വാങ്ക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക പതിപ്പ്; മത മൗലികവാദികളുടെ മസ്തകത്തിന് ഏൽക്കുന്ന മർദനം; വി കെ പിയുടെ മകൾ കാവ്യ പ്രകാശിന്റെ ആദ്യ സൃഷ്ടി പക്ഷേ ചലച്ചിത്രം എന്ന നിലയിൽ പരാജയം; ഉണ്ണി ആറിന്റെ കഥ തിരക്കഥയായപ്പോൾ പാളിച്ചകൾ പ്രകടം; തിളങ്ങി അനശ്വര രാജനും ഷബ്ന മുഹമ്മദും
എം മാധവദാസ്
'റസൂൽ ബദർ യുദ്ധകാലത്ത് ഒളിച്ചിരുന്നുപ്പോൾ ചിലച്ച് ശത്രുക്കൾക്ക് കാണിച്ചു കൊടുക്കയാണത്രേ പല്ലി ചെയ്തത്. എന്നാൽ ചിലന്തിയാവട്ടെ വലകെട്ടി മറച്ച് റസൂലിനെ സംരക്ഷിച്ചു. അതുകൊണ്ട് പല്ലിയെ കാണുന്നിടത്ത്വെച്ച് കൊല്ലാം. എന്നാൽ എട്ടുകാലിയെ ഒന്നും ചെയ്യരുത്. '- ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്ത അതേപേരിലുള്ള ചിത്രത്തിൽ ബാപ്പയും മകനും തമ്മിലുള്ള സംഭാഷണമാണിത്. പല്ലിയെ ഷൂ കൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിക്കുന്ന കൊച്ചനിയനെ, ഒരു ജീവിയെയും കൊല്ലരുതെന്ന് പറഞ്ഞ് വിലക്കുകയാണ് ചേച്ചി. അപ്പോൾ അവൻ പറയുന്നത് മദ്രസയിൽ ഉസ്താദ് പറഞ്ഞത്, പല്ലിയെ കണ്ടിടുത്ത്വെച്ച് കൊല്ലണം എന്നാണേല്ലോയെന്ന്. ഇത് കേട്ടുവരുന്ന പിതാവ് ആകട്ടെ തന്റെ മൂത്തമകളെ 'നീ ഉസ്താദിനെക്കാളും മേളിൽ പോവേണ്ട' എന്നു പറഞ്ഞ് ശാസിക്കയാണ്. തുടർന്ന് മകനെ മടിയിലിരുത്തി അദ്ദേഹം ഈ കഥ പറഞ്ഞു കൊടുക്കുന്നു.
എക്കാലവും മതത്തെ, പ്രത്യേകിച്ച ഇസ്ലാമിനെ വിമർശിക്കാൻ നല്ല പേടിയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്കും സിനിമയ്ക്കും. എന്നാൽ 'വാങ്ക്' എന്ന ചിത്രം എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും തിളങ്ങിനിൽക്കുന്നത് അത് ഇസ്ലാമിക മതപൗരോഹിത്യത്തെ തേച്ച് ഒട്ടിക്കുന്നു എന്നതിലാണ്. ഇസ്ലാമിൽ എന്നും കീറാമുട്ടിയാണ് സ്ത്രീ. പുരുഷന്റെ പകുതി മാത്രം അവകാശ അധികാരങ്ങൾ മാത്രമുള്ള അവന്റെ ' 'കൃഷിയിടം'. അങ്ങനെ വിലക്കുകളിൽ വളർന്നുവന്ന ഒരു പെൺകുട്ടിക്ക് പുരുഷന്മാർ മാത്രം കുത്തകയാക്കിയ വാങ്ക് വിളിക്കാൻ തോനുന്നു. തന്റെ എക്കാലത്തെയും ഉൽക്കടമായ ആഗ്രഹം പൂവണിയിപ്പിക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള മതമൗലിക