം പർവതീകരിക്കലും, പി ആർ വർക്കുകളുമൊക്കെ നന്നായി വേണ്ട മലയാള സിനിമയിൽ, ഒരു ക്ലിക്കിലും കോക്കസിലും പെടാത്ത ഈ നടൻ പാർശ്വവത്ക്കരിക്കപ്പെട്ടു. സ്വയം നിർമ്മിച്ച മടിയൻ ഇമേജിൽ ഈ നടൻ തളച്ചിടപ്പെട്ടു. എന്നാൽ 2010ൽ 'മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ' വ്യത്യസ്തമായ രൂപവും ഭാവവും നർമ്മവുമായി ഈ നടൻ അത്ഭുദപ്പെടുത്തി.നായകൻ ദിലീപ് ബിജുവിന് മുന്നിൽ നിഷ്പ്രഭനായി. പിന്നീട് 'സീനീയേർസ്', 'ഓർഡിനറി', 'റോമൻസ്' എന്നീ ചിത്രങ്ങളിലും കസറിയതോടെ ബിജു വീണ്ടും തിരക്കുള്ള താരമായി. ഇപ്പോഴിതാ ഹിറ്റു ചിത്രത്തിലൂടെ വീണ്ടും നായകവേഷത്തിലേക്കുള്ള മടങ്ങിവരവ്. 'ഗ്രേറ്റ് കം ബാക്ക്' എന്ന് അക്ഷരാർഥത്തിൽ കൈയടിക്കേണ്ടത് ഇതിനെയൊക്കെയാണ്. കാമ്പുള്ള കഥകൾ നോക്കി സിനിമയെടുക്കുകയും ടൈപ്പാവാതിരക്കയും ചെയ്താൽ സൂപ്പർതാര പദവിയിലേക്കുള്ള ബിജുവിന്റെ യാത്രയുടെ തുടക്കംകൂടിയാണ് ഈ സിനിമയെന്ന് നിസ്സംശയം പറയാം.
വാൽക്കഷ്ണം: ഈ സിനിമയുടെ സംവിധായകന്റെ വെളിപ്പെടുത്തലും ഇതോടൊപ്പം കൂട്ടിവായിക്കണം. ബിജുമേനോനാണ് നായകനെന്ന് അറിഞ്ഞതോടെ പല നടിമാരും നിർമ്മാതാക്കളും ഈ പ്രൊജക്റ്റിൽനിന്ന് പിന്മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്. 'വെള്ളിമൂങ്ങ' ഹിറ്റായതോടെ തീർച്ചയായും അവരൊക്കെ ബ്ലീച്ചായിരിക്കും. ഇനി ഇവർ തന്നെ യാതൊരു ഉളുപ്പുമില്ലാതെ ബിജുവിന്റെ കാൾഷീറ്റിനായി ക്യൂ നിൽക്കും. മലയാള സിനിമയിൽ നാടകമേ ഉലകം എന്നാണല്ലേ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്