വാദികളുടെ പിത്തലാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പക്ഷേ ഒരു ചലച്ചിത്രം എന്ന രീതിയിൽ നോക്കിയാൽ തങ്ങൾക്ക് കിട്ടിയ കിടിലൻ പ്രമേയത്തെ നശിപ്പിച്ചു എന്നു മാത്രമമേ പറയാൻ കഴിയൂ. പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശിന്റെ സംവിധാനവും, ഹബാന മുഹമ്മിന്റെ സ്ക്രിപ്റ്റുമെല്ലാം ചിലയിടത്ത് പാളിപ്പോയി. ഉണ്ണി ആറിന്റെ കഥയുടെ യാതൊരു കെട്ടുറപ്പും സിനിമക്ക് ഇല്ല. തുടക്കത്തിലും ഒടുക്കത്തിലും ലാഗ് ഫീലിങ്് നന്നായി ഉണ്ടുതാനും. പക്ഷേ എന്നിരുന്നാലും മതയാഥാസ്ഥികതയുടെ മസ്തകത്തിന് എൽക്കുന്ന മർദനം എന്ന നിലക്ക് ഈ ചിത്രം ചരിത്രത്തിൽ അടയാളപ്പെടുത്തും.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക രൂപം
മറ്റൊരു രീതിയിൽ നോക്കിയാൽ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക രൂപമാണ് ഈ ചിത്രം. കാരണം ഒരു യാഥാസ്ഥിക ഹൈന്ദവ കുടുംബത്തിലേക്ക് വെച്ച് സിസിടിവി ഫൂട്ടേജുകളാണ് ഇന്ത്യൻ കിച്ചണെങ്കിൽ, ഇവിടെ ഒരു യാഥാസഥിക മുസ്ലിം കുടുംബമെന്ന മാറ്റം മാത്രം. പക്ഷേ 'മഹത്തായ ഭാരതീയ അടുക്കള'യിൽ ചിത്രീകരിക്കപ്പെട്ട സിനിമാറ്റിക്ക് ക്രാഫ്റ്റ് ഇവിടെ കാണുന്നില്ലെന്ന് മാത്രം. വീട് എങ്ങനെ സ്ത്രീക്ക് നരകമാവുന്നുവെന്നതിന്റെ കൃത്യമായ സൂചകങ്ങൾ രണ്ട് ചിത്രങ്ങളും നൽകുന്നുണ്ട്.
കോളേജിൽ ഫൈനൽ ഇയർ കെമിസ്ട്രിക്ക് പഠിക്കുന്ന നാല് പെണ്കുട്ടികൾ. പഠനം തീരാറായി. കോളജ് കാലത്തുള്ള എല്ലാ അഭിലാഷങ്ങളും ഇവിടെതന്നെ തീർക്കണമെന്ന അദ്ധ്യാപികയുടെ വാക്ക് കേട്ട് അവർ തങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ തീരുമാനിക്കുന്നു. അതിൽ മൂന്നു പേരുടെ ആഗ്രഹങ്ങൾ, ഒരു വിധത്തിൽ സാധിച്ചെടുക്കുന്നു. എങ്കിൽ നാലാമത്തവൾ റസിയയുടെ ( സിനിമയിൽ അനശ്വര രാജൻ) ആഗ്രഹം കുറച്ച് വിചിത്രവും അതിലധികം സങ്കീർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായിരുന്നു. വാങ്ക് വിളിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതിനായി റസിയയുടെ സുഹൃത്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് അവളുടെ ജീവിതം മാറ്റിമറിക്കുന്നു.
ഇസ്ലാമിനെ ധിക്കരിക്കുന്ന പെൺകുട്ടി എന്ന അർഥത്തിൽ അവൾ പിന്നെ വേട്ടയാടപ്പെടുകയാണ്. മതസംരക്ഷകരും സദാചാര ആങ്ങളമാരും മാത്രമല്ല, സ്വന്തം പിതാവുതന്നെ ( ചിത്രത്തിൽ വിനീത്) അവൾക്ക് മുന്നിൽ വൈതാളികർ ആവുന്നു. ഒരു വേള അവൾ ഭ്രാന്തിയായും ചിത്രീകരിക്കപ്പെടുന്നു. കോളജിൽ വരാൻ കഴിയുന്നില്ല. പരീക്ഷപോലും എഴുതാൻ ബാപ്പ സമ്മതിക്കുന്നില്ല. ഇവിടെയൊക്കെ തിരക്കഥയുടെ ബലക്കുറവ് പ്രകടമാണ്. കേരളം എന്നത് വെറുമൊരു താലിബാൻ സ്റ്റോറ്റോ വെള്ളരിക്കാപ്പട്ടണമോ എന്ന് തോന്നിക്കുന്ന രീതിയിലുള്ള ഏക പക്ഷീയത ചിലയിടത്തൊക്കെ ആരോപിക്കാം. യുക്തിഭദ്രമായ ബന്ധം പലപ്പോഴും സംഭവങ്ങൾക്ക് തമ്മിൽ ഉണ്ടാകുന്നില്ല. സാമൂഹിക പരിഷ്ക്കരണം ഒരു ദൗത്യമായി എടുത്തുകൊണ്ട് തിരക്കഥ സെറ്റ് ചെയ്താൽ വരുന്ന പാകപ്പിഴകളാണ് ഇതെന്ന് പറയാതെ വയ്യ.
റസിയയുടെ പാഷൻ ചിത്രീകരിക്കാനായില്ല
പക്ഷേ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെപ്പോലെ ഒരു ശരാശരി ഇസ്ലാമിക കുടുംബം എങ്ങനെ സ്ത്രീവിരുദ്ധമാകുന്നുവെന്നതിന്റെ കൃത്യമായ ചിത്രവും ഇവിടെ വരച്ചുകാട്ടുന്നുണ്ട്. റസിയയുടെ പിതാവ് റസാക്ക് ആദ്യകാലത്ത് നല്ല അടിപൊളി വസ്ത്രങ്ങളൊക്കെ അണിഞ്ഞ് ജീവിച്ച വ്യക്തിയാണ്. പിന്നെ പതുക്കെ പതുക്കെ മത മൗലികവാദം അയാളുടെ മനസ്സിലേക്ക് കയറിവരുന്നതോടെ കുടുംബം പർദയിലേക്കാണ് നീങ്ങുന്നത്. അധികാര- സാമ്പത്തിക കേന്ദ്രമായ ബാപ്പയുടെ ഇഷ്ടത്തിന് അനുസരിച്ചയാണ് റസിയയുടെ ജീവിതം. അവൾ എന്ത് പഠിക്കണം, എപ്പോൾ വിവാഹം കഴിക്കണം എന്ന കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അയാളാണ്. എന്തിന് പെരുന്നാളിന് വസ്ത്രമെടുക്കുന്ന കാര്യത്തിൽപോലും, രാജാവിന്റെ മുന്നിൽ ഭൃത്യർ എന്ന പോലെ തല ചൊറിഞ്ഞ് നിൽക്കണം. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കയറാത്ത 'മഹത്തായ ഇസ്ലാമിക കുടുംബങ്ങളെ' ഈ ചിത്രം നന്നായി ട്രോളുന്നുണ്ട്.
പക്ഷേ ഈ ചിത്രത്തിന് പറ്റിയ ഏറ്റവും വലിയ ഫാൾട്ട്, റസിയയുടെ പാഷൻ എന്ന ആശയത്തെ പ്രേക്ഷകരുമായി വിനിമയം ചെയ്യുന്നതിൽ വന്നതാണ്. എന്തുകൊണ്ടാണ് തനിക്ക് വാങ്ക് വിളിക്കണം എന്നത് അവൾക്ക് ഒരു ക്രെയിസ് ആകുന്നത് എന്ന മർമ്മഭാഗം പറഞ്ഞു ഫലിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും ആയിട്ടില്ല. തന്റെ കരച്ചിലിനുശേഷം അവൾ ആദ്യം കേട്ട ശബ്ദം ബാപ്പ ചെവിയിൽ ഓതിത്തന്ന ബാങ്കുവിളിയാണെന്നും, മദ്രസയിൽ ഉസ്താദ് അതേക്കുറിച്ച് പഠിപ്പിക്കുമ്പോൾ കുട്ടിക്കുണ്ടാവുന്ന ഭാവമാറ്റവും എല്ലാം സിനിമ കാണിക്കുന്നുണ്ടെങ്കിലും അത് പ്രേക്ഷകന്റെ ഉള്ളിൽ തട്ടുന്നില്ല. ഇനി ഇങ്ങനെ വാങ്ക് വിളിക്കാൻ ആയിരുന്നെങ്കിൽ അവർക്ക് വീട്ടിൽ ആരുമില്ലാത്ത സമയത്തോ, ഒരു ലോഡ്ജിൽ റുമെടുത്തോ വാങ്ക് വിളിച്ച് പാഷൻ തീർക്കാവുന്നതായിരുന്നുല്ലോ. പക്ഷേ ഉണ്ണി ആറിന്റെ കഥ വായിക്കുമ്പോൾ കിട്ടുന്ന സംത്രാസം ചിത്രത്തിൽ ചോർന്നു പോകുന്നു. ഇതിനാണോ ഇത്രയും കഷ്ടപ്പെട്ടത് എന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിക്കുന്ന രീതിയിലാണ് ചിത്രം അവസാനിപ്പിക്കുന്നത്.
എഴുത്തിനേക്കാൾ അഭിനയത്തിൽ തിളങ്ങി ഷബ്ന മുഹമ്മദ്
കേരള മണിരത്നം വി കെ പ്രകാശിന്റെ ഏറ്റവും വലിയ പ്രത്യേക ഷോട്ടുകളുടെ ദൃശ്യഭംഗിയും വിന്യാസവും തന്നെയായിരുന്നു. മകൾ കാവ്യ പ്രകാശിനും അതേ കഴിവ് കിട്ടിയിട്ടുണ്ട്. മേജർ രവിയുടെ മകൻ ആണ് അർജുൻ രവിയുടെ ക്യാമറയും മോശമായിട്ടില്ല. ഷബ്ന മുഹമ്മദ് എന്നൊരു പുതിയ എഴുത്തുകാരി ആണ് വാങ്കിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.സിനിമയിലെ രണ്ട് പ്രധാന റോളുകളിൽ ഒന്നായ റസിയയുടെ ഉമ്മ ജാസ്മിന്റെ റോളും മനോഹരമായി അവതരിപ്പിച്ചത് ഷബ്ന തന്നെയാണ്. എഴുത്തിനേക്കാൾ ഷബ്നക്ക് ചേരുക അഭിനയം ആണെന്ന് തോനുന്നു. എന്നാൽ പലയിടത്തും കിടിലൻ സംഭാഷണങ്ങളും രംഗങ്ങളും ഒരുക്കാൻ ഷബ്നക്ക് ആയിട്ടുണ്ട്. റസിയയുടെ സുഹൃത്തായ ഒരു പെൺകുട്ടി കാന്റീനിൽ പോയി സഹപാഠിയെ പ്രൊപ്പോസ് ചെയ്യുമ്പോൾ 'താൻ മറ്റൊരു പുരുഷന് ശരീരവും മനസ്സും കൊടുത്തുപോയി' എന്ന ഒറ്റ ഡയലോഗ് തന്നെ ചിരിയും ചിന്തയും ഒരുപോലെ ഉണ്ടാക്കുന്നതാണ്. അതുപോലെ നർമ്മം ചാലിച്ച നിരവധി സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്.
'ഉദാഹരണം സുജാതയിലും', 'തണ്ണീർമത്തൻ ദിനങ്ങളിലും' തകർത്ത് അഭിനയിച്ച്, അടുത്ത മഞ്ജുവാര്യർ എന്ന് പേരുണ്ടാക്കിയ അനശ്വര രാജൻ ഈ ചിത്രത്തിലും മോശമാക്കിയിട്ടില്ല. റസിയയുടെ ഹർഷ സംഘർഷങ്ങളെ കൃത്യമായ കൈയടക്കത്തോടെ ഈ കുട്ടി കൈകാര്യം ചെയ്തിരിക്കുന്നു. ഏറെക്കാലത്തിന് ശേഷം നടൻ വിനീതിനെ ഒരു ഫുൾ ലെങ്ങ്ത്ത് റോളിൽ കാണുന്നത് റസിയയുടെ ഉപ്പ റസാക്ക് ആയിട്ടാണ്. റസാക്കിന്റെ ഉമ്മയായി വരുന്ന സരസ ബാലുശ്ശേരിയും ഏതാനും സീനുകളിൽ മാത്രമേ ഉള്ളുവെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കും. പി എസ് റഫീഖ് എഴുതി ഔസേപ്പച്ചൻ കമ്പോസ് ചെയ്ത 'സുബാനള്ളാ..' എന്നൊരു മനോഹര ഗാനത്തിലൂടെ ആണ് വാങ്ക് തുടങ്ങുന്നതും അവസാനിക്കുന്നതും. മറ്റ് മൂന്ന് ഗാനങ്ങളും ശരാശരിയിൽ ഒതുങ്ങുന്നു.
വാൽക്കഷ്ണം: ഉണ്ണി ആറിന്റെ ചെറുകഥായ വാങ്ക്, 'കിത്താബ്' എന്ന പേരിൽ റഫീഖ് മംഗലശ്ശേരി കുട്ടികളുടെ നാടകമാക്കിയപ്പോൾ ഉണ്ടായ പുകിലുകൾ കേരളം ഇനിയും മറന്നിട്ടില്ല.കോഴിക്കോട് ജില്ലാ സ്കുൾ കലോൽവത്തിൽ കളിച്ച നാടകം മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങി പിന്നീട് പിൻവലിക്കപ്പെട്ടു. അന്ന് ഇസ്ലാമോഫോബിയ വളർത്തുന്ന, സംഘപരിവാറിന് വളമിടുന്ന നാടകത്തിന് ഒപ്പമല്ലെന്നായിരുന്നു സച്ചിദാനന്ദനും, എന്തിന് നാടകത്തിന്റെ മൂല കഥ എഴുതിയ ഉണ്ണി ആറും എടുത്തത്. ഉണ്ണിയുടെ നിലപാട്, തന്നെ ഇസ്ലാമിക തീവ്രാവാദികൾക്ക് എറിഞ്ഞ് കൊടുക്കുന്ന തരത്തിലായിപ്പോയി എന്നാണ് പിന്നീട് റഫീഖ് മംഗലശ്ശേരി പ്രതികരിച്ചത്. ഇപ്പോൾ വാങ്ക് സിനിമയായപ്പോൾ ഉണ്ണി ആറിനും സച്ചിതാനന്ദനും എന്ത് പറയാനുണ്ടെന്നതും കേരളീയ സമൂഹം കാത്തിരിക്കയാണ്. കാരണം നാടകത്തേക്കാൾ നന്നായി സിനിമ ഇസ്ലാമിനെ ട്രോളുന്നുണ്ട്. ഹൈന്ദവ ഫാസിസത്തെ മാത്രം വിവർശിച്ച് ജീവിക്കുന്ന വൺസൈഡ് നവോത്ഥാന വാദികൾക്ക് കിട്ടിയ മുഖമടച്ചുള്ള പ്രഹരം തന്നെയാണ് ഈ ചിത്രം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്